Connect with us

Love

സന്തൂർ മമ്മി…

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

“കൊറോണ മമ്മി സുന്ദരിയായിട്ടു വരുന്നുണ്ടുല്ലോ? നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന എന്നെ കണ്ടതും ഏഴു വയസ്സുക്കാരി -മോൾ സന്തോഷത്തോടെ കൈകൊട്ടി പറഞ്ഞപ്പോൾ സങ്കടമല്ലായിരുന്നു. പകരം ഈ കുഞ്ഞിമനസ്സിൽ ഇത്തരം വികലപ്രയോഗങ്ങൾ കുത്തിക്കയറ്റുന്നവരോടുള്ള സഹതാപമായിരുന്നു. അത് ചിലപ്പോൾ, എന്നെ ജീവിതക്കാലം മുഴുവൻ നോക്കിക്കൊള്ളാമെന്ന് അഗ്നിയെ വലം വെച്ചു പറഞ്ഞ എന്റെ പതിയെന്ന പാതിയാകാം! ഇവളെന്റെ മരുമകൾ അല്ല മകൾ തന്നെയാണെന്ന് പറഞ്ഞ്, എന്നെയും പിടിച്ച് അഭിമാനത്തോടെ വിവാഹമണ്ഡപത്തിൽ നിന്ന് ബന്ധുമിത്രാദികൾക്കിടയിലേക്ക് ഇറങ്ങിയ എന്റെ സദ്ഗുണയായ അമ്മായിയമ്മ ആയിരിക്കാം!! അല്ലെങ്കിൽ വലിഞ്ഞുകയറി വന്ന് ഇത്തിരി പരദൂഷണം പറഞ്ഞ്, അമ്മയെ പൊക്കി പാരിതോഷികങ്ങൾ കൈപറ്റുന്ന ബന്ധുമിത്രാദികളാകാം!!! ആരായിരുന്നാലും ഇതൊക്കെ സ്ഥിരം കേൾക്കുന്നതു കൊണ്ട് വലിയവില കൊടുക്കാൻ പോയില്ല. കാരണം, എന്റെ ഭംഗി കണ്ട് കെട്ടിയ കെട്ട്യോനും, എന്റെ സ്വഭാവം നല്ലതാണെന്നു പറഞ്ഞ അമ്മായിയമ്മയ്ക്കും ഞാൻ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു. അപ്പോൾ നേഴ്സ് ആണെങ്കിൽ പറയുകവേണ്ടായെന്ന് നിങ്ങൾക്കറിയാമല്ലോ? വലിയ തറവാട്ടുക്കാരും, സമ്പത്തുള്ളവരുമായ ഇവർക്ക് ഈ ജോലിക്ക് പോകുക എന്നു വെച്ചാൽ എന്തോ ഒന്നാണ്? നീ ജോലിക്ക് പോയിട്ടു വേണ്ട ഇവിടെ കുടുംബം കഴിയാൻ എന്നു പറയുന്ന എന്റെ ഭർത്താവിനും, അമ്മായിയമ്മയ്ക്കും അറിയാം! ഈ എണ്ണി ചുട്ട അപ്പത്തിന് കാത്തിരിക്കുന്ന ഒരു ചെറിയ കുടുംബമുണ്ടെന്ന്! പ്രായമായ അച്ഛനും, പഠിക്കുന്ന രണ്ട് അനിയത്തിമാർക്കും കിട്ടുന്നതിൽ പാതി കൊടുത്തില്ലെങ്കിൽ ആ അടുപ്പിൽ ചേരയിഴയുമെന്നും! പക്ഷേ അവർ ഇതൊന്നും അറിയാത്ത പോലെ, സ്വന്തം തറവാടിന്റെ മേന്മയെക്കുറിച്ച് മാത്രമേ രാപകൽ സംസാരിക്കൂ. എന്റെ കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ട് കിട്ടുന്ന അന്തസ്സ് വേണ്ടായെന്നു ഞാനും തീരുമാനിച്ചു. മാസങ്ങളോളം എന്റെ പിന്നാലെ നടന്ന്, ഈ നിബന്ധനകളൊക്കെ അംഗീകരിക്കാമെന്നു പറഞ്ഞ് തേനൊലിപ്പിച്ചപ്പോൾ ഞാനൊന്നു അറിയാതെ വളഞ്ഞു പോയി.

താലി കഴുത്തിൽ വീണപ്പോൾ പിന്നെ അധികാരങ്ങളുടെയും, കൽപ്പിക്കലിന്റെയും കുത്തൊഴുക്കായി! ചുഴിയിൽ വട്ടം കറങ്ങുന്ന തോണിപോലെയായി ഇപ്പോൾ എന്റെ ജീവിതം – എന്നാലും _ആഴിയിലേക്ക് മുങ്ങാതെ എനിക്ക് പറ്റുന്നിടത്തോളം കാലം വരെ ഈ തോണിയെ ഞാൻ നിയന്ത്രിക്കും… അത് എന്റെ വാശിയാണ്! പൂമുഖത്തിരുന്നു ചിരിച്ചുക്കൊണ്ട് എന്തൊക്കെയോ പറയുന്ന കെട്ട്യോനും അമ്മായിയമ്മയ്ക്കും ഇളയച്ഛന്റെ മകൻ സതീഷനും ഒരു പുഞ്ചിരി സമ്മാനിച്ചെങ്കിലും വെറുതെയായി! ആലുവ മണപ്പുറത്ത് കണ്ട ഒരു പരിചയവുമില്ലാത്തതുപോലെ, അവർ അവരുടെ സംസാരം തുടർന്നു. മ്യൂചൽ ഡിവോഴ്സ് പെറ്റീഷനെ പറ്റി ഇപ്പോൾ ഹരിയേട്ടൻ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ആരൊക്കെയോ കുത്തിക്കയറ്റുന്നത് എല്ലാം വിശ്വസിച്ച് ജീവിതം തുലയ്ക്കുകയാണെന്ന് ഹരിയേട്ടന് അറിയില്ല എന്തൊക്കെ പറഞ്ഞാലും ആ മനസ്സിലേക്ക് ഒരു തരിമ്പ് കയറില്ല! പക്ഷേ ഇന്ന് ഒന്നുമറിയാത്ത മോളെക്കൊണ്ട്, തന്നെ അവഹേളിച്ചതിന് ഒരു മറുപടി കൊടുത്തേ തീരൂ. അന്താരാഷ്ട്ര കാര്യങ്ങൾ ചർച്ച ചെയ്യുന്ന പൂമുഖത്ത് നിന്ന് ഹരിയേട്ടനെ വിളിച്ചാൽ വരില്ല! ഹരിയേട്ടനെ വരുത്താൻ ഒരു മാർഗ്ഗമേയുള്ളു – കുളത്തിലെ-വെള്ളത്തിനു് നല്ല തണുപ്പാണെങ്കിലും കാച്ചെണ്ണ തേച്ച് ഞാനൊന്നു മുങ്ങികുളിച്ചു. ബെഡ് റൂമിൽ ചെന്ന് കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോൾ, പിന്നിൽ പ്രണയപരവശനായ ഹരിയേട്ടനെ കണ്ട് ചിരി വന്നെങ്കിലും ഉള്ളിലൊതുക്കി. ” ഈ കാച്ചെണ്ണ തേച്ച് കുളിച്ചാൽ വല്ലാത്തൊരു ഫീലാ അതിന്റെയൊപ്പം ഈ പാലമരംകൂടി പൂത്താൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല -ന്റെ രശ്മീ” വല്ലതും തിരിച്ചു പറയും മുൻപെ ധൃതരാഷ്ട്രാലിംഗനത്തിൽ ശ്വാസം മുട്ടി പിടഞ്ഞു ഞാൻ. ” ഹരിയേട്ടന് വല്ലാത്ത ടെംപറേച്ചർ ആണല്ലോ?” ഞാൻ ഹരിയേട്ടന്റെ നെറ്റിയിൽ തൊട്ടു പറഞ്ഞപ്പോൾ, ഹരിയേട്ടൻ പതിയെ എന്റെ കാതിൽ -മന്ത്രിച്ചു: “ഒരാഴ്ച കഴിഞ്ഞിട്ട് ന്റെ പൊന്നുന്നെ കണ്ടതുകൊണ്ടാ” എന്തൊരു തേനിൽ ചാലിച്ച വിളി. കാര്യം കാണാൻ അടുപ്പിൽ വരെ ചുരുണ്ടുകൂടി കിടക്കുമെന്ന് അറിയാം! എന്നാലും ആ വിളിയിൽ ഞാൻ പൂത്തുലഞ്ഞതായി ഭാവിച്ചു. ” അതല്ല ചേട്ടാ! എനിക്കെന്തോ – ഡൗട്ട്! നമ്മൾക്കൊന്നു ഹോസ്പിറ്റലിലേക്കു പോയാലോ?” ഒരു ദീർഘനിശ്വാസമുതിർന്നതും, തളർച്ചയോടെ ഹരിയേട്ടൻ എന്റെ കാൽക്കൽ തളർന്നിരുന്നു. “രമേശാ – ആ ഓട്ടോ ഒന്നെടുക്ക് – നമ്മൾക്ക് ഹോസ്പിറ്റൽ വരെ ഒന്നു പോണം” പൂമുഖത്തേക്ക് നോക്കി, ഞാൻ ശബ്ദത്തിൽ പറഞ്ഞതിന് പ്രതിധ്വനി മാത്രമേ കേട്ടുള്ളൂ. പൂമുഖത്തിരുന്നു കത്തിക്കയറിയിരുന്ന രമേശനിപ്പോൾ മൗനം. ” ചേച്ചീ അതിന്റെ ഗിയർ കേബിൾ പൊട്ടിയിരിക്കുകയാണ് – ഞാൻ ഓട്ടോ പിന്നെ വന്നിട്ട് എടുത്തോളാം!” അതും പറഞ്ഞ് രമേശൻ ധൃതിയിൽ അവിടെ നിന്ന് നടന്ന കന്നു: “നാറീ-ഇവിടെ വരേ ഓടിച്ചു വന്ന ഓട്ടോയാ! തണലിൽ കിടന്ന് -ഗിയർകേബിൾ പൊട്ടിയെന്നു പറയുന്നത്!” ഹരി -ദയനീയതയോടെ രശ്മിയെ നോക്കി – ” ഇനി അവൻ വിചാരിക്കുന്ന പോലെ കൊറോണ തന്നെയാകുമോ?”

“ഏയ് അതല്ല ചേട്ടാ – ചേട്ടൻ പേടിക്കല്ലേ ?” രശ്മി പതിയെ ഹരിയ്ക്കു അരികിൽ ഇരുന്നു. “വല്ല്യ തറവാട്ടുക്കാരല്ലേ നിങ്ങൾ? മിക്കവർക്കും വണ്ടിയില്ലേ?ആരെങ്കിലും ഒന്നു വിളിച്ചു നോക്ക് ഹരിയേട്ടൻ!” ഹരി മൊബൈലെടുത്ത് ഓരോരുത്തർക്കും വിളി തുടങ്ങി. എല്ലാവരും തന്റെ കോൾ ഡിസ്കണക്ട് ചെയ്യുന്നതറിഞ്ഞ ഹരി തളർച്ചയോടെ രശ്മിയെ നോക്കി – ” ആ രമേശൻ എല്ലാവരെയും വിളിച്ചു പറഞ്ഞിട്ടുണ്ടാവും എനിക്ക് കൊറോണ യാണെന്ന്.” രശ്മി പതിയെ ഹരിയുടെ തലയിൽ തടവി! ” ഇപ്പോൾ മനസ്സിലായോ – നഷ്ടമില്ലാത്ത ഉപദേശത്തിനൊക്കെയേ ഇവരെക്കൊണ്ട് ഉപകരിക്കൂയെന്ന് – ” ” ആപത്ത് വരുമ്പോൾ, ഒറ്റയ്ക്കാവുമ്പോൾ ഭാര്യയേ ഉണ്ടാകത്തുള്ളു ” ഹരി തളർച്ചയോടെ തലയാട്ടി. ” അപ്പോൾ നമ്മുടെ മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ? ” രശ്മി പുഞ്ചിരിയോടെ ചോദിച്ചപ്പോൾ, ഹരി പതിയെ അവളുടെ മുഖത്ത് നുള്ളി. ” അതൊരു തമാശ പറഞ്ഞതല്ലേ പൊന്നൂ “അങ്ങിനെ ആയാൽ കൊള്ളാം! അല്ലെങ്കിൽ പട്ടീം പൂച്ചേം നോക്കാനില്ലാതെ വയസ്സാം കാലത്ത് ഒറ്റയ്ക്ക് കിടക്കേണ്ടി വരും – ” പെട്ടെന്ന് ശരംപോലെ അമ്മ അകത്തു വന്നതു കണ്ട് അവർ ഞെട്ടി പിന്നോട്ടു മാറി. ” നിങ്ങടെ സ്വർഗ്ഗത്തിൽ ഞാനൊരു കട്ടുറുമ്പു് ആകുന്നില്ല – ഞാൻ ഇളയമോൾടെ അവടെ ഒരാഴ്ച നിന്നിട്ടു വരാം – ” മറുപടിക്ക് കാത്തുനിൽക്കാതെ അമ്മയുടെ പാച്ചിൽ കണ്ട് രശ്മി ചിരി ഉള്ളിലൊതുക്കി. ” നമ്മൾക്ക് ഹോസ്പിറ്റലിലേക്ക് നടന്നു പോയാലോ?” ഹരി പേടിയോടെ രശ്മിയോടു ചോദിച്ചപ്പോൾ, അവൾ ഒരു നാണത്തോടെ ഹരിയുടെ നെഞ്ചിലമർന്നു – “ഈ ചൂട് അതിന്റെയല്ല ഹരിയേട്ടാ! ഒരാഴ്ച്ചകഴിഞ്ഞ് എന്നെ കണ്ടപ്പോഴുള്ള ചൂടാ!” ഹരി, ദീർഘനിശ്വാസമുതിർത്ത്, സന്തോഷത്തോടെ രശ്മിയെ വാരി പുണർന്നു. “നമ്മ്ടെ മോൾ ഒരു പൊട്ടിക്കുട്ടിയാ – ഈ സന്തുർ മമ്മിയെയാണ് ഒരു ബോധവുമില്ലാതെ കൊറോണ മമ്മിയെന്നു വിളിച്ചത് ‘” ഹരിയുടെ അഭിനയം കണ്ട് പുഞ്ചിരിയോടെ ആ നെഞ്ചിലേക്ക് തലചായ്ച്ചു രശ്മി…

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular