Connect with us

അനുഭവങ്ങൾ

പരലോകം……..

Published

on

രചന: ദീപാ ഷാജൻ
മരിച്ചിട്ട് നാലുമാസം കഴിഞ്ഞാണ് നാട്ടിൽ ഒന്നു പോയി വരാൻ കാലൻ ബോസ് അനുവാദം തന്നത്.. പരലോകത്തെ പേപ്പർ വർക്കൊക്കെ കഴിഞ്ഞ് ഇപ്പോഴാ ഒന്നു സമാധാനമായത്.. നാല് മാസം പ്രൊബേഷണറി പീരീഡ് ആയതുകൊണ്ട് സ്വർഗ്ഗത്തിലാരുന്നു.. ലീവിനു ശേഷം വന്നു കഴിഞ്ഞിട്ടേ അറിയൂ വർക് പെർമിറ്റ് സ്വർഗ്ഗത്തിലാണോ നരകത്തിലാണോന്ന്.. പണ്ട് ചെറുപ്പത്തിൽ അറിയാതെ ഒരു പൂച്ചയെ ചവിട്ടിക്കൊന്നതുകൊണ്ട് നരകത്തിലാവാൻ ചാൻസുണ്ടെന്ന് പണ്ട് എവിടെ വച്ച് അട്ടയേക്കണ്ടാലും തല്ലിക്കൊന്നിരുന്ന അപ്പൂപ്പൻ പറഞ്ഞു.. ആ അപ്പൂപ്പന് ഇപ്പൊ നരകത്തിൽ ജോലി കണ്ണുകാണാത്ത അട്ടയ്ക്ക് കണ്ണട വച്ചു കൊടുക്കലും അതിന്റെ വീട്ടുജോലികൾ തീർക്കലുമാണ്.. അതനുസരിച്ച് എനിക്ക് ചിലപ്പോ പൂച്ചക്കാട്ടം വാരലാരിക്കും ജോലി.. എന്തായാലും വീട്ടിൽ ഒന്നു പോയി നോക്കാം.. എന്റെ കൂടെയല്ലാതെ ഉറങ്ങാത്ത മോള് കരയുന്നുണ്ടാകും.. ഏട്ടൻ അങ്ങനെ കരയില്ല.. ദുഃഖം ഉള്ളിലൊതുക്കുന്ന ടൈപ്പാ.. അവിടുത്തെ അച്ഛനും അമ്മയ്ക്കും സന്തോഷമാരിക്കും..അല്ലെങ്കിലേ എന്നെ ഇഷ്ടമില്ലാരുന്നല്ലോ… പാവം എന്റെ അച്ഛനും അമ്മയും ഇപ്പോഴും എന്നെയോർത്ത് ദുഃഖിക്കുന്നുണ്ടാകും.. പിന്നെ കിങ്ങിണിപ്പൂച്ച.. പൂവലിപ്പശു… ജൂലിപ്പട്ടി.. *** ആദ്യം അച്ഛൻറേം അമ്മേടേം അടുത്ത് പോകാം.. അടുക്കളയിൽ ‘അമ്മ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്.. മുഖത്ത് ലവലേശം തെളിച്ചമില്ല.. ഇടക്ക് കണ്ണുതുടക്കുന്നുണ്ട്.. വലിയ ചിരി കേൾക്കുന്നുണ്ടല്ലോ.. ടീവിയിൽ കോമഡി സ്റ്റാർ ആണ്.. അനിയനും നാത്തൂനും തകർക്കുവാ.. പെട്ടെന്ന് അച്ഛൻ ഉമ്മറത്തു വന്നു.. ‘ഒരു മരണം നടന്ന വീടാ.. നിന്റെ ചേച്ചിയാ പോയത്.. നീ മറന്നോ..’ ‘അച്ഛാ.. ചേച്ചി പോയിട്ട് നാലഞ്ച് മാസമായി.. എപ്പോഴും കാരഞ്ഞോണ്ടിരിക്കണോ.. ചേച്ചീടെ ഭർത്താവിന്റെ വീട്ടിൽ എന്താണ് നടന്നതെന്നറിയാമല്ലോ’ അനിയൻ മുഖം കോട്ടി.. എന്റെ പുറകേന്ന് മാറാത്ത ചെറുക്കാനാരുന്നു.. ഇവനെപ്പോ കല്യാണം കഴിച്ചോ എന്തോ.. അച്ഛൻ മുഖം താഴ്ത്തി അകത്തേക്ക് പോയി.. അല്ലാ.. അവിടെയിനി എന്തു പുകിലാ.. ഈശ്വരാ.. എന്റെ ഉണ്ണിയേട്ടൻ വല്ല കടും കയ്യും..’ വേഗം അവിടെച്ചെന്നു.. മുറ്റത്തൊരു പന്തൽ ഉണ്ട്.. ദൈവമേ.. എന്നിട്ടെന്താ ഞാൻ കാണാഞ്ഞേ ഉണ്ണിയേട്ടനെ.. എന്റടുത് വരണ്ടതാണല്ലോ.. പക്ഷെ അവിടെയും ചിരിയുടെ അലയൊലികൾ കേൾക്കാം.. അച്ഛൻ മുറുക്കി ചുവപ്പിച്ചിട്ടുണ്ട്.. അമ്മാവനുമായി സംസാരം ഇടക്ക് ചിരി… എന്താ അപ്പൊ ഇ ഇവിടെ നടന്നത്.. ഉമ്മറത്ത് മോളെയോ ഉണ്ണിയേട്ടനെയോ കണ്ടില്ല.. മോളുടെ മുറിയുടെ ഉള്ളിലേക്ക് ആരാ പോകുന്നേ.. ഓ.. ഇതാ ശൃംഗാരിയല്ലേ.. ഉണ്ണിയേട്ടന്റെ അമ്മാവന്റെ മോള് കോലു.. അല്ല മാലു.. അവൾ എന്റെ മോൾടെ അടുത്ത് എന്തെടുക്കുവാ.. അവൾ മോൾക്ക് ഉമ്മ കൊടുക്കുന്നു.. മോള് അവളെ തട്ടി മാറ്റുന്നു.. അവൾക്ക് അങ്ങനെതന്നെ വേണം.. മോൾക്ക് പണ്ടേ അവളെ ഇഷ്ടമല്ല..

ഉണ്ണിയേട്ടന്റെ അടുത്തും ഇത്തിരി കൊഞ്ചിക്കുഴയല് കൂടുതലാ.. അവൾ സിന്ദൂരം തൊട്ടിട്ടുണ്ടല്ലോ.. താലിയുമുണ്ട്.. അപ്പൊ ഇവളുടെ കല്യാണമാരുന്നോ ഇന്ന്.. ഇവിടെന്തിനാ.. ഒന്നും മനസ്സിലാകുന്നില്ല.. പെട്ടെന്ന് അമ്മായിയമ്മ അവളുടെ ചെവിയിൽ എന്തോ പറഞ്ഞു.. അവൾ അമ്മയുടെ പുറത്തു തട്ടി എന്നിട് പറയുവാ.. ‘അപ്പച്ചി വിഷമിക്കണ്ട.. അതെല്ലാം ഞാൻ നോക്കിക്കോളാo.. ‘ അയ്യോ.. അവൾ പോകുന്നത് ഞങ്ങളുടെ മുറിയിലേക്കണല്ലോ.. ഏട്ടൻ.. ഞാൻ ഓടിപ്പോയി മുറിയുടെ വെളിയിൽ നിന്നും നോക്കി.. ഏട്ടൻ അവിടെയുണ്ട്.. അവൾ മുറിയിൽ കയറിക്കതകടച്ചു.. ഉണ്ണിയേട്ടാ.. വേണ്ട.. ആ കതകിൽ ഉറക്കെ ഉറക്കെ മുട്ടാൻ നോക്കി.. ഇല്ല തൊടാൻ പറ്റുന്നില്ല.. മുറിയിൽ സർവശക്തിയും സംഭരിച്ച് അടഞ്ഞു കിടന്ന കതകിലൂടെതന്നെ ഉള്ളിലേക്ക് കയറി.. മുഖം തിരിച്ചു നിന്ന ഏട്ടനെ അവൾ ഓരോന്നു പറഞ്ഞു പ്രലോഭിപ്പിക്കുന്നുണ്ട്.. അവസാനം ഏട്ടനും.. ഉറക്കെക്കരഞ്ഞുകൊണ്ട് ഏട്ടനെ വിളിച്ചു.. ഏട്ടൻ ഒന്നും കേൾക്കുന്നില്ല.. ഏട്ടനെ തൊടാനും പറ്റുന്നില്ല.. അതേ ഏട്ടനും അവളുടെ ഇഷ്ടത്തിന് നിന്നു കൊടുക്കുന്നു.. പെട്ടെന്ന് ഞാൻ ഏട്ടനെ കട്ടിലിലേക്ക് തള്ളിയിട്ടു … ഏട്ടന്റെ നെഞ്ചിൽ കയറിയിരുന്ന് കഴുത്തിനു പിടിച്ച് ഞെക്കി.. വേണ്ട ഞാൻ അല്ലാതെ ആരും ഏട്ടന്റെ ജീവിതത്തിൽ വേണ്ട.. ഞാൻ ഒരു ഭ്രാന്തിയെപ്പോലെ അലറി.. പുറം പൊളിയുന്ന ഒരടി !!! ഞെട്ടിയുണർന്നു.. ‘എന്തോന്നാടി.. മനുഷ്യനെ കഴുത്തിനു കുത്തിപ്പിടിച്ച് കൊല്ലുമോ.. ‘ ചുവന്നു കലങ്ങിയ ഏട്ടന്റെ കണ്ണ്.. ഞാൻ ഏട്ടന്റെ നെഞ്ചത്ത്.. ഹോ സ്വപ്നമാരുന്നോ.. പേടിച്ചുപോയി.. സമയം അഞ്ചു മണി.. വെളുപ്പാൻകാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നാ.. ദൈവമേ.. ബാക്കി സമയം സ്വപ്നം മുഴുവനായി ഏട്ടനെപ്പറഞ്ഞു കേൾപ്പിച്ചു.. ‘എന്നാലും എന്റെ ഇന്ദു.. ഇങ്ങനെ എന്നെയിട്ട് പെരുമാറിക്കളഞ്ഞല്ലോ നീ.. എന്നാലും പറ… ആ റൂമിൽ എന്തൊക്കെയാ കണ്ടേ..’ ‘ദേ.. മനുഷ്യാ.. രാവിലെ കിട്ടിയത് പോരെ.. ‘ ‘എന്റെ ഇന്ദൂട്ടി..

നിന്നെ മറന്ന് എനിക്കൊരു ജീവിതമുണ്ടോ.. നിന്റെ സ്വപ്നത്തിൽ പോലും അങ്ങനൊന്നും കാണണ്ട.. ‘ ‘എന്നാലും വെളുപ്പാൻകാലത്ത്’ അങ്ങനെ ഓരോന്ന് ചിന്തിച്ച് കുറെ നേരം ഇന്ദു ആ നെഞ്ചിന്റെ ചൂടിൽ കിടന്നു.. *** ‘ശോ.. ആറു മണി.. കൊച്ചിനെ സ്കൂളിൽ വിടണ്ടേ… ഒന്നു വിട് മനുഷ്യാ..’ വീണ്ടും തിരക്കുകളിലേക്ക് ഇന്ദു ഊളിയിട്ടു.. കൊച്ചിനെ ബസ്സിൽ കയറ്റി വിട്ടിട്ട്.. ഇന്ദു അടുക്കളയിലേക്ക് പോയി.. ‘ഇന്ദൂ.. പൂമുഖത്തേക്ക് രണ്ട് ബ്ലാക്ക്‌ ടീയെ.. ‘ ‘ങേ.. രണ്ടോ.. ഇങ്ങേർക്ക് പ്രാന്തായോ.. ‘ അവൾ സിറ്റ് ഔട്ടിൽ പോയി.. ‘ഓഹ്.. അമ്മാവനോ.. എപ്പോ വന്നു.. ഞാനിപ്പോ ചായ എടുക്കാം..’ ചായ എടുത്തപ്പോ വീണ്ടും സ്വപ്നം അവളുടെ മനസ്സിൽ വന്നു.. ‘അമ്മാവാ.. മാലുവിന്റെ കല്യാണക്കാര്യം എന്തായി..’ ‘ഒന്നുമായില്ല മോളെ.. ജാതക ദോഷം..’ ‘ജാതകദോഷമല്ല.. പേരുദോഷം..’ ഇന്ദു മനസ്സിൽ പറഞ്ഞു.. ‘മോള്.. എന്തേലും പറഞ്ഞോ..’ ‘ഇല്ലമ്മാവാ.. നമ്മുടെ നന്ദൂന്റെ ജാതകം ഒന്നൊത്തുനോക്കാം എന്നു പറയുവാരുന്നു.. ‘ ‘ഏത് നന്ദു..’ ഉണ്ണി ചോദിച്ചു.. ‘എന്റെ അനിയൻ നന്ദു..’ ‘ശരി മോളെ.. ഞാൻ മോൾടെ വീട്ടിൽ പോയി ചോദിക്കാം..’ അമ്മാവൻ ഇറങ്ങിയപ്പോൾ ഉണ്ണി അവളെ അകത്തു വിളിച്ചുകൊണ്ടു പോയി.. ‘നിനക്കിതെന്തിന്റെ പ്രാന്താ ഇന്ദു.. ആ പെണ്ണ് ഒരു പ്രേമ രോഗിയാണെന്ന് നിനക്കറിയത്തില്ലേ..’ ‘എനിക്കറിയാം..അറിഞ്ഞോണ്ട് തന്നെയാ പറഞ്ഞത്.. പ്രതികാരം ചെയ്യാൻ..’ ‘പ്രതികാരമോ.. എന്തോന്ന് പ്രതികാരം’ ‘ഞാൻ ചത്തിട്ട് നാലു മാസം തികയുന്നതിനുമുന്നേ കോമഡി സ്റ്റാർ കണ്ട ചിരിച്ചോനാ ആ വേട്ടാവെളിയൻ.. അവനിട്ടുള്ള പണിയാ ഇത്.. പിന്നേ..’ ‘പിന്നേ?’ ‘ഞാൻ മരിച്ചാലും നിങ്ങൾ അവളെക്കെട്ടരുത്.. അതിനാ.’ ‘ഞാൻ പറഞ്ഞല്ലോ ഇന്ദു.. ഈ ജന്മത്തിലും അടുത്ത ജന്മത്തിലും നീയാണെന്റെ പെണ്ണ്.. ഇതു വെറും സ്വപ്നമല്ലേടാ.. നിനക്കെന്നെ വിശ്വാസമില്ലേ..’ ‘ഈ കാര്യത്തിൽ തീരെയില്ലാ.. വെളുപ്പിനെ കണ്ട സ്വപ്നം ഫലിക്കുമെന്നാ.. ഞാൻ ചത്താൽ പിന്നെ ഞാൻ ഒന്നും അറിയില്ലല്ലോ.. അപ്പൊ ഒരു മുന്കരുതൽ നല്ലതല്ലേ.. ‘ ‘എടീ.. പെണ്ണേ.. ‘ ഇന്ദു കാത് പൊത്തി അടുക്കളയിലേക്കോടി.. ‘നീയായി.. നിന്റെ അനിയനായി.. ഞാൻ പറയാനുള്ളത് പറഞ്ഞു..’ അപ്പോൾ അമ്മാവൻ മകൾക്കുള്ള ആലോചനയുമായി ഇന്ദുവിന്റെ വീട്ടിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു..(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

അനുഭവങ്ങൾ

ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു…

Published

on

രചന: ശ്രീക്കുട്ടി

“ഡീ………. ആരാടി നിന്റെ പ്രണയത്തിന്റെ രാജകുമാരൻ ????” രാവണൻ എന്റെ നേരെ ചീ-റിക്കൊണ്ട് വന്നു.അതെന്റെ ഫേസ്ബുക് ഫ്രണ്ട് ആ. ഒന്ന് വിരണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു. അവളുടെ ഒരു രാജകുമാരൻ. നിനക്കറിയോടി ഇവനെയൊക്കെ??? ദേഷ്യം തീരാതെ പിന്നേം രാവണൻ അ-ലറി. എനിക്കെങ്ങനെ അറിയാൻ ഒരു റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ് ചെയ്തു. അന്നുമുതൽ ജസ്റ്റ്‌ ചാറ്റ് ചെയ്യാറുണ്ട്. പറഞ്ഞത് മാത്രേ എനിക്കോർമ ഉള്ളു രാവണന്റെ ഒറ്റയടിക്ക് എന്റെ അഞ്ചാറു കിളികൾ ഒരുമിച്ചു പറന്നുപോയി. ഒരുപരിചയോമില്ലാത്തവനോട്‌ ഒക്കെ ചാറ്റ് ചെയ്യാനിറങ്ങിയെക്കുന്നു. വീട്ടിൽ പോടീ….

രാവണന്റെ ഒരടി കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് മാത്രം ഞാൻ ആദ്യം കണ്ട ബസ്സിൽ കയറി വീട്ടിലോട്ട് വച്ചുപിടിച്ചു. വീട്ടിൽ എത്തിയിട്ടും കവിളിലെ പുകചിലിനു കുറവില്ലല്ലോന്നോർത്ത് ഞാൻ പോയി കുളിച്ചു. എന്നിട്ടും രാവണന്റെ വിളിയൊന്നും വന്നില്ല. അങ്ങോട്ട്‌ വിളിക്കില്ലെന്ന് ഞാനും കരുതി. എന്നോടോ രാവണ നിന്റെ വാശി.. ഞാൻ പതിയെ അടുക്കളയിൽ ചെന്ന് മ്മടെ സ്ഥിരം പ്ലേസ് ആയ സ്ലാബിൽ കയറിയിരുന്ന് അമ്മേടെ സ്പെഷ്യൽ ചൂട് ചായേം അവിലും തിന്നാൻ തുടങ്ങി.

കൂട്ടത്തിൽ അമ്മയോട് ഇന്നത്തെ കോളേജ്ലെ ബ്രേക്കിങ്ന്യൂസുകൾ എന്റെ കയ്യിന്നു കുറച്ചുകൂടെ ഇട്ട് പറഞ്ഞോണ്ടിരിക്കുമ്പോൾ മ്മടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. ഓരോട്ടത്തിൽ റൂമിൽ എത്തി ഫോൺ എടുത്തു ചെവിയോട് ചേർത്തുവച്ചു….. പാറൂ……… അപ്പുറത്തുനിന്നും രാവണന്റെ വിളികേട്ടു. ഓ അടിച്ചു മനുഷ്യന്റെ പല്ലുകൊഴിച്ചിട്ട് വിളിക്കുന്ന വിളികേട്ടാൽ എന്ത് പാവം. ഞാനും വിട്ടുകൊടുത്തില്ല. എന്ത് വേണം??????

പല്ല്കൊഴിഞ്ഞോന്ന് അറിയാൻ വിളിച്ചതാണോ ??? ? അപ്പുറത്തുനിന്നും ചെറിയ ചിരി കേട്ടു. എടി പൊട്ടി…….. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചതല്ലേ. ഓ പോയതെന്റെ പല്ലല്ലേ ഞാനും വിട്ടുകൊടുത്തില്ല. അല്ല ഇത്രക്കും ദേഷ്യപ്പെടാൻ എന്തുണ്ടായി????? ഞാൻ പതിയെ ചോദിച്ചു. എടി…. ഇന്നത്തെ കാലത്തു ആരെയും ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പെൺകുട്ടികളുടെ പല പ്രശ്നങ്ങൾക്കും കാരണം ഇങ്ങനെ ഒരു പരിചയവും ഇല്ലാത്തവരോടുള്ള സൗഹൃദങ്ങൾ ആണ്. നിനക്ക് അങ്ങനെ ഒരു തെറ്റ് പറ്റാതിരിക്കാൻ അല്ലെ ഞാൻ പറഞ്ഞത്. അല്ലാതെ നിന്നെ സംശയിച്ചിട്ട് ഒന്നുമല്ല . എല്ലാം കേട്ടിരുന്ന എന്റെ ചുണ്ടിൽ കണ്ണീരിനിടയിലും ഒരു പുഞ്ചിരി വിരിഞ്ഞു. എന്റെ രാവണന്റെ കരുതലോർത്ത്…

Continue Reading

അനുഭവങ്ങൾ

തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്…

Published

on

രചന: Ammu Santhosh

ഇത്രയും മതി.. “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം ” മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ “കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..

രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു ‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ് .. .ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ ” “ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു “സോറി “ഞാൻ മെല്ലെ പറഞ്ഞു “എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .

അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു. പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി . അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ. .തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്. വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്.

ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ. പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്. “വരുൺ” ഒരു വിളിയൊച്ച. അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി. “എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ ” “ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ. “വരുൺ എവിടെയാ താമസം ?” “അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ. “എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി. അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല. വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്.

വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും.ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ . “നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു “അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു “ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ ” “പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?” “നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു. “അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു “ഓ യെസ്, അറിയാമല്ലോ. ” “പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?” “ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..

സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി “പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘ അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി. പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല. അവൾ കുക്കിംഗ് ചെയ്യാറില്ല. ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല മെലിഞ്ഞ ഉടലളവുകളുമല്ല. വെളുത്തു ചുവന്ന നിറവുമല്ല. പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്.. അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്. എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു ‘അമ്മയാണ്. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ. അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്? അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്. ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം. പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്. നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട. സത്യമുള്ളവൾ ആയിരുന്നാൽ മതി. സ്നേഹമുളളവൾ ആയിരുന്നാൽ മതി. പുരുഷന് ഇത് രണ്ടും മതി… ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

അനുഭവങ്ങൾ

മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ, രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി…

Published

on

By

രചന: സജി തൈപ്പറമ്പ്

മരുമകൻ്റെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞ് തറവാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെയൊപ്പം മകളും അവളുടെ മൂന്ന് മക്കളുമുണ്ടായിരുന്നു വിധവയായ നാത്തൂൻ്റെയും ,പറക്കമുറ്റാത്ത കുട്ടികളുടെയും ചിലവുകൾ കൂടി ,തൻ്റെ ഭർത്താവിൻ്റെ തലയിലാകുമെന്ന് മനസ്സിലാക്കിയ അയാളുടെ മരുമകൾ, ഭർത്താവിനെയും കൊണ്ട്, തറവാട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. മുപ്പത് കൊല്ലം കയർ ഫാക്ടറിയിലെ തറികളോട് മല്ലിട്ട് ,അവസാനം വിരമിക്കുമ്പോൾ, ശിഷ്ടജീവിതം വിശ്രമിക്കാമെന്ന് കരുതിയിരുന്ന അയാൾക്ക്, നാലഞ്ച് വയറുകൾ നിറയ്ക്കാൻ ,വീണ്ടും ജോലിക്ക് പോകേണ്ടി വന്നു ഷഷ്ടി ആഘോഷിക്കേണ്ട പ്രായത്തിൽ, അഷ്ടിക്കുള്ള വക തേടി പോകേണ്ടി വന്നപ്പോൾ, ഒറ്റ പ്രാർത്ഥനയെ അയാൾക്കുണ്ടായിരുന്നുള്ളു.

തൻ്റെ ചെറുമക്കൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാകുന്നത് വരെയെങ്കിലും, തൻ്റെ ആയുസ്സും, ആരോഗ്യവും നീട്ടിത്തരണേ എന്ന് ഭർത്താവിൻ്റെ ആ-കസ്മിക മരണത്തിൻ്റെ ഷോക്കിൽ നിന്നും, മകൾ അപ്പോഴും മുക്തയായിരുന്നില്ല ,ഒരുതരം ഡിപ്രഷനിലൂടെയാണ് മകളുടെ ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ്, അയാളെ ഇടയ്ക്കിടെ കു-ത്തിനോവിക്കുന്നുണ്ടായിരുന്നു. പ്രായത്തിൻ്റെ അവശതയും ,ആസ്തമയുടെ അസഹ്യതയും അയാളെ നിരന്തരം അലട്ടിയപ്പോഴും, പലരും അയാളെ ഉപദേശിച്ചു. മോൾക്ക് അധികം പ്രായമായിട്ടില്ലല്ലോ ? രണ്ടാം കെട്ടുകാരെ ആരെയെങ്കിലും കണ്ടെത്തി ,മകളെ ഒരു വിവാഹം കൂടി കഴിപ്പിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് എവിടെയെങ്കിലും മാറി സ്വസ്ഥമായി ഇരിക്കാമായിരുന്നല്ലോ എന്ന് പക്ഷേ, വിഷാദ രോഗിയായ തൻ്റെ മകളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഏറ്റെടുക്കാൻ ആരും തയ്യാറാകില്ലെന്ന സത്യം മനസ്സിലാക്കിയ അയാൾ, തൻ്റെ പ്രയത്നം തുടർന്നുകൊണ്ടിരുന്നു.

കാലങ്ങൾ കഴിഞ്ഞു, കുട്ടികൾ വളർന്നു യുവാക്കളായി, അവർക്ക് ചെറുതെങ്കിലും സ്ഥിരവരുമാനമുള്ള ജോലിയുമായി അതിനിടയിൽ മകൾക്ക് കൗൺസിലിങ് നല്കാനും അവളെ സാധാരണ നിലയിലേക്ക് കൊണ്ട് വരാനുള്ള അയാളുടെ ശ്രമവും ഫലം കണ്ടിരുന്നു. അപ്പോഴേക്കും പടുവൃദ്ധനായ അയാൾക്ക്‌, ശാരീരികാസുഖങ്ങൾക്ക് പുറമെ ,ചില നേരങ്ങളിൽ ഓർമ്മക്കുറവുണ്ടാവാനും തുടങ്ങി . അത് മൂലം അയാൾ ഇടയ്ക്കിടെ ഉടുവസ്ത്രത്തിൽ മൂത്രമൊഴിക്കുകയും , വീട്ടിൽ നിന്ന് രാത്രികളിൽ ഇറങ്ങി പോകുകയുമൊക്കെ ചെയ്ത് തുടങ്ങിയപ്പോൾ , ആദ്യമൊക്കെ, മകളും ചെറുമക്കളും അനുഭാവത്തോടെ അയാളോട് പെരുമാറുകയും, സ്നേഹത്തോടെ ശാസിക്കുകയും, തിരിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയുമൊക്കെ ചെയ്തു. പക്ഷേ, ദിവസങ്ങൾ കഴിയുന്തോറും, അയാളുടെ അസുഖം മൂർച്ഛിക്കുകയും, മകളുടെ കഷ്ടപ്പാടുകൾ ദിനംപ്രതി വർദ്ധിക്കുകയും ചെയ്തപ്പോൾ, മക്കൾ പറഞ്ഞ ഉപായമാണ് നല്ലതെന്ന് അവൾക്കും തോന്നി . ചില രാത്രികളിൽ, സ്വബോധം നഷ്ടപ്പെടുന്ന അയാൾ , സ്വന്തം കിടപ്പ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ശീലം ഉണ്ടായിരുന്നത് കൊണ്ട് ,എന്നും പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്ന ആ മുറിയുടെ വാതിലുകൾ,

അന്ന് പക്ഷേ മലർക്കെ തുറന്നിട്ടിട്ടാണ്, മകൾ സ്വന്തം മുറിയിലേക്ക് കിടക്കാൻ പോയത്. അച്ഛൻ ഏത് സമയവും പുറത്തേയ്ക്കിറങ്ങുമെന്നറിയാവുന്ന അവൾ ഉറക്കമിളച്ച് കാത്തിരുന്നു ,ഒടുവിൽ വേച്ച് വേച്ച് മുറിയിൽ നിന്ന് അച്ഛൻ പുറത്തേയ്ക്കിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ശ്വാസമടക്കിപ്പിടിച്ച് മകൾ നോക്കിയിരുന്നു. തറവാട്ട് മുറ്റവും പടിപ്പുരയും കടന്ന് ,അയാൾ നടന്ന് പോകുന്നത്, ഇടയ്ക്കിടെ തീവണ്ടികൾ ചീറിപ്പായുന്ന കുറച്ചകലെയുള്ള റെയിൽ പാളത്തിലേക്കാണെന്ന്, പഴയ അനുഭവങ്ങളിലൂടെ അവൾക്കറിയാമായിരുന്നെങ്കിലും, അച്ഛനെ തടയാൻ മുൻപത്തെ പോലെ അവൾ ശ്രമിച്ചില്ല കാരണം അവളുടെ മക്കൾ പറഞ്ഞ് കൊടുത്ത ഉപായം അതായിരുന്നു. പിറ്റേന്ന് പുലർച്ചെ നാട്ട്കാർ വന്ന് വിവരം പറഞ്ഞത് കേട്ട് അലമുറയിട്ട് കൊണ്ടവൾ തുറന്ന് കിടന്ന അച്ഛൻ്റെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൻ്റെ മുകളിൽ മുഷിഞ്ഞ പേപ്പറും പേനയും കണ്ട അവൾ, ജിജ്ഞാസയോടെ അതെടുത്ത് നോക്കി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു മകളേ ..നീയിന്ന് അച്ഛൻ്റെ മുറിയുടെ വാതിലുകൾ മലർക്കെ തുറന്ന് വച്ചത് അച്ഛൻ്റെ മരണത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനാണെന്ന് മനസ്സിലായി , അതറിഞ്ഞ് കൊണ്ട് തന്നെ ഞാൻ പോകുന്നു ,ഭാവിയിൽ നിൻ്റെ മക്കൾ, നീ കിടക്കുന്ന മുറിയുടെ വാതിലുകൾ, ഇത് പോലെ തുറന്നിടാതിരിക്കട്ടെ,,,,

Continue Reading

Most Popular