Connect with us

ബന്ധങ്ങൾ

കുറേനാൾ പ്രേമം എന്നും മണ്ണാങ്കട്ട എന്നും പറഞ്ഞു നാടുകുലുക്കി നടന്നിട്ട്….അവസാനം അവന്‍ പോയപ്പോള്‍….

Published

on

രചന: Ameen Azad
“ഏതോ ഒരു അന്യജാതിക്കാരന്റെ കൂടെ കുറേനാൾ പ്രേമം എന്നും മണ്ണാങ്കട്ട എന്നും പറഞ്ഞു നാടുകുലുക്കി നടന്നിട്ട്…അവസാനം അവന്‍ പോയപ്പോള്‍ അവളുടെ കാര്യത്തിൽ ഒരു തീരുമാനമായി….” “വീട്ടുകാരെയും…. ബന്ധുക്കളെയും പറ്റി നാട്ടുകാരെ കൊണ്ടു മോശമായി പറയിപ്പിക്കാന്‍ വേണ്ടിയൊരു ‘നശിച്ച ജന്മം’…..ത്ഫൂ” തീര്‍ന്നില്ല…..!! സമീറയെ പഴിചാരി കാര്‍ക്കിച്ചു തുപ്പാന്‍ എല്ലാവർക്കും ഉണ്ടായിരുന്നു നൂറു….നൂറു നാവുകള്‍! നാടും… നാട്ടുകാരെയും പിടിച്ചു കുലുക്കിയ ആ പ്രേമത്തിന്റെ….., പ്രണയത്തിന്റെ….. ആ പതിനേഴിന്റെ തുടിപ്പ് കണ്ടു നിന്ന ദൈവത്തിനു പോലും ചിലപ്പോള്‍ സഹിച്ചിറ്റുണ്ടാവില്ല…. അല്ലെങ്കിൽ പിന്നെ എന്തിനായിരുന്നു…… ഒരിക്കലും പിരിയാന്‍ മോഹിക്കാത്ത ആ പ്രണയത്തെ ഒറ്റ നിമിഷം കൊണ്ട് ‘ വാഹനാപകട മരണം’ എന്ന പേരില്‍ വെട്ടി മുറിച്ചു മാറ്റിയത്!! അതുകൊണ്ടല്ലേ ഇന്ന് ഞാൻ എല്ലാവരുടെയും മുന്നില്‍ കുത്തു വാക്കുകള്‍ക്ക് കൊണ്ട്…നശിച്ച വളായി….,ശാപം പേറിയവളായി ചത്തു ശവം പോലെ ജീവിക്കേണ്ടി വന്നത്… സ്വന്തം സഹോദരന് പണ്ടേ പറഞ്ഞുറപ്പിച്ചു വച്ചിരുന്ന ആ പൂത്ത കാശുക്കാരി മുറപ്പെണ്ണുമായിട്ടുളള ബന്ധം, സമീറയുടെ ‘ നാടു കുലുക്കി പ്രേമം’ കാരണം ചില്ലുകൊട്ടാരം പോലെ തകർന്നു വീണു….അതോടു കൂടിയാണ് രക്തബന്ധങ്ങൾക്കിടയില്‍ അവൾക്ക് ‘നാശംപിടിച്ച ജന്മം” എന്ന പട്ടം ചാര്‍ത്തി കിട്ടിയത്….. അവന്റെ, വാഹനാപകട മരണത്തോടെ കണ്ടുനിന്നവരും…അതു കേട്ടു നിന്നവരും ഒന്നാകെ വിധി എഴുതി…. “കണ്ടവന്റെ കൂടെ പ്രേമം എന്നും പറഞ്ഞു അഴിഞ്ഞാടി നടന്നവളെ….. ഇനി ആര്‍ക്കു വേണം…ആര് കെട്ടാന്‍…അവളുടെ ജീവിതം അങ്ങനെയങ്ങ് തീർന്നു എന്നു കരുതിയാല്‍ മതി ” ചുരിദാറിന്റെ ഷാളൊന്നു….നെഞ്ചില്‍ നിന്നു മാറി കിടന്നാല്‍…അവന്റെ ബൈക്കിന് പിന്നില്‍ കയറി ഇരിക്കുമ്പോള്‍ ‘ നീ ആ ബാഗ് എടുത്ത് ഇടക്ക് വച്ചിട്ടിരിക്ക്” എന്നുപറയുന്ന… ജോജോ-ജോസഫ്…എന്ന എന്റെ മാത്രമായിരുന്ന…”ജോ”…. പ്രേമം എന്നാൽ വെറുമൊരു കാമം തീര്‍ക്കല്‍ അല്ലെന്നും…പ്രേമിച്ചു വളച്ച പെണ്ണിനെ വിശ്വാസത്തിന്റെ പേരില്‍ എങ്ങനെയെങ്കിലും ” മുതലാക്കല്‍” അല്ല യാഥാര്‍ത്ഥ പ്രണയമെന്നും ” അത് നല്ലൊരു ആണിന് ചേരുന്ന പണി അല്ലെന്നും മനസ്സിലാക്കി തന്ന എന്റെ…ജോ… നീ എവിടെയാണ് ഇപ്പോൾ…നിനക്ക് എന്നെ കാണാന്‍ കഴിയുമോ.??? വീടിന്റെ നാലു ചുവരുകൾക്കുള്ളിലിരുന്നു മനം വെന്തുരുകുന്നത് വേറൊരു ലോകത്തിരുന്ന് അവളുടെ ‘ജോ’ കാണുന്നുണ്ടാവാം…. ബാപ്പയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആ സംഭവത്തിന് ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് വിവാഹം ആലോചിച്ചു വരാൻ പോകുന്നവരുടെ മുന്നില്‍…അണിഞ്ഞൊരുങ്ങാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുത്തത്….. പക്ഷേ……ആര് വരാൻ….കവലവരെ വരുമ്പോള്‍ തന്നെ ആ’ നാടു കുലുക്കിയ പ്രേമത്തിന് ‘ പുതിയതായി നാട്ടുകാര്‍, ബന്ധുക്കള്‍….മെനഞ്ഞ് ചേര്‍ത്ത കഥയ്ക്ക്…കുറച്ചുകൂടി എരിവും, പുളിയും ചേർത്ത് വിളമ്പി കൊടുക്കുമ്പോള്‍….വന്നവർ തിരിച്ചു ഓടുന്ന വഴിക്ക് ഒരു പുല്ലുപോലും കിളിര്‍ക്കില്ല! ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍ കണ്ടു നിന്നു കൈകൊട്ടി പൊട്ടിചിരിക്കാന്‍ എന്തു രസമാണ് എന്നപോലെ….!! അതു കേള്‍ക്കുമ്പോള്‍ വയസ്സായ അവളുടെ ബാപ്പന്റെ നെഞ്ചോന്ന് പിടയും… ‘പാവം എന്റെ ബാപ്പ…..അന്ന് ആഹാരമൊന്നും കഴിക്കില്ല…. “എന്റെ മോള് കഴിച്ചോ….ഇന്നെനിക്ക് തീരെ വിശപ്പ് ഇല്ല……അതുകൊണ്ടാ…..” എന്നും പറഞ്ഞു കണ്ണും തുറന്ന് കിടന്ന്….മനസ്സ് നീറി…നീറി ആ പാവം നേരം വെളുപ്പിക്കും… ബാപ്പ ഒരു കടയില്‍ പണിക്ക് പോയി കിട്ടുന്ന തുച്ഛമായ പൈസ കൊണ്ടാണ് അന്നന്നുഉള്ള കാര്യങ്ങൾ കഴിഞ്ഞു പോയികൊണ്ടിരുന്നത്….. മാസങ്ങളും…. വര്‍ഷങ്ങളും കൊഴിഞ്ഞു പോകുംതോറും ബാപ്പയ്ക്ക് തീരെ വയ്യാതായി….. അങ്ങനെയാണ്, അവൾ മുന്‍പെങ്ങോ ചുമ്മാ ഒരു രസത്തിന് പഠിച്ച ‘തയ്യല്‍’ ഇന്ന് വയറ്റിപിഴപ്പിനുളള മാര്‍ഗമായി മാറിയത്..! അവൾ ഇപ്പോൾ കവലയിലെ ഒരു തയ്യല്‍ കടയില്‍ പണിക്ക് പോകുന്നുണ്ട്….. ***** ഗള്‍ഫില്‍ നിന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയത് മുഴുവനും തൂത്തു വാരി കൊണ്ട്…’കാമം മൂത്ത്…..കടുത്ത പ്രേമം മൂത്ത്….ഭാര്യ സ്വന്തം കുഞ്ഞിനെവരെ ഉപേക്ഷിച്ച് വേറൊരുത്തന്റെ കൂടെ നാട് വിട്ടപ്പോള്‍….രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങിയാണ് അഹമ്മദ് എന്ന യുവാവ് അവളെ തേടിയെത്തിയത്…..! നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്…..അവളെ തേടി ഒരാണ് അവളുടെ വീട്ടു മുറ്റത്തേക്ക് പെണ്ണുകാണന്‍ കയറി വരുന്നത്…!! അവൾ തീരെ വിശ്വസിച്ചിരുന്നില്ല…ഈ വരവ് തന്റെ വീട്ടു മുറ്റത്തേക്ക് എത്തുമെന്ന്! ചായയുമായി തന്നെ പെണ്ണുകാണന്‍ വന്നവരുടെ മുന്നിലേക്ക് നടന്നു ചെല്ലുമ്പോള്‍ അവളുടെ മനസില്‍ ആദ്യം പതിഞ്ഞത് അഹമ്മദിന്റെ നെഞ്ചില്‍ പറ്റി പിടിച്ച് ഇരിക്കുന്ന നാല് വയസ്സ് പ്രായമുള്ള ആ കുഞ്ഞു സുന്ദരി മോളുടെ നിഷ്കളങ്കമായ മുഖമാണ്….. ഒറ്റനോട്ടത്തിൽ തന്നെ ആ കുഞ്ഞു സുന്ദരി അവളുടെ മനസ്സിലേക്ക് കുടിയേറി… എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കിൽ അതാവാം….എന്ന് മുതിര്‍ന്നവര്‍ പറഞ്ഞപ്പോള്‍ അവന്‍ കുഞ്ഞിനെ കൂടെ വന്നവരെ ഏല്‍പ്പിച്ചിട്ട് അവള്‍ക്കരുകിലേക്ക് നടന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് തന്നെ ശരിക്കും പെണ്ണുകാണന്‍ വേണ്ടി വന്ന ആൾ അതും തന്നോട് നേരിട്ട് സംസാരിക്കാന്‍ വരുന്നത്…. അവളുടെ നെഞ്ചിനുള്ളില്‍ ചെറിയൊരു താളം ചവിട്ടല്‍ ഇല്ലാതില്ല……. “ഹായ്…..സുഖമാണോ” “……. സുഖമാണ്” അവൾ ചെറുതായൊന്ന് തല ചലിപ്പിച്ചു… “എനിക്ക് പ്രത്യേകിച്ച് അങ്ങനെയൊന്നും ചോദിക്കാനോ…..പറയാനോ ഒന്നുമില്ല…..”

ചെറിയ മുഖവുരയോടെ അവന്‍ പറഞ്ഞു തുടങ്ങി.. ” എനിക്ക് ഒരൊറ്റ ഡിമാന്റെ ഉള്ളു…..എന്റെ മോളെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരാളെ യാണ് എനിക്ക് വേണ്ടത്…..അങ്ങനെ ഒരാളെ തേടിയാണ് ഞാൻ ഇവിടെയും വന്നത്…… എന്താ സമ്മതം ആണോ.” തൊട്ടു മുന്‍പ് അവളുടെ മനസ്സില്‍ കുടിയേറിയ ആ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖം കണ്ടിട്ട് എങ്ങനെയാണ് സ്നേഹിക്കാന്‍ കഴിയാതെ ഇരിക്കുക… ” ആ മോളെ ഞാൻ നോക്കികൊള്ളാം…. പൊന്നുപോലെ….” ആ ഉറപ്പ്….,അവന് വലിയ സന്തോഷായി… അവന്‍ ഗള്‍ഫില്‍ ആയിരുന്ന സമയത്ത്…സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച്…ഭാര്യ പ്രേമം തലയ്ക്ക് പിടിച്ച്..കാമുകന്റെയൊപ്പം നാട് വിട്ടതും…..എല്ലാം അവന്‍ വാ തോരാതെ തുറന്നു പറഞ്ഞു. അവര്‍ക്കിടയില്‍ ഉയർന്ന് നിന്ന മതില്‍ കെട്ടിന്റെ ഉയരം കുറഞ്ഞു….കുറഞ്ഞു വന്നു……. ഇത്രയും നാളായിട്ടും വിവാഹം കഴിക്കാത്തതി ന്റെ കാരണങ്ങളും…… വേദനയുടെയും, ഒറ്റപ്പെടലിന്റെയും കഥകള്‍ അവൾ പറയുമ്പോൾ അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ സാക്ഷ്യം വഹിച്ചു.. “തന്നെ കുറിച്ച് ഇങ്ങനെയൊക്കെ തന്നെ പറയണം എന്ന് ആരോ കൂലി കൊടുത്ത് നിറുത്തിയിരിക്കുന്ന പോലെയാണ് ഈ കവലയിലെ കുറച്ച് ആളുകളുടെ സംസാരം കേട്ടാല്‍ തോന്നുന്നത്….എന്തോ അതൊക്കെ കേട്ടിട്ട് എനിക്കൊന്നും തോന്നിയില്ല….. എന്തായാലും നേരിട്ട്‌ പോയി കണ്ടു സംസാരിച്ചിട്ടാവാം ബാക്കി എന്തും… എന്ന് ആരോ മനസിലിരുന്ന് പറയുന്ന പോലൊരു തോന്നൽ…….അതുകൊണ്ടാണ് ഞാൻ ഇവിടെ വരെ വന്നത്” അതിന് മറുപടിയായി അവൾ ഒന്നും മിണ്ടിയില്ല…. പെട്ടന്ന് അവളുടെ വാടിയ മുഖഭാവം കണ്ടിട്ടെന്നോണ്ണം അവന്‍ പറഞ്ഞു “ഞാൻ ചുമ്മാ പറഞ്ഞന്നെയുള്ളൂ…താൻ അതോര്‍ത്ത് ടെന്‍ഷനൊന്നും അടിക്കണ്ട… ധൈര്യമായിട്ടിരിക്ക്….എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ….” അവൾ ഇഷ്ടത്തോടെ സമ്മതം മൂളി… ***** ആഘോഷങ്ങളും…ആര്‍ഭാടങ്ങളും ഒന്നും തന്നെയില്ലാതെ അഹമ്മദിന്റെയും സമീറയുടെയും വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞതിന് ശേഷം അഹമ്മദും, മകളും, സമീറയും കയറിയ ആ കാര്‍ വിവാഹ ഓഡിറ്റോറിയത്തിന്റെ ഗേറ്റും കടന്ന് പുറത്തേക്ക് ഇറങ്ങാന്‍ പോയതും….

ചീറി പാഞ്ഞു പൊടിയും പറത്തി കൊണ്ട് മറ്റൊരു കാർ ഇവര്‍ക്ക്‌ മുന്നിലായി തൊട്ടു-തൊട്ടില്ലെന്ന പോലെ സഡന്‍ ബ്രേക്കിട്ടു വന്നു നിന്നു!! ഓഡിറ്റോറിയത്തിന്റെ പരിസരത്ത് കൂടി നിന്നവര്‍ ആ സംഭവം കണ്ട് ഞെട്ടിത്തരിച്ചു അവിടേക്ക് കുതിച്ചു പാഞ്ഞു…!! ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തിറങ്ങിയ ആളെ കണ്ടു സമീറ ഞെട്ടി പോയി… ജോ-യുടെ അനുജന്‍!!! ആ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഓരോരുത്തരേയും കണ്ടു അവൾ ഞെട്ടല്‍ മാറാതെ….,ഇമച്ചിമ്മാന്‍ പോലും മറന്ന് നിന്നു പോയി….. ജോ-യുടെ അച്ഛൻ…..,ജോ-യുടെ അമ്മ..!! വർഷങ്ങൾക്ക് ശേഷം അവരെയെല്ലാം നേരില്‍ കണ്ടപ്പോള്‍ അവളുടെ ഹൃദയത്തില്‍ വെമ്പല്‍ കൊണ്ടു….കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ തുള്ളികള്‍ ജന്മമെടുത്തു… കാറിൽ നിന്നും പുറത്തിറങ്ങി നില്‍കുന്ന അഹമ്മദിന്റെയും സമീറയുടെയും അടുത്തേക്ക് ആഗതര്‍ നടന്നെത്തി….. “മോളെ നിനക്ക് സുഖമാണോ…..” ജോ-യുടെ അമ്മ അവളുടെ അരികില്‍ വന്നു അവളെ തലോടി കൊണ്ട് ചോദിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ സങ്കടവും….സന്തോഷവും കൊണ്ട് നിറഞ്ഞു. “മോളെ…..ഞങ്ങള്‍ ഇപ്പോഴാണ് കാര്യം അറിഞ്ഞത്….. അറിഞ്ഞപ്പാടെ ഞങ്ങൾ മോളെയൊന്ന് നേരില്‍ കാണാന്‍ വേണ്ടി പാഞ്ഞു പിടിച്ചു വരുകയായിരുന്നു….ഞങ്ങൾക്ക് നേരിലൊന്ന് കാണാന്‍ പറ്റിയല്ലോ…..അതു മതി……വലിയ സന്തോഷം ഉണ്ട്…. ഇതു വച്ചോള്ളൂ … ഇതിക്കട്ടെ…എന്റെ മോനും കൂടി അവകാശപ്പെട്ടത്തില്‍ നിന്ന് ഒരു പങ്ക്‌…..അത് എന്റെ മോൾക്കും കൂടി അവകാശപ്പെട്ടതാണ്…..ഇതു വാങ്ങിച്ചോള്ളൂ” ജോ-യുടെ അച്ഛൻ അവള്‍ക്ക് നേരെ ഒരു ചെറിയ കറുത്തപെട്ടി വച്ചു നീട്ടിക്കൊണ്ടു…. അഹമ്മദിനെയും നോക്കി അയാള്‍… ഉള്ളില്‍ തട്ടിയ നൊമ്പരത്തോടെ പറഞ്ഞു…”നിങ്ങൾ വലിയൊരു ഭാഗ്യവാനാണ്….എന്നാൽ പിന്നെ ഞങ്ങള്‍ ഇറങ്ങട്ടെ…..സമയം കിട്ടുമ്പോള്‍….ഞങ്ങളുടെ വീട്ടിലേക്കും വരണം…” യാത്ര പറഞ്ഞു അവർ ഇറങ്ങുമ്പോള്‍ അവളുടെ ഹൃദയത്തിനുള്ളില്‍ ഒരു നീറ്റല്‍ പോലെ… കണ്ണുകള്‍ നിയന്ത്രണമില്ലാതെ നിറഞ്ഞൊഴുകി……. അവളെ കുറിച്ച് കല്ലു വെച്ച നുണകളും.. പരദൂഷണവും പറഞ്ഞു നടന്നവരുടെ ഉച്ചന്തലയില്‍ ഏറ്റ ഇരുട്ടടി ആയിരുന്നു ജോ-യുടെ അച്ഛൻ അവളെ ഏല്‍പ്പിച്ച ആ ചെറിയ കറുത്ത പെട്ടി!! അവളെ കുറിച്ച് അസത്യം വിളമ്പി നടന്നവരുടെ ഉറക്കം കെടുത്തി കളഞ്ഞ ആ കറുത്ത പെട്ടിക്കുള്ളിലെ സത്യം ഒരു നാൾ മറനീക്കി പുറത്തു വന്നു!! ആ കവലയുടെ കരള്‍ ഭാഗത്തായി മെയിന്‍ റോഡ് സൈഡില്‍ കിടന്ന ആ വസ്തുവില്‍ ഒരു ഇരുനില കെട്ടിടം ഉയർന്നു വന്നു. തല ഉയര്‍ത്തി നിന്ന ആ കെട്ടിടത്തിന് അവൾ ഒരു പേരും കൊടുത്തു… ജോ-ഹൗസ് ആ കവലയിലെ കുടുംബം കലക്കികളുടെ….നുണയന്മരുടെ നെഞ്ചത്തേറ്റ മാരകമായ അടി ആയിരുന്നു ആ പേര്….!! പുതിയൊരു അതിഥിയുടെ ഉടനെയുള്ള വരവും കാത്ത്ജോ-ഹൗസ്നെഞ്ചും വിരിച്ചു രാജാവിനെ പോലെ ആ കവലയില്‍ തല ഉയര്‍ത്തി നിന്നു!!! (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

ബന്ധങ്ങൾ

ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു…

Published

on

By

രചന: ഉണ്ണി കെ പാർത്ഥൻ

“ഇവള് ഇത് എവിടെ പോയി കിടക്കുവാ.. വിളിച്ചിട്ട് എടുക്കുന്നില്ല ലോ..” പലവട്ടം ഫോൺ വിളിച്ചിട്ടും കാൾ അറ്റൻഡ് ചെയ്യാതിരുന്ന ഭാര്യയെ മനസ്സിൽ ആവോളം തെറി വിളിച്ചു കൊണ്ട് സുധി ബസിന്റെ സീറ്റിലേക്ക് ഒന്നുടെ ചാരിയിരുന്നു.. “വാട്സാപ്പ് ചെയ്തു നോക്കാം..” മൊബൈൽ ഒന്നുടെ എടുത്തു നെറ്റ് ഓൺ ചെയ്തു.. “ആഹാ.. ഇവൾ ഓൺലൈനിൽ ഉണ്ടല്ലോ… ഡീ..” സുധി ഒരു മെസ്സേജ് വാട്സാപ്പ് ചെയ്തു.. ഒരു മിനിറ്റ്.. രണ്ട് മിനിറ്റ്.. നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.. അപ്പുറത്ത് ഓൺലൈൻ തെളിഞ്ഞു കിടപ്പുണ്ട്… “ഡീ..” സുധി ഒന്നുടെ മെസ്സേജ് ചെയ്തു… നോ രെക്ഷ.. “എങ്കിൽ ഒന്നുടെ വിളിച്ചു നോക്കാം..” വാട്സാപ്പ് കാൾ ചെയ്തു… അനക്കമില്ല..

“ഇവള് ഈ മൊബൈലും കു ത്തി ഇരുന്നു ഉറങ്ങിപോയോ…” മനസ്സിൽ ഒന്നുടെ പറഞ്ഞിട്ട് സുധി നോട്ടം തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ചെറുപ്പകാരന്റെ മൊബൈലിലേക്ക് ഒരു നിമിഷം പാളി നോക്കി.. “ങ്ങേ… ഇത് ദേവി അല്ലേ.. എന്റെ ഭാര്യ.. ഇവളെ എങ്ങനെ ഇയ്യാൾക്ക് അറിയാം..” ആ ചെറുപ്പക്കാരൻ ഇടതടവില്ലാതെ വാട്സാപ്പ് മെസ്സേജ് ദേവിക്ക് അയച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. അപ്പുറത്ത് നിന്നും ഉരുളക്ക് ഉപ്പേരി പോലേ റിപ്ലൈയും.. “ചേട്ടാ.. ഒരു മിനിറ്റ്.. ആ ഫോൺ ഒന്ന് തരോ.. എന്റെ ഭാര്യക്ക് ഒരു മെസ്സേജ് ഇടാൻ ആണ്..” ആ ചെറുപ്പക്കാരനെ നോക്കി സുധി പതിയേ ചോദിച്ചു… “പിന്നെന്താ.. ദാ ചേട്ടാ ഫോൺ..” വിനീത പുളകിതനായി അയ്യാൾ ഫോൺ സുധിക്ക് നേരെ നീട്ടി.. “ഡീ.. ഞാൻ നിന്നെ കൊറേ നേരമായി വിളിക്കുന്നു… മെസ്സേജ് ഇടുന്നു..

നീ എന്റെ മെസ്സേജ് തുറന്നു നോക്കിയില്ല ലോ.. ഇത് ആരാ നിന്റെ ഫ്രണ്ട് ആണോ.. എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് കൊണ്ട് ഞാൻ ഈ ചേട്ടന്റെ ഫോൺ വാങ്ങി മെസ്സേജ് ഇടുവാ.. അതേ.. ഞാൻ ഇന്ന് വീട്ടിലേക്ക് വരുന്നുണ്ട്…വൈകുന്നേരം ആവുമ്പോളേക്കും എത്തും ട്ടോ..” മെസ്സേജ് സെന്റ്… “ങ്ങേ..” അപ്പുറത്തു നിന്നു മറുപടി വിത്ത് സ്മൈലി.. “ഓൾക്ക് മനസിലായില്ല ന്ന് തോന്നുന്നു… ചേട്ടാ മ്മക്ക് ഒരു സെൽഫി എടുത്താലോ..” ആ ചെറുപ്പക്കാരനെ ചേർത്ത് പിടിച്ചു സുധി ഒരു സെൽഫി എടുത്തു പിക്ക് ദേവിക്ക് സെന്റ് ചെയ്തു… അപ്പുറം മെസ്സേജ് ഓപ്പൺ ചെയ്തു… അപ്പുറത്ത് നിന്നു ഒരു റിപ്ലൈയും ഇല്ല… “ഓൾടെ നെറ്റ് കഴിഞ്ഞു കാണും.. അതാണ് റിപ്ലൈ ഇല്ലാത്തത്.. സർപ്രൈസ് കൊടുക്കാന്നു കരുതിയതാ.. ഇനി ഇപ്പൊ അത് വേണ്ടാ ലോ…” മൊബൈൽ തിരിച്ചു നൽകി കൊണ്ട് നിഷ്കളങ്കമായി സുധി ആ ചെറുപ്പക്കാരനെ നോക്കി.. “ചേട്ടാ ആളിറങ്ങാൻ ണ്ട്..” ചെറുപ്പക്കാരൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ് കണ്ടക്ടറേ നോക്കി ഉറക്കേ വിളിച്ചു പറഞ്ഞു… “ഇനി അടുത്ത സ്റ്റോപ്പ്‌ കൊല്ലത്തു ആണ്..”

കണ്ടക്ടർ വിളിച്ചു പറഞ്ഞു… “അതൊന്നും പറ്റില്ല.. എനിക്ക് ഇവിടെ ഇപ്പൊ ഇറങ്ങണം…” ചെറുപ്പക്കാരൻ ബെൽ അടിച്ചു.. ഡ്രൈവർ വണ്ടി നിർത്തി.. ചെറുപ്പക്കാരൻ ഇറങ്ങി.. തിരിഞ്ഞു നോക്കാതെ ഓടി… സുധി മൊബൈൽ എടുത്തു ഒന്നുടെ ഭാര്യയെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ ആണ്… ദയവായി അൽപ്പനേരം കഴിഞ്ഞു വിളിക്കുക..” സുധി ഒന്നുടെ വിളിച്ചു… “നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പൊ സ്വിച് ഓഫ് ആണ്.. ദയവായി അൽപ്പ നേരം കഴിഞ്ഞു വിളിക്കുക…” “ഇന്നലെ നല്ല മഴ അല്ലായിരുന്നോ.. ഫോൺ ചാർജ് പോയി കാണും..” അതും പറഞ്ഞു സുധി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു… ശുഭം.. ഉണ്ണി കെ പാർത്ഥന്റെ സ്റ്റോറി എന്തേ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് മാത്രമായി രണ്ട് വരി.. വിഡ്ഢിത്തത്തോടെ ചില ആശയങ്ങളേ കൂടെ കൂട്ടി നോക്കും.. അത് പണ്ട് മുതലേ ഉള്ള ശീലമാണ്.. സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് വേണേൽ പറയാം.. എഴുതി നോക്കും.. വായിക്കുന്നവരുടെ അഭിരുചിക്ക് വിടും.. അവരേ കേൾക്കും അതാണ് പതിവ്.. ജീവനുള്ള കഥയുമായി വീണ്ടും കാണാം..

Continue Reading

ബന്ധങ്ങൾ

ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ..

Published

on

By

രചന: സജി തൈപ്പറമ്പ്

“ചേട്ടാ.. ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ചേ” “പിന്നേ.. എനിക്കതല്ലേ ജോലി ?,ചുരിദാറിട്ടിരുന്നേൽ ഈ പാടുണ്ടായിരുന്നോ? ഈ നേരമില്ലാത്ത നേരത്ത്,സാരിയുടുക്കാൻ നിന്നോടാരെങ്കിലും പറഞ്ഞോ?” “എന്താ ജയേട്ടാ.. ഈ പറയുന്നത്? ഇതൊരു സാധാരണ കല്യാണമല്ലല്ലോ? എൻ്റെ വല്യച്ഛൻ്റെ മകൾടെ കല്യാണമല്ലേ? അവിടെയുള്ളവർക്കൊക്കെ സാരിയെടുത്ത കൂട്ടത്തിൽ എനിക്കും വല്യച്ഛൻ,സാരിയെടുത്ത് തന്നത്, കല്യാണത്തിന് ഉടുക്കാൻ വേണ്ടിയല്ലേ?” ഓഹ് പിന്നേ, സാരിയുടുക്കാൻ പറ്റിയൊരു കോലം, നീയൊന്ന് വേഗമിറങ്ങാൻ നോക്ക് , പുശ്ചത്തോടെ പറഞ്ഞിട്ട് ജയേട്ടൻ പുറത്തേയ്ക്ക് പോയപ്പോൾ ,എനിക്ക് കടുത്ത നിരാശ തോന്നി. രാവിലെ മുതല് തുടങ്ങിയ കഷ്ടപ്പാടാണ് ,നന്നായൊന്ന് ഒരുങ്ങിയിട്ട് എത്ര നാളായി, രണ്ട് കൊല്ലം മുൻപ് അനുജത്തിയുടെ കല്യാണത്തിനാണ് ഇതിന് മുമ്പ് സമയമെടുത്തൊന്ന് ഒരുങ്ങിയത് ,അല്ലാതെയുള്ള എന്ത് ചടങ്ങിന് പോയാലും ജയേട്ടൻ്റെ ധൃതി കാരണം ഏതെങ്കിലുമൊരു ചുരിദാറുമെടുത്തിട്ട് വെളിച്ചെണ്ണ തേച്ച മുടിയൊന്ന് കോതിയൊതുക്കി കണ്ണാടിയിലൊട്ടിച്ചിരിക്കുന്ന ഒരു പൊട്ടുമെടുത്ത് നെറ്റിയിലൊട്ടിച്ചിട്ട് വേഗം ഇറങ്ങാറാണ് പതിവ്, ഇതിപ്പോൾ പുറം നാട്ടിലൊക്കെ പോയിട്ട് വന്ന കസിൻസെല്ലാം കെട്ടിയൊരുങ്ങി വരുമെന്നറിയാവുന്നത് കൊണ്ട് ,അവരുടെ മുന്നിൽ ചെറുതാവണ്ടന്ന് കരുതിയാണ്, ഇന്നലെ രാത്രി മുതൽ പോയസൗന്ദര്യമൊന്ന് തിരിച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങിയത് രാത്രി തന്നെ പറമ്പിൽ നിന്ന് കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത്, തൊലി കളഞ്ഞ്, അതിൻ്റെ മുകളിൽ അരിപ്പൊടി വിതറി മുഖത്ത് തേച്ച് വച്ചു, ഏറെ നേരം കഴിഞ്ഞു് അത് കഴുകിയതിന് ശേഷമാണ്, ഇന്നലെ ഉറങ്ങാൻ കിടന്നത് തന്നെ എന്നിട്ട് അതിരാവിലെയെഴുന്നേറ്റ് ബാക്കിയുണ്ടായിരുന്ന കറ്റാർവാഴയുടെ ജെല്ലെടുത്ത് ജ്യൂസാക്കി, തലയിൽ തേച്ച് പിടിപ്പിച്ചു ,മുടിക്ക് തിളക്കം കിട്ടുമെന്നാരോ മുമ്പ് പറഞ്ഞത് കൊണ്ടാണങ്ങനെ ചെയ്തത് അങ്ങേതിലെ ശോഭേച്ചി മിക്കപ്പോഴും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ ചോദിക്കാറുണ്ട്, ഗീതയ്ക്ക് ബ്യൂട്ടി പാർലറിലൊന്നും പോകാൻ താല്പര്യമില്ലേന്ന്?

തൻ്റെ നല്ല തിക്നസ്സുള്ള മുടിയല്ലേ? ഒന്ന് സ്ട്രെയ്റ്റ് ചെയ്തിട്ടിരുന്നേൽ നല്ല വെറ്റായി കിടന്നേനെയെന്ന് അത് കേട്ടപ്പോഴെനിക്ക് ആത്മനിന്ദയാണ് തോന്നി . ഏത് പെണ്ണുങ്ങൾക്കാണ്, ബ്യൂട്ടി പാർലറിൽ പോകാനും, ഫേഷ്യല് ചെയ്യാനും ,മുടിയൊന്ന് സ്ട്രെയ്റ്റ് ചെയ്യാനുമൊക്കെ ആഗ്രഹമില്ലാത്തത്? ,പക്ഷേ അതിനൊക്കെ സപ്പോർട്ട് ചെയ്യുന്നൊരു ഹസ്ബൻ്റ് കൂടിയുണ്ടാവണ്ടെ? വെറും മുപ്പത് രൂപാ മുടക്കി പുരികമൊന്ന് ത്രെഡ് ചെയ്യാൻ പോലും, പുള്ളിക്കാരൻ പൈസ തരില്ല, പഠിക്കാൻ പോയ സമയത്ത്, അമ്മ ഒരുപാട് പറഞ്ഞതാണ്, മോളേ.. നീയെങ്കിലും പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക്, ഇല്ലെങ്കിൽ കല്യാണം കഴിയുമ്പോൾ ,അമ്മയെ പോലെ സ്വന്തം ആവശ്യങ്ങൾക്കെല്ലാം ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടി നില്ക്കേണ്ടി വരുമെന്ന് , ആര് കേൾക്കാൻ ? അതിൻ്റെയാണീ അനുഭവിക്കുന്നത്, ഞാനൊരുവിധം സാരി അരക്കെട്ടിലുറപ്പിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം അവിടെ ചെന്നയുടനെ എന്നെയും മക്കളെയും മണ്ഡപത്തിലേക്ക് പറഞ്ഞ് വിട്ടിട്ട് ജയേട്ടൻ കൂട്ടുകാരുടെയടുത്തേയ്ക്ക് പോയി. ഹായ് നാത്തൂനെ, ഇതെന്തായീ കാണുന്നത്? കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നതോ ? ചുവന്ന പട്ട് സാരി, നാത്തൂന് നന്നായി ചേരുന്നുണ്ട് കെട്ടോ? വല്യച്ഛൻ്റെ ഇളയ മരുമകള് വന്നെന്നോടങ്ങനെ പറഞ്ഞപ്പോൾ മനസ്സിനൊരു കുളിർമ്മ തോന്നി ,അവളങ്ങനെ ആരെയും പുകഴ്ത്തിപ്പറയുന്നൊരാളല്ല ങ്ഹാ ഗീതേച്ചി… പൊളിച്ചല്ലോ ? നിങ്ങൾക്കൊരു പത്ത് വയസ്സ് കുറഞ്ഞിട്ടുണ്ട്, ഗീതേച്ചി വെളുത്തതായത് കൊണ്ടാവാം ചുവപ്പ് നിറം നന്നായി മാച്ച് ചെയ്യുന്നുണ്ട്, അത് മാത്രമല്ല രശ്മി ,ഗീതേച്ചിക്ക് നല്ല ബോഡി ഷെയ്പുള്ളത് കൊണ്ട് സാരി നന്നായി ചേരുന്നുമുണ്ട് എൻ്റെ കൃഷ്ണാ … എനിക്കിനി മരിച്ചാലും വേണ്ടില്ല ബാംഗ്ളൂരിൽ മോഡലിങ്ങ് ചെയ്യുന്ന അമ്മാവൻ്റെ മക്കളാണത് പറഞ്ഞത് ഇതിൽപരം ഈയുള്ളവർക്ക് മറ്റൊന്നും വേണ്ട അതോടെ എൻ്റെ മൂഡ് ഔട്ടെല്ലാം മാറി. താലികെട്ടും, സദ്യയുമൊക്കെ കഴിഞ്ഞപ്പോൾ തിരിച്ച് പോകാൻ ജയേട്ടൻ ധൃതിവച്ചു. കുറച്ച് കൂടി നില്ക്ക് ജയേട്ടാ… ഇത്രവേഗം തിരിച്ച് പോകാൻ നമ്മള് അന്യരൊന്നുമല്ലല്ലോ? മനസ്സില്ലാ മനസ്സോടെയാണെങ്കിലും പുള്ളിക്കാരൻ കുറച്ച് നേരം കൂടി നിന്നു.

നാല് മണിയായപ്പോൾ ജയേട്ടന് പോയിട്ട് തിരക്കുണ്ടെന്ന് വല്യച്ഛനോട് കളവ് പറഞ്ഞിട്ട് ഞങ്ങളവിടുന്നിറങ്ങി. ഗീതേ .. നീ മുന്നിലോട്ടിരിക്ക് മക്കള് രണ്ട് പേരും കൂടി പിന്നിലിരുന്നോളും കാറിൻ്റെ പിൻഡോറ് തുറക്കാനൊരുങ്ങിയ എന്നോടത് പറഞ്ഞത്, ജയേട്ടൻ തന്നെയാണോ,? എന്ന് വിശ്വസിക്കാനാവാതെ ആ മുഖത്തേയ്ക്ക് ഞാൻ പകച്ച് നോക്കി . കുറച്ച് നാളുകളായി പത്താം ക്ളാസ്സിൽ പഠിക്കുന്ന മൂത്ത മകനാണ്, എന്നും ഇടത് വശത്തെ ഫ്രണ്ട് സീറ്റിലിരിക്കുന്നത്, ഒരു ദിവസം അവനോട് ഞാൻ ബാക്ക് സീറ്റിലേക്കിരിക്കാൻ പറഞ്ഞപ്പോൾ ജയേട്ടൻ സമ്മതിച്ചില്ല നിനക്ക് മുന്നിൽ തന്നെയിരിക്കണമെന്ന് ഇത്ര നിർബന്ധമെന്താണ്? ആ ചോദ്യം അന്നെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. വേണ്ട, ഞാനിവിടെ തന്നെയിരുന്ന് കൊള്ളാം ഉള്ളിലെ സന്തോഷം മറച്ച് പിടിച്ച്, ഞാൻ വെറുതെയൊരു നമ്പരിറക്കി. ഹാ, പറയുന്നത് കേൾക്ക് ഗീതേ .. എനിക്കത് മതിയായിരുന്നു, എൻ്റെ ഭർത്താവ് എന്നെ നിർബന്ധിച്ചാലേ, ഞാനിനി മുൻ സീറ്റിലിരിക്കു, എന്നൊരു പിടിവാശി എനിക്കന്നുണ്ടായിരുന്നു. അല്ല, നമ്മളിതെങ്ങോട്ടാ പോകുന്നത് ? വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാതെ, കാറ് ഹൈവേയിലൂടെ തന്നെ സഞ്ചരിക്കുന്നത് കണ്ട് ,ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. നീയെപ്പോഴും പറയാറില്ലേ ? ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ, ഒരിക്കലൊന്ന് പോകണമെന്നും, അവിടുള്ളവരെയൊക്കെ ഒന്ന് പരിചയപ്പെടണമെന്നുമൊക്കെ അയ്യോ അങ്ങോട്ടാണോ പോകുന്നത്? ,ജയേട്ടാ .. ഞാനീ പട്ട് സാരിയൊക്കെയുടുത്ത് വന്നാൽ ,അവരെന്ത് വിചാരിക്കും? നമുക്ക് വേറൊരു ദിവസം പോകാം ഹേയ് അതൊന്നും സാരമില്ല, ഇന്നാണ് അതിന് പറ്റിയ ദിവസം ഈ മനുഷ്യനിതെന്ത് പറ്റി? ആകെയൊരു മാറ്റം ?

എൻ്റെ ജിജ്ഞാസ വർദ്ധിച്ചു. അങ്ങനെ കുറെ നാള് കൊണ്ടുള്ള ആഗ്രഹം സാധിച്ചു. കമ്പനിയിലുള്ള ജയേട്ടൻ്റെ സബ്ഓർഡിനേറ്റ്സൊക്കെ എന്നെ ,മാഡം എന്ന് വിളിച്ച് സംബോധന ചെയ്തപ്പോൾ, ഞാനങ്ങ് വല്ലാതായി. അവിടുന്നിറങ്ങിയിട്ടും, വീട്ടിലേക്ക് പോകാതെ, ജയേട്ടൻ ഞങ്ങളെയും കൊണ്ട് നേരെ ബീച്ചിലേക്കാണ് പോയത്, ൻ്റെ കൃഷ്ണാ… ഇന്ന് മൊത്തം സർപ്രൈസുകളാണല്ലോ? എല്ലാ ദിവസവും, ഈ മനുഷ്യന് ഇങ്ങനെ തോന്നിയിരുന്നെങ്കിയെന്ന്, ഞാൻ വല്ലാതെ കൊതിച്ച് പോയി. ഞാനൊരു കാര്യം ചോദിച്ചാൽ, സത്യം പറയുമോ ? രാത്രിയിൽ ജയേട്ടനൊപ്പം കട്ടിലിൽ കിടക്കുമ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു ഉം ചോദിക്ക്, ഇന്നെന്താ ജയേട്ടന് പറ്റിയത്? ഇപ്പഴും എനിക്ക്, ഒന്നുമങ്ങട്ട് വിശ്വസിക്കാനാവുന്നില്ല, ചില തിരിച്ചറിവുകളുണ്ടാകുന്നത് മറ്റുള്ളവരിൽ നിന്നാണ് ,കല്യാണ പന്തലിൽ വച്ച് ,എനിക്കങ്ങനെയൊരു തിരിച്ചറിവ് കിട്ടി ,ഇപ്പോൾ നീ അത്രയും മനസ്സിലാക്കിയാൽ മതി. ################### അതാരാ ചേട്ടാ… ആ ചുവന്ന സാരിയുടുത്ത് നില്ക്കുന്നത്, എന്തൊരു ലുക്കാണ് ആ ചേച്ചിക്ക്? അറിയില്ലെടാ, പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏതോ ഭാഗ്യം ചെയ്തവൻ്റെ ഭാര്യയാണ് , ഈശ്വരാ … നമുക്കൊന്നും നീ ഇത് പോലൊരു ഭാര്യയെ തന്നില്ലല്ലോ? ശരിയാ ചേട്ടാ… ഇതിനെയൊക്കെ കാണുമ്പോഴാണ് ,സുരാജേട്ടൻ പറഞ്ഞത് പോലെ വീട്ടിലിരിക്കുന്നതിനെയെടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് #################### കല്യാണ പന്തലിൽ വച്ച് ,ഗീതയെ ചൂണ്ടിക്കാണിച്ച്, ക്യാമറാമാൻ്റെ സഹായിയായ പയ്യൻ ചോദിച്ച സംശയവും, അതിനയാൾ കൊടുത്ത മറുപടിയുമാണ്, തന്നിലുണ്ടായ മാറ്റത്തിന് കാരണമെന്ന് അയാൾ ഗീതയോട് പറഞ്ഞില്ല. NB :- ശരീരത്തിൽ കസ്തൂരിയുണ്ടെന്നറിയാതെ അതിൻ്റെ സുഗന്ധമന്വേഷിച്ച് നടക്കുന്ന മാനുകളെ പോലെയാണ് ചില പുരുഷൻമാർ, എന്ന് പറയാതെ വയ്യ ലൈക്ക് കമന്റ് ചെയ്യണേ…

Continue Reading

ബന്ധങ്ങൾ

വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

Published

on

By

രചന: Anu Swaroop

 

വീട്ടിലെ രണ്ടുപെണ്മക്കളിൽ ഇളയത് ആണെങ്കിലും വീട്ടുകാർക്ക് എന്നും ഒരു ഭാരം ആയിരുന്നു ഞാൻ,, ഞാൻ ജനിച്ചു പിറ്റേദിവസം ഒരു ആക്സിഡന്റ് പറ്റി അച്ഛൻ മരിച്ചു എന്ന കാരണം പറഞ്ഞു ആയിരുന്നു എന്നെ വീട്ടിലെ ഭാഗ്യദോഷി ആക്കിയത്, അമ്മക്ക് എന്നും പ്രിയപെട്ടവൾ ചേച്ചി തന്നെ ആയിരുന്നു, അമ്മയുടെ ഓരോ വാക്കിലും, പ്രവർത്തിയിലും അത് പ്രകടമായിരുന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്ത ചേച്ചി സ്കൂൾ പഠനം കഴിഞ്ഞു പട്ടണത്തിലെ കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു,, പെൺകുട്ടികൾ പഠിച്ചിട്ട് എന്ത് കിട്ടാനാ എന്നുള്ള ചോദ്യം ആയിരുന്നു മറുപടി,.. അമ്മയെ വിധവയാക്കിയവൾ എന്ന പട്ടം നേരത്തെ ചാർത്തി കിട്ടിയതിനാൽ ബാല്യത്തിന്റെ നിറവും സ്വപ്നങ്ങളും ഒക്കെ എന്നേ പൊഴിഞ്ഞു പോയിരുന്നു,.. അമ്മയും ചേച്ചിയും ഉണ്ടായിട്ടും ഒരിറ്റ് സ്നേഹം തരാൻ ആരും ഇല്ലാതെ ഒറ്റപെട്ട ജീവിതം ആയിരുന്നു എന്നും,,.. കുത്തുവാക്കുകളും, ശാപവാക്കുകളും കേട്ടു കണ്ണുനീര് തുടക്കാൻ വേണ്ടി മാത്രം ഒരു ജന്മം,, എന്റെ ജന്മത്തെ ഞാൻ തന്നെ വെറുത്ത ദിനങ്ങൾ,,

ഗ്രാമത്തിലെ തയ്യൽ യൂണിറ്റിലെ തയ്യൽ പഠിത്തവും, വീട്ടിലെ അടുക്കളജോലിയും ആയിരുന്നു അമ്മ എനിക്ക് വേണ്ടി കരുതി വെച്ചിരുന്നത്… ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ ചേച്ചിക്ക് വേണ്ടി വിവാഹആലോചന തുടങ്ങിയപ്പോൾ ആണ് അമ്മക്ക് ഞാൻ വീണ്ടും ഒരു ബാധ്യത ആവുന്നത്..,, കടമ തീർക്കാൻ എന്ന പേരിൽ ഇരുപത്തിരണ്ടുകാരിയായ തന്നെക്കാൾ ഇരട്ടി പ്രായം ഉള്ള ഒരാളെ ആയിരുന്നു അമ്മ കണ്ടെത്തിയത്,, മറ്റ് ആരുടെയോ നിർബന്ധത്തിൽ ആണ് അയാൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കും വിധം ആയിരുന്നു അയാളുടെ പെരുമാറ്റം, അത് അമ്മയോട് സൂചിപ്പിച്ച എന്നെ ചേച്ചിയുടെ മുന്നിൽ വെച്ചു തന്നെ പരിഹസിച്ചു വിട്ടു..,, “പിറന്നു വീണതെ എന്റെ താലിചരടും നെറ്റിയിലെ സിന്ദൂരവും മായിച്ചു, ഇനി കഴുത്തിൽ താലി ചാർത്തുന്നവന് എന്തൊക്കെയാണാവോ വരാൻ പോകുന്നത്” അമ്മയുടെ ആക്രോശത്തിനു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ തലയും താഴ്ത്തി മിണ്ടാതെ പോരേണ്ടി വന്നു എനിക്ക്,,, രണ്ടുമാസത്തിനപ്പുറം ചേച്ചിയോടൊപ്പം അണിഞ്ഞൊരുങ്ങി മനസ്സിൽ നിറയെ ഭയശങ്കകളോടെ മുഹൂർത്തം പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് വീടിനുള്ളിൽ അടക്കിപിടിച്ച സംസാരവും, കുശുകുശുക്കലും കേട്ടത്… എന്തോ പ്രശ്നം ഉണ്ടെന്നു കൂടെ ഉണ്ടാരുന്നവരുടെ മുഖത്ത് നിന്നും മനസ്സിൽ ആക്കാൻ കഴിഞ്ഞു, ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല,,

മുറിക്കുള്ളിൽ കൂടി നിന്നവർ ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി പൊയ്‌കൊണ്ടിരുന്നു എന്താ സംഭവിച്ചേ എന്നു അറിയാൻ ഉള്ള ആകാംഷ കൊണ്ടു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു വാതിലിനു നേർക്കു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ കൊടുംകാറ്റ് പോലെ ഉള്ളിലേക്ക് കയറി വന്നത്,,… “എന്നോട് എല്ലാവരും പറഞ്ഞതാ ഈ അശ്രീകരത്തെ എന്റെ മോളുടെ കൂടെ പന്തലിൽ ഇറക്കണ്ട എന്നു.., അന്ന് ഞാൻ അത് കേട്ടില്ല,അത് എന്റെ തെറ്റ്‌..,,നിന്നെ താലികെട്ടാൻ വരാം എന്നു സമ്മതിച്ചവൻ വേറെ ഒരു പെണ്ണിനേയും കൊണ്ടു ഓടി പോയെടി… പെൺകുട്ടികൾ ആയാൽ കുറച്ചു ഒക്കെ ഭാഗ്യം വേണം,.. നിനക്കിപ്പോൾ മതിയായല്ലോ എല്ലാം, എന്റെ കുഞ്ഞിന്റെ ജീവിതം കൂടി നീ കാരണം നശിക്കുമല്ലോ എന്റെ ദേവിയെ….” അമ്മേ ഞാൻ….പറയാൻ വന്നത് മുഴുവൻ ആക്കാൻ കഴിയാതെ നിന്നു പോയി താൻ..,, അമ്മ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു,,

“ലീലേടത്തി… ഇങ്ങനെ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യം ഒന്നും ഇല്ലല്ലോ?? പ്രശ്നം പരിഹരിക്കാൻ ഉള്ള വഴി അല്ലെ നോക്കണ്ടത് നമ്മൾ… നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഒരു പയ്യൻ ഉണ്ട് ഞങ്ങളുടെ കൂടെ, മുഹൂർത്തം തെറ്റാതെ നമുക്ക് നടത്താം ഇത്,.. പയ്യന്റെ അമ്മാവന്റെ മകൻ ആണ് ഇത്, എല്ലാ കാര്യങ്ങൾക്കും അവൻ കൂടെ ഉണ്ടാരുന്നത് കൊണ്ടു ഇനി ഒരു ചർച്ചയുടെ ആവശ്യം വരുന്നില്ല” “അത് വേണോ?? എന്നുള്ള അമ്മയുടെ ചോദ്യത്തിന് അകത്തേക്ക് കയറി വന്ന എന്റെ പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു ഉത്തരം കൊടുത്തത്…. “വേണം എനിക്ക് ഇഷ്ടാ ഈ പെൺകുട്ടിയെ…

അവളെ എനിക്ക് തന്നേരെ അമ്മേ….,,,” മഞ്ഞനൂലിൽ കോർത്ത താലി കഴുത്തിൽ ചാർത്തി തന്നു, ഹാരവും അണിയിച്ചു, നെറ്റിയിൽ സിന്ദൂരവും തൊടുവിച്ചു തന്നു, കയ്യോട് കയ്യ് ചേർത്തു പിടിച്ചു മണ്ഡപം ചുറ്റുന്ന ഞങ്ങളെ എവിടെ നിന്നോ വന്ന ഒരിളം കാറ്റ് തഴുകി കടന്നു പോയി…ആ കാറ്റു എന്റെ ചെവിയിൽ പറഞ്ഞു മോളെ അച്ഛന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാവും എന്നു…… അത് അങ്ങനെയാണ് ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്തിനും.. ഏതിനും കൂടെ..,,, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

 

Continue Reading

Most Popular