Connect with us

ബന്ധങ്ങൾ

മുത്തശ്ശിയുടെ എഴുപതാം പിറന്നാളിന് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വരുന്നു…

Published

on

രചന: ജിഷ്ണു രമേശൻ
മുത്തശ്ശിയുടെ എഴുപതാം പിറന്നാളിന് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വരുന്നുണ്ടെന്ന് അറിയിപ്പ് കിട്ടി..വേറാരും അല്ല, കൊൽക്കത്തയിൽ നിന്നും എന്റെ അച്ഛന്റെ പെങ്ങള്, അതായത് എന്റെ കുഞ്ഞമ്മായിയും മകളും ആണ്.. അമ്മായിയുടെ മകളും വരുന്നുണ്ടെന്ന് കേട്ടതോടെ എല്ലാരുടെയും പോലെ മനസ്സിലൊരു കൊളുത്ത് വീണു..പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് അവരിവിടുന്ന് പോയതാണ്..അവിടെ ചെന്ന് ഒരു വർഷം കഴിഞ്ഞപ്പോ അമ്മായിയുടെ ഭർത്താവ് മരിച്ചു എന്നറിഞ്ഞു.. ഇവിടുന്ന് ആരുംതന്നെ പോയില്ല.. കാരണം, എന്റെ അച്ഛനും അമ്മായിയും തമ്മിൽ നല്ലൊരു വഴക്ക് തന്നെ ഉണ്ടായിരുന്നു..അതും സ്വത്ത് വീതത്തിന്റെ പേരും പറഞ്ഞ്.. അന്ന് ആ ദിവസം അച്ഛൻ വല്യച്ഛനെ ഒന്ന് തല്ലി.. അന്ന് ഇറങ്ങിയതാണ് ഇവിടുന്ന്..പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു ഇന്ന്.. വല്യച്ഛൻ മരിച്ചു എന്ന് പറഞ്ഞ് ഒരു എഴുത്ത് വന്നിരുന്നു..ഫോണും ഇന്റർനെറ്റും എല്ലാം ഉള്ള ഇൗ കാലത്ത് അമ്മായി കത്തെഴുതിയത് “സ്വത്തിന്റെ പേരിൽ ചുരുങ്ങിയ ബന്ധങ്ങൾ ഇനി ഫോൺ വിളിയിലൂടെ പുതുക്കണ്ട” എന്നോർത്തിട്ട്‌ ആവണം… അന്നിവിടുന്ന് അമ്മായി പോയപ്പോ സ്കൂളിൽ ഒന്നിച്ച് പോകാനും മുറപ്പെണ്ണ് എന്നതിലുപരി എനിക്കൊരു കൂട്ടായിരുന്നു കിങ്ങിണിയെ കൂടി കൊണ്ട് പോയി… അച്ഛനും വല്യച്ഛനും തമ്മിലുള്ള ബഹളവും വഴക്കും കേട്ട് നടുങ്ങിയ ഞാൻ കിങ്ങിണി പോകുന്ന വിഷമം മറന്നു..ദിവസങ്ങൾക്ക് ശേഷം ഞാൻ മനസ്സിലാക്കി ആ പന്ത്രണ്ട് വയസുകാരി കുട്ടി കാന്താരിയുടെ അഭാവം… ഇന്നിപ്പോ അവള് മുത്തശ്ശിയുടെ പിറന്നാളിന് വരുന്നു എന്നറിഞ്ഞപ്പോ എന്തോ ഒരു…! ഇത്രയും വർഷം അന്ന് അമ്മായി അയച്ച ഫ്രം അഡ്രസ്സ് ഇല്ലാത്ത കത്ത് ഒഴിച്ചാൽ പിന്നെ ഒരു വിവരവും ഇല്ലായിരുന്നു… നാളെ കഴിഞ്ഞാണ് പിറന്നാള്..സരോജിനി അമ്മായിയും കിങ്ങിണിയും ഇന്ന് വൈകീട്ട് എത്തും എന്നാണ് കത്തിൽ ഉണ്ടായിരുന്നത്… “ശോ അവളെ എന്ത് വിളിക്കും..കൊൽക്കത്ത നഗരത്തിന്റെ പ്രൗഢിയില് അവള് കിങ്ങിണി എന്ന പേര് മായ്ച്ച് കളഞ്ഞിട്ടുണ്ടാവോ..! അതോ അവളുടെ അനാമിക എന്ന ശരിക്കുമുള്ള പേര് തന്നെയാണോ..?” വീടിനോട് ചേർന്നുള്ള പത്തായപ്പുരയുടെ ഉമ്മറത്ത് ഇരിക്കുമ്പോ കണ്ടു ഒരു ടാക്സി മുറ്റത്തേക്ക് വന്നത്..ഞാൻ അടുത്തേക്ക് ചെന്നു.. അമ്മായി പിൻസീറ്റിൽ നിന്നിറങ്ങി എന്നെ കണ്ടതും “മോനെ അച്ചു” എന്ന് പറഞ്ഞ് കരഞ്ഞു..അപ്പോഴേക്കും അച്ഛനും അമ്മയും പുറത്തേക്ക് വന്നു…പിന്നെ കെട്ടിപ്പടുത്തവും കരച്ചിലും ഒക്കെയായി… എന്റെ കണ്ണുകൾ കാറിന്റെ ഉള്ളിലേക്ക് ചൂഴ്‍ന്ന്‌ ഇറങ്ങി…കാറിന് പുറത്തേക്ക് ഇറങ്ങി വന്നത് എന്റെ പഴയ കിങ്ങിണി ആയിരുന്നില്ല, ഒരു അപ്സരസ്സ്‌ തന്നെയായിരുന്നു..തിളങ്ങുന്ന പട്ടുസാരിയും പാറി കിടക്കുന്ന മുടിയും ഹൊ ഒരഴക് തന്നെയാണ് കിങ്ങിണി ഇപ്പൊ… മനസ്സിലെ വെളിച്ചം കെടുന്ന രീതിയിൽ ഒരവതാരം കാറിന്റെ മുൻസീറ്റിൽ നിന്നിറങ്ങി..അയാളുടെ ഒക്കത്ത് ഒരു കുഞ്ഞും…ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്ന കിങ്ങിണി പറഞ്ഞു, “അച്ചുവേട്ടാ അറിയോ ഞങ്ങളെയൊക്കെ…? ഇത് എന്റെ ഭർത്താവ് ആണ്…ഞങ്ങടെ മോനാ ഇത്..ആളൊരു പാതി മലയാളി ആണുട്ടോ..!” ആ സമയം മനസ്സിലൊരു വിങ്ങൽ അനുഭവപ്പെട്ടു… അന്നത്തെ രാത്രി അവർക്കൊന്നും അതികം മുഖം കൊടുക്കാതെ പെട്ടന്ന് തന്നെ മുറിയിൽ കയറി കതകടച്ചു..പിന്നെ പഴയ എന്റെ പെട്ടി തുറന്നു തിരയാൻ തുടങ്ങി.. “എടാ അച്ചുവേട്ടാ” എന്ന വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…അപ്പോഴതാ കിങ്ങിണി ജനാലക്കരികിൽ വരാന്തയിൽ നിൽക്കുന്നു.. “അയ്യോ കിങ്ങിണി ഉറങ്ങിയില്ലേ…?” ആഹാ എന്റെ കിങ്ങിണി എന്ന പേര് മറന്നിട്ടില്ല മോൻ..! “അതൊക്കെ അങ്ങനെ മറക്കാൻ കഴിയോ കിങ്ങിണി..! ” അല്ല അച്ചുവേട്ടാ, എന്താ ഇന്ന് പെട്ടന്ന് മുറിയിൽ കയറി കതകടച്ചു കിടന്നത്..? “അതോ, അച്ഛനും അമ്മയ്ക്കും നിന്റെ അമ്മയോട് കുറെ സംസാരിക്കാൻ ഉണ്ടാവും..അതാ ഞാൻ..” ഉവ്വാ ഉവ്വാ വെറുതെ ഉരുണ്ടു കളിക്കണ്ട..ഞാൻ എന്റെ ഭർത്താവിനെ പരിചയപ്പെടുത്തിയപ്പോ തുടങ്ങിയ മാറ്റമാ ഇത്… ചേട്ടന് അറിയോ, ഇവിടുത്തെ അഡ്രസ്സ് ഉണ്ടായിരുന്നിട്ടും അമ്മക്ക് കൊടുത്ത വാക്കാണ് ഞാൻ എഴുത്തൊന്നും അയക്കില്ല എന്ന്.. നമ്മുടെ അന്നത്തെ കാലത്ത് പ്രേമം എന്ന വികാരം മനസ്സിൽ തോന്നാത്തത് കൊണ്ടാവണം, കൊൽക്കത്തയിൽ ചെന്ന് കുറച്ച് നാളു കഴിഞ്ഞപ്പോ മനസ്സിലൊരു മറവി കടന്നു കൂടിയത്… അജയ് എന്നാണ് എന്റെ ഭർത്താവിന്റെ പേര്..മലയാളം കുറച്ചൊക്കെ അറിയാം..ഇപ്പൊ എന്നെയും മോനെയും ജീവനാ.. “അയ്യോ കിങ്ങിണി ഞാൻ അത് കൊണ്ടൊന്നും അല്ല, നീ ഇത്രയും വർഷത്തിനു ശേഷം വരുന്നെന്ന് കേട്ടപ്പോ ചെറുപ്പത്തിലേ ഓർമകൾക്ക് പ്രായം കൂടിയ കാര്യം ഓർത്തില്ല..അതൊക്കെ പോട്ടെ, പെട്ടന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സഹജര്യത്തിൽ നിന്നെ കണ്ടപ്പോ…” അച്ചുവേട്ടാ നാളെയെന്താ പരിപാടി..പിറന്നാള് നാളെ കഴിഞ്ഞല്ലേ…! എനിക്ക് ഇവിടെയൊക്കെ ഒന്ന് ചുറ്റി കാണണം ഒന്നുകൂടി..ഇനിയൊരു വരവ് ഉണ്ടാവില്ല ചിലപ്പോ.. അജയ് പറഞ്ഞു ചേട്ടനെയും കൂട്ടി പോവാൻ..അജയ്ക്ക്‌ ഇൗ വീട് ഒത്തിരി ഇഷ്ടായി..നടുമുറ്റവും, മണ്ചുമരും ഒക്കെ വല്ല്യ ഇഷ്ടാ.. “അതിനെന്താ കിങ്ങിണി നമ്മക്ക് പോവാം നാളെ..” പിറ്റേന്ന് രാവിലെ തന്നെ കിങ്ങിണി കുളിച്ചൊരുങ്ങി അനിയത്തിയുടെ ഒരു പട്ടുപാവാടയും ഇട്ട് ഇറങ്ങി..അവിടെയും അവൾ സൗന്ദര്യത്തെ കീഴ്പ്പെടുത്തി… “അല്ല മോനേ എങ്ങടാ വണ്ടി സ്റ്റാർട്ട് ചെയ്യുന്നത്..? നമുക്ക് നടന്നു പോവാം..” നടന്നെങ്കിൽ നടന്ന്..ആദ്യം ഓർമകൾ അയവിറക്കാൻ എങ്ങോട്ട് പോകണം…? “എന്റെ അച്ചുവേട്ടോ, ഓർമകൾ അയവിറക്കാൻ ഒന്നുമല്ല, ഇത്രയും കാലം ഫ്ലാറ്റിലെ ബാൽക്കണിയിൽ വളരുന്ന ചെടികൾ കണ്ടു വളർന്ന എനിക്ക് നമ്മുടെ നാട്ടിലെ ഇൗ ഗ്രാമീണ സൗന്ദര്യവും പച്ചപ്പും തോടും പുഴയും എല്ലാം കാണുമ്പോ ഒരുതരം ഭ്രാന്താണ്… ഇന്നലെ ഇവിടെ വന്നപ്പോ മുതൽ ഒരുതരം നഷ്ടബോധം ഫീൽ ചെയ്യുന്നു..എനിക്ക് കിട്ടേണ്ടതും അനുഭവിക്കേണ്ടതും എല്ലാം തന്നെ നഷ്ടമായി…ഇൗ അച്ചുവേട്ടനെ ഉൾപ്പെടെ…” അതിനു മറുപടിയെന്നോണം അച്ചു ഇത്രയേ പറഞ്ഞുള്ളൂ, “കിങ്ങിണിക്ക്‌ അറിയോ, താൻ ഇവിടുന്ന് പോയതിനു ശേഷം വളരെ കുറച്ച് നാളുകൾ മാത്രമേ നിന്റെ അഭാവം എന്നെ അലട്ടിയിരുന്നുള്ളൂ…പിന്നീട് ഒറ്റക്ക് ഇരിക്കുമ്പോ പഴയ കാര്യങ്ങള് ഓർമവരും..

പിന്നെ ഇന്നലെ കിങ്ങിണി വരുമെന്ന് പറഞ്ഞപ്പോ മനസ്സിൽ എവിടെയോ എന്തോ….! അല്ലാതെ എനിക്ക് തന്നോട് തോന്നിയത് പ്രേമം ആണെന്ന് തോന്നുന്നില്ല…കളിക്കൂട്ടുകാരിയായ മുറപ്പെണ്ണിനെ കാലങ്ങൾക്ക് ശേഷം കണ്ടപ്പോ തൊന്നിയൊരു വികാരം മാത്രം….” അവളുടെ സംസാരത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി ” ദേ ഇൗ സ്ഥലം ഓർമയുണ്ടോ കിങ്ങിണി..?” എന്ന് ചോദിച്ചു… “പിന്നില്ലതെ, അന്നൊക്കെ പഠിക്കാൻ വേണ്ടി പുസ്തകം കൊണ്ട് ഇവിടെ വന്നിരുന്നു സംസാരമാണ് നമ്മൾ.. അന്ന് ഇവിടുന്ന് നേരെ നോക്കിയാൽ പാടത്തിനു നടുവിലുള്ള നമ്മുടെ അമ്പലം കാണാമായിരുന്നു…ഇന്ന് ആ അരളി മരം വലുതായി അതാവും..” കിങ്ങിണിക്ക്‌ എല്ലാം ഓർമയുണ്ടല്ലോ…; ഇവിടെ നാട്ടിൻപുറത്ത് ജീവിക്കുന്ന എനിക്ക് ഇതിന്റെ ഫീൽ ശരിക്കും ആസ്വദിക്കാൻ പറ്റില്ല.. അന്യ നാട്ടിൽ ജീവിക്കുന്ന നിനക്ക് അത് അറിയാലോ…! “ശരിയാ അച്ചുവേട്ടാ..പിന്നെ എനിക്ക് ആ കുളത്തിൽ ഒന്ന് നീന്തി കുളിക്കണം.. ” അതിനെന്താ നീ വാടി..ഞാൻ പോയി തോർത്ത് എടുത്തിട്ട് വരാം.. അച്ചു തോർത്തും മറ്റും എടുത്ത് വന്നപ്പോഴേക്കും അവള് കുളത്തിൽ നീരാട്ട്‌ തുടങ്ങിയിരുന്നു… എന്നെ കണ്ടതും കിങ്ങിണി പറഞ്ഞു, “അയ്യട മോനെ, ചെറുപ്പത്തിലേ പോലെ എനിക്ക് കൂട്ടിരിക്കാൻ ഇപ്പൊ പറ്റില്ല…ഞാൻ വല്ല്യ പെണ്ണല്ലേ..!” “ഓ ശരി ശരി” എന്നും പറഞ്ഞ് ഞാൻ എണീറ്റു.. “അയ്യോ എന്റെ അച്ചുവേട്ടാ ഞാൻ വെറുതെ പറഞ്ഞതാ…ഇൗ ചെക്കന്റെ ഒരു കാര്യം…അവിടെ ഇരിക്കടാ അച്ചുവേട്ടാ..” അന്നത്തെ കറക്കമെല്ലാം കഴിഞ്ഞ് വന്ന് അവള് കുഞ്ഞിന്റെ കാര്യത്തിലേക്ക് ശ്രദ്ധതിരിച്ചു..ഞാൻ മനഃപൂർവം അവിടേക്ക് പോയില്ല… അന്ന് വൈകുന്നേരം എന്റെ പഴയ പെട്ടിയിലെ സാധനങ്ങൾ തിരയുന്ന സമയത്ത് കിങ്ങിണി എന്നോട് പറഞ്ഞു, ” നാളെ മുത്തശ്ശിയുടെ പിറന്നാള് ആഘോഷം കഴിഞ്ഞ് ഞങൾ പോകും..” നാളെയോ..! എങ്ങോട്ട് പോകുന്നു എന്ന്…? “നാളെ വൈകീട്ട് പാലക്കാടുള്ള നമ്മുടെ സുഭദ്ര ചിറ്റേടെ അടുത്ത് പോകണം…അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങള് തിരിക്കും.. ഫ്ളൈറ്റ് ടിക്കറ്റ് എടുത്തിട്ടുണ്ട്… ഇരുപത്തെട്ടാം തിയതി പുലർച്ചെ നാല് മണിക്കാണ് ഫ്ലൈറ്റ്…ചെന്നിട്ട് അജയ്ക്ക്‌ എന്തോ മീറ്റിംഗ് ഉണ്ട്…” അപ്പൊ കിങ്ങിണി നാളെ പോവും അല്ലേ..! പിന്നെ ഇങ്ങോട്ടേക്കു എന്നാ..? “ഇല്ല അച്ചുവേട്ടാ അമ്മ പറഞ്ഞിട്ടാ വന്നത്, ഇനി നാട്ടിലേക്ക് ഒരു മടക്കം വേണ്ട എന്ന്..അച്ഛന്റെ ആത്മാവ് ഉള്ള ആ നഗരം വിട്ട് പോവാൻ അമ്മക്ക് ഒരിക്കലും ഇഷ്ടല്ല..അത് കൊണ്ട് ഇനി ഇങ്ങോട്ടേക്കു ഇല്ല്യ ചേട്ടാ..” ആളും ബഹളവും ആയി ആഘോഷമായി തന്നെ മുത്തശ്ശിയുടെ പിറന്നാള് നടന്നു… അന്ന് വൈകീട്ട് കിങ്ങിണിയും കുടുംബവും പോകാൻ തയ്യാറായി..എന്റെ അമ്മ പലഹാരങ്ങളും മറ്റുമായി ഒരു ബാഗ് നിറയെ സാധങ്ങൾ അവർക്കായി എടുത്ത് വെച്ചു.. അമ്മായി എല്ലാരേയും കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് വീട്ടിൽ നിന്നിറങ്ങി.. അവളുടെ ഭർത്താവ് എന്റെയടുത്ത് വന്നു യാത്ര പറഞ്ഞിറങ്ങി.. കിങ്ങിണി വന്നിട്ട് പറഞ്ഞു, “എന്നാ പൊയ്ക്കോട്ടേ അച്ചുവേട്ടാ..പഴയ ഓർമകൾ കുറച്ചെങ്കിലും എനിക്ക് തന്നതിന് ഒരുപാടു നന്ദി..ഞാൻ പോവാടാ അച്ചുവേട്ടാ…” എന്നും പറഞ്ഞ് എന്റെ കവിളിൽ ഒന്ന് നുള്ളി അവള്… അവരുമായി കാർ നീങ്ങി തുടങ്ങിയപ്പോ നെഞ്ചിലോരു തേങ്ങൽ..അവളെ കണ്ട ആകാംഷയും സന്തോഷവും എനിക്ക് അവളോട് ഒന്നും തന്നെ മനസ്സ് തുറന്നു പറയാൻ കഴിഞ്ഞില്ല… എന്തിന് ഫോൺ നമ്പർ പോലും ചോദിച്ചില്ല..ചിലപ്പോ അവളായിട്ട്‌ അതൊന്നും ആഗ്രഹിക്കുന്നില്ല എങ്കിലോ..! എന്തായാലും ഒന്ന് മനസ്സിൽ ഉറപ്പിച്ചു, “അവസാനമായി ആണെങ്കിലും അല്ലെങ്കിലും എയർപോർട്ടിൽ പോയി അവളെ ഒന്നുകൂടി കാണണം.. ഇരുപത്തെട്ടാം തിയതി പുലർച്ചെ രണ്ടു മണിക്ക് തന്നെ ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു..അവിടെ എത്തിയപ്പോ ഉള്ളിലേക്ക് കയറാൻ അവളും ഭർത്താവും അമ്മായിയും നിൽക്കുന്നത് ആണ് കണ്ടത്..എന്റെ തൊണ്ടയിൽ എന്തോ ഒരു പിടുത്തം പോലെ തോന്നി..അവളെ ഒന്ന് വിളിക്കാൻ പോലും ശബ്ദം വരുന്നില്ല.. ആ വെളുപ്പാൻ കാലത്തും ഞാൻ വിയർത്തു… അവരെ യാത്രയാക്കാൻ വന്ന സുഭദ്ര ചിറ്റയുടെ വീട്ടുകാരും അവിടെ ഉണ്ട്..ഞാൻ കവാടത്തിന്റെ അരികിലേക്ക് നിന്നു.. ചെക് ഇൻ ചെയ്യാൻ നിൽക്കുമ്പോ അവളൊന്നു തിരിഞ്ഞു നോക്കി..എന്നെ കണ്ടതും എന്നെ പ്രതീക്ഷിച്ചത് പോലെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ലഗേജ് എല്ലാം അവിടെ കൊടുത്തിട്ട് അവര് അകത്തേക്ക് കയറി.. ആ സമയത്ത് ഒരു നോട്ടം മാത്രമേ എന്നെ നോക്കിയുള്ളൂ… എന്നെ കണ്ടതും ചിറ്റയുടെ വീട്ടുകാര് ഓടി വന്നു..

ചിറ്റയുടെ മകളുടെ മകൾ എന്റെ അടുത്തേക്ക് വന്നിട്ട് ഒരു എഴുത്ത് എൻെറ കയ്യിൽ തന്നിട്ട് പറഞ്ഞു, “ഇത് കിങ്ങിണി ചേച്ചി തന്നതാ..ചേട്ടൻ തരാൻ പറഞ്ഞു..ചേട്ടൻ ഇവിടെ വന്നില്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും കൊടുത്താൽ മതിയെന്ന് പറഞ്ഞു..” അവരുടെ ഫ്ലൈറ്റ് പോയതിനു ശേഷമാണ് ഞാൻ വീട്ടിലേക്ക് തിരിച്ചത്… എഴുത്ത് വായിക്കാനുള്ള തിടുക്കം പെട്ടന്ന് വീടെത്തിച്ചു… അവളെയും കൊണ്ട് ഞാൻ പോയി ഇരിക്കാറുള്ള ആ പാടത്തിനു അരികിലുള്ള മണ്തിട്ടയിൽ പോയിരുന്നു എഴുത്ത് തുറന്നു.. “അച്ചുവേട്ടാ, ഇപ്പൊ ചിന്തിക്കുന്നത് എന്തിന് ഞാനീ കത്തെഴുതി എന്നല്ലേ…? ഫോൺ നമ്പർ ഞാൻ തരാതിരുന്നതാ…ഫോൺ വിളിയും മെസ്സേജ് അയപ്പും ചിലപ്പോ എന്നെങ്കിലും നമ്മുടെ മനസ്സിന്റെ താളം തെറ്റിച്ചാൽ….; എന്നെ സ്നേഹിക്കുന്ന എന്റെ മകനെ സ്നേഹിക്കുന്ന അജയിയെ ഒരിക്കലും ചതിക്കാൻ കഴിയില്ല…മരണം വരെ എന്റെ ലോകം അവരാണ്… ഇപ്പൊ ഇൗ എഴുത്ത് വായിക്കുമ്പോ ഉണ്ടാവുന്ന ആകാംഷയും സന്തോഷവും ഫോൺ വിളിയിൽ ഉണ്ടാവില്ല…താഴെ എന്റെ എന്റെ ഓഫീസിലെ സുഹൃത്തിന്റെ അഡ്രസ് ആണ് ഉള്ളത്..എന്റെ അഡ്രസ് വേണമെങ്കിൽ കണ്ടു പിടിക്കാം..പക്ഷേ അത് വേണ്ട ചേട്ടാ..പരസ്പരം കാണാതെ സംസാരിക്കാം വാക്കുകളിലൂടെ.. ഇവിടേക്ക് വരണം അച്ചുവേട്ടന്റെ കല്യാണം കഴിഞ്ഞ് പെണ്ണിനെയും കൊണ്ട്…. എന്നോട് സംസാരിക്കാൻ തൊന്നുമ്പോ എഴുതണം എനിക്ക്… ഇടക്ക് വാക്കുകളിലൂടെ എന്റെ ശബ്ദം അച്ചുവേട്ടന്റെ കാതുകളിൽ എത്തും…ഇതാവുമ്പോ എന്റെ എഴുത്ത് ഇടക്ക് പ്രതീക്ഷിക്കാം.. അച്ചുവേട്ടന്റെ എഴുത്ത് വായിക്കാൻ ഞാൻ കാത്തിരിക്കും… സ്നേഹപൂർവ്വം കിങ്ങിണി..” ഇതിന് മറുപടിയെന്നോണം അച്ചു അവൾക്ക് എഴുതി… ഇന്നും കാത്തിരിക്കുന്നു കിങ്ങിണിയുടെ വാക്കുകൾക്ക് വേണ്ടി….. (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular