Connect with us

അനുഭവങ്ങൾ

മാരക ട്വിസ്റ്റ്

Published

on

രചന: ആദർശ് മോഹനൻ
“അമ്മേ, ഞാൻ കെട്ടുന്നുണ്ടെങ്കിൽ മിനിമം എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത പെണ്ണിനെയേ കെട്ടുന്നുള്ളോ ” അതും പറഞ്ഞ് ഞാനമ്മയുടെ പക്കലിലേക്കൊരു ചൂളിനോട്ടം നോക്കി, മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ലാതെ ഒടിയൻ പയറ് നന്നാക്കുകയായിരുന്നു അമ്മ, വീണ്ടും ഒരു പരീക്ഷണമെന്നോണം ഞാൻ ഉറക്കെ ചോദിച്ചു “വല്ലതും കേക്കണുണ്ടാ അമ്മേ” ? അമ്മയുടെ ക്രൗര്യ മുഖഭാവം പ്രതീക്ഷിച്ചു നിന്നയെനിക്ക് തെറ്റി, ആ തിരുവായിൽ നിന്നുമുള്ള മറുപടി കേട്ട് മാനം നോക്കി മിണ്ടാതെ നിൽക്കാനേയെനിക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളോ. “നിനക്കിപ്പോ എന്താ വേണ്ടെ? ഒരു കല്യാണം കഴിക്കണം അത്രയല്ലേ ഉള്ളൂ, പത്ത് വയസ്സിനു മൂത്തതായാലും എനിക്കൊരു കുഴപ്പമില്ല, കെട്ടണത് പെണ്ണിനെയായിരിക്കണം എന്ന ഒരു നിർബ്ബന്ധമേ എനിക്കുള്ളൂ” പറ്റില്ലെന്ന് പറഞ്ഞാൽ വാദിക്കാനായി എടുത്തു വെച്ച സച്ചിന്റെ , അഭിഷേക് ബച്ചന്റെ എന്തിനേറെ മുഹമ്മദ് നബിയുടെ വരെ ഭാര്യമാരുടെ ഉദ്ദാഹരണങ്ങളെയെല്ലാം ഒറ്റ നിമിഷം കൊണ്ട് കാറ്റിൽ പറത്തിക്കളഞ്ഞു അമ്മ പലകാര്യങ്ങളും നാളെയ്ക്ക്, നാളെയ്ക്ക് എന്ന് നീട്ടിവെക്കണ പ്രകൃതക്കാരനായതു കൊണ്ട് തന്നെ ഈ ചോദ്യം ചോദിക്കാനും ഒരുപാടു വൈകിപ്പോയിരുന്നു ഞാൻ, പറയാൻ കാരണം മറ്റൊന്നുമല്ല ഞാൻ ഡിപ്ലോമയ്ക്ക് പഠിക്കുന്ന സമയം, കടുത്ത നിറങ്ങൾ കണ്ണിനു കുളിർമയേകുന്നയാ പ്രായത്തിൽ എന്റെ ക്ലാസിലേക്ക് നേരം വൈകിച്ചേർന്നയാ കറുത്ത പെണ്ണിനോട് ഉള്ളിൽ തോന്നിയ ഒരു ആകർഷണം , എന്റെ മനതാരിൽ മഞ്ഞുമഴ പെയ്യിക്കാൻ തുടങ്ങിയിരുന്നു സാധാരണ പെൺകുട്ടികളിൽ കാണാത്ത എന്തോ ഒരു കാന്തിക ശക്തി അവളിലുണ്ടായിരുന്നു, അന്നൊക്കെ നെഞ്ചോടക്കിപ്പിടിച്ച പുസ്തകങ്ങൾക്കൊപ്പം പലരും പല വർണ്ണത്തിലുള്ള പൂക്കൾ കരുതാറുണ്ട് ചിലർ ചെമ്പകപ്പൂ കരുതുമ്പോൾ ചിലർ മുല്ലപ്പൂവെക്കുo ചിലർ പനിനീർപ്പൂ കയ്യിലേന്തുമ്പോൾ ചിലർ ഉള്ളoകൈയ്യിൽ ജമന്തിപ്പൂവേന്താറുണ്ട്, ഓരോരോ ഫാഷനു വേണ്ടി കൊണ്ടു നടക്കണതാണെങ്കിലും അതെന്തിനു വേണ്ടിയായിരുന്നെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല, അവളുമാർ ഇന്നുവരെയിത് ആർക്കും കൊടുത്തതായും അറിവില്ല പക്ഷെ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി അവൾ കൊണ്ടുവരാറ് നല്ല കട്ടചുവപ്പൻ ചെമ്പരത്തിപ്പൂവായിരുന്നു എന്നതാണ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയതും ഭ്രാന്തിന്റെ പ്രതീകമല്ലേയീ ചെമ്പരത്തിപ്പൂ അതെന്തിനാ ഇങ്ങനെ കൂടെ കൊണ്ടു നടക്കുന്നത് എന്ന എന്റെ ചോദ്യത്തിനവൾ ചില കാര്യങ്ങളോട് ഇഷ്ട്ടത്തിനേക്കാൾ ഉപരി ഭ്രാന്ത് ആയിരിക്കും എനിക്ക്, അങ്ങിനെയൊരു ഭ്രാന്താണ് എനിക്കീ ചുവന്ന പൂവിനോട് എന്നാണവൾ എനിക്കു തന്ന മറുപടി. ചുവപ്പ് ഒരു ഹരമായി തോന്നിയത് എന്റെ സിരകളിലൂടെ തുടിക്കുന്ന കട്ടച്ചുവപ്പു രക്തം ഇനി മുതൽ അവൾക്കു വേണ്ടി മാത്രമായിരിക്കും ഉള്ളിലൂടെയോടുന്നത് എന്ന് ഊട്ടിയുറപ്പിച്ചതിനു ശേഷo മാത്രമാണ് അവളുടെ ഭ്രാന്തുകളെ സ്നേഹിച്ചു തുങ്ങിയപ്പോൾ അവളോടെനിക്ക് തോന്നിയത് ഇഷ്ട്ടമായിരുന്നില്ല, അന്നവൾ പറഞ്ഞതു പോലെ ഭ്രാന്തായിരുന്നു എനിക്കവളോട് ചികിത്സിച്ച് മാറ്റാനാഗ്രഹിക്കാത്തൊരു തരം ഭ്രാന്ത് ഞങ്ങൾ പരസ്പരം അടുക്കുമ്പോഴും എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ വിലങ്ങുതടിയായ് നിലനിൽക്കുന്നുണ്ടെന്ന് അവളുടെ കരിമഷിക്കണ്ണുകൾ പറയാതെ പറഞ്ഞിട്ടുണ്ടെന്നോട് കാര്യം തിരക്കാറുള്ളപ്പോഴൊക്കെ എന്തേലും ലൊട്ടു ന്യായങ്ങൾ പറഞ്ഞവൾ ഒഴിഞ്ഞു മാറും.

എനിക്ക് അവളെയും അവൾക്ക് എന്നെയും ഇഷ്ട്ടമാണെന്നുള്ളത് ഞങ്ങൾ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും അറിയാമായിരുന്നു രണ്ടു പേരും പരസ്പരമത് പറയാതെ പ്രണയിക്കുന്നതിന്റെ ഒരു ഫീൽ ഉണ്ടല്ലോ അതൊന്നു വേറെത്തന്നെയാണ് കോളേജ് യൂണിയൻ ഇനോഗ്രേഷന്റെ അന്നാണ് എന്റെ ചങ്ക് ആ സത്യമെന്നോട് പറയുന്നത് അവൾക്ക് എന്നേക്കാൾ രണ്ട് വയസ്സ് കൂടുതലാണത്രേ അവൻ സ്റ്റാഫ് റൂമിൽ കയറിയപ്പോൾ അവളുടെ സർട്ടിഫിക്കറ്റ് കണ്ടുവെന്നെന്നോട് പറയുമ്പോൾ മനസ്സ് ഞാനറിയാതെത്തന്നെ അസ്വസ്ഥമായിക്കൊണ്ടിരുന്നു അന്വേഷിച്ചപ്പോൾ സംഭവം സത്യമാണ് അച്ഛന് ജോലിയിൽ സ്ഥലം മാറ്റം കിട്ടിയപ്പോൾ പഠിച്ചു കൊണ്ടിരുന്ന കോഴ്സ് പാതി വഴിക്ക് ഉപേക്ഷിച്ച് ഇവിടെ ഡിപ്ലോമയ്ക്ക് ചേരുകയായിരുന്നു അവൾ പിന്നീടൊക്കെ അവൾ കാണിച്ച അകലം ഞാനും കാണിച്ചു തുടങ്ങി ഒരു ചോറ്റുപാത്രത്തിലൊതുങ്ങാറുള്ള ഞങ്ങളുടെ വിശപ്പ് ഇരു പാത്രങ്ങളിലേക്കായി വഴിതിരിഞ്ഞു ഭയമായിരുന്നു ഇഷ്ട്ടം തുറന്നു പറയാനായി, ചിലപ്പോൾ ഒരു അനിയന്റെ സ്ഥാനത്താണ് അവളെന്നെ കണ്ടത് എന്നെങ്ങാനുo പറഞ്ഞിരുന്നെങ്കിൽ അത്, അതെനിക്ക് താങ്ങാനാവില്ല, ഒരു പക്ഷെ അവളുടെ മനസ്സിലും ഇതേ ചിന്ത ആയിരിക്കുമോ എന്ന് പോലും ചിന്തിച്ചിരുന്നില്ല ഞാൻ, പിന്നെയൊക്കെ അടുപ്പത്തിന് അതിർവരമ്പുകൾ ഞാൻ സ്വയം തീർത്തു തുടങ്ങിയപ്പോ നെഞ്ചകം ഉരുകിയടിയുകയായിരുന്നു വെണ്ണീറുപോലെ ചിലയിഷ്ട്ടങ്ങൾ അങ്ങനെയാണ് ഹൃദയത്തിന്റെ കോണിലങ്ങനെ തളം കെട്ടിക്കിടക്കുo നീർത്തടത്തിലെ എണ്ണപ്പാട കണക്കേ കോളേജ് കഴിഞ്ഞ് അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇടറിയയെന്റെ ചുണ്ടിലൊരൽപ്പം പുഞ്ചിരിപ്പൂ വിരിയിച്ചെടുത്തുമ്പോൾ ഉള്ളിൽ കലാശക്കൊട്ടിന്റെ ചെണ്ട മേളം മുഴങ്ങുകയായിരുന്നു, സഫലമാകാത്തയെന്റെ പ്രണയത്തിന്റെ അന്ത്യം ആ കോളേജിലെ സെന്റ് ഓഫിന്റെ കൂട്ടക്കയ്യടിയിൽ മുഴങ്ങിത്തീരുകയായിരുന്നു പിന്നീട് വർഷങ്ങൾക്കു ശേഷം ഇന്നാണ് അവളെ കാണുന്നത് കൃഷി ഓഫീസിൽ ആധാർ കാർഡ് അറ്റസ്റ്റ് ചെയ്യാൻ പോയപ്പോൾ കൃഷി ഓഫീസറുടെ ചെയറിൽ ഗൗരവഭാവത്തിൽ ഇരിക്കുന്നുണ്ടായിരുന്നു അവൾ, തികച്ചും ഒഫീഷ്യലായി ഞാനവളെ വിളിച്ചു

“മാഡം” എന്താ കാര്യം എന്ന അർത്ഥത്തിൽ അറിയാത്ത ഭാവത്തിലാണ് അവളും ഇരുന്നത് “നമ്മൾ ഒരുമിച്ച് പഠിച്ചിട്ടുണ്ട്, ഓർമ്മയില്ലെ മാഡത്തിന്റെ ക്ലാസ്സിൽ പഠിച്ച ശരൺ ആണ് ഞാൻ ” “പരിചയം പുതുക്കാൻ വന്നതാണോ, ഇയാള് കാര്യം പറ, എനിക്കിവിടെ നൂറ് കുട്ടം പണിയുള്ളതാണ് ” ആധാർ കാർഡിന്റെ കോപ്പി അവളെയും ഏൽപ്പിച്ചപ്പോഴും എന്റെ നോട്ടം അവളുടെ തിരുനെറ്റിയിലേക്ക് മാത്രമായിരുന്നു ഇല്ലാ ആ നെറ്റിയിൽ ഒരു നുള്ള് സിന്ധൂരമാരും തൊടീച്ചിട്ടില്ല “താനൊരു കാര്യം ചെയ്യ്, സീല് ഇപ്പൊ ഇവിടെ ഇല്ല, സന്ധ്യക്ക് എന്റെ വീട്ടിലേക്ക് വന്നാ മതി കോപ്പി ഞാൻ തരാം” അതും പറഞ്ഞ് വീടിന്റെ അഡ്രസ്സെനിക്ക് തന്നു, അതും വാങ്ങി തിടുക്കത്തിൽ ഞാനോടിച്ചെന്നത് അവിടുത്തെ പ്യൂണിന്റെ അരികിലേക്കായിരുന്നു മാഡം മാരീഡ് ആണോയെന്ന് ഞാൻ ചോദിച്ചപ്പോൾ, ഒരു കള്ളച്ചിരിയോടെയയാളെനിക്ക് മറുപടി തന്നു അറിയില്ല സാറിന് നോക്കാനാണോ എന്ന് ആ സംശയവും ഉള്ളിലിട്ടാണ് സന്ധ്യയ്ക്ക് ഞാനവളുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് ഒരു അഥിതിയേപ്പോലെ ആണ് അവിടുത്തെ അമ്മയെന്നെ സ്വീകരിച്ചത് ” അമ്മേ ഞാൻ പറഞ്ഞിട്ടില്ലേ ഇതാണ് ശരൺ, ഇത്രനാളായും അമ്മ കാണാൻ കൊതിച്ചിരുന്ന എന്റെ പഴയ കോളേജ് മേറ്റ് ” അവളതു പറഞ്ഞപ്പോൾ ഞാൻ സ്വയം ആലോചിച്ചു ഒരിക്കൽ പോലും അവളേക്കുറിച്ച് ഞാനെന്റെ അമ്മയോട് പറഞ്ഞിട്ടില്ല എന്നതാണ് സത്യം, സൂചന കൊടുത്തപ്പോത്തന്നെ ഇത്രയും വൈകിപ്പോയി “വിവാഹം കഴിഞ്ഞതാണോ? ഹസ്സ് എന്തു ചെയ്യുന്നു?” ആ ചോദ്യം കേട്ടപ്പോഴേക്കും അവൾ തെല്ലൊന്ന് പുഞ്ചിരിച്ചു ” ഇതുവരെ ഇല്ല , ഇനിയങ്ങോട്ട് കഴിക്കണോ വേണ്ടയോ എന്ന് ഇദ്ദേഹം തീരുമാനിക്കും” പറഞ്ഞു തീർന്നതും എന്റെ അമ്മ ചിരിച്ചു കൊണ്ട് അവരുടെ വീടിന്റെ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഞാനമ്മയെ തന്നെ നോക്കി നിന്നു ” ചോദിച്ചില്ലെ ഹസ്സ് എന്തു ചെയ്യുന്നു എന്ന് , ഇപ്പോ ദേ എന്റെ മുൻപിലിരുന്ന് ചായ കുടിക്കുന്നു” എന്നവൾ പറഞ്ഞപ്പോൾ അമ്മയുടെ മുൻപിൽ വച്ച് നാണത്താൽ മുഖം മറയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു ” ടാ മരക്കോന്താ, നീയെന്നോട് പറഞ്ഞിട്ടില്ലെങ്കിലും ഇവളെന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ അവൾക്ക് ഇഷ്ട്ടമാണെന്ന്, നിന്നേ ആണ് ചോദിക്കാൻ ഇവര് വന്നിണ്ടാർന്നു വീട്ടിലേക്ക്, ഞാനത് മനപ്പൂർവ്വം പറയാതിരുന്നതാ നിന്നോട് ,ഞാനതങ്ങ് ഉറപ്പിച്ചു നിന്നോട് ചോദിക്കാതെത്തന്നെ “പിന്നെ ഇപ്പൊ കഴിഞ്ഞത് വെറുമൊരു ചടങ്ങ് , നിന്റെ പെണ്ണുകാണൽ ചടങ്ങ് ” ടാ ഉണ്ണീ പ്രണയത്തിന്റെ കാര്യത്തിൽ പ്രായത്തിനൊക്കെ പുല്ല് വിലയാടാ എന്നമ്മ പറഞ്ഞപ്പോൾ ഓടിച്ചെന്നാ കവിളിൽ മുത്തുകയായിരുന്നു ഞാൻ… (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular