Connect with us

Love

ആര്യ…

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

“അപ്പോൾ എന്റെ നാലാമത്തെ ലൗവറിനു വേണ്ടി ചിയേർസ്” മദ്യ ഗ്ലാസ്സ് മുകളിലേക്കുയർത്തി കിരൺ പറഞ്ഞപ്പോൾ, കൂട്ടുക്കാരായ മറ്റു രണ്ടു പേരും ഗ്ലാസ്ല് ഉയർത്തി. ബാറിന്റെ ഇരുണ്ട മൂലയിലിരുന്നു, കിരണിന്റെ ചിലവിൽ അർമാദിക്കുകയായിരുന്നു അവർ. നഗരത്തിലെ പ്രശസ്തനായ ക്രിമിനൽ ലോയർ രാജശേഖരന്റെ മകനാണ് കിരൺ. അമ്മ ദമയന്തി പ്രൊഫസർ ആണ് ! ഒരു അനിയനുള്ളത് ബാംഗ്ലൂരിൽ പഠിക്കുന്നു. ഡോക്ടർ രാജശേഖരന്റെ സുഹൃത്ത് ഡോക്ടർ വിഷ്ണുനാഥിന്റെ മകൾ ഗായത്രിയുടെ മെഡിക്കൽ പഠനം തീർന്നാൽ, കിരണുമായുള്ള വിവാഹം നടത്താൻ ഇരു വീട്ടുക്കാരും തീരുമാനിച്ചിട്ടുള്ളതാണ്. പക്ഷെ ആ വിവാഹത്തിനൊന്നും കിരണിന് താല്പര്യമില്ലെങ്കിലും, സുഹൃത്തായ ഗായത്രിയെ പെട്ടെന്ന് തള്ളി പറയാൻ കഴിയാത്തതുകൊണ്ട് അവൻ സമ്മതം മൂളിയെന്നു മാത്രം. അന്തസ്സുള്ള ഒരു കുടുംബത്തിൽ പിറന്നിട്ടും, പക്കാ ഫ്രോഡ് ലൈഫ് നയിക്കുന്നവനാണ് കിരൺ. കൂട്ടുക്കാരുമായി കറങ്ങി നടക്കലും, വെള്ളമടിക്കലും, പിന്നെ പെൺക്കുട്ടികളെ തന്റെ വാക്ധോരണിക്കൊണ്ട് കബളിപ്പിച്ചു പിന്നാലെ കൂട്ടുകയുമാണ് ഹോബീസ്” അങ്ങിനെ അവൻ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന അനേകം പെൺക്കുട്ടികളിലൊരാളാണ് ആര്യ! റെയിൽവേ കോളനിയിൽ താമസിക്കുന്ന ആര്യ കാണാൻ നല്ല സുന്ദരിയാണ്! ചേറിൽ വിരിഞ്ഞ ചെന്താമര എന്നൊക്കെ പറയാം! വീടുകൾ തോറും കയറിയിറങ്ങി സാധനങ്ങൾ വിൽക്കുന്ന ഒരു സെയിൽസ് ഗേളാണ് ആര്യ. കുടിച്ചു ലക്കുകെട്ട ഒരു ദിവസം, ഓടിച്ചിരുന്ന ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ചെന്നിടിച്ച്, ബോധം മറഞ്ഞപ്പോൾ, മുഖത്ത് വെള്ളം തളിച്ചുണർത്തിയത് ആര്യയായിരുന്നു. വേദനയേറ്റ് പിളർന്ന തന്റെ ചുണ്ടുകൾക്കിടയിലേക്ക് വെള്ളമിറ്റിച്ചു തന്നതും അവളായിരുന്നു. ഒടുവിൽ ഒരു ഓട്ടോയും പിടിച്ച് തന്നെ ഹോസ്പിറ്റലിലെത്തിച്ചതും അവളായിരുന്നു. ആ നിമിഷം അവളോട് നന്ദി പറയേണ്ടതിനു പകരം ദൈവത്തോടാണ് നന്ദി പറഞ്ഞത്! ഇതുപോലെയുള്ള പീസുകളെ, ഇത്ര ലാഘവത്തോടെ മുന്നിലെത്തിച്ച്, എന്റെ പണി കുറക്കുന്ന ദൈവത്തോടല്ലാതെ പിന്നെ ആരോടാണ് നന്ദി പറയേണ്ടത് ” വരാൻ പോകുന്ന സുന്ദര നിമിഷങ്ങളെ ഓർത്തതും, കുപ്പി യോടെ തന്നെ ഒരു കവിൾ മദ്യം വായിലേക്ക് കമഴ്ത്തി.

ഇന്നു രാത്രി, റെയിൽവേ കോളനിയിലുള്ള അവളുടെ വീട്ടിൽ വെച്ച് സംഗമിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു കിരണിന്റെ ഈ ആഘോഷം! ഓരോ പെൺക്കുട്ടികളെയും തന്റെ അടിമകളാക്കി കഴിയുമ്പോഴും കിരൺ, അവനു പ്രിയപ്പെട്ട ഈ രണ്ട് സുഹൃത്തുക്കൾക്ക് അവൻ പാർട്ടി നടത്താറുണ്ട്. ആ സംഗമം കഴിഞ്ഞാൽ പിന്നെ അവൻ ആ പെൺകുട്ടിയെ തിരിഞ്ഞു നോക്കില്ല! അവന്റെ ഡയറിയിലെ ഒരു നമ്പർ മാത്രമായി മാറുന്ന ആ പെൺക്കുട്ടിയുടെ പേര് പോലും പിന്നെ അവന് ഓർമ്മയുണ്ടായിരിക്കില്ല. ” ആര്യയെ വിട്ടേക്ക് കിരൺ. അവളൊരു പാവമാണ്. ” സ്നേഹിതനായ അരുൺ അത് പറഞ്ഞപ്പോൾ കിരൺ പൊട്ടി ചിരിച്ചു. ” ഞാൻ കണ്ട മൂന്ന് പെൺക്കുട്ടി കളും,ഞാൻ അവരുടെ അടുത്തെത്തും വരെ പാവങ്ങളായിരുന്നു. ഞാൻ അടുത്തെത്തിയപ്പോൾ അവർ പുലികളും, ഞാൻ എലിയുമായി മാറുന്ന കാഴ്‌ചയാണ് ഇതുവരെ കണ്ടിട്ടുള്ളത്‌ ” ഇവളും അതുപോലെയൊക്കെ തന്നെയാണ് അരുൺ ” മദ്യമെടുത്ത് വായിലേക്ക് കമഴ്‌ത്തി ഒരു സിഗററ്റിനു തീ കൊളുത്തി കിരൺ. ” നീ ഈ ചെയ്യുന്നതിലൊന്നും നിനക്ക് കുറ്റബോധമില്ലേ കിരൺ?” അരുണിന്റെ ചോദ്യം കേട്ടപ്പോൾ കിരണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി . ” എന്തിന് കുറ്റബോധം ? ദൈവം വരമായി നൽകിയ ഈ മനുഷ്യജന്മം മാക്സിമം അർമാദിക്കുക. മരിച്ചങ്ങ് പോയാൽ ഒടേതമ്പുരാൻ വല്ലതും ചോദിക്കുമ്പോൾ, രസം പിടിച്ച് പറയാൻ എന്തെങ്കിലും നമ്മൾക്ക് വേണ്ടേ?” ” അങ്ങിനെ പറഞ്ഞ് കൊടുക്ക് കിരൺ ഈ ഉപദേശിക്ക് ” അതും പറഞ്ഞ് അരുണിനെ നോക്കിയ വിക്രമന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി പടർന്നു. “നമ്മൾക്കോ ഭാഗ്യമില്ല, കിട്ടുന്നവൻ ആഘോഷിക്കട്ടെ അരുൺ ” വിക്രമൻ അരുണിൽ നിന്ന് നോട്ടം മാറ്റി, കിരണെ നോക്കി. ” അരുണിന്റെ ഉപദേശമൊന്നും കാര്യമാക്കണ്ട കിരൺ. നീ പോയ് ഈ രാത്രി അടിച്ചു പൊളിച്ച് ആഘോഷിക്ക് ” വിക്രമന്റെ അനുവാദം കിട്ടിയ കിരൺ അവരോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. റെയിൽവേ കോളനിയിൽ കിരൺ എത്തുമ്പോൾ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു! ബൈക്ക്, ആരും കാണാത്തിടത്ത് വെച്ച ശേഷം, അവൻ പതിയെ ആര്യയുടെ കുടിലിനെ ലക്ഷ്യമാക്കി നടന്നു. തണുപ്പ് മാസമായതിനാൽ ആവാം എല്ലാവരും കുടിലിൽ കയറിയിട്ടുണ്ട്. ഈയാംപാറ്റകൾ പാറിക്കളിക്കുന്ന സ്ട്രീറ്റ് ലൈറ്റിനു താഴെ മെല്ലിച്ച ഒരു മനുഷ്യൻ വാളുവെച്ച് തളർന്നു കിടക്കുന്നുണ്ട്. അയാളുടെ മുഖത്തെ ഛർദിലിന്റെ അവശിഷ്ടം ഭക്ഷിച്ചു കൊണ്ടിരുന്ന നായ, കിരണിനെ കണ്ടപ്പോൾ ഇരുളിലേക്ക് ഓടിമറഞ്ഞു. ഇടയ്ക്കിടെ പല കുടിലുകളിൽ നിന്നുയരുന്ന പിഞ്ചു കുട്ടികളുടെ കരച്ചിൽ മാത്രം ആ നിറഞ്ഞ നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു. ആര്യയുടെ കുടിലിനു മുന്നിലെത്തിയതും, കോലായിൽ കൂർക്കംവലിച്ചുറങ്ങുന്ന മനുഷ്യനെ കണ്ട് അവൻ ഞെട്ടി! അവൻ മൊബൈലെടുത്ത് ആര്യയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു. ഈ ഭീമാകരനായ മനുഷ്യനെയും കടന്ന്, അകത്തേക്ക് എങ്ങിനെ എത്താമെന്നു ചിന്തിച്ചിരിക്കേയാണ് അകത്തുനിന്നൊരു തേങ്ങൽ കിരൺ കേട്ടത്. അത് ആര്യയുടെ തേങ്ങലാണെന്ന് അവനൊരു നിമിഷം അറിഞ്ഞു. പൊടുന്നനെ ഒരു ഉൾപ്രേരണയിൽ, എന്തും വരട്ടെയെന്നു കരുതി, വാതിലിനു കുറുകെ കിടക്കുന്ന മനുഷ്യനെ കവച്ചു വെച്ചു കൊണ്ട് കിരൺ അടഞ്ഞ -വാതിലിനു മുന്നിലായി ഒരു നിമിഷം നിന്നു. വലിയ ശബ്ദത്തിൽ കേട്ടിരുന്ന ആ തേങ്ങൽ നേർത്തുനേർത്തു വരുന്നത് കിരൺ അറിഞ്ഞു. എന്തോ മനസ്സിലിട്ട് തീരുമാനിച്ച്, ആ വാതിൽ ശക്തിയോടെ തുറന്ന കിരൺ, മുന്നിലെ കാഴ്ച കണ്ട് അമ്പരന്നു! കഴുത്തിന് വെട്ടേറ്റ് വീണ ഒരു ശവം തനിക്കു മുന്നിലായ് കിടക്കുന്നത് കണ്ട് അവൻ ഭയം കലർന്ന അമ്പരപ്പോടെ മുഖമുയർത്തി. മുന്നിൽ ചോരയിറ്റുന്ന വാക്കത്തിയും പിടിച്ച് കണ്ണടച്ചു നിൽക്കുന്ന ആര്യ! കെട്ടഴിഞ്ഞ മുടി അവളുടെ മുഖത്തിനു ചുറ്റും വീണു കിടക്കുന്നുണ്ട്.

” ആര്യാ ” മനസ്സറിയാതെ കിരണിൽ നിന്നുയർന്ന വിളിയിൽ, അവൾ ഞെട്ടി മുഖമുയർത്തി. കിരണനെ കണ്ടതും ഓടി വന്ന് അവളാ നെഞ്ചിൽ തലതല്ലി കരഞ്ഞു. “എന്റെ മാനം രക്ഷിക്കാൻ എനിക്ക് ഇയാളെ കൊല്ലേണ്ടി വന്നു കിരൺ ” യാന്ത്രികമായി അവളെ തലോടുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു. കണ്ണീരടങ്ങിയ, തേങ്ങലോടെ അവന്റെ നെഞ്ചിൽ കിടന്നു അവൾ കഥ പറഞ്ഞുകൊണ്ടിരിക്കെ അവന്റെ ആലിംഗനത്തിന് ശക്തിയേറി. ” ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പെണ്ണിനെ, അച്ഛന്റെ മരണത്തോടെ അമ്മയ്ക്ക് കൂട്ടായെത്തിയ രണ്ടാനച്ഛൻ പീഢിപ്പിക്കാനൊരുമ്പെട്ട് ഉറക്കം നഷ്ടമായ രാത്രികളിലെ കഥ മുതൽ! തന്നെ കിട്ടാതെ വന്ന് ഒടുവിൽ കലി കയറിയ രണ്ടാനച്ഛൻ, തന്റെ മുതലാളിയുടെ കൈയിൽ നിന്ന് പൈസ വാങ്ങി, തന്നെ കൂട്ടിക്കൊടുക്കാൻ എത്തിയ ഈ രാത്രി വരെയുള്ള കഥകൾ. കിരണിന്റെ നെഞ്ചിനെ നനച്ചുക്കൊണ്ട് ഒഴുകുന്ന ആര്യയുടെ കണ്ണീർ അവന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു. ജീവനക്കാളേറെ കാത്തു സൂക്ഷിക്കുന്ന ഇവളുടെ ഈ മാനത്തെയാണ്, പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഞാൻ കവർന്നെടുക്കാൻ വന്നതെന്ന് ചിന്തിച്ചപ്പോൾ, കിരണിന് സ്വയം തന്നോട് തന്നെ അറപ്പ് തോന്നി. അറിയാതെ അവന്റെ കണ്ണിൽ നിന്നു രണ്ടിറ്റു കണ്ണീർ ,ആര്യയുടെ ശിരസ്സിൽ വീണപ്പോൾ അവൾ ഞെട്ടി മുഖമുയർത്തി. അവൾ കണ്ണീരോടെ പുഞ്ചിരിച്ചു കൊണ്ട് അവന്റെ കണ്ണുനീർ തുടച്ചു. പിന്നെ അവൾ പെട്ടെന്ന് -അകത്തേക്ക് പോയി ഒരു കവർ എടുത്ത് വന്ന്, അതിനുള്ളിൽ നിന്ന് രണ്ട് പാക്കറ്റ് എടുത്ത് അവനു നേരെ നീട്ടി. ” ഇതു തരാനാണ് കിരണോട് വരാൻ പറഞ്ഞത് – നാളെ കിരന്റെ പിറന്നാൾ അല്ലേ?” അവളുടെ ചോദ്യത്തിന് ഉത്തരം പറയാതെ, അവന്റെ കണ്ണുകൾ വില കൂടിയ ബ്രാൻഡിലുള്ള മുണ്ടിന്റെയും ഷർട്ടിന്റെയും കവറുകളിലായിരുന്നു ദിവസങ്ങളോളം,എത്ര വീടുകളിൽ കയറിയിറങ്ങിയിട്ട്, എത്രമാത്രം തൊണ്ട പൊട്ടി സംസാരിച്ചിട്ടാണ് അവൾ ഇതു വാങ്ങാനുള്ള പൈസ ഉണ്ടാക്കിയിട്ടുള്ളത് ! അവൾ അലഞ്ഞു നടന്ന് പൈസ കണ്ടെത്തി തനിക്കുള്ള സമ്മാനവുമായ് കാത്തിരുന്നപ്പോൾ, താൻ വന്നത് അവളുടെ മാംസം തേടിയായിരുന്നുവെന്ന ചിന്ത അയാളെ വല്ലാതെ ചെറുതാക്കി കളഞ്ഞു. “നാളെ കിരണിനോടൊപ്പം അമ്പലത്തിൽ വരണമെന്നും, കിരണിന്റെ പേരിൽ ഒരു പുഷ്പാജ്ഞലി കഴിപ്പിക്കണമെന്നും വല്ലാത്ത ആഗ്രഹമായിരുന്നു. ഇനി അതു നടക്കില്ലല്ലോ?” ദയനീയ ആ ചോദ്യത്തിനു മുന്നിൽ പൊട്ടിക്കരയാൻ പോലും കഴിയാതെ കിരൺ നിന്നുരുകി. പെണ്ണിന്റെ സ്നേഹമറിയാതെ, അവളെ വെറുമൊരു ഉപഭോഗവസ്തുവായി കാണുന്ന ആയിരങ്ങളിലൊരുവനായി താൻ മാറി തുടങ്ങിയ ആ ശപിക്കപ്പെട്ട നിമിഷത്തെ ഓർത്ത് അയാൾ നീറി. ” ഇനി കിരൺ ഇവിടെ നിൽക്കണ്ട. പോലീസു വരുമ്പോൾ കിരണിനെ കാണണ്ട ! പൊയ്ക്കോ!” അതും പറഞ്ഞ് ഒരു പൊട്ടിക്കരച്ചിലൂടെ അവന്റെ കവിളിൽ ചുംബിച്ച് തിരിഞ്ഞോടാൻ തുടങ്ങിയ അവളുടെ കൈകളിൽ കിരൺ -ബലമായി പിടിച്ചു. ” ഞാനൊറ്റയ്ക്കല്ല പോണത് – കൂടെ നീയും ഉണ്ടാവും” കിരന്റെ വാക്കുകൾ കേട്ട ആര്യ അവനെ അമ്പരപ്പോടെ നോക്കി. “സ്വയരക്ഷയ്ക്കു വേണ്ടിയാണ് നീ ഈ കൊലപാതകം ചെയ്തിരിക്കുന്നത്. വേണമെങ്കിൽ നീ ആ കോലായിൽ കിടക്കുന്ന, നിന്നെ എന്നും ഉപദ്രവിക്കുന്ന ആ നായിന്റെ മോൻ രണ്ടാനച്ഛനെയും തീർത്തേക്ക് ” കിരൺ ലാഘവത്തോടെ പറയുന്നത് കേട്ട് ഞെട്ടിത്തെറിച്ച് നിൽക്കുന്ന ആര്യയെ അവൻ നെഞ്ചോട് ചേർത്തു. ” ഞാൻ തമാശ പറഞ്ഞതല്ല ആര്യാ!കോടതിയിൽ നിനക്കു വേണ്ടി വാദിക്കാൻ ക്രിമിനൽ ലോയറായ നിന്റെ അമ്മായച്ഛൻ വരും” ഒന്നും മനസ്സിലാവാതെ നിൽക്കുന്ന ആര്യയുടെ, മാടപ്രാവിന്റെ കുറുകൽ പോലുള്ള നെഞ്ചിടിപ്പ്, കിരന്റെ മനസ്സിനെ ആർദ്രമാക്കി കൊണ്ടിരുന്നു! കുറച്ചു നിമിഷങ്ങൾക്കു ശേഷം.ആര്യയുടെ കൈയും പിടിച്ച് അവൻ പുറത്തിറങ്ങി! ഇരുട്ടിന്റെ മറയും പറ്റി അവനോടൊപ്പം ചേർന്നു നടക്കുമ്പോൾ, പ്രതീക്ഷയുടെ ഒരു പൊൻവെട്ടം തന്റെ മനസ്സിൽ ഉദിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.

കൂടുതൽ കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യുക.

 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular