Connect with us

പ്രണയം

കുളക്കടവിൽ എത്തിയ ഹരി അത്ഭുദപ്പെട്ടു ചുറ്റും നോക്കി…. ആരെയും കാണുന്നില്ല…!

Published

on

രചന: അശ്വനി പൊന്നു
“ഈ കടുത്ത ചൂട് കാരണം പുറത്തിറങ്ങാൻ വയ്യാതെയായി…. ഇനിയിപ്പോ കുളത്തിൽ പോയി കിടന്നുറങ്ങേണ്ടി വരും ” നെറ്റിയിലെ വിയർപ്പുകണങ്ങൾ കൈകൊണ്ട് തുടച്ചു മാറ്റികൊണ്ട് ഹരിനാരായണൻ രാമേട്ടനോട് പറഞ്ഞു. “ന്റെ ഹരികുട്ടാ കിട്ടിയ ഉദ്യോഗം വേണ്ടെന്ന് വച്ചല്ലേ നീ ഈ പാടത്തു കിടന്നു രാവന്തിയില്ലാതെ ഇങ്ങനെ കഷ്ടപ്പെടുന്നത്..” “രാമേട്ട ഈ പാടവും പറമ്പുമെല്ലാം എന്റെ അച്ഛൻ പൊന്നു വിളയിച്ചതാണെന്ന് ‘അമ്മ പറഞ്ഞു തന്നിട്ടുണ്ട്… രാമേട്ടാ അച്ഛൻ മരിച്ചതിൽ പിന്നെ ഇപ്പോഴാവും അല്ലെ ഇത് ഇങ്ങനെ വിളവ് നിറഞ്ഞു കിടക്കുന്നത് ” “അതെ മോനെ നിന്റെ അച്ഛനും നിന്നെ പോലെ തന്നെ ആയിരുന്നു സ്വന്തം ചോരയും നീരുമെല്ലാം ഭൂമിദേവിക്ക്‌ സമർപ്പിക്കും പോലെ ആയിരുന്നു അധ്വാനം എന്തിനേറെ പറയുന്നു അമ്മാവന്മാരുടെ പറമ്പും കൂടി നന്നാക്കി വിളവ് കൂട്ടുമായിരുന്നു നിന്റെ അച്ഛൻ … ” “പഠിക്കുമ്പോഴും ഉദ്യോഗസ്ഥൻ ആയപ്പോഴും ഒന്നും കിട്ടാത്ത ഒരു സന്തോഷവും ശാന്തിയുമെല്ലാം ഇപ്പോൾ ഈ വയലിൽ നിന്നും കിട്ടുന്നുണ്ട് രാമേട്ടാ… ഒപ്പമെല്ലാം മറക്കാനും .” “മോനിപ്പോൾ കുളത്തിലേക്കാകും ലെ എന്നാൽ ഞാൻ നടക്കട്ടെ ” ഒരു ദീർഘ ശ്വാസമെടുത്തു അതും പറഞ്ഞു രാമേട്ടൻ നീങ്ങി ഹരി പുഞ്ചിരിച്ചുകൊണ്ട് കുളക്കടവിലേക്ക് നടന്നു. കുളക്കടവിൽ എത്തിയ ഹരി അത്ഭുദപ്പെട്ടു ചുറ്റും നോക്കി…. ആരെയും കാണുന്നില്ല എന്നാൽ വില കൂടിയ സുഗന്ധ ദ്രവ്യങ്ങളുടെയും ഷാംപൂവിന്റെയും ഹെയർ ഓയിലിന്റെയും എല്ലാം സുഗന്ധം അവന്റെ മൂക്കിലേക്ക് പടർന്നു… സാധാരണ കോലോത്തെ സ്ത്രീ ജനങ്ങളുടെ കാച്ചിയ എണ്ണയും താളിയും വാകപ്പൊടിയുമൊക്കെയാ മണക്കാറുള്ളത് ഹരി വെള്ളത്തിലേക്കിറങ്ങി.. തന്റെ ചൂട് പിടിച്ച ശരീരം കുളത്തിലെ തണുത്ത ജലത്തിൽ തണുപ്പിക്കുമ്പോഴും ആ സുഗന്ധം മൂക്കിലേക്ക് ഇരച്ചുകയറി…. കുളിയൊക്കെ കഴിഞ്ഞു അവൻ കോലോത്തെക്ക് നടന്നു.. കോലായിൽ പത്രം നോക്കികൊണ്ടിരിക്കുന്ന ആളെക്കണ്ടു ഹരി ഒന്ന് നിന്നു.. അവന്റെ ചുണ്ടുകൾ മന്ത്രിച്ചു “ശങ്കരമ്മാമ…..” “ശങ്കരമ്മാമ എപ്പോ എത്തി ” “ആഹാ ഹരികുട്ടൻ എത്തിയോ ഞങ്ങൾ ഒരു പത്തുമണി ആയപ്പോൾ എത്തി.. നിന്നെ തിരക്കിയപ്പോൾ നീ പാടത്തേക്ക് പോയെന്ന് സാവിത്രി പറഞ്ഞു. ” “ഹരികുട്ടാ നീ അതിരാവിലെ പാടത്തേക്ക് പോയതല്ലേ വല്ലതും കഴിക്കാൻ നോക്ക് ” അകത്തു നിന്നും ശേഖരൻമാമാ അതും പറഞ്ഞു പുറത്തേക്ക് വന്നു.. ഹരിയുടെ ‘അമ്മ സാവിത്രിയുടെ ആങ്ങളമാർ ആണ് ശങ്കരനും ശേഖരനും… ശങ്കരമാമ ഡൽഹിയിൽ ആണ് താമസം… അതിനും ഒരു കാരണമുണ്ട് കോലോത്തെ കാര്യസ്ഥന്റെ മകൾ സുഭദ്രയെ മംഗലം കഴിച്ചതിനു മുത്തശ്ശൻ പുറത്താക്കിയതാ.. പിന്നീട് മുത്തശ്ശന്റെ അവസാന നാളുകളിൽ ഇളയ പുത്രനെ കാണാനുള്ള മോഹം കൊണ്ടും അവന്റെ ഭാര്യയെയും കുട്ടിയെയും അംഗീകരിച്ചുകൊണ്ടും തിരിച്ചു വിളിച്ചു .. മുത്തശ്ശന്റെ കർമങ്ങൾ എല്ലാം കഴിഞ്ഞു അന്നത്തെ വേനലവധിയും കഴിഞ്ഞു പോയതിനു ശേഷം ഇന്നാണ് തിരിച്ചു വരുന്നത് ഹരി അടുക്കള ലക്ഷ്യമാക്കി നടക്കുമ്പോഴും ഹരിയുടെ കണ്ണുകൾ അപ്പോഴും അവിടെ ഇവിടെയായി പരതുന്നുണ്ടായിരുന്നു… അടുക്കളയിൽ എത്തിയപ്പോൾ അമ്മയും സുഭദ്ര ചിറ്റയും സുമതി ചിറ്റയും ഓരോരോ കാര്യങ്ങളും കൂടെ പരദൂഷണവും എല്ലാം കലർത്തി ചിരിക്കുന്നുണ്ടായിരുന്നു…. “ഹരിമോൻ എത്തിയോ വാ ഇരിക്ക് ” ‘അമ്മ ഭക്ഷണം വിളമ്പിത്തരുമ്പോൾ സുഭദ്ര ചിറ്റ അരികിൽ വന്നു മുടിയെല്ലാം മാടിയൊതുക്കി തന്നു “എന്ത് കോലമാ ഹരികുട്ടാ ഇത് ആകെ കറുത്ത് പോയല്ലോ പോരാത്തതിന് താടിയും നീട്ടി വളർത്തിയിരിക്കുന്നു ” “എന്റെ സുഭദ്രേ അതൊന്ന് വെട്ടാൻ പറഞ്ഞിട്ടു കേൾക്കേണ്ട? ” സുമതി ചിറ്റയാണ് അത് പറഞ്ഞത് ഹരി ഊണ് കഴിച്ചെന്നു വരുത്തി തീർത്തു എഴുനേറ്റു നടക്കുമ്പോൾ സുമതി പറഞ്ഞു “എന്റെ മോൾ ചെയ്ത തെറ്റ് പോലും നോക്കാതെയാ ഹരിമോൻ ഞങ്ങളെക്കൂടി നോക്കുന്നത് അത്രയ്ക്കുണ്ട് അവന്റെ മനസിലെ നന്മ ” സാരിതലപ്പെടുത്തു കണ്ണ് തുടയ്ക്കുന്ന സുമതി ചിറ്റയെ നോക്കാതെ സ്വന്തം മുറി ലക്ഷ്യമാക്കി ഹരി കോണിപ്പടി കയറിപോകുമ്പോഴും അവന്റെ കണ്ണുകൾ അങ്ങിങ്ങായി പാഞ്ഞു മുകളിൽ എത്തിയപ്പോൾ കുളക്കടവിൽ നിന്നുമനുഭവപ്പെട്ട അതെ സുഗന്ധം ആദ്യത്തെ മുറിയിൽ നിന്നും വരുന്നു ഹരി വാതിൽ തുറക്കാൻ ശ്രമിച്ചു എന്നാൽ അകത്തു നിന്നും ലോക്ക് ചെയ്തതായിരുന്നു.. പൊടുന്നനെ മുറിയുടെ വാതിൽ തുറന്നു “വേണി…..” വിറയാർന്ന സ്വരത്തിൽ ഹരി പറഞ്ഞു…. അവൻ വേണിയോട് ഒന്നും മിണ്ടാതെ അവന്റെ റൂമിലേക്ക് നടന്നു. അകത്തു കയറി വാതിൽ അടച്ചു.. കട്ടിലിൽ കമഴ്ന്നു കിടന്നു.. അവന്റെ മിഴികൾ നിറഞ്ഞു കവിളിലൂടെ രണ്ടു നേർത്ത ചാലുകൾ ആയി മാറി.. അവന്റെ ഓർമ്മകൾ ഇന്നലകളിലേക്ക് മിന്നിമാഞ്ഞു “മുത്തശ്ശൻ കിടപ്പിലായി നേരിയ ഓർമയിൽ വാശി ഉപേക്ഷിച്ചു ശങ്കര മാമയെയും കുടുംബത്തെയും തിരിച്ചു വിളിക്കാൻ ശേഖരമാമയോട് പറഞ്ഞു… അവരെ കാത്തിരിക്കുകയാണ് കോലോത്തെ എല്ലാവരും.. കൂട്ടത്തിൽ ഹരിയും ഗൗരിയും.. ഗൗരി ശേഖരമാമയുടെ മകൾ ആണ്… ഒരു കുശുമ്പി പെണ്ണ്.. ഹരി വഴിയിലേക്ക് കണ്ണും നട്ടിരിക്കാൻ തുടങ്ങി. കാരണം ചെറുപ്പം മുതൽ കേട്ട മുറപ്പെണ്ണിനെ ഇടയ്ക്കെപ്പോഴോ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു… അവരുടെ ടാക്സി വന്നതും എല്ലാവരും പടിക്കൽ എത്തി.. അതിൽ നിന്നും ശങ്കര മാമയുടെയും സുഭദ്ര ചിറ്റയുടെയും കൂടെ ഹാഫ് മിടിയുടുത്തു ഒരു സുന്ദരി ഇറങ്ങി, ഞങ്ങളുടെ ഓരോരുത്തരെയും പേര് പറഞ്ഞു എല്ലാവരെയും അറിയാമെന്ന ഭാവത്തിൽ പുഞ്ചിരിച്ചു കൊണ്ട് എല്ലാവരുടെയും സ്നേഹവാത്സല്യങ്ങൾ നേടുമ്പോൾ തെല്ലൊരു അസൂയയോടെ ഗൗരി അവളെ നോക്കുന്നത് ഹരി കണ്ടു ….. അവരെല്ലാം മുത്തശ്ശന്റെ അടുത്തേക്ക് നീങ്ങി മുത്തശ്ശൻ നിറകണ്ണുകളാൽ അവരെ സ്വീകരിച്ചപ്പോൾ ശങ്കരമാമ അദ്ദേഹത്തിന്റെ കാലിൽ തൊട്ടു മാപ്പപേക്ഷിച്ചു വേണി മുത്തശ്ശന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു കൊണ്ട് അനുഗ്രഹം വാങ്ങി സുഭദ്ര സ്‌പൂണിനാൽ കഞ്ഞി വായിലേക്കു പകർന്നു നൽകിയപ്പോൾ ഇത്ര നാൾ അവരെ അകറ്റി നിർത്തിയ വേദന മുത്തശ്ശന്റെ കണ്ണുകളിൽ നീർച്ചാലുകൾ രൂപപ്പെടുത്തി.. അങ്ങനെ ആ ദിവസവും കടന്നു പോയി.. കർമങ്ങളും അടിയന്തരവും എല്ലാം കഴിഞ്ഞു….

വേണി എല്ലാവരുടെയും ഇടയിൽ ഒരു കുസൃതികുടുക്ക ആയി ഓടി നടന്നപ്പോഴും തെല്ലൊരു ഭയത്തോടെ ഹരിയിൽ നിന്നും ഒഴിഞ്ഞു മാറി.. ഹരി എല്ലായ്‌പോഴും ആരും കാണാതെ അവളെ കണ്ണുരുട്ടി പേടിപ്പിക്കുമായിരുന്നു മാത്രമല്ല ഒരിക്കൽ ഡൽഹിയിലെ പോലെ സ്വിമ്മിങ് സ്വീട്ടും ഇട്ടു കുളത്തിൽ നീന്തി കളിച്ച അവളെ കണക്കിന് ശകാരിക്കുകയും ചെയ്തു. ഒരു ദിവസം രാവിലെ ഉറക്കമുണർന്നു കുളിക്കാനായി ഹരി കുളക്കടവിലേക്ക് പോയപ്പോൾ കണ്ടത് മേൽമുണ്ട് ധരിച്ചിരിക്കുന്ന വേണിയെ ആണ്.. അമ്മയും ചിറ്റയും സ്വർണ്ണ നിറമാർന്ന അവളുടെ മേനിയിൽ തേങ്ങാപ്പാലും മഞ്ഞളും തേച്ചുകൊടുക്കുന്നു നല്ലെണ്ണയും താളിയും തലയിൽ തേച്ചുകൊടുക്കുന്നു…. ഹരി അതിശയത്തോടെ നോക്കി നിന്നു “ഡാ പെണ്പിള്ളേര് കുളിക്കുന്നത് നോക്കി നില്കാതെ കയറിപോടാ ” “അമ്മെ ഞാൻ കുളിക്കാൻ…..” ചമ്മിയ മുഖത്തോടെ ഹരി വാക്കുകൾക്കായി പരതുമ്പോൾ നാണം മറയ്ക്കാൻ വേണി തോർത്തെടുത്തു മാറിലേക്കിക്കിട്ടു… ഇവൾക്കിത്ര നാണമോ എന്ന് മനസ്സിലോർത്തു തിരികെ നടക്കാൻ തുടങ്ങിയപ്പോൾ ഹരിയെ വീണ്ടും ‘അമ്മ വിളിച്ചു “ഹരികുട്ട നീ ഇന്ന് കിണറിൽ നിന്നും വെള്ളമെടുത്തു വേഗം കുളിക്ക് എന്നിട്ട് കടയിൽ പോയി വേണിമോൾക് ഒരു കൂട്ടം ദാവണി വാങ്ങി വാ ” ഹരി വേഗം കുളിച്ചു കടയിലേക്ക് പോയി കാരണം അവന്റെ സങ്കല്പത്തിലെ മുറപ്പെണ്ണ് ഒരു ദാവണിക്കാരി ആയിരുന്നു കടയിൽ പോയി തിരിച്ചു വരുമ്പോൾ ഹരിയുടെ കയ്യിൽ നിന്നും ഗൗരി കവർ പിടിച്ചു വാങ്ങി…. വേണിക്കുള്ള ദാവണി ആണെന്നറിഞ്ഞപ്പോൾ കവർ ഹരിക്ക് തിരിച്ചു നൽകി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി… ഹരി വേണിയെയും കാത്തു കണ്ണും നട്ടിരിക്കാൻ തുടങ്ങി…. ഏറെ കാത്തിരിപ്പിനൊടുവിൽ ആ കാഴ്ച കണ്ട ഹരിക്ക് അത് സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു കാരണം അത്രയേറെ സുന്ദരി ആയ പെൺകുട്ടി ആയി മാറ്റിയെടുത്തിരുന്നു വേണിയെ മഞ്ഞയും മെറൂണും കലർന്ന ദാവണി ധരിച്ചു…. അമ്മയുടെ കാശുമാല കഴുത്തിൽ ഇട്ടു ഒരു കുടയും ചൂടി ചിറ്റമാരുടെയും അമ്മയുടെയും കൂടെ കടന്നു വന്ന വേണി മുറ്റം വലം വെച്ച് അകത്തു കയറി നിലവിളക്കിനും കുപ്പിവള നിറച്ച താലത്തിനും മുൻപിലായി ഇരുന്നു… ശേഷം അമ്മയുടെ നിർദേശ പ്രകാരം വേണി സമീപത്തുള്ള കിണ്ടിയിൽ വെച്ച വെള്ളത്തിലേക്ക് കൈകൾ ഇറക്കി അതിൽ നിന്നും കിട്ടിയ ഒരു പൊതിയെടുത്തു അമ്മയുടെ കയ്യിലേക്ക് കൊടുത്തു… ‘അമ്മ അത് തുറന്നുകൊണ്ട് പറഞ്ഞു “ലക്ഷ്മീദേവി കനിഞ്ഞു അനുഗ്രഹിച്ച കുട്ടിയാണ് വേണിമോൾ കയറി ചെല്ലുന്ന വീട്ടിൽ ഐശ്വര്യം നിറഞ്ഞു തുളുമ്പും ” അതിനു തെളിവായി പൊതിയിൽ നിന്നും കിട്ടിയ സ്വർണവും നാണയവും കാണിച്ചു പിന്നീട് അമ്മയും ചിറ്റമാരും കുപ്പിവള അണിയിച്ചവളെ മനോഹാരിയാക്കുമ്പോൾ അമ്മാവന്മാർ കയ്യിൽ കരുതിയ സമ്മാന പൊതികൾ അവൾക്കായി നൽകി… കൂടെ ഹരിയും അവന്റെ കഴുത്തിൽ കിടന്ന ഏലസ് ഊരി എടുത്തു വേണിക്കു കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു… (കേട്ടറിവ് വച്ച് എഴുതിയതാണ് ഈ ചടങ്ങു ) ചടങ്ങുകൾക്കു ശേഷം പുറത്തിറങ്ങിയ ഹരി കാണുന്നത് വീടിന്റെ പിന്നാമ്പുറത്തു മുഖം വീർപ്പിച്ചിരിക്കുന്ന ഗൗരിയെ ആണ് “എന്താടീ നിന്റെ മുഖത്ത് കടന്നല് കുത്തിയോ” “മം എന്റെ മുഖത്തു എന്തെങ്കിലും ആയിക്കോട്ടെ അതിനു ഹരിയേട്ടന് എന്താ ” “എടീ നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല എനിക്ക് മനസിലായി കാര്യം എടീ നമ്മൾ ജനിച്ച മുതൽ നമ്മളെ സ്നേഹിക്കാൻ ഒത്തിരി പേരുണ്ടായിരുന്നു എന്നാൽ വേണിയോ? അവൾക്ക് നമ്മൾ അല്ലെ ഉള്ളൂ ” ഏറെ നേരത്തെ ഉപദേശത്തിന്റെ ഫലമായി ഗൗരി വേണിയോട് കൂട്ടുകൂടി… ഒരു ദിവസം കോലോത്തു കൂടി ചുറ്റിനടന്ന വേണി ഹരിയുടെ മുറിയിൽ കയറി. അവൻ അല്ലാതെ മറ്റൊരാൾ അവിടെ കയറുന്നത് അവനു ഇഷ്ടമല്ല വാസ്തവത്തിൽ അവൾക്കറിയില്ലായിരുന്നു അത് ഹരിയുടെ മുറിയാണെന്ന്… അവൾ മേശപ്പുറം ലക്ഷ്യമാക്കി നടന്നു… ഓരോ പുസ്തകവും അടുക്കി വെച്ചതിലൂടെ അവൾ വിരലുകൾ കൊണ്ട് തൊട്ടു ഒരു കുപ്പിയിൽ സൂക്ഷിച്ചിരുന്ന മഞ്ചാടിയും അതിൽ കുത്തി നിർത്തിയ 2 മയിൽ‌പീലിയും വളരെ ആകര്ഷകമായിരുന്നു അപ്പോൾ ആണ് അതിനടുത്തു വച്ച ഡയറി വേണിയുടെ ശ്രദ്ധയിൽ പെടുന്നത് അവൾ അതെടുത്തു തുറന്നു… കാണാൻ കഴിയാത്തൊരു ഇണകിളിയെ തേടുന്ന രചനകളുടെ കലവറ ആയിരുന്നു അതിൽ മുഴുവനും അവസാന പേജിൽ അവൾ കണ്ടു “എന്റെ മാത്രം വേണി ” എന്നെഴുതി കൊണ്ട് ദാവണിയുടുത്തു നിൽക്കുന്ന തന്റെ രൂപം ചായകൂട്ടുകളാൽ തീർത്തത്.. പെട്ടന്ന് വാതിൽ അടയുന്ന ശബ്ദം കേട്ട് വേണി തിരിഞ്ഞു നോക്കുമ്പോൾ ഹാരിയതാ മുൻപിൽ നില്കുന്നു “നിന്നോടരാടീ എന്റെ റൂമിൽ കയറാൻ പറഞ്ഞത് ” “ഞാനും ഈ കോലോത്തെ കുട്ടിയാ എനിക്ക് തോന്നിയ ഇടത്തൊക്കെ ഞാൻ കയറും ” സർവധൈര്യവും സംഭരിച്ചു പറഞ്ഞു കൊണ്ട് അവളത് പറയുമ്പോൾ ഹരിക്ക് ചിരി വരുന്നുണ്ടായിരുന്നു “ആഹാ അത്രയ്ക്കയോ നീ” ഹരി അവളുടെ അടുത്തേക്കി നീങ്ങി അവൾ പിറകിലോട്ടു നടന്നു അവസാനം ഭിത്തിയിൽ ചാരി അപ്പോഴേക്കും അവളുടെ കൈകൾ അവന്റെ കരവലയങ്ങളിൽ അകപ്പെട്ടു ‘ഹരിയേട്ടാ എന്നെ വിട്ടില്ലെങ്കിൽ ഈ ഡയറിയിൽ എഴുതിയത് ഞാൻ എല്ലാരോടും പറയും ട്ടോ ” നീ പറഞ്ഞോടി എന്ന് പറഞ്ഞുകൊണ്ട് ഹരി അവളുടെ മുഖത്തിന് അടുത്തേക്ക് ചുണ്ടുകൾ അടുപ്പിച്ചു… വേണി കണ്ണുകൾ ഇറുക്കി അടച്ചപ്പോൾ അവളുടെ ചെവിയിൽ ഹരി മന്ത്രിച്ചു “നീ പേടിക്കണ്ട നിന്നെ ഞാൻ ഒന്നും ചെയ്യില്ല… നീ ഡയറിയിൽ കണ്ടതൊക്കെ സത്യമാണ്… നിനക്കെന്നെ ഇഷ്ടമാണെങ്കിൽ നീ ഇന്ന് വൈകിട്ട് അമ്പലത്തിൽ വരണം ഞാനുണ്ടാകും അവിടെ …” വൈകുന്നേരം സമ്മതമെന്നോണം വേണി ഗൗരിയെ കൂട്ടു പിടിച്ചു അമ്പലത്തിൽ എത്തി…

അവിടെ മുതൽ തുടങ്ങുകയായിരുന്നു അവരുടെ പ്രണയം…. കണ്ണുകളിലൂടെ കൈമാറിയ പ്രണയത്തിന്മേൽ ആരുടേയും ശ്രദ്ധ പതിയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു…. വെക്കേഷൻ കഴിഞ്ഞു അവർ പോകുമ്പോൾ കയ്യിൽ കരുതി വച്ച മഞ്ചാടി ചെപ്പ് അവൾക്കായി സമർപ്പിച്ചു നിറകണ്ണുകളാൽ അവളെ യാത്രയാകുമ്പോൾ ഹരി ആരും കേൾക്കാതെ അവളോടായി പറഞ്ഞു “ജോലി കിട്ടും വരെ കാത്തിരിക്കണേ കാന്താരിപ്പെണ്ണേ ” അവിടുന്നങ്ങോട്ടുള്ള നീണ്ട വർഷങ്ങൾ തമ്മിൽ ഒരു കോൺടാക്ട് പോലുമില്ലാതെ അവരുടെ സ്വപ്‌നങ്ങൾ പൂവണിയാൻ വേണ്ടി ഹരി കഷ്ടപ്പെട്ട് പഠിച്ചു ബാങ്കിൽ ഉദ്യോഗസ്ഥനായി കയറി….. തന്റെ മനസിലെ ഇഷ്ടങ്ങൾ എല്ലാരോടും തുറന്നു പറയാൻ അവൻ വെമ്പൽ കൊള്ളുമ്പോൾ ആണ് ഗൗരി കയറി വന്നത് “എന്താ ഹരിയേട്ടാ ജോലി കിട്ടിയ സന്തോഷത്തിൽ ആണോ ” “അതും ഉണ്ടെടി…. എനിക്ക് കോലോത്തെ ഒരാളെ ഇഷ്ടാ..എന്റെ അമ്മയോടും ചിറ്റയോടും ഞാൻ സൂചിപ്പിച്ചു …. അയാളെ എനിക്ക് മംഗലം കഴിച്ചു തരുമോ എന്ന് നാളെ എല്ലാവരോടും ചോദിക്കണം… ഗൗരിയുടെ കണ്ണുകൾ വിടർന്നു നാണത്തോടെ അവൾ ചോദിച്ചു “ആരെയാ ഹരിയേട്ടാ ” ഹരിയുടെ നാവിൽ നിന്നും വേണിയുടെ പേര് കേട്ട ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു… ഹരി അതുകാണാതിരിക്കാൻ അവൾ പാടുപെട്ടു….. വൈകുന്നേരം ഗൗരി അമ്പലത്തിൽ നിന്നുംകൊണ്ട്‌വന്ന പാൽപായസം എല്ലാവര്ക്കും കൊടുത്തു… ഹരിക്ക് കൊടുക്കുമ്പോൾ അവളുടെ കൈകൾ വിറച്ചിരുന്നു പിറ്റേന്ന് രാവിലെ അമ്മാവന്റെ അലർച്ച കേട്ടാണ് ഹരി ഉണർന്നത്… കണ്ണ് തുറന്നപ്പോൾ അമ്മാവനും ചിറ്റയും അമ്മയും ഒക്കെ കലി തുള്ളി നില്കുന്നു തന്റെ സമീപത്തു കരഞ്ഞുകൊണ്ട് ബെഡ്ഷീറ്റിനാൽ ശരീരം മറച്ചു കരയുന്നു ഗൗരി….. നിറഞ്ഞ ശകാരവര്ഷങ്ങള്ക്കിടയിൽ ഹരിയുടെ വാക്കുകൾ ആരും ചെവികൊണ്ടില്ല അവസാനം എല്ലാ സ്വപ്നങ്ങളും കാറ്റിൽ പറത്തി ഗൗരിയുടെ കഴുത്തിൽ ഹരി താലി ചാർത്തി ആഴ്ചകളും മാസങ്ങളും കടന്നു പോയി ഹരി ഗൗരിയെ പരിഗണിച്ചില്ല…. അവൾക്കത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ഒരു ദിവസം ശങ്കരമാമ കത്തയച്ചു വേണിയുടെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞെന്നും ഭർത്താവ് സഞ്ജയ് അവളെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയെന്നും…. രാത്രിയിൽ ഉറക്കമൊഴിച്ചു വരാന്തയിൽ വന്നിരിക്കുന്ന ഹരിയുടെ കാലിൽ തോറ്റുകൊണ്ട് ഗൗരി പറഞ്ഞു “ചെയ്തതെല്ലാം തെറ്റാണു അത് ഹരിയേട്ടനോടുള്ള ഇഷ്ടം കൊണ്ടാണ്… ഏട്ടനെ മറ്റൊരാൾ സ്വന്തമാക്കുന്നത് സഹിക്കാൻ കഴിയില്ല ഹരിയേട്ടാ വേണിയുടെ വിവാഹം കഴിഞ്ഞില്ലേ ഇനിയെങ്കിലും മനസ്സിൽ എനിക്കായി……. ” “നിർത്തടി എന്റെ വേണിയുടെ സ്ഥാനത്തു നീയോ? കള്ളവും ചതിയും നിറഞ്ഞ നീയോ ചെറുപ്പം തൊട്ടേ ഒരു കൂടപ്പിറപ്പായി അല്ലെ നിന്നെ കണ്ടുള്ളൂ….. കടന്നു പോടീ എന്റെ മുന്നിൽ നിന്നും ” അലറിക്കൊണ്ട് ഹരി എഴുനേറ്റുപോയി. പിറ്റേന്ന് സുമതി ചിറ്റയുടെ കരച്ചിൽ കേട്ട് കുളക്കടവിലേക്ക് ഓടിയെത്തിയ എല്ലാവരു കണ്ടത് കുളപ്പടവിലെ കല്ലിൽ കിടന്ന സോപ്പിൽ ചവിട്ടി വീണ്‌ തലയിൽ നിന്നും രക്തം വാർന്നൊഴുകുന്ന ഗൗരിയെ ആണ് ഹരി ഓടിച്ചെന്നു അവളെ എടുത്തു മടിയിലേക്ക് കിടത്തി. കളിക്കൂട്ടുകാരിയെ ആ നിലയിൽ കണ്ടപ്പോൾ അവന്റെ ഹൃദയം നൊന്തു “മോളെ ഗൗരി ” “ഹരിയേട്ടാ സന്തോഷമായി ന്റെ ഹരിയേട്ടൻ എന്നോട് മിണ്ടിയല്ലോ എനിക്കതു മതി കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു ഞാൻ…. എന്നോട് ക്ഷമിക്ക് ഹരിയേട്ടാ…….. ………..” പെട്ടന്നാണ് കതകിനു തട്ടുന്ന ശബ്ദം കേട്ടത്… ഹരി എഴുനേറ്റു മുഖം തുടച്ചു കതക് തുറന്നു…. മുടിയെല്ലാം മൂർത്താവിൽ കെട്ടി വലിയ ഫ്രെയിം ഉള്ള കണ്ണട വച്ചു നില്കുന്നു വേണി കൂടെ കഴുത്തിൽ വലിയൊരു ചെയിൻ ഉണ്ടായിരുന്നു… സഞ്ജയ് കെട്ടിയ താലി ആണെന്ന് മനസിലാക്കികൊണ്ട് അവളെ അകത്തേക്ക് ക്ഷണിച്ചു “വാ വേണി അകത്തേക്ക് വാ ” “ഹരിയേട്ടൻ ഉറങ്ങുകയായിരുന്നോ ” “അല്ല ഞാൻ……………. പിന്നെ ഇതെന്തു കോലമാണെടി സിംഗപ്പൂരിൽ പോയപ്പോൾ ആകെ മൊത്തം മാറിയല്ലോ നീ ” “മം മാറി മാറാതെ പറ്റില്ലല്ലോ ഹരി ഏട്ടനും ഉണ്ടല്ലോ മാറ്റങ്ങൾ ” “സഞ്ജയ്? ” വേണി മറുപടി പറയാതെ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക് പോയി രാത്രിയിലെ അത്താഴത്തിനു ശേഷം ശേഖരമാമ എല്ലാവരെയും പൂമുഖത്തേക്ക് ക്ഷണിച്ചു “ഞാൻ മുഖവുരയില്ലാതെ കാര്യം പറയുകയാണ് വരുന്ന മീനത്തിലെ തിരുവാതിരയ്ക്കു കാവിൽ പൂജ നടത്തണം അതിനു മുൻപ് ഹരിനാരായണന്റെയും കൃഷ്ണവേണിയുടെയും കല്യാണം നടത്തണം ” “എന്താ അമ്മാവൻ പറഞ്ഞത് ” “അതെ മോനെ സഞ്ജയ് എന്നൊരാൾ ഇല്ല നീയും ഗൗരിയും സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി വേണി ഉണ്ടാക്കിയ ഒരു കഥയാണ് അവളുടെ കല്യാണം ഇവർ ഇവിടെ വന്നപ്പോൾ ആണ് എല്ലാം പറഞ്ഞത് ” “ഞങ്ങളുടെ മകൾക് അതിനുള്ള ഭാഗ്യം ഇല്ലാതെ പോയി അവൾ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായി ഒരിക്കൽ സ്നേഹിച്ച നിങ്ങളെ ഒന്നിപ്പിക്കണം ഇല്ലെങ്കിൽ അവളുടെ ആത്മാവിന് ശാന്തി ലഭിക്കില്ല ” എല്ലാവരും അകത്തേക്ക് പോയപ്പോൾ ഹരിയും വേണിയും മാത്രമായി “ഒരിക്കൽ മനസറിഞ്ഞു സ്നേഹിച്ച എനിക്ക് തനിച്ചാക്കാൻ തോന്നിയില്ല അതാ വീണ്ടും തേടിവന്നത് ” “കഴുത്തിൽ വലിയ ചെയിൻ കണ്ടപ്പോൾ ഞാൻ കരുതി താലി ആണെന്ന് ” വേണി ചെയിൻ പുറത്തെടുത്തു. അതിൽ ഹരി കൊടുത്ത ഏലസ് കണ്ടപ്പോൾ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു….. എല്ലാറ്റിനും സാക്ഷി ആയി പുറത്തെ ഗൗരിയുടെ അസ്ഥിത്തറയിലെ ദീപം തെളിഞ്ഞു കത്തി.

പ്രണയം

കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ…

Published

on

രചന: നിഷ L

“നീയും ഹസ്ബൻഡും തമ്മിൽ എങ്ങനാ… “?? “!സ്വരൂപിന്റെ ചോദ്യം കേട്ട് മിഥില ഒന്ന് സംശയിച്ചു ..”അതെന്തടാ… അങ്ങനെ ചോദിച്ചത്.. രാജീവേട്ടൻ ഒരു പാവം ആണെടാ…. “!!”അതെനിക്കറിയാം ഞാൻ ചോദിച്ചത് അതല്ല.. “!!”പിന്നെ നീ എന്താ ചോദിക്കുന്നത്..? “!!”അല്ല… ഈ ബെഡ്റൂമിൽ ഒക്കെ ആൾ അങ്ങനെ എന്ന്..? “!!!ഒന്നു ഞെട്ടി മിഥില പെട്ടെന്ന് ഫോൺ കട്ട് ചെയ്തു..ഈശ്വരാ ഇവൻ എന്തൊക്കെയാ ചോദിക്കുന്നത്.. !!! കൂടെ പഠിച്ച കുട്ടിയല്ലേ എന്നു കരുതി കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയപ്പോൾ… എന്തും ചോദിക്കാം എന്നായിരിക്കുന്നോ അവന്…പഠിക്കുന്ന കാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു അവൻ… ഇപ്പോൾ എന്താണ് പറ്റിയത്..????അവന്റെ ആ ചോദ്യം മിഥിലയുടെ മനസ്സിനെ അന്നു മൊത്തം അലട്ടിക്കൊണ്ടിരുന്നു..അവളുടെ മനസ്സിലേക്ക് അവളുടെ ഭർത്താവ് രാജീവന്റെയും രണ്ടു കുഞ്ഞുങ്ങളുടെ മുഖം കടന്നുവന്നു.. രാജീവ്‌ ഒരു പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. രണ്ടു ആൺകുട്ടികൾ ആണ് രാജീവിനും മിഥുവിനും. ഒരാൾ അഞ്ചിലും ഒരാൾ മൂന്നിലും പഠിക്കുന്നു. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഒരു കൊച്ചു കുടുംബം.സ്വരൂപ്‌മായുള്ള ബന്ധം എത്രയും പെട്ടെന്ന് നിർത്തണം…. ഇല്ലെങ്കിൽ അത് തന്റെ കുടുംബ ജീവിതത്തെ തന്നെ ബാധിക്കും… മിഥു മനസ്സിലോർത്തു…

രാജീവും കുട്ടികളും പോയി കഴിയുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു അവൾ വാട്സ്ആപ്പ് നോക്കാറുണ്ട്. അങ്ങനെ ഇരിക്കെ ഒരു മാസം മുൻപ് തുടങ്ങിയതാണ് അവളുടെ പത്താം ക്ലാസ്സ്‌ ബാച്ചിലെ കുട്ടികൾ ചേർന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ്. അവിടെ നിന്നാണ് അവൾക്ക് സ്വരൂപും ആയിട്ടുള്ള ബന്ധം തുടങ്ങുന്നത്. പഴയ കൂട്ടുകാരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ സാധിച്ചത് ആ ഗ്രൂപ്പിൽ കൂടിയാണ്. അതുകൊണ്ട് ഒഴിവ് സമയങ്ങളിൽ കൂട്ടുകാർ എല്ലാം ഗ്രൂപ്പിൽ വരികയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു പോന്നു.അങ്ങനെ ഒരു ദിവസമാണ് സ്വരൂപിന്റെ പേഴ്സണൽ മെസ്സേജ് വരുന്നത്. അതിൽ അവൾക്ക് അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. ഇന്നിപ്പോൾ സംസാരത്തിന്റെ ഗതി മാറിയിരിക്കുന്നു. മറ്റു കൂട്ടുകാരെ പോലെ വിശേഷങ്ങൾ പങ്കു വയ്ക്കാനൊന്നും അവന് താല്പര്യമില്ല. പകരം അവന് മറ്റെന്തൊക്കെയോ അറിയാനായിരുന്നു താല്പര്യം. കൂടെ പഠിച്ച കുട്ടികളുടെ കൂട്ടത്തിൽ ഇതുവരെ വിവാഹം കഴിക്കാത്തത് അവൻ മാത്രമാണ്.എന്തായാലും അവനുമായി ഒരു അകലം പാലിക്കാൻ അവളുടെ മനസ് പറഞ്ഞു.എങ്കിലും അവൾ തന്റെ പഴയ കൂട്ടുകാരികളെ വിളിച്ചു അവനെ കുറിച്ച് തിരക്കാൻ തീരുമാനിച്ചു.”ഹലോ പ്രിയ ഇതു ഞാനാടി മിഥില.. “!!”ഹാ… പറയെടി എന്തൊക്കെയുണ്ട് വിശേഷം..?? “!!”ഒന്നുമില്ലെടി…. ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. “!!”എന്താടി കാര്യം..? “!!”നമ്മുടെ കൂടെ പഠിച്ച സ്വരൂപില്ലേ… അവൻ എങ്ങനെ..? “!!”അതെന്താ നീ അങ്ങനെ ചോദിച്ചത്…? “!!” അല്ലാ എനിക്കൊരു സംശയം അവൻ പഴയ ആൾ തന്നെയാണോന്ന് .. സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.. “!!”എന്താടി അങ്ങനെ തോന്നാൻ..? “!!” ഇന്നലെ അവൻ എന്നോട് മോശമായി സംസാരിച്ചു…”!!ശേഷം മിഥു സംഭവിച്ചതൊക്കെ പ്രിയയോട് പറഞ്ഞു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം പ്രിയ പറഞ്ഞു…”ശരിയാടി എന്നോടും അവൻ മോശമായി സംസാരിച്ചിരുന്നു മുൻപ്. അതോടുകൂടി ഞാൻ അവനുമായുള്ള ബന്ധം നിർത്തിവെച്ചിരിക്കുകയാണ്.. “!!”ങ്‌ഹേ… സത്യമാണോ നീ പറയുന്നത്..?? “!!

“അതേടി അവന് നമ്മുടെ പേഴ്സണൽ കാര്യങ്ങളൊക്കെ അറിയണം പോലും.. എന്നോടൊരിക്കൽ അശീലമായി സംസാരിച്ചതുകൊണ്ട് ഇപ്പോ ഞാൻ അവനുമായി ഒരു കോൺടാക്ടും ഇല്ല… എനിക്ക് പേടിയാ വെറുതെ എന്തിനാ അവനോടൊക്കെ അടുപ്പത്തിന് പോയി നമ്മുടെ കുടുംബം തകർക്കുന്നത്…”!!”ശരിയാടി … ഞാനും അങ്ങനെ തന്നെയാ ചിന്തിച്ചത്.. വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വയ്ക്കണ്ട. നമ്മുടെ ഗ്രൂപ്പിലെ ബാക്കി പെൺകുട്ടികൾക്ക് കൂടി ഒരു മുന്നറിയിപ്പ് കൊടുത്തേക്കാം. ആരും ഇനി അവനോടു കൂടുതൽ അടുപ്പത്തിന് പോകാതിരിക്കട്ടെ… !!””ഞാനെന്നാൽ നമ്മുടെ മറ്റു കൂട്ടുകാരികളെ ഒന്ന് വിളിച്ച് നോക്കട്ടെ.. നീയും മാക്സിമം പേരോട് പറയാൻ ശ്രമിക്കണം…. “!!”ശരിയെടി…..വെറുതെ മിണ്ടാതിരുന്നാൽ അവൻ മറ്റുള്ളവരോടും ഈ രീതിയിൽ പെരുമാറും… ഞാനും പറയാമെടി .. “!!”പിന്നീട് മിഥില കൂട്ടുകാരായ റീനയെയും കാവ്യയേയും മഞ്ജുവിനെയും വിളിച്ചു ഇതേകാര്യം പറഞ്ഞു.. . അതിൽ കാവ്യക്കും മഞ്ജുവിനും അവനിൽനിന്ന് ഇതേ അനുഭവം നേരിട്ടതായി അവർ പറഞ്ഞു…അപ്പോൾ അവൻ വിചാരിച്ചതിലും വലിയ തറയാണ്. ഇനി അവനെ വെറുതെ വിട്ടുകൂടാ… അവൾ മനസ്സിലോർത്തു.പിന്നീട് മിഥില ഗ്രൂപ്പിൽ ഉണ്ടായിരുന്ന മുഴുവൻ പെൺകുട്ടികൾക്കും പേഴ്സണൽ മെസ്സേജ് അയച്ചു..”സ്വരൂപിനെ സൂക്ഷിക്കണം… അവൻ വളരെ മോശം സ്വഭാവമാണ് ഇപ്പോൾ.. ഒരു അകലം പാലിക്കുന്നതാണ് നമുക്ക് നല്ലത്… “!!!മെസ്സേജ് കിട്ടിയവർ ഒക്കെ അവളെ വിളിച്ച് കാര്യം അന്വേഷിക്കുകയും…മിഥു അവൾക്ക് നേരിട്ട ദുരനുഭവം അവരോട് പറയുകയും ചെയ്തു..രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്വരൂപ് വീണ്ടും മിഥിലയെ വിളിച്ചു. പക്ഷേ അവൾ ഫോൺ എടുത്തില്ല.. നിരാശനായ അവൻ മറ്റു പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചു എങ്കിലും അവരൊക്കെ മെസ്സേജ് കണ്ടു എന്നുള്ളതിന് തെളിവായി നീലവര മാത്രം തെളിഞ്ഞു കണ്ടു. പക്ഷേ ആരും മറുപടി അയച്ചില്ല..അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി.. ഇതെന്താ ആരും മൈൻഡ് ചെയ്യാത്തത്… എന്തോ പ്രശ്നമുണ്ടല്ലോ.. ചിന്തിച്ചു കൊണ്ട് അവൻ വീണ്ടും മിഥുവിനെ ഫോൺ ചെയ്തു.. ഇപ്രാവശ്യം അവൾ കോൾ എടുത്തു..”എന്താടി വിളിച്ചിട്ട് എടുക്കാഞ്ഞത്….? “!!”നീ വിളിക്കുമ്പോൾ ഉടനെ എടുക്കാൻ നീ എന്റെ ആരാ..?? !!! ഭർത്താവോ, അച്ഛനോ അതോ കാമുകനോ… !!””അവൾ പരുഷമായിചോദിച്ചു..”നിന്റെ സ്വരത്തിന് എന്താ ഒരു മാറ്റം…”?? !!” എന്താ നിന്നോട് തേനൂറുന്ന സ്വരത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടോ..? “!!”ഡി….. “!!!അവൻ ദേഷ്യത്തോടെ വിളിച്ചു..”ഹ്മ്മ്… നിന്റെ ദേഷ്യം നിന്റെ വീട്ടിൽ ഉള്ളവരോട് കാണിച്ചാൽ മതി… എന്നോട് വേണ്ട.. “!!”നിനക്കിപ്പോൾ പഠിക്കുന്ന കാലത്തെ സ്വഭാവമല്ലെന്നും ,,, നിന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ചുമൊക്കെ എനിക്ക് നന്നായി അറിയാം. നീ പ്രിയയോടും മഞ്ചുവിനോടും കാവ്യയോടും പറഞ്ഞതൊക്കെ അവളുമാർ എന്നോട് പറഞ്ഞിട്ടുണ്ട്….. “!!!

അവൻ ഒന്ന് ഞെട്ടി..”എന്താ… എന്താ പറഞ്ഞത്… “??? !!”ഹാ.. നീയിപ്പോഴേ വിയർക്കാൻ തുടങ്ങിയാൽ എങ്ങനെയാ… ഞാൻ ബാക്കി കൂടി പറയട്ടെ…… !!!”നമ്മുടെ ബാച്ചിലെ മുഴുവൻ പെൺകുട്ടികൾക്കും ഞാൻ നിന്നെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഇനി നിന്റെ മറ്റേ സ്വഭാവം കൊണ്ട് ആരുടെയും അടുത്തേക്ക് ചെല്ലണ്ട… കുട്ടികളും കുടുംബവുമായി ജീവിക്കുന്ന ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതം തന്നെയാ വലുത്. അല്ലാതെ പണ്ടെങ്ങോ കൂടെ പഠിച്ച കൂട്ടുകാരനല്ല… “!!!താൻ മെസ്സേജ് അയച്ചിട്ടുണ്ട് ആരും റിപ്ലൈ തരാഞ്ഞതിന്റെ കാരണം അവൻ ഇപ്പോൾ പിടികിട്ടി…അവന്റെ മനസ്സിൽ മിഥുവിനോട് പക തോന്നി..മിഥു വീണ്ടും തുടർന്നു….” നിന്റെ വീട്ടിലും ഇല്ലേ രണ്ടു പെൺകുട്ടികൾ,,, നിന്റെ പെങ്ങന്മാർ.. അവർ കൂടെ പഠിച്ച ആൺകുട്ടികളോട് ഇത്തിരി അടുപ്പത്തിൽ പെരുമാറി എന്ന് കരുതി ആരെങ്കിലും നിന്റെ പെങ്ങമ്മാരോട് മോശമായി സംസാരിച്ചാൽ നിനക്ക് ഇഷ്ടപ്പെടുമോ…???? !!! അതു പോലെതന്നെ അന്തസ്സും അഭിമാനവും ഉള്ള പെണ്ണുങ്ങൾ തന്നെയാണ് ഞങ്ങളും.. കൂടെ പഠിച്ചു എന്ന് കരുതി എന്തും ചോദിക്കാനുള്ള ലൈസൻസ് അല്ല അത്….”!!!”നിനക്ക് ഇപ്പോൾ എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാവും എന്ന് എനിക്കറിയാം. പക്ഷേ നീയത് അടക്കി നിന്റെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരിക്കുന്നതായിരിക്കും നിനക്ക് നല്ലത്….. “!!”ഇല്ലെങ്കിൽ നമ്മുടെ ബാച്ചിൽ ഉള്ള മുഴുവൻ ആൺകുട്ടികളെയും ഞാൻ ഇന്ന് തന്നെ നിന്റെ തനി സ്വഭാവത്തെക്കുറിച്ച് അറിയിക്കും,. അതുമാത്രമല്ല നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മുന്നിൽവച്ച് നിന്നോട് ഞങ്ങൾ ചോദിക്കുകയും ചെയ്യും…..!!!”ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ട്‌ ആക്കി.ഛെ….!!!ഇനി ഇവളുമാരുടെ അടുത്ത് ഒന്നും നടക്കില്ല.. അവന് വല്ലാത്ത നിരാശ തോന്നി.. ഇനി ആരോടും കൂടുതൽ സംസാരിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് എന്ന് അവന് തോന്നി…. ഇപ്പോൾ പെൺകുട്ടികൾ മാത്രമേ തന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടുള്ളു… ഇനി ഇവളുമ്മാരോട് കൂടുതൽ വാശിക്ക് നിന്നാൽ ഇതിൽ കൂടുതൽ താൻ നാണം കെടും എന്നവന് മനസ്സിലായി….തന്റെ വിവാഹവും ഇതുവരെ നടന്നിട്ടില്ല… കൂടാതെ കുറച്ചു രാഷ്ട്രീയവുമൊക്കെയായി മറ്റുള്ളവരുടെ മുന്നിൽ ” മാന്യൻ” ആയി പോകുകയാണ്. തന്റെ തനി സ്വഭാവത്തെ കുറിച്ച് ആരെങ്കിലും അറിഞ്ഞാൽ ജീവിതത്തിലെയും രാഷ്ട്രീയത്തിലെയും ഭാവി നശിക്കും. അതുകൊണ്ട് ഇനി ഇവളുമാരുമായുള്ള അടുപ്പം നിർത്തുന്നതാണ് തന്റെ “നല്ല “ഭാവിക്ക് നല്ലത്..മനസ്സിൽ ചിന്തിച്ചു കൊണ്ട് അവൻ ഫേസ്ബുക് തുറന്നു…. അതിലെ കാണാമറയത്തെ സൗഹൃദങ്ങൾക്കായി അവൻ വല വിരിച്ചു കാത്തിരുന്നു… ഏതെങ്കിലും ഒരു ഇര തന്റെ വലയിൽ കുരുങ്ങുമെന്ന പ്രതീക്ഷയോടെ..!!!!ലൈക്ക് കമന്റ്‌ ചെയ്യണേ…

Continue Reading

പ്രണയം

അറിയാതെ കിട്ടിയ പ്രണയം….

Published

on

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി….ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു… അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്…അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു…ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ…അതേല്ലോ… അതെങ്ങനെ അറിയാം…അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്…ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ…കഴിഞ്ഞു… ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല…M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു…ഇപ്പോഴും കള്ളുകുടി ഉണ്ടോ…അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും..

ചേട്ടന്റെ കല്യാണം എന്തെകിലും ആയോ…ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..?എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ…അങ്ങനെ തന്നോട് ആരാ പറഞ്ഞത്…ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്..അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ… അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്…അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു…ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി…അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു…അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ…അതെ സത്യം…ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക…ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം…അതോ… അത് പിന്നെ പറയാം…ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ…പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്…അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ…

അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം…ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ..എന്താ… എന്താ പറഞ്ഞത്…അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”…എന്നിട്ടോഎന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്…എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്….അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു…

കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?..ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല… പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല…അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു…അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല…….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

പ്രണയം

അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക് ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു

Published

on

രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.”ഇതെന്താ ശിവകാമി പഴയ മോഡൽ””ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു “പണ്ട് തന്നെ ഇത് പോലെ അമ്മ താൻ രണ്ടു,മൂന്ന് ക്ലാസിൽ പഠിക്കുന്ന കാലത്തു വിളിക്കാറുണ്ട്. അപ്പു അപ്പോൾ ഓർത്തു.”പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”അവൾ കെഞ്ചി.അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.””ഇവളുടെ ഒരു കാര്യം”അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി.അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്കൂട്ടിക്കൊണ്ടുപോയി.സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു.സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.”സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം “അങ്ങനെ തീരുമാനിച്ച അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി.നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.അതിവസുന്ദരികുട്ടി ശിവകാമിയെകാണാൻ അവളുടെ നോട്ടംകിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചുആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയുംഅമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!പാട്ടി പട്ടമ്മാളുടെ ചെല്ലം!!ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു.

അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു”കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് “ശിവകാമിയുടെ പാട്ടിപട്ടഅമ്മാൾഓർഡർ ഇട്ടു..ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ”ഹമ്മോ എന്തൊരു സൗന്ദര്യം”ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി.30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..പിറ്റേന്ന് കോളേജിൽ”എവിടെയാ ശിവകാമി നീ””ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “”എങ്ങനെ?””ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം””ങേ “ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”ശിവകാമി അത്ഭുതത്തോടെ ചോദിച്ചു”എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോഅത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.”അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌.

കീപ്പിറ്റപ്പ്””ങേ “അവൾ അത്ഭുതപരതന്ത്രനായി.സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.സത്യത്തിൽ ഇന്നലെ വരെതന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ”താങ്ക്സ്”വിറച്ചുകൊണ്ട് പറഞ്ഞു.അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ലകൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായംഈശ്വരൻ നേരിട്ട് സഹായിച്ചത്ആണോ…..അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..കണ്ടിട്ട് ഈശ്വരന്റെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല…..അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും.അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോഅങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.സംശയിക്കുന്ന രണ്ട് പേരിൽഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നുഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.’ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.അവൾ പുഞ്ചിരിച്ചു!അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.”ശിവകാമി നീ എവിടെയാണ്”അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾനാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു”അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ””നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ””അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..

Continue Reading

Most Popular