Connect with us

തുടർക്കഥകൾ

ശ്രീബാല – ഭാഗം 9

Published

on

രചന: Sony P Asokan

“ആരും കണ്ടിട്ടില്ല…. താൻ ചാടിക്കോ…. എന്നിട്ട് ഞാൻ ബാഗ് ഇട്ടു തരാം….” മതിലിൽ അള്ളിപ്പിടിച്ചു കേറി… അവിടെ നിന്നും താഴേക്ക് ഒരു ചാട്ടം…. വീട്ടിൽ ലൈറ്റ് ഒന്നും കത്തിയിട്ടില്ല…. എല്ലാരും ഉറക്കം തന്നെയാണ്…. വിജയിൽ നിന്നും ഓരോ ബാഗായി വാങ്ങി, ഒച്ചയുണ്ടാക്കാതെ, ഞാൻ താഴെ വച്ചു…. ഠപ്പേ….! വിജയും ചാടി… “വിജയ്…. പതുക്കെ….” നോക്കുമ്പോൾ, അമ്മയുടെ മുറിയിൽ വെളിച്ചം തെളിഞ്ഞു…. “അയ്യോ… അമ്മ…. ശ്രീ… ഓടിക്കോ….” വിജയുടെ നീട്ടി പിടിച്ച കയ്യിൽ, കൈ കോർത്ത്…. കുറെ ദൂരം… മുന്നോട്ട്…. വഴികാട്ടിയായി ഞങ്ങൾക്ക് മുന്നിൽ നിലാവെളിച്ചം മാത്രമുണ്ട്…. റോഡിലെത്തിയിട്ടും, ലിഫ്റ്റ് തരാൻ ഒരു വണ്ടി പോലുമില്ല…. കിതച്ചു കിതച്ചു, ഒടുവിൽ ഞാൻ ശ്വാസത്തിനായി മല്ലിട്ടപ്പോൾ, വിജയ് എന്നെ ചേർത്തു പിടിച്ചിരുന്നു…. “ശ്രീ…. ഇനിയെങ്ങോട്ടാ….” “ഇനിയെങ്ങോട്ടാ വിജയ്….” “താൻ വാ…” ദൂരെ നിന്നും ചീറിപ്പാഞ്ഞു വന്ന ഓട്ടോ നിർത്താൻ വേണ്ടി, ഞങ്ങൾ അല്പം റോഡിൻറെ നടുവിലേക്ക് തന്നെ കയറി നിന്നു… ആ ചേട്ടൻ നിർത്തി… “ചേട്ടാ… റെയിൽവേ സ്റ്റേഷൻ…” “മീറ്റർ പോരല്ലോ അനിയാ….” “അതൊക്കെ തരാം ചേട്ടാ…” ഞങ്ങളെയും കൊണ്ട് ഓട്ടോ ചീറിപ്പാഞ്ഞു…. എന്തെന്നറിയില്ല…. ഡ്രൈവർ ചേട്ടൻ ഗ്ലാസ്സിലൂടെ ഇടക്കൊക്കെ ഞങ്ങളെ നോക്കുന്നുണ്ട്…. “പേർഷ്യയിൽ ആയിരുന്ന ചന്ദ്രേട്ടന്റെ മോൻ ആണോന്നല്ലേ, ചേട്ടാ നോക്കുന്നേ….” “അതെ… നിന്നെയല്ലേ ഈയിടെ ആരൊക്കെയോ കൂടി തല്ലാൻ പിടിച്ചത്…” “കാറിലെ അനാശാസ്യത്തിനല്ലേ…. അത് ഞാൻ തന്നെയാ….” “ഇതേതാ ഈ കൊച്ച്….” “കാറിലെ അനാശാസ്യം തന്നെയാ….” ഞാൻ ചിരി അടക്കി പിടിച്ചിരുന്നു… ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ ഓട്ടോ ചേട്ടൻ അടിമുടി ഞങ്ങളെ സ്‌കാൻ ചെയ്യുന്നുണ്ട്…. റെയിൽവേ സ്റ്റേഷന് ഉള്ളിൽ കടന്ന്, വിജയ് ടിക്കറ്റ് എടുത്ത് വന്നു… “അപ്പോൾ നമ്മൾ നാട് വിട്ടതായിരിക്കും, നാളെ കുട്ടേട്ടന്റെ കടയിലെ ചർച്ച…. അല്ലേ വിജയ്….” “കുറെ ചായയും വടയും വിറ്റു പോകും, നമ്മള് കാരണം…. എന്ത് കഥയാന്ന് നോക്ക്… ആ ഇരുട്ടിനിടയിലും, അയാൾക്ക് എന്നെ നല്ല പോലെ മനസിലായി…. തന്നെയൊട്ടും മനസിലായതുമില്ല… ചീത്തപ്പേര് മുഴുവൻ ഇപ്പോൾ എനിക്ക്…” “തനിക്ക് ചീത്തപ്പേര് പുതിയതൊന്നും അല്ലല്ലോ….” “എന്താ തന്റെ കയ്യിലിരുപ്പ് മോശമാണോ…. സ്വന്തം ചേച്ചിയുടെ കല്യാണത്തിന് വന്നിട്ട്, മാറി നിന്ന് ചെക്കന്മാരോട് കിന്നരിക്കുന്നു…. മുൻപരിചയം ഇല്ലാത്ത പയ്യന്റെ കൂടെ കാറിൽ കറങ്ങുന്നു…. കാറ് പോട്ടേ… ബൈക്കിൽ ഊരു ചുറ്റുന്നു… പിന്നെ… ഇപ്പോൾ കേട്ടില്ലേ…. കാറിൽ അനാശാസ്യത്തിന് പിടിക്കപ്പെടുന്നു… ഹഹഹഹ…. തീർന്നില്ല…. എന്നിട്ട്, കല്യാണത്തലേന്ന് ഒളിച്ചോടുന്നു… അതും പോരാഞ്ഞിട്ട് കല്യാണത്തിന് മുൻപേ, ചെക്കന്റെ വീട്ടിൽ താമസവും… അതും ആരും അറിയാതെ…. എന്നിട്ടോ…. ഫസ്റ്റ് നൈറ്റിന്, പാവം ഹസ്ബന്റിനെയും കൊണ്ട് നാട് വിടുന്നു…” “ഈ ഹസ്ബൻഡ് തന്നെയാ ഫസ്റ്റ് നൈറ്റിന് ഓടാനുള്ള ഐഡിയ പറഞ്ഞു തന്നത്…. തന്റെ കൂടെ കൂടുന്നതിന്, തൊട്ട് മുൻപ് വരെ എന്നെ പറ്റി എല്ലാർക്കും നല്ല അഭിപ്രായമായിരുന്നു…” “എനിക്കല്ലേ അറിയൂ, ശരിക്കുള്ള സ്വഭാവം….” “അനാശാസ്യം പിടിച്ചത് നന്നായി പോയി…. ഇനിയിപ്പോൾ ആരുടേയും സ്വഭാവ സർട്ടിഫിക്കറ്റ് നോക്കണ്ടല്ലോ….” “എക്സാക്റ്റ്ലി…. അതാകുമ്പോൾ ആർക്കും ഒരു എക്സ്പെക്റ്റേഷൻ ഉണ്ടാകില്ല…. നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം….” ഒരു വശത്തു കുളിർ കാറ്റ്, ഞങ്ങളെ തഴുകി അലയടിക്കുന്നുണ്ട്… മറുവശത്തു വിജയിൽ നിന്ന് പുറത്തേക്കൊഴുകുന്ന ചൂടും… തോളോട് തോൾ ചേർന്നിരുന്ന്, കണ്ണടഞ്ഞത് ഞാൻ അറിഞ്ഞില്ല…. “ശ്രീക്കുട്ടി… എഴുന്നേൽക്ക്…. ട്രെയിൻ എത്തി….” “ഈ ട്രെയിൻ എവിടെക്കാ….” “ഇതിൽ ഷൊർണ്ണൂർ ഇറങ്ങാം…. ബാക്കിയൊക്കെ നമുക്ക് അവിടെ ചെന്നിട്ട് നോക്കാം…. നമ്മുടെ സീറ്റ്… 35… 38… ഈ രണ്ടു അപ്പർ ബെർത്താ…. ശെടാ…. അപ്പർ ബെർത്തിനൊക്കെ എന്തിനാ ഇത്രയും ഗ്യാപ്…” കൈമുട്ടു കൊണ്ട്, വിജയുടെ വയറ്റിൽ ഒരു ഇടി കൊടുത്ത്, ഞാൻ എന്റെ സീറ്റിൽ കയറി… അഴിഞ്ഞ കാർകൂന്തൽ വിടർത്തിയിട്ട്, വിജയെ അഭിമുഖീകരിച്ചു ഞാൻ കിടന്നു… വിജയ് പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നാൻ തുടങ്ങി…. അപ്പർ ബെർത്തിനിടയിൽ ഒരു മൈൽ ദൂരമുണ്ട്…. ചേർന്നു കിടക്കുന്നത് പോയിട്ട്, കൈ പോലും എത്തില്ല… ശബ്ദം പുറത്തു കേൾക്കാതെ, വിജയുടെ ചുണ്ടുകൾ എന്നോട് ഗുഡ് നൈറ്റ് പറഞ്ഞു…. കൺപോളയുടെ ഭാരം താങ്ങാനാകാതെ എന്റെ കണ്ണുകൾ അടഞ്ഞു വീഴുമ്പോൾ, ഇമ വെട്ടാതെ എന്നെത്തന്നെ നോക്കി കിടക്കുന്ന വിജയെ ഞാൻ കാണുന്നുണ്ടായിരുന്നു…. * * * “അമ്മ എന്നെ ഒരുപാട് വട്ടം വിളിച്ചിരുന്നു വിജയ്… ഉറക്കത്തിൽ ആയത് കൊണ്ട്, ഞാൻ അറിഞ്ഞില്ല…” “ഹഹ… അമ്മ എന്തായാലും എന്നെ വിളിക്കില്ല… അമ്മയ്ക്ക് ഒരുപാട് അനുഭവമുണ്ട്…” “തിരികെ ചെല്ലുമ്പോൾ പുറത്താക്കോ നമ്മളെ… അതോ അന്നത്തെ പോലെ…. ഓപ്പൺ ടെറസിൽ കിടക്കേണ്ടി വരോ…” “രണ്ടിനും ചാൻസ് ഉണ്ട്…. എന്റെ അമ്മയല്ലേ…” “നമ്മളിത് എവിടെക്കാ വിജയ്…” “ഇവിടുന്ന് നേരെ നിലമ്പൂർ… കേരളത്തിൽ കണ്ടിരിക്കേണ്ട റെയിൽവേ സ്റ്റേഷനാ അത്… അതും… ദേ, ഇതു പോലെ… പാസ്സഞ്ചറിൽ തന്നെ പോണം…” കൂവിപ്പായുന്ന ട്രെയിൻ, ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞ മരങ്ങളെ പിന്നിട്ടു… ശ്വാസം മുട്ടി നിൽക്കുന്ന കവുങ്ങുകളും പനകളും…. കണ്ണാടി പോലെ വെട്ടിത്തിളങ്ങി ഒഴുകുന്ന അരുവികളും… കാടിന്റെ തന്മയത്വം നിറയ്ക്കുന്ന ചീവീടിന്റെ കാഹളവും…. എല്ലാം കൂടി മനസിന് ഒരുപാട് കുളിർമയേകുന്നുണ്ട്… ഒരു നിമിഷം കണ്ണടച്ചാൽ, എനിക്കു തന്നെ ഭാരമില്ലാത്തതായി തോന്നുന്നു… “തനിക്കറിയോ… ഇവിടെ നിന്നും തേക്കിന്റെ തടി കടത്തി കൊണ്ട് പോകാനാണ്, പണ്ട് ബ്രിട്ടീഷുകാർ റെയിൽവേ കണക്ഷൻ കൊണ്ടു വന്നതു തന്നെ…” “ഞാനും കേട്ടിട്ടുണ്ട്… റോൾസ് റോയ്‌സ് കാറിന് വേണ്ടി ഇപ്പോഴും ഇവിടുത്തെ തേക്ക് ഉപയോഗിക്കാറുണ്ട് എന്നൊക്കെ….” “യെസ്… ഇവിടെ ഒരു തേക്ക് മ്യൂസിയം ഉണ്ടെടോ… പക്ഷെ അതിനേക്കാൾ കേമം എന്താന്നോ… കനോലി പ്ലോട്ട്…. അവിടേക്ക് വിട്ടാലോ നമുക്ക്…” “വൈ നോട്ട്….” ട്രെയിനിൽ നിന്നും നിലമ്പൂർ ഇറങ്ങി, ഒരു കൈ എന്റെ തോളിലിട്ട്, മറുകൈ സ്വന്തം ഇടുപ്പിൽ താങ്ങി നിൽപ്പാണ് വിജയ്… “അതിന് മുൻപ്…. നമുക്ക് എന്തെങ്കിലും അകത്താക്കിയാലോ ശ്രീ…” അടുത്ത് കണ്ട കടയിൽ തന്നെ ഞങ്ങൾ ഇടിച്ചു കേറി… “ഇക്കാ… കഴിക്കാനെന്താ ഉള്ളത്…” “അള്ളാ… ഇന്നേരായിട്ടും ഒന്നും കയ്ച്ചില്ലേ ഇങ്ങള്… ബഷീറേ… ഇബടെ ബരീൻ…. ഇങ്ങക്കെന്താ ബേണ്ടേ… പത്തിരീം ബീഫും എട്ക്കട്ടാ…” സന്തോഷത്തോടെ ഞങ്ങൾ തലയാട്ടി… “വൗ… രാവിലെ തന്നെ പത്തിരിയും ബീഫും…. പാതി രാത്രി ഒരു ഗ്ലാസ് പാലും പഴവും മാത്രം കഴിച്ചിട്ട്, ഇറങ്ങിയതാ…. അല്ലേ ടോ…” “ഒന്നല്ല വിജയ്… പാതി…” ഞാനത് പറയുമ്പോൾ, ആരും കാണാതെ വിജയ് എന്നെ നോക്കുന്നുണ്ടായിരുന്നു… ഒരു കള്ളച്ചിരിയോടെ… ഭക്ഷണം എത്തിയതും ഞങ്ങൾ പരസ്പരം മറന്ന് കഴിക്കാൻ തുടങ്ങി… ഒടുക്കത്തെ വിശപ്പ്… കഴിച്ച കാശും കൊടുത്ത് അടുത്ത ലക്ഷ്യത്തിലേക്ക് ഞങ്ങൾ നീങ്ങി…. കനോലി പ്ലോട്ട്….! കൈയെത്തി പിടിക്കാൻ കഴിയാത്ത വണ്ണത്തിലുള്ള തേക്ക് രാജാക്കന്മാരുടെ കൂട്ടം… സൂര്യരശ്മികൾ മുക്രയിട്ട് നോക്കിയിട്ടും, ഉള്ളിലേക്ക് കടക്കാൻ കഴിയാത്ത വിധം മരങ്ങൾ അഹങ്കരിച്ചു നിൽക്കുന്നുണ്ട്… “അയ്യോ തൂക്കുപാലം…. നോ വേ… എനിക്ക് പേടിയാ വിജയ്…. അത് കുലുങ്ങും…. ഞാൻ വരില്ല…” “എന്നാലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം…” ബാഗ് രണ്ടും തറയിൽ വലിച്ചെറിഞ്ഞ്, എന്റെ കൈപിടിച്ചു വലിച്ചു കൊണ്ട് വിജയ് നടക്കാൻ തുടങ്ങി… പലവട്ടം ഞാൻ തിരികെ പോകാൻ നോക്കിയെങ്കിലും വിജയ് എന്നെ വിടാൻ ഒരുക്കമായിരുന്നില്ല… “ശ്രീ…. കണ്ണ് തുറന്ന് നോക്ക്… ഇതിൽ പേടിക്കാനൊന്നുമില്ല….” മെല്ലെ കണ്ണ് തുറക്കാൻ ധൈര്യപ്പെട്ടെങ്കിലും, പാലത്തിനു കീഴെ കുത്തിയൊഴുകുന്ന വെള്ളം കണ്ടപ്പോൾ, തുറന്നതിലും വേഗത്തിൽ ഞാൻ കണ്ണടച്ചു…. “ടോ… ഞാൻ ഇല്ലേ കൂടെ….” ആ ഒരു വിശ്വാസം മാത്രമായിരുന്നു എനിക്കുള്ളത്… പക്ഷേ… മെല്ലെ കൈ പിടിച്ചു ഞങ്ങൾ അക്കരെയെത്തി…. അവിടെ അൽപനേരം തങ്ങി ഞങ്ങൾ തിരികെ പോകാനൊരുങ്ങി… “ഇപ്പോഴും പേടിയാണോ തനിക്ക്….” “ചെറുതായിട്ട്…” “എന്നാലൊന്ന് കാണണമല്ലോ…. ഞാൻ പോകുന്നു ട്ടോ… പൊന്നുമോള് പതുക്കെ ഒറ്റയ്ക്ക് നടന്ന് തിരികെ വാ…. ഞാൻ അക്കരെ ഉണ്ടാകും…” അതും പറഞ്ഞു വിജയ് പോയതും… ഗത്യന്തരമില്ലാതെ എനിക്ക് കണ്ണ് തുറന്നു തന്നെ പാലം കടക്കേണ്ടി വന്നു…. എങ്ങനെയോ… ഒടുവിൽ കടന്നു കിട്ടി…. ഞാൻ വരുമ്പോൾ ബാഗിന്റെ അടുത്ത് മറഞ്ഞു നിൽക്കയാണ് വിജയ്… “ഇപ്പോൾ പേടി മാറിയില്ലേ ശ്രീക്കുട്ടി…” ഇരച്ചു കയറിയ ദേഷ്യത്തിൽ, ഞാൻ വിജയെ ഓടിപ്പിടിക്കാൻ നോക്കി… എവിടുന്ന് പിടി കിട്ടാൻ…. ഓടിത്തളർന്ന്, കിതച്ചു, ഒടുവിൽ അടുത്തെത്തിയപ്പോഴേക്കും, വിജയ് തന്നെ എന്നെ മാറോട് ചേർത്തു പിടിച്ചു… “വിച്ചുവേട്ടാ… എനിക്ക് വയനാട് പോണമെന്നുണ്ട്…” കണ്ണെടുക്കാതെ വിജയ് എന്നെ തന്നെ നോക്കിനിന്നു… “ഇന്നത്തെ രാത്രി… നമ്മൾ വയനാട്ടിൽ ആയിരിക്കും…. മതിയോ…” മലനിരകൾ ചുറ്റിയടിച്ചു, കിട്ടിയ ബസുകൾ മാറിക്കേറി, ഞങ്ങൾ പറന്നു…. വയനാട്ടിലേക്ക്…. ചിപ്പിച്ചേച്ചി പത്താം ക്ലാസ് ടൂർ പോയിട്ട് വന്നപ്പോൾ മുതൽ പറഞ്ഞു കേട്ടതാണ്… വയനാടിന്റെ സൗന്ദര്യത്തെ പറ്റി… ഇന്ന് ഞാനത് നേരിൽ കാണുന്നു…. തേയിലത്തോട്ടങ്ങളും… കാപ്പിത്തോട്ടങ്ങളും… മലഞ്ചരിവും…. പറഞ്ഞറിയിക്കാൻ കഴിയാത്ത ഭംഗി… “വിജയ്…. ഈ ആൾക്കാരൊക്കെ എന്തിനാ വീട്ടിൽ തന്നെ ഇരിക്കുന്നത്…” “കാശുണ്ടാക്കാൻ…. അല്ലാതെന്തിന്…. എല്ലാരും വിചാരിക്കും…. എൻജോയ് ചെയ്യണം എന്നൊക്കെ…. എന്നിട്ടോ…. കുറച്ചു സമ്പാദിച്ചിട്ട്, പിന്നെ എൻജോയ് ചെയ്യാമെന്ന് വിചാരിക്കും…. സമ്പാദിച്ചു വരുമ്പോഴേക്കും കുട്ടികളായി… പ്രാരാബ്ധമായി…. ഒടുവിൽ എൻജോയ് ചെയ്യാൻ ടൈം ആകുമ്പോൾ കുഴിയിൽ കാലും നീട്ടി ഇരിക്കുന്ന അവസ്ഥയായിരിക്കും… നമുക്ക് കുട്ടികളൊക്കെ പതുക്കെ മതി…. കേട്ടോ…” എന്റെ കാതുകൾക്കടുത്തു വന്ന്, വിജയ് അത് പറയുമ്പോൾ, ഒരു മിന്നൽപ്പിണർ എന്നിലൂടെ പായുന്നത് ഞാൻ അറിഞ്ഞു… പെട്ടെന്ന് വിജയ് ബസിൽ നിന്നും ചാടിയെണീറ്റു… “ചേട്ടാ…. വണ്ടി നിർത്താമോ…. ഇവിടെ ഇറങ്ങാനുണ്ട്…” വിജനമായ കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ ഞങ്ങൾ ബസിറങ്ങി… വിജയ് സ്ഥലമൊക്കെ നോക്കി ഉറപ്പു വരുത്തുന്നുണ്ട്…. “ഇത് കണ്ടിട്ട് ബസ് സ്റ്റോപ്പ് പോലെ തോന്നുന്നില്ലല്ലോ വിജയ്…” “ഇവിടെ തന്നെയാ… എന്റെ ഒരു ചങ്ങാതി ഇവിടെ ഉണ്ട്…. അവനാ ഈ സ്ഥലം പറഞ്ഞുതന്നത്…. ഈ കാപ്പിത്തോട്ടത്തിനിടയിലൂടെ നടന്നാൽ, ഒരു മലയുണ്ട്… ഇന്ന് അവിടെ തങ്ങാം നമുക്ക്…” “ഓപ്പൺ സ്പെയ്‌സോ….” എന്നെ ഒരു കള്ളനോട്ടം നോക്കി, കാപ്പിത്തോട്ടത്തിന് നടുവിലൂടെ വിജയ് നടന്നു… ഞാൻ പിറകെയും… “എന്തേയ്… തനിക്ക്…. ഓപ്പൺ സ്‌പെയ്‌സ് ഇഷ്ടമല്ലേ…” മറ്റൊരു അർത്ഥത്തിൽ ആണോ വിജയ് സംസാരിക്കുന്നത്, അതോ എനിക്ക് മാത്രം തോന്നുന്നതാണോ… “അത്…. ഇത് വരെ അറിയാത്തത് ഇഷ്ടമാണോ അല്ലേന്ന് എങ്ങനെ പറയാനാ…” “അപ്പോൾ ഇന്ന് അറിയാം… എന്നിട്ട് നാളെ രാവിലെ പറഞ്ഞാൽ മതി, ഇഷ്ടമായോ ഇല്ലേന്ന്… ഓപ്പൺ സ്പേസ്….” കാപ്പിത്തോട്ടം കഴിഞ്ഞ്, മുന്നിലെ മല കയറി….

ഒടുവിൽ ഞങ്ങൾ എത്തി… വിജയ് പറഞ്ഞ ഓപ്പൺ സ്പേസ്… മലമുകളിൽ ഒരു മരം മാത്രം ഉണ്ട്… ചുറ്റും മഞ്ഞുകണം പാകിയ പുല്ലു മെത്ത… വിജയ് ബാഗ് തുറന്ന് എന്തൊക്കെയോ പുറത്തെടുക്കാൻ തുടങ്ങി…. “ഞാനും ചോദിക്കണമെന്ന് കരുതിയതാ… എന്റെ ബാഗിൽ ആണല്ലോ ഡ്രെസ് മുഴുവൻ… താൻ ഇതിൽ എന്താ കൊണ്ടു വന്നത്…” “താൻ കാണാൻ പോകുവല്ലേ…” ബാഗിലെ സാധനങ്ങൾ കണ്ടു ഞാൻ ഞെട്ടി…. വലിയൊരു ക്യാമ്പിംഗ് ടെന്റ്… എമെർജൻസി ലൈറ്റ്… പിന്നെ ഏതൊക്കെയോ പ്രാണികളെ അകറ്റി നിർത്താനുള്ള റെപ്പലന്റ്… ടോർച്ച്… കത്തി… ബെഡ് ഷീറ്റ്….അങ്ങനെ വിജയ് ഒരു ട്രിപ്പിങ് ഫ്രീക്കനാണെന്ന് തെളിയിക്കുകയായിരുന്നു…. കുറച്ചു സമയത്തിനുള്ളിൽ തന്നെ ഭംഗിയായി, വിജയ് ടെന്റ് തയ്യാറാക്കിയെടുത്തു… നേരിയ വെളിച്ചമുള്ള ഒരു ലാമ്പും ടെന്റിനുള്ളിൽ തെളിഞ്ഞു… ഇവിടെ നിന്നും നോക്കുമ്പോൾ, ദൂരെ ചുരം തെളിഞ്ഞു കാണാം… മിന്നാമിനുങ്ങുകളെ പോലെ ചുരം കയറുന്ന വാഹനങ്ങളും…. തണുത്ത കാറ്റ് അടിവാരത്തിൽ നിന്നും മുകളിലേക്ക് വീശിയടിച്ചു കൊണ്ടിരുന്നു…. ഒരു ചെറു ചിരിയോടെ, ഞാൻ വിജയുടെ ഒപ്പം ടെന്റിനുള്ളിലേക്ക് കടന്നു…. “പുതപ്പ് ഒന്നേ ഉള്ളു വിജയ്…. താൻ രണ്ടെണ്ണം എടുക്കാൻ മറന്നതാണോ….” “മറന്നതല്ല ശ്രീ…!” വിജയ് എന്നെത്തന്നെ നോക്കുന്നുണ്ട്… ഉള്ളം കാലിൽ നിന്നും ഒരു മിന്നൽപ്പിണർ, എന്റെ ഹൃദയധമനിയെ മുഴക്കിക്കൊണ്ട് കടന്നു പോയി… എത്ര നേരം അങ്ങനെ തമ്മിൽ നോക്കിയിരുന്നെന്നറിയില്ല… പതിയെ പതിയെ ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞു വന്നു… അധികം താമസിയാതെ തന്നെ, വിജയ് എന്റെ അധരങ്ങളെ അനായാസേന കീഴടക്കി… അരണ്ട വെളിച്ചത്തിൽ, മതിവരാത്ത സ്നേഹവികാരങ്ങളുടെ മറുതലം തേടി, പരസ്പരം ഞങ്ങൾ ഇഴുകിച്ചേർന്ന് കൊണ്ടിരുന്നു… * * * “വിജയ്…. ഇന്ന് ഏതാ ദിവസം എന്നറിയോ…” “എനിക്കറിയില്ല… ഒരു ഊഹം വച്ചിട്ട്, നമ്മൾ വീട്ടിൽ നിന്നിറങ്ങി പതിനാറോ, പതിനേഴോ ദിവസം കഴിഞ്ഞുകാണും…” ചിക് മംഗ്ലൂർ നിന്നും മുള്ളയനഗിരിയിലേക്കുള്ള യാത്രയിലാണ് ഇപ്പൊൾ ഞങ്ങൾ… യാത്ര ചെയ്യുന്നത് ഒരു ട്രക്കിന്റെ പിറകിൽ… കെട്ടിയിട്ട കുറെ ആടിൻപറ്റങ്ങളോടൊപ്പവും…. ഞാൻ ഫോണെടുത്തു നോക്കി… ഇന്ന് വ്യാഴമാണ്… അപ്പോഴാണ് കാണുന്നത്…. ഒരു മെസ്സേജ് വന്നിരിക്കുന്നു…. ദയേച്ചി അയച്ചതാണ്… “നിങ്ങൾ രണ്ടും എവിടെയാ…. ഉടനെ എങ്ങാനും നാട്ടിൽ വരാൻ ഉദ്ദേശം ഉണ്ടോ…. എന്തായാലും വിജയ് ഒരു കൊച്ചിച്ചൻ ആയെന്ന് പറഞ്ഞേക്ക് അവനോട്….” “വിജയ്….. നോക്ക്… ദയേച്ചി പ്രസവിച്ചു….” “ഉവ്വോ…” “മൂന്ന് ദിവസം മുൻപ് വന്ന മെസ്സേജാണ്…. ഞാൻ ഇപ്പോഴാ കാണുന്നത്… നമുക്ക് പോണ്ടേ… ചേച്ചിയുടെ വാവയെ കാണാൻ…” “പോകണം…. പക്ഷേ… അമ്മയെ ഫേസ് ചെയ്യുന്നത് ആലോചിക്കുമ്പോഴാ….” “അതിനെന്താ… താൻ ആദ്യമായൊന്നും അല്ലല്ലോ ഒളിച്ചോടുന്നത്…” “അതാണല്ലോ പ്രശ്നം… എന്റെ വിവാഹം കഴിഞ്ഞാൽ, ഞാനും മറ്റുള്ളവരെ പോലെ ഒതുങ്ങി കൂടുമെന്നാ അമ്മ വിചാരിച്ചിരുന്നത്… തന്നോട് വാരിക്കോരി സ്നേഹം കാണിച്ചത് വെറുതെയൊന്നുമല്ല… താൻ എന്നെ ഉപദേശിച്ചു നന്നാക്കുമെന്നൊക്കെ ആയിരുന്നു അമ്മയുടെ പ്രതീക്ഷ… എന്നിട്ട് എന്തായി… ഫസ്റ്റ് നൈറ്റിന് തന്നെ നമ്മൾ ഒരുമിച്ച് സ്ഥലം വിട്ടില്ലേ…” “എന്തായാലും പോയി നോക്കാം… അമ്മ അകത്തു കയറ്റുന്നില്ല എങ്കിൽ, നമുക്ക് ടെറസിൽ കിടക്കാം….” “ഹഹഹഹ…. അമ്മ കേൾക്കണ്ട….” * * * കുറെ ദിവസങ്ങൾ വൈകിയാണെങ്കിലും ഒടുവിൽ ഞങ്ങൾ വീട്ടിലെത്തി…. കുഞ്ഞിനേയും താലോലിച്ചു, പുറത്തേക്ക് കടക്കാനൊരുങ്ങിയ ദയേച്ചി, വാതിൽക്കൽ ബാഗിറക്കി വച്ച്, മുഖം വിനയത്തോടെ കുനിച്ചു നിൽക്കുന്ന, ഞങ്ങളെ കണ്ടു ഞെട്ടി…. “അമ്മേ… ദേ എത്തി…. രണ്ടാളും…” ഈശ്വരാ… കയ്യിൽ ചട്ടുകവുമായി ഓടി വരുന്നു, അമ്മ… ഉമിനീര് കുടിച്ചിറക്കി, ഞാൻ വിജയോടൊപ്പം ചേർന്ന് നിന്നു… “നിങ്ങളിൽ ആരെയാ ഞാൻ ഉപദേശിക്കേണ്ടത്…” ഞങ്ങൾ അന്യോന്യം നിഷ്കളങ്കഭാവത്തിൽ നോക്കി… “വെറുതെ ഞാൻ എന്തിനാ വഴക്ക് പറയുന്നത്… നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങൾ തന്നെ നന്നാവണം… ഞാൻ പറഞ്ഞിട്ട് എന്ത് മാറാനാ…. രണ്ടും കൂടി നിന്ന് കണ്ണുരുട്ടാതെ, കേറി പോ അകത്ത്….!” “ശ്രീ… വാ… പോകാം പോകാം….” അമ്മയുടെ ഓരോ കവിളിലും, ഒരുമിച്ച് മുത്തം വച്ച്, ഞങ്ങൾ മുറിയിലേക്കോടി…. ബാഗ് മുറിയിൽ വലിച്ചെറിഞ്ഞ് ഞങ്ങൾ, കട്ടിലിലേക്ക് മറിഞ്ഞു വീണു… “പിന്നേയ്…. ബാലമോളുടെ വീട്ടിൽ നിന്ന് വിരുന്നൊരുക്കാൻ അവർ കുറെ വട്ടം വിളിച്ചിരുന്നു… അവളുടെ ചേച്ചിയ്ക്ക് വിശേഷമുണ്ടെന്നും പറഞ്ഞു കേട്ടു… വന്ന സ്ഥിതിക്ക് രണ്ടാളും പോയി എല്ലാരേയും ഒന്ന് കണ്ടേക്കൂ ട്ടാ….” അമ്മ പറയുന്നത് ശ്രദ്ധിക്കാതെ മത്സരിച്ചു സ്നേഹിക്കാനുള്ള തിരക്കിലായിരുന്നു ഞങ്ങൾ……… * * * കുളിച്ചൊരുങ്ങി, ദാവണിയുടുത്ത്, വിജയുടെ ബൈക്കിൽ പിന്നിൽ കയറുമ്പോൾ എനിക്ക് എന്റെ അമ്മയെ കാണാനുള്ള തിടുക്കമായിരുന്നു… “നിങ്ങൾ രണ്ടും എത്തിയോ… മക്കളേ…” എന്നെ കണ്ട സന്തോഷം നിറഞ്ഞുനിൽക്കുകയാണ് അമ്മയുടെ മുഖത്ത്… “ഇരിക്ക് മക്കളേ… ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം….” “അമ്മ അവിടെ നിൽക്ക്…. കഴിക്കാനൊക്കെ ഞാനും ശ്രീയും കൂടി എടുത്ത് കഴിച്ചോളാം… പിന്നെ… ഇത് അമ്മ തന്നെ വയ്‌ച്ചോ… അമ്മയ്ക്കും ആവശ്യങ്ങളൊക്കെ കാണുമല്ലോ….” എന്റെ എടിഎം കാർഡ് വിജയ് അമ്മയുടെ കയ്യിൽ തിരുകുന്നുണ്ട്…. “എനിക്കെന്തിനാ ഡാ…. ഇത് നിങ്ങൾ തന്നെ വയ്‌ച്ചോ… അവള് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശല്ലേ….” “ശ്രീക്കുട്ടി അമ്മയ്ക്ക് വേണ്ടിയാ കഷ്ടപ്പെട്ടത്…. അത് കൊണ്ട് അമ്മ ഇത് വാങ്ങണം…. അതിന്റെ പേരിൽ അവൾ സങ്കടപെടുന്നത് എനിക്ക് കാണാൻ കഴിയില്ല….” “ഏയ്… ഞാൻ ഇങ്ങനെ പറഞ്ഞിട്ടൊന്നുമില്ല അമ്മേ…. വിജയ് തന്നെ ഓരോന്ന് തട്ടിവിടുന്നതാ….” “വിജയോ…. ശ്രീക്കുട്ടി…. അവനെ ഏട്ടാന്ന് വിളിക്കണം നീ….” “നല്ല ആളോടാ അമ്മ പറയുന്നത്….” വിജയ് ഇടം കണ്ണിട്ട് എന്നെ നോക്കുന്നുണ്ട്…. “ഇപ്പോൾ അമ്മയും മകനും കൂടി ഒന്നായോ…. ഞാൻ പുറത്തും… ഞാൻ എന്തായാലും അപ്പുറത്ത് പോയി പൊന്നിച്ചേച്ചിയെ കണ്ടേച്ചും വരാം….” പൊന്നിച്ചേച്ചി ഞാൻ ചെല്ലുമ്പോൾ അടുക്കളയിൽ തിരക്കിലാണ്… “ബാലയോ… എപ്പോളെത്തി….” “ഇപ്പോൾ വീട്ടിൽ വന്നതേ ഉള്ളു ചേച്ചി…. ദേവൂട്ടി എവിടെ….” “ദേവൂട്ടി… മോളേ ദാ ബാലച്ചേച്ചി വിളിക്കുന്നു…” ഒരു കാലിൽ മാത്രം ചെരുപ്പിട്ട്, പിച്ച വയ്ച്ച് ഏന്തിയേന്തി, ദേവൂട്ടിയെത്തി…. “ഹായ്… നല്ല ഫ്രോക്കാണല്ലോ ഇത്…. ചേച്ചിക്ക് തരോ ദേവൂട്ടി…..” “തരില്ല്യ…” “തന്നാൽ ചേച്ചി ഒരു സാധനം തരാല്ലോ….” “ന്താ…” എന്റെ കയ്യിൽ ഒളിപ്പിച്ചു വച്ചിരുന്ന മുത്തുമാല ഞാൻ ദേവൂട്ടിയെ കാണിച്ചു…. “നിച്ച് തരോ….” “ചേച്ചിക്ക് ദേവൂട്ടി ഈ ഫ്രോക്ക് തരോ…. ഒരു വട്ടം ഇട്ടിട്ട് ചേച്ചി തിരിച്ചു തരാം…” മടിച്ചു മടിച്ചാണെങ്കിലും ദേവൂട്ടി സമ്മതം മൂളി…. മുത്തുമാല ഞാൻ അവളുടെ കഴുത്തിൽ അണിയിച്ചും കൊടുത്തു… “നിന്റെ ചെക്കൻ എവിടെ ബാല….” “അവിടെ അമ്മയോട് സംസാരിക്ക….” വീട്ടിൽ വരുമ്പോൾ, ഒരു കട്ടനും കയ്യിൽ പിടിച്ച്, മതിമറന്നിരിക്കുന്ന വിജയെ ആണ് ഞാൻ കണ്ടത്…. “മോളെ ശ്രീക്കുട്ടി…. നീ അറിഞ്ഞായിരുന്നോ…. ചിപ്പിക്ക് വിശേഷമുണ്ട്…. നിങ്ങൾ രണ്ടാളും കൂടി അത്രടം വരെ പോയൊന്ന് കണ്ടേക്കൂ ട്ടോ….” ചിപ്പിച്ചേച്ചിയെ പറ്റി കേട്ടിട്ടും, വിജയ്ക്ക് ഒരു കൂസലുമില്ല… “ചിത്രയുടെ വീട്ടിലേക്ക് ഇവിടുന്ന് വഴിയുണ്ടോ ശ്രീ….” “വഴിയുണ്ട്… പക്ഷെ നടക്കണം…. വണ്ടി പോകില്ല….” “അമ്പലം വഴിയാണെങ്കിൽ വണ്ടി പോകുമല്ലോ….” “തോട് വരെ പോകും…. ബാക്കി ഇറങ്ങി നടക്കേണ്ടി വരും….” “നമുക്ക് അത് വഴി പോകാം…. അതാകുമ്പോൾ കുറച്ചു നടന്നാൽ മതിയല്ലോ….” ബൈക്കിൽ പോയി പാതി എത്തിയപ്പോഴേക്കും, മഴ പെയ്യാൻ തുടങ്ങി…. വിജയ് ആണെങ്കിൽ ബൈക്ക് നിർത്തുന്നതുമില്ല… അരയാലിനോട് ചേർന്ന് ബൈക്ക് വയ്ച്ചു, തോടിലേക്ക് ഞങ്ങൾ നടന്നു…. മഴ തോർന്നിട്ടുണ്ട്… “ആരുടെയോ ഹൃദയം വല്ലാണ്ട് ഇടിക്കുന്ന ശബ്ദം കേൾക്കാം എനിക്ക്…. തനിക്ക് കേൾക്കുന്നുണ്ടോ വിജയ്….” എന്റെ കളിയാക്കൽ മനസിലായോ… “എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ, വേണ്ട മോളെ…. വിജയ് ഒരിക്കൽ നോ പറഞ്ഞാൽ, പറഞ്ഞതാ….” “വിജയ് അല്ലല്ലോ അതിന് നോ പറഞ്ഞത്….” മറുപടിയൊന്നും കേൾക്കുന്നില്ലല്ലോ…. ഞാൻ തെങ്ങും തടിയിൽ കാലു വച്ചതും വിജയ് എന്നെ ഉന്തിയതും ഒന്നിച്ചായിരുന്നു… അടുത്ത നിമിഷത്തിൽ കണ്ണുതുറക്കുമ്പോൾ, ഞാനാകെ നനഞ്ഞ് തോട്ടിലാണ്…. “വിജയ്…!! എന്റെ ദാവണി മൊത്തം നനഞ്ഞു….” “സാരമില്ല ട്ടോ…. ശ്രീക്കുട്ടി വിച്ചുവേട്ടന്റെ കൈ പിടിച്ചു മെല്ലെ കേറി വാ….” “വിച്ചുവേട്ടൻ കൈ നീട്ട്….” വിജയ് കൈ നീട്ടിയതും, ഞാൻ ആഞ്ഞു വലിച്ചു…. എന്നോടൊപ്പം, ദാ കിടക്കുന്നു താഴെ….വെള്ളത്തിൽ… എന്നെ ഉടനെ വിടാൻ വിജയ് ഉദ്ദേശിച്ചിരുന്നില്ല… വെള്ളത്തിൽ കിടന്ന് അടികൂടി, തളർന്നാണ്, ഒടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനം എത്തിയത്… നനഞ്ഞ കോഴികുഞ്ഞിനെ പോലെ നിൽക്കുന്ന ഞങ്ങളെ രണ്ടുപേരെയും ചെറിയമ്മ മാറിമാറി നോക്കുന്നുണ്ട്…. “ചിപ്പി…. ഒരു തോർത്തും മുണ്ടിങ്ങെടുക്ക്….” തോർത്തുമായി വന്ന ചിപ്പിച്ചേച്ചി ഞങ്ങളെ കണ്ടതും ഒന്ന് ഞെട്ടി…. “ബാല… വിച്ചു… വിജയ്…. രണ്ടു പേരും കേറി വാ…” ചേച്ചിയ്ക്ക് ഒന്നും മറക്കാൻ കഴിഞ്ഞിട്ടില്ല, എന്ന് വിജയെ വിളിച്ച കേട്ടപ്പോഴേ എനിക്ക് മനസിലായി… പോരാത്തതിന് എന്നോട് തികഞ്ഞ അസൂയയും കാണുന്നുണ്ട്…. തല തുവർത്തി ഞങ്ങൾ അകത്തേക്ക് കയറിയതും, ചിപ്പിച്ചേച്ചി ചായയെടുക്കാൻ ഉള്ളിലേക്ക് പോയി… “നിങ്ങൾ എന്നാ എത്തിയത്….” ചെറിയമ്മ ഓരോ കാര്യങ്ങൾ തിരക്കാൻ തുടങ്ങി… “ഇന്ന് രാവിലെ എത്തി ചെറിയമ്മേ….” ചിപ്പിച്ചേച്ചി ചായയും ആയി എത്തിയിട്ടുണ്ട്… “ചേച്ചിക്ക് സുഖമാണോ…. ചെക്കപ്പ് ഒക്കെ തുടങ്ങിയോ….” “ചെക്കപ്പ് ഒക്കെ അതിന്റെ മുറയ്ക്ക് നടന്നു പോകുന്നു ബാല…. നിങ്ങൾ എവിടെയൊക്കെ കറങ്ങി…. പോയിട്ട് കുറെ നാൾ ആയെന്ന് കേട്ടല്ലോ…” ചേച്ചി കൊണ്ടു വന്നതിൽ ഒരു ചായ ഞാൻ എടുത്തു…. “കുറെ സ്ഥലങ്ങൾ പോയി ചേച്ചി… ഒടുവിൽ ദയേച്ചിക്ക് കുഞ്ഞ് ആയെന്ന് അറിഞ്ഞപ്പോഴാണ് ഞങ്ങൾ വന്നത്….” ഓരോന്ന് പറയുമ്പോഴും ചിപ്പിച്ചേച്ചി അസൂയ കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു… എനിക്കും അല്പം സന്തോഷം തോന്നി… അസൂയപ്പെടട്ടെ…. വിജയെ സങ്കടപെടുത്തിയതല്ലേ… “സോറി… എനിക്ക് വേണ്ടാ…. ഞാൻ ഇപ്പോൾ ഒരു കട്ടൻ കുടിച്ചിട്ടാ ഇറങ്ങിയത്…” വിജയ് നിരസിച്ചത് ചിപ്പിച്ചേച്ചിക്ക് ഒരു അടികൊണ്ട പോലെ ആയി… “ചേച്ചി ഇങ്ങു താ…. ഞാൻ കൊടുത്താൽ വിച്ചുവേട്ടൻ കുടിക്കും…. വിച്ചുവേട്ടാ…. കുടിക്ക് വിച്ചുവേട്ടാ… ഞാനല്ലേ തരുന്നത്….” ചേച്ചിയുടെ കയ്യിൽ നിന്നും ചായ മേടിച്ചു ഞാൻ വിജയ്ക്ക് കൊടുത്തു… ഞാൻ വിളിച്ചത് കേട്ട് ഒന്ന് അന്തിച്ചെങ്കിലും, സീൻ കുളമാക്കാതെ വിജയ് കുടിക്കുന്നുണ്ട്… ചിപ്പിച്ചേച്ചിക്കാണെങ്കിൽ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം… “മോൻ അന്ന് ചിപ്പിയുടെ കല്യാണത്തിന് വന്നിരുന്നു അല്ലേ… ബാലയുടെ കൂടെ ഞങ്ങൾ കണ്ടിരുന്നു…” “അതെ…” “വിച്ചുവേട്ടൻ ഞാൻ എവിടെ പോയാലും എന്റെ പുറകെ ഉണ്ടാകുമായിരുന്നു… കുറെ നാൾ പിറകെ നടന്നു എന്നെ വളയ്ക്കാൻ….” “കുറെ നാളെന്ന് വച്ചാൽ….” ചിപ്പിച്ചേച്ചി ചോദിച്ചതും, ഉത്തരം പടച്ചുവിടാനുള്ള ത്വരയും എനിക്ക് കൂടി…. “കുറെ നാളെന്ന് വച്ചാൽ…. പണ്ട് തൊട്ടേ… ഞങ്ങളൊക്കെ കുഞ്ഞിലേ കളിച്ചു വളർന്നതാ… ഒരുമിച്ച്… അപ്പോഴേ വിച്ചുവേട്ടന് എന്നോട് അല്പം കുറുമ്പ് കൂടുതലായിരുന്നു…. ഞാൻ സ്കൂളിൽ പോകുമ്പോൾ എന്നും സൈക്കിളിൽ പുറകെ വരും… ഞാൻ വേണ്ടാന്ന് പറഞ്ഞാൽ കേൾക്കില്ല… പിന്നെ വിച്ചുവേട്ടൻ കോളേജിൽ പഠിച്ച കുറെ നാൾ… അപ്പോൾ ഞങ്ങൾ അധികം കണ്ടിട്ടില്ല… എന്നാലും സ്ഥിരം ഫോൺ ചെയ്യുമായിരുന്നു…” വിജയും ചിരിച്ചു കേട്ട് എല്ലാം സമ്മതിക്കുന്നുണ്ട്… ചിപ്പിച്ചേച്ചി ഒന്നും മിണ്ടാനാകാതെ നിൽപ്പുണ്ട്…. കണ്ടാൽ അറിയാം, വിജയ് തന്നെ ചതിച്ചോ എന്ന ചിന്തയിലാണ്…. “ശ്രീക്കുട്ടി… ഇറങ്ങാം….” വിജയ് അത് കൂടി വിളിച്ചു കേട്ടപ്പോൾ, ഒന്നും മിണ്ടാതെ ചിപ്പിച്ചേച്ചി ദേഷ്യത്തിൽ അകത്തേക്ക് പോയിരുന്നു…. “ചിപ്പിയ്ക്ക് വിശേഷമായി… അടുത്തത് ബാലയാണ് കേട്ടോ….” ചെറിയമ്മയ്ക്ക് വേറെ ഒന്നും ചോദിക്കാനില്ലേ… ഒന്നും മിണ്ടാതെ ഒരു പുഞ്ചിരി നൽകി ഞങ്ങൾ ബൈക്ക് ലക്ഷ്യമാക്കി നടന്നു… “ടോ…. അവിടെ നിന്നേ….” “എന്താ….” “വിച്ചുവേട്ടൻ ശ്രീക്കുട്ടിയെ ഒന്നു കാണട്ടെ…” “കണ്ടോളു….” ഞാൻ അൽപനേരം പുഞ്ചിരിയോടെ നിന്നു കൊടുത്തു…. “കലക്കുന്നുണ്ട് താൻ…. മറ്റൊരാൾ അസൂയപ്പെട്ടു കാണുമ്പോൾ അതിന് ഇത്രയും സുഖമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു…” “പഠിപ്പിച്ചു തന്ന തനിയ്ക്ക് അറിയില്ലേ വിജയ്…” “ഇത്രയും പ്രതീക്ഷിച്ചില്ല ടോ….” തിരികെ ഞങ്ങൾ നടന്നത് വലിയ സന്തോഷത്തിലാണ്…. * * * വീട്ടിൽ എത്തുമ്പോൾ അമ്മയില്ല… ഏതോ വിവാഹത്തിന് പോയതാണ്…

ദയേച്ചി കുളിക്കാൻ പോയതോടെ കുഞ്ഞിനെ നോക്കാനുള്ള ചുമതല എനിക്കും വിജയ്ക്കും ആയിരുന്നു… “ചേച്ചിയുടെ അതേ മൂക്ക് തന്നെ മോനും….അല്ലേ വിജയ്….” “ശ്രീ…. താൻ വേറെ ജോലിയൊന്നും നോക്കുന്നില്ലേ….” “ഞാൻ അതിനെപ്പറ്റി ആലോചിക്കുന്നുണ്ട് വിജയ്….. വേറെ ഒരു കമ്പനിയിൽ പോകുന്നതിനേക്കാൾ, ഞാൻ തന്നെ പ്രൊജക്റ്റ് ഏറ്റെടുത്ത് ചെയ്താലോന്ന് ചിന്തിക്കുവായിരുന്നു…. സ്റ്റാർട്ട് അപ്പ് ഒന്നുമല്ല…. എന്നാലും ഇൻഡിവിജ്വൽ ആയി പ്രൊജക്റ്റ് ചെയ്യുന്നവരുണ്ടല്ലോ…. അത് പോലെ… പ്രൊജക്റ്റ് ഒപ്പിക്കണമെന്ന് മാത്രം….” “ഹേയ്… ദാറ്റ്സ് റിയലി ഗ്രേറ്റ് ശ്രീ…. തനിക്ക് സ്റ്റാർട്ട് ചെയ്യാൻ വേണമെങ്കിൽ ഞാൻ ഹെല്പ് ചെയ്യാം….” “എങ്ങനെ….” “ഞാൻ തന്നെ ഫസ്റ്റ് പ്രൊജക്റ്റ് തരാം….” “എന്ത് പ്രൊജക്റ്റ്….” “എന്റെ ഷോപ്പിലേക്ക് ഒരു ബില്ലിംഗ് സോഫ്റ്റ്‌വെയർ താൻ ചെയ്‌ത്‌ താ…. എന്ത് പറയുന്നു….” “സൂപ്പർബ് വിജയ്…” അമ്മ അപ്പോഴേക്കും എത്തി… “നിങ്ങൾ ഇവിടെ പ്രോജെക്ടിന്റെ കാര്യവും സംസാരിച്ച് ഇരുന്നോ…. രണ്ടിനോടും കൂടി പറയാ…. ഇന്ന് രാവിലെ വന്നു കയറിയത് പോലെ, ഇനി വന്നാൽ ഞാൻ ഇവിടെ കയറ്റില്ല… ഒരു കൊച്ചായാലേ രണ്ടിനും ഉത്തരവാദിത്തം വരൂ….” അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി… ഞങ്ങൾ അന്യോന്യം നോക്കിയിരിപ്പായി… ദയേച്ചിയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച്, അത്താഴം കഴിച്ച് ഞങ്ങൾ മുറിയിലേക്ക് നടന്നു… മുന്നിലൊരു ചോദ്യചിഹ്നമായിരുന്നു… കുറെ നേരത്തെ മൂകത… ഒടുവിൽ തീരുമാനിച്ചുറപ്പിച്ച പോലെ, രാവിലെ കൊണ്ട് വന്ന ബാഗുമെടുത്ത് ഒച്ചയുണ്ടാക്കാതെ, എന്നെയും ചേർത്ത് പിടിച്ചു, വിജയ് വാതിൽ മെല്ലെ തുറന്നു…. * * * * * ഫോൺ വൈബ്രേറ്റ് ചെയ്യുന്നതറിഞ്ഞ്, ഞാൻ ബൈക്ക് സൈഡിലേക്ക് ഒതുക്കി നിർത്തി…. എന്റെ പുറകെ വിജയും തന്റെ ബൈക്ക് നിർത്തി…. ഫോൺ ലൗഡ് സ്പീക്കറിലിട്ടു… “ജെനിക്കുട്ടാ… എന്തായി…” “മോം…. ഞാൻ ജയിച്ചല്ലോ… ഞങ്ങളുടെ ടീമിന് തന്നെ കിട്ടിയല്ലോ ഇത്തവണ ചാമ്പിയൻഷിപ്പ്….” “കൺഗ്രാറ്സ് മോളു….” ജെനി പറഞ്ഞ കേട്ട് വിജയ് എന്നെ അണച്ചു പിടിച്ചു… “അമ്മ…. അപ്പ എവിടെ….” “അപ്പയും ഇവിടെ ഉണ്ടല്ലോ മോളു…. അമ്മയുടെ കൂടെ തന്നെ…. ജെനിക്കുട്ടാ… അച്ഛമ്മ എന്തെങ്കിലും പറഞ്ഞിരുന്നോ മോളോട്….” “രാവിലെ നിങ്ങളെ കാണാഞ്ഞിട്ട് എന്നോട് ചോദിച്ചിരുന്നു എവിടെ പോയതാണെന്ന്…” “എന്നിട്ട് മോളെന്ത് പറഞ്ഞു…” “യു നോ മി അപ്പ… അപ്പ പറയും പോലെയല്ലേ ഞാൻ പറയുള്ളൂ…. ഞാൻ പറഞ്ഞു എന്തോ ബിസിനസ് ട്രിപ്പ് ആണെന്ന്…” “ഹഹ… മോളുടെ കോമ്പറ്റിഷൻ നേരത്തെ കഴിഞ്ഞെങ്കിൽ മോൾക്കും വരാമായിരുന്നല്ലോ…..” “നോ… നോട്ട് ദിസ് ടൈം അപ്പ…. അപ്പയോട് ഞാൻ പറഞ്ഞതല്ലേ, ഞാൻ ഒരു സൈക്ലിംഗ് ടീം ഉണ്ടാക്കാൻ നോക്കുവാണെന്ന്… കുറെ പേരെ കിട്ടിയാൽ ഞാനും കറങ്ങുമല്ലോ…. സൈക്കിളിൽ…. എനിക്കൊരു സ്ലീപ്പിങ് ബാഗ് മേടിച്ചു തരോ അപ്പ….” “അതിനെന്താ… മേടിക്കാല്ലൊ….” ഓരോ കിന്നാരം പറഞ്ഞ് ജെനി ഫോൺ വച്ചു… “നാലാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ട്, കറങ്ങി നടക്കുവാണോ നമ്മൾ വിജയ്….” “താനെന്താ ടോ അങ്ങനെ ചിന്തിക്കുന്നത്…. അവളുടെ ഒപ്പം എല്ലാത്തിനും നമ്മളില്ലേ…. ഇത് അവളുടെ ജീവിതമല്ലേ ടോ…. നമ്മുടെ അനുഭവങ്ങൾ കൊണ്ടല്ല, അവളുടെ അനുഭവങ്ങൾ കൊണ്ട് തന്നെ അവൾ പഠിക്കട്ടെ… പിന്നെ അവൾ പറഞ്ഞത് താനും കേട്ടില്ലേ…. ലോകം ചുറ്റാൻ ടീം ഉണ്ടാക്കുവാണെന്ന്…. നമ്മൾ അവളെ അത്രയും പ്രാപ്തയാക്കിയതിൽ, അഭിമാനിക്കുകയാ വേണ്ടത് ശ്രീ….” ഫോൺ വച്ച്, തണ്ടർ ബേർഡിൽ ഞാനും ക്ലാസിക്കിൽ വിജയും കുതിക്കാൻ തുടങ്ങി…. ഹിമവാനിലേക്ക്…. വിജയ് സിഗ്നൽ കാണിച്ചതനുസരിച്ച് ഞാൻ മലഞ്ചെരുവിൽ വണ്ടി നിർത്തി…. കൂരാ കൂറ്റിരുട്ട്…. “ഇരുട്ടിയില്ലേ…. ഇന്ന് ഇവിടെ തന്നെ തമ്പടിക്കാം ശ്രീ…” ഒതുങ്ങിയ ഒരിടത്ത് ഞങ്ങൾ ടെന്റ് ഒരുക്കി…. അതിനുള്ളിൽ ചെറിയ ദീപം തെളിയിച്ചു…. “വിജയ്…. നമ്മുടെ വീട്ടിലൊരു മെത്ത വാങ്ങുന്നതിനെ പറ്റി എന്താണ് തന്റെ അഭിപ്രായം… ടെറസിൽ ഇടാൻ….” “അടിപൊളി…. ഒന്നല്ല… ജെനിയ്ക്കും കൂടി വാങ്ങാം…. നമ്മുടെ മോളല്ലേ…. അവൾക്കും ഒരിക്കൽ വേണ്ടി വരും….” അസഹനീയമായ തണുപ്പിൽ, വിജയുടെ ഓരം പറ്റി ഞാൻ കിടന്നു…. മങ്ങിയ വെളിച്ചത്തിൽ വിജയ് എന്നെ തേടുന്നത് ഞാൻ കണ്ടു… വിജയെ പിന്നിലേക്ക് തള്ളി, മുകളിലായി ഞാൻ സ്ഥാനം പിടിച്ചു… വൈകിയെത്തിയ നിലാവെളിച്ചത്തിൽ, ഞങ്ങൾ ഞങ്ങളുടേത് മാത്രമായി മാറുകയായിരുന്നു…. മുന്നിൽ ഇനിയും ഒരുപാട് യാത്രകൾ ബാക്കി… മൂടൽ മഞ്ഞ് അപ്പോഴും അവിടമാകെ പരന്നൊഴുകി കൊണ്ടിരുന്നു…. ആകാശത്തെ താരകങ്ങൾ ദൂരെ മാറി നിന്ന് കർമ്മത്തിനു സാക്ഷ്യം വഹിച്ചപ്പോൾ, വെള്ളത്തൂവലുകൾ പോലെ നനുത്ത മഞ്ഞുകണങ്ങളും ഭൂമിയിലേക്കിറങ്ങി വന്ന് ആശീർവദിച്ചു….! (അവസാനിച്ചു) ഇത് വരെ തന്ന സപ്പോർട്ടിന് ഒരുപാട് നന്ദിയുണ്ട് ട്ടോ… ഇനിയും കട്ടയ്ക്ക് കൂടെ കാണണം….

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular