Connect with us

തുടർക്കഥകൾ

ഗായത്രി, ഭാഗം: 7

Published

on

രചന: ഇതൾ കൃഷ്ണ
കണ്ണടച്ച് കുറച്ചു നേരം ഒരേ നിൽപ്പ് അങ്ങനെ നിന്നു… കണ്ണ് തുറന്നപ്പോൾ എന്നെ തന്നെ നോക്കി നിൽപ്പാണ് മാധവേട്ടൻ… മാറി നിൽക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല. കൈ രണ്ടും എന്നെ അട്ട പോലെ ചുറ്റിപിടിച്ചിരിക്കേണ്… ആഹാ… ദേ വീണ്ടും ചുണ്ടും നീട്ടി വരുന്നു… ഐയ്യെടാ ഇപ്പൊ തത്കാലം ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് ഇനി ഇതുപോലെയുള്ള വേലത്തരം വലതുമായി വന്നാൽ.. മാധവേട്ടാ….. എന്റെ കയ്യിൽ നിന്ന് നല്ല അടികിട്ടും… എന്ന് പറഞ്ഞ് ഓടാൻ നോക്കിയെങ്കിലും കയ്യിലെ പിടി വിടുന്നില്ല.. അതെങ്ങനെ ശെരിയാവും എന്റെ ഗായൂ… എന്ത് വന്നാലും എനിക്ക് മാത്രമല്ലെ നിനക്കിതൊക്കെ തരാൻ പറ്റൂ… ദേ പെണ്ണെ ഒരെണ്ണം കൂടി പ്ലീസ്.. പ്ലീസ്.. ഇനി ചോദിക്കത്തില്ല… ആ ഇനി തരണോ വേണ്ടയോ എന്നുള്ളത് അത് കല്യാണം കഴിഞ്ഞിട്ട് ആലോചിക്കാം… ഏഹ്… ഞാനത് പറഞ്ഞപ്പോൾ വായും തുറന്നു നിൽക്കുന്ന ഏട്ടനെ കണ്ട് എനിക്ക് ചിരി വന്നു.. എന്തോ ഞാൻ നിന്ന് ചിരിക്കുന്നത് കണ്ടപ്പോൾ പുള്ളിക്ക് അധികം പിടിച്ചില്ല.. ഷിർട്ടിന്റെ കൈ മുകളിലോട്ടു കേറ്റി..മീശ പിരിച്ചു കൊണ്ട് ഏട്ടൻ എന്റെ അടുത്തേക്ക് സ്ലോ മോഷനിൽ വന്നു… ഏത് കണ്ടം വഴിയാണ് ഓടേണ്ടതെന്ന് ഞാനങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നതിനിടയിൽ പുള്ളിക്കാരൻ രണ്ട് കയ്യും എനിക്ക് ചുറ്റും ചുമരിനോട് ചേർത്ത് പിടിച് എന്നെ നോക്കി നിന്നു.. ഇനി പറ കല്യാണം കഴിഞ്ഞിട്ട് ആലോചിച്ച് മാത്രമേ നീയെനിക്ക് ഉമ്മ തരൂ.. ഞാൻ അല്ല എന്ന് തല കൊണ്ടാട്ടിയപ്പോൾ.. ഏട്ടൻ പുരികം പൊക്കി കൊണ്ട്.. വാ തുറന്നു പറയെടി എന്ന് പറഞ്ഞു.. “എപ്പൊ വേണമെങ്കിലും തരാം…” ആഹാ… എന്നാ ഇപ്പൊ തന്നെ ഒന്ന് തന്നേ. ഏട്ടനൊരെണ്ണം.. എന്നും പറഞ്ഞ് മാധവേട്ടൻ കവിളും കാണിച്ചു നിൽപ്പാണ്.. ഞാൻ മുഖത്തിനടുത്തോട്ട് ചെന്നതും പുള്ളിക്കാരൻ പതിയെ കണ്ണടച്ചു ആ നേരം നോക്കി തന്നെ കവിളിൽ കേറി നല്ലൊരു കടിയും കൊടുത്ത്.. ഞാൻ മാധവേട്ടനെ തള്ളി മാറ്റി ഒറ്റഓട്ടമായിരുന്നു.. കടി കിട്ടിയ കവിളും പിടിച്ച് നിന്നെ ഞാൻ എടുത്തോളാം എന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു ഏട്ടൻ.. പിന്നീടുള്ള ഓരോ ദിവസവും പറ്റുമ്പോഴെക്കെയും ഞാനും ഏട്ടനും എങ്ങനെയെങ്കിലുമൊക്കെ കാണും.. ഒരു മാസം മാത്രമുള്ളു കല്യാണത്തിന് അതുകൊണ്ട് തന്നെ കത്തൊക്കെ അടിച്ച് ഇപ്പോഴേ ബന്ധുക്കളെയൊക്കെ വിളിച്ചു തുടങ്ങി.. അതിനിടയിൽ ഞാൻ മാധവേട്ടനെ നന്നായി മനസിലാക്കി.. പുറമെ ഒരു കലിപ്പനാണെങ്കിലും ആളൊരു പച്ച പാവമാണ്.. ഞാനൊന്നു പിണങ്ങിയാലോ മിണ്ടാതിരുന്നാലോ… അപ്പൊ അലിഞ്ഞു പോവുന്ന ഒരു പാവം ചെക്കൻ.. പിന്നെ ഇപ്പൊ എവിടെയെങ്കിലും പോവുമ്പോഴൊക്കെ ആളുകളൊക്കെ എന്നെ സിനിമനടൻ മാധവ് കെട്ടാൻ പോവുന്ന കൊച്ചാണെന്ന് പറഞ്ഞ് ചൂണ്ടി കാണിക്കുന്നതൊക്കെ കാണാറുണ്ട്.. അതെല്ലാം കാണുമ്പോൾ ഇടക്കൊക്കെ എനിക്ക് ചിരി വരാറുണ്ട്… ഇതിനിടയിൽ മാധവേട്ടൻ പുതിയ ഒരു സിനിമയുടെ ഷൂട്ടിങ്ങിന് തിരുവനന്തപുരം ത്തേക്ക് പോയി.. ആ സമയം നോക്കി ഞാൻ കുറച്ചു ദിവസം ശാരദാമ്മയിടെ വീട്ടിൽ വിരുന്നിനും പോയി … കല്യാണം ഉറപ്പിച്ചാൽ പെൺപിള്ളേരെ ബന്ധുക്കളൊക്കെ വിരുന്നിനു കൊണ്ടു പോവുന്നത് ഞങ്ങൾടെ നാട്ടിലൊക്കെ ഒരു ചടങ്ങാണ്.. ഒരാഴ്ച അവിടെ നിൽക്കാനാണ് പോയതെങ്കിലും ഒരാഴ്ച കഴിയുന്നതിനു മുന്നേ അവിടെ നിന്ന് പോന്നു . അച്ഛനേം അമ്മയേം കാണാതെ ഒരാഴ്ച പോലും അമ്മായിടെ വീട്ടിൽ നിൽക്കാൻ പറ്റാത്ത ഞാൻ കല്യാണം കഴിഞ്ഞാൽ എങ്ങനെ മാധവേട്ടന്റെ വീട്ടിൽ നിൽക്കുമെന്ന് അമ്മായീം രാഹുലേട്ടനും അമ്മയുമൊക്കെ എന്നെ കളിയാക്കിയപ്പോൾ… അവർക്കൊപ്പം നിന്ന് ചിരിക്കുകയും… എന്നാൽ നിറഞ്ഞു വന്ന കണ്ണ് ആരും കാണാതിരിക്കാനും ഞാൻ ശ്രെമിച്ചു.. അന്ന് രാത്രി മാധവേട്ടൻ വിളിച്ചപ്പോൾ ശബ്ദത്തിന്റെ പതർച്ച കേട്ടപ്പോൾ എന്തു പറ്റിയെന്നുള്ള ചോദ്യത്തിന് ഒരു പൊട്ടി കരച്ചിൽ മാത്രമായിരുന്നു എന്റെ ഉത്തരം… കല്യാണം കഴിഞ്ഞാലും നിനക്കെപ്പോ വീട്ടിൽ പോവാൻ തോന്നിയാലും പൊക്കോ.. ഞാനൊരിക്കലും എന്റെ പെണ്ണിനെ പൂട്ടിയിടില്ലന്നൊക്കെ ഏട്ടൻ പറഞ്ഞപ്പോൾ മനസ്സിന്റെ പകുതി ഭാരം കുറഞ്ഞു കിട്ടി.. പക്ഷെ ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം കല്യാണം കഴിഞ്ഞ് അച്ഛനേം അമ്മയേം മുത്തച്ഛനെമെല്ലാം വിട്ട് വേറൊരു വീട്ടിലേക്ക് പോവുന്നത് ഓർത്തപ്പോൾ അറിയാതെ തന്നെ കണ്ണെല്ലാം നിറഞ്ഞൊഴുകി. ചങ്ക് പൊട്ടുന്നൊരു വേദനയായിരുന്നു അതാലോചിക്കും തോറും… എപ്പോഴോ എവിടെയോ വായിച്ചു വിട്ട വരികളാണ് മനസിലേക്കോർമ്മ വന്നത്… ജനിച്ച വീട്ടിൽ വിരുന്നുകാരിയായി കയറി ചെല്ലാൻ വിധിക്കപ്പെട്ടവൾ പെണ്ണ്… എന്തൊക്കെയോ ആലോചിച്ച് എപ്പോഴോ ഉറങ്ങി പോയി.. കല്യാണത്തിന് ഇനി രണ്ടാഴ്ച കൂടി ബാക്കിയുള്ളു… സാരി യെടുക്കലും ആഭരണം വാങ്ങലുമായി സമയം പോയിക്കൊണ്ടേയിരുന്നു…അതിനിടയിൽ വിളിക്കേണ്ട കൂട്ടുകാരുടെയെല്ലാം ഒരു ലിസ്റ്റ് ഉണ്ടാക്കി.. പിന്നെ എവിടെ ചെന്നാലും ഒരുപാട് കൂട്ടുകാരെ ഉണ്ടാക്കാൻ പറ്റാവുന്നത് കൊണ്ട് അതിനുമാത്രം ഒരു ക്ഷാമവും ഉണ്ടായില്ല… അടുത്തള്ളവരെയൊക്കെ ഗൗരി യുമായി പോയി വിളിച്ചും ബാക്കിയുള്ളവരെ ഫോൺ വഴി ക്ഷണിക്കുകയും ചെയ്തു. ഇനി മൂന്നു ദിവസം കൂടിയുള്ളു എന്റെ കല്യാണത്തിന്… മാധവേട്ടൻ നാളെ എത്തുകയുള്ളൂ തിരുവനന്തപുരത്തുനിന്ന് ഷൂട്ടിംഗ് കഴിഞ്ഞട്ടില്ല… രാവിലെ എഴുന്നേറ്റ് അടുക്കളയിൽ അമ്മയും അമ്മായിയുമായി കത്തിയടിച്ചു നിൽക്കുന്ന നേരത്താണ് ഫോണിലോട്ട് ഒരു അറിയാത്ത നമ്പറിൽ നിന്ന് കാൾ വന്നത്… അപ്പുറത്ത് നിന്ന് അപരിചിതമായ ശബ്ദമായിരുന്നു പക്ഷെ അയാൾ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി.. ഗൗരിയെം കൂട്ടി അവർ പറഞ്ഞ സ്ഥലത്തേക്ക് പോവുമ്പോൾ ഒരിക്കലും മാധവേട്ടൻ ആയിരിക്കരുത് അതെന്ന് ഞാൻ മനസ്സുകൊണ്ട് ഒരായിരം തവണ ഞാനാഗ്രഹിച്ചു… വണ്ടിയിലിരിക്കുമ്പോൾ ഗൗരിയും അതെന്നെ കളിപ്പിക്കാൻ ആരെങ്കിലും വെറുതെ ഓരോന്നു പറയുന്നതായിരുക്കുമെന്ന് പറഞ്ഞെങ്കിലും അവൾടെ വാക്കുകൾക്കൊന്നും എന്നിലെ ചോദ്യങ്ങൾക്കുള്ള മറുപടി ആയിരുന്നില്ല.. കെഎം ഹോട്ടലിന്റെ മുന്നിൽ വണ്ടി ചെന്ന് നിൽക്കുമ്പോൾ കൈയും കാലും ഒരുതരം തളർച്ച ആയിരുന്നു … വിളിച്ചു പറഞ്ഞ ആൾ പറഞ്ഞതനുസരിച്ച് ചെന്നു നോക്കേണ്ടത് ഗ്രൗണ്ട് ഫ്ലോറിലെ 13ബി റൂമിലോട്ട് ആയിരുന്നു… പക്ഷെ ഞങ്ങളകത്തേക്ക് ചെല്ലുന്നതിനു മുന്നേ പുറത്തേക്ക് വരുന്ന രണ്ടാളുകളെ കണ്ട് ഞാൻ ഞെട്ടി… മാധവേട്ടനും പ്രകാശച്ചനും….തിരുവനന്തപുരം ത്തു നിന്ന് നാളെ എത്തുകയുള്ളൂ എന്ന് പറഞ്ഞ ആളെ ഇപ്പൊ ഇവിടെ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി.. എനിക്ക് ചുറ്റും ഞാനറിയാതെ തന്നെ എന്തൊക്കെയോ ചതി നടക്കുന്നുണ്ട്… ഞാൻ കണ്ടത് അവരെ തന്നെയാണ് എന്ന് മനസിലായപ്പോൾ വീഴാതിരിക്കാൻ ഗൗരിയുടെ കയ്യിൽ ഞാൻ മുറുകെ പിടിച്ചു.. ഗൗരിക്കൊപ്പം പാർക്കിംഗ് ഏരിയയിലെ കാറിനു പുറകിൽ അവർ കാണാതെ നിൽക്കുമ്പോൾ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു എനിക്ക്.. ആരോട് ചോദിക്കും എവിടെ നിന്ന് തുടങ്ങും എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.. മാധവേട്ടന് പുറകെ വന്ന ഒരു വയസ്സനായ മനുഷ്യൻ പ്രകാശനച്ചന്റെ കാലിൽ പിടിച്ച് കരയുന്നുണ്ട് അയാളെ കൈ കൊണ്ട് തട്ടി മാറ്റി കഴുത്തിൽ മുറുകെ പിടിച്ച് ഭീഷണിപെടുത്തുന്ന മാധവേട്ടനെയാണ് പിന്നെ ഞാൻ കണ്ടത്… ദൂരെ ആയതിനാൽ അവർ തമ്മിൽ സംസാരിക്കുന്നതൊന്നും എനിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… കുറച്ചു കഴിഞ്ഞ് മാധവേട്ടനും പ്രകാശച്ചനും പോയി കഴിഞ്ഞപ്പോൾ… ഞാനും ഗൗരിയും ആ മനുഷ്യന്റെ അടുക്കലേക്ക് ചെന്നു.. ഞങ്ങൾക്ക് മുന്നേ ഒരു പെൺകുട്ടി അയാളെ വന്ന് താങ്ങി പിടിച്ച് എഴുനേൽപ്പിക്കുന്നുണ്ടായിരുന്നു.. ആ പെൺകുട്ടിയെ ഞാനെവിടെയോ കണ്ടത് പോലെ… അന്നെന്നെ കാണാൻ വന്ന പെണ്കുട്ടിയല്ലേ അത് … വീണ…. ഞാനും ഗൗരിയും അവളെ തന്നെ നോക്കി നിന്നു… ****** ഗൗരിയെ വീട്ടിലേക്ക് പറഞ്ഞയച്ച് വീണക്കൊപ്പം അവരുടെ വീട്ടിലോട്ടു പോവുമ്പോൾ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി എനിക്ക് കിട്ടുമെന്നറിയാമായിരുന്നു.. ഗൗരി ഒരുപാട് തവണ അവളും കൂടെ വരാമെന്നു പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ച് അവളെ പറഞ്ഞയച്ചതാണ്.. ഞാനും മാധവേട്ടനുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിലും പാവം അവളും കൂടിയിനി വന്ന് പെടേണ്ട.. അല്ലെങ്കിലും എനിക്ക് വേണ്ടി എന്തുംചെയ്യാൻ പണ്ടുതൊട്ടേ അവള് മുന്നിലാണ്.. ഒരമ്മ പെറ്റതല്ലെങ്കിലും കൂടപ്പിറപ്പാണെന്ന് ചേർത്തുനിർത്തി പറയും ഞാനവളെ..

വണ്ടി ചെന്നു നിന്നത് പഴയൊരു തറവാട്ട് മുറ്റത്താണ്…വീടിനു മുന്നിലെ പേര് തന്നെ എന്റെ ഉള്ളിലെ ആധിയെ കൂട്ടുന്നതായിരുന്നു.. കൈപ്പമംഗലം തറവാട്.. മാധവേട്ടന്റെയും തറവാട് പേര് അത് തന്നെയല്ലേ… ? കാറിൽ നിന്നിറങ്ങിയ വീണ പതിയെ വയസ്സായ ആ മനുഷ്യനെ പിടിച്ചിറക്കുന്നുണ്ട്അയാൾ വീണയുടെ അച്ഛനാണ് പേര് മഹാദേവൻ.. പോരുന്ന വഴി കാറിലിരുന്ന് അയാൾ കരയുന്നുണ്ടായിരുന്നു.. പുറത്തിറങ്ങി ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നെ നോക്കി ഗായത്രി അകത്തേക്ക് വരൂ.. എന്ന് പറഞ്ഞത് വീണ തന്നെയാണ്.. പഴയ ആഡംബരം നിറഞ്ഞ ആ തറവാട് ഒരു കാലത്ത് പ്രൗഢിയുടെയും ഐശ്വര്യവും നിറഞ്ഞു നിന്നിരുന്ന ഒരു കുടുംബമായിരുന്നു എന്നത് വാസ്തുവിദ്യകളും തച്ചു പണികളും പറയുന്നുണ്ടായിരുന്നു. എങ്കിലും ആ വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ ഒരു ഭയം മനസ്സിനെ പിന്നിലേക്ക് വലിച്ചിരുന്നു . വീണയുടെ അച്ഛൻ ചെന്നപാടെ ഉമ്മറത്തെ ചാരു കസേരയിൽ വന്ന് കിടക്കുകയാണ്. അയാളിപ്പോഴും കരയുകയാണ്.. പെട്ടെന്ന് തന്നെ ഇരുന്നിരുന്നിടത്തുനിന്ന് ചാടിയെഴുന്നെറ്റ് അകത്ത് ചുമരിൽ ഫ്രെയിം ചെയ്തു വച്ചിരുന്ന ഒരു കുടുംബ ഫോട്ടോ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.. അത് വന്നു വീണത് ഉമ്മറത്ത് തന്നെ നിന്നിരുന്ന എന്റെ മുന്നിലാണ്.. കുഞ്ഞിഞ്ഞു നിന്ന് ഉടഞ്ഞു പോയ ആ ഫോട്ടോ കയ്യില്ലെടുത്ത് നോക്കിയപ്പോഴാണ്.. അതിലെനിക്കും പരിചിതമായ കുറച്ചാളുകൾ ഉണ്ടെന്ന് മനസിലായത്.. ഞാനാദ്യമായി കണ്ട അഞ്ചാം ക്ലാസ്സുകാരി ലയ, രാഗിണിയമ്മ, പ്രകാശച്ചൻ,, പഴയ പൊടി മീശക്കാരൻ മാധവേട്ടൻ, പത്തുവർഷം മുൻപ് മാധവേട്ടനും കുടുംബവും ഞങ്ങൾടെ വീടിനടുത്ത് വന്നു താമസിക്കുന്നതിന് മുന്നേ എടുത്ത ഫോട്ടോ ആണത്.. ഞാനാ ആ ഫോട്ടോയും നോക്കി നിൽക്കുന്നതിനിടയിൽ വീണ വന്ന് എന്റെ കയ്യിൽ നിന്ന് അത് വാങ്ങി.. “ഗായത്രിക്ക്‌ മാധവിനെയും കുടുംബത്തെയും എത്ര നാളായി അറിയാം.. ? പത്തു വർഷം മുൻപ് നിങ്ങളുടെ വീടിനടുത്ത് വന്ന് താമസിക്കുന്നത് തൊട്ട് അല്ലെ… അതിന് മുന്നേ എനിക്കറിയാം മാധവിനെ ജനിച്ചന്ന് തൊട്ട് ഞാൻ കാണാൻ തുടങ്ങിയതാ മാധവേട്ടനെ… എന്റെ ഇന്ദ്രേട്ടൻ കഴിഞ്ഞാൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന എന്തും തുറന്നു പറഞ്ഞിരുന്ന ഞാൻ കുഞ്ഞേട്ടാ എന്നും വിളിച്ച് പുറകെ നടന്നിരുന്ന മാധവ് ആണത്.. പണ്ടേ വല്ല്യ മിടുക്കനായിരുന്നു എല്ലാരുടേം മുന്നിൽ നല്ലവനായി അഭിനയിച്ചു തകർക്കാൻ.. അതുകൊണ്ട് ഞങ്ങൾക്കാർക്കും അയാൾടെ പുറമെയുള്ള ആ നല്ലവനായ ചെന്നായയുടെ മുഖംമൂടി മനസ്സിലാക്കാൻ സാധിച്ചില്ല.. ” “മാധവേട്ടൻ നിങ്ങളോടൊക്കെ എന്ത് ചെയ്തെന്നാ വീണ നീ പറയുന്നേ…. മാധവേട്ടനും ഈ വീടും തമ്മിൽ എന്താ ബന്ധം… മനസിലാവുന്ന രീതിയിൽ പറ ?” _ “നീ ഈ പറയുന്ന മാധവേട്ടൻ ജനിച്ചു വളർന്ന വീടാണ് ഇത്.. കൈപ്പമംഗലം തറവാട്… എന്റെ അമ്മേടെ ഒറ്റ സഹോദരൻ പ്രകാശൻ മാമ്മന്റെ മൂത്ത സന്തതി… എന്റേട്ടൻ ഇന്ദ്രേട്ടനെക്കാളും ഞാൻ സ്നേഹിച്ചും വിശ്വസിച്ചും കൂടെ കൊണ്ടുനടന്നിരുന്ന മനുഷ്യൻ. എന്റെ അമ്മയ്ക്കും അച്ഛനും ഞങ്ങളെക്കാൾ ഇഷ്ട്ടം അയാളോടായിരുന്നു. ഒരമ്മ പെറ്റതല്ലെങ്കിലും ഇന്ദ്രനും മാധവനും കൂടപ്പിറപ്പിനെ പോലെ ജീവിച്ചിരുന്നവർ എന്റേട്ടൻ ആരെക്കാളും വിശ്വസിച്ചിരുന്നവൻ.. എന്നിട്ട് തിരിച്ചവൻ ചെയ്തതെന്തെന്ന് നിനക്കറിയോ കള്ളിൻറേം കഞ്ചാവിന്റേം പുറത്ത് സ്വന്തം കൂടപ്പിറപ്പായി കൊണ്ടു നടന്നിരുന്ന എന്റെ വിദ്യയേച്ചിയെ പിച്ചി ചീന്തി.. ചോദിക്കാൻ ചെന്ന എന്റെ ഏട്ടന്റെ ഒരു കാലെടുത്തു…” വീണ അങ്ങനെയൊക്കെ പെട്ടെന്ന് പറഞ്ഞതും… എനിക്ക് കേൾക്കുന്നതെല്ലാം വെറും തോന്നലുകളാണെന്ന് വിശ്വസിക്കാൻ ശ്രമിച്ചു. വീണ്ടും വീണ്ടും വീണ ഓരോന്ന് പറഞ്ഞപ്പോൾ ഞാനെന്റെ ചെവിയിൽ കൈ വെച്ച് ചുമരോട് ചേർന്ന് അവിടെ തന്നെ നിന്നു… “ഇല്ല എന്റെ മാധവേട്ടൻ അങ്ങനെയൊന്നും ചെയ്യില്ല എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു..” _ “പറഞ്ഞിട്ടും നിനക്ക് വിശ്വാസം വരുന്നില്ല അല്ലെ ഗായത്രി… അതെങ്ങനെയാ പണ്ടുതൊട്ടേ ചുറ്റുമുള്ളവരെ ആട്ടിന്കുട്ടിയുടെ മുഖം മൂടിയണിഞ്ഞ് പറ്റിക്കുന്ന ചെന്നായ ആണ് അവൻ.”_ “അവന്റെ വൃത്തികേടിന്റെ ഇരകളായി മരിച്ചു ജീവിക്കുന്ന ഓരോരുത്തരാണ് ഞങ്ങളെല്ലാവരും മോളെ…. “മഹാദേവൻ അത് പറഞ്ഞതും ഗായത്രി അയാളെ തന്നെ നോക്കി നിന്നു.. “അന്ന് ഞാൻ പറഞ്ഞിട്ടാണ് വീണമോൾ, മോളെ കാണാൻ കോളേജിൽ വന്നത്.. മോളുടെ ജീവിതം കൂടി അവന്റെ ചതിക്കുഴിയിൽ വീണ് നശിക്കാതിരിക്കാനായിരുന്നു അത്. പക്ഷെ കുട്ടിയത് വിശ്വസിച്ചില്ല..” _ “ഇത്രയും പറഞ്ഞിട്ടും നിനക്ക് വിശ്വാസം വരുന്നില്ല അല്ലേ ഗായത്രി… ?വാ നിനക്ക് ഞാൻ അവന്റെ പ്രവർത്തി മൂലം ചത്തു ജീവിക്കുന്ന കുറച്ചു മനുഷ്യരെ കാണിച്ചു തരാം..” അതും പറഞ്ഞ് വീണ ഗായത്രിയുടെ കയ്യിൽ പിടിച്ച് നേരെ ചെന്ന് കൊണ്ട് നിർത്തിയത് അടച്ചു പൂട്ടിയിട്ടിയിരിക്കുന്ന ഒരു മുറിയുടെ മുന്നിലാണ്.. വീണ കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ആ വാതില് തുറന്നപ്പോൾ ഗായത്രി ആ കാഴ്ച കണ്ടു.. വെറും തിണ്ണയിൽ കാൽമുട്ടിനിടയിൽ തലയും വെച്ച് കുഞ്ഞിനിരിക്കുന്ന ഒരു പെൺകുട്ടിയെ . കരുത്തുറ്റ ഇടതൂർന്ന മുടിയെല്ലാം അഴിച്ചു പരത്തിയിട്ടിരിക്കുകയാണ്. പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ചുറ്റും നോക്കുന്നുണ്ട് ….. വീണയെ കണ്ടപ്പോൾ വാവേ ഓടി വാ എന്ന് പറഞ്ഞു കൈ നീട്ടി കൊണ്ട് അവർ അവളെ മുറുകെ കെട്ടിപിടിച്ചു.. ഒരു ചെറിയ കുട്ടിയെ നോക്കുന്ന വാത്സല്യത്തോടെ വീണയുടെ കവിളും മൂക്കുമെല്ലാം പിടിച്ച് കളിപ്പിക്കുന്നു.. സ്കൂളിൽ പോവുമ്പോൾ നോക്കിപോവണമെന്നും, വാവേടെ മുടിയൊക്കെ വല്യേച്ചി കെട്ടി സുന്ദരിയാക്കി താരമെന്നൊക്കെ അവർ അവളോടായി പറയുന്നുണ്ട്… ഇടക്കെപ്പോഴോ ആ താമരകണ്ണുകൾ എന്നെയും കണ്ടു.. പക്ഷെ പെട്ടന്ന് ആ മുഖം വലിഞ്ഞു മുറുകുകയും അടുത്തുണ്ടായിരുന്ന പാത്രമെടുത്ത് എനിക്ക് നേരെ എരിഞ്ഞു കൊണ്ട്… പോവാൻ പറ വാവേ… എനിക്ക് പേടിയാവുന്നു എന്നും പറഞ്ഞ് ആ പെൺകുട്ടി കരയാൻ തുടങ്ങി… എന്തോ പെട്ടെന്ന് അവിടെ നടന്നത് കണ്ട് തിരിച്ചു നടന്ന ഞാൻ കണ്ടത്.. എന്റെ പുറകിൽ തന്നെ നിൽക്കുന്ന വീണയുടെ അച്ഛനെയാണ്…” അവളങ്ങനെയാണ് മോളെ വീണയെ അല്ലാതെ പരിചയമില്ലാത്ത ആരെയും അവളാ മുറിയിൽ കയറ്റില്ല… ബാക്കി എല്ലാവരെയും അവൾക്ക് പേടിയാ.. സ്വന്തം അച്ഛനായ എന്നെ പോലും..” അതെല്ലാം പറയുമ്പോൾ അയാൾ കരയുകയായിരുന്നു… ഒന്നും മിണ്ടാതെ ആ മുറിയിൽ നിന്നിറങ്ങുമ്പോൾ എന്റെ എല്ലാ ധാരണകളും മാറുകയായിരുന്നു മാധവേട്ടനെ കുറിച്ച് .. വീണ കൊണ്ടു വന്ന് തന്ന വെള്ളം ഒറ്റയിരുപ്പിന് കുടിച്ച് തീർത്ത്. ദൂരേക്ക് തന്നെ നോക്കിയിരിക്കുന്ന വീണയെ ഞാൻ നോക്കി നിന്നു… “വിദ്യചേച്ചിക്ക്‌ എന്താ സംഭവിച്ചത് വീണ.. ?എനിക്കറിയണം…” ഇന്ദ്രേട്ടൻ, മാധവ്, വിദ്യ, ഞാൻ, ലയ.. ഈ തറവാട്ട് മുറ്റത്ത് ഒരുമിച്ച് കളിച്ച് വളർന്നവർ. കൂട്ടത്തിൽ ഏറ്റവും ചെറുത് ലയ ആയിരുന്നിട്ടോ.. മൂത്തത് ഇന്ദ്രേട്ടനും.. വിദ്യചേച്ചി.. ഞങ്ങളെല്ലാവരെയും ഒരമ്മയെ പോലെ സ്നേഹിച്ചിരുന്ന എന്റെ വല്യേച്ചി..എല്ലാരെക്കാളും വല്യേച്ചി സ്നേഹിച്ചിരുന്നത് മാധവിനെയും സമപ്രായക്കാർ ആയിരുന്നു അവർ .. എന്തിനും ഏതിനും മാധുന്നും വിളിച് വിദ്യഏച്ചി അവന്റെ പിന്നാലെ ഉണ്ടാവും…നല്ലൊരു സുഹൃത്തായിരുന്നു വിദ്യയേച്ചി ക്ക്‌ അവൻ.. പക്ഷെ എപ്പോഴൊക്കെ തൊട്ട് അയാള് മാധവ് മറ്റൊരു കണ്ണിലൂടെ എന്റെ ചേച്ചിയെ കാണാൻ തുടങ്ങി.. അന്ന് മാധവിന്റെ പത്തൊൻപതാം പിറന്നാളിന്റെ അന്ന് തറവാട്ടമ്പലത്തിൽ പൂജക്ക്‌ പോയതായിരുന്നു ഞങ്ങളെല്ലാരും കൂടി ഇടക്കെപ്പോഴോ വെച്ച് വിദ്യയേച്ചി കാണാതായി..പൂജ കഴിഞ്ഞിട്ടും തിരികെ വരാതിരുന്ന ചേച്ചിയെ അന്വേഷിച്ചു നടന്നപ്പോൾ ആണ് അമ്പലകുളത്തിന്റെ അവിടെ അച്ഛന്റെ കരച്ചിൽ കേട്ടത്.. ഓടി ചെന്നു നോക്കിയപ്പോൾ കണ്ടത് അമ്പലകുളപ്പുരയിലെ പടവിൽ മാധവിന്റെ കൈയ്യിൽ കിടന്നു പിടയുന്ന എന്റെ ചേച്ചിയെ ആണ്.. ഇന്നും എന്റെ കണ്മുന്നിലുണ്ട് ആ ദൃശ്യം…

അവനെ തടയാൻ ചെന്ന എന്റെ അച്ഛനെ അവൻ തല്ലി.. അന്ന് നഷ്ടപ്പെട്ടതാണ് അച്ഛന്റെ ഇടതു കണ്ണിന്റെ കാഴ്ച ശക്തി…” വീണ അത് പറഞ്ഞപ്പോൾ ഗായത്രി ഇടതു കണ്ണിനെ തടവി നിൽക്കുന്ന മഹാദേവനെ ഒന്ന് നോക്കി.. അയാളുടെ കണ്ണിലെ പ്രതികാരം അവളെ ഭയപ്പെടുത്തി.. “കേസും കൂട്ടവുമായി മുന്നോട്ടു പോയതാണ് ഞങ്ങൾ. പക്ഷെ കൈപമംഗലത്തെ പ്രകാശന്റെ പണത്തിനും അധികാരത്തിനും മേലെ ഒരു പെണ്ണിന്റെ മാനത്തിനെന്തു വില.അവനായി നശിപ്പിച്ച എന്റെ ചേച്ചിയുടെ ജീവിതം അവൻ തന്നെ തിരിച്ചു നൽകാമെന്ന് അന്നൊരു പാഴ്‌വാക്കും കൊടുത്ത് പറ്റിച്ചു എന്റെ അച്ഛനെ.. അവനോട് കടം തീർക്കാൻ ഇപ്പോഴും ബാക്കിയായി നിൽക്കുന്ന വേറൊരു ജന്മം കൂടിയുണ്ട് ഇവടെ എന്റെയേട്ടൻ ഇന്ദ്രൻ. ഒരിക്കൽ കടം വീട്ടാൻ ചെന്നതാണ് അന്നേട്ടന് ഒന്ന് പിഴച്ചു.. പക്ഷെ പകരം അവനെടുത്തത് എന്റേട്ടന്റെ ഒരു കാലാണ്.. ഗായത്രി ഏട്ടനെ കാണാതിരിക്കുന്നതായിരിക്കും നല്ലത്.. മാധവുമായി ബന്ധമുള്ള ഒന്നിനെയും ഏട്ടൻ വെറുതെ വിടില്ല. അതിപ്പോ അവൻ കെട്ടാനെന്നും പറഞ്ഞ് പറ്റിച്ചു കൊണ്ടിരിക്കുന്ന നീയായാൽ പോലും… ഗായത്രി ഒരുകാര്യവുമില്ലാതെ അവൻ നിന്നെ കല്യാണം കഴിക്കില്ല. അവന്റെ ആ കഴുകൻ ബുദ്ധിയിൽ നിനക്കായി എന്തോ ഒരു ട്രാപ് ഉണ്ട്..നീ സൂക്ഷിക്കണം.. പറ്റുമെങ്കിൽ ഈ വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറുക.. അതുകൊണ്ടാണ് ഇതുവരെ ആരെയും അറിയിക്കാതെ ഞാൻ സൂക്ഷിച്ചു വെച്ചിരുന്ന ഈ കാര്യങ്ങളെല്ലാം ഞാൻ നിന്നോട് പറഞ്ഞത്. പുറമെയുള്ളവർക്ക് എന്റെ വിദ്യയേച്ചി വെറുമൊരു ഭ്രാന്തിയാണ്. എന്നാൽ എന്റെ ചേച്ചിക്ക് ഉണ്ടായ ദുരന്തം ഞങ്ങൾക്ക് മാത്രമേ അറിയൂ.. പുറം ലോകം അതറിഞ്ഞിട്ടില്ല.. മോന്റെ നരനായാട്ടിന് അച്ഛൻ ഞങ്ങൾക്ക് പരിഹാരമായി തന്നതാണ് ഈ വീടും പറമ്പും.. ഈ സംഭവങ്ങളൊക്കെ നടന്ന് മാസങ്ങൾ കഴിയും മുന്നേ അവരിവിടെ നിന്ന് താമസം മാറി. മാധവ് അവന്റെ അമേരിക്ക യിലുള്ള അമ്മാവന്റെ അടുത്തൊട്ട് പോയതും.. പിന്നെ ഞങ്ങൾ മാത്രം ബാക്കിയായി.. ഇത്രയും നാളും ജീവിച്ചിരുന്നിരുന്നത് പോലും അവനോടുള്ള പ്രതികാരത്തിന്റെ പുറത്താണ്. ആ പകവീട്ടലിൽ ഒന്നും അറിയാത്ത നീയും കൂടി ഉൾപ്പെടാൻ ഞാനാഗ്രഹിക്കുന്നില്ല..” _ “അതിന് ഇവളാരാണ് അവന്റെ…. !!” അകത്തു നിന്ന് അതും ചോദിച്ച് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു വരുന്ന മനുഷ്യനെ ഗായത്രി ഭയത്തോടെ നോക്കി. അയാളെ കണ്ടതും വീണയുടെയും മഹാദേവന്റെയും മുഖത്ത് ഒരു ഞെട്ടൽ പ്രകടമായി… “ഇത്…. ഗായത്രി… ഏട്ടാ…. മാധവ്… കല്യാണം കഴിക്കാൻ പോവുന്ന കുട്ടിയാണ്.. ” വീണ അത് പറഞ്ഞതും അയാൾ ഗായത്രിയോട് ആക്രോശിച്ചതും ഒരുമിച്ചായിരുന്നു… “ഇറങ്ങ്ടി പുറത്ത്… അവന്റെ വിധവയാവാൻ നീ കാത്തിരുന്നോ.. ഈ കാലൊന്ന് നേരെയാവുന്നത് വരേയുള്ളൂ അവന്റെ ആയുർരേഖ യുടെ വളർച്ച.. ചെന്ന് പറഞ്ഞേക്ക് ഇന്ദ്രൻ അവനായി കൊലക്കയറുണ്ടാക്കി വെച്ചിരിക്കുകയാണെന്ന് ..” വീണ ഇന്ദ്രനെ ബലമായി അകത്തേക്ക്കൊണ്ട് പോവും തോറും അയാൾ ഗായത്രിയോടായി എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.. മഹാദേവൻ അവൾക്ക് മുന്നിലായി കുറച്ച് കടലാസ്സ് കെട്ടുകൾ കൊണ്ടു വന്നിട്ടിപ്പോളാണ് ഗായത്രിക്ക്‌ സ്ഥലകാല ബോധം വന്നത് അവിടെ നിൽക്കും തോറും താൻ അരക്ഷിതയാണെന്ന് ഗായത്രിക്ക്‌ തോന്നി.. “ഇതെല്ലാം അന്ന് കേസ് കൊടുത്തതിന്റെ തെളിവുകൾ ആണ്.. കേസവര് ഒതുക്കി തീർത്തെങ്കിലും ഇതെല്ലാം ഞാൻ സൂക്ഷിച്ചു വെച്ചു മോളേ.. ഇതൊക്കെ കണ്ടിട്ടാണെങ്കിലും നിനക്ക് അവന്റെ തനി സ്വരൂപം മനസിലാവണം. എന്റെ മോളുടെ ജീവിതം പോലെ വേറൊരു കുട്ടീടേം ജീവിതം നശിക്കരുത്. ഇന്ദ്രന്റെ അമ്മ ഈ വീട് വിട്ടു പോയതിൽ പിന്നെയാണ് അവനിത്രക്കുംദേഷ്യക്കാരൻ ആയത്.. സ്വന്തം ആങ്ങളയും മകനും സ്വന്തം മക്കളുടെയും ഭർത്താവിന്റെയും ജീവിതം നശിപ്പിക്കുന്നത് കണ്ടു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല.. ഒരുപാട് തിരഞ്ഞു ഇതുവരെ ഒരു വിവരവും കിട്ടിയില്ല.. എവിടെയങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന ഉറപ്പിലാണ് ഞങ്ങളൊക്കെ ഇപ്പോഴും ജീവിക്കുന്നത്..” മഹാദേവൻ അത് പറയുമ്പോൾ ഗായത്രി ആ കടലാസുകൾ ഓരോന്നായി എടുത്ത് നോക്കി. പിന്നീട് ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി പോന്നു .. പുറകിൽ നിന്നാരൊക്കെയോ അവളോട്‌ എന്തൊക്കെയോ പറയുന്നുണ്ടായി അതൊന്നും ഗായത്രി കേട്ടില്ല.. രണ്ട് കഴുകൻ കണ്ണുകൾ വിജയാഹ്ലാദ തിമിർപ്പിൽ അവളെ തന്നെ നോക്കി നിന്നിരുന്നു അപ്പോഴും.. *********** രാവിലെ പോയിട്ട് ഇപ്പോഴാണോ കുഞ്ഞോളെ വരണത്.. നാളെ കഴിഞ്ഞാൽ വേറൊരു വീട്ടിലോട്ട് പോവേണ്ട പെണ്ണാണെന്ന് വല്ല ഓർമയുണ്ടോ നിനക്ക്.. ഈ ത്രി സന്ധ്യ നേരത്താണോ വീട്ടിലോട്ട് കേറി വരണത്.. ?എവ്ടെയായിരുന്നു ഇത്ര നേരം.. ? ഞാൻ ചോദിക്കണ വല്ലതും കേൾക്കുന്നുണ്ടോ നീ ? അമ്മ തട്ടി വിളിച്ചപ്പോൾ ഗായത്രിക്ക്‌ ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല.. അവള് ചുറ്റുമൊന്ന് നോക്കി പന്തലിട്ട് ചുറ്റും ലൈറ്റിൽ മുങ്ങി കിടക്കുന്ന തന്റെ വീട്.. അപ്പുറത്ത് പാചകകാരൊക്കെ കലവറ ഒരുക്കുന്ന തിരക്കിലാണ്. അവർക്കു വേണ്ട സഹായങ്ങൾ ചെയ്യുന്ന അച്ഛനും രാഹുലേട്ടനും.. നാളേക്കുള്ള കാര്യങ്ങൾക്കായി ഓടി നടക്കുന്ന അമ്മയും അമ്മായിയും.. പന്തലിന്റെ അകത്തു അപ്പുറത്തെ വീട്ടിലെ കുട്ടികളെല്ലാം ഓടി കളിക്കുന്നുണ്ട് അമ്മായി അവർക്ക് കഴിക്കാൻ മധുര പലഹാരങ്ങൾ കൊടുക്കുന്നുണ്ട്.. പന്തലിന്റെ അവിടവിടെയായി കുറച്ചു പ്രായമുള്ള ആളുകളിരുന്നു സംസാരിക്കുന്നു.. അച്ഛനവരോടൊക്കെ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.. ആ മുഖത്ത് ഇന്ന് എന്തെന്നില്ലാത്ത സന്തോഷമുണ്ട്. പക്ഷെ എല്ലാം അറിയുമ്പോഴും നാളെ കല്യാണം കഴിയുന്നതിനു മുന്നേ ഈ പന്തൽ പൊളിക്കുമ്പോഴും അച്ഛൻ ഇതുപോലെ ആയിരിക്കുമോ… ?അറിയില്ല… പക്ഷെ ഇനി എന്തൊക്കെ വന്നാലും ഗായത്രിയുടെ കഴുത്തിൽ മാധവിന്റെ പേരിലുള്ള താലി വീഴില്ല.. വേറാർക്കുമുന്നിലും തല കുഞ്ഞിച്ചാലും അയാൾക്കായി ഈ തല കുഞ്ഞിയില്ല അച്ഛാ .. (തുടരും ) ഈ ഭാഗം ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യണേ….

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular