Connect with us

Love

ഭാഗ്യദേവത

Published

on

രചന: മാളു മാളൂട്ടി

“തന്റെ കണ്ണിലെന്താടോ മനുഷ്യാ… ഓരോന്ന് ഇറങ്ങിക്കോളും രാവിലെ മനുഷ്യനെ ശല്യപ്പെടുത്താൻ…?..” വണ്ടീടെ സൈഡ് കൊണ്ടോ ആവോ..അതിന് മുന്നേ രക്ഷപ്പടാൻ ശ്രമിച്ചതാ പാവം…ചാടിയത് ആരാന്റെ പറമ്പിൽ…. “വല്ലതും പറ്റിയോ….?..”.. “കാണാൻ മേലെ എന്താ പറ്റിയേ ന്ന്…”. “ഉയ്യെന്റമ്മച്ചിയേ ചോരാ…”.. കർത്താവേ…പെണ്ണിന്റെ ബോധം പോയോ……ചോര കണ്ടാൽ ബോധം പോകുന്നവളാണോ കുറച്ച് മുന്നേ വായിൽ നാക്കിടാതെ കിടന്ന് ചിലച്ചത്….. ഓടി ചെന്ന് പിടിച്ചെണീപ്പിച്ചിട്ടും പെണ്ണിന് ബോധം വരുന്നില്ലല്ലോ….സഹായത്തിന് നോക്കീട്ട് ഒരു പൂച്ചക്കുഞ്ഞിനെപ്പോലും കാണുന്നതുമില്ല….. പിന്നെയൊന്നും നോക്കീലാ…പൊക്കി തോളിലിട്ട് വണ്ടിയിലാക്കീ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടൂ…. “കുഴപ്പമൊന്നും ഇല്ല …..പെട്ടെന്ന് പേടിച്ചതിന്റെയാ ബോധം പോയത്…നെറ്റിയിലുളളത് ചെറിയൊരു മുറിവാ….എന്നാലും ഇന്നിവിടെ കിടക്കട്ടെ…..”.. “ഹയ്യോ…ഇന്നിവിടെ കിടക്കാനോ… ഡോക്ടറെ എനിയ്ക്കാ കൊച്ച് എന്താന്നോ ഏതാന്നോ എന്നൊന്നും അറിയത്തില്ല…അതുകൊണ്ട് ഞാൻ പോവാ…എനിയ്ക്ക് ഓഫീസിലെത്തണം…”… “അതൊന്നും എനിയ്ക്കറിയണ്ടാ…താനല്ലേ ആ കൊച്ചിനെ കൊണ്ട് വന്നേ…അതോണ്ട് അതിന്റെ പൂർണ്ണ ഉത്തരവാദിത്തവും തനിയ്ക്കാ ഇപ്പോ…ഒരു കാര്യം ചെയ്യ്…അതിന്റെ വീട്ടുകാരെ ആരെയെങ്കിലും ഒന്ന് കോൺടാക്റ്റ് ചെയ്യാൻ പറ്റുവോ ന്ന് നോക്ക്…”… “ഹ്മ്മ്…ഓകെ ഡോക്ടർ..”… “എടോ തൽക്കിലം താനിത് പിടിയ്ക്ക്…”.. ഒരു രണ്ടായെരത്തിന്റെ നോട്ട് ഞാനവൾക്ക് നേരേ നീട്ടീ…. “തന്റെ പപ്പേടയോ അമ്മേടെയോ ഫോൺ നമ്പർ താ…ഞാൻ വിളിച്ച് പറയാം അവരെ…”… പെട്ടന്ന് കണ്ണൊക്കെ നിറഞ്ഞ് അവളുടെ ദൃഷ്ടി മറ്റെവിടേയ്ക്കോ ആയീ….. ഏഹ്…ഇവൾക്കിതെന്താ പറ്റിയേ…താൻ തെറ്റായിട്ടൊന്നും പറഞ്ഞില്ലല്ലോ…. “എനിയ്ക്ക് അങ്ങനെ വിളിയ്ക്കാനും വേണ്ടീ ആരൂല്ലാ…പപ്പേം അമ്മേം ഒന്നും ഇല്ലാത്ത കുട്ടിയാ ഞാൻ…എന്നെ ഇവിടെ എത്തിച്ചതിന് നന്ദിയുണ്ട് ട്ടോ…പൊയ്ക്കോളൂ…നിങ്ങളെ ബുദ്ധിമുട്ടിച്ചതിന് ക്ഷമ ചോയ്ക്കണൂ ട്ടോ….”.. പുലി പോലെ നിന്നവൾ എലിയായോ കർത്താവേ… കേട്ടപ്പോ ഉളളിലൊരു വിങ്ങൽ…ഒറ്റയ്ക്ക് ആക്കീട്ട് പോകാനും തോന്നുന്നില്ല..എന്നതായാലും ഒരു പെങ്കൊച്ചും കൂടിയല്ലേ…. അമ്മച്ചിയെ വിളിച്ച് പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞൂ….ഓടിപ്പിടച്ച് വരുന്നത് കണ്ടാലറിയാം പേടിച്ചാ വരവ് എന്ന്… “എന്നതാടാ പറ്റിയെ…സൂക്ഷിച്ച് പോണം ന്ന് എത്ര പറഞ്ഞാലും കേൾക്കില്ലല്ലോ..” “എനിയ്ക്കൊന്നും പറ്റീലാ അമ്മച്ചീ .”.. നടന്നതൊക്കെ പറഞ്ഞപ്പോ ആ മുഖത്തും പേടീ മറഞ്ഞ് സങ്കടം നിഴലിയ്ക്കുന്നുണ്ടായിരുന്നൂ… “കർത്താവേ…അപ്പനും അമ്മയും ഇല്ലാത്ത കൊച്ചാ…നീ വല്ലതും കടിപ്പിച്ച് പറഞ്ഞോടാ..”.. “ഏയ്….ഇല്ലെന്നേ…”.. “എടോ ഇതെന്റെ അമ്മച്ചിയാ…നിങ്ങള് മിണ്ടിം പറഞ്ഞും ഇരിയ്ക്ക് ട്ടോ…”.. “അയ്യോ…വെറുതെ അമ്മച്ചിയെ ബുദ്ധിമുട്ടിയ്ക്കണ്ടായിരുന്നൂ…. ഒറ്റയ്ക്കുളള ആശുപത്രി വാസമൊക്കെ എനിയ്ക്ക് ശീലമാ..”.. “ഓഹ്..ഇതിലെന്നാ ഇത്ര ബുദ്ധിമുട്ടിരിയ്ക്കുന്നേ… കൊച്ചതൊന്നും ഓർക്കണ്ടാ…എനിയ്ക്കും ഇത്തിരി നേരം മിണ്ടീം പറഞ്ഞും ഇരിയ്ക്കാലോ..”.. “എന്നാ ഞാനിറങ്ങുവാ…പറ്റുവാണേൽ വൈകിട്ട് വരാം..”.. “സൂക്ഷിച്ച് പോണേ റോബീ..”..”ചോദിയ്ക്കാൻ മറന്നൂ..എന്നതാ തന്റെ പേര്..”.. “ആനീ…”… ഇരുവർക്കുമായ് ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് ഞാൻ നടന്നു നീങ്ങീ.. .. അമ്മച്ചിയെ കൂട്ടിനേൽപ്പിച്ചിട്ട് ഓഫീസിലേക്ക് പോയപ്പോ മനസ്സിനൊരു സമാധാനം… ആരുമില്ലാത്തെയാന്ന് പറഞ്ഞപ്പോ ആ മുഖത്ത് വന്ന ഭാവം കണ്ട് നിൽക്കാനിത്തിരി മനക്കട്ടി തന്നെ വേണം….ഓഫീസിൽ പോവണ്ടത് അർജന്റായോണ്ടാ… ഇല്ലാരുന്നെങ്കെൽ അമ്മച്ചിയേം ബുദ്ധിമുട്ടിക്കേണ്ടീ വരില്ലാരുന്നൂ… ഓഫീസിലേ തിരക്ക് കാരണം വൈകിട്ട് ഹോസ്പിറ്റലില് പോവാനും പറ്റിയില്ലാ…ഇടയ്ക്കിടെ അമ്മച്ചിയെ വിളിയ്ക്കുന്നുണ്ടായിരുന്നൂ…. വർത്താനം പറയാൻ ഒരാളെ കിട്ടിയപ്പോ പുള്ളിക്കാരി ഹാപ്പീ…. രാവിലെ ഓഫീസില് പോണ വഴിയ്ക്ക് ഹോസ്പിറ്റലില് കേറി രണ്ടാളേം കണ്ടൂ… “ആഹാ..ആള് ഉഷാറായല്ലോ…”… എനിയ്ക്കായ് അവളൊരു പുഞ്ചിരി സമ്മാനിച്ചൂ… “ഇന്ന് പോവാന്നാ ഡോക്ടർ പറഞ്ഞേ…ഞാനിവിടുന്ന് നേരേ വീട്ടിലേയ്ക്ക് പൊയ്ക്കോളാം…നീ നേരത്തേ വരുവോ ഇന്ന്..”.. “ഹ്മ്..നോക്കാം അമ്മച്ചീ… ശെരീ ടോ എന്നാ…ടേക് കെയർ…ബൈ..”… “…താങ്ക്യൂ….ഒത്തിരി ബുദ്ധിമുട്ടീന്ന് അറിയാം ട്ടോ….”… “ഹേയ്…അങ്ങനെയൊന്നൂല്ലാ… അങ്ങനെയൊന്നും ചിന്തിയ്ക്കണ്ടാ ട്ടോ….”.. ഇരുവരോടും യാത്ര പറഞ്ഞിട്ട് ഓഫീസിലേക്ക് ഇറങ്ങുമ്പോ മനസ്സില് നിറയെ ഒരുപാട് ചോദ്യങ്ങളായിരുന്നൂ…. “അമ്മച്ചീ…എപ്പോ എത്തീ..?”…. “അഞ്ച് മണി ആയെടാ …”… “ആനീ….”.. പെട്ടന്നവളെ വീട്ടിനുളളിൽ കണ്ടപ്പോ ഞാനാകെ അമ്പരന്നൂ…. “മോള് കിടന്നില്ലാരുന്നോ…”… “ഇല്ലമ്മച്ചീ..ഞാനിത്തിരി വെളളമെടുക്കാൻ….”… “ഇങ്ങ് താ…അമ്മച്ചിയെടുത്ത് തരാം…”.. “ഇന്ന് അമ്മച്ചിയാ ഇങ്ങട് കൂട്ടിക്കൊണ്ട് വന്നത്..”..

അവളെന്തൊക്കെയോ പറയാൻ തുടങ്ങീതും ഇടയ്ക്ക് അമ്മച്ചി വന്നൂ.. “ഇന്നാ മോളേ വെളളം…കൊച്ച് പോയിക്കിടന്നോ ട്ടോ…”… “അമ്മച്ചീ ഇതിനെ ഇവിടെ കൂട്ടിക്കൊണ്ട് വരാനല്ല ഞാൻ പറഞ്ഞേ…”.. എന്റെ മുപ്പത്തി രണ്ട് പല്ലും ഞെരിഞ്ഞോണ്ടിയിരുന്നൂ ഞാനത് അമ്മച്ചിയോട് പറഞ്ഞത്… “റോബീ..ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്….എന്നിട്ട് മതി നിന്റെ ദേഷ്യം.. ആ കൊച്ചിന് അപ്പനും അമ്മയും ഇല്ലാന്ന് നിനക്കറിയിലോ…അതിപ്പോ അതിന്റെ ഇളേമ്മയുടെ വീട്ടിലാരുന്നൂ….അതിനിയവിടെ സഹിയ്ക്കാനൊന്നുമില്ല എന്ന് പറയുന്നതാവും ശെരീ…ഇപ്പോ ഒരു കൂട്ടുകാരി കൊച്ച് പറഞ്ഞിട്ട് ഇന്റർവ്യൂനോ മറ്റോ വന്നതാ അത്… ഈ നേരം വൈകിയ നേരത്ത് ആ കൊച്ചിനി എവിടെക്കേറീ ചെല്ലാനാ.. വരുന്നില്ലാ എന്നത് ആവുന്നത് പറഞ്ഞൂ…ഞാനാ നിർബന്ധിച്ച് കൂട്ടിക്കൊണ്ട് വന്നത്….”… എന്നിലെ ദേഷ്യം ഐസുപോലെ ഉരുകി മറയുന്നത് ഞാനറിഞ്ഞൂ… “ഹ്മ്…” എല്ലാത്തിനുമുളള മറുപടി ഞാനൊരു മൂളലിലൊതുക്കീ… “റോബീ…ആ മോളെ നമുക്കിവിടെ നിർത്തിയിലോ…നിന്റെ പെണ്ണായിട്ട്…എന്റെ മോളായിട്ട്….”… “അമ്മച്ചീ…”… എന്റെ ആ ഒരു വിളി മതിയായിരുന്നൂ അവിടം നിശബ്ദമവാൻ…. “ഒരുത്തി നിന്നെ ഇട്ടേച്ച് പോയെന്ന് വെച്ച് എല്ലാരും അങ്ങനെ ആവണമെന്നുണ്ടോ….എത്ര നാളെന്ന് വെച്ചാ നീയിങ്ങനെ ഒറ്റത്തടിയായിട്ട് കഴിയുന്നേ…. കർത്താവേ..നീയെന്റെ കൊച്ചിന് നല്ല ബുദ്ധി തോന്നിപ്പിക്കണേ…”.. എന്നും പറഞ്ഞ് സങ്കടപ്പെട്ട് പോകുന്ന അമ്മച്ചിയെ കണ്ടപ്പോ മനസ്സൊന്ന് നീറി പുകഞ്ഞൂ… രാത്രി എപ്പൊഴോ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിച്ചൂ…. “ടെസ്സാ…” അവളായിരുന്ന് ഒരു കാലത്ത് ഈ റോബിന്റെ ലോകം…തന്നെക്കാളും പണവും പത്രാസുമുളള ഒരുത്തനെ കണ്ടപ്പോൾ തീരുന്ന സ്നേഹമായിരുന്നൂ അവൾക്കെന്നോട്….അന്ന് ഉറപ്പിച്ചതാ ഇനി ഒരു പെണ്ണിനെ വിശ്വസിയ്ക്കേം ഇല്ല…തന്റെ ജീവിതത്തിലുമില്ല എന്ന്….വർഷങ്ങളായ് അമ്മച്ചീ ഇതേച്ചൊല്ലീ പളളിയും പ്രാർത്ഥനയുമാണ്…. രാവിലെ തന്നെ പോകാനിറങ്ങി നിൽക്കുന്ന ആനിയെ കണ്ടാണ് എണീറ്റത്…. “രാവിലെ ഇറങ്ങുവാണോ..”.. “ഹാം…അതെ…”.. ഒരു പുഞ്ചിരിയിലൂടെ അവളെനിയ്ക്ക് മറുപടി നൽകീ… ” ഒരു ഫൈവ് മിനിട്ട്…ഞാൻ ഠൗണിലാക്കാം…”.. “ഏയ്…വേണ്ടാ..ഞാൻ പൊക്കോളാം…”… “തനിച്ച് പോണ്ട മോളെ…അവനാക്കും..”… റെഡിയായ് വന്ന് വണ്ടിയിൽ കയറാൻ പറഞ്ഞപ്പോ അവളെ കെട്ടിപ്പിടിച്ച് അമ്മച്ചി നിന്ന് കരയുന്നൂ… അല്പ നേരത്തിന് ശേഷം അവളും… അമ്മച്ചിയെ പിടിച്ച് മാറ്റി പിന്നിലേക്ക് നോക്കാതെ അവള് ചെന്ന് കാറിൽ കയറിയപ്പോ എന്നെ ദയനീയമായ് നോക്കുന്ന അമ്മച്ചിയെയാണ് ഞാൻ കാണുന്നത്…ഈ രണ്ട് ദിവസത്തിനുളളിൽ ഇവരിത്രേം അടുത്തോ എന്റെ കർത്താവേ.. “റോബീ…ആനിമോളെ തിരിച്ച് വിളിയ്ക്കെടാ…”..

“അല്ല റോബിച്ഛാ…അമ്മച്ചി അന്ന് പറഞ്ഞില്ലാരുന്നേൽ എന്നെ തിരിച്ച് വിളിയ്ക്കില്ലാരുന്നോ….”… ഒരു കളളച്ചിരിയോടെ അവളെ ഞാൻ പതിയെ എന്റെ കരവലയത്തിനുളളിലാക്കീ…. “അതെന്താ ആനിക്കൊച്ചേ..നിനക്ക് പെട്ടെന്നൊരു സംശയം….”… “ഏയ്…വെറുതെ…”… “ന്നാ കേട്ടോ…ആ രാത്രി ഇരുട്ടി വെളുക്കുമ്പോഴേ ഞാൻ മനസ്സിലുറപ്പിച്ചിരുന്നൂ ഈ ആനിക്കൊച്ചിനെ എങ്ങോട്ടും വിടുവേലാ എന്ന്….റോബിച്ഛന്റെ ആനിക്കൊച്ചായും അമ്മച്ചീടേ ആനിമോളായും നീയിവിടെ വേണം ….”…. എപ്പോഴോ കിട്ടാതെ പോയതും നഷ്ടപ്പെടുത്തിയതുമായ തങ്ങളുടെ സ്നേഹത്തെ വീണ്ടെടുക്കുകയായിരുന്നൂ റോബിനും ആനിയും………… ഒരുപാട് നാളുകൾക്ക് ശേഷമുളള എഴുത്താണ്😊 …..ഒരു വരി എനിയ്ക്കായ് കുറിയ്ക്കണം ട്ടോ😍😘

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular