Connect with us

Love

കൂട്ടുകാരി….

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

“വിവാഹത്തിനു മുൻപ് ഇതൊന്നും വേണ്ടാ അരുൺ ” തന്നെ വലിഞ്ഞു മുറുകിയ കൈകളിൽ നിന്ന് ദീപ -കുതറിമാറി, ഭീതിയോടെ പറഞ്ഞപ്പോൾ അരുൺ പതിയെ പുഞ്ചിരിച്ചു. “വിവാഹമോ?ആര് ആരെ കഴിക്കുമോയെന്നാ നീ ഈ പറയുന്നത്?” അരുണിന്റെ അതുവരെ കാണാത്ത മുഖഭാവം കണ്ട് ദീപ, ഭീതിയോടെ അവനെ നോക്കി. ” ഉള്ളു തുറന്ന് സംസാരിക്കണമെന്ന് പറഞ്ഞ് വിളിപ്പിച്ചത് ഇതിനായിരുന്നോ അരുൺ ?” ”ഇതായിരുന്നു അല്ലേ നിനക്ക് എന്നോടുണ്ടായിരുന്ന ഇഷ്ടത്തിന്റെ കാതൽ?” ” നിന്നോട് എനിക്ക് ഒരു ഇഷ്ടം തോന്നി. അതു സത്യമാണ്?” അവൻ വിറച്ചു നിൽക്കുന്ന ദീപയുടെ ശരീരത്തിലേക്ക് നോക്കി വൃത്തികെട്ട രീതിയിൽ ചുണ്ട് നനച്ചു. ” അത് നിന്റെ ഈ കത്തുന്ന സൗന്ദര്യം കണ്ടിട്ടു മാത്രമല്ല പകരം നിന്റെ സമ്പത്ത് കണ്ടിട്ടു കൂടിയാണെന്നു മാത്രം ” അവൻ പറയുന്നത് കേട്ട ദീപ ഞെട്ടിത്തെറിച്ചു കൊണ്ട് അവനെ നോക്കി. ഈ നിമിഷം വരെയും തേനിൽ ചാലിച്ച വിളികളോടെ തന്നെ പ്രണയിച്ചവൻ. ദീപയില്ലെങ്കിൽ ഈ ലോകത്ത് പിന്നെ ഞാനുണ്ടാവില്ലെന്ന് ഒരായിരംവട്ടം കാതിൽ മന്ത്രിച്ചവൻ. “ഇതായിരുന്നോ നിന്റെ പ്രണയം?” വിങ്ങിപ്പൊട്ടിക്കൊണ്ട് ദീപയത് ചോദിക്കുമ്പോൾ അവൻ, ഒരു പതർച്ചയുമില്ലാതെ അവളെ തന്നെ നോക്കി നിന്നു. ” ഇതു തന്നെയാണ് എന്റെ പ്രണയം – ഇങ്ങിനെയൊക്കെ തന്നെയാണ് എന്റെ പ്രണയം” താൻ വന്നു പെട്ടിരിക്കുന്നത് വലിയൊരു കെണിയിലാണെന്നറിഞ്ഞ ദീപ ഒരു രക്ഷയ്ക്കായി ചുറ്റും നോക്കി. കണ്ണെത്താ ദൂരത്തോ ളം നീണ്ടു കിടക്കുന്ന -തെങ്ങിൻ തോപ്പിനു നടുവിലുള്ള ഒരു കുടിലിലാണ് താനിപ്പോഴെന്ന ചിന്ത അവളെ വല്ലാതെ ഭീതിയിലാഴ്ത്തി! മുന്നിൽ വിശാലമായി കിടക്കുന്ന കായൽപ്പരപ്പിനകലെ ഒരു കൊച്ചു തോണി മാത്രം! ഒച്ചയെടുത്താൽ പോലും ആരും ഓടി വരാനില്ലാത്ത അവസ്ഥ. ” എന്നെ വിവാഹം കഴിച്ചാൽ പിന്നെ എന്റെ സ്വത്തൊക്കെ നമ്മൾക്കുള്ളതല്ലേ അരുൺ – കിട്ടാൻ ഇത്തിരി സമയമെടുക്കുമെന്നു മാത്രം ” അരുണിന്റെ ക്രൂരത നിറഞ്ഞ മനസ്സ് മാറ്റാനായി അവളത് ചോദിച്ചപ്പോൾ, ഒരു പൊട്ടിച്ചിരിയാണ് അവനിൽ നിന്നുതിർന്നത്. “നിന്നെ കിട്ടില്ല. പിന്നെയeല്ല നിന്റെ സ്വത്ത് – ചിലപ്പോൾ നിന്റെ അച്ഛന്റെ കൈ കൊണ്ട് എന്റെ മരണം തന്നെ സംഭവിച്ചേക്കാം” ഇനിയെന്തു പറയണമെന്നറിയാതെ നിന്ന ദീപയുടെ തോളിൽ കൈവെച്ചു അരുൺ. “ക്ഷമിക്കണം ദീപ – നിന്റെ ഡാഡിയുടെ -ബസ്സിലെ കണ്ടക്ടർ പണിമടുത്തു. എന്തായാലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം! അതിന് മൂലധനമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ്, സ്ഥിരമായി ഈ ബസ്സിൽ കോളേജിലേക്ക് വരുന്ന -നിന്നെ നോട്ടമിട്ടത് പക്ഷെ നിന്നെ സമ്മതിച്ചു തന്നു – കാരണം നിന്നെ വളയ്ക്കാൻ ഒരു പാട് സമയമെടുക്കേണ്ടി വന്നു ” അരുൺ പറഞ്ഞു തീർന്നപ്പോൾ, ദീപ പൊടുന്നനെ ആ നെഞ്ചിലമർന്നു. അരുൺ അത്ഭുതപ്പെട്ടു നിൽക്കെ, തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ ചെഞ്ചുണ്ടുകൾ വല്ലാതെ വിറകൊള്ളുന്നുണ്ടായിരുന്നു. ” ഞാനും പേടിച്ചിരുന്നു അരുൺ നീ ആത്മാർത്ഥമായാണോ എന്നെ സ്നേഹിക്കുന്നതെന്നു വിചാരിച്ചു ” ദീപ പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലാവാതെ അരുൺ, അവളെ തന്നെ നോക്കി നിന്നു. “ഒരു ബസ് കണ്ടക്ടറെ വിവാഹം കഴിക്കാൻ ഡാഡി ഒരിക്കലും സമ്മതിക്കില്ലെന്നറിയാം – അഥവാ നമ്മൾ വിവാഹം കഴിച്ചാൽ നിന്നെ മാത്രമല്ല, സ്വന്തം കുടുംബത്തിന്റെ മാനം കാക്കാൻ എന്നെയും കൊന്നെന്നു വരാം ” ദീപയുടെ ശബ്ദത്തിൽ നനവ് പടരുന്നതറിഞ്ഞു അരുൺ. ” പക്ഷേ നിന്നെ ഞാനൊരുപാടിഷ്ടപ്പെട്ടു പോയി ” “അതിന്?” ആകാംക്ഷയോടെ ദീപയെ നോക്കി -അരുൺ.

“ആരും അറിയാതെ നമ്മൾക്ക് ഈ ബന്ധം തുടരണം അരുൺ – നിനക്ക് എന്ത് ബിസിനസ്സ് ചെയ്യണമോ, അതിനുള്ള പൈസ ഞാൻ തരാം” ഇവളൊരു പൊൻമുട്ടയിടുന്ന താറാവ് എന്ന ചിന്തയിൽ സന്തോഷത്തോടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി അരുൺ. ” പക്ഷേ ഒരു ഈച്ച പോലും ഈ വിവരം അറിയരുത് – അറിഞ്ഞാൽ ആ നിമിഷം എന്നെയും, നിന്നെയും ഈ ഭൂമിക്ക് മുകളിൽ വെക്കില്ല ഡാഡി ” എല്ലാം അംഗീകരിച്ച പോലെ തലയാട്ടിയ അരുൺ, അവളുടെ നെറ്റിത്തടത്തിലും, കവിളിലും ചുണ്ടമർത്തിയ ശേഷം ,ആ ചുണ്ടുകളെ കോർത്തെടുക്കാൻ തുനിഞ്ഞപ്പോഴെയ്ക്കും അവൾ തടഞ്ഞു. “മുൻകരുതലെടുക്കണം അരുൺ – നിനക്ക് നഷ്ടപ്പെടാനൊന്നുമില്ല – ഞാനാ പെട്ടു പോകുക ” “അതിനിപ്പോൾ എന്താ ചെയ്യുക?” രസംമുറിഞ്ഞ അരുൺ ദേഷ്യത്തിൽ പുലമ്പിയപ്പോൾ അവളുടെ കണ്ണുകൾ ആ കുടിലിനു ചുറ്റും വളർന്നു നിൽക്കുന്ന ചെടികളിലേക്ക് നീണ്ടു: “ഒന്നടങ്ങ് അരുൺ. ഞാൻ യു ട്യൂബിലൊന്നു നോക്കട്ടെ -എന്തെങ്കിലും ഒറ്റമൂലി ഈ ചെടികളിൽ നിന്നു കിട്ടാതെയിരിക്കില്ല” മുറിയിൽ വെച്ചിരുന്ന ബാഗിൽ നിന്ന് മൊബൈൽ എടുക്കാൻ അവൾ അകത്തു കയറിയതും, അരുൺ പാന്റിന്റെ പോക്കറ്റിൽ കരുതിയ ക്വാർട്ടർ, വെള്ളം ചേർക്കാതെ വായിലേക്കു കമഴ്ത്തി. സിരകളിൽ ചുട് പകർത്തിയ മദ്യം, അവനെ സ്വപ്നലോകത്തെത്തിച്ചു. മൊബൈലെടുത്ത് അവൻ മുന്നിലുള്ള കായലിനെ സൂം ചെയ്തു. കായലിലേക്ക് വീഴുന്ന വെള്ളതുള്ളികൾ ! മൊബൈലിൽ നിന്ന് കണ്ണെടുത്ത്, പുറത്തേക്ക് നോക്കിയപ്പോഴാണ് ചാറ്റൽ മഴ അവൻ കണ്ടത് തന്നെ! മൊബൈലിനെ അവൻ അഭിമാനത്തോടെ ചുംബിച്ചു. “ഓരോ -രോമകൂപങ്ങളും ഇവൻ തെളിമയോടെ ഒപ്പിയെടുക്കും” ചാറ്റൽമഴ പൊടുന്നനെ പെരുമഴയായി കായലിലേക്ക് പതിച്ചു. അന്തരീക്ഷത്തിന് ഇരുട്ട് നിറം വ്യാപിച്ചു. വീശിയടിക്കുന്ന കാറ്റിൽ തെങ്ങോല പട്ടകൾ ഒച്ചവെച്ചു. വികാരത്തിന്റെ വേലിയേറ്റമുയർന്നപ്പോൾ, മൊബൈലുമെടുത്ത് അരുൺ, ദീപയുള്ള കൊച്ചുമുറിയിലേക്ക് കയറി. പഴയകട്ടിലിൽ,കമഴ്ന്നുകിടന്നു മൊബൈൽ നോക്കുന്ന അവളറിയാതെ, ഒരു മൂലയിൽ അവൻ -മൊബൈൽ ഓൺ ചെയ്തു വെച്ചു. ” തെറിച്ച പെണ്ണാണെന്നു ആൾക്കാർ പറഞ്ഞപ്പോൾ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ലാട്ടോ?” അവൾക്കരികിലായി കിടന്നു കൊണ്ട് അവനത് പറഞ്ഞപ്പോൾ, മാദക ഭാവത്തോടെ അവനെയൊന്നു നോക്കി ചിരിച്ചു ദീപ. ” അരുൺ എന്നെ ലോഡ്ജിലേക്ക് വിളിച്ചിട്ടും ഞാൻ വരാതെ, ഇവിടെയൊരുകുടിലുണ്ട് ഇവിടേക്ക് പോയാ മതിയെന്നു പറഞ്ഞതെന്തിനാണെന്നറിയോ?” തീക്ഷ്ണതയേറിയ അവളുടെ ചോദ്യത്തോടൊപ്പം, ആ ഓലക്കുടിലിന്റെ വാതിലടർന്നു വീഴുന്നതും ഒരു നിമിഷം ഞെട്ടലോടെ അറിഞ്ഞു അരുൺ. അകത്തേക്കു കയറി വന്ന ആ രൂപത്തെ കണ്ടപ്പോൾ അരുൺ ഒന്ന് ആശ്വസിച്ചു. വിനയ് … തന്റെ സുഹൃത്തും, ബസ്സിലെ ക്ലീനറുമായവൻ! നീയെന്തേ ഇവിടെയെന്നു ചോദിക്കുന്നതിനു മുമ്പ്, വിനയിന്റെ ചോദ്യമാണുയർന്നത് “വീഡിയോ ഒക്കെ പിടിച്ചോ അളിയാ! ഇതുവരെ വീഡിയോ എനിക്ക് അയച്ചു തരാത്തോണ്ടാ ഞാൻ ധൃതി പിടിച്ച് ഇപ്പോൾ വന്നേ ” ” നീയൊന്നു പോകൂ വിനയ് ഇവിടേന്ന് – എല്ലാം പിന്നെ പറയാം” പടിക്കലെത്തി കലമുടക്കുന്നവന്റെ ദയനീയതയുണ്ടായിരുന്നു അരുണിന്റെ ശബ്ദത്തിൽ. അരുൺ വല്ലാത്തൊരു വിഷമത്തിൽ ദീപയെ നോക്കിയപ്പോൾ, അവൾ ഒരു ടെൻഷനുമില്ലാതെ പുഞ്ചിരിക്കുന്നതാണ് കണ്ടത്! ” എന്നെ രക്ഷിക്കാൻ വന്ന ആൾ, എന്നെയും കൊണ്ടല്ലേ പുറത്തു പോകൂ അരുൺ ” ദീപയത് ചോദിച്ചപ്പോൾ അരുൺ അവിശ്വസനീയതോടെ വിനയിനെ നോക്കി. ” കൂടെ നിന്ന് ചതിക്കായിരുന്നോ നീ? ” അരുണിന്റെ ചോദ്യമുയർന്നതും, വിനയിന്റെ കൈത്തലം അവന്റെ മുഖത്തേക്ക് ആഞ്ഞു പതിച്ചു; കടവായിലൂടെ ചോര ഇരുവശത്തേക്കും തെറിച്ചു. ” നീയല്ലേടാ ഇവളെ ചതിക്കാൻ നോക്കിയത് നാറീ- പ്രാണനെ പോലെ സ്നേഹിച്ച ഒരു പെണ്ണിനെ ചതിക്കാൻ നോക്കിയവനാണ് നീ” അരിശം തീരാതെ അരുണിന്റെ ഇരു കവിളിലും മാറി മാറി പ്രഹരിക്കുകയായിരുന്നു വിനയ് . ” നിന്റെ സ്വഭാവത്തെക്കുറിച്ച് ഒരുപാട് പറഞ്ഞതാ ഇവളോട് – പക്ഷെ അന്ധമായ പ്രണയം കൊണ്ടു നടന്നിരുന്ന ഇവൾ അതൊട്ടും വിശ്വസിച്ചുമില്ല” വിനയ് വല്ലാത്തൊരു ദേഷ്യത്തോടെ അരുണിനെ കട്ടിലിൽ നിന്ന് വലിച്ചു താഴെയിട്ടു. ” പക്ഷേ ഇവൾ ബുദ്ധിമതിയാ- നീ എവിടെയ്ക്കൊക്കെ വിളിക്കുന്നുണ്ടെന്ന് അപ്പപ്പോൾ അവൾ എന്നെ അറിയിക്കുന്നുണ്ടായിരുന്നു ” “ഒരിടത്തേക്കും പോകരുതെന്നും, അങ്ങിനെ പോകുകയാണെങ്കിൽ ഇവിടേയ്ക്കു മാത്രം പോകാൻ പാടുള്ളൂ എന്നു പറഞ്ഞതും ഞാനാണ് ” അരുണിന്, വിനയിനെ തിരിച്ചെന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നുവെങ്കിലും, ആ കായികബലത്തിനു മുന്നിൽ താൻ പതറി പോകുമെന്ന തിരിച്ചറിൽ, കിട്ടുന്നതൊക്കെ ഒരക്ഷരം മിണ്ടാതെ ഏറ്റുവാങ്ങി. ഒരേ ബസ്സിലെ കണ്ടക്ടറും, കിളിയുമാണെന്നോർക്കാതെ ഒരു പെണ്ണിനു വേണ്ടി തന്നെ പഞ്ഞിക്കിടുന്ന ആത്മാർത്ഥ സ്നേഹിതനെ നോക്കി ഒരക്ഷരം മിണ്ടാൻ കഴിയാതെ അരുൺ നിന്നു. “ഇവൾ എനിക്ക് ആരാണെന്ന് നിനക്കറിയോ? വിനയിന്റെ ചോദ്യം കേട്ടപ്പോൾ,അരുൺ പൊട്ടിയ ചുണ്ടിൽ തൊട്ടു, അറിയില്ലെന്ന മട്ടിൽ വിനയിനെ നോക്കി. ” ഒന്നിച്ചു കളിച്ചു വളർന്നവൾ എന്റെ കൈയ്യിൽ തൂങ്ങി സ്ക്കൂളിലേക്ക് വന്നിരുന്നവൾ എന്റെ കൺമുന്നിലൂടെ വളർന്നവൾ എന്റെ കളിക്കൂട്ടുക്കാരി “പിടിവാശിക്കാരിയായ ഇവളുടെ ആഗ്രഹങ്ങൾക്കൊപ്പം താളം തുള്ളി നടന്നവനാണ് ഞാൻ.”

“ആ പിടിവാശി തന്നെയാണ്, നിന്നെ പ്രേമിക്കുന്നതിൽ ഞാൻ എതിര് നിന്നപ്പോഴും എന്നെ തോൽപ്പിച്ചു കളഞ്ഞതും ” അരുൺ അവിശ്വസനീയതയോടെ വിനയിനെ നോക്കി – ” ഈ ബന്ധമൊന്നും ഞാൻ പുറത്ത് വെച്ച് ഇവളോട് കാണിക്കില്ലായിരുന്നു. ” ഒരു ബസ്സ് ക്ലീനർ, ബസ്സ് മുതലാളിയുടെ മകളുമായി സംസാരിക്കുന്നത് അത്ര നല്ലതല്ലായെന്ന് എനിക്കു തോന്നിയതുക്കൊണ്ട് ” പൊടുന്നനെ മൂലയിലിരുക്കുന്ന മൊബൈൽ കണ്ട് വിനയ് അതെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ചു. ” അങ്ങിനെ അവളുടെ സൽപേരിന് കളങ്കമൊന്നും വരരുതെന്ന് ആഗ്രഹിക്കുന്ന ഞാൻ, നിനക്കവളെ പിച്ചിചീന്താൻ തന്നിട്ട് വെറുതെയങ്ങ് തിരിച്ചു പോകുമെന്നു കരുതിയോ -നായേ?” പറഞ്ഞു തീർന്നതും നെഞ്ചിൻ കൂട് നോക്കി ഒരു ചവിട്ടു കൂടി കൊടുത്തു. ഒരു ഞരങ്ങലോടെ അരുൺ തറയിൽ കിടന്നു പുളഞ്ഞു. “മതിയായില്ലേ പ്രേമം? ഇനി പോകാം” വിനയ് കോപത്തോടെ ദീപയുടെ കൈ പിടിച്ചു – “ഒരഞ്ചു മിനിറ്റ് വിനയ് – ഡാഡിയും, പോലീസുക്കാരും ഇപ്പോൾ വരും ” വിനയ് കാര്യമറിയാതെ അവളെ നോക്കി. “വിനയിനോട് -മാത്രമല്ല ഡാഡിയോടും ഞാൻ പറഞ്ഞിട്ടുണ്ട് – ” അരുൺ നിലത്ത് കിടന്ന് ദയനീയതയോടെ ഇരുവരെയും നോക്കി. ” ഈ പ്രണയത്തിന്റെ എല്ലാ കാര്യവും ഡാഡിക്കറിയാം അമ്മയില്ലാത്ത മോളുടെ വാശിക്ക് മുന്നിൽ തോറ്റു തരുന്ന ഡാഡി ഈ പ്രണയത്തിനും -തോറ്റു തന്നിരുന്നു . അത് ഈ നായക്കറിയില്ലായിരുന്നു.” ദീപ -ദേഷ്യവും സങ്കടവും കലർന്ന് ഭ്രാന്തായതു പോലെ നിലത്തു കിടന്നിരുന്ന അരുണിനെ ചവിട്ടി: “മോനെ അരുണേ- നൂറ് ശതമാനം അന്ധമായി പ്രണയിച്ചിരുന്നില്ല നിന്നെ ഞാൻ -അങ്ങിനെയുള്ള പ്രണയം താലികെട്ടിയതിനു ശേഷം മതിയെന്നു പറഞ്ഞത് എന്റെ വിനയ് ആണ്. ” വായ്ക്കുള്ളിൽ ഊറിക്കൂടിയ രക്തം പുറത്തേക്ക് തുപ്പി അരുൺ – “മൊബൈലിൽ ഞാൻ നോക്കിയത് മുൻകരുതലിനെ കുറിച്ചു തന്നെയായിരുന്നു. പക്ഷേ നീ വിചാരിക്കുന്ന മുൻ കരുതലല്ലായെന്നു മാത്രം ” “ചതിയുടെ പത്മവ്യൂഹം ഭേദിക്കാൻ ഏതെങ്കിലും പഴുതുകൾ കണ്ടെത്തണമെന്ന ചിന്താഗതിയുള്ള ഇന്നത്തെ പെണ്ണായിരുന്നു ഞാനെന്ന് നീ -നാളെയോർക്കും ഏതെങ്കിലും ജയിലിലെ സെല്ലിനുള്ളിൽ വെച്ച് ” വിനയിന്റെ കൈയ്യും പിടിച്ച്,കുടിലിൽ നിന്ന് പുറത്തേക്കിറങ്ങിയ ദീപയപ്പോൾ കണ്ടത് തന്നെ പുഞ്ചിരിയോടെ വരവേറ്റുക്കൊണ്ട് പോലീസ് ജീപ്പിൽ ചാരി നിൽക്കുന്ന -ഡാഡിയെയായിരുന്നു തങ്ങളെ കടന്ന് പോലീസുകാർ, കുടിലിനുള്ളിലേക്ക് ഓടിക്കയറുന്നത് കണ്ട ദീപ, വിനയിന്റെ കൈയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കി. ആ മുറുക്കിപിടുത്തം കണ്ട് തലയിൽ കൈവെച്ചു പുഞ്ചിരിക്കുന്ന ഡാഡിയുടെ അരികിലേക്ക് ചെന്നു നിന്നു അവൾ പതിയെ അയാളുടെ കാതിൽ മന്ത്രിച്ചു. “ഇവൻ തന്നെയാണ് എനിക്ക് വിധിച്ചത് ഡാഡീ “

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular