Connect with us

Love

ഋതുഭേദം… “

Published

on

രചന: വിനൂജ സുകേഷ്

അമ്മേ,, … ഞാനിപ്പോ നട്ട ഈ മാവ് എപ്പോ കായ്ക്കും? ” കൈയിൽ പറ്റിപ്പിടിച്ച മണ്ണ് തട്ടിക്കൊണ്ട് ഹരികുട്ടൻ ചോദിച്ചു. “അമ്മേടെ ഹരിക്കുട്ടൻ വല്യ കുട്ടിയാകുമ്പോ.. ചിലപ്പോ കല്യാണൊക്കെ കഴിഞ്ഞു ഹരിക്കുട്ടൻ ഭാര്യയെയും മക്കളെയൊക്കെ കൂട്ടി വരുമ്പോ.. അന്ന് ഇതിൽ നിന്ന് മാമ്പഴം പറിക്കാം.” “അപ്പൊ അമ്മയോ??? ” “അമ്മ… അമ്മക്ക് വയസ്സാകും” “അമ്മ വയസ്സാകണ്ട… വയസ്സായാൽ മരിക്കും.. അമ്മ മരിക്കണ്ട” അയാൾ കണ്ണ് നിറഞ്ഞുകൊണ്ട് മെല്ലെ പറഞ്ഞു.. ” അമ്മ മരിക്കണ്ടായിരുന്നു”.. “ഓഹ് ഇവിടെ വന്നു നിൽപ്പാണല്ലേ??. എനിക്ക് മടുത്തു.. തീരെ അഡ്ജസ്റ്റ് ആകുന്നില്ല ഹരി.. ഞാൻ ജീവിച്ച സാഹചര്യം നോക്കുമ്പോൾ.. എനിക്ക് വയ്യ ഇനിയും ഇങ്ങനെ.. അന്നേ ബാംഗ്ലൂർലേക്ക് പോയാൽ മതിയായിരുന്നു.. മമ്മി വിളിച്ചതാ ” ഹരിയുടെ ഭാര്യ കീർത്തി ദേഷ്യം കൊണ്ട് പുറകിൽ നിന്നു തന്റെ പാറിപ്പറന്ന മുടിയൊന്നൊതുക്കി. “നോക്ക് കീർത്തി .. ഞാനിനി എന്ത് ചെയ്യാനാ?? ലോക്ക്ഡൗൺ അല്ലേ.. അത് തീരും വരെ പിടിച്ചു നിന്നെ പറ്റൂ ” “അമ്മയുടെ ചടങ്ങോക്കെ കഴിഞ്ഞപ്പോൾ പറഞ്ഞതല്ലേ ബാംഗ്ലൂർ പോകാൻ? അവിടെയാണെങ്കിൽ ഈ തലവേദനയില്ല. പിന്നെ എല്ലാം ശരിയായിട്ടു കാനഡയിലേക്ക് പോയാൽ മതിയായിരുന്നു .. അപ്പോഴാ ടു ഡേയ്‌സ് കൂടി നിക്കണം എന്ന ഹരിയുടെ തോന്നൽ” കീർത്തി ശബ്ദം ഉയർത്തി പറഞ്ഞ് കൊണ്ട് മുടി മുകളിൽ കെട്ടിവച്ചു. “ആ രണ്ട് ദിവസം കൊണ്ടല്ലേ ഫ്ലൈറ്റും ട്രെയിനും ഒക്കെ റദ്ദാക്കിയത്.. ഞാൻ..” ബാക്കികേൾക്കാതെ പലതും പിറുപിറുത്തുകൊണ്ട് കീർത്തി അകത്തേക്കു പോയി. ആർക്കും വേണ്ടാതെ നിലത്ത് വീണു കിടക്കുന്ന മാമ്പഴം നോക്കി ഹരി ആ മാവിനോട്‌ ചേർന്ന് നിന്നു. അമ്മയുടെ വല്ല്യ ആഗ്രഹമായിരുന്നു ആകെയുള്ള ഒരേയൊരു മോൻ ഹരിദാസ് ഫാമിലിയായിട്ട് നാട്ടിൽ സെറ്റിൽഡ് ആകണമെന്ന് . അവന്റെ മക്കളോടൊപ്പം അവസാന നിമിഷം വരെ കഴിയണമെന്ന്, ഹരി മാത്രം ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ.. കീർത്തി ജനിച്ചതും വളർന്നതും ബാംഗ്ലൂരിലും ദുബായ്ലൊക്കെയാ, അവൾടെ പേരെന്റ്സ് ഇപ്പൊ ബാംഗ്ലൂരിലാ, സിറ്റി ലൈഫ് ശീലിച്ചത്കൊണ്ട് നാട്ടിലെ ജീവിതം അവൾക്ക് ഇഷ്ടമല്ല . പിന്നെ ഹരിദാസ്ന് കാനഡയിൽ ജോലിയായപ്പോഴാ അവരുടെ മാര്യേജ് കഴിഞ്ഞത്. പിന്നെ അവിടെതന്നയായി, വല്ലപ്പോഴും ഏതെങ്കിലും ഫങ്ക്ഷന് വേണ്ടി നാട്ടിൽ വന്നാലായി. അമ്മയെ കാണാൻ ഹരി മാത്രം വരും. ഇടയ്ക്കിടെ ആഗ്രഹം തോന്നുമ്പോൾ. പക്ഷെ, അമ്മയുടെ അവസാന നിമിഷമാണ് നഷ്ടമായത്. icu ഇൽ കേറി കാണുമ്പോൾ ചെറിയ ബോധമേ ഉണ്ടായുള്ളൂ..പലതും പറയാൻ നോക്കിയിരുന്നു അമ്മ.. അതൊക്കെ അയാൾടെ മാത്രം സ്വകാര്യ ദുഃഖമാണ്. “എനിക്ക് ഈ വീട് കാണുമ്പോഴേ പേടിയാണ്. നാഗവല്ലിയുടെ ഫിലിം പോലെ!!!.. എന്തിനാ ഇത്ര വല്ല്യ വീട്? മൊത്തം പൊടിയാ.. പിന്നെ പേടിപ്പിക്കുന്ന പല ജീവികളും.. എന്റെ അലര്ജി കൂടി.. പിള്ളേർക്ക് വല്ല പ്രോബ്ലം വരുമോ എന്നാ പേടി ” കീർത്തി പറഞ്ഞു. “ഭാഗം വച്ചപ്പോ അമ്മക്ക് കിട്ടിയതാ ഈ വീട്.. കുറേ ഭാഗം പൊളിച്ചു മാറ്റി. ഇപ്പൊ ആകെ ഈ കാണുന്നതേയുള്ളൂ.. എന്നാൽ പണ്ട് കണ്ടാലെന്താ പറയുക ” ഹരി തുടർന്നു.. അപ്പോഴാ മക്കൾ എണീറ്റു വന്നത്. “ദാ നോക്കിയേ പിള്ളേർടെ ദേഹം മുഴുവൻ ചൂടുകുരു.. ഏസി ഇല്ലാതെ ആർക്കാ ശീലം..

ഹോ വയ്യ “… കീർത്തി മുഖം ചുളിച്ചു. ഹരിയുടെ അമ്മയെ സഹായിക്കാൻ അപ്പുണ്ണിചേട്ടനും ഭാര്യയും ഉണ്ടായതാ. അവരും ഇപ്പൊ വരാതെയായി. “ഒന്നാമത് നമ്മൾ ക്വാറന്റൈനിൽ അല്ലേ?…. അല്ലെങ്കിൽ ഇത്ര വിഷമം ഇല്ലായിരുന്നു. സാരമില്ല എല്ലാം ഓക്കേയാകും” ഹരി പറഞ്ഞപ്പോളേക്കും കീർത്തി പിള്ളേരെയും കൂട്ടി അകത്തേക്കു പോയി. അന്ന് രാത്രി പിള്ളേരും ഉറങ്ങുന്നില്ല, കീർത്തിയുടെ മുഖമാണെങ്കിൽ കടന്നൽ കുത്തിയ പോലെ. “ഏസിയില്ല, നല്ല എയർഫ്രഷ്നെർ ഇല്ല ഹോ.. “എന്നൊക്കെ പറഞ്ഞവൾ തിരിഞ്ഞു കിടന്നു. അയാൾ ആ ബെഡ്റൂമിന്റെ തെക്കേ ജനാല തുറന്നിട്ടു. ഇളം കാറ്റിനോടൊപ്പം ഒഴുകി വന്ന സുഗന്ധം എല്ലാരെയും ഉണർത്തി. “എവിടെന്ന പപ്പാ ഈ സ്മെൽ!!!.. നല്ല സുഖമുണ്ട്, ഇപ്പൊ കാറ്റുണ്ടല്ലോ.. ഏസി പോലെ തണുപ്പ് വരുന്നുണ്ടല്ലോ.. പപ്പ എന്ത് മാജിക്‌ ആ കാട്ടിയത്? ” എട്ടു വയസ്സ്കാരൻ കാർത്തിക് എണീറ്റിരുന്നു. അയാൾ കീർത്തിയെ നോക്കി പറഞ്ഞു. “അത് മോനെ, പപ്പ പണ്ടേ ഈ മുറിയിലാ കിടക്കാറ്, ഈ വിന്ഡോ ഓപ്പണാക്കിയാൽ നല്ല കാറ്റുണ്ടാകും.. പിന്നെ സ്മെൽ അത് അച്ഛമ്മ നട്ട പാരിജാതപ്പൂന്റെ ആണ്, നാളെ മോനത് കാട്ടിത്തരാം ” കാർത്തിക്ന് സന്തോഷായി. രണ്ട് വയസ്സുള്ള കുഞ്ഞൂട്ടനെ ഉറക്കി കീർത്തി എണീറ്റിരുന്നു. മുഖത്തു നേരിയ തെളിച്ചം കണ്ട് ഹരി പറഞ്ഞു.. “പണ്ട് ഞാനും മാളുവും കൂടി ചെറിയ ആ പാരിജാതപ്പൂ നേരിയ വാഴനാരിൽ കോര്ക്കും എന്നിട്ട്.., ” “ആ എന്നിട്ട് അവളുടെ മുടിയിൽ ചൂടിക്കുമായിരിക്കും. ഓഹ്,, എനിക്കൊന്നും കേൾക്കണ്ട” കീർത്തി തിരിഞ്ഞു കിടന്നു. അയാൾ കുറേ പുറകോട്ടു പോയി..മാളുവിനെ കുറിച്ച് ഓർമിച്ചു എപ്പോഴോ ചെറിയ മയക്കത്തിലേക്.. പിന്നെ ഗാഢനിദ്രയിലേക്കും. “സ്റ്റോക്ക് വച്ച വെജിറ്റബ്ൾസ് ഒക്കെ തീരാറായി. പിള്ളേർക്ക് നല്ല സ്നാക്ക്സ് ഒക്കെ കിട്ടാതിരുന്നിട്ട് ഇവിടെ മതിയായി കാണും…പാവം എന്റെ മക്കൾ ” കീർത്തി കൂട്ടിച്ചേർത്തു. തൊടിയിലൂടെ മക്കളുമായി നടന്ന ഹരി പല പല കാഴ്ചകൾ അവർക്ക് കാണിച്ചു കൊടുത്തു. കിളികളെയും കിളിക്കൂടും പൂമ്പാറ്റയെയും അണ്ണാറക്കണ്ണനെയും, പല പൂക്കളും ചെടികളും.. മക്കളുടെ സന്തോഷവും ചിരിയും ഉയർന്നപ്പോ കീർത്തി മെല്ലെ വന്നു അവരോടൊപ്പം നടന്നു.. അമ്മയുടെ അടുക്കളത്തോട്ടത്തിലെ പറിക്കാതെ ബാക്കിയായ വല്ല്യ മഞ്ഞ വെള്ളരിക്കയും പച്ചമുളകും വെണ്ടയ്ക്കയും പറിച്ചു. വേലിയിലുള്ള വേലിച്ചീരയും പൊട്ടിച്ചു. പിന്നെ കുറച്ച് പണിപ്പെട്ട് ചക്കയും.. കീർത്തിയുടെ കണ്ണുകൾ വികസിക്കുന്നത് ഹരി കണ്ടില്ലാന്നു നടിച്ചു. ഉച്ചക്ക് വേണ്ടിയുള്ള ഭക്ഷണത്തിനു ഹരി കൂടി കിച്ചനിൽ കേറി. പിള്ളേർക്ക് വേണ്ടി ചക്ക വറുത്തതും ആക്കിയെടുത്തു. അങ്ങെനെ നാടൻ ഭക്ഷണമൊക്കെ ശീലമായി. എന്തോ കീർത്തിക്ക് മനസ്സിന് തൃപ്തിയായി. ചുണ്ടിൽ നേരിയ പുഞ്ചിരിയൊക്കെ വന്നുതുടങ്ങി. അങ്ങനെ ദിവസങ്ങൾ ഓരോന്നും കഴിഞ്ഞു. ക്വാറന്റൈൻ പറഞ്ഞ ദിവസവും തീർന്നു. അവർക്ക് സമാധാനമായി. ഒരുദിവസം അവൾ വീണ്ടും പരാതിയായി വന്നു. “ദേ എന്റെ മുടി കണ്ടോ ഒരുമാതിരി… ഷാംപൂ ഇല്ലാത്തത് കൊണ്ട് ഓയിൽ മസാജ് ചെയ്യാനും പേടി. സ്കിൻ ഒക്കെ ഡ്രൈ ആയി. ഞാൻ ഒരു ഗ്ലാമറില്ലാത്തപോലെയായി ” ഹരിക്ക് ചിരി വന്നെങ്കിലും പുറമെ കാണിച്ചില്ല അയാൾ പറഞ്ഞു.. “അതേയ്.. ഞാൻ പറയുന്ന പോലെ അനുസരിക്കുമെങ്കിൽ ഒരു കൂട്ടം പറഞ്ഞുതരാം.. ഗ്ലാമർ കൂട്ടാം” കീർത്തി ഹരിയുടെ കൂടെ വീട്ടുവളപ്പിലൂടെ നടന്നു. ചെമ്പരത്തി പൂവും ഇലയും പറിച്ചു. കറിവേപ്പിലയും തുളസിയും കയ്യോന്നിയും പിന്നെ പച്ചമഞ്ഞളും കൂടെ കുഴിചെടുത്തു. വീട്ടിൽ വന്നു മരുന്നിലകളൊക്കെയിട്ട് കാച്ചെണ്ണയാക്കിയെടുത്തു. ചെറു ചൂടോടെ കീർത്തിയുടെ തലയിൽ മസ്സാജ് ചെയ്യുമ്പോൾ അവൾ : “ഞാൻ പാർലറിൽ വച്ചേ ഓയിൽ മസ്സാജൊക്കെ ചെയ്തിട്ടുള്ളൂ” ഹ്മ്മ് അയാൾ മൂളിക്കേട്ടു.

“ഹരി ഇതൊക്കെ എങ്ങനെ പഠിച്ചു?? ” “അമ്മ മാളുവിന്‌ വേണ്ടി ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഞാനും മാളുവും കൂടിയാ എല്ലാം പറിച്ചു കൊടുക്കാറ്” “മാളു സുന്ദരിയാണോ? ” “എന്റെ ഭാര്യയുടെ അത്രയില്ല” “ഓഹോ?? ആക്കല്ലേ..” പച്ച മഞ്ഞൾ ചതച്ചിട്ട് കാച്ചിയ എണ്ണയെടുത്തു ദേഹം മുഴുവൻ തേക്കാൻ പറഞ്ഞു. അപ്പോളേക്കും അമ്മിയിൽ നിന്ന് ചെറുപയർ പൊടിച്ചെടുത്തു.വെള്ളചന്ദനം തയക്കുമ്പോൾ രണ്ട് പിള്ളേർക്കും ഗോപിക്കുറി വെക്കാൻ അയാൾ മറന്നില്ല. അവളതൊക്കെ കൗതുകത്തോടെ നോക്കിനിന്നു. നേരെ കുളക്കടവിലേക്കു നടന്നു. മക്കൾക്ക് സന്തോഷത്തിനു അതിരില്ലായിരുന്നു. അവരെ കല്പടവിൽ ഇരുത്തി ഹരി വെള്ളത്തിലേക്ക് ഊളിയിട്ടു. കീർത്തി പേടിച്ചു അവിടെത്തന്നെ നിന്നു. പിന്നെ വെള്ളത്തിൽ വെറുതെ കാലിട്ടിരുന്നു. “നീ വന്ന് മുങ്ങിക്കുളിക്ക്.. എന്നാലേ ആ പറഞ്ഞ ഗ്ലാമർ വരൂ”.. ഹരി ഉള്ളിൽ ചിരിയൊതുക്കി പറഞ്ഞു. “ഞാൻ ബക്കറ്റ് എടുത്തു വന്നു കോരി കുളിക്കാം.. മുങ്ങി ചത്താലോ.. ഒന്നാമത് നിങ്ങൾക്കെന്നോട് ഉള്ളിൽ ദേഷ്യമുണ്ട് ” അവളത് പറഞ്ഞപ്പോൾ അയാൾടെ ചിരിക്കു മങ്ങൽ വന്നു. അത് മനസ്സിലാക്കിയ കീർത്തി മെല്ലെ ഇറങ്ങി. പേടിമാറിയപ്പോൾ അവൾക്ക് ത്രില്ലായി. പിന്നെ ചെമ്പരത്തി താളി തലയിൽ തേക്കാനൊക്കെ അവൾ ഉത്സാഹം കാട്ടി. ബാക്കി കുളി ബക്കറ്റിൽ അയാലേ തൃപ്തിയാകൂ എന്ന്പറഞ്ഞ് അവൾ ബാത്‌റൂമിലേക്ക് പോയി..ദേഹത്തു തേക്കാൻ പയര്പൊടി എടുക്കാൻ മറക്കല്ലേ എന്നയാൾ ഉറക്കെ പറഞ്ഞു. ഉമ്മറത്തിരുന്നു ഹരിയും മക്കളും എന്തോ കളിയിലേർപ്പെട്ടു. അവിടേക്ക് വന്ന കീർത്തിയുടെ മാറ്റം ഹരി നോക്കി നിന്നു. അരച്ച് വച്ച ചന്ദനം കൂടി തേച്ചത് കൊണ്ടാവാം, അവൾടെ വിലകൂടിയ പെർഫ്യൂം സ്മെൽ പോലും തോറ്റുപോയത്… മുടിയിൽ കാച്ചെണ്ണയുടെ മണം, മഞ്ഞനിറമുള്ള കീർത്തിയുടെ ദേഹത്തിനു ചന്ദനസുഗന്ധം, ഇടതൂർന്ന പീലിയുള്ള കണ്ണിൽ ഐലൈനറോ.. മസ്‌കാരയോ, അതോ സ്മോക്കിയുടെയൊ ഒരു സഹായം പോലുമില്ലാത്ത വശ്യത.. “നിന്റെ മിഴിയിൽ നീലോല്പലം…. നിന്നുടെ ചുണ്ടിൽ പൊന്നശോകം.. നിൻ കവിളിണയിൽ……… ” ഹരി മനസ്സിൽ പാടി “എന്താ ഇങ്ങനെ നോക്കുന്നത് ?… എന്താ ഓർത്തെ എന്നെക്കുറിച്ച്?? ” കീർത്തി കണ്ണ് വിടർത്തി ചോദിച്ചു. അപ്പൊ ഹരി കണ്ണിറുക്കി… ” നാളെ എനിക്ക് ഈ വീട് മൊത്തം കാണണം” അവൾടെ വർത്തമാനം കേട്ടു അയാൾ അമ്പരന്നു. “അയ്യോ.. നിന്റെ അലര്ജി അധികമാകില്ലേ.. മൊത്തം പൊടിപിടിച്ചു കാണും.. പോകണോ?? ” പിറ്റേന്ന് മക്കൾ എണീക്കും മുന്നേ അവർ ഓരോരോ റൂമിലായി കേറി.. മാറാലയൊക്കെ അടിച്ചു വീട് ക്ലീനാക്കാനുള്ള അവൾടെ ഉത്സാഹം കണ്ട് ഹരി മനസ്സിൽ പറഞ്ഞു.. “കാനഡയിൽ നിന്നു എന്റൊപ്പം വന്ന എന്റെ പരിഷ്കാരി ഭാര്യ തന്നാണോ ഇത്!!” “അല്ല കീർത്തി .. നിനക്ക് നാഗവല്ലി പോലെ വല്ലതും കൂടിയോ?? ” എന്ന് പറഞ്ഞ് ഹരി ഉറക്കെ ചിരിച്ചു. “അയ്യടാ വല്ല്യ തമാശ” അവൾ ക്ലീനിങ്ങിൽ ശ്രദ്ദിച്ചു. എല്ലാം കഴിഞ്ഞു ഫ്രഷ് ആയി. അപ്പോളേക്കും മക്കൾ എണീക്കാറായിരുന്നു. അന്ന് വൈകുന്നേരം മക്കളെയും കൂട്ടി അവിടെമാകെ നടന്നു കാണിച്ചു. മക്കൾ ഓടിയോടി സന്തോഷംകൊണ്ട് തുള്ളിച്ചാടി. തേക്കിൻതടിയിൽ തീർത്ത വീടിന്റെ മനോഹാരിതയും, ഊഞ്ച കട്ടിലും പിന്നെ പല പല ആന്റിക് വസ്തുക്കളും ഒക്കെ കീർത്തിയിൽ കൗതുകമുണർത്തി. അങ്ങനെ മാസം രണ്ടായി. കീർത്തിയുടെ പരാതീം പരിഭവവും ക്രമേണ കുറഞ്ഞു. അവൾടെ മമ്മി വിളിച്ചപ്പോൾ പറഞ്ഞു. “ഫ്ലൈറ്റ് റെഡിയായാൽ വേഗം ഇങ്ങു വന്നേക്ക്”..പക്ഷെ ഇപ്രാവശ്യം മാത്രം അവളിൽ അതത്ര സന്തോഷം തോന്നിപ്പിച്ചില്ല . അവൾ ഹരിയോട് ചോദിച്ചു “മാളു ഇപ്പോൾ എവിടെയുണ്ട്? എനിക്ക് കണ്ടാൽ കൊള്ളാമെന്നുണ്ട്.. ” “എന്തിനാ? ” “ഹരിയുടെ കളികൂട്ടുകാരിയല്ല? കാണാനൊരു ആഗ്രഹം.. ‘” “മ്മ്.. ആർക്കും അറിയില്ല. ഇവിടെന്ന് രണ്ട് വീട് അപ്പുറമാണ് അവൾടെ വീട്. കുഞ്ഞിലേ ഞങ്ങൾ ഒന്നിച്ചാണ് കളിച്ചു വളർന്നത്. പത്താംക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു അവളുടെ അച്ഛൻ വന്ന് അവരെ കൂട്ടികൊണ്ട് പോയി. അയാൾക്കു ഗുജറാത്തിൽ ആണ് ജോലി, പിന്നെയവർ വന്നിട്ടുമില്ല … കണ്ടിട്ടുമില്ല.”

“ഹരിക്ക് അവളെ ഇഷ്ടമായിരുന്നു അല്ലേ? ” “ഹ്മ്മ് ഒരുപാട് ” “കുശുമ്പുണ്ടോ നിനക്ക്? ” “നല്ലോണം” പിന്നെ രണ്ടാളും പൊട്ടിചിരിച്ചു.. ഒരുദിവസം ഹരി കീർത്തിയെ വിളിച്ചു പണ്ട് അമ്മയേൽപ്പിച്ച ആമാടപ്പെട്ടി കൊടുത്ത് പറഞ്ഞു.. “അമ്മ നിനക്ക് തരാൻ പറഞ്ഞതാ ഇത്…നിന്നെ ഇതൊക്കെ അണിയിച്ച് കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു..” അവൾക്കാകെ വല്ലായ്മ തോന്നി. തന്റെ പിടിവാശി കാരണം ഇല്ലാതാക്കിയതാ അമ്മയുടെ ആഗ്രഹം. മോനും കുടുംബവും ഒന്നിച്ചു വേണമെന്നത് . ഒരുപക്ഷെ അമ്മയുണ്ടെങ്കിൽ ഇപ്പോൾ ഏറ്റവും സന്തോഷിക്കുന്നതും അമ്മയാകും.. പല കുറ്റബോധം അലട്ടി അവൾ പൊട്ടിക്കരഞ്ഞു. പറയാതെ തന്നെ പലതും മനസ്സിലായ ഹരി അവളെ ചേർത്ത് നിർത്തി പുറത്ത് തട്ടി.. അന്ന് രാത്രി പുറത്തിരുന്നു ഹരി ആരെയോ വിളിക്കാൻ ഫോണെടുത്തു. അമ്മയുടെ പച്ചക്കരയുള്ള മുണ്ടും നേര്യതുമുടുത്തു, പാലക്ക മാലയുമണിഞ്ഞ് കുറച്ച് പാരിജാതപ്പൂക്കളും കൈകുമ്പിളിലെടുത്ത് പതിവിലും സുന്ദരിയായി നടന്നു വരുന്ന കീർത്തിയെ കണ്ട് ഞെട്ടി. അയാൾടെ കണ്ണുകൾക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു അത്. മുൻപ് കുറേ ആഗ്രഹിച്ചതാ ആ വേഷത്തിലൊന്നു കാണാൻ. ആദ്യമായിട്ടാ ഇന്ന് കാണുന്നെ.. അപ്പോളേക്കും ട്രാവൽസിലെ ഒരു ഫ്രണ്ട് വിളിച്ചു. ബാംഗ്ലൂറിലേക്കു 2 വീക്സ് കഴിഞ്ഞു ഫ്ലൈറ്റ് ഉണ്ടാകാൻ ചാൻസുണ്ടെന്ന്. അവനോട് കുറച്ച് സംസാരിച്ചു.. പിന്നെ നോക്കിയിട്ട് പറയാമെന്നു പറഞ്ഞ് കോൾ കട്ടാക്കി. അപ്പോഴെക്കും അവൾ ചോദിച്ചു “ഹരിക്ക് എന്നോട് ഇഷ്ടക്കേട് തോന്നിയിട്ടില്ലേ പണ്ടൊക്കെ” “ഇല്ല ” “എന്തെ?? ” “അതങ്ങനെയാ”.. ഹരി തുടർന്നു.. പട്ടാളക്കാരനായ കർക്കശക്കാരൻ എന്റെ അച്ഛന്റെ രീതി വേറെ.. പൂവിനോടും പുല്ലിനോടും കിന്നാരം പറയുന്ന അമ്മ വേറെ..എന്നാലും അമ്മയുടെ ഒരു ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും അച്ഛൻ എതിരല്ലായിരുന്നു. അവരുടെ സ്നേഹം കണ്ട് വളർന്ന എനിക്കും അങ്ങെനെ ചിന്തിക്കാനാകൂ.. ” അവൾ ഹരിയുടെ അടുത്തേക്ക് വന്നിരുന്നു..അവൾടെ കയ്യിലെ പൂക്കളെടുത്തു മണത്തുനോക്കി അയാൾ തുടർന്നു.. “പിന്നെ നിന്റെ ഇഷ്ടത്തിന് ചങ്ങലയിടാൻ എനിക്ക് തോന്നിയില്ല. ബട്ട്‌, ആഗ്രഹിച്ചിരുന്നു എവിടെ ജീവിച്ചാലും മനസ്സിൽ ഗ്രാമത്തിന്റെ വെളിച്ചം ഉണ്ടായാൽ മതിയെന്ന്.. ഓരോന്നും പറഞ്ഞ് അടിച്ചേൽപ്പിക്കാൻ എനിക്ക് തീരെ ഇഷ്ടവുമല്ല.. എല്ലാറ്റിലും ഉപരി എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് അമ്മയാ.. അതിൽ കലർപ്പുണ്ടാകില്ല”.. മറ്റൊന്നും ചോദിക്കാതെ കീർത്തി ഹരിയുടെ നെഞ്ചോടുചേർന്നു..അയാൾക്ക് അമ്മയെ ഓർമ്മ വന്നു. കണ്ണുകൾ നിറഞ്ഞിട്ടില്ലാന്ന് അറിയിക്കാൻ പറഞ്ഞു.. ” ഓ ഒന്ന് വിട്ടു,,.. തന്റെ ആഗ്രഹം പോലെ ബാംഗ്ലൂർ ലേക്ക് ഫ്ലൈറ്റ് റെഡി ആകാൻ ചാൻസ് ഉണ്ടെന്ന്.. ടു വീക്സ് കഴിഞ്ഞ്” “ഏയ്‌ കേൾക്കുന്നില്ലേ?? ” ഹരി ചുമലിൽ തട്ടി അവൾ അയാളെ ഒന്നൂടെ കെട്ടിപിടിച്ചു പറഞ്ഞു “എനിക്ക് എവിടേക്കും പോകണ്ട… ഇതാണെന്റെ സ്വർഗം.. ഞാനീ സ്വർഗ്ഗം വിട്ടു ഇനിയെങ്ങോട്ടുമില്ല” മാഞ്ചോട്ടിൽ നിന്നും ഒരു കുളിർക്കാറ്റ് വന്ന് മെല്ലെയവരെ തഴുകിപ്പോയി… അയാൾക്കപ്പോൾ അമ്മയുടെ മണവും വാത്സല്യവും അനുഭവപ്പെട്ടു… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular