Connect with us

Love

അവളുടെ കാലിൽ ആ ചെക്കനെ മോഹിപ്പിച്ച വെള്ളി കൊലുസിന്റെ…

Published

on

രചന: Aathi Ajay

💜 എൻ ജീവനിൽ 💜 ********* നാലാം ക്ലാസ്സിലെ ഇളകിയാടുന്ന ഒറ്റബെഞ്ചിന്റെ ഓരത്ത്‌ എന്റെ അരികിലായി വന്നിരുന്ന പെണ്ണിന് ചെമ്പകത്തിന്റെ മണം ആയിരുന്നു.. വല്ലാത്തൊരു മത്ത്‌ പിടിക്കുന്ന മണം… മുല്ലപൂവിന്റെ നിറവും നിറയെ പീലി ഉള്ള ഉണ്ട കണ്ണുകളും…. രണ്ട് വശം കുടുക്കിട്ട് കെട്ടിയ ചോന്ന റിബണിലെ ചുരുളൻ മുടിയിഴകളും എല്ലാം കൂടി നല്ല ചേല് ഒള്ള പെണ്ണ്. അന്നത്തെ ക്ലാസ്സ്‌ മുഴുവൻ ഞാൻ ഓളെ നോക്കി ഇരുന്നു.. ക്ലാസ്സ്‌ കഴിഞ്ഞു ഓള് പോയിട്ടും ആ ചെമ്പക മണവും ഉണ്ടകണ്ണും ന്റെ നെഞ്ചിന്ന് പോയില്ല… കൂട്ടുകാരൻ മനുന്റെ കയ്യും വലിച്ചു ഓടി ചെന്ന് ഒരു മാവിന്റെ ചോടെ പോയി നിന്ന് ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ ഓൻ കണ്ണും മിഴിച്ചു നോക്കണ്.. സംഭവം സീരിയസ് ആണെന്ന് പറഞ്ഞപ്പോ കൂടെ നിക്കുന്നു ഉറപ്പും തന്നു… എങ്കിലും പേടി ആയിരുന്നു നാലാം ക്ലാസ്സ്‌ പയ്യന് പ്രേമം അതും മുന്തിയ ജാതിയിലെ പെണ്ണോട്….. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 പിന്നീട് ഉള്ള ഓരോ ദിവസവും ഓളെ നോക്കി ഇരിക്കും.. കണ്ണ് തുറന്നാലും കണ്ണ് അടച്ചാലും അവൾ മാത്രം.. ഓൾടെ ബുക്കിന്റെ മേലെ എന്റെ ബുക്ക്‌ കേറ്റി വെക്കും.. മതിലുകൾ നിറയെ എന്റെം ഓൾടെം പേരുകളാൽ നിറച്ചും.. അവൾ വീട്ടീന്ന് വരുമ്പോഴും പോകുമ്പോഴും പുറകെ വാല് പോലെ മനുന്റെ സൈക്കിളിൽ കറങ്ങിട്ടും ഒരു നോട്ടം പോലും ഇണ്ടായില്ല…ക്ലാസ്സ്‌ ഇല്ലാത്തപ്പോ ഓൾടെ വീടിനു മുന്നിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും എത്രയോ തവണ.. ഓള് ആരോടേലും ഒന്ന് മിണ്ടിയാൽ ചിരിച്ചാൽ അന്ന് പിന്നെ തൊണ്ടോന്നു ഒരിറ്റ് വറ്റ് ഇറങ്ങുലാ.. നെഞ്ചിൽ ഒരു കല്ലെടുത്തു വെച്ച പോലാ.. ഇടക്കിടെ പാതിയും പൊട്ടിയ കണ്ണാടിയിൽ പോയി നോക്കി നിൽക്കും കറുത്ത്‌ മെല്ലിച്ച ന്റെ രൂപത്തെയും കുടുക്ക്‌ പൊട്ടിയ അറ്റം പിഞ്ഞീ നിറം മങ്ങിയ ന്റെ കുപ്പായത്തെയും.. അന്നേരം വല്ലാത്തൊരു നോവാണ്.. ന്നെക്കാൾ ഭംഗിയല്ലേ ഓൾക്ക്..അന്നത്തെ രാത്രിയിൽ താഴെ വിരിച്ച തഴ പായയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും.. അമ്മ ന്നെ പുതപ്പിച്ചു പോകുന്ന പഴയ കോട്ടൺ സാരി മുഴുക്കെ എന്റെ കണ്ണീരിൽ കുതിർന്നിരിക്കും.. ഒരൊറ്റ കുപ്പായം മാത്രം ഉള്ള ഞാൻ കർക്കിട മഴയത്ത്‌ നനഞൊലിച്ച കുപ്പായം മാറ്റാൻ ഇല്ലാതെ ഇരിക്കുമ്പോ നല്ല തേച്ച് മിനുക്കിയ കുപ്പായം ഇട്ട് വരുന്ന ഓളെ കാണുമ്പോഴേ ന്റെ തല കുനിഞ്ഞ് പോകും.. ന്നാലും സ്വപ്നം നിറയെ ഓളും ആ ചെമ്പക മണവും മാത്രം ആയിരുന്നു… വിറവല് വന്നിട്ട് ഒരക്ഷരം മിണ്ടാതെ വായും തുറന്ന് നിന്ന എന്നോട് എന്താ അരവിന്ദാ ഇങ്ങനെ നോക്കണേ എന്ന് ചോദിച്ചിട്ട് ആ പെണ്ണ് പോകുമ്പോഴും തിരിച്ചൊന്നും മിണ്ടാൻ പറ്റാണ്ട് ഐസ് പോലെ തണുത്തു അതേ നിൽപ്പ് ആയിരുന്നു ഞാൻ.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഓരോ ക്ലാസും കഴിയുമ്പോഴും പെണ്ണെന്റെ നെഞ്ചിനാഴങ്ങളിലെക്ക്‌ പതിഞ്ഞു പോയിരുന്നു.. പത്താം ക്ലാസ്സിലെ യാത്രയയപ്പ് കഴിഞ്ഞു പോകാൻ നേരം വല്ലാത്ത നീറ്റൽ ആയിരുന്നു… ഓളെ എങ്ങനെ കാണും ഇനി എന്നും.. നെഞ്ച് നീറി കണ്ണ് കലങ്ങി ക്ലാസ്സിന്റെ വരാന്തയിൽ ഓളെ ആലോചിച്ചു ഇരിക്കുമ്പോഴാണ് അടുത്തടുത്ത് വരുന്ന വെള്ളി കൊലുസിന്റെ ഒച്ച…. പിടഞ്ഞു എണിറ്റു മുഖം ഉയർത്തി നോക്കുന്നെ മുന്നേ ചെമ്പക മണം മൂക്കിലടിച്ചു കയറിയിരുന്നു … ” ” ഡാ… ചെറുക്കാ… നിന്റെയി ഒറ്റക്കാതിലെ കടുക്കൻ എനിക്ക് തരുവോ….ഒത്തിരി ഇഷ്ട്ടായി നിക്ക്.. കളയാതെ സൂക്ഷിച്ചു വെച്ചോളാം.. ” ” എന്താണ് എന്നോ എന്തിന് വേണ്ടിയാണെന്നോ ഒന്നും ചോദിക്കാതെ അപ്പോഴും ഓള് ന്നോട് തന്നെ ആണോ ഈ ചോദിക്കണേ എന്ന് മാത്രം സംശയിച്ചു കടുക്കൻ ഊരി ആ കൈയിൽ അത് ചേർക്കുമ്പോഴേക്കും ഓൾടെ കയ്യിലെ ചൂടിൽ എന്റെ കയ്യ് വിറച്ചിരുന്നു.. അകലേക്ക്‌ ചിരിച്ചു കൊണ്ട് പോകുന്ന ആ പെണ്ണിന്റെ മുഖം മാത്രം ആയിരുന്നു അന്നത്തെ രാത്രിയിൽ.. പിന്നിട് പഠിക്കാൻ കഴിയാതെ അച്ഛൻ ഇല്ലാത്ത കുറവ് അറിയിക്കാതെ വളർത്തിയ അമ്മയെ സഹായിക്കാൻ പണിക്ക് പോകുമ്പോഴും അപകർഷതാബോധം തെല്ലും ഇല്ലായിരുന്നു.. അടുപ്പിലെ പുകക്ക്‌ ചെമ്പകത്തിന്റെ മണത്തെക്കാൾ അമ്മയുടെ കണ്ണീരിന്റെ ഉപ്പ് രസം ആയിരുന്നതിനാലാവും.. പലപ്പോഴും ദാവണിം ചുറ്റി അരക്ക് ഒപ്പം മുടിയും അഴിച്ചിട്ടു വെള്ളി കൊലുസും കിലുക്കി പഠിക്കാൻ പോകുന്ന ആ പെണ്ണിനെ അവൻ കണ്ണ് നിറയെ നോക്കി നിൽക്കും.. അന്നത്തെ രാത്രിയിൽ ഉറക്കം ഇല്ലാതെ ഓലക്കീറിനിടയിലൂടെ ആകാശവും നോക്കി കിടക്കും അന്നത്തെ ചന്ദ്രന് ഓൾടെ മുഖം ആവും.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ” ” ഡാ… അരവിന്ദാ..അന്റെ പെണ്ണില്ലേ… ഓൾക്ക് നിന്നെ കാണണം ന്ന്.. ” ” ഒരുസം മനു ഓടിവന്ന് പറയുമ്പോഴേക്കും വിറച്ചിട്ടെന്റെ കയ്യും കാലും ഇടറാൻ തുടങ്ങിയിരുന്നു.. ” ” ന്താടാ…ഞാൻ ഒന്നും ചെയ്തില്ലല്ലോ… ഓള് എന്താവുടാ വിളിക്കണേ ന്നെ….? ” ” ” ” നിക്ക് അറിയോ ഓള് എന്താ വിളിക്കണേന്ന് ….. ഓൾടെ കല്യാണം വിളിക്കാൻ ആവും… ന്നോട് ചോദിക്കാതെ പോയി ഓളോട് ചോയ്ക്ക് കഴുതെ…. ” ” അവന്റെ വാക്കുകൂടെ കേട്ടപ്പോ നെഞ്ചിടിപ്പ് ഇരട്ടിയായി.. ഓള് വേറെ ആൾടെ ആയാൽ ഞാൻ പിന്നെ ഇല്ലാ.. പതിനഞ്ചു വർഷായി ന്റെ ഇടനെഞ്ചില് കൊണ്ട് നടക്കാ ഞാൻ… അവിടെന്നു ഒറ്റപാച്ചിൽ ആയിരുന്നു മുത്തപ്പൻ കാവിന്റെ പുറകിലെ ഇലഞ്ഞി മരത്തിൽ ചാരി നിന്ന് അണക്കുമ്പോഴും നെഞ്ചിൽ ചെണ്ട മേളം ആയിരുന്നു.. ”

” അരവിന്ദാ… മുന്നില് നിൽക്കുന്ന പെണ്ണിനെ കണ്ണ് ചിമ്മാതെ നോക്കി… അപ്പോഴും മനുന്റെ വാക്കുകൾ ആയിരുന്നു കാതിൽ… ” ” ന്റെ കടുക്കൻ എവിടെ..? ” ” അന്ന് ആദ്യമായി ഞാൻ അവളെ നോക്കി ചോദിച്ചു.. ” “അത്… അത് അരവിന്ദാ…കളഞ്ഞു പോയി.. ഞാൻ വേറെ വാങ്ങി തരാം.. ” ” വല്ലാത്ത പെടപ്പോടെ ആ പെണ്ണ് പറയുമ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു.. അത്രമേൽ ഇഷ്ട്ടത്തിൽ സൂക്ഷിച്ചു വെക്കാം ന്ന് പറഞ്ഞിട്ട് കൊടുത്തത്‌ ആണ് എന്നിട്ടാ.. പൊട്ടൻ ആയിരുന്നു ഞാൻ.. ദേഷ്യത്തോടെ തിരിഞ്ഞു നടക്കുമ്പോൾ ആ പെണ്ണ് വിളിച്ച് കൂവുന്നുണ്ടായിരുന്നു.. ” “നിക്ക് അരവിന്ദാ പിണങ്ങി പോവല്ലേ.. പിന്നെ… നിക്ക് ഇഷ്ട്ടാട്ടോ ഈ ഒറ്റകാതിൽ കടുക്കനിട്ട ചെക്കനെ…? ” ” കേട്ടത് വിശ്വസിക്കാൻ ആവാതെ തിരികെ ഓടി ചെന്നാ പെണ്ണിന്റെ. മുന്നില് നിന്ന് അണച്ചു.. ” ” നിനക്ക്…നിനക്ക് എന്നെ ഇഷ്ട്ടാണോ പെണ്ണെ.. പറയ്യ് ഈ അരവിന്ദനെ ഇഷ്ട്ടാണോ.. ന്റെ കടുക്കൻ ഇഷ്ട്ടാണോ…? ” ” ചോദിച്ചതിന് ഒന്നും മിണ്ടാതെ ചിരിച്ചോണ്ട് കൈവെള്ള നീട്ടി തുറന്ന് കാട്ടി ആ പെണ്ണ് അതിൽ ഉണ്ടായിരുന്നു അവനുള്ള ഉത്തരം.. അവന്റെ കടുക്കൻ കളഞ്ഞു പോയിന്നു നുണ പറഞ്ഞ കടുക്കൻ… തെല്ലൊരു പരിഭവത്തിൽ അവൻ അവളെ നോക്കി.. ” ” ഞാൻ കറുമ്പൻ ആ പെണ്ണെ… നിന്നെക്കാൾ താഴ്ന്ന ജാതിയും നിനക്ക് ചേരോ പെണ്ണെ ഞാൻ..?” ബാക്കി പറയാൻ സമ്മതിക്കാതെ ആ ചെക്കന്റെ വായ പൊത്തി അവൾ.. ” ” നാലാം ക്ലാസ്സിൽ ഒരു കറുത്ത്‌ മെല്ലിച്ച നാണക്കാരൻ ചെക്കനുണ്ടായിരുന്നു.. ഒറ്റകാതിൽ കടുക്കനിട്ട ന്നെ ഞാൻ കാണാതെ ഒളിഞ്ഞു നോക്കുന്ന കള്ളതെമ്മാടി.. ന്നെ തന്നെ നോക്കിയിരുന്നു പഠിക്കാൻ മറന്നു പോയൊരു ചെക്കൻ.. ഞാൻ എറിഞ്ഞു കളയണ പേപ്പറും മിഠായി കടലാസും പെൻസിൽ കുറ്റിയും ഞാൻ അറിയാതെ പെറുക്കി എടുക്കണ കള്ളൻ…. ഞാൻ അറിയാതെ ന്റെ പുറകെ വാല് പോലെ വരുന്നവൻ ആ അവനെക്കാൾ മറ്റാർക്കും ഈ പെണ്ണിനെ അത്രയും സ്നേഹിക്കാൻ കഴിയില്ല ഒരിക്കലും…. പതിനഞ്ചു വർഷം പൂട്ടി വെച്ച സ്നേഹം ഒക്കെ നിക്ക് തന്നോട്ടാ അരവിന്ദാ…ഇനിയും വയ്യാ നിക്ക് അകന്നു നിൽക്കാൻ.. ” ” നെഞ്ചിൽ ചാരി നിന്നാ പെണ്ണത്‌ പറയുമ്പോഴും വിശ്വസിക്കാൻ കഴിയാതെ ശ്വാസം പോലും എടുക്കാൻ കഴിയാതെ തരിച്ചു നിന്നുപോയി ഞാൻ.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ”

” അരവിന്ദാ…ന്നെ കെട്ടാൻ ആൾ വരുന്നുന്ന്….. അമ്മ പറയണേ കേട്ടതാ… ചത്താലും ഞാൻ വേറെ ആരുടേം ആവൂല ന്റെ അരവിന്ദന്റെ അല്ലാതെ വേറെ ഒരാൾടേം താലിക്ക്‌ ഞാൻ തല കുനിച്ചു കൊടുക്കില്ല.. നിക്ക് പേടി ആവണ് അരവിന്ദ… ന്നെ വിട്ട് കൊടുക്കോ… ” ” തോടിൻ കരയില് ചാഞ്ഞു നിൽക്കുന്ന കൈതചെടിടെ മറവിൽ നിന്നാ പെണ്ണ് നെഞ്ചിൽ ചാരി നിന്ന് കരയുമ്പോൾ നിക്ക് അത്ഭുതം ആയിരുന്നു.. ഓള് ന്റെ മാത്രംന്ന് കേട്ട അത്ഭുതം.. ” ” ന്റെ നെഞ്ചിൽ ജീവനിണ്ടെ ന്റെ പെണ്ണിനെ മറ്റാർക്കും വിട്ട് കൊടുക്കൂല .. നീ എന്റെത്‌ മാത്രം ആണ്….. ഞാൻ ജീവനേക്കാൾ സ്നേഹിക്കുന്നവൾ… ” ” അടർന്നു വീണ കണ്ണ് നീരിനൊപ്പം ആ പെണ്ണിന്റെ നെറ്റിയിൽ മുത്തമിടുമ്പോഴും വിശ്വസിക്കാൻ ആവാതെ സങ്കൽപ്പലോകത്ത് ആയിരുന്നു ഞാൻ.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 അന്നവൾക്ക്‌ കൊടുത്ത ഉറപ്പിൽ ആണ് നാല് വശവും ഉയർന്ന കൂറ്റൻ മതിലും ചാടി കടന്നത്‌.. കാൽമുട്ടും കയ്യും ഉരഞ്ഞു പൊട്ടി ചോര വന്നപ്പോഴും ന്നെ നോക്കി ഇരിക്കുന്ന പെണ്ണിന്റെ മുഖം മാത്രം മനസ്സിൽ ആയോണ്ട് മനുനോട് പോലും പറയാതെ പോന്നത്… ഓടി ചെന്ന് അവളുടെ മുറിടെ ജനലിൽ തട്ടുമ്പോഴും വിറവല് ആയിരുന്നു.. ആദ്യം ഓളെ കണ്ടപ്പോൾ ഉള്ള അതേ വിറവല്.. കണ്ണീർ ഉണങ്ങിയ അഞ്ചു വിരലും പതിഞ്ഞ കവിളും പാറിപറന്ന തലമുടിയും ആയി ഒരു പ്രേതത്തെപോലെ ജനലഴിയിലൂടെ ന്നെ നോക്കിയാ പെണ്ണിനെ കണ്ടെന്റെ നെഞ്ച് പിടഞ്ഞു.. ” ” ഒത്തിരി നൊന്തോ പെണ്ണെ.. ” ” ചോദിച്ചു കഴിയുമ്പോഴേക്കും കരഞ്ഞു പോയിരുന്നു രണ്ടു പേരും.. ” ” ഇനി നിൽക്കണ്ട ഇവിടെ വാ പോകാം നമുക്ക്… ഇറങ്ങി വാ ന്റെ കൂടെ പേടിക്കണ്ട നീയ്യ്.. ഈ അരവിന്ദൻ ഇല്ലേ കൂടെ പെണ്ണെ…” ” ജനലഴികളിൽ മുഖം ചേർത്ത് ആ പെണ്ണ് കരയുമ്പോഴും അവന്റെ മുഖം ഉമ്മകൾ കൊണ്ട് മൂടുമ്പോഴും കയ്യിൽ ഭ്രാന്തമായി ചേർത്ത് പിടിക്കുമ്പോഴും അവളെ നോക്കിയവൻ ആകെ ഭയന്നു നിന്നു.. ” “എന്താ… എന്താ പെണ്ണെ പറ്റിയെ… ” ” ” ” പൊക്കോ…. പൊക്കോ അരവിന്ദ ഞാൻ വരണില്ല എങ്ങോട്ടും.. വേഗം പൊക്കോ നിക്ക് പറ്റില്ല കൂടെ വരാൻ.. താഴ്ന്ന ജാതിലെ ചെക്കനെ സ്നേഹിക്കാൻ പാടില്ലായിരുന്നുന്ന്… ആരും കാണണ്ട വേഗം പൊക്കോ.. കണ്ടാൽ അവരു കൊല്ലും ന്റെ അരവിന്ദനെ.. പോ അരവിന്ദ..” ” കഴുത്തിൽ കിടന്ന ഓൾടെ ചോന്ന ഷാൾ തലവഴി ഇട്ട് കൊടുത്ത് അവനെ അവനെ തള്ളി മാറ്റി കതക് അടക്കുമ്പോഴേക്കും താഴേക്ക് കരഞ്ഞു വീണിരുന്നു ആ പെണ്ണ്.. ” ” ഞാൻ കാത്തിരിക്കും പെണ്ണെ ഇവിടെ നേരം പുലർച്ചെ വരെ… ഇറങ്ങി വരണട്ടോ പെണ്ണെ നീ ഇല്ലാതെ പറ്റില്ലാടി നിക്ക്…. ”

” ഒരു ജനലിനപ്പുറം അവന്റെ വാക്കുകൾ കേട്ടാ പെണ്ണിന്റെ കണ്ണ് നീറി.. ” ” ഇല്ലാ ഞാൻ വരില്ല.. ന്നോട് പൊറുക്ക്‌ അരവിന്ദ.. ” ” മണ്ണെണ്ണ കന്നാസും പിടിച്ചു അലറുന്ന അച്ഛനെ ഓർത്തതോടെ പേടിച്ചു കണ്ണടച്ച് പോയി.. ” ” ചുട്ട് കൊല്ലും ഞാൻ അസത്തെ കുടുംബത്തിനു മാനക്കെട് ഉണ്ടാക്കാൻ ആണ് നീ പോകുന്നെ എങ്കിൽ നിന്റെ ഈ തള്ളെയെയും നിന്റെ മറ്റവനെയും കാണില്ല നീ ജീവനോടെ ” ” ” ” ഇല്ലാ പോകില്ല.. ന്റെ അരവിന്ദൻ പാവ.. ഒന്നും ചെയ്യരുത്.. ഞാൻ എങ്ങും പോവില്ല.. “” വാക്ക് കൊടുത്ത് പോയി അരവിന്ദ… നിന്നെക്കാൾ വലുതായി ഈ ലോകത്ത് നിക്ക് ആരുല്ല.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 പിറ്റേന്ന് നേരം പുലർന്നതെ ആരുടെയൊക്കെയോ ഒച്ചയും ബഹളവും കേട്ടാണ് പെണ്ണോടിചെന്ന് മുറ്റത്തെക്ക്‌ ഇറങ്ങി നോക്കിയത്‌…. തെക്കേതിലെ മാവിൽ ആരോ ചാരി നിക്കണ്.. അല്ല തൂങ്ങി നില്ക്കാണ്… ന്റെ ചോന്ന ഷാൾ ന്റെ അരവിന്ദൻ അല്ലേ അത്.. ” ” അരവിന്ദാ…. ന്റെ അരവിന്ദൻ…. ” ” ഓടി അടുത്തേക്ക് ചെല്ലണതിന് മുന്നേയാ പെണ്ണിന്റെ കൈകളിൽ പിടുത്തം വീണിരുന്നു…. ” ” വിടേന്നെ…. വിടാൻ… ന്റെ അരവിന്ദൻ ന്നെ കൂട്ടാൻ വന്നതാ… നീട്ട് ന്നെ കൊണ്ടോവാതെ എങ്ങനെയാ പോയെ നിക്ക് പോണം വിടാൻ… ഞാൻ ഇല്ലാതെ ന്റെ അരവിന്ദനു പറ്റൂല… ” ” കരണം പുകച്ചു ഒന്ന് കിട്ടി വേച്ചു പോയി പെണ്ണ് താഴേക്ക് ഉർന്ന് വീണു.. ” ” വളർത്തിത്‌ ഞാൻ ആണേ കൊന്ന് കളയും അവനെ കൊന്നത് പോലേ… എവിടെലും കൊണ്ടോയി പൂട്ടി ഇട് നാശം പിടിച്ചതിനെ കുടുംബം നശിപ്പിക്കാൻ ഉണ്ടായത്… ” ” തലക്ക് വീണ ശാപവാക്കുകൾക്കിടയിലും കുതറി ചെന്നാ ചെക്കന്റെ അടുത്തിരിക്കുമ്പോഴും.. തന്റെ പ്രാണന്റെ അവസാന ശ്വാസം കുരുങ്ങിയ ചോന്ന ഷാളിൽ പിടി മുറുക്കുമ്പോഴും അവസാനമായി അവന്റെ മരവിച്ച ചുണ്ടിൽ തന്റെ ചുണ്ട് ചേർക്കുമ്പോഴേക്കും കാതിൽ മുഴങ്ങിത്‌ ആ വാക്കുകൾ ആയിരുന്നു കൊന്ന് കളഞ്ഞത് ആണ് അവനെ “”””” നിക്ക് വേണ്ടി ന്റെ അരവിന്ദൻ.. എല്ലാരുടെ കൊന്നല്ലേ ആ പാവത്തിനെ ന്റെ അരവിന്ദൻ ആ ന്റെ മാത്രം…. ന്നെ കൂട്ടാൻ വരും.. “””””” പെണ്ണിന്റെ പുലമ്പലുകൾ തൊണ്ടയിൽ തന്നെ കുരുങ്ങി.. മെല്ലെ അവളുടെ കാലിൽ ആ ചെക്കനെ മോഹിപ്പിച്ച വെള്ളി കൊലുസിന്റെ ഒച്ചക്ക്‌ പകരം വലിയ വട്ട കണ്ണിയുള്ള ചങ്ങല വീണിരുന്നു.. അവനെ മോഹിപ്പിച്ച ആ ചെമ്പക മണമുള്ള പെണ്ണിപ്പോഴും ചോന്ന ഷാളും കെട്ടിപിടിച്ചു അരവിന്ദന്റെ പെണ്ണാവാൻ കാത്തിരിക്കുന്നുണ്ട്….. അവൻ ഇനി ഇല്ലായെന്നറിയാതെ 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular