Connect with us

Love

ഒരു ചെറിയ കല്യാണം…

Published

on

രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ

“അമ്മേ അമ്മേ… എന്താ ഗൗരി നീയിങ്ങനെ രാവിലേ കിടന്നു ഒച്ച വെയ്ക്കുന്നത്.. .. ആരെങ്കിലും കേട്ടാൽ എന്ത് വിചാരിയ്ക്കും.. അമ്മേ ഉണ്ണ്യേട്ടനെ കാണാനില്ല.. അതിനാണോ നീ കിടന്നിങ്ങനെ തൊണ്ണ തുറക്കുന്നത് അവൻ ഇവിടെ എവിടെയെങ്കിലും കാണും. . ചിലപ്പോൾ അമ്പലക്കുളത്തിൽ കുളിയ്ക്കാൻ പോയിക്കാണും. നീയൊന്നു ഒച്ച വെയ്ക്കാതിരിയ്ക്കൂ ഇന്നലേ കല്യാണം കഴിഞ്ഞ ഒരു വീടാണ് ഇത് അതിനു എന്താ കുഴപ്പം. ഒരു കുഴപ്പവുമില്ല വേറേ ഒരു വീട്ടിൽ നിന്നും വന്ന പെൺകുട്ടി അകത്തുണ്ട് നിന്റെ ഏട്ടത്തി അവളെന്താ വിചാരിയ്ക്കുക.. എന്റെ വളർത്തു ദോഷം എന്ന് പറയില്ലേ. .. അതാണോ പ്രശ്നം ഏട്ടത്തി അങ്ങനെ ഒന്നും വിചാരിയ്ക്കില്ല. അമ്മയേ പോലേയൊരു പഴഞ്ചൻ അല്ല ഏട്ടത്തി. ആയിക്കോട്ടെ… പക്ഷേ നീയെന്തിനാ ഇങ്ങനെ ബഹളം വെയ്ക്കുന്നത്… നിന്റെ ഏട്ടൻ കുട്ടിയൊന്നും അല്ലല്ലോ അവൻ വരും.. ഞാൻ പറഞ്ഞില്ലേ അവന് ഇടയ്ക്ക് അമ്പലക്കുളത്തിൽ നീരാടുക പതിവല്ലേ… എന്നിട്ട് അമ്പലത്തിൽ കൂടി കയറിയേ വരൂ നീ വിഷമിക്കേണ്ടാ…. അതൊക്കെ ശരിയാണ് പക്ഷേ ഏട്ടൻ അമ്പലത്തിൽ പോകുമ്പോൾ വണ്ടി കൊണ്ടു പോകാറില്ലല്ലോ . അത് ശരിയാണല്ലോ ഈ വണ്ടിയുമെടുത്തു ഇവൻ രാവിലേ എങ്ങോട്ടാ പോയത്..ഞാൻ പറഞ്ഞപ്പോളാണ് അമ്മയ്ക്ക് ഗൗരവം തോന്നിയത്…. അമ്മേ എന്തോ കുഴപ്പമുണ്ട്. എന്ത് കുഴപ്പം..? ഇന്നലെ വൈകുന്നേരം മുതൽ ഏട്ടൻ മൂഡ് ഓഫായിരുന്നു … ആരെയോ വിളിക്കുന്നു ഫോണിൽ എന്നിട്ട് മാറി നിന്നു സംസാരിയ്ക്കുന്നു .. എന്തോ പ്രശ്നമുണ്ട്.. എന്ത് പ്രശ്നം ഇന്നലെ രാത്രിയിൽ അവൻ സന്തോഷത്തോടെ എല്ലാവരുടെയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചതാണ്. അതിന് !! അതിനു ഒന്നുമില്ല ഇനി “. നീ ആയിട്ട് പറഞ്ഞു അവനേ നാട് കടത്തേണ്ടാ എന്റെ കുഞ്ഞിന് ഒരു കുഴപ്പവുമില്ല പാവം എത്ര കിടന്നു ഓടിയതാണ് ഈ കല്യാണത്തിന്.. ഞാൻ ഒന്നും പറയുന്നില്ല പക്ഷേ എന്റെ ഏട്ടന്റെ മുഖം കണ്ടാൽ എനിക്കറിയാം എന്തോ ടെൻഷൻ ഉണ്ടായിരുന്നു ആ മനസ്സിൽ.. അമ്മ ഒരു കാര്യം ചെയ്യൂ വല്യേട്ടനോട് ഒന്ന് പറയൂ പുറത്ത് പോയി അന്വേഷിച്ചു വരാൻ . ദാ ഇതാ ഇപ്പൊ നല്ല കഥ ഇന്നലെ അവന്റെ കല്യാണ രാത്രി ആയിരുന്നു അവൻ എണീറ്റു പോലുമുണ്ടാകില്ല എനിക്കൊന്നും വയ്യാ വേണമെങ്കിൽ നീ ചെന്നു പറ അവനോട്. അമ്മയ്ക്ക് ഒരു ടെൻഷനുമില്ലേ ഇക്കാര്യത്തിൽ .എന്തിനു എന്റെ കുഞ്ഞു എങ്ങും പോകില്ല എനിയ്ക്കുറപ്പാണ് അവനിങ്ങു വന്നോളും നീ രാവിലേ വേറേ പണി വല്ലതും നോക്കു പെണ്ണേ.. എന്താ അമ്മേ രാവിലേ രണ്ടാളും കൂടി ഒരു ഒച്ചപ്പാട്… ഞങ്ങളുടെ ശബ്ദം കേട്ടിട്ട് ഏട്ടത്തി അങ്ങോട്ട്‌ വന്നു… ആ മോൾ എണീറ്റു കുളിച്ചോ.. അവൻ എണീറ്റില്ലേ… ഉവ്വല്ലോ അമ്മേ ഞാൻ ചായ കൊടുത്തു അത് കുടിച്ചു കൊണ്ട് ഉമ്മറത്തു ഇരുന്നു പേപ്പർ വായിക്കുന്നു…… അല്ല ഇവിടെ എന്താണ്‌ സംസാരം.. ഉണ്ണ്യേ പറ്റിയാണോ..?

അതേ ഏട്ടത്തി ഉണ്ണ്യേട്ടനെ കാണാൻ ഇല്ല…. അതാണോ കാര്യം നിങ്ങൾ വിഷമിക്കേണ്ടാ ഉണ്ണിയിപ്പോൾ വരും . . … അവൻ മോളോട് പറഞ്ഞിട്ടാണോ പോയത് … മ്മ് എന്നോട് മാത്രമല്ല ഏട്ടനോടും അച്ഛനോടും പറഞ്ഞിട്ടാണ് പോയത്. എങ്ങോട്ടാ അവൻ പോയത്.. നീയൊന്നു ക്ഷമിക്കൂ വാസന്തി അവരിപ്പോൾ വരും.. അവരോ .. ആര്..? അമ്മയൊന്നു ക്ഷമിയ്ക്കമ്മേ വല്യേട്ടനും അവിടെയെത്തി… നിങ്ങളെല്ലാം കൂടി എന്തോ നാടകം കളിയ്ക്കുന്നുണ്ട്.. കാര്യം പറയൂ. ഞാനും അറിയട്ടേ .. എന്നാൽ പിന്നേ മോൾ തന്നേ പറഞ്ഞോളൂ അച്ഛൻ ഏട്ടത്തിയോട് ആവശ്യപ്പെട്ടു… അമ്മേ അമ്മയ്ക്ക് ദേഷ്യം വരരുത് ഒരിയ്ക്കൽ ഉണ്ണി ഒരു ഇഷ്ടം ഇവിടേ പറഞ്ഞതാണ് . . അന്ന് അമ്മ അതിനു സമ്മതിച്ചില്ല.. അവനത് ശരിയ്ക്കും വിഷമമായിരുന്നു.. അമ്മയോടുള്ള സ്നേഹം കാരണം അവൻ ആ കുട്ടിയേ ഇങ്ങോട്ട് കൂട്ടി കൊണ്ടു വരാതെ ഇരുന്നത്… പക്ഷേ ഏട്ടനുമായി എന്റെ വിവാഹം ഉറപ്പിച്ച ശേഷം അവൻ എന്നേ വന്നു കണ്ടു ഒരുപാട് സങ്കടപ്പെട്ടു.. മാത്രമല്ല അവളേ എനിയ്ക്ക് പരിചയപ്പെടുത്തി. ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ആ കുട്ടിയാകുമെന്നു ഉറപ്പിച്ചു പറഞ്ഞിരുന്നു… എന്റെ അടുത്ത് അവൻ ഒന്നേ ആവശ്യപ്പെട്ടുള്ളൂ അവളേ കല്യാണം കഴിയ്ക്കാൻ കൂടേ നിൽക്കണമെന്ന്.. എനിയ്ക്ക് സ്വന്തം അനിയനില്ല ഭർത്താവിന്റെ അനിയൻ എന്റെ സ്വന്തം അനിയനല്ലേ….. അതേ അമ്മേ ഇവൾ എന്നോട് എല്ലാം പറഞ്ഞിരുന്നു.. വിവാഹത്തിന് മുൻപേ.. അത് കൊണ്ട് ഞാനും ഇവൾക്കൊപ്പം നിന്നു… അങ്ങനെ ഇന്ന് രാവിലേ നമ്മുടെ ഉണ്ണിയുടെ കല്യാണം കഴിഞ്ഞു അമ്പലത്തിൽ വെച്ചിട്ട് അമ്മ അവരെ ഇങ്ങോട്ടു സ്വീകരിയ്ക്കണം.. ഓഹോ അപ്പോൾ നീയും പങ്കെടുത്തു ഈ നാടകത്തിൽ അല്ലേ മോനേ.. ഞാൻ മാത്രമല്ല അമ്മയുടെ ഈ മോളും ഈ നാടകത്തിൽ പങ്കാളിയായിരുന്നു… അല്ലെടി…… പിന്നേ ഇതൊരു നാടകമല്ല അമ്മേ നമ്മുടെ ഉണ്ണിയുടെ ജീവിതമാണ്.. ഇതല്ലാതെ വേറേ വഴിയില്ലായിരുന്നു അമ്മേ അത്രയും മോശമായിരുന്നു ആ പെൺകുട്ടിയുടെ അവസ്ഥ മ്മ് അതേ അമ്മേ.. ഞാനും വല്യേട്ടനെ സപ്പോർട്ട് ചെയ്തു.. അപ്പോൾ നിങ്ങൾ എല്ലാവരും ചേർന്ന് എന്നേ പൊട്ടിയാക്കിയല്ലേ.. ഒരിയ്ക്കലും ഇല്ല അമ്മേ.. അവൻ നമ്മുടെ ഉണ്ണിയല്ലേ ഈ കുടുംബത്തിന് വേണ്ടിയല്ലേ അവൻ ജീവിയ്ക്കുന്നത് .. അമ്മയെന്നാൽ അവന് ജീവനാണ്… ആ കുട്ടി അവന് നന്നായി ചേരും…. അവൾക്ക് ആരുമില്ല എന്നൊരു കുറവ് മാത്രമെയുള്ളൂ നമ്മൾ എല്ലാവരുമില്ലേ അമ്മേ ഇവിടേ അങ്ങനെയൊരു പെണ്ണിനെ അല്ലേ നമ്മൾ സംരക്ഷിയ്ക്കേണ്ടത്… അതേ അമ്മേ നമ്മുടെ ഉണ്ണി നല്ലവനാണ് അവൻ ആ കുട്ടിയേ ഉപേക്ഷിച്ചില്ലല്ലോ….ഏട്ടത്തി പറഞ്ഞു നിർത്തി.. പെട്ടെന്ന് വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്നും ഉണ്ണ്യേട്ടനും പെണ്ണും ഇറങ്ങി വന്നു… അപ്പോൾ വാസന്തി ദാ അവരിങ്ങു എത്തി മടിച്ചു നിൽക്കേണ്ടാ നീ പോയി നിലവിളക്കു എടുത്തോളൂ.. അച്ഛൻ പറഞ്ഞു.. അമ്മ അകത്തു പോയി കത്തിച്ചു വെച്ച നിലവിളക്കുമായി പുറത്തേയ്ക്ക് വന്നു ഉണ്ണ്യേട്ടന്റെ പെണ്ണിന്റെ കൈയ്യിൽ കൊടുത്തു… വലതു കാൽ വെച്ചു കയറിക്കോളൂ മോളേ ഇനി ഇത് നിന്റെ കൂടി വീടാണ്.. പുതിയ ഏട്ടത്തി ആ കുട്ടിയേ അകത്തേയ്ക്ക് കൂട്ടി.. എന്നാലും ഉണ്ണ്യേ നിനക്ക് അവളേ ഇത്രയും ഇഷ്ടമായിരുന്നുവെങ്കിൽ അമ്മ എതിര് നിൽക്കുമായിരുന്നോ.. അമ്മ വെറുതെ ദേഷ്യം കാണിയ്ക്കുന്നതല്ലേ എന്റെ മോനേ വിഷമിപ്പിക്കാൻ എനിയ്ക്ക് പറ്റോ…. അമ്മയ്ക്ക് വിഷമം ആയി അല്ലേ ഞാൻ ഇങ്ങനെ ഒരു സാഹസം കാണിച്ചതിൽ.. ആ മുഖം കണ്ടാൽ അറിയാം.. എന്തിനു രണ്ടു ദിവസം കൊണ്ട് രണ്ടു മരുമക്കളെ കൈപിടിച്ച് കുടുംബത്തു കയറ്റാൻ പറ്റിയതിന്റെ സന്തോഷമാണ് മോനേ നിന്റെ അമ്മയുടെ മുഖത്തു.. അല്ലേ വാസന്തി….. പിന്നേ ഉണ്ണി അച്ഛൻ ഒരു കാര്യം പറയാം മകന്റെ വിവാഹത്തിന് സാക്ഷിയാകാൻ എല്ലാ അച്ഛനമ്മമാരും ആഗ്രഹിയ്ക്കും പക്ഷേ ഇവിടേ സാഹചര്യം അതിനു അനുവദിച്ചില്ല അതിൽ അച്ഛന് ചെറിയ വിഷമമുണ്ട്.. ഒന്ന് പോ മനുഷ്യാ..

അവൻ ആകേ വിഷമിച്ചു ഇരിയ്ക്കുവാണ്. . കണ്ടില്ലേ ഇന്നലേ മുതലുള്ള ടെൻഷനാണ് മുഖത്തൊക്കെ എന്തൊരു ക്ഷീണം… മോൻ ഒന്ന് കൊണ്ടും വിഷമിയ്ക്കേണ്ടാ അമ്മയ്ക്ക് ഒരു സങ്കടവുമില്ല.. മോൻ ചെയ്തതാണ് ശരി…… ആഹാ അപ്പോൾ അമ്മയും മോനും ഒന്നായി അല്ലേ ഇത്ര വേഗം. അത് പിന്നേ ഇവൻ എന്റെ സ്വത്തല്ലേ.. മോനേ നിനക്കറിയാമോ ഈ അമ്മ ആഗ്രഹിച്ചിരുന്നത് എന്താണെന്ന്.. അത് ഒരിയ്ക്കലും നീ അവളേ ഉപേക്ഷിയ്‌ക്കരുതെന്നായിരുന്നു. നിനക്ക് യോജിച്ച കുട്ടിയാണ് അവൾ അവളേ നീ തന്നേ സ്വന്തമാക്കണം അതിനുള്ള വാശി നിനക്കുണ്ടാകണം അതിനാണ് ഞാൻ ഈ ബന്ധത്തിൽ എതിർത്തത്…. കാരണം എനിയ്‌ക്കവളെ അത്രയും ഇഷ്ടമാണ്…. നിനക്കറിയാമോ ഇന്നലേ അവൾ നിന്നേ ഫോൺ ചെയ്തപ്പോൾ ഞാൻ ആയിരുന്നു എടുത്തത്.. അവളുടേ സങ്കടം മുഴുവനും കേട്ടിട്ട് സന്തോഷത്തോടെ ഞാൻ ആയിരുന്നു അവളേ അനുഗ്രഹിച്ചയച്ചത് നിന്റെ താലി അണിയാൻ. എന്നിട്ടും നീ ഈ അമ്മയേ മനസ്സിലാക്കിയില്ലല്ലോ മോനേ നിനക്കറിയാമോ ഇന്നലേ ഇവിടേ ഒരു വലിയ കല്യാണം നടന്നിരുന്നു ആർഭാടമായി പക്ഷേ അമ്മയ്ക്ക് ഏറെ സന്തോഷം തരുന്നത് നിന്റെ ഈ ചെറിയ കല്യാണമാണ്. ഈ കാര്യങ്ങളൊക്കെ നിന്റെ പെണ്ണിന് അറിയാം നീ അവളോട്‌ ചോദിച്ചോളൂ അമ്മ എന്നോട് ക്ഷമിയ്ക്കണം.. എനിക്കിതൊന്നും അറിയില്ലായിരുന്നു സാരമില്ല മോനേ. പക്ഷേ ഉണ്ണി എനിയ്ക്ക് നീ ഒരു വാക്കു തരണം… എന്താ അമ്മേ.. നിന്നേ വിശ്വസിച്ചു കൂടേ വന്ന കുട്ടിയാണ് അവൾ നീ അവളേ കരയിക്കരുത് ഒരിയ്ക്കലും… ഇല്ല അമ്മേ വാക്കു തരുന്നു ഞാൻ അവളേ സംരക്ഷിയ്ക്കും മരണം വരേ.. അത് മതി ഇനി കൂടുതൽ അവളേ വിഷമിപ്പിക്കേണ്ടാ പാവം നിന്നേ കാത്തിരിയ്ക്കുന്നുണ്ടാവും അകത്തേയ്ക്ക് ചെന്നോളൂ.. അകത്തേയ്ക്ക് കടന്നു വന്ന ഏട്ടനേ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.. അങ്ങനെ എനിയ്ക്ക് രണ്ടു ദിവസങ്ങൾ കൊണ്ടു രണ്ടു നാത്തൂന്മാരെ കിട്ടി ഏട്ടന്മാരായാൽ ഇങ്ങനെ വേണം.. താങ്ക്സ് ഏട്ടാ… ഏട്ടൻ എന്നേ നോക്കി ചിരിച്ചു കൊണ്ടു മുറിയിലേയ്ക്ക് പോയി… മുറിയിൽ അവൾ കാത്തിരിപ്പുണ്ടായിരുന്നു മാളു.. എന്താ. ഏട്ടാ.. ഞാൻ തോറ്റു പോയെടോ എന്റെ അമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ.. അതേ ഏട്ടാ ഈ ജീവിതത്തിൽ നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അമ്മ. ഇങ്ങനെ ഒരു അമ്മയേ എനിയ്ക്ക് തന്നതിൽ ഒരുപാട് നന്ദിയുണ്ട്.. അവൾ മെല്ലേ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular