Connect with us

Love

ആരും ഇല്ലാത്ത ഒരു അമ്മയെയും മോളെയും സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ വലിയ മനസായകൊണ്ടാ…

Published

on

രചന: വേദിക കൃഷ്ണ

“എന്ത് കണ്ടിട്ടാ വിശ്വേട്ടാ നിങ്ങൾ മോളേ ആ അനാഥ ചെക്കനെ കൊണ്ട് കെട്ടിക്കാൻ പോണേ… ” ഉമ്മറത്തെ അര പ്രൈസിൽ ഇരുന്ന് കൈയിലെ ഗ്ലാസിൽ നിന്നും ഒരിറക്ക് ചായ കുടിച്ച ശേഷം അത് ചോദിച്ചു കൊണ്ട് സുധാകരൻ വിശ്വനെ നോക്കി. “അല്ല സുധാകര അവന് ഒരമ്മയും അനിയത്തിയും ഉണ്ട്…. വിശ്വൻ പറഞ്ഞ മറുപടി കേട്ട് അയാൾ ഗ്ലാസ് താഴെ വച്ചു ചാടി എഴുന്നേറ്റു. “മ്മ്മ്…. അമ്മയും അനിയത്തിയും പോലും… ആരുടെ അമ്മ ഏത് അനിയത്തി 5 വയസ്സ് മുതൽ 21 വയസ് വരെ അനാഥാലയത്തിൽ കഴിഞ്ഞ ചെക്കന് എവിടുന്നാ ഒരു അമ്മയെയും പെങ്ങളെയും കിട്ടിയത്…. “അവനെ പറ്റി ഒന്നും അന്വേഷിച്ചു നോക്കാതെ ആണോ ഏട്ടൻ അവന് മോളേ കെട്ടിച്ചു കൊടുക്കാൻ പോണേ…. ” വിശ്വൻ ഒന്നും മിണ്ടാതെ ചാരു കസേരയിൽ ചാരി എല്ലാം കേട്ടിരുന്നു. മറുപടി ഒന്നും വരുന്നില്ല എന്ന്‌ കണ്ടപ്പോൾ സുധാകരൻ അല്പ സമയത്തെ മൌനത്തിന് ശേഷം വീണ്ടും പറഞ്ഞു തുടങ്ങി. “എവിടുന്നു വന്ന സ്ത്രീ ആണെന്നും എത്തരക്കാരി ആണെന്നും ആർക്കറിയാം… നല്ല കുടുംബത്തിൽപ്പെട്ടത് ഒന്നുമാവില്ല… ആയിരുന്നെങ്കിൽ പ്രായപൂർത്തിയായ ഒരു പെങ്കൊച്ചിനെയും കൊണ്ട് ഒരു അന്യ ചെക്കന്റെ കൂടെ പാർക്കാൻ മുതിരുവോ… അങ്ങനൊരു കൂട്ടരുമായ് ബന്ധം ഉണ്ടാക്കാന്ന് വെച്ചാ നമ്മുടെ കുടുംബത്തിനാ നാണക്കേട്… വഴിയിൽ വച്ച് അവനെ കണ്ടപ്പോൾ ഞാൻ അവനോട് അത് ചെറുതായ് സൂചിപ്പിച്ചിട്ടുണ്ട്.. “നന്ദേട്ടനോട്‌ അങ്ങനൊക്കെ പോയി പറയാൻ ആരാ ചെറിയച്ഛനോട്‌ പറഞ്ഞേ… ” ഉമ്മറത്തിരുന്നുള്ള അവരുടെ സംസാരം കേട്ട് അകത്തേക്ക് കയറിയതും വേദിക പറഞ്ഞു. “ആഹ് കുട്ടി… മുതിർന്നവർ സംസാരിക്കുന്ന ഇടക്ക് കയറരുത്… നിന്റെ നല്ല ഭാവിക്ക് വേണ്ടിയാ ഞാൻ പറയണേ… ” “സംസാരം എന്റെ ഭാവിയെ പറ്റി ആയതു കൊണ്ട് അഭിപ്രായം പറയാൻ എനിക്കും സ്വാതന്ത്ര്യണ്ട്…. ” “മ്മ്… സ്കൂളിൽ കുട്ട്യോളെ പഠിപ്പിക്കണ നീ തന്നെ ഇങ്ങനെ പ്രേമം എന്ന് പറഞ്ഞു നടന്നാലോ… ച്ചേ… ” “എന്റെ കുട്ടികൾക്ക് ഞാൻ നല്ല കാര്യങ്ങളെ പറഞ്ഞു കൊടുക്കാറ്ള്ളൂ… പിന്നെ വീട്ടുകാരെ നാണം കെടുത്തി മരം ചുറ്റി പ്രേമത്തിനൊന്നും ഞാൻ പോയിട്ടില്ല… എന്റെ സ്കൂളിൽ തന്നെ പഠിപ്പിക്കണ ആളാ നന്ദേട്ടൻ നല്ല വിദ്യാഭ്യാസവും തൊഴിലും ഉള്ള മാന്യത ഉള്ള ഒരു മനുഷ്യനാണ് അദ്ദേഹം… “മാന്യത… നമ്മുടെ കുടുംബത്തിന് ചേരുന്ന ബന്ധമാണോ കുട്ടി ഇത്… ഏതോ ഒരു സ്ത്രീ.. ” “മതി… ” അയാൾ പറഞ്ഞു തീരും മുൻപേ വേദിക അയാൾക്ക് നേരെ കൈയുയർത്തി കാണിച്ചു. “ആരും ഇല്ലാത്ത ഒരു അമ്മയെയും മോളെയും സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ വലിയ മനസായാ ഞാൻ കാണുന്നെ…. പിന്നെ കുടുംബം… ബന്ധങ്ങൾ… ഇതൊക്കെ ഞങ്ങൾക്ക് ഉണ്ടായിട്ട് എന്ത് ഗുണം കിട്ടി. എന്റെ അമ്മക്ക് അസുഖമായി ചികിത്സിക്കേണ്ടി വന്നപ്പോഴും അതിനായ് ഈ വീട് പണയം വെച്ചും കടങ്ങൾ വാങ്ങിയും ഓടി നടന്നത് ഞാനും ന്റെ അച്ഛനും ഒറ്റക്കാ… ഒരാളും ഒരു സഹായത്തിനോ ആശ്വാസത്തിനോ കൂടെ ഉണ്ടായില്ല… ദുഃഖങ്ങളിലും ദുരിതങ്ങളിലും കൂടെ നിലക്കാതെ സുഖത്തിലും സ്വകാര്യതയിലും മാത്രം തലയിടാൻ ഒരു ബന്ധുക്കളുടെ ആവശ്യം ഞങ്ങൾക്കില്ല… അവളുടെ യുടെ സംസാരത്തിൽ അയാൾക്ക് നന്നേ ദേഷ്യവും അപമാനവും തോന്നി. കോപത്തോടെ അയാൾ വിശ്വന് നേരെ പാഞ്ഞടുത്തു. ” അതെ പെൺകുട്ടികളെ അടക്കത്തിലും ഒതുക്കത്തിലും വളർത്തണം… കേട്ടില്ലേ മുതിർന്നവരോട് പറയുന്ന അഹമ്മതി. ഒരിക്കൽ കൂടി ഞാൻ പറയാം ഇത് നമുക്ക് ചേർന്ന ബന്ധമല്ല… അതും പറഞ്ഞു ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങിയ സുധാകരനെ വിശ്വൻ തിരിച്ചു വിളിച്ചു. ” സുധാകര…നീ ഒന്ന് കൂടെ വാ ഇപ്പൊ തന്നെ ചെന്ന് ഇതേ പറ്റി നന്ദനോട്‌ സംസാരിക്കണം.” ” അച്ഛാ ഞാൻ… ” ” കുട്ടി ഒന്നും പറയണ്ട അകത്തു പോ… ഇത് മുതിർന്നവർ തീരുമാനിക്കും…. നീ നിൽക്ക് ഞാൻ ഈ വേഷം മാറ്റി വരാം. ” അയാൾ ചാരു കസേരയിൽ നിന്നും എഴുന്നേറ്റു അകത്തേക്ക് പോയതും സുധാകരൻ വേദികയെ നോക്കി പുച്ഛത്തിൽ ഒന്ന് ചിരിച്ചു അകത്തേക്ക് കയറി. അവൾ അയാളെ ദേഷ്യത്തിൽ ഒന്ന് നോക്കി അകത്തേക്ക് പോയി. വേഷം മാറി ഇറങ്ങിയ അച്ഛനെ നോക്കി അവൾ ഇത്രയും പറഞ്ഞു

. ” അച്ഛാ… നന്ദേട്ടൻ നല്ലൊരു മനുഷ്യനാ…. സ്നേഹബന്ധങ്ങളുടെ വിലയറിയുന്നവനാ… ആരോരുമില്ലാത്ത ആ അമ്മയെയും മോളെയും തന്റെ സ്വന്തമായ അദ്ദേഹം കരുതുന്നെ… തെറ്റായ ഒരു കണ്ണിലൂടെ അതിനെ കാണല്ലേ അച്ഛാ… ആ വീട്ടിൽ അവർ അനുഭവിക്കുന്ന സുരക്ഷിതത്വവും സന്തോഷവും കണ്ടാൽ അറിയാം ആ മനുഷ്യന് സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടും ബഹുമാനവും എങ്ങനെ ആണെന്ന്… അങ്ങനെ ഒരാളുടെ കൈയിൽ ഞാനും സുരക്ഷിതയാവും സന്തോഷവതിയാവും. അവിടെ പോയി അവരെ അപമാനിക്കാൻ തുനിയുന്നതിന് മുൻപ് അച്ഛൻ ഒന്ന് കൂടി ആലോചിക്കണം… ” അപേക്ഷ സ്വരത്തിൽ അവൾ പറഞ്ഞു നിർത്തി. വിശ്വൻ സുധാകരനുമായി നന്ദന്റെ വീട്ടിലേക്ക് പുറപ്പെട്ടു. 💠 💠 💠 മുറ്റത്ത്‌ വന്നു നിന്ന ഓട്ടോയിൽ നിന്നും ഇറങ്ങുന്നവരെ കണ്ടു ദേവകിയമ്മ പുറത്തേക്ക് വന്നു. നിറഞ്ഞ പുഞ്ചിരിയോടെ അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി. സുധാകരനെ കണ്ട് നന്ദന്റെ മുഖം ഒന്ന് ചുളിഞ്ഞു എങ്കിലും വേദികയുടെ അച്ഛനെ നോക്കി അവൻ ചിരിച്ചു. ” അമ്മേ… ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്… ” നന്ദൻ അമ്മയോട് പറഞ്ഞതും അവർ അടുക്കളയിലേക്ക് പോയി, ഒപ്പം അവന്റെ സഹോദരി അമ്മുവും അമ്മയെ സഹായിക്കാൻ ചെന്നു. ” നന്ദ… ഞങ്ങൾ വന്നത്… ” വിശ്വൻ പറഞ്ഞു തുടങ്ങും മുൻപേ അയാളെ തടഞ്ഞു കൊണ്ട് സുധാകരൻ മുന്നോട്ട് വന്നു. ” ഞങ്ങൾ നിന്റെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല…ഈ ബന്ധത്തിന് താല്പര്യം ഇല്ലാ എന്ന് പറയാൻ വന്നതാ… നിന്നെ പോലൊരു അനാഥ ചെക്കന് ഞങ്ങൾടെ കുട്ടിയെ കൊടുക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല…. വിദ്യാഭ്യാസവും ജോലിയും ഉണ്ടെന്ന് പറഞ്ഞിട്ടെന്താ…. കുടുംബ മഹിമ എന്നൊന്നില്ലല്ലോ… ഏതോ ഒരു സ്ത്രീയെയും മോളെയും ഒരുമിച്ച് വച്ചോണ്ടിരിക്കുന്ന നിന്നെ പോലൊരുത്തന്റെ വീട്ടിലേക്ക് ഞങ്ങൾടെ കൊച്ചിനെ എന്ത് വിശ്വസിച്ചു പറഞ്ഞയക്കണം… അമ്മയെന്നും പെങ്ങളെന്നും പറഞ്ഞു നീ കൊണ്ടു നടക്കുന്ന ഇവരുമായി നിനക്ക് എന്ത് രക്തബന്ധം ആണുള്ളത്…. ഇവളൊക്കെ എങ്ങനെ നടന്നതാണെന്ന് ആർക്കറിയാം… അതിന് നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നീയും ഏതൊക്കെ അവള്മാർക്ക് എങ്ങനെ ഉണ്ടായത് ആണെന്നും ആർക്കറിയാം. ” ഒട്ടും ദയയും മര്യാദയും ഇല്ലാതെ അയാള് പറയുന്ന ഓരോ വാചകങ്ങളും നന്ദനിൽ അതിയായ ദേഷ്യം ഉണ്ടാക്കി. പിന്നിൽ ഒരു പാത്രം വീണുടയുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവൻ കണ്ടത് എല്ലാം കേട്ട് ഹൃദയം നൊന്തു കണ്ണീരോടെ നിൽക്കുന്ന ദേവകിയമ്മയേയും അമ്മുവിനെയുമാണ്. അത് കണ്ടതും അവന്റെ നെഞ്ചും വിങ്ങി. കോപം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു. അവൻ സുധാകരനു നേരെ ചെന്നു. ” ഡോ കാർന്നോരെ സൂക്ഷിച്ചും കണ്ടും വർത്താനം പറയണം. താൻ പറഞ്ഞത് ശെരിയാ ഞാൻ ഒരു അനാഥനായിരുന്നു. എനിക്ക് 5 വയസ് ഉള്ളപ്പോഴ എന്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരിക്കുന്നത്. അവർ ജീവിച്ചിരിക്കുന്ന കാലത്ത് നിങ്ങൾ പറഞ്ഞ പോലെ രക്ത ബന്ധത്തിൽ സ്വന്തമായും ബന്ധുക്കളായും ആരൊക്കെയോ ഉണ്ടായിരുന്നു എനിക്കും … പക്ഷെ അന്നെന്നെ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ഉള്ള മനസ് അതിൽ ഒരുത്തനും കാണിച്ചില്ല. അത് കാണിച്ചത് ഒരു രക്ത ബന്ധവും ഇല്ലാത്ത ചില നാട്ടുകാരും പിന്നെ എന്റെ ഓർഫനെജിൽ ഉണ്ടായിരുന്ന ചില മനുഷ്യരും ചേർന്നാ. അവർ രക്ത ബന്ധം നോക്കിയല്ല മനസാക്ഷി കൊണ്ടാ ആളുകളെ നോക്കി കാണുന്നത്. അവരുടെ കാരുണ്യത്തിലാ ഞാൻ പഠിച്ചതും വളർന്നതും നല്ലൊരു ഉദ്യോഗം നേടിയതും. പിന്നെ 5 കൊല്ലം മുൻപാണ് എനിക്ക് ഈ അമ്മയെ കിട്ടിയത്. റോഡരികിൽ അപകടം പറ്റി ചോര വാർന്നു കിടക്കുന്ന ഈ അമ്മയെ കണ്ടപ്പോ എനിക്ക് എന്റെ അച്ഛനമ്മമാരെ തന്നെയാണ് ഓർമ വന്നത്. എല്ലാവരും നോക്കി നിൽക്കെ ഇവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒന്നെ ചിന്തിച്ചുള്ളൂ എന്നെ പോലെ ഇനിയൊരാൾക്ക് അവരുടെ അമ്മയെ നഷ്ടപ്പെടരുതെന്ന്… പക്ഷെ ബോധം തെളിഞ്ഞപ്പോൾ അവർ പറഞ്ഞത് അവർക്ക് ഇനി ആകെ ഉള്ളത് 15 വയസ് മാത്രം ഉള്ള ദേ അമ്മുവേ ഉള്ളൂ എന്നാണ്. ചെന്നു കേറാൻ ഒരു കൂര പോലും ഇല്ലാ എന്നാണ്. നിങ്ങൾ കുറച്ചു മുൻപ് പറഞ്ഞ രക്ത ബന്ധം ഈ അമ്മക്കുമുണ്ട് കേട്ടോ….. ചെറിയ ബന്ധം അല്ല അമ്മുവിനെ കൂടാതെ സ്വന്തം ചോരയിൽ ഇവർക്ക് രണ്ട് ആൺമക്കൾ കൂടി ഉണ്ട് . അച്ഛൻ മരിച്ച ശേഷം സ്വത്തുക്കളെല്ലാം എഴുതി മേടിച്ചു അവന്മാർ ഇവരെ പെരുവഴിയിൽ ഇറക്കി വിട്ടു. നിങ്ങൾ പറഞ്ഞു വന്ന ഇന്നത്തെ കാലത്തെ രക്ത ബന്ധത്തിന്റെ മഹാത്മ്യം ആണ് ആ കണ്ടത്. ഞാൻ ഇവരെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നു.

അന്ന് മുതൽ ഞാൻ അനാഥനല്ല എനിക്ക് ഒരമ്മയുണ്ടായി പെങ്ങൾ ഉണ്ടായി. ജന്മം കൊണ്ടല്ല കർമം കൊണ്ട് ഇവർ എനിക്ക് മാത്രം സ്വന്തമാണിന്ന്. നിങ്ങൾ പറഞ്ഞ പോലെ രക്ത ബന്ധത്തെകാളും മറ്റു സ്വന്ത ബന്ധങ്ങളെക്കാൾ വലുതായി ചിലത് ഉണ്ട് ഈ ലോകത്ത്….. അത് സ്നേഹവും സഹാനുഭൂതിയും മനുഷ്യത്വവും കൊണ്ട് നാം ഉണ്ടാക്കി എടുക്കുന്ന ഹൃദയ ബന്ധങ്ങളാണ്…. സന്തോഷങ്ങളിലും ആഘോഷങ്ങളിലും മാത്രമല്ല ദുഃഖത്തിലും ദുരിതത്തിലും താങ്ങും തണലുമായി അവർ ഒപ്പമുണ്ടാകും….” നിറഞ്ഞ മനസോടെ നന്ദൻ അത് പറഞ്ഞു അമ്മയെയും പെങ്ങളെയും ചേർത്തു നിർത്തുമ്പോൾ സന്തോഷം കൊണ്ട് ആ മിഴികൾ നിറഞ്ഞിരുന്നു. അവൻ അത് മെല്ലെ തുടച്ചു കൊടുത്തു. ” വേദികയുടെ അച്ഛനോട് എനിക്ക് ഒന്നെ പറയാനുള്ളു…. അവളെ എന്നെ ഏൽപ്പിച്ചാൽ സ്വർണതളികയിൽ വച്ചു കൊണ്ടു നടക്കാം എന്നൊന്നുമല്ല…. എനിക്ക് ശ്വാസമുള്ള കാലത്തോളം പൊന്നു പോലെ നോക്കി കൊള്ളാം ഞാൻ…. സന്തോഷം കൊണ്ടല്ലാതെ ഒരിക്കൽ പോലും ആ കണ്ണ് നിറയില്ല…. എന്റെ അമ്മയും അവളെ സ്വന്തം മകളായ് നോക്കുമെന്ന് ഉറപ്പ് തരാം ഞാൻ…. എന്നെ കുറിച്ച് എല്ലാം വേദികക്ക് അറിയാം… ഒന്നും മറച്ചു വെച്ചിട്ടില്ല ഞാൻ… ഇനി എല്ലാം നിങ്ങൾക്ക് തീരുമാനിക്കാം…. ” ” എന്ത് തീരുമാനിക്കാൻ ഞങ്ങളുടെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല… വാക്ക് സാമർത്ഥ്യം ഉള്ളവനാ നീ എങ്കിലും നീ അതിൽ ഞങ്ങളെ വീഴ്ത്താൻ ശ്രമിക്കണ്ടാ… ” സുധാകരന്റെ നാവിൽ നിന്നും വീണ്ടും അസഭ്യങ്ങൾ വന്നു. ” എന്റെ വീട്ടിൽ കയറി വന്ന നിങ്ങളോട് ഞാൻ ഇതുവരെ മര്യാദയുടെ ഭാഷയിൽ ആണ് ഞാൻ സംസാരിച്ചത്…. പ്രായത്തിന് മുതിർന്നതാണെന്ന് കരുതിയ ക്ഷമിക്കുന്നെ എന്നെ കൊണ്ട് നിങ്ങളെ തല്ലി ഒരു മഹാപാപം ചെയ്യിക്കരുത്… ” ഉള്ളിൽ ഉണ്ടായ കലിയെ കഷ്ടപ്പെട്ടു നിയന്ത്രിച്ചു കൊണ്ട് അവൻ പറഞ്ഞു. എന്നാൽ സുധാകരൻ വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങവേ അയാളുടെ കവിളിൽ അഞ്ചു വിരലടയാളങ്ങൾ പതിഞ്ഞു. ഒരു ഞെട്ടലോടെ നോക്കിയ അയാൾ കണ്ടത് തനിക്കു നേരെ ക്രോധത്തോടെ നിൽക്കുന്ന വിശ്വനെ ആണ്. സംഭവിച്ചത് കണ്ട് നന്ദനും സ്തഭിച്ചു നിന്നു. ” നന്ദന് ഇവൻ പ്രായത്തിൽ ഒരുപാട് മൂത്തത് ആണ് , അതുകൊണ്ട് ഇവന് അർഹിക്കുന്നത് കൊടുക്കാതിരിക്കാൻ പാടുണ്ടോ… എനിക്ക് ആണെങ്കിൽ പ്രായത്തിൽ പ്രശ്നം ഇല്ല. ഞാൻ ഇവന്റെ ചേട്ടനാണ്. അപ്പൊ ഞാൻ തന്നെ അങ്ങ് കൊടുത്തു. നന്ദൻ ഒരു പുഞ്ചിരിയോടെ വിശ്വനെ നോക്കി. തിരിച്ചും ഒരു പുഞ്ചിരി നൽകി വിശ്വൻ നന്ദനോടായി പറഞ്ഞു തുടങ്ങി. ” നന്ദ ഞാൻ വന്നത് നിങ്ങളെ ഇങ്ങനെ നോവിക്കണംന്ന് കരുതിയല്ല. വഴിയിൽ വച്ച് ഇവൻ നിന്നോട് മോശമായ് സംസാരിച്ചതിന് ഇവനെ കൊണ്ട് മാപ്പു പറയിക്കാനാണ്…. പക്ഷെ ഇവിടെ വന്നും ഇവൻ അതു തന്നെ ആവർത്തിച്ചു…. നിങ്ങളോട് ക്ഷമ ചോദിക്കാനുള്ള അർഹത പോലും ഇപ്പൊ ഇവനില്ല…. അതുകൊണ്ട് ഇവന് വേണ്ടി ഞാൻ…. ” വിശ്വൻ അത്രയും പറഞ്ഞതും നന്ദൻ അയാളെ തടഞ്ഞു. ” സുധാകര നീ ഇനിയും ഇരുട്ട് പിടിച്ച ചിന്തകളിൽ ആണ്… പണവും പത്രാസും ശ്രഷ്ടിക്കുന്ന ബന്ധത്തെക്കാൾ മൂല്യമുണ്ട് ഹൃദയങ്ങൾ പരസ്പരം ഉണ്ടാക്കി എടുക്കുന്ന ബന്ധങ്ങൾക്ക്…. മനസ് കൊണ്ട് ഇവൻ ഒത്തിരി സമ്പന്നനാണ്. നീ പറഞ്ഞ ദുഷിച്ച സദാചാര ചിന്തകൾ കണക്കിലെടുത്ത് നന്ദനെ വേണ്ടെന്നു വെക്കാൻ എനിക്ക് കഴിയില്ല. വിശ്വൻ പറഞ്ഞുത് കേട്ട് സുധാകരന് അപമാനമാണ് തോന്നിയത്. അയാൾ ദേഷ്യത്തിൽ പുറത്തേക്കിറങ്ങി. വാതിൽക്കൽ എത്തിയതും വേദികയെ കണ്ട് അയാൾ ഒന്ന് നിന്നു. വീട്ടിൽ വച്ച് അയാൾ അവൾക്ക് നൽകിയ പുച്ഛം കലർന്ന ചിരി അവൾ അയാൾക്ക് തന്നെ തിരിച്ചു കൊടുത്തു അകത്തേക്ക് കയറി. വേദികയെ കണ്ടതും വിശ്വൻ അവളെ ചേർത്തു പിടിച്ചു. ” എന്റെ മോള് ഭയന്നോ ഞാൻ നിന്റെ നന്ദേട്ടനെ അപമാനിക്കുമെന്ന്…. ഇല്ലാട്ടോ മോള് പറഞ്ഞ പോലെ എന്റെ മകൾ ഏറ്റവും സന്തോഷവതിയും സുരക്ഷിതയും ആയിരിക്കും ഇവിടെ… ” അച്ഛൻ പറഞ്ഞത് കേട്ടതും അവൾ നന്ദനെ നോക്കി. ” ദേവകി….നിങ്ങൾ ഒരുപാട് നന്മയും ഭാഗ്യവും ചെയ്തവരാണ്… അതുകൊണ്ടാ നിങ്ങൾക്ക് നന്ദനെ പോലൊരു മകനെ കിട്ടിയത്….. നഷ്ടപ്പെട്ടത്തിനെക്കാളും ഒത്തിരി നന്മയുള്ള ഒരുവനെയാണ് നിങ്ങൾക്ക് ഭഗവാൻ പകരം നൽകിയത്. ” അതു കേട്ടപ്പോൾ ആ അമ്മയുടെ മനസ് നിറഞ്ഞു. അതിന്റെ അടയാളമെന്ന പോലെ ആ കണ്ണുകളിൽ അഭിമാനത്തിന്റെ നീർതിളക്കം ഉണ്ടായി. നന്ദൻ അവരെ ഒന്നൂടെ ചേർത്തണച്ചു. ” അതെ ദേവകിയമ്മേ… ഇനി നിങ്ങളുടെ ആ ഭാഗ്യത്തിന്റെ ഒരംശം എനിക്കും ന്റെ മോൾക്കും കൂടി തരണേന്ന് ഒരു അപേക്ഷ ഉണ്ട്ട്ടോ… ” വിശ്വന്റെ ആ അപേക്ഷ കേട്ട് എല്ലാവരുടെയും മുഖത്ത് മനസ് നിറഞ്ഞ ഒരു പുഞ്ചിരി ഉദിച്ചു. അയാൾ വേദികയുടെ കൈകൾ നന്ദനോട്‌ ചേർത്തു വച്ചു. രക്തബന്ധം കൊണ്ടല്ല… ജന്മം കൊണ്ടുമല്ല കർമം കൊണ്ട് ഒരു പുതിയ കുടുംബം അവിടെ ഉണ്ടായി. എന്നും അവർ അതെ സന്തോഷത്തോടെ നന്മ നിറഞ്ഞ മനസുമായി ജീവിക്കട്ടെ… ല്ലേ

NB : മനുഷ്യനെ മതം കൊണ്ടും പണം കൊണ്ടുമൊന്നും അളക്കാതിരിക്കുക. ഹൃദയം കൊണ്ട് ബന്ധങ്ങൾ ശ്രഷ്ടിക്കൂ. കാരണം ഇന്ന് രക്തബന്ധങ്ങൾ പരാജയപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതിനടയാളമായ് അനാഥാലയങ്ങളുടെയും വൃദ്ധ സദനങ്ങളുടെ എണ്ണവും വർധിക്കുന്നു. മനസ്സിൽ എന്നും നന്മ സൂക്ഷിക്കുക. അങ്ങനെയെങ്കിൽ നമുക്ക് എല്ലാം സ്വന്തമാണ്….. ഒരു ശ്രമം മാത്രമാണ് ഈ കഥ… മനസിൽ കരുതിയ ആശയം എത്രത്തോളം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നറിയില്ല….. തെറ്റുകൾ പറഞ്ഞു തന്നാൽ തീർച്ചയായും അടുത്ത തവണ തിരുത്താൻ ശ്രമിക്കാം… അഭിപ്രായം പറയില്ലേ എല്ലാരും… ലൈക്ക് ഷെയർ ചെയ്യണേ ..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular