Connect with us

തുടർക്കഥകൾ

അന്ന, ഭാഗം 17

Published

on

രചന: അനൂപ് അനു
ആപൽസൂചന ഉയർത്തുന്ന ചൂളം വിളികളോടെ കോളേജ് കവാടം താണ്ടി ആംബുലൻസ് ചീറി പാഞ്ഞെത്തി…അതിനു പിന്നിലായി ഒരു പോലീസ് ജീപ്പും ആ ആംബുലൻസിനെ അനുഗമിച്ചു ക്യാമ്പസ്സിനുള്ളിലേക്കു കൊണ്ടു നിർത്തി…. അന്ന എന്ന നിസ്സഹായയായ പെൺകുട്ടിയെ നഷ്ടപ്രണയത്തിന്റെ പേരിൽ പിച്ചിച്ചീന്താൻ ശ്രമിച്ച വിടനായി, എല്ലാവർക്ക് മുന്നിലും ഫെലിക്സ് ചിത്രീകരിക്കപ്പെട്ടു…. മറ്റാരുടെ മുന്നിലും ബലമായി തൻറെ നിരപരാധിത്വം തെളിയിക്കേണ്ട ആവശ്യം തന്നിലില്ലെന്നും.. അന്നയിൽ തന്നിലുള്ള വിശ്വാസം സുരക്ഷിതമാണെന്നും ഉള്ള കാര്യം ഫെലിക്സിന്റെ മനസ്സിനെ ശക്തമാക്കി…. വിലങ്ങണിഞ്ഞ കൈകൾ മുന്നോട്ടു കൂട്ടിപ്പിടിച്ച് ആൾക്കൂട്ടത്തിനിടയിലൂടെ ഫെലിക്സ് പോലീസ് ജീപ്പിനടുത്തേക്ക് നടന്നു…. ചുറ്റും കൂടി നിന്ന നൂറു കൈകൾ കുറ്റവാളി എന്ന് അവനിലേക്ക്‌ വിരൽ ചൂണ്ടി….ഫെലിക്സ് സ്വയം ഏറ്റുവാങ്ങിയ ശിക്ഷയാൽ അപമാനഭാരത്താൽ തലകുനിച്ചു പോയി…. ഒന്നാകാൻ കൊതിച്ച ഇരുഹൃദയങ്ങൾ വിധിയുടെ കൊടുംക്രൂരതകളാൽ…. അല്ല, ചിലരിലുളവായ സ്വാർത്ഥതയുടെ വേലിയേറ്റത്താൽ രണ്ടു ധ്രുവങ്ങളിലേക്ക് യാത്ര ആക്കപ്പെട്ടു… സാഹചര്യ തെളിവിന്റെ തെളിലിവിന്റ അടിസ്ഥാനത്തിൽ താൻ കുറ്റവാളി എന്നു മുദ്രകുത്തപ്പെടുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയുന്നവൾ ബോധശൂന്യയായി ആംബുലൻസിലേക്കു കയറ്റപ്പെടുന്നത് ഫെലിക്സ് വേദനയോടെ നോക്കി നിന്നു… തന്റെ നിരപരാധിത്വത്തിനു പുറമെ അന്നയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്ന കൊടും ക്രൂരതകളെ ഓർത്തുമാത്രമായിരുന്നു ഫെലിക്സ് കൂടുതൽ തകർന്നു പോയത്…. ആംബുലൻസും പോലീസ് ജീപ്പും ഒരേസമയം കോളജ് കവാടം വിട്ട് പുറത്തേക്ക് ചീറി പാഞ്ഞു… അവിടെ ആൾക്കൂട്ടത്തിനിടയിൽ എല്ലാം കണ്ട് ഊറിച്ചിരിച്ചുകൊണ്ടു അലീന തൻറെ മൊബൈൽ ഫോണിലെ കോൾ ബട്ടൺ അമർത്തി… ഫെകിസുമായി പോയ പോലീസ് ജീപ്പ് സ്റ്റേഷന് മുറ്റത്തേക്ക് വേഗത്തിൽ കൊണ്ടു നിർത്തി… ഫെലിക്സ് വിലങ്ങുകളോടെ ജയിലറയ്ക്കുള്ളിലേക്കു അടയ്ക്കപ്പെട്ടു…. ആ നിമിഷം അവനിൽ ഉണർന്നു വന്ന വികാരത്തെ നിർവ്വചിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..പിടയുന്ന ഹൃദയത്തോടെ അഴികളിൽ തല ശക്തമായി ഇടിച്ചു കൊണ്ടു ഫെലിക്സ് വികാരാധീനനായി…. പൊടുന്നനെ പോലീസ് സ്റ്റേഷനുള്ളിൽ എസ്.ഐയെ തേടിഎത്തിയ ഒരു ഫോൺ കാൾ അയാളുടെ കണ്ണുകളെ ജയിലഴികളിൽ തലയൂന്നി നിൽക്കുന്ന ഫെലിക്സിലേക്കു തറഞ്ഞു….. ശേഷം അരികിലായി നിന്ന കോൺസ്റ്റബിളിനോട് ഫെകിക്സിനെ പുറത്തേക്കു കൊണ്ടുവരാൻ കണ്ണുകൾകൊണ്ട് ആംഗ്യം കാട്ടി…അയാൾ കാര്യം മനസ്സിലാക്കിയ രീതിയിൽ ഒരു ചെറു ചിരിയോടെ ഫെലിക്സിനെ അടച്ച സെല്ലിനരികിലേക്കു നടന്നു… “ജോർജ് സാറിന്റെ മോനാണല്ലിയോ?….സാറ് നമുക്ക് വേണ്ടപ്പെട്ടതാ”….. സെല്ലിനുള്ളിൽ നിന്നും പുറത്തിറക്കിയ ഫെലിക്സിന്റെ കയ്യിലെ വിങ്ങഴിച്ചു കൊണ്ടു അയാൾ അവനോടു സഭ്യമായ ഭാഷയിൽ പറഞ്ഞു…കിമ്പളം പറ്റുന്ന പോലീസ് നായയെ പോലെ അയാൾ ഫെലിക്സിന് മുന്നിൽ വാലാട്ടി… അവിടെ ഒരു മൂലയിൽ കിടന്ന തടി ബഞ്ചിലേക്കു ഫെലിക്സിനോട് ഇരിക്കാൻ പറഞ്ഞ ശേഷം അയാൾ പുറത്തേക്കു പോയി…. വിവരങ്ങളറിഞ്ഞു പോലീസ് സ്റ്റേഷനിൽ എത്തിയ ജോർജ് മാമൻ വെപ്രാളത്തോടെ തന്റെ മകനരികിലേക്കു വന്നു…. അപമാനഭാരത്താൽ തലകുനിച്ചിരിക്കുന്ന ഫെലിക്സിനെ അയാൾ കുറ്റ ബോധത്തോടെ നോക്കി നിന്നു…. “പപ്പാ ഞാൻ….. ഞാനൊന്നും…” അന്നാദ്യമായി ഫെലിക്സ് അയാൾക്ക്‌ മുന്നിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു..അയാളുടെ ഹൃദയത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു പോയി….അയാൾ അവനെ തന്നരികിലേക്കു വാത്സല്യത്തോടെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു…. ജോർജ് മാമൻ വാരിയെറിഞ്ഞ പണത്തിന്റെ പിൻബലത്തിൽ മുകളിൽ നിന്നുള്ള സമ്മർദ്ദം മൂലം, അന്ന് രാത്രയിൽ തന്നെ അന്നയിൽ നിന്നും മൊഴിയെടുക്കാൻ പോലീസ് ആശുപത്രിയിലേക്ക് പോകാൻ നിർബന്ധിതരായി ….അല്ലാത്ത പക്ഷം താമസിക്കും തോറും ഫെലിക്സ് പോലീസ് സ്റ്റേഷനിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ ജോർജ് ഭയപ്പെട്ടു…സ്വന്തം മകനിലുള്ള തന്റെ സ്വാർഥത അയാളെ ഈ തലങ്ങൾ വരെ എത്തിക്കുമെന്ന് അയൽപോലും കരുതിയിരുന്നില്ല… അവിടെയും ജോർജിന്റെ സുഹൃത്തായ ഡോ.കുര്യൻ പണിക്കർ അന്നയിൽ മോഴിക്കൊടുക്കുവാനുള്ള ആരോഗ്യസ്ഥിതി കൈവന്നിട്ടുണ്ടെന്നു പോലീസിനോട് വ്യക്തമാക്കി….എന്നാൽ അത് തികച്ചും ജോർജിനോടുള്ള അയാളുടെ കടപ്പാടുകളെ ബോധ്യപ്പെടുത്താനായിരുന്നു… ചുറ്റിനും തന്നെ കൊത്തിക്കീറാൻ ചിറക്കിട്ടു പറക്കുന്ന കഴുകൻ കണ്ണുകൾക്ക്‌ മുന്നിൽ താൻ ഒറ്റയ്ക്കാണെന്നും…പണത്തിനും പദവിക്കും മുന്നിൽ ചെറുത്തു നിൽക്കാൻ കഴിയാത്ത വിധം താൻ അപലയാണെന്നും അന്ന തിരിച്ചറിയുകയായിരുന്നു…. പോലീസിനൊപ്പം ആശുപത്രിയിലേക്ക് ഫെലിക്സിനെയും കൊണ്ടുപോയി…അന്നയുടെ മൊഴി കേൾക്കാൻ ഫെലിക്സും അവിടെ ഉണ്ടാകണമെന്ന് ചിലരുടെ നിർബന്ധം ആയിരുന്നു… കെട്ടിയാടപ്പെടുന്ന ഈ നാടകത്തിന്റെ അവസാനഭാഗം അരങ്ങേറേണ്ടതു അവിടെയാണെന്നും അവർക്കു ബോധ്യമുണ്ടായിരുന്നു…. അന്ന കിടന്നിരുന്ന ആശുപത്രി മുറിയുടെ വാതിൽ തള്ളി തുറന്നു പോലീസ് ഉള്ളിലേക്ക് കയറി…മരുന്നിന്റെയും മറ്റും അസഹനീയമായ ഗന്ധം മുറിക്കുള്ളിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു…. കട്ടിലിൽ എഴുന്നേറ്റിരുന്നു ഭിത്തിയിലേക്കു ചാരി തന്റെ ഇരു കാൽമുട്ടുകൾക്കു മുകളിലേക്കു തല വച്ചു കിടക്കുകയാണ് അന്ന…അഴിഞ്ഞു വീണ അവളുടെ നീണ്ട ചെമ്പൻ മുടിയിഴകൾ വിടർന്നു കിടക്കുന്നു, ഒറ്റനോട്ടത്തിൽ ആ മുടിയിഴകൾ ഒരു പുതപ്പുപോലെ അവളെ മൂടിയിരിക്കുന്ന പോലെ തോന്നും… അകത്തു നിന്ന ഡ്യൂട്ടി നഴ്സിനോട് പുറത്തേക്കു പോകാൻ പോലീസ് കണ്ണുകാണിച്ചു…. ഫെലിക്സ് പോലീസ്‌കാർക്കൊപ്പം അന്നയ്ക്കരികിലേക്കു വരാതെ അകത്തേക്കുള്ള മുറിയുടെ വാതിൽക്കൽ തന്നെ നിന്നു… അവരുടെ സാന്നിധ്യമൊന്നും അന്നയെ ഉണർത്താഞ്ഞതിനാൽ കൂടെയുള്ള വനിതാ പോലീസ് തന്റെ കയ്യിലിരുന്ന വടികൊണ്ടു അന്ന കിടന്നിരുന്ന ഇരുമ്പു കട്ടിലിന്റെ പടിയിലായി അടിച്ചുകൊണ്ട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി… ആ ശബ്ദത്തിന്റെ മുഴക്കത്താൽ അന്ന ഒരു ഞെട്ടലോടെ തലയുയർത്തി തന്റെ മുന്നിൽ നിൽക്കുന്ന പോലീസുകാർക്ക് നേരെ നോട്ടം പായിച്ചു…അവരെ കണ്ടിട്ടും അന്നയിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല… ഇവയെല്ലാം അവൾ പ്രതീക്ഷിച്ചിരുന്നു എന്നതായിയുന്നു സത്യം…. അടികൊണ്ടു വിരലുകൾ പതിഞ്ഞ ചുവന്ന കവിൾ തടങ്ങളും പൊട്ടിയ ചുണ്ടുകളും… നെറ്റിയിലെ മുറിവുകളിൽ മരുന്ന് പുരണ്ട പഞ്ഞികൾ ഒട്ടിച്ചുവച്ചിരിക്കുന്നു, അവയിൽ ചോരയുടെയും മരുന്നിന്റെയും ഇടകലർന്ന ഒരു നിറം എടുത്തു കാട്ടി…അവളുടെ കണ്ണുകളിൽ ചുവന്നു രക്തവർണ്ണത്താൽ കലങ്ങിയിരിക്കുന്നു .. അന്ന തീർത്തും അവശയായി കാണപ്പെട്ടു…. ഫെലിക്സ് വാതിലിനരികിൽ അന്നയുടെ അവസ്ഥയെ ഹൃദയവേദനയോടെ നോക്കി നിന്നു…അവളെ ഒന്ന് വാരിപ്പുണർന്നു ഒന്നുമില്ല നിനക്ക് ഞാനില്ലേ എന്നു പറഞ്ഞാശ്വസിപ്പിക്കാൻ അവന്റെ ഹൃദയം വെമ്പൽ കൊണ്ടു…. “നിന്നെ കോളേജിലെ ആ ഇരുട്ടുമുറിയിൽ ആക്രമിക്കാൻ ശ്രമിച്ചത് ഇവനാണോ?” പരുക്കൻ ശബ്ദത്തിൽ വാതിൽക്കൽ നിൽക്കുന്ന ഫെലിക്സിനെ ചൂണ്ടി എസ്. ഐ അന്നയോടു ചോദിച്ചു….നിശ്ശബ്ദതയിൽ നിന്നുയർന്നു തന്റെ കരണപടം ഭേദിച്ച് വന്ന ആ ചോദ്യം കേൾക്കെ കുറച്ചകലെ വാതിൽക്കൽ തന്നെ നോക്കി നിസ്സഹായനായി നിൽക്കുന്ന ഫെലിക്സിലേക്കു അന്നയുടെ കണ്ണുകളുടക്കി…. ആ മുഖം അവളിൽ ഒരു വേദന പടർത്തി…. ഒരുനിമിഷം അന്നയുടെ ഓർമകൾ പിന്നിലേക്ക് സഞ്ചരിച്ചു….സ്വപ്നത്തിൽ നിന്നുണർന്ന പോലെ അവളുടെ മുഖത്തു ഭാവഭേദങ്ങൾ മിന്നിമറഞ്ഞു.. അവളുടെ കണ്ണുകൾ ചോരപടർന്നപോലെ ആയി…അവൾ കിടക്കയിൽ നിന്നു ചാടി എഴുനേറ്റു നിലത്തേക്ക് കാലുറപ്പിച്ചു നിന്നു….പെട്ടന്നുള്ള അവളുടെ മാറ്റം കണ്ടു ചുറ്റും നിന്നവർ അവളെ ആശ്ചര്യത്തോടെ നോക്കി…. “ഇവൻ… ഇവനാണെന്നെ നശിപ്പിക്കാൻ ശ്രമിച്ചത്….ക്രൂരനാണിയാൾ”…. ഒരു ഭ്രാന്തിയെ പോലെ അലറിക്കരഞ്ഞു കൊണ്ട് ഫെലിക്സിലേക്കു വിരൽ ചൂണ്ടി അവൾ ഉറക്കെ പറഞ്ഞു…. “അന്നാ”…. ഫെലിക്സിന്റെ അലർച്ച ആ മുറിക്കുള്ളിൽ പ്രതിധ്വനിച്ചു…അവൻ വേദനയോടെ അന്നയെ നോക്കി ….ഫെലിക്സിന്റെ കണ്ണുകളെ നേരിടാനാകാതെ അന്ന തന്റെ മുഖം തിരിച്ചു തലയിണയിലേക്കു പൂഴ്ത്തി കിടന്നു…നേരത്തെ എഴുതപ്പെട്ട തിരക്കഥകൾക്കു മുന്നിൽ ആടിത്തീർക്കുന്ന വേഷങ്ങൾ കണ്ടു പോലീസ് കാണികളെ പോലെ നോക്കി നിന്നു…. ഭൂമി പിളർന്നു താഴേക്ക് പോകുന്ന പോലെ തോന്നി ഫെലിക്സിന്….അന്നയുടെ വാക്കുകൾ അവനെ അത്രമാത്രം തകർത്തിരുന്നു…തളർന്നു പോകുമെന്ന് തോന്നിയ അവൻ ഒരാശ്രയത്തിനായി പിന്നിലുള്ള ഭിത്തിയിലേക്കു കൈകളൂന്നി….അവനരികിലേക്ക് നടന്നു വന്ന ജോർജ് മാമൻ അവനെ ആശ്വസിപ്പിക്കാനെന്നോണം തന്നിലേക്കണച്ചു…. അന്ന മുഖമുയർത്തി ഫെലിക്സിനരികിൽ നിൽക്കുന്ന ജോർജ് മാമന്റെ മുഖത്തേക്ക് നോക്കവേ അയാളുടെ മുഖം സംതൃപ്തിയോടെ കൗശലമാർന്നൊരു പുഞ്ചിരി അന്നയ്ക്ക് സമ്മാനിച്ചു …അവൾ വേദനയോടെ മുഖം കുനിച്ചു… പ്രണയത്തിന്റെ കോടതിയിൽ അന്ന ഫെലിക്സിന് ചതിയെന്ന വിധി എഴുതി….എന്നാൽ ആർക്കൊക്കെയോ വേണ്ടി അന്ന സ്വയം ശിക്ഷിക്കുകയായിരുന്നു എന്ന സത്യം ചിലരിൽ മാത്രം ഒതുങ്ങി നിന്നു….എല്ലാവർക്കു മുന്നിലും അവനെ തെറ്റുകാരൻ എന്നു അവൾ മുദ്രകുത്തി….

പോലീസ് സ്റ്റേഷനിൽ നിന്നും അടുത്തദിവസം ജാമ്യമെടുത്തു ജോർജ് ഫെലിക്സിനെ മാളിയേക്കൽ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു… ആലീസ് മകനെ വെറുപ്പോടെ നോക്കി നിന്നു, അവർ അവനോടൊരക്ഷരം മിണ്ടാൻ പോലും കൂട്ടാക്കിയില്ല.. അവനതു താങ്ങാനാകുന്നതിൽ അപ്പുറമായിരുന്നു.. എങ്കിലും ജോർജിന്റെ മാറ്റം അവനിൽ അത്ഭുതം ഉളവാക്കി… ഫെലിക്സിന്റെ മനസ്സിൽ അന്ന എന്തുകൊണ്ട് തന്നെ ചതിച്ചു എന്നുള്ള കാര്യം ഒരു ചോദ്യചിഹ്‌നമായി നിലനിന്നു …… ഒരുപാട് ചിന്തകൾക്കൊടുവിൽ അവനിൽ അന്നയോടുള്ള പകയുടെ പുൽനാമ്പുകൾ തളിർത്തു തുടങ്ങി….അവൻ നിമിഷം നേരങ്ങൾക്കുള്ളിൽ ഒരു ഒരു ഭ്രാന്തനെ പോലെ ചുറ്റുമുള്ള ഓരോ സാധനകളും ശക്തമായി വലിച്ചെറിഞ്ഞു….അവന്റെ പ്രവർത്തികളെ നിയന്ത്രിക്കാനും ആരും പോയില്ല….അണയും മുൻപേ ഉള്ള ആളിക്കത്തായി എല്ലാവരും അത് കണ്ടു നിന്നു…. ഫെലിക്സിന്റെ ഹൃദയം ഒരു മെഴുകു തിരിപോലെ ഉരുകി ഒലിച്ചു….ചങ്ക് പറിച്ചു സ്നേഹിച്ചതിനുള്ള സമ്മാനം അവളെനിക്ക് തന്നു…ആർക്കു വേണ്ടിയാണോ എന്തിനു വേണ്ടിയാണോ അവളിതു ചെയ്തതെന്ന് വെറുപ്പോടെ അവൻ ഓർത്തു …. എന്നാൽ സ്നേഹിച്ചവനെ ചതിച്ച അന്നയുടെ മനസ്സ് കുറ്റബോധത്താൽ നീറി പുകയുകയായിരുന്നു…തന്റെ സങ്കടങ്ങളെ ഇറക്കി വക്കാൻ ആരും തനിക്കില്ലെന്ന് ഓർത്തു അവൾ വിലപിച്ചു…സ്വാർത്ഥതയുടെ കടന്നുകയറ്റത്താൽ ഹൃദയം തന്നു സ്നേഹിച്ചവനെ ചതിച്ചു അപമാനിതനാക്കിയതിൽ അവൾ ഓരോ നിമിഷവും സ്വയം ഉരുകി എല്ലാതെയാകുകയായിരുന്നു…. ഒരുനിമിഷം എല്ലാം ഉപേക്ഷിച്ചു എവിടേക്കെങ്കിലും ഓടിപ്പോകാൻ അവൾക്ക് തോന്നി…. പതിവില്ലാതെ മറ്റൊരഥിതി അന്ന് മാളിയേക്കൽ തറവാട്ടിൽ വന്നിട്ടുണ്ടായിരുന്നു… മറ്റാരുമായിരുന്നില്ല അലീന ….ഈ പൊറാട്ടു നാടകത്തിന്റെ പ്രധാന തലച്ചോർ…. ഫെലിക്സിനെ കാണാനും സംസാരിക്കാനും താല്പര്യം ഉണ്ടായിരുന്നെകിലും അവൾ അവനരികിലേക്കു ചെന്നില്ല ചിലപ്പോൾ അക്രമാസക്തമായി നിൽക്കുന്ന അവനരികിലേക്കു ഇപ്പോൾ പോകുന്നത് ബുദ്ധിയില്ലാഴ്മ ആണെന്നുള്ളത് അവൾ കണക്കുകൂട്ടി…. ഒളിഞ്ഞിരുന്നു സമയവും സന്ദർഭവും നോക്കി വേട്ടയാടുന്നതാണ് ഉത്തമമെന്നു അവൾ ചിന്തിച്ചു…. മുകളിലെ നിലയിൽ തന്റെ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ വിദൂരതയിലേക്ക് നോക്കി നിൽക്കുകയാണ് ഫെലിക്സ്….പിന്നിൽ തോളിൽ പതിഞ്ഞ നേരിയ കരസ്പര്ശമേറ്റു അവൻ തിരിഞ്ഞു നിന്നു…. മുന്നിൽ ജോർജിനെ കണ്ട ഫെലിക്സ് അവന്റെ മുഖം വെട്ടി തിരിച്ചു.. “മോനെ ഫെലി…” അയാൾ ആർദ്രമായി അവനെ വിളിച്ചു… “അവൾ… അവൾ നിന്നെ ചതിച്ചതാടാ മോനെ”…. ഫെലിക്സ് അയാളെ കലിയോടെ നോക്കി പല്ലുകൾ ഞെരിച്ചു… “പപ്പയ്ക്കെങ്ങനെ അറിയാം അവൾ എന്നെ ചതിച്ചതാണെന്നു”… പെട്ടന്നുള്ള ഫെലിക്സിന്റെ ചോദ്യത്തിൽ അയാളൊന്നു പതറി….. “ഞാൻ പോയിരുന്നു നീ സ്നേഹിച്ചിരുന്ന നിന്റെ കാമുകിയെ കാണാൻ…ഞാൻ അവളോട്‌ കാലു പിടിച്ചപേക്ഷിച്ചു നിനക്കെതിരെ ഉന്നയിച്ച കാര്യങ്ങളിലെ സത്യം, സത്യം പോലെ പറയാനും, നീ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും….” ഫെലിക്സ് പുച്ഛത്തോടെ അയാളെ നോക്കി നിശ്ശബ്ദനായി നിന്നു… “പിന്നെ അവസാനം അവൾ ഒരു കാര്യം പറഞ്ഞു… നിനക്കെതിരെ പീഡന ശ്രമത്തിനെടുത്ത കേസ് അവൾ പിൻവലിക്കാൻ തയ്യാറാണെന്ന്, അവൾക്ക് വേണ്ട പണം കൊടുത്താൽ…നിന്റെ സ്നേഹത്തിനും അഭിമാനത്തിനും ഒരു ഭീമമായ തുക എനിക്ക് മുന്നിൽ വിലയിട്ടു അവൾ….നിന്റെ കാമുകി”…. “മതി…നിർത്തൂ”…ഒരു നടുക്കത്തോടെ അയാൾക്കരികിലേക്കു വന്നു നിന്നു ഫെലിക്സ് അയാളുടെ ഇരു തോളുകളിലും കൈകൾ വച്ചു…. “പറ….അവൾ പപ്പയോടങ്ങനെ പറഞ്ഞോ”…. അയാൾ ഫെലിക്സിലുണ്ടായ മാറ്റത്തെ കണ്ടു ഒരു പാതർച്ചയോടെ തന്റെ തല കുലുക്കി…. “അത് മാത്രമല്ല ഫെലിക്സ്,,, അന്ധമായ പ്രേമം തലക്കു പിടിച്ച നീ അവരുടെ ചതിയിൽ വീഴുകയായിരുന്നു…” വാതിൽക്കൽ നിന്നുയർന്ന മൂന്നാമതൊരാളുടെ ശബ്ദം കേട്ടു ഫെലിക്സും, ജോർജും പിന്നിലേക്ക് നോക്കി….. “അലീന നീ…” ഫെലിക്സ് മുരടനക്കി…. കുറച്ചു സമയങ്ങൾ കൊണ്ട് തന്നെ മാറിമറിഞ്ഞ ഫെലിക്സിന്റെ മുഖം കണ്ട അലീന തെല്ലൊന്നു ഭയപ്പെട്ടു… “അതേ ഞാൻ തന്നെ……അവളും അവളുടെ യഥാർത്ഥ കാമുകനും ചേർന്നു നിന്നെ കോമാളി ആക്കുകയായിരുന്നു ഫെലിക്സ്”… പൊടുന്നനെ അലീനയുടെ വാക്കുകൾ കേട്ടു നിയന്ത്രണം വിട്ട അവൻ കോപത്തോടെ അവൾക്കരികിലേക്കു ചീറി അടുത്ത് കൊണ്ട് അവളുടെ കഴുത്തിൽ പിടുത്തമിട്ടു… ജോർജ് അവനരികിലേക്കു വന്നു നിന്നുകൊണ്ട് അവന്റെ കൈകൾ വിടുവിക്കാൻ ശ്രമിച്ചു… എന്നാൽ അവന്റെ കൈകളുടെ ശക്തി ഇരട്ടിക്കുകയ്യായിരുന്നു…. “നിർത്താൻ… ഈ നാടകത്തിൽ എന്റെ പങ്കു കൂടി നിങ്ങൾ അപ്പനും മകനും ഒന്ന് പറഞ്ഞു താ… മകനെ ഓർത്തു നീറി നീറി പുകയുന്ന ഒരു മനസ്സ് എനിക്കുമുണ്ട്”…. ആലീസിന്റെ ഉയർന്ന ഒച്ചയിൽ ഫെലിക്സ് പിടിയയച്ചു… അവൻ ആലീസിന്റെ നിറഞ്ഞ കണ്ണുകളിലേക്കു ദയയോടെ നോക്കി..അവർ അവനിൽ നിന്നും കോപത്തോടെ മുഖം തിരിച്ചു…. അലീന തൊണ്ടയിൽ കൈകൾ അമർത്തി ചുമച്ചുകൊണ്ടു ഒരുവശത്തേക്കു മാറി… വീണ്ടും അവൾ ദേഷ്യത്തോടെ അവനരികിലേക്കു അടുത്തു…. “നിന്നെയല്ല ഫെലിക്സ് അവൾ ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും….നീയറിയും അവനെ, അത് മറ്റാരുമല്ല നീ, നീയില്ലാതാകാൻ ആഗ്രഹിക്കുന്നവൻ തന്നെ, നിന്റെ ശത്രു …. “മിലേഷ്…മിലേക്ഷ് യാദവ് ” അവൻ ഒരു നിമിഷം ഞെട്ടലോടെ തരിച്ചു നിന്നു…. അവന്റെ കണ്ണുകളിൽ ആദ്യമായി അന്നയോടുള്ള പകയുടെ തീനാളങ്ങൾ ഉയർന്നു പൊങ്ങി…. “അവളോടുള്ള അന്ധമായ പ്രേമത്താൽ നീ ഒന്നും അറിഞ്ഞില്ല….അവളുടെ കളിക്കൂട്ടുകാരൻ… ഒരിക്കൽ നീയും കണ്മുന്നിൽ കണ്ടതല്ലേ അവനോടുള്ള അവളുടെ സ്നേഹം…..അവൾ സ്നേഹമുള്ളവളാ തന്റെ കാമുകനെ തല്ലിച്ചതച്ചവനോട് നേരിട്ട് പ്രതികാരം ചെയ്തു അവൾ മാതൃകയായി…. പിന്നിപ്പോൾ ഒരു വലിയ തുകയും ആവശ്യപ്പെട്ടിരിക്കുന്നു… നിന്റെ പ്രണയത്തിന്റെ വില”…. അലീന ഒരു ഭ്രാന്തിയെ പോലെ ഉറക്കെ പൊട്ടിച്ചിരിച്ചു…ഒരു വിജയച്ചിരി…. എന്നാൽ അവളിൽ നിന്നറിഞ്ഞ കാര്യങ്ങൾ വിശ്വസിച്ച ഫെലിക്സ് അന്നയോടുള്ള കോപത്താൽ വിറച്ചുകൊണ്ടിരുന്നു …. സത്യങ്ങളിൽ അസത്യം കലർത്തി അലീന വിളമ്പിയ വിഷപാനീയം കുടിച്ചു ഫെലിക്സിന് മത്ത് പിടിച്ചു… മേശമേൽ ഇരുന്ന പൂക്കൾ നിറച്ച മൺപാത്രം ഫെലിക്സ് കൈകളിലെടുത്തു ഭിത്തിയിലേക്കു വലിച്ചെറിഞ്ഞു….അവൻ പകനിറഞ്ഞ കോപത്താൽ ഒരു ഭ്രാന്തനെ പോലെ അലറി…ആ അലർച്ചയിൽ മാളിയേക്കൽ തറവാടിന്റെ അസ്ഥിവാരം പോലും കിടുങ്ങി വിറച്ചു….. അന്നയെ കൊല്ലാനുള്ള പകയാൽ ഫെലിക്സ് ഓരോ ദിവസവും തള്ളി നീക്കികൊണ്ടിരുന്നു .. പണം കൊടുത്തു അന്നയിൽ നിന്നും കേസ് പിൻവലിപ്പിച്ചു എന്നതും മിലേഷിനെ സംബന്ധിച്ചു അവനെ വിശ്വസിപ്പിച്ച കഥകളും എല്ലാം ഫെലിക്സ് വെള്ളം തൊടാതെ വിശ്വസിച്ചു…. മിലേഷുമായുള്ള ബന്ധം മുൻപ് അന്നയിൽ നിന്നു തന്നെ അറിഞ്ഞതിനാലും സാഹചര്യങ്ങളിൽ നിന്നു ഫെലിക്സ് കണ്ടറിഞ്ഞ കഥകളാലും അതൊന്നും അവനെ വിശ്വസിപ്പിക്കാൻ അലീനക്കും ജോർജിനും ബുദ്ധിമുട്ടേണ്ടി വന്നില്ല… ഓരോ ദിവസം കഴിയും തോറും അന്നയിലുള്ള പക അവനിൽ വർദ്ധിച്ചു വന്നു…. താൻ സ്നേഹിച്ചവൾ നിഷ്ക്കരുണം പണത്തിനും കാമുകനോട് ചെയ്തതിനുള്ള പ്രതികാരത്തിനും വേണ്ടി തന്റെ ജീവിതത്തെ ചവിട്ടി മെതിച്ചു എന്ന കാരണങ്ങൾ അവനിൽ അസ്വസ്ഥനാക്കി…. ഒരു തെറ്റും ചെയ്യാത്ത തന്നെ നിഷ്കളങ്കതയുടെ മുഖം മൂടി അണിഞ്ഞു വഞ്ചിച്ചു ആൾക്കൂട്ടത്തിൽ അപമാനിതനാക്കി… നൂലഴിഞ്ഞ പട്ടം പോലെ അവന്റെ മനസ്സ് ലക്ഷ്യമില്ലാതെ പറന്നു നടന്നു അവയുടെ ബന്ധനകൾക്കായി ലഹരികളിൽ അവൻ അഭയം തേടി…. “പൊറുക്കില്ലെടീ നിന്നോട് ഞാൻ…ഞാൻ നിന്നെ തേടി വരും … നീ പ്രതീക്ഷിക്കാത്തൊരു നാളിൽ.. നിനക്കുള്ള നീ ഒരിക്കലും മറക്കാത്ത ഒരു സമ്മാനവുമായി….നിന്നെ സ്നേഹിച്ചതിനുള്ള ശിക്ഷ ഇഞ്ചിഞ്ചായി ഞാൻ ഉരുകി തീരുകയാ….ഒരുങ്ങി ഇരുന്നോ നിനക്കുള്ള നിന്റെ അവസാന വിധി അത് ഈ ഫെലിക്സ് എഴുതും”….. മദ്യം നിറച്ച ഗ്ലാസ്‌ കോപത്തോടെ ഞെരിച്ചുടച്ചു കൊണ്ട് ഫെലിക്സ് പകയോടെ അലറി….ആ ചില്ലുകൾ അവന്റെ കൈവെള്ളയെ മുറിവേൽപ്പിച്ചു രക്തം ഒഴുക്കി…..ആ വേദനയിലും അവളോടുള്ള പക അവന്റെ നീലക്കണ്ണുകളിൽ ജ്വലിച്ചു നിന്നു…. മകനെ തിരിച്ചു പിടിക്കാൻ നടത്തിയ നാടകത്തിൽ അവനെ തന്നെ തനിക്ക് നഷ്ടമാകുന്നു എന്ന വേദന ജോർജിനെ നാൾക്കുനാൾ അലട്ടിക്കൊണ്ടിരുന്നു….സ്വയം വരുത്തിവച്ച വിധിയിൽ അയാൾ ആരെയും കുറ്റപ്പെടുത്തിയില്ല… എന്നാൽ ഫെലിക്സ് പഴയ പോലെ ആയി ഒരുനാൾ തനിക്ക് സ്വന്തമാകുമെന്ന പ്രതീക്ഷയിൽ അലീന കാത്തിരിക്കുകയായിരുന്നു..ഇനി ഒരിക്കലും മറ്റൊരു പെണ്ണിനേയും അവന്റെ മനസ്സിലേക്ക് കടന്നു വരില്ല എന്ന ഉത്തമ ബോധ്യം അവൾക്കുണ്ടായിരുന്നു….. അന്നയെ പിന്നീടൊരിക്കൽ പോലും ഫെലിക്സ് നേരിട്ട് കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല…മുൻപ് നില നിന്ന പോലീസ് കേസും കോളേജിൽ നടന്ന പ്രശ്നങ്ങളും ഒക്കെ കൂട്ടിവായിച്ചാൽ അന്നയ്ക്കിപ്പോൾ എന്തു സംഭവിച്ചാലും അതിനുത്തരവാദി ഫെലിക്സ് ആയിരിക്കും എന്ന് മറ്റുള്ളവർ തിരിച്ചറിയും എന്ന ദീർഘവീക്ഷണം അവനിൽ ഉണ്ടായിരുന്നു….

അവന്റെ മനസ്സിൽ അന്നയോടുള്ള പക ഒരിക്കലും അണയാത്ത അഗ്നിപോലെ എരിയുകയായിരുന്നു….പാമ്പിന്റെ പകയുമായി ഫെലിക്സ് അന്നയ്ക്ക് വേണ്ടി തക്കം പാത്തിരുന്നു…. ദിവസങ്ങളും മാസങ്ങളും കടന്നു പോയി…അന്ന ആരോഗ്യപരമായും മാനസികാപരമായും തകർന്നു പോയി…ഉറക്കമില്ലാത്ത രാത്രികളായിരുന്നു അവൾക്കെല്ലാം… പഠനത്തിലോ ഓർഫനേജിലെ കാര്യങ്ങൾക്കോ അവൾ ശ്രദ്ധവച്ചിരുന്നില്ല….ഒരു ജീവച്ഛവം പോലെ ദിവസങ്ങൾ തള്ളി നീക്കി…. വീണ്ടും ഒരു ദിവസം അന്ന കോളേജിലേക്ക് വന്നു തുടങ്ങി…പഠനം മതിയാക്കാൻ അവൾ ആഗ്രഹിച്ചിരുന്നു… എന്നാൽ താനിപ്പോൾ ഇതു നിഷേധിച്ചാൽ മറ്റു പലർക്കും ഭാവിയിൽ കിട്ടിയേക്കാവുന്ന അവസരങ്ങൾ നിഷേധിക്കപ്പെടുമെന്ന അമലമ്മയുടെ വാക്കുകൾ കേട്ടു വേദനയോടെ അവൾക്ക് അനുസരിക്കേണ്ടി വന്നു…. ഫെലിക്സിന്റെ ഓർമ്മകൾ അവളിൽ പലപ്പോഴും അവളുടെ സമനില തെറ്റിച്ചുകൊണ്ടിരുന്നു…. ആരോട് ചോദിക്കാൻ അവനാരാണെന്നോ ഫെലിക്സിന്റെ വീടെവിടാണെന്നോ ഒന്നും അവൾക്കറിയില്ലായിരുന്നു….എങ്ങനെ എങ്കിലും അന്വേഷിച്ചു പോയാൽ പോലും അവൾ ചെയ്ത പ്രവർത്തി വച്ചു അവന്റെ ഇപ്പോളത്തെ പ്രതികരണം എന്താണെന്ന ഓർമയിൽ അവൾ അവനെ തേടിപ്പോകാൻ ഭയന്നു…. അന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ന ഫെലിക്സിനെ അവസാനമായി കണ്ടത്…പിന്നീടൊരിക്കൽ പോലും അന്നയെ തേടി അവൻ വന്നിട്ടില്ല…അവസാന വർഷ പരീക്ഷകൾ പോലും അവൾ കാരണം ഫെലിക്സ് എഴുതിയില്ല എന്ന കാര്യം അന്ന വേദനയോടെ ഓർത്തു… ആരുടെയൊക്കെയോ സ്വാർഥതയാൽ ഇരയാക്കപ്പെട്ട രണ്ട് ജീവിതങ്ങൾ ആയിരുന്നു അന്നയുടെയും ഫെലിക്സിന്റെയും… അലീനയുടെ ചതിയും ക്രൂരതകളും ഭയന്നായിരുന്നില്ല അന്ന ഫെലിക്സിനെ ദ്രോഹിച്ചു അവളിൽ നിന്നകറ്റാൻ ശ്രമിച്ചിരുന്നത്….ഇനിയും ചുരുളഴിയാത്ത ചില രഹസ്യങ്ങൾ അതിനു കാരണമായി നിലനിന്നിരുന്നു…. *** വേനലിൽ ഇലകൊഴിഞ്ഞ വൃക്ഷങ്ങൾ തളിർത്തു തുടങ്ങിയ പോലെ പഴയ കെടുതികൾ ഓരോന്നും എല്ലാവരും മറന്നു തുടങ്ങിയിരുന്നു വീണ്ടുമൊരു ശിശിരകാലത്തിന്റെ കാത്തിരിപ്പോടെ…. ദിവസങ്ങളും മാസങ്ങളും ഏറെ പിന്നിട്ടു.. രണ്ടാം വർഷ അവസാന പരീക്ഷകളും അവസാനിച്ചു…. അന്നേ ദിവസം ഏറെ വൈകി കോളേജിൽ നിന്നും ഇറങ്ങിയ അന്ന, അമലമ്മയ്ക്കുള്ള ചില മരുന്നുകൾ വാങ്ങാൻ മെയിൻ റോഡിന്റെ എതിർ വശത്തായുള്ള മെഡിക്കൽ ഷോപ്പിനരികിലേക്കു വേഗത്തിൽ നടന്നു…. കാർമേഘങ്ങളാൽ മൂടപ്പെട്ട നീലാകാശം ഭൂമിയെ ഇരുട്ടണിയിക്കാൻ തുടങ്ങി….പൊടുന്നനെ മഴത്തുള്ളികൾ ശക്തിയായി ഭൂമിയിലേക്ക് പതിച്ചു …. അപ്രതീക്ഷിതമായി പെയ്ത മഴയായതിനാൽ കയ്യിൽ കുട കരുതാനും അന്ന മറന്നിരുന്നു…..അവൾ വേഗം ഓടി അടച്ചിട്ടിരുന്ന ഒരു കടയുടെ മുന്നിലായി മഴ നനയാതെ കയറി നിന്നു….കോരിച്ചൊരിയുന്ന മഴയിൽ മിന്നലുകളും ഇടി മുഴക്കവും ശക്തി പ്രാപിച്ചു….അവൾ ചുറ്റിനും കണ്ണോടിച്ചു നേരം ഇരുട്ടി തുടങ്ങി… “ഈ നശിച്ച മഴ കാരണം ഒരുപാട് വൈകി… ഇനി ബസ് പിടിച്ചു ഓർഫനേജിൽ എത്തുമ്പോളേക്കും നേരം ഇരുട്ടുമല്ലോ ഈശോയെ”…അന്ന ആർത്തിരച്ചു പെയ്യുന്ന മഴതുള്ളികളെ നോക്കി അങ്കലാപ്പോടെ ഓർത്തു …. അവൾ നിന്നിരുന്ന അടച്ചിട്ട കടയുടെ വരാന്തയ്ക്കു മുന്നിലായി ഒരു കറുത്ത ബെൻസ് കാർ നിർത്തിയിട്ടിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു…. കോരിച്ചൊരിയുന്ന മഴത്തുള്ളികളെ ഇരുവശങ്ങളിലേക്കും തടുത്തു മാറ്റിക്കൊണ്ട് ആ കാറിന്റെ വൈപ്പർ ചലിക്കുന്നുണ്ടായിരുന്നു….. പെട്ടന്ന് കാറിന്റെ സൈഡ് ഗ്ലാസ്‌ താഴ്ന്നു വന്നു അതിനുള്ളിൽ തന്നിലേക്ക് ചൂഴ്ന്നു നോക്കുന്ന പകയെരിയുന്ന രണ്ട് നീലക്കണ്ണുകളെ അന്ന ഭീതിയോടെ തിരിച്ചറിഞ്ഞു… “ഫെലിക്സ്”… അന്നയുടെ നാവുകൾ ചലിച്ചു…. അവൾ ഭയത്തോടെ ആ കണ്ണുകളിലേക്കു നോക്കി നിന്നു…. അവൻ ആളാകെ മാറിയിരിക്കുന്നു…. നീട്ടിവളർത്തിയ താടി രോമങ്ങളും, അലക്ഷ്യമായി പറന്നു കളിക്കുന്ന മുടിയിഴകൾ നെറ്റി മറക്കും വിധം മുന്നിലേക്ക്‌ നീട്ടിയിട്ടിരിക്കുന്നു…. ആ കണ്ണുകളിൽ തിങ്ങി നിന്ന പ്രണയഭാഗം പ്രതികാരത്തിന്റെ മൂടുപടങ്ങളാൽ മറഞ്ഞു പോയിരിക്കുന്നു….അന്നും സ്ഥായിയായി നിന്നിരുന്ന ഗൗരവം ഇപ്പോഴും ആ മുഖത്തുണ്ട്…. അന്ന ഒരുനിമിഷം അവനെ കണ്ണെടുക്കാതെ നോക്കി …. പൊടുന്നനെ കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ ഡോർ വലിച്ചു തുറന്നു പുറത്തിറങ്ങിയ ഫെലിക്സ് അന്നയെ ലക്ഷ്യമാക്കി നടന്നടുത്തു….. നിമിഷം നേരം കൊണ്ട് മഴത്തുള്ളികൾ അവനെ പൊതിഞ്ഞു…അന്ന പേടിയോടെ ചുറ്റിനും കണ്ണോടിച്ചു…അരികിലായി ഫെലിക്സ് അല്ലാതെ മറ്റാരുമില്ല…. ആർത്തിരമ്പുന്ന മഴയുടെശബ്ദം അവൾ പേടിയോടെ ശ്രവിച്ചു… അപ്രതീക്ഷിതമായി ഫെലിക്സിന്റെ ബലിഷ്ഠമായ കൈകൾ അവളുടെ ശരീരത്തെ ശക്തിയായി പൊതിഞ്ഞു….അന്നയെ നിന്നിടത്തു നിന്നും തന്റെ കൈകളാൽ കോരി എടുത്തുകൊണ്ടു മഴയിലൂടെ അവൻ കാറിനരികിലേക്കു നടന്നു…. അവൾ കുതറി മാറാനായി ശ്രമിച്ചുകൊണ്ട് തന്റെ കൈകാലുകൾ ചലിപ്പിച്ചു….അവളുടെ അടവുകൾ ഒന്നും അവനു മുന്നിൽ വിലപ്പോയില്ല…. അവളുടെ കൈകളിൽ ഇരുന്ന മരുന്നുകൾ നിറച്ച സഞ്ചികൾ പൊട്ടി നിലത്തേക്ക് ചിതറി വീണു…ഫെലിക്സ് കാറിന്റെ പിന്നിലെ ഡോർ തുറന്നു അന്നയെ ആകെത്തേക്കിട്ടു ലോക്ക് ചെയ്തു… തിരികെ ഡ്രൈവർ സീറ്റിലേക്കു വന്നിരുന്ന ഫെലിക്സ് അന്നയുമായി ശരവേഗത്തിൽ പാഞ്ഞു പോയി…നിമിഷ നേരം കൊണ്ടു എന്താണ് സംവവിച്ചതെന്നു അന്ന ഓർത്തെടുത്തു… അവളിപ്പോൾ അവളുടെ ഫെലിക്സിന്റെ കൂടെയാണ്… കാർ മുന്നോട്ട് പായും തോറും തന്നെ എങ്ങോട്ടേക്കാണ് കൊണ്ടു പോകുന്നതെന്ന സംശയം അന്നയെ അലട്ടികൊണ്ടിരുന്നു.. ഫെലിക്സ് ഒന്നും തന്നെ അവളോട്‌ സംസാരിക്കുന്നതും ഇല്ല… “ഫെലിക്സ് വണ്ടി നിർത്തു…നിങ്ങൾ ഇതെന്നെ എവിടേക്കാണ് കൊണ്ട് പോകുന്നത്.,,” അവന്റെ പ്രവർത്തിയിൽ ഭയം തോന്നിയ അന്ന പിന്നിലിരുന്നുകൊണ്ട് അവന്റെ തോളിൽ പിടിച്ചു കുലുക്കി കരഞ്ഞു കൊണ്ട് ചോദിച്ചു….. അവൻ ക്രോധത്തോടെ അവളെ തുറിച്ചു നോക്കി വീണ്ടും ഡ്രൈവിങ്ങിലേക്കു ശ്രദ്ധ തിരിച്ചു… കുറച്ചു നിമിഷങ്ങൾക്ക് ശേഷം അന്നയുമായി വന്ന കാർ, ഫെലിക്സ് തന്റെ ആൾതാമസം ഇല്ലാത്ത എസ്റ്റേറ്റ് ബംഗ്ലാവിനു മുറ്റത്തായി കൊണ്ട് നിർത്തി…. അന്ന ഭയത്താൽ വിറച്ചു…അവളുടെ നാഡീ നരമ്പുകളിൽ ഒരു മരവിപ്പ് അവനുഭവപ്പെട്ടു…. തനിക്കെന്തോ ആപത്തു സംഭവിക്കാൻ പോകുന്നു എന്ന യാഥാർഥ്യം അവൾ തിരിച്ചറിയുകയായിരുന്നു…. ഡോർ തുറന്നു ഫെലിക്സ് അന്നയെ ബലമായി പുറത്തേക്കിറക്കി…. “ഇറങ്ങി വാടി പുറത്തേക്കു”… ഒച്ചയോടെ അന്നയ്ക്കരികിലേക്കു ചീറിയടുത്ത ഫെലിക്സിൽ നിന്നും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം പുറത്തേക്കു വന്നു…. അവൾ കശാപ്പുശാലയിൽ കൊണ്ടുവന്ന ആട്ടിൻ കുട്ടിയെ പോലെ തന്റെ കൈകളിൽ പിടി മുറുക്കിയ ഫെലിക്സിൽ നിന്നും പിന്നിലേക്ക് ആഞ്ഞു വലിച്ചു… അവൾ അവനു മുന്നിൽ തന്നെ ഉപദ്രവിക്കരുതേ എന്നു വാവിട്ടു കരഞ്ഞു… “നിന്റെ ഈ കരച്ചിൽ കേട്ടു നിന്നെ രക്ഷിക്കാൻ ഒരു പട്ടിപോലും വരില്ലടീ ഇവിടെ”… പിന്നിലേക്ക് ആഞ്ഞു നിൽക്കുന്ന അന്നയുടെ കയ്യിൽ നിന്നും അവൻ മനപ്പൂർവം കൈ പിൻവലിച്ചു… ശക്തിയായി പിന്നിലേക്ക് അവൾ മറഞ്ഞു നിലത്തേക്ക് വീണു…വേദനയോടെ നിലത്തു കിടന്ന അന്നയെ ഒരു ദയവും ഇല്ലാതെ അവൻ നിലത്തു കൂടി വലിച്ചിഴച്ചുകൊണ്ട് പോയി അകത്തേക്ക് തള്ളി..വാതിലുകൾ ബന്ധിക്കപ്പെട്ടു…. മൺ തറയിൽ ഉരഞ്ഞ അവളുടെ ശരീരഭാഗങ്ങളിൽ ചോര പൊടിഞ്ഞു… “എന്നെ വെറുതെ വിടണം ഫെലിക്സ്….എന്നെ ഉപദ്രവിക്കരുതേ”….. വേദന കടിച്ചമർത്തി അവൾ തന്നെ കടിച്ചു കീറാൻ നിൽക്കുന്ന ഫെലിക്സിനോട് കൈകൾ കൂപ്പി യാചിച്ചു… അവൻ ഒരു കൊലച്ചിരിയോടെ അവളിൽ നിന്നകന്നുമാറി കുറച്ചകലെയായി ഉള്ള മേശമേൽ ഇരുന്ന മദ്യക്കുപ്പി കൈകളിൽ എടുത്തു നേരെ അവന്റെ വായിലേക്ക് കമഴ്ത്തി….അവൾ അവശതയോടെ ഭിത്തിയിൽ കയ്യൂന്നി എഴുനേറ്റു നിന്നു…. പ്രതികാരത്തോടെ അന്നയ്ക്കരികിലേക്കു വീണ്ടും പാഞ്ഞുവന്ന ഫെലിക്സ് അവളുടെ ഇരുകവിളുകളിലും ആഞ്ഞടിച്ചു…. വേദനകൊണ്ടു പുളഞ്ഞ അവൾ അവനെ തള്ളി പിന്നിലേക്ക് ഇട്ടു…മദ്യത്തിന്റെ ലഹരിയിൽ കാലുറയ്ക്കാതെ അവൻ പിന്നിലേക്ക് വീണു…. പക്ഷേ അവൻ തളർന്നില്ല…. വീണ്ടും വീണ്ടും അവനിലെ പകയാൽ അവളുടെ ശരീരത്തിൽ പ്രഹരങ്ങൾ ഏല്പിച്ചുകൊണ്ടിരുന്നു… “പണത്തിനും പ്രതികാരത്തിനും വേണ്ടി എന്നെ വഞ്ചിച്ചവൾ അല്ലെടീ നീ…നിന്നെ സ്നേഹിച്ചു എന്നതിന് ഇത്രയും വലിയ ശിക്ഷ എനിക്ക് തരേണ്ടിയിരുന്നോടീ നിനക്ക്….” “അന്ന് രാത്രി ഞാൻ ചെയ്യാത്ത കുറ്റം നീ എനിക്കുമേൽ ചുമത്തി… ആ തെറ്റുകൾ ഇന്നു നിന്നിൽ ഞാൻ യാഥാർഥ്യം ആക്കാൻ പോകുകയാണ് അന്നാ “…അട്ടഹാസത്തോടെ അവൾക്കരികിലേക്കു ഒരു മൃഗത്തെ പോലെ അവൻ പാഞ്ഞടുത്തു…. തനിക്കു ഇനി ഫെലിക്സിന്റെ ക്രൂരതകളിൽ നിന്നൊരു രക്ഷയില്ല എന്നു അവൾ സ്വയം തിരിച്ചറിഞ്ഞു…ഒരു ചത്ത ശരീരം കണക്കെ അന്ന അവനു മുന്നിൽ അവശയായി നിന്നു…. അന്നയെ നിലത്തേക്ക് വലിച്ചിട്ട ശേഷം, അവളുടെ വസ്ത്രങ്ങൾ അവന്റെ കൈകളാൽ ചീന്തി എറിയപ്പെട്ടു…അവന്റെ ബലിഷ്ഠമായ കൈകളിൽ നിന്നും കുതറി മാറാൻ ശ്രമിക്കും തോറും അവൾ അവനിൽ നിന്നും പ്രഹരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു…. അവന്റെ കണ്ണുകളിൽ പ്രണയമോ, സഹതാപമോ, കരുണയോ ഒന്നും കണ്ടില്ല…വൈരാഗ്യം പൂണ്ട കാട്ടു മൃഗത്തെ പോലെ ഫെലിക്സ് അന്നയെ പിച്ചിച്ചീന്തുകയായിരുന്നു….. അവനിൽ നിന്നും ഒരുവേള കുതറിയോടാൻ ശ്രമിച്ച അന്ന മേശമേൽ ഇടിച്ചു…ഇടിയുടെ ശക്തിയാൽ മേശ മുകളിൽ ഇരുന്ന മദ്യക്കുപ്പികൾ നിലത്തേക്ക് വീണു പൊട്ടി ചിതറി… അന്നയെ ഫെലിക്സ് ബലമായി തന്നിലേക്കടുപ്പിച്ചു…പ്രതികരിക്കാൻ അവക്ക് ത്രാണി ഇല്ലായിരുന്നു…അവളുടെ മുഖത്തേക്ക് ഫെലിക്സ് തന്റെ അധരങ്ങൾ അടുപ്പിച്ചു… അവനിൽ നിന്നു വമിച്ച മദ്യത്തിന്റെയും സിഗററ്റിൻെറയും മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം അവളിൽ മനം പിരട്ടൽ ഉളവാക്കി….അവന്റെ അധരങ്ങൾ അവളുടെ ശരീരത്തികൂടെ ഇഴഞ്ഞു നടന്നു….അന്നയുടെ കരച്ചിലുകൾ ഒരു ഏങ്ങലടികളായി മാറിക്കൊണ്ടിരുന്നു….അവൻ അന്നയിലേക്ക് പടർന്നു കയറി…. ഒരു വേട്ടപ്പട്ടിയെ പോലെ അന്നയുടെ മാംസം അവൻ കടിച്ചു കീറുകയായിരുന്നു …ശരീരം നുറുങ്ങുന്ന വേദന കൊണ്ട് പുളയുകയായിരുന്നു അവൾ…ഫെലിക്സ് തന്റെ പക കെട്ടടങ്ങും വരെ അവളുടെ ശരീരത്തെ പിച്ചി ചീന്തി….കത്തിച്ച സിഗെററ്റിന്റെ തീക്കൊള്ളിയാൽ അവളുടെ നേർത്ത മേനിയിൽ കുത്തി തുളച്ചു…. കനിവിനായി നീളുന്ന മിഴികളുയർത്തി അന്ന ഫെലിക്സിനെ നോക്കി…അന്നയിൽ നേർത്ത വിങ്ങലുകൾ മാത്രം പുറത്തു വന്നു….എന്നിട്ടും കലിയടങ്ങാതെ നിലത്തു ചിതറിക്കിടന്ന മദ്യക്കുപ്പിയുടെ ചില്ലുകൾ പെറുക്കി എടുത്തു അവളുടെ ആനാവൃതമായ മാറിലേക്ക് നീളത്തിൽ വരഞ്ഞു നിഷ്കരുണം മുറിവേൽപ്പിച്ചു… വേദനകൊണ്ടു രക്തം വാർന്നു പുളയുന്ന അന്നയെ നോക്കി ഫെലിക്സ് ഒരു ഭ്രാന്തനെ പോലെ അലറി…അവനിലെ പ്രതികാരത്തിന്റെ അഗ്നിനാളങ്ങൾ ആളിക്കത്തി…അന്നയിൽ ഓരോരോ ക്രൂരതകൾ ചെയ്തു അവൻ വീണ്ടും വീണ്ടും ആനന്ദം കണ്ടെത്തി…. പൂർണമായും ബോധം നഷ്ട്ടപ്പെട്ടു അവൾ ആ നിലത്തു കിടന്നു….ലഹരിയുടെ അധീനതയിൽ ഓരോന്നും ചെയ്തുകൂട്ടി രാത്രിയുടെ ഏതോ യാമത്തിൽ അവനും ബോധമറ്റു കിടന്നു…. അന്നയിൽ ജീവന്റെ ചെറിയ തുടിപ്പുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളു….. (തുടരും) അടുത്ത ഭാഗം ഉടൻ, നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്‌ത ശേഷം കമന്റ് ഇടൂ…

Love

ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു…

Published

on

രചന: അക്ഷര മോഹൻ

“ച്ഛേ അമ്മൂത്തിടെ അമ്മ എപ്പോയ വദുന്നേ…” തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് രണ്ട് കുഞ്ഞികൈകളും താടിയിൽ വച്ചു ചോദിക്കുന്ന അമ്മു മോളെ കണ്ടപ്പോൾ എന്തുകൊണ്ടോ ആദിത്യന്റെ ഹൃദയം വിങ്ങി… “അമ്മ പെട്ടെന്ന് വരൂലോ അച്ഛേടെ അമ്മൂട്ടിയെ കാണാൻ…അമ്മ അമ്മൂട്ടിക്ക് പാപ്പം തരും അമ്മൂട്ടിയെ കുളിപ്പിക്കും അമ്മൂട്ടിടെ കൂടെ കളിക്കും…ട്ടോ” “ചത്യം…” പീലികൾ നിറഞ്ഞ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോൾ അയാൾ ഒന്നുകൂടെ ആ കുഞ്ഞിനെ നെഞ്ചോടടക്കി പിടിച്ചു… “ആട കണ്ണാ ചത്യം..” കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മുഖം വിടരുന്നതും കുഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്നതും അയാൾ നോക്കി നിന്നു… അയാളുടെ കൈ വിടുവിച്ചു നെഞ്ചിൽ കയറി ഇരുന്ന് ആ കുഞ്ഞിപ്പെണ്ണ് അയാളുടെ മുഖം നിറയെ തുരു തുരെ ഉമ്മ വച്ചു.. “നാളെ അങ്കമ്പാദിൽ പോയിട്ടമ്പോ അമ്മൂത്തി കിച്ചൂത്തനോദു പദയൂലോ കിച്ചൂത്തന്റെ അമ്മേ പോലെ എനിച്ചും അമ്മ പാപ്പം വാദിതദുംന്ന്…” അയാളുടെ മീശയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറയുന്ന അമ്മുമോളെ കട്ടിലിൽ നെഞ്ചോട് ചേർത്ത് കിടത്തി കുഞ്ഞു മുടിയിലൂടെ വിരലോടിച്ചു… “നമുക്ക് പറയാം ട്ടോ…ഇപ്പൊ അച്ഛേടെ അമ്മൂത്തി ഒങ്ങിക്കോ…” ഒന്നുകൂടെ നെറ്റിയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മുമോളും അയാളെ ചുറ്റി പിടിച്ചു കിടന്നു… അമ്മൂട്ടി ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ ആദിത്യന്റെ മനസ്സ് വർഷങ്ങൾ പിറകിലോട്ട് പോവുകയായിരുന്നു…

“ഈ ഭ്രാന്തി പെണ്ണിനെ തന്നെ വേണോ ആദിയേട്ടന്…” മുഖത്തിൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്ന ദുർഗയെ അമ്പരപ്പോടെ ആദിത്യൻ നോക്കി നിന്നു… “എനിക്കിനിയും ഭ്രാന്ത്‌ വരും ആദിയേട്ടാ…അങ്ങനെയുള്ള എന്നെ ആദിയേട്ടന് സഹിക്കാൻ പറ്റീന്ന് വരില്ല…” ദൂരെയെങ്ങോട്ടോ മിഴികളൂന്നി പറയുന്നവളെ ആദിത്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി…അവളുടെ അങ്ങനെയൊരു മുഖം ആദ്യമായി ആയിരുന്നു അവൻ കണ്ടത്… “അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക്…അമ്മയെന്ന് പറഞ്ഞാൽ വളർത്തമ്മ…” മൗനം ബേധിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി… ആറ് വയസ്സ് വരെ അനാഥാലയത്തിൽ ആയിരുന്നു…ചെറിയ ഓർമ്മകൾ മാത്രേ ഉള്ളു…അമ്മക്കും ആരുമില്ലായിരുന്നു എന്നെ പോലെ…ആ അമ്മ എന്നെ കൂടെ കൂട്ടി…എന്നെ സ്വന്തം മകളായി വളർത്തി…ആരോരുമില്ലാത്ത ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും…ജീവിതത്തിൽ ആദ്യമായി സന്തോഷം എന്തെന്നറിഞ്ഞ നാളുകൾ…” ആ ഓർമകളിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… “പക്ഷേ +2വിലെ പരീക്ഷ കഴിഞ്ഞ അന്ന്…” നൊടിയിടയിൽ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ എങ്ങലടിച്ചു കരഞ്ഞു… കരയരുതെന്ന് പറഞ്ഞു അശ്വസിപ്പിക്കാൻ അവന് തോന്നിയെങ്കിലും ഇതുവരെ മനസ്സിൽ ഒളിപ്പിച്ചു വച്ച സങ്കടം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവൻ അവൾ പറയുന്നതിനായി കാതോർത്തു…

“വീട്ടിലേക്കുള്ള അത്യാവശ്യസാധനങ്ങൾ വാങ്ങി സ്കൂളിന് മുന്നിൽ എന്നെ കാത്തുനിൽക്കുവായിരുന്നു ന്റെ അമ്മ..അമ്മയെ കണ്ടിട്ടും കാണാത്ത പോലെ കൂട്ടുകാരുടെ കൂടെ ഞാൻ റോഡിലേക്ക് ഓടി…ന്റെ പിറകെ തന്നെ അമ്മയും..പക്ഷേ എന്നെ മാത്രം കണ്ട അമ്മ റോഡിലൂടെ വന്ന ബസ് കണ്ടില്ല…

” നിറഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ അവൾ വീണ്ടും വീണ്ടും അമർത്തി തുടച്ചു… “ന്റെ കണ്മുന്നിൽ വച്ചാ ന്റെ അമ്മ…ചോര വാർന്നു പിടഞ്ഞു പിടഞ്ഞു…അവസാനം ന്റെ മടിയിൽ കിടന്നു തന്നെ…” ഒരു പൊട്ടികരച്ചിലോടെ ദുർഗ ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഞാൻ കാരണാ ന്റെ അമ്മ…ഞാൻ അന്ന് അമ്മയുടെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ ന്റെ അമ്മ ഇന്നും ന്റെ കൂടെ ഉണ്ടാകുവായിരുന്നു…” ആദിത്യന്റെ നെഞ്ചിൽ മുഖമുരസി കൊണ്ടവൾ കരഞ്ഞു… തന്റെ നെഞ്ചിൽ കിടന്നു കണ്ണീർ വാർക്കുന്നവളെ അവൻ മുറുകെ ചേർത്തു പിടിച്ചു… പെട്ടെന്ന് ഒരു പിടച്ചിലോടെ അവൾ അവനിൽ നിന്ന് അകന്നു മാറി… മുഖമുയർത്താതെ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു… “ന്റെ മുന്നിൽ കിടന്നു മരിച്ച അമ്മയുടെ മുഖം…അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്നുള്ള തോന്നൽ…വീട്ടിൽ ഒറ്റപെട്ട ദിവസങ്ങൾ…അപ്രതീക്ഷിതമായി വീണ്ടും അനാഥത്വം…എല്ലാം കൊണ്ടും ഞാൻ ഭ്രാന്തി ആയി…മുഴു ഭ്രാന്തി…ഒരു വർഷത്തോളം ആശുപത്രിയിൽ…അവിടെ നടന്നതൊന്നും ഇന്നും എനിക്ക് ഓർമ ഇല്ല…ഒടുവിൽ എല്ലാം മാറി വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഭ്രാന്തിപ്പെണ്ണെന്ന് പറഞ്ഞു അകറ്റി നിർത്തി…എല്ലായിടത്തും ആ പേര് മാത്രമായി… ദുർഗ എന്ന പേര് ഞാൻ പോലും മറന്നു തുടങ്ങി… ഭ്രാന്തി എന്ന പേര് മാത്രം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ വീണ്ടും മനസ്സ് കൈ വിട്ടുപോകുമെന്ന് തോന്നിയപ്പോൾ അവിടം വിട്ടു… പിന്നീട് പഠിച്ചും അതിനിടയിൽ ജോലി ചെയ്തും 7 വർഷം കൊണ്ട് ദാ ഇവിടെ വരെ എത്തി…” കണ്ണുകൾ തുടച്ചു ചെറുപുഞ്ചിരിയോടെ മുന്നിലുള്ള LP സ്കൂൾ ചൂണ്ടി കാണിച്ചവൾ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി അവനിലേക്കും പകർന്നു… “ഇവിടെ ഈ കുട്ട്യോൾടെ കളിയും ചിരിയുമൊക്കെ കാണുമ്പോൾ പഴയതൊക്കെ മറക്കുവാ ഞാൻ…ചിലപ്പോൾ സാഹചര്യങ്ങൾ പ്രതികൂലമായാൽ വീണ്ടും ഞാനൊരു ഭ്രാന്തിയാവാം…വെറുതെ എന്നെ സ്നേഹിച്ച കുറ്റത്തിന് ആദിയേട്ടന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല…” പ്രതീക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്യനോട് പറഞ്ഞു കൊണ്ട് തെളിച്ചമില്ലാത്ത ഒരു ചിരിയോടെ അവൾ തിരിഞ്ഞു നടന്നു… കുഞ്ഞു കുട്ടികളോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലിയിലേക്ക് തിരിഞ്ഞത്…ജോയിൻ ചെയ്ത് രണ്ട് വർഷത്തിന് ശേഷമാണ് ദുർഗ വരുന്നത്..ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകുമെങ്കിലും അവളുടെ കണ്ണിൽ എന്നുമൊരു വിഷാദമായിരുന്നു… എല്ലാവരോടുമുള്ള അവളുടെ സൗമ്യമായ പെരുമാറ്റം തന്നെയാണ് തന്നെയും അവളിലേക്ക് അടുപ്പിച്ചത്…പതിയെ സൗഹൃദം സ്ഥാപിക്കുകയും അവളുടെ ആദി മാഷ് എന്ന വിളി ആദിയേട്ടനിലേക്ക് മാറുകയും ചെയ്തു…കുറച്ച് കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഇന്ന് തുറന്നു പറഞ്ഞത്…അത് ഇങ്ങനെ ആയപ്പോൾ ഉള്ള സങ്കടം അമ്മയോട് പറയുകയായിരുന്നു ആദിത്യൻ…

“നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ ഇങ്ങട് കൂട്ടാം മോനേ…നിന്നെ ഇഷ്ടമല്ലെന്ന് ദുർഗ മോള് പറഞ്ഞില്ലല്ലോ…അടുത്ത ഞായറാഴ്ച്ച തന്നെ അവൾ താമസിക്കുന്ന ഹോസ്റ്റലിൽ പോയി സംസാരിക്കാം നമുക്ക്…” അമ്മയെയും കൂട്ടി അവളുടെ ഹോസ്റ്റലിലേക്ക് തിരിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുകയായിരുന്നു…ദുർഗ എതിർപ്പ് പറയരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഇരുവർക്കും ഉണ്ടായിരുന്നുള്ളു… “ദുർഗ…എനിക്ക് ന്റെ അമ്മ മാത്രേ ഉള്ളു…അമ്മയ്ക്കും ഒത്തിരി ഇഷ്ടാടോ തന്നെ…വന്നൂടെ…ന്റെ കൂടെ…ന്റെ അമ്മയുടെ മകളായിട്ട്…ന്റെ പെണ്ണായിട്ട്…” കസേരയിലിരുന്നു തന്നെ പ്രതീക്ഷയോടെ നോക്കുന്ന അമ്മയിലേക്കും നിറയാൻ വെമ്പി നിൽക്കുന്ന ആദിത്യന്റെ മിഴികളിലേക്കും നോക്കി ഒരു നിമിഷം ദുർഗ എന്ത് പറയണമെന്നറിയാതെ പതറി… “ആദിയേട്ടാ…ഭ്രാന്തിയാ ഞാൻ…ഭ്രാന്തി…” അത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ആദിത്യന്റെ കൈവിരലുകൾ ദുർഗയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു… “നിന്റെ കഴിഞ്ഞ കാലം എനിക്ക് പ്രശ്നമല്ല പെണ്ണേ…അതൊരു കഥയായി മാത്രം ഓർത്താൽ മതി നീയും…” “എനിക്കിനിയും ഭ്രാന്ത് വരും ആദിയേട്ടാ പേടിയാ എനിക്ക്…ആദിയേട്ടന്റെ ജീവിതവും ഞാൻ കാരണം തകരും…വേണ്ട…എനിക്ക് പേടിയാ…” നിറകണ്ണുകളോടെ..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറയുന്ന ആ പെണ്ണിനോട് അവന് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… “ഒന്നും സംഭവിക്കില്ല…ന്റെ ഭ്രാന്ത്‌ നീയാണ്…അതിനേക്കാൾ വലിയ ഭ്രാന്ത് മറ്റൊന്നുമില്ല…” തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ദുർഗയോട് പുഞ്ചിരിയോടെ ആദിത്യൻ പറഞ്ഞു… “എന്നെ ഇഷ്ടമാണോ ദുർഗ തനിക്ക്…അതോ എന്നെ ഒഴിവാക്കാൻ വേണ്ടിയാണോ താൻ ഇങ്ങനൊക്കെ…” ആദിത്യന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ദുർഗ അവനെ വാരി പുണർന്നു… “ഇഷ്ടമാണ് എനിക്ക് ന്റെ ആദിയേട്ടനെ…ജീവനാണ് എനിക്ക്…” അവന്റെ നെഞ്ചിൽ തലചായ്ച്ചു പറഞ്ഞ ദുർഗയുടെ നെറ്റിയിൽ ആദിത്യൻ ചുണ്ടുകൾ ചേർത്തു…

ഒരു ആലില താലി ചാർത്തി ദുർഗയെ തന്റെതാക്കിയ കാലം തൊട്ട് അവർ മത്സരിച്ചു സ്നേഹിക്കുകയായിരുന്നു… ഇടയ്ക്ക് അപ്രതീക്ഷിതമായി അമ്മയുടെ മരണം തളർത്തിയെങ്കിലും അമ്മുമോളുടെ വരവോടെ അവർക്കിടയിലേക്ക് പഴയ സന്തോഷം തിരികെ വരികയായിരുന്നു… പക്ഷേ ആ സന്തോഷത്തിനും അധികം ആയുസ്സില്ലാതെ അവരുടെ ജീവിതത്തിൽ കരി നിഴൽ വീണു… അമ്മുമോൾക്ക് അഞ്ച് മാസം പ്രായമായപ്പോൾ കുഞ്ഞിനെ ഇറയത്ത് പായ വിരിച്ചു കിടത്തി കളിപ്പിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് പോയതായിരുന്നു ദുർഗ…തിരികെ വരുമ്പോഴേക്കും കുഞ്ഞിനെ കാണാതായിരുന്നു… വീണ്ടും ദുർഗ ഒരു ഭ്രാന്തി ആവുകയാണെന്ന് അറിയാതെ ആദിത്യൻ കുഞ്ഞിനെ തിരയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… തന്റെ അമ്മയെ പോലെ നൊന്തു പ്രസവിച്ച കുഞ്ഞും താൻ കാരണം തന്നിൽ നിന്നകന്നു പോയി എന്ന് വിശ്വസിച്ച ദുർഗ ആ നിമിഷം തന്നെ മുഴുഭ്രാന്തിയായി… അലറി കരഞ്ഞും സ്വയം വേദനിപ്പിച്ചും അമ്മുമോളുടെ കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു ആരെയും കാണാൻ കൂട്ടാക്കാതെ ഇരുന്ന ദുർഗയെ ആശുപത്രിയിൽ എത്തിച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ ടൗണിലുള്ള നാടോടികളുടെ കൈയിൽ നിന്നും അമ്മൂട്ടിയെ കണ്ടെത്തി… കുഞ്ഞിനേയും കൊണ്ട് ദുർഗയെ കാണാൻ പോയെങ്കിലും ”ന്റെ കുഞ്ഞ് പോയി…ഞാൻ…ഞാനാ…ഞാനാ ന്റെ കുഞ്ഞിനെ കൊണ്ട് കളഞ്ഞേ…” എന്നുള്ള അവളുടെ നിലവിളികൾ മാത്രമായിരുന്നു അവിടെ ഉയർന്നത്… നമ്മുടെ കുഞ്ഞാണെന്നും പറഞ്ഞു അമ്മൂട്ടിയെ ദുർഗയെ കാണിച്ചപ്പോൾ ആരാണെന്ന സംശയത്തോടെ അവനെ നോക്കി പിന്നീട് അവനെ തള്ളി മാറ്റി മുടിയിൽ വിരലുകൾ കോർത്തു വലിച്ചു അവൾ അലറി വിളിച്ചു…

പിന്നീട് പലതവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ തന്റെ കുഞ്ഞിന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം ഭ്രാന്തിയായി തെളിയാതിരിക്കാൻ ആദിത്യൻ മനഃപൂർവം അമ്മൂട്ടിയെ കൂടെ കൂട്ടാതെ ആശുപത്രിയിൽ പോയി ദുർഗയെ കണ്ടുമടങ്ങി… അപ്പോഴും ന്റെ കുഞ്ഞ് എന്ന് മാത്രമേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചുള്ളൂ… എല്ലാം കഴിഞ്ഞു രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ആദ്യമായാണ് ഇന്ന് അമ്മൂട്ടി അവളുടെ അമ്മയെ കുറിച്ച് ചോദിച്ചത്… അങ്കണവാടിയിലെ കുട്ടികൾ പറയുന്നത് കൊണ്ടാവാമെന്ന ധാരണയോടെ ഓർമകളെ മായിച്ചു കൊണ്ട് ആദിത്യൻ തന്നെ ചുറ്റിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെ ഒന്നുകൂടി ഉമ്മ വച്ചു… “അമ്മൂട്ടിടെ അമ്മ പെട്ടെന്ന് വരുംട്ടോ…” ഉറക്കത്തിൽ ചിരിച്ച കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് ആദിത്യനും എപ്പോഴോ ഉറങ്ങി… ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരിക്കെ ആശുപത്രിയിൽ നിന്ന് വന്ന ഫോൺ കാൾ ആയിരുന്നു ആദിത്യനെ ഒരു ദിവസം രാവിലെ ഉണർത്തിയത്… കണ്ണുകൾ താൻ പോലുമറിയാതെ നിറഞ്ഞൊഴുകുമ്പോൾ ആദിത്യൻ സ്വസ്ഥമായി ഉറങ്ങുന്ന അമ്മൂട്ടിയെ വാരിയെടുത്തു മുഖം നിറയെ മതിവരാത്തത് പോലെ വീണ്ടും വീണ്ടും ചുംബിച്ചു… ഉറക്കം പോയ വിഷമത്തിൽ കണ്ണ് തിരുമ്മി ചിണുങ്ങി കൊണ്ട് എഴുന്നേറ്റ അമ്മൂട്ടി അച്ഛയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ കുഞ്ഞി ചുണ്ടുകൾ ഒന്നൂടി പിളർത്തി ആദിത്യന്റെ തോളിലേക്ക് ചാഞ്ഞു… “കയ്യല്ലേ ച്ഛേ…അച്ഛ കഞ്ഞാൽ അമ്മൂത്തിയും കയ്യും…” തന്റെ കണ്ണുകൾ തുടച്ചു തന്ന് പറയുന്ന അമ്മൂട്ടിയെ ആദിത്യൻ നെഞ്ചോട് ചേർത്തു… “അച്ഛേടെ അമ്മൂട്ടിക്ക് അമ്മയെ കാണണ്ടേ…” അമ്മൂട്ടിയുടെ പുറത്ത് തലോടി കൊണ്ട് ആദിത്യൻ ചോദിച്ചപ്പോൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്ന അമ്മൂട്ടി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… “അമ്മ…” കുഞ്ഞികൈകൾ ആദിത്യന്റെ കവിളിൽ ചേർത്ത് അമ്മൂട്ടിയുടെ കുഞ്ഞിച്ചുണ്ടുകൾ അത് ഉരുവിട്ടപ്പോൾ ആദിത്യൻ ആ കുഞ്ഞി കൈയിൽ ചുണ്ട് ചേർത്തു… “ആട കണ്ണാ…ന്റെ അമ്മൂട്ടിടെ അമ്മ…കാണണ്ടേ അമ്മൂട്ടിക്ക്…” ആദിത്യന്റെ ചോദ്യത്തിന് തലയാട്ടി കൊണ്ട് വീണ്ടും വീണ്ടും വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നു അമ്മൂട്ടി… “അമ്മൂട്ടി ഷീബാന്റിടെ വീട്ടിൽ നല്ല കുട്ടി ആയിട്ട് ഇരിക്കണം ട്ടോ…അച്ഛ അമ്മേം കൂട്ടി പെട്ടെന്ന് വരാവേ…” അതിനും തലയാട്ടി സമ്മതം മൂളിയ അമ്മൂട്ടിയെ അയൽവീട്ടിൽ ആക്കികൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു ആദിത്യൻ… ആശുപത്രിയിൽ നിന്നിറങ്ങി വന്ന ദുർഗ പൊട്ടികരഞ്ഞു കൊണ്ട് ആദിത്യന്റെ നെഞ്ചിലേക്ക് വീണു… “ഭ്രാന്തിയായി പോയി ആദിയേട്ടാ ഞാൻ…” തന്റെ നെഞ്ചിൽ തലയിട്ടടിച്ചു പദം പറയുന്നവളെ ആദിത്യൻ മുറുകെ മുറുകെ പുണർന്നു… അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് ആദ്യമായി കാണുന്നത് പോലെ ആദിത്യൻ അവളെ മതിമറന്നു നോക്കി…

“ന്റെ കുഞ്ഞ്…ആദിയേട്ടാ…കാണണം നിക്കെന്റെ മോളെ…”ആദിത്യന്റെ വിരലിൽ വിരലുകൾ ചേർത്ത് ദുർഗ പറഞ്ഞപ്പോൾ അവൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ചുംബിച്ചു…. ദുർഗയുടെ കൂടെ വീട്ടിലേക്കുള്ള വഴിയേ അമ്മൂട്ടിയുടെ കുറുമ്പുകൾ വാ തോരാതെ പറയുന്ന ആദിത്യനെ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അച്ഛയുടെ വണ്ടിയുടെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഓടി വന്ന അമ്മൂട്ടി കൂടെ ദുർഗയെ കണ്ട് സംശയത്തോടെ ആദിത്യനെ നോക്കി അവന്റെ കൈയിലേക്ക് ചാടി കയറി… “അമ്മൂട്ടിടെ അമ്മയാ…” ദുർഗയെ ചേർത്ത് പിടിച്ചു ആദിത്യൻ പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു…പല്ലുകൾ വെളുക്കെ കാട്ടി ചിരിച്ചുകൊണ്ട് ദുർഗയുടെ കവിളിൽ കൈ വച്ചു കൊണ്ട് അവൾ അമ്മേ എന്ന് വിളിച്ചു… “അമ്മൂട്ടീ…അമ്മേടെ കുഞ്ഞാ…”ആദിത്യന്റെ കൈയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുഖം നിറയെ മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ദുർഗയുടെ കണ്ണുകൾ അവൾ പോലുമറിയാതെ നിറഞ്ഞൊഴുകി… “ശീബാന്റി അമ്മൂത്തിടെ അമ്മയാ…”ഉമ്മറത്തു നില്കുന്നവരെ നോക്കി ദുർഗയുടെ മാറിലേക്ക് പറ്റി ചേർന്ന് ഗമയോടെ അമ്മൂട്ടി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ നറുപുഞ്ചിരി വിരിഞ്ഞു… ദുർഗയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് ആ കുഞ്ഞിപ്പെണ്ണ് അവിടെ ചുണ്ട് ചേർത്തപ്പോൾ ആദിത്യൻ രണ്ട് പേരെയും പൊതിഞ്ഞു പിടിച്ചു ഇനി ഒരിക്കലും കൈ വിടില്ലെന്ന പോലെ….. (അവസാനിച്ചു)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: അക്ഷര മോഹൻ

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം …… തുടർക്കഥ ഭാഗം പന്ത്രണ്ട്…..

Published

on

രചന: Chethana Rajeesh
അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുകളിൽ നിന്നവൾ നോക്കി.. അവൻ ഇരുന്നിരുന്ന സ്ഥലം കാലിയാണ്.. കുറച്ചു നേരം കഴിഞ്ഞപ്പോൾ നകുലൻ അവളെ വിളിച്ചു.. “നിന്നെ ഉണ്ണി വിളിച്ചിരുന്നോ..?? ” “ഇല്ല എന്തെ..?? ” “നിന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നതാ.. നീ സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ മായ അവനെ വിളിച്ചു പറഞ്ഞിരുന്നു.. അതിനു ശേഷം ഫോൺ ഓഫ്‌ ആണ്.. വീട്ടിലുമെത്തിയിട്ടില്ല.. ” കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.. “ആ എനിക്കറിയില്ല.. ” അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ വീട്ടിൽ നിന്നിറങ്ങി.. പൊട്ടിപൊളിഞ്ഞ കല്മണ്ഡപത്തിനരികിൽ എത്തിയപ്പോൾ കണ്ടു ചുമരിൽ തലചായ്ച്ചു ഇരിക്കുന്ന ഉണ്ണിയെ.. അരികിൽ എത്തിയപ്പോൾ മനസിലായി കരഞ്ഞിട്ടുണ്ടെന്ന്.. ഭൂമി അവനരികിൽ ഇരുന്നു.. തല അവന്റെ തോളിൽ ചായ്ച്ചു.. തന്റെ അരികിൽ ഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും ഉണ്ണി കണ്ണ് തുറന്നു നോക്കിയില്ല.. എത്ര നേരം ആ ഇരുപ്പ് തുടർന്നെന്ന് അവർക്കറിയില്ല… “ആഹാ രണ്ടും ഇവിടെ ഇരിപ്പാണോ..?? ” നകുലന്റെ വാക്ക് കേട്ടപ്പോഴാണ് രണ്ടാളും കണ്ണ് തുറന്നത്.. അപ്പോഴും ഭൂമി ഉണ്ണിയോട് ചേർന്ന് തന്നെയാ ഇരുന്നത്.. “നീയല്ലേ ഇവനെവിടെ ആണെന്ന് അറിയില്ലെന്ന് പറഞ്ഞത്. കണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടായിരുന്നോ..?? മനുഷ്യനെ പേടിപ്പിക്കാൻ.. ” “ഓ എല്ലാരും അറിഞ്ഞതൊന്നും എന്നോടും പറയാറില്ലല്ലോ..” ഭൂമി ചുണ്ട് കോട്ടി.. “ഞാനൊന്നും പറയുന്നില്ല.. അത് വിട് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞവൾ എന്തിനാ ഇവനെ ഒട്ടി ഇരിക്കുന്നെ..?? ” “സൗകര്യം ഉണ്ടായിട്ട്.. ” “ആ അപ്പൊ സമ്മതം ആണ് അല്ലേ..? ” “ആര് പറഞ്ഞു..?? എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല… ഈ കല്യാണം നടക്കൂല.. ഐ ഹേറ്റ് യൂ ഉണ്ണിയേട്ടാ… ” അതും പറഞ്ഞു അവന്റെ തോളിൽ മുഖമമർത്തി ഇരുന്നു.. അത് കണ്ടപ്പോൾ രണ്ടാൾക്കും ചിരി വന്നു.. കലങ്ങി ചുവന്ന കണ്ണുകൾ ഉണ്ണി ഒരു കൈ കൊണ്ടു തുടച്ചിട്ട് നകുലനെ നോക്കി പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു.. ശരിയെന്നു തലയാട്ടി അവൻ നടന്നകന്നു.. “… നേരം സന്ധ്യയായി.. എനിക്ക് പോണം ..? ” “അതിനു ഞാനെന്തു വേണം.. ഞാൻ ആരുടേം കൂടെയല്ല വന്നേ.. ഒറ്റയ്ക്ക് പോകാൻ എനിക്കറിയാം.. ” മുഖമുയർത്താതെ അവൾ പറഞ്ഞു.. “അതേ നിന്നെ കൂട്ടിനു വിളിച്ചതല്ല .. നീ എണീറ്റാലെ എനിക്ക് പോകാൻ പറ്റു.. ” അവൾ പെട്ടെന്ന് മാറികൊടുത്തു.. “മതിയായി നിന്റെ പിറകെ ഇനി ഞാൻ വരില്ല.. വേറെ പെണ്ണ് നോക്കാൻ ഞാൻ വീട്ടിൽ പറഞ്ഞോളാം.. താഴുന്നതിന് ഒരു പരിധി ഉണ്ട് ഭൂമി.. ” അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ ഇറങ്ങി.. “ഉണ്ണിയേട്ടാ.. “ഇടർച്ചയോടെ അവൾ വിളിച്ചു.. “വേണ്ട ഭൂമി നീ വിളിക്കണ്ട.. മതിയായി ഇങ്ങനെ ടെൻഷൻ അടിച്ചു ഞാൻ പെട്ടെന്ന് ചത്തുപോകും.. ” ഭൂമി അവന്റെ വായ പൊത്തി.. “അങ്ങനെ പറയല്ലേ.. ഞാൻ ഞാൻ ചെയ്തത് തെറ്റാണ്.. ഇഷ്ടമല്ലാഞ്ഞിട്ടല്ല.. ഒരിക്കൽ വേണ്ടെന്ന് പറഞ്ഞിട്ട് മറ്റൊരു കല്യാണത്തിന് സമ്മതിച്ചതാ.. അവസാനം ആ കല്യാണം മുടങ്ങിയപ്പോ ഞാൻ ഉണ്ണിയേട്ടനെ വീണ്ടും സ്വീകരിച്ചാൽ നിങ്ങളൊക്കെ എന്നെ പറ്റി എന്ത് കരുതും..?? ” “എന്ത് കരുതാൻ..?? നിന്നെ ഞങ്ങൾക്കൊക്കെ നന്നായി അറിയില്ലേ പിന്നെന്തിനാ നാടകം.. സ്വന്തം ജീവിതം വെച്ചിട്ട് തന്നെ വേണോടി അഭിനയിക്കാൻ.. ” അവൻ കൈയോങ്ങി.. അവൾ പെട്ടെന്ന് പേടിച്ചിട്ട് മുഖം തിരിച്ചു.. അടി കിട്ടാഞ്ഞപ്പോ തിരിഞ്ഞു നോക്കി.. “എന്താടി വേണോ നിനക്ക്.. ” “വേണ്ട.. ” “എന്നാ എനിക്ക് വേണം.. ” “എന്ത്..?? ” “നിനക്ക് ഇഷ്ടമുള്ള എന്ത് വേണേലും തന്നോ.. ” കള്ള ചിരിയോടെ അവൻ പറഞ്ഞു.. അവന്റെ തോളത്തൊരു കടിയും കൊടുത്തു അവൾ ഓടി .. “ഔ.. എടി നീ പട്ടിടെ ജന്മമാണോ.. കടിച്ചിടത്തു മുറിഞ്ഞു.. ” “നന്നായിപ്പോയി.. ” അവളുടെ പിന്നാലെ അവൻ നടന്നു.. “നിക്കെടി..” അവൾ നിന്നില്ല.. “ടി.. നീ ഒന്ന് കേട്ടോ… ഈ ഭൗമികയുടെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അതീ അഭിമന്യു ആയിരിക്കും.. നീ സമ്മതിച്ചാലും ഇല്ലെങ്കിലും.. ഇപ്പൊ എന്നെ വേദനിപ്പിക്കുന്നതിന് പകരം ഞാൻ ചോദിക്കും.. ഞാൻ ഒറ്റയ്ക്കല്ല നമ്മുക്ക് ഉണ്ടാവുന്ന നാലഞ്ചു മക്കളെയും കൂട്ടും.. കണ്ടോ..” “അയ്യടാ എന്തൊരു പൂതി.. ” അറിയാതെ അവൾ ചിരിച്ചു.. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിന്റെ കാര്യം തീരുമാനമായി.. എൻഗേജ്മെന്റ് രണ്ടു ദിവസം കഴിഞ്ഞും കല്യാണം അത് പത്തു ദിവസം കഴിഞ്ഞുള്ള മുഹൂർത്തത്തിൽ.. അധികം നീട്ടണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം.. അവർക്കിടയിലുള്ള പ്രശനങ്ങൾ വീട്ടിൽ അറിഞ്ഞെന്നു അവൾക്ക് അവരുടെ ഭാവത്തിൽ നിന്ന് മനസിലായി.. ചിപ്പി വിളിച്ചപ്പോൾ അവൾക്കത് ബോധ്യമായി.. ഉണ്ണീടെ വിഷമം കണ്ടപ്പോൾ വീട്ടുകാരൊക്ക കാരണം ചോദിച്ചിരുന്നു.. അവസാനം ചാരു എല്ലാകാര്യവും പറഞ്ഞു വീട്ടുകാരോട് .. അത് കൊണ്ട് തന്നെ ഇനി ചോദ്യോ പറച്ചിലോ വേണ്ടെന്ന് തീരുമാനിച്ചു.. രാത്രി കൂട്ടുകാരെ വിളിച്ചു ജീവിതത്തിൽ ഉണ്ടായ ട്വിസ്റ്റ്‌ പറഞ്ഞു.. അവരാകെ ത്രില്ല് ആയി.. ഉണ്ണി വിളിക്കുമെന്ന് അവൾ കരുതി എങ്കിലും വിളിച്ചില്ല.. അങ്ങോട്ട്‌ വിളിക്കാനും മനസ്സനുവദിച്ചില്ല.. പിറ്റേന്ന് ഒന്നിനും നേരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.. ഓരോ കാര്യങ്ങൾ അവരൊക്കെ അവളെ ഏൽപ്പിക്കും.. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യയായി.. രാത്രി കിടക്കാൻ നേരത്തും എന്തിനെന്നറിയാതെ മനസ് പിടയാൻ തുടങ്ങി.. പിറ്റേന്ന് വെളുപ്പിന് തന്നെ അവളെ മുത്തശ്ശി വിളിച്ചുണർത്തി.. കുളിച്ചു അമ്പലത്തിൽ ചെന്നു തിരിച്ചു വന്നപ്പോഴേക്കും അച്ഛന്റെ വീട്ടിൽ നിന്ന് എല്ലാരും എത്തിയിരുന്നു.. പത്തു മണിയോടെ ഉണ്ണിയും കുടുംബവും എത്തി..

എല്ലാവരോടും ഭൂമി മിണ്ടി എങ്കിലും തന്റെ നോട്ടം ആഗ്രഹിക്കുന്ന മുഖത്തേക്ക് മാത്രം നോക്കിയില്ല.. എന്തോ കഴിയുന്നില്ല.. എന്തോ ഭയമോ നാണമോ എന്തൊക്കെയോ തോന്നുന്നു.. മുഹൂർത്തസമയം ആയതിനാൽ അവളെ എല്ലാരും കൂടെ ഉണ്ണീടെ അടുത്ത് നിർത്തി.. വിരലിൽ മോതിരമിടുമ്പോഴേക്കും വിറക്കാൻ തുടങ്ങി.. അത് കണ്ടിട്ടെന്നോണം ഒരു കൈ കൊണ്ടു അവളുടെ കൈയിൽ മുറുകെ പിടിച്ചു മറു കൈ കൊണ്ട് അവൻ മോതിരമണിയിച്ചു.. ഫോട്ടോ സെക്ഷനിൽ അവർ പറയുന്ന പോലെയൊക്കെ പോസ് ചെയ്തു നിന്നു.. പക്ഷെ അവന്റെ മുഖത്തേക്ക് ധൈര്യമായി നോക്കാൻ പറ്റുന്നില്ല.. ഒരുമിച്ചിരുന്നു ആഹാരം കഴിച്ചപ്പോഴും മിണ്ടാതിരുന്നു.. സാധാരണ അഞ്ചു മിനിറ്റിൽ കൂടുതൽ അടങ്ങി ഇരിക്കാൻ പറ്റാത്തയാളാണ്.. അവർ പോകാൻ ഇറങ്ങിയപ്പോഴാണ് ഉണ്ണിയെ നോക്കി അവൾ പുഞ്ചിരി നൽകിയത്.. പിന്നീടുള്ള ദിവസങ്ങൾ തിരക്കിൽ തന്നെയായി അവൾ.. അതിനിടയിൽ ഹോസ്പിറ്റൽ വിളിച്ചു ലീവ് എക്സ്ടെന്റ് ചെയ്തു. ഉണ്ണി വിളിക്കുമെങ്കിലും അധികം സംസാരിക്കാറില്ല.. അതവൾക്ക് വിഷമമായി.. തിരക്കായിരിക്കും എന്നവൾ ഊഹിച്ചു.. അല്ലെങ്കിലും പരാതി പറയാൻ പറ്റില്ലല്ലോ.. എന്തെങ്കിലും പറഞ്ഞാൽ ഭിത്തിയിൽ ഒട്ടിച്ചു വയ്ക്കും.. അതോണ്ട് മിണ്ടാതെ അവന്റെ ഫോട്ടോയും നോക്കി ഇരിക്കും.. പിന്നെ ഉള്ള ദിവസങ്ങൾ ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ഒക്കെയായി ആകെ ബിസി ആയി.. അവിടെ ഉണ്ണിയും കൂടെ ഉണ്ടായിരുന്നെങ്കിലും ഒരു നോട്ടമോ വാക്കോ അത്ര മാത്രമേ അവനിൽ നിന്നവൾക്ക് ലഭിച്ചുള്ളൂ… ഇടയ്ക്ക് നകുലേട്ടന്റെ വീട്ടിൽ മുഖം കാണിച്ചിട്ട് തിരിച്ചു വന്നതാണ് അവൾ.. കല്യാണത്തിന് രണ്ടു ദിവസം മുൻപ് കൊച്ചുവും റീജയും എത്തി.. പിന്നെ അവരോടൊപ്പം ആയി ആഘോഷം.. ലിയ കുടുംബസമേതം എത്തിയെന്നും ഉണ്ണിയേട്ടന്റെ വീട്ടിലുണ്ടെന്നും പറഞ്ഞു അവൾ വിളിച്ചു.. തലേന്ന് മുതൽ വീട്ടിൽ ആളുകൾ നിറഞ്ഞു.. ബന്ധുക്കളും സ്വന്തക്കാരും ഒക്കെയായി ഒരുപാട് പേര്.. അച്ഛന്റെ കുടുംബത്തിൽ നിന്നും എല്ലാവരും എത്തി.. സത്യം പറഞ്ഞാൽ വല്ലപ്പോഴും ഒന്ന് പോകും എന്നല്ലാതെ അറ്റാച്ച്മെന്റ് ഒന്നുമില്ല ആ കുടുംബത്തിനോട്‌.. മെഹന്ദി ഇടലും മറ്റുമായി രാവിലെ തൊട്ട് തിരക്കായി.. വൈകുന്നേരം അമ്പലത്തിൽ പോകണം. മാത്രമല്ല വീഡിയോ എടുപ്പ് ഉണ്ട് രണ്ടാളും കൂടി അത് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിറയാണ്.. സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി നിന്നു.. അധികം ആഭരണം ഒന്നും ഇട്ടില്ല.. റീജയും കൊച്ചുവും കൂടെ പോയി.. അമ്പലത്തിൽ എത്തിയപ്പോഴേക്കും ഉണ്ണിയേട്ടൻ ഹാജർ ആണ്.. നകുലേട്ടനും ബാക്കി ടീമുകളും ഉണ്ടായിരുന്നു.. എല്ലാരുടേം മുഖത്തും വല്ലാത്തൊരു ചിരിയും.. വീഡിയോഗ്രാഫർ പറയുന്ന പോലെ ഉണ്ണിയും ഭൗമിയും അനുസരിച്ചു.. തൊഴുതു വലം വച്ചു കൈയും പിടിച്ചു അമ്പല കുളത്തിലേക്ക്.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പിക്കൽ അങ്ങനെ അവരുടെ സാഹസം മറ്റുള്ളവർക്ക് ചിരി ആയി.. ഉണ്ണിയെ നോക്കാനുള്ള ധൈര്യം ഇനി എപ്പഴാണാവോ വരിക… രാത്രി ആയപ്പോൾ ആണ് അവർ ഫ്രീ ആയത്.. എന്തോ തിരിച്ചു പോകാൻ മനസ് വരാത്ത പോലെ ഭൂമി അവനരികിൽ നിന്നു.. അവന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു.. “അതേ.. കല്യാണം നാളെയാണ് ഇന്നല്ല.. നാളെതൊട്ട് ഇങ്ങനെ ഇരിക്കാം.. ഇപ്പൊ വീട് പിടിക്കാൻ നോക്ക്.. ” രണ്ടാളെയും നോക്കി നകുലൻ പറഞ്ഞു.. ഒന്നും മിണ്ടാതെ ഭൗമി അവിടുന്ന് മാറി നിന്നു.. പിന്നെ എല്ലാരുടേം കൂടെ വീട്ടിലേക്കു നടന്നു.. കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവൾക്ക്.. ഉണ്ണിയോട് സംസാരിക്കാൻ തോന്നി.. പക്ഷെ എന്തോ അവൾ വിളിച്ചില്ല.. ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു… പിറ്റേന്ന് വെളുപ്പിനാണ് അവൾ കണ്ണടച്ചത് അപ്പോഴേക്കും വിളി തുടങ്ങി.. ഉറക്കചടവോടെ അവളെഴുന്നേറ്റു.. കുളിച്ചു വന്നപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തി. ഇടവും വലവും റീജയും കൊച്ചുവും ഉണ്ടായിരുന്നു.. ഒരുങ്ങി കഴിഞ്ഞു കണ്ണാടി നോക്കിയപ്പോൾ ആളാകെ മാറിപ്പോയ പോലെ അവൾക്ക് തോന്നി.. എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു അനുഗ്രഹം വാങ്ങി.. അതിനിടയിൽ ആരോ ഭക്ഷണം കൊടുത്തെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല.. ആകെ ഒരു പരവേശം… വീട്ടിൽ തന്നെയായിരുന്നു കല്യാണം അത് മുത്തശ്ശനും മുത്തശ്ശിക്കും നിർബന്ധമായിരുന്നു.. ചെറുക്കനും കൂട്ടരും എത്തി എന്നറിഞ്ഞപ്പോൾ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി.. നാദസ്വരമേളം കേൾക്കാൻ തുടങ്ങി.. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുപോകാൻ ആളെത്തി.. മുഖം ഉയർത്തി നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ തലകുനിച്ചു നടന്നു.. മണ്ഡപത്തിൽ ഉണ്ണിയുടെ അരികിലായി ഇരുന്നു.. ഉണ്ണിയുടെ താലി കൂപ്പുകൈയോടെ ഏറ്റുവാങ്ങുമ്പോൾ അവൾ അച്ഛനമ്മമാരെ ഓർത്തു.. ചടങ്ങുകൾ മുറയ്ക്ക് നടന്നു… വല്യമ്മാവൻ ആണ് അവളെ കൈപിടിച്ച് ഉണ്ണിയുടെ കൈയിൽ കൊടുത്തത്.. ആരൊക്കെയോ വന്നു ആശംസകൾ അർപ്പിച്ചു പോയി.. എല്ലാവർക്കും ചിരി നൽകി കൊണ്ട് അവരിരുവരും നിന്നു… ആളുകൾക്കിടയിൽ കാണണം എന്നാഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൾ ഉണ്ണിയോട് ചേർന്നു നിന്നു.. ഉണ്ണിയും അവനെ കണ്ടിരുന്നു.. ഭക്ഷണം ഒക്കെ കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും കരയാൻ തുടങ്ങി.. പൊട്ടികരച്ചിലോടെ അവൾ അവരെ കെട്ടിപിടിച്ചു.. അവരുടെ സ്നേഹപ്രകടനം തീരില്ല എന്ന് തോന്നിയപ്പോൾ അമ്മാവൻ അവളെ അവരിൽ നിന്ന് വേർപെടുത്തി ഉണ്ണിയെ ഏല്പിച്ചു.. എങ്ങലോടെ ആണ് അവൾ വണ്ടിയിൽ ഇരുന്നത്.. ഉണ്ണിയുടെ വീട്ടിലേക്ക് ആണ് പോയത്.. ഉണ്ണിയുടെ അമ്മ വിളക്ക് നൽകി അവളെ സ്വീകരിച്ചു.. ഫോട്ടോ എടുപ്പും ബാക്കിയുള്ള ബന്ധുക്കളുടെ സംസാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയി..

കൊച്ചുവും റീജയും അവരുടെ കൂടെ വന്നിരുന്നു. ഈ കുറച്ചു ദിവസം കൊണ്ട് ചിപ്പിയും ചാരുവും ഒക്കെയായി അവർ നല്ല കമ്പനി ആയി.. ലിയയും അവരിൽ ഒരാളായി.. പത്തു മണി വരെ എല്ലാവരും കൂടെയിരുന്ന് കത്തിയടി ആയിരുന്നു.. ഉണ്ണീടെ അമ്മ അവളെ അവിടുന്ന് വിളിച്ചു കൊണ്ടുപോയി.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും കൂടി ഉണ്ണിയെ മണിയറയിലേക്ക് കയറ്റി.. അകത്തു കയറിയപ്പോൾ കണ്ടു ഭൂമി കട്ടിലിൽ ഇരിക്കുന്നു.. അവളെ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി.. “ചെ നശിപ്പിച്ചു… ” ഉണ്ണിയുടെ പറച്ചിൽ കേട്ടപ്പോഴാണ് ഭൂമി തല ഉയർത്തി നോക്കിയത്.. എന്തെന്ന ഭാവത്തിൽ അവൾ പുരികം ഉയർത്തി.. “എടി ഇത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് ഓർമ്മ വല്ലതും ഉണ്ടോ..?? ” “അതിന്..?? ” “അതിനൊന്നൂല്ലേ… സെറ്റ് സാരിയും മുല്ലപ്പൂവും കുറച്ചു നാണവും ഒക്കെയായി പാൽ ഗ്ലാസും കൊണ്ട് വരേണ്ടേ നീ… ഇതിപ്പോ ത്രീ ഫോർത്തും ഇട്ടിട്ടു അയ്യേ.. ” “സാരി ഒക്കെ ഉടുത്തിട്ട് ഉറങ്ങാനോ..?? അതൊക്കെ സിനിമയിലെ നടക്കൂ.. ” അവൾ ഉടക്കാൻ തന്നെയാണ്.. “ആണോ.. ശരി.. എന്നാലും പാല്.. ” “പാല് കുടിച്ചുറങ്ങാൻ കുഞ്ഞു വാവയാ?? ” “പോടീ പിശാചേ.. ഇതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല ആദ്യരാത്രി കുളമാക്കണ്ട എന്ന് കരുതി വെറുതെ വിടുന്നു.. ” അപ്പോഴേക്കും കതക് ആരോ തട്ടി.. തുറന്നു നോക്കിയപ്പോൾ അമ്മ.. പാൽ ഗ്ലാസ്‌ അവനെ ഏല്പിച്ചു അമ്മ തിരികെ പോയി.. ഉണ്ണി നാണമൊക്കെ വരുത്തി മന്ദം മന്ദം അവളുടെ അടുത്ത് വന്നു പാൽ ഗ്ലാസ്‌ നീട്ടി.. അത് കണ്ടപ്പോൾ അവൾക്ക് ചിരി അടക്കാൻ പറ്റിയില്ല.. അവളത് വാങ്ങി അവന് തന്നെ കൊടുത്തു. അവൻ കുടിച്ചു ബാക്കി അവളും.. പാൽ ഗ്ലാസ്‌ അവിടെ വച്ചിട്ട് അവൾ കിടക്കാൻ ഒരുങ്ങി.. “എങ്ങോട്ടാ..?? ” “അമേരിക്കയ്ക്ക്… ന്താ വരുന്നോ..?? ” “എടി ഇന്ന് ഉറങ്ങാൻ പാടില്ല.. ” “പിന്നെ രണ്ടു ദിവസായി മനുഷ്യൻ നേരാം വണ്ണം ഉറങ്ങിയിട്ട്.. ഒന്ന് പോയേ ഉണ്ണിയേട്ടാ.. ” അവളെ അവൻ തടഞ്ഞു നിർത്തി. “അതെന്താ രണ്ടു ദിവസം നീ കോഴിയെ പിടിക്കാൻ പോയോ..?? ” “ഏയ്‌..ഈ പൂവൻ കോഴി ഉള്ളപ്പോൾ വേറെ കോഴിയെ പിടിക്കാൻ ഞാൻ പോവ്വോ..?? ” “ഡി പരട്ടെ.. ആദ്യ രാത്രി തന്നെ എന്റെ കൈയിൽ നിന്ന് നീ വാങ്ങും.. ” അവൾ ചിരിച്ചു.. “നീ ഉറങ്ങിക്കോ അതിന് മുൻപ് എനിക്ക് ഒരു ഉത്തരം കിട്ടണം.. ” “എന്ത്‌..?? ” “എന്നോട് പറ ഐ ലവ് യൂ എന്ന്.. അതും ഇങ്ങനെ കെട്ടിപിടിച്ചു.. ” അവൻ കെട്ടിപിടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു.. “എനിക്ക് ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ആണെന്ന് പറയുവാ.. ” “ആ ശരി. നീ ഉറങ്ങിക്കോ.. ” അതും പറഞ്ഞു ഒരു ഷീറ്റ് വലിച്ചിട്ടു താഴെ കിടക്കാൻ ഒരുങ്ങി .. “ഏയ്‌.. ഉണ്ണിയേട്ടാ.. ഇവിടെ കട്ടിലിൽ കിടന്നാ മതി .. ” അവൾ അവനെ പിടിച്ചു നിർത്തി.. അവൻ അവളുടെ കൈ തട്ടി മാറ്റി.. “ഞാൻ എവിടേലും കിടന്നോളാം നീ ഉറങ്ങിക്കോ.. ” “അയ്യോ ഈ മനുഷ്യൻ.. എന്റെ പൊന്നു കെട്ട്യോനെ.. നിങ്ങളെ ഇഷ്ടല്ലാഞ്ഞിട്ടാണോ ഈ താലി ഞാൻ ഏറ്റുവാങ്ങിയേ..?? സോറി ഞാൻ സങ്കടപ്പെടുത്തിയതിനു സോറി.. ” അവനൊന്നും പറഞ്ഞില്ല.. അവൾ അവനെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് ഇടാൻ നോക്കി.. എവിടെ.. ഇതൊരു നടയ്ക്ക് പോകില്ല എന്ന് മനസിലായപ്പോൾ അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. “എന്നോട് ഇഷ്ടം മറച്ചു വച്ചില്ലേ അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയെ.. എന്റെ വീഴ്ചയിൽ എന്നെ പിടിച്ചുയർത്തിയത് ഉണ്ണിയേട്ടൻ ആണ്.. അപ്പോഴും ഈ മനസ്സിൽ ഞാനുണ്ടെന്ന് അറിഞ്ഞില്ല.. പക്ഷെ ചിലപ്പോൾ ഉള്ള നോട്ടം എന്റെ മനസിലേക്കാണ് പതിക്കാ. അതെന്താണെന്ന് പിടികിട്ടിയിരുന്നില്ല.. ഈ മനസ്സിൽ ഞാനേ ഉള്ളു എന്നറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടൂ എന്ന് പോലും അറിഞ്ഞില്ല.. എപ്പോഴോ ഞാൻ മനസിലാക്കി എന്നിലും ഈ മുഖം ആഴ്ന്നുപോയെന്നു.. കറങ്ങി തിരിഞ്ഞു അവസാനം എനിക്ക് തന്നെ കിട്ടിയില്ലേ.. ” അവൾ അവന്റെ പുറകിൽ ചുംബിച്ചു.. “ഈ കലിപ്പനെ എനിക്ക് ഭയങ്കര ഇഷ്ടാ.. മരണം വരെ എനിക്കീ സ്നേഹം വേണം.. ലവ് യൂ…. ഇനി വന്നു കിടന്നൂടെ എനിക്ക് ഉറക്കം വരുന്നു .. ” അവൾ ചിണുങ്ങി.. അവൻ ചിരിയോടെ തിരിഞ്ഞു നിന്നു.. അവളെ നോക്കിയപ്പോൾ കണ്ടു ആയിരം നക്ഷത്രങ്ങൾ ആ കണ്ണിൽ വിരിഞ്ഞു നിൽക്കുന്നത്.. (ഇനി ഇടവേളയില്ല അവർ ജീവിച്ചു തുടങ്ങട്ടെ… നമ്മൾ പിന്നാലെ പോകുന്ന സ്നേഹം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.. അപ്പൊ ഒരിക്കലും തളരരുത് കാരണം നമുക്കായി ദൈവം ഒരാളെ കരുതി വച്ചിട്ടുണ്ടാവും.. മനസ്സിൽ കൂട്ടി വച്ച സ്നേഹം മുഴുവൻ നൽകാൻ… ) എന്റെ ഓരോ കഥയെയും സ്നേഹത്തോടെ സ്വീകരിച്ച കൂട്ടുകാർക്ക് നന്ദി.. നിങ്ങളാണ് മുന്നോട്ടു എഴുതാനുള്ള പ്രേരണ.. എല്ലാവരോടും ഇഷ്ടം മാത്രം..

Continue Reading

തുടർക്കഥകൾ

പെയ്തൊഴിയാനേരം… തുടർക്കഥയുടെ എട്ടാം ഭാഗം വായിക്കൂ….

Published

on

രചന: Chethana Rajeesh
അകത്തു അവർക്കായുള്ള വിഭവങ്ങൾ റെഡി ആയിരുന്നു.. മീനും ഇറച്ചിയും ഒക്കെ തീന്മേശയിൽ നിരന്നു നിന്നു.. അത് കണ്ടപ്പോൾ വിശപ്പിന്റെ വിളികൾ എല്ലാരിലും പടർന്നു.. പിന്നെ തീറ്റ തുടങ്ങി… ഭക്ഷണം കഴിഞ്ഞതും എല്ലാരും കൂടി ചുറ്റും കൂടി ഇരിപ്പായി.. “അല്ല നിന്റെ പെണ്ണ് കാണൽ വിശേഷം പറഞ്ഞില്ലല്ലോ.. ” ചാരു ചോദിച്ചു. “ഞാനും അതാ ആലോചിക്കുന്നേ ചാരു ന്താ ചോദിക്കാഞ്ഞേ എന്ന്.. ” ഭൂമി ചിരിച്ചു.. “വിശേഷങ്ങൾ പറ.. “എന്ത് പറയാൻ ഒരു അമുൽ ബേബി ആണ്. ക്ലീൻ ഷേവ് എസ്‌സിക്യൂട്ടീവ് ലുക്ക്.. മുടിഞ്ഞ ഇംഗ്ലീഷ്.. സി ബി എസ് സി സിലബസ് ആണെന്ന് തോന്നുന്നു.. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞു.. ” “ആ അത് കൊള്ളാലോ.. നിനക്ക് ഇഷ്ടായോ..? ” “ഞാൻ ഒന്നും പറഞ്ഞില്ല.. ഇനിയും വീട്ടുകാരെ സങ്കടപ്പെടുത്തുന്നില്ല. അവർ തീരുമാനിക്കുന്ന ഏത് ബന്ധവും എനിക്ക് സമ്മതമാണ്.. ” “പിന്നെ ഒരുത്തൻ വേണ്ടാന്ന് വെച്ചപ്പോ ബാക്കിയെല്ലാം വീട്ടുകാർക്ക് കൊടുക്കാനോ..? നിനക്കെന്താ വട്ടുണ്ടോ പെണ്ണേ.. ഇഷ്ടായില്ലേൽ പറഞ്ഞൂടെ. നിനക്കെന്താ ചെക്കനെ കിട്ടൂലെ..? ” ചിപ്പിയാണ്.. “ആ അവരെന്താ തീരുമാനിക്കുന്നെ എന്ന് നോക്കട്ടെ. ഈ ഗ്രാമത്തിലെ ലൈഫ് ഒന്നും അവർക്ക് പിടിക്കും എന്ന് തോന്നുന്നില്ല.. നാളേം കൊണ്ട് വിവരമറിയാം..” “മ്മ്…” “അതേ ആ ടോപ്പിക്ക് വിട്ടേ.. നമ്മളിവിടെ അടിച്ചു പൊളിക്കാൻ വന്നതാ.. പാട്ടൊക്കെ തുടങ്ങിക്കോ.. ” ഭൗമി വിഷയം മാറ്റി.. പാട്ടും കളിയും ഫുഡും ഒക്കെയായി നേരം കൂട്ടി.. മായ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി.. വൈകുന്നേരം ആയപ്പോൾ ആർക്കും തിരിച്ചു പോകാൻ മനസില്ല.. ബോട്ട് കരയ്‌ക്കെത്തിയതും മനസില്ലാമനസോടെ അവരിറങ്ങി.. എല്ലാവരും കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഉണ്ണി ഭൗമിയെ വിളിച്ചു. “ഭൂമി മറ്റന്നാൾ ഞാൻ പോവാ. നീ വരുന്നേൽ ഒരുമിച്ച് പോകാം.. ബസിന് ബുക്ക് ചെയ്യണം. രാത്രി ആകുമ്പോഴേക്കും വിവരം താ.. ” “മ്മ് ശരി.. ” ആദ്യം മായയെ വീട്ടിൽ കൊണ്ടുവിട്ടു.. അവിടുത്തെ എല്ലാരേയും പരിചയപ്പെട്ടു. പിന്നെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും രാത്രി ആയിരുന്നു. അന്നത്തെ സംഭവങ്ങൾ ഒക്കെ മുത്തശ്ശിയോടും മുത്തശ്ശനോടും വിവരിച്ചു.. പിന്നെ ഉണ്ണിയെ വിളിച്ചു ടിക്കറ്റ്‌ ബുക്ക് ചെയ്തോളാൻ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വേഗം തന്നെ കിടന്നുറങ്ങി. പിറ്റേന്നത്തെ പകൽ സാധരണ പോലെത്തന്നെ പോയി.. ചെറുക്കൻ വീട്ടിൽ നിന്ന് വിളിയൊന്നും വന്നില്ല.. അങ്ങോട്ട്‌ കേറി വിളിക്കണ്ട എന്ന് മാമന്മാർ തീരുമാനിച്ചു.. “നടക്കേണ്ടതാണേൽ നടക്കും.. അതല്ലെങ്കിൽ മറ്റൊന്ന്.. വരുമ്പോൾ വരട്ടെ.. ” മുത്തശ്ശൻ പറഞ്ഞു.. പിറ്റേന്ന് ഉണ്ണി പറഞ്ഞ സമയത്തിന് അവൾ ടൗണിൽ ചെന്നു. വല്യമ്മാമൻ ആണ് കൊണ്ടുവിട്ടത്. ഉണ്ണിയെ കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു.. അവളെ ഉണ്ണിയെ ഏൽപ്പിച്ചു അയാൾ പോയി.. ഒരുമിച്ചുള്ള സീറ്റ്‌ ആണ് അവരുടേത്.. ഇടയ്ക്ക് വച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ ഉണ്ണി അവളെയും കൊണ്ട് ഹോട്ടലിൽ കയറി കഴിച്ചു.. തിരിച്ചിറങ്ങി ബസിലേക്ക് നടക്കുമ്പോൾ പ്രജിയെ അവർ കണ്ടു. കൂട്ടുകാരുടെ കൂടെയാണ് അവൻ വന്നത്. ഭൗമിയെ കണ്ടപ്പോൾ അവനൊന്നു വല്ലാതായി. കൂട്ടത്തിൽ ഉണ്ണിയെ കൂടി കണ്ടപ്പോൾ കുശുമ്പ് തലപൊക്കി തുടങ്ങി.. അവൾ അവനെ കണ്ടഭാവം പോലും നടിക്കാതെ ഉണ്ണിയുടെ കൈയും പിടിച്ചു നടന്നു.. “ഭൗമി… ” പ്രജി വിളിച്ചു.. അവർ രണ്ടാളും തിരിഞ്ഞു നോക്കി.. “എനിക്ക് സംസാരിക്കണം.. ” “എന്ത്‌..? ” ഉണ്ണിയാണ് മറുപടി പറഞ്ഞത്. “നിന്നോടല്ല ഇവളോടാണ്.. ” “എന്നോടായാലും ഇവളോടായാലും ഒന്ന് തന്നെയാ.. താൻ കാര്യം പറ.. ” പ്രജി ദേഷ്യത്തോടെ അവനെ നോക്കി.. “നീ ഇവളുടെ ആരാ..?? ” “ഇപ്പൊ അവൾക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. അത്ര അറിഞ്ഞാൽ പോരെ.. ” “സത്യം പറയെടി ഇതാരാ..?? ” “ഞാൻ കെട്ടാൻ പോകുന്നയാൾ.. ” “ആഹാ മോഹം കൊള്ളാലോ.. നിന്നെ കെട്ടാൻ ഒരുത്തൻ പെണ്ണ് കാണാൻ വന്നിരുന്നു എന്ന് ഞാനറിഞ്ഞല്ലോ.. എന്തായാലും അവനല്ല ഇവൻ. ഞാൻ നിന്റെ കാര്യമൊക്കെ അറിയുന്നുണ്ട് കേട്ടോടി.. ”

“അവളെന്റെ കൂടെ വന്നാൽ നിനക്കെന്താ .?? ” ഉണ്ണി ചോദിച്ചു.. പ്രജി കലിയോടെ ഉണ്ണീടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു. “ഓ അപ്പൊ നീയിവന്റെ കൂടെ അഴിഞ്ഞാടി നടക്കുവാ അല്ലെടി.. കൊള്ളാം… ഇപ്പൊ മനസിലായി നിന്റെ തരം.. ” “അത് ചോദിക്കാൻ നീയാരാടാ..? ” ഭൗമി അങ്ങനെ പറയുമെന്ന് രണ്ടാളും കരുതിയില്ല.. ഭൗമിയുടെ കണ്ണുകൾ കത്തി നിൽക്കുവായിരുന്നു.. പ്രജിയും ഞെട്ടി നോക്കി.. അവന്റെ കൈകൾ പതിയെ അയഞ്ഞു. “എന്റെ കാര്യത്തിൽ ഇടപെടാൻ നീയാരാ..?? ഞാൻ അഴിഞ്ഞാടി നടന്നാൽ നിനക്കെന്താ..?? ” അവൻ ഉത്തരമില്ലാതെ നിന്നു.. “പണ്ട് എന്നോട് പ്രേമം അഭിനയിച്ച പേരിലാണെങ്കിൽ വേണ്ട. ഒരേസമയം ഒന്നിൽ കൂടുതൽ ബന്ധം കൊണ്ടുനടക്കുന്ന നിന്നെപ്പോലെ ഒരുത്തനെ പ്രേമിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുവാ.. ഞാനെനിക്ക് ഇഷ്ടമുള്ളവന്റെ കൂടെ പോകും വേണച്ചാൽ അവന്റെ കൂടെ കിടക്കും അത് എന്റെ ഇഷ്ടം. നിനക്ക് അതിന്റെ പേരിൽ കടിക്കുന്നുണ്ടെങ്കിലേ കെട്ടി ഒരെണ്ണത്തിനെ വീട്ടിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ അവളോട്‌ ചെന്ന് തീർത്താൽ മതി. ഇങ്ങോട്ടെടുക്കണ്ട.. പിന്നെ ഇത് ഉണ്ണിയേട്ടൻ നിന്നെപ്പോലെ തേക്കാനും സിമന്റിടാനും നടക്കുന്നോനല്ല. എന്റെ ജീവനാണ്. അതോണ്ട് തന്നെ ഉണ്ണിയേട്ടനെ നീ എന്തേലും പറയാനോ ചെയ്യാനോ വന്നാൽ ഉത്തരം തരുന്നത് എന്റെ കൈ ആയിരിക്കും.. അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങി.. ഉണ്ണി അവളുടെ കൈ പിടിച്ചു വലിച്ചു ബസിനകത്തേക്ക് കൊണ്ടുപോയി.. ദേഷ്യം അടക്കാൻ അവൾ പാടുപെടുന്നത് അവൻ കണ്ടു.. അത്കൊണ്ട് തന്നെ അവനവളെ വെറുതെ വിട്ടു.. ബസ് എടുത്തു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം എടുത്തു ഭൂമി ഉണ്ണിയുടെ തോളിൽ തല ചായ്ച്ചു.. വല്ലാത്തൊരു സുരക്ഷിതത്വം അവൾക്കപ്പോൾ തോന്നി.. “ഉണ്ണിയേട്ടാ സോറി.. ” “എന്തിനാ പെണ്ണേ..?? ” “അല്ല അവനോടു അങ്ങനെ സംസാരിച്ചതിന്. പെട്ടെന്ന് കേറി ഉണ്ണിയേട്ടൻ എന്റെയാണെന്ന് പറഞ്ഞത് തെറ്റായി പോയി. ആ ദേഷ്യത്തിന് പറഞ്ഞതാ..” “അത് സാരല്ല… നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും.. ആ പഴയ ജാൻസി റാണി ഉയർന്നെഴുന്നേറ്റല്ലോ.. ഇമ്പ്രൂവ് ഉണ്ട്.. ഇങ്ങനെ ആവണം എപ്പഴും.. ഞങ്ങൾക്കൊക്കെ ആ ഭൂമിയെയാ ഇഷ്ടം.. ” ഉണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഭൂമി ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞു രണ്ടു പേരും ഉറക്കത്തിലേക്ക് വീണു… രാവിലെ ഉണ്ണി തട്ടി വിളിച്ചപ്പോഴാണ് അവളുണർന്നത്. ബസ് ഇറങ്ങി ഒരു ഓട്ടോ പിടിച്ചാണ് അവർ ഫ്ലാറ്റിലേക്ക് എത്തിയത്.. ഭൗമിക്ക് അന്ന് ഡ്യൂട്ടിക്ക് പോകണ്ടായിരുന്നു.. റൂമിലെത്തിയപ്പോഴേക്കും ലിയ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് വരാമെന്ന് പറഞ്ഞു ഉണ്ണി ഒരുങ്ങി അവളുടെ കൂടെ ജോലിക്ക് പോയി.. അന്ന് പ്രത്യേകിച്ച് പണി ഇല്ലാത്തതു കൊണ്ട് കൊച്ചുനെയും റീജയേം കാണാൻ പോയി.. ഒരാൾക്ക് ഓഫും ഒരാൾക്ക് മോർണിംഗ് ഡ്യൂട്ടിയും ആയിരുന്നു.. വൈകുന്നേരത്തോടെ റീജ ഡ്യൂട്ടി കഴിഞ്ഞു വന്നു. അന്നവൾ അവരുടെ കൂടെ കൂടി.. ലിയയെ വിളിച്ചു പറഞ്ഞിരുന്നു. പ്രജിയെ കണ്ട കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചപ്പോൾ വിശ്വസിക്കാൻ പറ്റാതെ അവർ നിന്നു.. “നീ ഇങ്ങനെ ഒക്കെ പറയുമോ..?? അതും അവനോടു.. ” “രണ്ടെണ്ണം കൊടുക്കാനാ ആദ്യം തോന്നിയെ. പിന്നെ വേണ്ടാന്ന് വെച്ചു.. ” “ഇങ്ങനെ വേണം ഉശിരുള്ള കുട്ടി.. പക്ഷെ നീ റൊമ്പ ലേറ്റ്.. അവനെ പ്രേമിക്കുമ്പോ പറഞ്ഞിരുന്നെങ്കിൽ ഇത്തിരി കൂടി നന്നായേനെ.. ” ഭൂമിക്കും അത് ശരിയാണെന്നു തോന്നി.. പിറ്റേന്ന് രാവിലെ അവൾ തിരിച്ചു വന്നു ഡ്യൂട്ടിക്ക് കയറി.. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ നകുലേട്ടൻ വിളിച്ചു കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു.. മൂന്നാഴ്ച്ച കഴിഞ്ഞുള്ള ഞായറാഴ്ച.. അമ്പലത്തിൽ വച്ചാണ് കല്യാണം.. കേട്ടപ്പോൾ ഒത്തിരി സന്തോഷം.. ചാരും ചിപ്പിയും ഭൂമിക്കും കൂടി ഡ്രസ്സ്‌ ഒക്കെ എടുക്കാമെന്ന് ഏറ്റു.. ഒരേപോലെ ഡിസൈൻ ചെയ്യാനാണ് പ്ലാൻ.. ആകെ മൊത്തം സന്തോഷമയം ആയി.. കല്യാണത്തിന് മൂന്നാല് ദിവസം മുന്നേ പോകാന്നു ഉണ്ണിയേട്ടനും ഏറ്റു.. അതോണ്ട് തന്നെ ലീവ് ചോദിച്ചു വച്ചു. പത്തു ദിവസത്തെ ലീവ് കിട്ടി.. വീട്ടിലും വിളിച്ചു വരുന്ന വിവരം പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു മാമൻ വിളിച്ചു.

“ആ മോളേ സനൂപിന്റെ വീട്ടുകാർ വിളിച്ചിരുന്നു.. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു കല്യാണം ഉറപ്പിക്കാൻ. അപ്പൊ മോളോടൊന്ന് പറഞ്ഞിട്ട് ആവാമെന്ന് കരുതി.. മോൾക്ക് ഇഷ്ടക്കുറവ് ഒന്നുല്ലല്ലോ അല്ലേ..?? ” പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. ആദ്യം കരുതി അവർ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു കാണുമെന്നു.. ഇതിപ്പോ വിചാരിക്കാതെ.. എങ്കിലും അവൾ മറുപടി കൊടുത്തു. “അതെന്താ മാമേ അവരിത്രേം താമസിച്ചേ..?? ” “ആ അത് ഞങ്ങളും ചോദിച്ചു.. ചെക്കന്റെ അച്ഛന് ബിസിനസ് അല്ലേ.. വിദേശയാത്ര ഉണ്ടായിരുന്നു.. രണ്ടു ദിവസം മുന്നെയാ വന്നേ.. ” “ആ.. ” “മോൾടെ അഭിപ്രായം പറഞ്ഞില്ല.. ” “എനിക്ക് പ്രശ്നം ഒന്നുല്ല മാമേ.. നിങ്ങൾ എന്താ എന്ന് വെച്ചാൽ ചെയ്തോളു. എനിക്ക് പൂർണ്ണ സമ്മതമാണ്.. ” “ഞങ്ങൾക്ക് സന്തോഷായി മോളെ.. എന്നാ വെച്ചു നീട്ടുന്നില്ല. നാളെത്തന്നെ പോയേക്കാം. എന്നാ നാളെ വിളിക്കാം.. ” അവൾ ഫോൺ വെച്ചു.. സമ്മതം അറിയിച്ചെങ്കിലും മനസ്സിലെന്തോപോലെ.. കാരണം അറിയാത്തൊരു നോവ്.. പിറ്റേന്ന് മുഴുവൻ ആകെ ഒരു മൂഡോഫ് ആയിരുന്നു. കല്യാണം പെട്ടെന്ന് ഉണ്ടെങ്കിൽ തനിക്കു അയാളുമായി അഡ്ജസ്റ്റ് ചെയ്യാനാവുമോ..?? ചോദ്യോത്തരങ്ങളുടെ വേലിയേറ്റം മനസ്സിൽ നിറഞ്ഞു.. സനൂപിനെ കണ്ടപ്പോൾ പോലും മനസ്സിൽ ഒരിഷ്ടം പോലും തോന്നിയിട്ടില്ല.. അതാണ് അധികം സംസാരിക്കാൻ പോലും മുതിരാതിരുന്നത്.. ഇത്രയും ദിവസം വിളിക്കാഞ്ഞപ്പോ എന്തോ ഒരു സന്തോഷം തോന്നിയിരുന്നു. പക്ഷെ… ഒരുപക്ഷേ ഇതായിരിക്കും എന്റെ വിധി.. വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചു. എല്ലാവരും അവിടെ ഉണ്ടെന്ന് മനസിലായി.. “മോളെ കല്യാണം തീരുമാനിച്ചുട്ടോ.. നിശ്ചയം വേഗം നടത്താൻ തീരുമാനിച്ചു.. അടുത്ത ബുധനാഴ്ച ആണ് മുഹൂർത്തം കിട്ടിയത്.. ഇനിയിപ്പോ ഒരാഴ്ച അല്ലേ ഉള്ളു.. അധികമാരുമില്ല. നിന്റെ അച്ഛന്റെ വീട്ടുകാരും പിന്നെ ഇവിടെ അടുത്തുള്ളോരും നമ്മൾ വീട്ടുകാരും മാത്രം.. അവരും ഒരു പത്തു പതിനഞ്ചു പേരെ വരുള്ളൂ.. കല്യാണത്തിന് ഇനി പത്തുനാല്പതു ദിവസം കൂടെയുണ്ട്.. മോള് ചൊവ്വാഴ്ച എത്താമെന്നല്ലേ പറഞ്ഞേ.. പറ്റിയാൽ മൂന്നാല് ദിവസം മുന്നേ ഇങ്ങു വായോ.. ഡ്രസ്സ്‌ ഒക്കെ വാങ്ങണ്ടേ.. ” കേട്ടപ്പോൾ ആകെ സ്തബ്ദയായ് പോയി. ഒരാഴ്ച കൊണ്ട് നിശ്ചയം ഒന്നരമാസത്തിനുള്ളിൽ കല്യാണം.. “മോളെന്താ മിണ്ടാത്തെ..?? ” മുത്തശ്ശിടെ ഒച്ച കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.. “ഒന്നുല്ല മുത്തശ്ശി.. പെട്ടെന്ന് അച്ഛനേം അമ്മേം ഓർത്തു.. ” അവൾ പറഞ്ഞു.. “ശരി.. ഇപ്പൊ അവരും സന്തോഷിക്കുന്നുണ്ടാവും.. മോള് വേഗം വാ കേട്ടോ.. ” “നേരത്തെ വന്നാൽ നകുലേട്ടന്റെ കല്യാണം കൂടാൻ പറ്റില്ല മുത്തശ്ശി.. ഡ്രസ്സ്‌ ഒക്കെ നിങ്ങൾ എടുത്തോ.. ഞാൻ ചൊവ്വാഴ്ച വന്നാപ്പോരേ.. ഇനി കല്യാണം കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാനുള്ള അവസരം കിട്ടൂല്ലല്ലോ.. നകുലേട്ടന്റെ കല്യാണം ഗംഭീരമാക്കണം.. ” “ശരി അങ്ങനെ ആണെങ്കിൽ അങ്ങനെ നിന്നെ നിർബന്ധിക്കുന്നില്ല.. പിന്നെ ഉണ്ണിയോടും കൂടി വിവരം പറയൂ.. വരാൻ പറയണം.. ” “ശരി മുത്തശ്ശി… ” അവൾ ഫോൺ കട്ട്‌ ചെയ്തു.. (ഇടവേള… ) അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം കമന്റ് ഇടൂ….

Continue Reading

Most Popular