Connect with us

തുടർക്കഥകൾ

ആദി ലക്ഷ്‌മി, ഭാഗം 3

Published

on

രചന: Rohitha Vijesh

ഞെട്ടിത്തരിച്ചു നിന്ന അവളോടായി മഹി വീണ്ടും പറഞ്ഞു…. “ലച്ചു!! ഞാൻ മഹി… മഹേഷ് നമ്പ്യാർ…. കാർത്തിടെ ഏട്ടനാ… ഇയാളാകെ ടെൻഷനിലായല്ലേ?? സോറി ട്ടോ.. ഇങ്ങിനൊരു പ്ലാൻ ചെയ്ത് തന്നെ വിഷമിപ്പിച്ചെന്”.. “അതെ മോളെ!! ധാ നിക്കുന്നു ഇതിന്റെ സൂത്രധാരൻ… നിന്റെ മുത്തശ്ശൻ…” കാർത്തിടെ മുത്തശ്ശനാണത് പറഞ്ഞത്… “അതു കൊണ്ടെന്തായി… അവൾടെ അന്തം വിട്ടുള്ള നിൽപ്പ് കാണാറായില്ലേ?? എന്റെ ലച്ചൂട്ടിക്ക് ഇത് വരെയും ഏറ്റവും ബെസ്റ് ഏതാണെന്ന് നോക്കിയിട്ടെ ഞങ്ങള് നൽകിയിട്ടുള്ളൂ… നിയിങ്ങനെ ഒരാഗ്രഹം പറഞ്ഞപ്പോ ഇതിലും നല്ലത് എന്റെ മോൾക്കിനി കിട്ടാനില്ല ന്ന് തോന്നി..എല്ലാം സർപ്രൈസ് ആക്കി വെച്ചത് എന്റെ മോൾടെ ഈ സന്തോഷം കാണാൻ വേണ്ടീട്ടാ… നിനക്കറിയോ ബാലാ, എന്റെ മോളോട് കല്യാണക്കാര്യത്തെ കുറിച്ച് പറഞ്ഞപ്പോ അവള് പറഞ്ഞതെന്താന്നറിയോ?? ന്റെ മുത്തശ്ശനേം മുത്തശ്ശിയേം വിട്ട് എനിക്കെങ്ങടും പോണ്ടാന്ന്…. അവളോട് കല്യാണക്കാര്യം പറഞ്ഞാ അപ്പൊ നിന്ന് ചിണുങ്ങാൻ തുടങ്ങും… .. അത്രക്ക് പാവാ ട്ടോ ന്റെ കുട്ടി…അപ്പൊ അവൾക്ക് ഞങ്ങള് തിരഞ്ഞെടുക്കേണ്ടതും അങ്ങിനൊരാളെ അല്ലെ?? മഹി ഞങ്ങടെ മോനല്ലേ , അവൻ ഞങ്ങളെക്കാൾ നന്നായിട്ട് ന്റെ ലച്ചൂട്ടിനെ നോക്കും….”” അല്ല ആരും മോൾടെ സമ്മതം ചോച്ചില്ല്യാലോ??”… മഹിയുടെ അമ്മ പറഞ്ഞു.. “അതൊന്നും ചോദിക്കാനില്ല.. ഞങ്ങടെ വാക്കിന്റെ അപ്പുറത്തേക്ക് ന്റെ ലച്ചൂട്ടി പോവില്യാ, അങ്ങനെയാ ഞങ്ങളവളെ വളർത്തിണ്ണെയ് !!!” മുത്തശ്ശിയെന്നെ ചേർത്തു പിടിച്ചത് പറയുമ്പോൾ ആ കണ്ണുകളിൽ തെല്ലൊരഹങ്കാരമുണ്ടായിരുന്നു…. ഈശ്വരാ!! എല്ലാവരും എല്ലാം തീരുമാനിച്ചു.. ആർക്കും തന്റെ മനസ്സറിയണ്ടേ?? എനിക്ക് ഇഷ്ടമായില്ലെന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി… പാടില്ല!! താൻ കാരണം, തന്നെ ഇത്രയധികം സ്നേഹിക്കുന്ന തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കണ്ണ് നിറഞ്ഞു കൂടാ… അല്ലെങ്കിൽ തന്നെ താനെന്തു പറയും? തനിക്ക് കാർത്തിയെ ഇഷ്ടമാണെന്നോ?? അവനിഷ്ടമായിരുന്നെങ്കിൽ ഇങ്ങിനെയൊരു ആലോചന നടക്കില്ലായിരുന്നല്ലോ…. എല്ലാം തന്റെ തോന്നലുകൾ മാത്രമായിരുന്നോ… എന്നാലും കാർത്തിക്കെന്നോട് ഒന്നുമില്ലായിരുന്നോ….എന്റെ കണ്ണുകളപ്പോഴും കാർത്തിയിൽ തന്നെയായിരുന്നു….. അങ്ങിനെയാണെങ്കിൽ അവനെന്തേ എന്നിൽ നിന്നൊഴിഞ്ഞു മാറി നിൽക്കുന്ന പോലെ തോന്നുന്നത്…. പെട്ടെന്നാണ് കാർത്തി പറഞ്ഞത്, ” അതേയ് ഓൾഡ് ജെൻറേഷൻസ്, നമ്മളിങ്ങനെ വർത്താനം പറഞ്ഞിരുന്നാലെ ഒന്നും തീരുമാനമാവില്ല, ആ നിക്കണ രണ്ടു പേർക്കിത്തിരി സ്പേസ് കൊടുക്കണം, അവരൊന്നു മിണ്ടീ പറഞ്ഞും മനസ്സ് കൈമാറിക്കോട്ടെ… അതല്ലേ അതിന്റെ ഒരു ശരി ഭദ്രകുട്ടി!!!!” “അയ്യോ അത് മറന്നു!! മക്കളെ നിങ്ങള് പുറത്തേക്ക് പൊയ്ക്കോ…” കാർത്തിയുടെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി നിക്കുമ്പോൾ അവനൊന്നു ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു….” പോയിട്ട് വാ ഏടത്തിയമ്മേ!! വീട്ടിലോട്ടു കൊണ്ട് പോയിട്ട് വേണം ഫുൾ ടൈം തല്ലു പിടിക്കാൻ അല്ലെ?”…. “കാർത്തി… മതി മതി!”… “അമ്പടാ!! പ്പോ നമ്മള് പുറത്തായോ?? നോക്കിക്കേ അമ്മെ ഏട്ടന് ഞാൻ പറഞ്ഞത് പിടിച്ചില്ല…” ഒന്നും വിശ്വസിക്കാനാവാതെ മഹിയേട്ടന്റെ പിറകിലൂടെ നടക്കുമ്പോൾ ഒരു തരം മരവിപ്പായിരുന്നു… മുത്തശ്ശന്റെ ഫ്രണ്ടിന്റെ മോളായിട്ട് മാത്രേ ആദ്യം പരിചയം ണ്ടായിരുന്നുള്ളൂ… പിന്നെ കാർത്തി പറഞ്ഞു പറഞ്ഞ് തന്നെ കണ്ട പോലൊരു ഫീലിംഗ് ആയിരുന്നു… സത്യത്തില് അവൻ പറയുന്നത് കേട്ടാ തന്നെ എനിക്കൊത്തിരി ഇഷ്ട്ടായെ… ട്രൈനിംഗിന് പോണേന് മുൻപ് താനുമായിട്ടുള്ള വിവാഹനിശ്ചയം നടത്താനാ എല്ലാരുടേം പ്ലാൻ… എനിക്ക് മനസ്സിലാവും ട്ടോ തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ.. ഐ ആം എക്സ്ട്രീമിലി സോറി കേട്ടോ.. എല്ലാം കാർത്തിയുടേം മുത്തശ്ശന്റേം കൂടി പ്ലാനായിരുന്നു… താനെന്താ ആകെ വല്ലാണ്ടിരിക്കണേ, എന്നെ ഇഷ്ട്ടായില്ലേ ടോ?? എന്തായാലും പറഞ്ഞോളൂ ട്ടോ.. തന്നെ കണ്ടപ്പോ എക്സൈറ്റ്മെന്റിൽ എന്തൊക്കെയോ പറഞ്ഞു, തനിക്കെന്നെ ഇഷ്ട്ടാണോ ന്ന് ചോദിച്ചത് പോലും ഇല്ല്യ..” എന്ത് പറയണമെന്നറിയാതെ കലുഷിതമായ മനസ്സുമായി നിൽക്കുന്ന എന്നെ ചേർത്തുപിടിച്ചു കൊണ്ട് മഹിയേട്ടൻ പറഞ്ഞു,” ഇനിയിപ്പോ ന്റെ ലച്ചൂട്ടിക്ക് എന്നെ ഇഷ്ട്ടയില്ല്യാച്ചാലും എനിക്കോത്തിരി ഇഷ്ട്ടായി… ആർക്കും വിട്ടു കൊടുക്കില്ല ഇയാളെ..” പെട്ടെന്നാ കൈകളിൽ നിന്നടർന്നു മാറി ഞാൻ പറഞ്ഞു” മുത്തശ്ശന്റേം മുത്തശ്ശിടേം ഇഷ്ട്ടാണ് ന്റേം ഇഷ്ട്ടം… അവരാണെനിക്കെല്ലാം.. അവരുടെ തീരുമാനമെന്താണോ!!!!” ” ബാക്കി പറയണ്ടടോ, നിക്ക് മനസ്സിലായി.. അവരുടെ കൂട്ടത്തില് ഇനിയെനിക്കും ഒരിത്തിരി സ്ഥാനം തന്നെക്കണേ ലച്ചു” ഒന്നും പറയാതെ വിങ്ങുന്ന മനസ്സുമായി തിരിഞ്ഞു നടക്കുമ്പോൾ ചുണ്ടിലൊരു ചിരിയുമായി കാർത്തി വന്നു ചോദിച്ചു ” കഴിഞ്ഞില്ലേ റൊമാൻസ്??”…. അവനെ നോക്കിയപ്പോൾ അറിയാതെ കണ്ണുകൾ തുളുമ്പി പോയി.. പെട്ടെന്നവൻ നോട്ടം മാറ്റി മഹിയേട്ടനോടായി പറഞ്ഞു, “നാണം കൊണ്ട് തല താഴ്ത്തി പോവാണല്ലോ ആള്… എന്താ ന്റെ ഏട്ടൻകുട്ടി പറഞ്ഞെ??” “പോടാ!!”… പിന്നീടെല്ലാം പെട്ടെന്നായിരുന്നു… നിശ്ചയത്തിനുള്ള തിയതി കുറിക്കലും ഒരുക്കങ്ങളും എല്ലാമെല്ലാം…. ആരും എന്റെ നീറുന്ന മനസ്സ് കാണാതിരിക്കാൻ ഞാനൊത്തിരി പാടുപെട്ടു… മറ്റൊരാളെ മനസ്സിൽ സ്നേഹിച്ചുകൊണ്ട് വേറൊരാളുടേതാവാൻ വലിയ പാടാണ്.. എത്ര അഭിനയിച്ചാലും മനസ്സിലെ പുകച്ചിൽ, അത് പറഞ്ഞറിയിക്കാനാവില്ല… മഹിയേട്ടൻ ഒരു പാവമായിരുന്നു… എന്നെ കളങ്കമില്ലാതെ സ്നേഹിക്കുന്ന ഒരു പാവം.. അദ്ദേഹത്തിനെ അറിഞ്ഞു കൊണ്ടല്ലെങ്കിലും വഞ്ചിക്കുകയാണല്ലോ എന്നുള്ള കുറ്റബോധം ഒരു ഭാഗത്ത്… കാർത്തിയോടുള്ള പ്രണയം മറ്റൊരു ഭാഗത്ത്, മുത്തശ്ശനോടും മുത്തശ്ശിയോടുമുള്ള സ്നേഹവും കടപ്പാടും വേറൊരു ഭാഗത്ത്… ഉമിത്തീയിൽ എരിഞ്ഞു തീരുന്ന ഓരോ നിമിഷങ്ങൾ… മഹിയേട്ടന്റെ സ്നേഹത്തിനു മുന്നിൽ സ്വയം ഇല്ലാതായി തീർന്നെങ്കിലെന്ന് ആഗ്രഹിച്ച ദിവസങ്ങൾ… കാർത്തിയെ പ്രണയിച്ചു പോയതിനു സ്വയം ശപിക്കുകയായിരുന്നു ഓരോ ദിവസവും…അവന്റെ മനസ്സ് പോലുമറിയാതെ തനെന്തിനാണവനെ സ്നേഹിച്ചത്?? അവനിഷ്ടമല്ലെന്നറിഞ്ഞിട്ടും ഇപ്പോഴും അവനെ മറക്കാൻ കഴിയാത്തതെന്താണ്?? പ്രണയം അതൊരു ചുഴിയാണ്… പുറത്തു കടക്കാൻ ആവുന്നത്ര ശ്രമിക്കുംതോറും ആഴങ്ങളിലേക്ക് കൊണ്ടു പോവുന്ന നീർച്ചുഴി… എന്തൊക്കെ പരീക്ഷണങ്ങളാണ് ദൈവമേ ജീവിതത്തിൽ അനുഭവിക്കേണ്ടത്?? അവധി കഴിഞ്ഞു കലാക്ഷേത്രയിലേക്ക് വീണ്ടും തിരിച്ചെത്തി.. നൃത്തത്തിൽ ലയിച്ച് എല്ലാം മറക്കാനൊരു വിഫലശ്രമം നടത്തി… പൂർവാധികം ശക്തിയോടെ കാർത്തിയുടെ ഓർമ്മകൾ, അവനോടൊത്തു ചിലവഴിച്ച നിമിഷങ്ങൾ എല്ലാം ഓർമയിൽ തെളിഞ്ഞു കൊണ്ടേയിരുന്നു……. മഹിയേട്ടനും വീട്ടുകാരും സ്നേഹം കൊണ്ട് വീർപ്പുട്ടിക്കുകയായിരുന്നു… ഒരിക്കലെങ്കിലും കാർത്തിയുടെ ഒരു വിളിക്കായി കാതോർത്തിരുന്നു… വിളിക്കില്ലെന്നുറപ്പുണ്ടായിട്ടും എന്തിനോ വേണ്ടിയൊരു കാത്തിരിപ്പ്… നിശ്ചയത്തിനായി അവധിയെടുത്ത് വീണ്ടുമൊരു തിരിച്ചു വരവ്… കാവിലും കുളപ്പടവിലുമൊക്കെ എന്തിനോ വേണ്ടി ഞാൻ തിരഞ്ഞു നടന്നു… തറവാട് നിശ്ചയത്തിനായി ഒരുങ്ങിക്കഴിഞ്ഞിരുന്നു… പന്തലും വർണത്തോരണങ്ങളും ഓടി നടക്കുന്ന മുത്തശ്ശനും മുത്തശ്ശിയും… മനസ്സിൽ ആർത്തിരമ്പുന്ന ഒരു സാഗരമൊതുക്കി ഞാനും… നിശ്ചയത്തിന്റെ തലേ ദിവസം മുത്തശ്ശിയുടെ വിളികേട്ടാണ് താഴേക്കിറങ്ങി ചെന്നത്….

“ലച്ചു…. കാർത്തി മോൻ വന്നിട്ടുണ്ട്.. നിന്നോടെന്തോ പറയാനുണ്ടത്രെ…. കാവിനടുത്തേക്ക് പോയിട്ടുണ്ട് അവൻ…” “കാർത്തി”…. കാറ്റിനെക്കാൾ വേഗത്തിൽ ഞാൻ ഓടി… കാവിനടുത്തുള്ള കുളപ്പടവിൽ കാർത്തി ഇരിക്കുന്നത് ദൂരെ നിന്നെ കണ്ടു… കാർത്തിക്കെന്നോട് ഇഷ്ടമമാണെന്നു പറയാനായിരിക്കും വന്നിരിക്കുന്നത്… എനിക്കുറപ്പാണ്… ഈശ്വരാ!! അങ്ങിനെയെന്തെങ്കിലും സംഭവിച്ചാൽ മുത്തശ്ശനോടും മുത്തശ്ശിയോടും താനെന്ത് മറുപടി പറയും…. പക്ഷെ കാർത്തിയോടുള്ള പ്രണയം അത് മറക്കാനാവില്ലല്ലോ….. കുളപ്പടവിൽ എന്റെ കാലൊച്ച കേട്ടതും കാർത്തി പിന്തിരിഞ്ഞു.. വല്ലാതെ അസ്വസ്ഥമായിരുന്നു അവന്റെ മുഖം… ” കാർത്തി… എന്താ നീയിത്രയും നാളൊന്നു വരാതിരുന്നെ?? ഞാൻ.. ഞാനെത്ര…..” വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുൻപേ പിറകിലൂടെ എന്റെ ചുമലിൽ രണ്ടു കൈകൾ അമർന്നിരുന്നു… കാർത്തി ചിരിച്ചു കൊണ്ട് പറഞ്ഞു… ” സർപ്രൈസ് ഏടത്തിയമ്മ!!!!”……. തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ചു നിൽക്കുന്ന മഹിയേട്ടൻ… “വാട്ട് ഹാപ്പെൻഡ് ലച്ചു? എന്താ നിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ? എന്താടാ?? എനി പ്രോബ്ലം?”….. കരച്ചിലിനിടയിലും പുഞ്ചിരിക്കാൻ നന്നേ പ്രയാസപ്പെട്ടു കൊണ്ട് ഞാൻ പറഞ്ഞു… “അത് ഓടി വന്നപ്പോ കണ്ണില് പൊടി പോയതാ മഹിയേട്ടാ…. വന്നതെന്തിനാണ് ന്ന് അറിയാൻ വേണ്ടീട്ട്…… ??” എന്റെ വാക്കുകൾ മുറിഞ്ഞു പോയി….. “കം കം!! ഈ വെള്ളം മുഖത്തേക്ക് തെളിക്ക്… ശ്രദ്ധിക്കണ്ടേ ടാ?? ഇങ്ങിനൊക്കെ ഓടി വന്നതെന്തിനാ അപ്പൊ?? ഇറ്റ്സ് മൈ ഫോൾട്ട്.. നിനക്കൊരു സർപ്രൈസ് ആയിരിക്കണം എന്റെയി വരവ് ന്നെ ഉദ്ദേശിച്ചുള്ളൂ……സോറി ലച്ചു..!! എന്നെ ചേർത്തു പിടിച്ച് , എന്റെ മുഖം ആ കൈക്കുമ്പിളിൽ കോരിയെടുത്തു കൊണ്ട് കണ്ണിലേക്ക് ഊതികൊണ്ട് മഹിയേട്ടൻ ചോദിച്ചു ” ഇപ്പൊ പോയോ പൊടിയൊക്കെ??”…. അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ ചോദ്യം താങ്ങാനാവാതെ തലയാ മാറിലേക്ക് ചേർക്കുമ്പോൾ സകല ഈശ്വരന്മാരോടും മനസ്സ് കൊണ്ട് ഞാൻ ക്ഷമ ചോദിക്കുകയായിരുന്നു…. കുറ്റബോധം താങ്ങാനാവാതെ ആ നെഞ്ചിൽ വീണു പൊട്ടികരയുമ്പോൾ, എന്ത് പറ്റിയെന്നറിയാതെ എന്നെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ആ പാവം…. ” ലച്ചു, ഐ ക്യാൻ അണ്ടർസ്റ്റാൻഡ് യുവർ ഫീലിങ്ങ്സ് …. ഇവിടെ എല്ലാരേം വിട്ടു പോരുന്നതിനുള്ള വിഷമമാണല്ലേ?? എന്നായാലും ഇതൊക്കെ വേണ്ടേ?? പിന്നെ വേറാരുടെ കൂടെം അല്ലല്ലോ, എന്റെ കൂടെയല്ലേ?? ഈ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീര് വീഴാൻ ഞാനിനി അനുവദിക്കില്ല ട്ടോ.. അത് കൊണ്ട് എന്റെ ലച്ചു നല്ല കുട്ടിയായി ആ കണ്ണുനീരൊക്കെ തുടച്ചൊന്ന് ചിരിച്ചേ…. ” ഈശ്വരാ!! എന്തിനാണീ പരീക്ഷണം? അദ്ദേഹത്തിന്റെ സ്നേഹം…. ആ കരുതൽ… മനസ്സു കൊണ്ടദ്ദേഹത്തെ താൻ ചതിക്കുകയല്ലേ?? ഇവിടം വിട്ടു പോരാനുള്ള വിഷമം കൊണ്ടാണെന്നാണ് അദ്ദേഹമിപ്പോൾ വിശ്വസിക്കുന്നത്…തനിക്കദ്ദേഹത്തെ തന്റെ നല്ലപാതിയായി കാണാൻ സാധിക്കുന്നില്ലെന്നു എങ്ങിനെ ഞാനദ്ദേഹത്തോട് പറയും?? കാരണമെന്താണെന്നു ചോദിച്ചാൽ അദ്ദേഹത്തിന്റെ അനിയനോട് എനിക്ക് പ്രണയമാണെന്നു പറയണോ?? അതും എനിക്കങ്ങോട്ട് മാത്രമുള്ളൊരു പ്രണയം… ഇത്രയും ബുദ്ധിമുട്ടിക്കാൻ ഞാനെന്തു തെറ്റാണു ചെയ്തത് ദൈവമേ?? “ലച്ചു!! തനെന്താടോ സ്വപ്നം കാണാണോ?? അതേയ്!! ഇങ്ങിനെ നിക്കണതൊക്കെ ആരെങ്കിലും കണ്ടാലേ മോശാട്ടോ!! അതും നിശ്ചയത്തിന്റെ മുൻപ്… ” അപ്പോഴാണ് ഞാനാ കാര്യമോർത്തത്… ഞാനദ്ദേഹത്തിന്റെ നെഞ്ചിൽ തല ചായ്ച്ചാണ്‌ കിടക്കുന്നത്… ” അത്…. അത്… സോറി മഹിയേട്ടാ!! പെട്ടെന്ന് ഞാൻ…. ഞാനോർത്തില്ല്യാ!!! ” “സോറിയോ?? എന്തിന്? … എന്നോടൊന്നു ചേർന്ന് നിന്നതിനോ?? ഞാൻ തമാശ പറഞ്ഞതല്ലേ അതൊക്കെ? ലച്ചു എന്റെ പെണ്ണാണ്, മഹിടെ പെണ്ണ്.. നിന്നെ ചേർത്തു പിടിച്ചു ന്ന് വിചാരിച് ആരും ഒന്നും പറയില്ല… ഇന്നെനിക്ക് ഒത്തിരി സന്തോഷായി, ഇത് വരെ ,തന്നെ ഓരോ തവണ വിളിക്കുമ്പോഴും എനിക്കൊരു ഡിസ്റ്റൻസ് ഫീല് ചെയ്തിരുന്നു… ഇന്നെനിക്ക് മനസ്സിലായി, താനെന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട് ന്ന്, അതൊണ്ടല്ലേ സങ്കടം വന്നപ്പോ എന്നോട് പറഞ്ഞത്…. എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞത്.. ഐ ഫീൽ റിയലി ഹാപ്പി ലച്ചു.. എന്റെ അമ്മ എപ്പോഴും പറയും, സന്തോഷം വരുമ്പോ നമ്മുടെ അടുത്തു വന്ന് പറയുന്നവരെയല്ല, സങ്കടം വരുമ്പോ അത് പറയുന്ന ആൾക്കാർക്കാവും നമ്മളോടൊത്തിരി സ്നേഹം… കാരണം അവരുടെയുള്ളില് നമ്മുടെ സ്ഥാനം വലുതായിരിക്കും ന്ന്…” ഞാനൊന്നു ചിരിച്ചു….. ” ലച്ചു!! ആക്ച്വലി ഞാൻ വന്നത് ഇതിനൊന്നും അല്ല.. തനിക്ക് വേണ്ടി ഞാനൊരു ഗിഫ്റ് വാങ്ങിച്ചിട്ടുണ്ട്.. അത് തരാൻ വേണ്ടിയാ… ജസ്റ്റ് ക്ലോസ് യുവർ ഐസ്!! പൊലീസുകാരനായോണ്ട് അത്രക്ക് റൊമാന്റിക് ഒന്നുമല്ലാട്ടോ!! അതോണ്ട് ഉള്ളത് വെച്ച് അഡ്ജസ്റ് ചെയ്തേക്കണേ!! പ്ലീസ് കണ്ണൊന്നടെക്കെടോ മാഷെ….!!” കണ്ണ് തുറന്നു നോക്കിയപ്പോൾ കയ്യിലൊരു കുഞ്ഞു ചെപ്പ്… എന്റെ കൈ പിടിച്ചുകൊണ്ട് തൊട്ടു മുന്നിൽ മുട്ടു കുത്തിയിരിക്കുന്ന മഹിയേട്ടൻ… ” ഐ ലവ് യു ലച്ചുട്ടി… ” അതും പറഞ്ഞെന്റെ കയ്യിലൊരു കുഞ്ഞു മുത്തം നൽകി…എന്റെ സകല നാഡീ ഞരമ്പുകളും തളർന്നു പോവുന്നത് പോലെ തോന്നി… നിന്ന നിൽപ്പിൽ ശിലയായ് തീർന്നിരുന്നെങ്കിലെന്നു ഞാനാശിച്ചു….

ഒരു പാവ കണക്കെ ഇമ ചിമ്മാതെ മഹിയേട്ടനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ചിരിച്ചു കൊണ്ടെണീറ്റ് അദ്ദേഹം പറഞ്ഞു ” ഇതൊക്കെ കാർത്തിടെ ഐഡിയ ആണ് ട്ടോ! ലേശം ഓവർ ആയോ?? സാരല്യ.. എന്റെ ലച്ചൂനോടല്ലേ ? ഓപ്പൺ ഇറ്റ്…” ആ ചെപ്പ് ഞാൻ പതിയെ തുറന്നു നോക്കി, അതിലൊരു മൂക്കുത്തിയായിരുന്നു, ചുമന്ന കല്ലു പതിച്ച മൂക്കുത്തി… “ഇഷ്ട്ടായോ ടോ?? എന്ത് ഗിഫ്റ്റാ തനിക്ക് തരേണ്ടത് ന്നാലോചിച്ചു കൺഫ്യൂഷൻ അടിച്ചു നിക്കുമ്പോഴാ കാർത്തിടെ സജെഷൻ, മൂക്കുത്തിയിട്ടാ തന്നെ കാണാൻ നല്ല ഭംഗിയായിരിക്കും ന്ന്.. പിന്നെ ഒന്നും നോക്കീല്യാ …. ഇത് മേടിച്ചു… ഇതിട്ടോണ്ട് വേണം നിശ്ചയത്തിനു വരാൻ!!” “കൊണ്ട് പോവാൻ ധൃതിയായെടോ എനിക്ക്…” അതും പറഞ്ഞെന്നെ അദ്ദേഹത്തിലേക്ക് വലിച്ചടുപ്പിച്ചതും ആ അധരങ്ങളെന്റെ നെറ്റിയിലമർന്നതും നിമിഷങ്ങൾക്കുള്ളിലായിരുന്നു… പെട്ടെന്നാണ് കാർത്തി അങ്ങോട്ടേക്ക് വന്നത്… “മഹിയേട്ടാ… അവിടെ എല്ലാരും തിരക്കുന്നു!! മതി മതി പോവാം….” അദ്ദേഹത്തിൽ നിന്നടർന്നു മാറി കാർത്തിയെ നോക്കിയപ്പോൾ, രൂക്ഷമായി ദേഷ്യത്തോടെ അവനെന്നെ തന്നെ നോക്കി… മഹിയേട്ടനെന്റെ കൈ പിടിച്ചാണ് വീട് വരെ നടന്നത്… ആ കൈകളിൽ സീപിടിക്കുമ്പോൾ എന്റെ കൈകൾ ചുട്ടു നീറുകയായിരുന്നു, എന്റെ ഹൃദയം വെന്തുരുകുന്നത് പോലെ തന്നെ…മുത്തശ്ശനോടും മുത്തശ്ശിയോടും യാത്രയൊക്കെ പറഞ്ഞ് മഹിയേട്ടൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് കാറിലേക്ക് കേറുമ്പോൾ മനസ്സു കൊണ്ട് ഒരായിരം വട്ടം മാപ്പു പറഞ്ഞിരുന്നു ഞാൻ… ഡ്രൈവിംഗ് സീറ്റിലേക്ക് കയറുമ്പോൾ കാർത്തി വീണ്ടുമെന്നെ രൂക്ഷമായൊന്നു നോക്കുന്നത് പോലെ തോന്നി…. അവന്റെ മനസ്സിലെന്താവും? ചിലപ്പോൾ തോന്നും അവനെന്നെ സ്നേഹിക്കുന്നുണ്ടെന്ന്… അടുത്ത നിമിഷം തന്നെ അതെന്റെ തോന്നലാണെന്നു മനസ്സിലാവും… ഹൃദയവും തലച്ചോറും തമ്മിലുള്ള സങ്കർഷങ്ങൾക്കൊടുവിൽ രാത്രി വളരെ വൈകിയാണ് ഉറങ്ങിയത്… മനസ്സിപ്പോഴും ചാഞ്ചാടികൊണ്ടേയിരിക്കുന്നു… മഹിയേട്ടനെ സ്നേഹിക്കണമെന്നുണ്ട്, അതെ സമയം കാർത്തിയോടുള്ള പ്രണയം മനസ്സിനെ അന്ധമാക്കുന്നു….. മുത്തശ്ശിയുടെ തണുത്ത കരസ്പർശമേറ്റാണ് കണ്ണു തുറന്നത്… “ലച്ചൂട്ടി!! വേം നീച്ചു കുളിക്കു… സമയം വേം പോവും ട്ടോ.. അമ്പലത്തില് പോണം, പിന്നെ വന്നിട്ട് റെഡി ആവണം, പത്തു മണിക്ക് അവരെത്തും.. ചൂടുവെള്ളം കുളിമുറീല് വെച്ചിട്ടുണ്ട്.. വേം കുളിച്ചിട്ട് വേഷം മാറ്റി താഴേക്ക് വായോ.. മുത്തശ്ശൻ കാത്തു നിക്കുന്നുണ്ട് ഒരുമിച്ചു തൊഴാൻ പോവാൻ..”.. “പ്പൊ വരാം മുത്തശ്ശി!!” “ന്ത് പറ്റി ന്റെ കുഞ്ഞുസിന്?? അകെ ഒരു വാട്ടം? വന്ന അന്ന് തൊട്ട് ഞാൻ ശ്രദ്ധിക്കാ… ന്താ മോളെ മഹികുട്ടനെ മോൾക്കിഷ്ട്ടായില്ലേ?? ഞങ്ങൾക്ക് ന്റെ കുട്ടിടെ മനസ്സറിയാൻ പറ്റിയില്ലേ?? ” “ആര് പറഞ്ഞു ഇഷ്ട്ടയില്ല്യാന്ന് ഭദ്രകുട്ടി?? നിങ്ങളെ ഒക്കെ വിട്ട്, ഇവിടുന്ന് വേറൊരിടത്ത്…. അതൊക്കെ ആലോചിച്ചിട്ട്……” സ്വയം വേദനിക്കുകയല്ലാതെ ആരെയും വേദനിപ്പിക്കരുത്…. അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി..”ന്റെ തൊട്ടാവാടി!! നല്ല ദിവസായിട്ട് കരയാ?? അതൊക്കെ മഹികുട്ടന്റെ കൂടെ ജിവിക്കുമ്പോ തന്നെ ശരിയാവും”… ലച്ചു കാണാതെ തന്റെ കണ്ണുനീർ തുടച്ചു കൊണ്ടവർ താഴേക്കിറങ്ങി.. കസവു വേഷ്ടിയുടുത്തു താഴെക്കിറങ്ങി വരുന്ന ലച്ചുവിനെ കണ്ടപ്പോൾ തന്റെ വിരലിൽ കൈ പിടിച്ചു നടന്ന കുഞ്ഞു ലച്ചൂട്ടിയെ ഓർക്കുകയായിരുന്നു കേശവൻ നമ്പ്യാർ… കാലമെത്രപെട്ടെന്നാണ് കുതിച്ചു പാഞ്ഞത്.. ഇന്ന് തന്റെ ലച്ചൂട്ടിയെ മറ്റൊരു വീട്ടിലേക്കയക്കുന്നതിന്റെ ആദ്യ ചുവടുവെയ്പ്പാണ്… മുത്തശ്ശന്റെ കൂടെ അമ്പലത്തിലേക്ക് പോവുമ്പോഴും തന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പാഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു… എല്ലാം ദൈവത്തിലർപ്പിച്ചു കൊണ്ടവൾ തിരികെ നടന്നു… തിരികെയെത്തിയപ്പോഴേക്കും അകം നിറയെ അയൽക്കാരെ കൊണ്ട് നിറഞ്ഞിരുന്നു… എല്ലാവരോടും ഒരു കുഞ്ഞു ചിരി നൽകി മനം നിറയെ ആശങ്കകളുമായി ഞാൻ മുകളിലേക്ക് നടന്നു.. ഒരുക്കാനുള്ളവരെല്ലാം നേരത്തെ മുറിയിൽ സ്ഥാനം പിടിച്ചിരുന്നു.. അച്ഛന്റെയും അമ്മയുടെയുമൊക്കെ വീട്ടുകാരെല്ലാവരും അതി രാവിലെ തന്നെ എത്തിയിട്ടുണ്ട്.. സ്വർണ്ണ നിറത്തിലുള്ള കസവു സാരിയും ഗോൾഡൻ കളർ ബ്ലൗസുമായിരുന്നു അവളുടെ വേഷം.. മുട്ടോളമെത്തുന്ന മുടി പിന്നികെട്ടി അതിൽ നിറയെ മുല്ലപ്പൂവും ചൂടി ഒത്തിരി അഭരണങ്ങൾക്കിടയിൽ നിന്ന് അവളുടെ അമ്മയുടെ പ്രിയപ്പെട്ടയൊരു പാലക്കമാല മാത്രം കഴുത്തിലിട്ട് അവളെനീറ്റപ്പോൾ കൂടി നിന്നവരുടെയെല്ലാം കണ്ണും മനസ്സും നിറഞ്ഞു.. അത്രക്കൈശ്വര്യമായിരുന്നു അവൾക്കപ്പോൾ…ഒരിത്തിരി നറുചന്ദനം തന്റെ നെറ്റിയിൽ ചാർത്തുകയും മഹിയേട്ടൻ തന്ന മൂക്കുത്തി അണിയുകയും ചെയ്തപ്പോൾ മുഖത്തറിയാതെയൊരു ചിരി വന്നു.. അതെ മനസ്സു കൊണ്ട് താൻ തയ്യാറെടുത്തു കഴിഞ്ഞു.. മഹിയേട്ടന്റേതാവാൻ… ഇനിയും അദ്ദേഹത്തെ വഞ്ചിച്ചാൽ ഉമിത്തീയിൽ ഉരുകിയാൽ പോലും പാപം തീരില്ല്യാ… തന്റെ പ്രണയത്തിന്റെ ചിത ഹൃദയത്തിന്റെ ഒരു കോണിലിട്ടു കത്തിച്ചു ചാമ്പലാക്കി താഴിട്ടു പൂട്ടി കഴിഞ്ഞു താൻ.. ഇനി പൂർണമായ മനസ്സോടെ മഹിയേട്ടനെ സ്നേഹിക്കാൻ ശ്രമിക്കണം… താഴെ എല്ലാവരും എത്തിയതിന്റെ ബഹളങ്ങൾ കേൾക്കാം..

മുത്തശ്ശി വന്നു കൂട്ടി കൊണ്ട് പോവുമ്പോൾ എന്തിനെന്നറിയാതെ മിഴികൾ നിറഞ്ഞു കൊണ്ടേയിരുന്നു.. താഴെ മഹിയേട്ടന്റെ അമ്മയുടെ കൈയിലേക്ക് എന്റെ കൈ ചേർത്തു വെച്ച് കൊടുക്കുമ്പോൾ ഭദ്രകുട്ടിയുടെ കണ്ണും നിറഞ്ഞിരുന്നെന്നു തോന്നുന്നു… പന്തലിൽ നിറയെ മഹിയേട്ടന്റെ ബന്ധുക്കളെ കൊണ്ട് നിറഞ്ഞിരുന്നു.. മെറൂൺ കളർ ഷർട്ടിലും കസവുമുണ്ടിലും മഹിയേട്ടൻ ഒന്ന് കൂടി സുന്ദരനായിരിക്കുന്നു…. ഇമചിമ്മാതെ എന്നെ തന്നെ നോക്കിയിരിക്കുന്ന മഹിയേട്ടനോട് ആദ്യമായി മനസ്സറിഞ്ഞൊന്നു ചിരിച്ചു… “ലച്ചു!!!! യു ആർ ലുക്കിങ് ഓസം… കൊണ്ട് പോട്ടെടോ തന്നെ ഇന്ന് തന്നെ….” അടുത്തിരുന്നതും മഹിയേട്ടനെന്നോട് ചേർന്നിരുന്നു കൊണ്ട് പറഞ്ഞു… ആദ്യമായി എന്റെ കവിളിലിലൊരു നാണ പുഞ്ചിരി വിടർന്നു… നിശ്ചയ താംബൂലം കൈമാറുകയും ചടങ്ങുകളൊക്കെ നടത്തുകയും ചെയ്തു.. മോതിരം മാറാനുള്ള സമയമായി… എന്റെ വിരലുകൾ മഹിയേട്ടന്റെ കൈകളിലേക്ക് ചേർക്കുമ്പോൾ ഒരു വിറയൽ ശരീരമാസകലമനുഭവപ്പെട്ടു… ഞാൻ മഹിയേട്ടനെ സ്നേഹിച്ചു തുടങ്ങിയെന്നെനിക്ക് ബോധ്യമായി… മഹിയേട്ടന്റെ കൈകളിൽ പ്രാർത്ഥനയോടെ ഞാനാ മോതിരമണിയിച്ചു… അദ്ദേഹത്തെ ഒരയുഷ്‌കാലം മുഴുവനും സ്നേഹിക്കാനെനിക്ക് സാധിക്കാണെയെന്നു ആത്മാർഥമായി ആഗ്രഹിച്ചു… കാർത്തിയെ ഞാൻ മനഃപൂർവം ഒഴിവാക്കികൊണ്ടിരുന്നു..അവനെ മനസ്സിൽ നിന്ന് പറിച്ചെറിയാൻ എളുപ്പമായിരുന്നില്ല… എന്നാലും ഞാനതിന് ശ്രമിച്ചു കൊണ്ടേയിരുന്നു… അവൻ അടുത്ത് വരുമ്പോഴൊക്കെ മഹിയേട്ടനോട് കൂടുതൽ ചേർന്ന് നില്ക്കാൻ ഞാൻ ശ്രമിച്ചു.. സദ്യയും ഫോട്ടോ ഷൂട്ടുമൊക്കെ കഴിഞ്ഞു ഞാൻ താഴെ മഹിയേട്ടന്റെ ബന്ധുക്കളെയൊക്കെ പരിചയപ്പെട്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു മഹിയേട്ടന്റെ ഒരു കസിൻ വന്നെന്നെ മുകളിലൊക്കെ കാണിച്ചു തരാൻ പറഞ്ഞ് വിളിച്ചത്… മുകളിലേക്ക് ചെന്നതും ഒരു കൈ എന്നെ അകത്തേക്ക് പിടിച്ചു വലിച്ചു.. പെട്ടെന്നായത് കൊണ്ട് ഞാനാകെ പേടിച്ചു പോയിരുന്നു.. ഇറുക്കിയടച്ച കണ്ണുകൾ തുറന്നപ്പോൾ മഹിയേട്ടനായിരുന്നു മുന്നിൽ.. ” തന്നെയൊന്നൊറ്റക്ക് കിട്ടാനെന്തൊക്കെ ചെയ്യണം ടോ?? ഞാൻ നെക്സ്റ്റ് വീക്ക് പോവും ട്ടോ.. പിന്നെ മാരേജിന്റെ ടൈമിലെ വരൂ.. മൂക്കുത്തി ഇട്ടിട്ട് നല്ല ഭംഗിയുണ്ട് കാണാൻ എന്റെ ലച്ചുനെ….. ” മൂക്കുത്തിയിലാ അധരങ്ങളമർത്തികൊണ്ട് പറഞ്ഞു” ഇതെന്റെ ലച്ചുന് എന്റെ വക നിശ്ചയത്തിന്റെ ഗിഫ്റ്… ” നാണം കൊണ്ടാണോ പേടി കൊണ്ടാണോ സങ്കോചം കൊണ്ടാണോ എന്നറിയില്ല എന്റെ മുഖം ചുമന്നു തുടുത്തിരുന്നു… ഒരൊറ്റ കൈകൊണ്ടെന്നെ മഹിയേട്ടനിലേക്കടുപ്പിച്ചു കൊണ്ട് പറഞ്ഞു “ഈ പൂച്ചകുട്ടി പെണ്ണിനെ ഇപ്പോ തന്നെ എടുത്തു കൊണ്ട് പൊയ്ക്കോട്ടേ ഞാൻ??”… ആ കണ്ണുകളിക്ക് നോക്കാനുള്ള ശക്തിയില്ലാതെ മഹിയേട്ടനെ തട്ടി മാറ്റി കൊണ്ട് ഞാനോടി…”ആരെങ്കിലും കാണും ഏട്ടാ…” വാതിൽ തുറന്നതും കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന കാർത്തിയെയാണ് കണ്ടത്.. അവനെ നോക്കാതെ പോവാനാഞ്ഞ എന്റെ കൈ പിടിച്ചവൻ പറഞ്ഞു “കാവിലേക്ക് വാ… എനിക്ക് സംസാരിക്കണം….” “എന്ത് സംസാരിക്കാൻ? ഇവിടെ വെച്ച് പറഞ്ഞോളൂ… ” അപ്പോഴേക്കും മഹിയേട്ടൻ പുറത്തെത്തി… “മഹിയേട്ടനെ താഴെ തിരക്കുന്നുണ്ട്,പെട്ടെന്ന് പോ”…. മഹിയേട്ടനെന്നോട് കണ്ണുകൊണ്ട് പോവുകയാണെന്ന് കാണിച്ചു താഴേക്കിറങ്ങി.. കൂടെ പോവാൻ നിന്ന എന്റെ കൈകളിൽ ശക്തിയായി അമർത്തിക്കൊണ്ട് കാർത്തി പറഞ്ഞു “എനിക്ക് സംസാരിക്കണം”… “എനിക്ക് നോവുന്നു .. കൈ വിട്…. ” “എനിക്കതിലേറെ നോവുന്നുണ്ട് ലച്ചു.. നിന്നോടിപ്പോ സംസാരിച്ചില്ലെങ്കിൽ ഭ്രാന്തു പിടിക്കുമെനിക്ക്… ഞാൻ താഴെ കാത്തു നിൽക്കും.. നീ വരണം.. വന്നില്ലെങ്കി പിന്നെ ഞാനിങ്ങോട്ട് കേറി വരും.. ഭ്രാന്തു മൂത്ത് എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് എനിക്കെ അറിയില്ല… ” കാർത്തി എന്തൊക്കെയാണി പറയുന്നത്.. താഴെക്കെത്തി കവിലേക്കുള്ള വഴിയിലേക്ക് കണ്ണ് പായിച്ചു ഞാൻ നിന്നു എന്ത് ചെയ്യണമെന്നറിയാതെ…..(തുടരും….)

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular