Connect with us

Love

അവളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു നിന്നുള്ള വാക്കുകൾ കേൾക്കുമ്പോൾ അവന്റെ മനസ്സിൽ പുഞ്ചിരിയായിരുന്നു…

Published

on

രചന: മഹാ ദേവൻ

വിയർപ്പ് തിങ്ങിയ ശരീരവുമായി അവൾക്കരികിൽ നിന്നും എഴുന്നേൽക്കുമ്പോൾ കിരണിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. എത്ര നാൾ കാത്തിരുന്ന നിമിഷങ്ങൾ ആണ് ഇത്ര വേഗം കടന്ന് പോയതെന്ന് ഓർക്കുമ്പോൾ ഒരു കുളിരും. പുതപ്പെടുത്തു മാറ്റി ഉടുമുണ്ട് തപ്പിയെടുത്തുടുക്കുമ്പോൾ അവൻ അവളെ ഒന്ന് നോക്കി. ഇത്ര നേരം പ്രിയപ്പെട്ടവനൊപ്പം ചിലവഴിച്ച നിമിഷങ്ങളോർത്തു കിടക്കുന്ന പാവം പെണ്ണ്. അവൾക്ക് അറിയില്ലല്ലോ നഷ്ട്ടപെട്ടത് എല്ലാം അവൾക്കാണെന്ന്.. കിരൺ എന്ന നല്ല മനുഷ്യന്റെ നാളത്തെ പത്നിയാവാൻ മോഹിച്ചുകൊണ്ട് എല്ലാം സമർപ്പിക്കുമ്പോൾ അവൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല കിരൺ എന്ന അവളുടെ കാമുകന്റെ ഉള്ളിൽ ഒരു മൃഗം ഒളിച്ചിരിപ്പുണ്ടെന്ന്. ആ മൃഗത്തിന്റെ ആക്രമണത്തിലാണ് ഇപ്പോൾ അവൾ സുന്ദരമായ സ്വപ്നങ്ങളിൽ ലയിച്ചു കിടക്കുന്നതെന്ന്… അവൻ മേശക്ക് മുകളിൽ കിടക്കുന്ന ഷർട്ട് എടുത്തിടുമ്പോൾ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ” സൂര്യ… നമുക്ക് പോവണ്ടേ…? ഇവിടെ ഇങ്ങനെ കിടന്നാൽ ശരിയാവില്ല.. നിനക്ക് നിന്റെ വീട്ടിൽ എത്തണ്ടേ. ഇനിയും വൈകിയാൽ… ” അവന്റെ വാക്കുകൾ കേട്ട് പുതപ്പിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടുമ്പോൾ അവൾ പ്രണയാതുരമായ മിഴികളാൽ അവനെ നോക്കി ചിരിച്ചു… പിന്നെ ശരീരത്തിൽ ബെഡ്ഷീറ് മാറ്റി പൂർണനഗ്നയായി നിലത്തേക്കിറങ്ങി അവന്റെ നെഞ്ചിലേക്ക് പതിയെ ചാഞ്ഞു.. ” കിരൺ.. എനിക്ക് നിന്നെ വിട്ട് പോവാൻ തോന്നുന്നില്ല… എല്ലാം നിനക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ എന്റെ മനസ്സിൽ നീ എന്റെ മറുപാതി ആയിരുന്നു. നിന്റെ മോഹങ്ങളെ നീ ചിറക് വിടർത്തി പറക്കാൻ വിടുമ്പോൾ ഞാൻ നിനക്കൊപ്പം എത്താൻ ശ്രമിക്കുന്ന അപ്പൂപ്പൻതാടി ആയിരുന്നു. നിന്റെ ഭാരത്തെ ഉൾകൊള്ളുമ്പോൾ എന്റെ സ്വപ്നങ്ങൾ ഒരു പനനീർപൂവ്വായി ഇതൾ വിരിച്ചിരുന്നു. ! ആ പ്രണയത്തിന്റെ ഇതളുകൾ ഒരിക്കലും കൊഴിയരുതെന്ന മോഹത്തോടെ എന്നെ നിനക്ക് സമർപ്പിക്കുമ്പോൾ എന്റെ പ്രണയത്തിന്റ ആഴങ്ങളെ തൊട്ടറിയുന്ന നിമിഷങ്ങളിൽ നീ എനിക്ക് നൽകിയ വാക്കായിരുന്നു എന്റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകിയത്,. “സൂര്യാ.. മരണം വരെ നിന്നോട് ചേർന്ന് പറക്കാൻ കൊതിക്കുന്ന ഒരു ശലഭമാണ് ഞാൻ.. ഒരിക്കലും നമ്മുടെ ചിറകുകൾ തളരാതിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു… നമ്മുടെ പ്രണയത്തിനു മുന്നിൽ ഈ ലോകം സുന്ദരമാകണം. ” എന്ന്…. അവളുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു നിന്നുള്ള വാക്കുകൾ കേൾക്കുമ്പോൾ അവന്റെ മനസ്സിൽ പുഞ്ചിരിയായിരുന്നു.. അതിൽ ഒരു ചതിയുടെ ചതുരക്കളം വരച്ചുവെച്ചിരുന്നു കിരൺ .. പതിയെ ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്ത് അവിടെ നിന്നും ഇറങ്ങുമ്പോൾ അവൻ അവളുടെ പേഴ്സിലേക്ക് കുറച്ച് നോട്ടുകൾ തിരുകിവെച്ചു.

അത് എന്തിനാണെന്ന അർത്ഥത്തിൽ അവൾ അവന്റ മുഖത്തേക്ക് നോക്കുമ്പോൾ കിരൺ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് പുഞ്ചിരിയോടെ യാത്രയാക്കി. അതേ പുഞ്ചിരിയോടെ അടുത്ത ബസ്സിലേക്ക് സൂര്യ കയറുമ്പോൾ പുറമെ അവളെ നോക്കി പുഞ്ചിരിക്കുന്ന അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു “ഗുഡ്ബൈ സൂര്യ ” എന്ന്. വല്ലാത്ത പിരിമുറുക്കത്തോടെ ആയിരുന്നു പിന്നീടുള്ള ദിവസങ്ങൾ അവൾക്ക് മുന്നിൽ കടന്ന് പോയത്. കിരണിന്റെ ഫോൺ സ്വിച്ച്ഓഫ്‌ ആണെന്ന് പറയുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു ഓഫീസിൽ പോയാൽ നേരിൽ കാണാമെന്ന്.. അവിടെ എത്തുമ്പോൾ തന്നെ മറ്റുള്ളവരിൽ നിന്ന് അറിഞ്ഞ വാക്കുകൾ അവളിൽ വല്ലാത്തൊരു ഞെട്ടലുളവാക്കി. “സർ ഗൾഫിലേക്ക് പോയല്ലോ മാഡം. അവിടെ വെച്ചു അദ്ദേഹത്തിന്റെ വിവാഹം നിശ്ചയം ആണ്. പിന്നീട് വിവാഹവും കഴിഞ്ഞ് അവിടെ തന്നെ സെറ്റിലാകാൻ ആണ് അദ്ദേഹത്തിന്റെ താല്പര്യം… സർ വിളിക്കുകയാണെങ്കിൽഇങ്ങനെ ഒരാൾ അന്വോഷിച്ചുവന്നതായി പറഞ്ഞേക്കാം.. പക്ഷേ.. ആര് വന്നെന്ന് പറയണം? ” മുന്നിൽ നിൽക്കുന്ന കുട്ടിയുടെ ചോദ്യം അവളുടെ കാതുകളിൽ പതിഞ്ഞില്ല… അവിടെ നിന്നും ആരോടും ഒന്നും പറയാതെ നിർവികാരമായ മനസ്സുമായി ഇറങ്ങുമ്പോൾ ലോകം ഇരുണ്ടപോലെ.. തനിക്ക് ചുറ്റും അന്ധകാരം നിറഞ്ഞപോലെ… പേടിപ്പിക്കുന്ന ഒച്ചപ്പാടുകളിൽ നിന്ന് മനസ്സ് ഓടിയൊളിക്കാൻ വെമ്പുന്നപോലെ…. താൻ ചതിക്കപ്പെടുകയായിരുന്നോ…? തന്റെ ശരീരം മാത്രമായിരുന്നോ അവൻ മോഹിച്ചത്….? പിന്നീട് അവൾക്ക് മുന്നിൽ ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. ചതിയുടെ തുടിപ്പ് മിടിപ്പ് തുടങ്ങിയെന്നറിഞ്ഞ നാൾ മുതൽ നാട്ടിൽ പരിഹാസകഥാപാത്രമായി മാറുമ്പോൾ വീട്ടുകാരുടെ കുത്തുവാക്കുകൾക്കും സങ്കടങ്ങൾക്കും നടുവിൽ നിന്ന് ഒറ്റമുറിയിലേക്ക് മാത്രമായി ജീവിതം പാകപ്പെടുത്തുമ്പോൾ മനസ്സിൽ അവനോടുള്ള പക മാത്രമായിരുന്നു. സ്‌നേഹമെന്ന അഭിനയത്തിന് മുന്നിൽ വഴങ്ങിക്കൊടുത്ത തന്നോട് തന്നെ അവൾക്ക് പുച്ഛം തോന്നുമ്പോൾ നാളേക്കുള്ള പ്രതീക്ഷ ആ. വീർത്തുതുടങ്ങിയ വയർ മാത്രമായിരുന്നു. നിറംകെട്ട ജീവിതവുമായി മുന്നോട്ട് കുതിക്കുന്ന ദിവസങ്ങൾ. കണ്ണുനീരിൽ കുതിർന്ന മുറിയിടങ്ങൾ… സ്വയം ഏറ്റുപറയുന്ന ശാപവാക്കുകൾക്ക് സാക്ഷിയായ തലയിണകൾ… എല്ലാത്തിന്റെയും ബാക്കിയായി പിറന്ന ഒരു കുഞ്ഞുമുഖം.. ! പെൺകുട്ടി ആണെന്ന് അറിഞ്ഞത് മുതൽ ഭയമായിരുന്നു അവളുടെ മനസ്സിൽ.. ഒന്നും പറയാതെ വളർത്തുമ്പോൾ പ്രതീക്ഷിച്ചിരുന്നു അച്ഛൻ ആരെന്ന ചോദ്യം.. ! അന്ന് അച്ഛൻ ആരെന്ന ചോദിക്കുന്ന പത്തു വയസ്സായ കുട്ടിക്ക് മുന്നിൽ എല്ലാം തുറന്നു പറയുമ്പോൾ മനസ്സിൽ ഒന്ന് മാത്രമായിരുന്നു. അമ്മയുടെ ജീവിതം അറിഞ്ഞെങ്കിലും മകൾ ജീവിതത്തെ മനസ്സിലാക്കട്ടെ എന്ന്.. നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയാത്ത ഈ ലോകത്ത് തന്റേടത്തോടെ എന്തിനെയും നേരിടാൻ അവളെ പ്രാപ്ത്തയാക്കുമ്പോൾ മനസ്സിലുണ്ടായിരുന്നു ” ആർക്ക് മുന്നിലും തല കുനിയരുത് തന്റെ മകളുടെ ” എന്ന്.

മകളോടൊപ്പം ജീവിതത്തെ മറ്റൊരു ദിശയിലൂടെ കെട്ടിപ്പടുക്കുന്ന ആ നാളുകളിൽ ഒരു ദിനം വീട് തേടി വന്ന ആളെ കണ്ട് ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നെ അവളുടെ മുഖത്തൊരു പുച്ഛം ഉണ്ടായിരുന്നു. ആ പുച്ഛത്തോടെ അവനു നേരെ മുഖം തിരിക്കുമ്പോൾ അവൻ മാനസികമായി തകർന്ന ഒരുവനെ പോലെ അവൻ സംസാരിക്കുന്നുണ്ടായിരുന്നു, ” സൂര്യാ…..എനിക്കറിയാം എന്റെ ഈ വിളി നീ കേൾക്കാൻ ആഗ്രഹിക്കുന്നില്ല ഇപ്പോഴെന്ന്. അതിനുള്ള അർഹതയും എനിക്കില്ലെന്ന് അറിയാം… ക്ഷമിക്കണം എന്നൊരു വാക്ക് കൊണ്ട് ഞാൻ ചെയ്ത ക്രൂരതകൾ മറക്കാൻ കഴിയില്ല നിനക്ക്.. പക്ഷേ, ഇപ്പോൾ എനിക്ക് നിന്നോട് യാചിക്കാൻ കഴിയുന്നത് അത് മാത്രമാണ്.. എന്നോട് ക്ഷമിക്കണം…. എല്ലാം ഉള്ളവനെന്ന അഹങ്കാരത്തിന്റെ മുകളിൽ ചവിട്ട് നിൽക്കുമ്പോൾ ഞാൻ ഒന്നും അറിഞ്ഞില്ല.. ജീവിതങ്ങൾ അറിഞ്ഞില്ല… പക്ഷേ, ഉള്ളതെല്ലാം നഷ്ട്ടപ്പെട്ട നിമിഷം മുതൽ പലതും ഞാൻ തിരിച്ചറിഞ്ഞുതുടങ്ങി. ഇന്ന് ജീവിക്കാൻ കൊതിക്കുകയാണ്.. കൂടെ ഉണ്ടായിരുന്ന എല്ലാം നഷ്ട്ടപെട്ടവന്റെ യാചനയാണ്… ആരും ഇല്ലാതെ പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വന്ന മാനസികമായി തകർന്ന ഒരുവന്റെ അപേക്ഷയാണ്.. എന്നോട് ക്ഷമിക്കണം… എനിക്ക് എന്റെ മോളെ ഒന്ന് കാണണം… എനിക്ക് ഒരു ജീവിതം ഉണ്ടായിരുന്നു എന്ന് തിരിച്ചറിയാണെങ്കിലും… എന്റെ മോളെ ഒന്ന് കാണിച്ചൂടെ…. അവളുടെ… അവളുടെ അച്ഛൻ അല്ലെ ഞാൻ… ” അവന്റെ നിറഞ്ഞ കണ്ണുകളും അപേക്ഷയുടെ സ്വരവും അവളെ തെല്ലും സങ്കടപെടുത്തുകയോ മനസ്സിൽ അലിവ് ഉണ്ടാക്കുകയോ ചെയ്തില്ല.. അവൻ പറഞ്ഞ വാക്കുകൾ എല്ലാം പുച്ഛത്തോടെ മാത്രം കേൾക്കുമ്പോൾ അവളുടെ വാക്കുകളിലും ഉണ്ടായിരുന്നു ആ പുച്ഛം. ” അച്ഛൻ…. അതിന്റ അർത്ഥം നിങ്ങൾക്ക് അറിയോ..? പണത്തിന്റെയും പളുപളുത്ത കുപ്പായത്തിന്റെയും അഹങ്കാരത്തിൽ നിങ്ങളെ വിശ്വസിച്ച ഒരു പെണ്ണിന്റ ജീവിതം നിങ്ങളുടെ മേനിക്കൊഴുപ്പിൽ തകർന്നു പോയപ്പോൾ എവിടെ ആയിരുന്നു ഈ അച്ഛൻ.. നിങ്ങളുടെ കുഞ്ഞിനേയും ചുമന്ന് പിഴച്ചവൾ ആയി ഇക്കാലം വരെ ജീവിക്കുമ്പോൾ എവിടെ ആയിരുന്നു നിങ്ങൾ.. ഓരോ രാത്രി കരയുമ്പോഴും കൊതിച്ചിട്ടുണ്ട് ഞാൻ നിങ്ങൾ ഒന്ന് വന്നിരുന്നെങ്കിൽ എന്ന്.. എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങൾ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന്… പക്ഷേ, ഇപ്പോൾ എന്റെ മോൾക്ക് അച്ഛൻ ഇല്ല… അയാൾ എന്നെ മരിച്ചു… മരിച്ചവർ ഒരിക്കലും തിരികെ വരില്ല. പ്രത്യേകിച്ച് എന്റെ മനസ്സിൽ.. അതുകൊണ്ട് നിങ്ങള്ക്ക് പോകാം.. ” എന്ന് പറഞ്ഞുകൊണ്ട് അയാളെ അവഗണിച്ച് അകത്തേക്ക് പോകാൻ തിരിയുമ്പോൾ എല്ലാം കേട്ട് കൊണ്ട് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു മകൾ.. അത് കണ്ട സൂര്യയുടെ മുഖത്തൊരു ഞെട്ടലുണ്ടായപ്പോൾ കിരണിന്റെ മുഖത്തു വല്ലാത്തൊരു ആശ്ചര്യമായിരുന്നു. മുന്നിൽ നിൽക്കുന്നത് തന്റെ മോളാണ് എന്ന ചിന്ത അവനെ വല്ലാതെ സന്തോഷിപ്പിക്കുമ്പോൾ മുന്നിൽ തന്റെ അച്ഛനാണെന്ന അറിവ് ആ കുട്ടിയേയും അത്ഭുതപ്പെടുത്തി. അതൊന്നും വകവെക്കാതെ മോളെ പിടിച്ചുവലിച്ചുകൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആ കുഞ്ഞിന്റെ കണ്ണുകൾ കിരണിന്റെ മുഖത്തായിരുന്നു. ഉള്ളിലേക്ക് വലിക്കുന്ന അമ്മയുടെ കൈ പതിയെ വിടുവിക്കുമ്പോൾ അവൾ അമ്മയിൽ നിന്ന് കിരണിനടുത്തേക്ക് നടന്നു. തന്റെ മകൾ തന്നെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ആ നിമിഷം അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറയുന്നുണ്ടായിരുന്നു.

അരികിലേക്ക് വരുന്ന അവളെ തന്നെ നോക്കി നിൽകുമ്പോൾ അവൾ അയാൾക്ക് മുന്നിൽ എത്തി മടക്കിപിടിച്ച കൈകൾ നിവർത്തി അവന് മുന്നിൽ പുഞ്ചിരിയോടെ പറഞ്ഞു, ” മുത്തശ്ശി പറയാറുണ്ട് വേണ്ട മരിക്കുമ്പോൾ അവരുടെ ഓർമ്മദിവസം ആർക്കെങ്കിലും ധാനം ചെയ്യുന്നത് ആ ആത്മാവിനു നല്ലതാണെന്ന്.. എന്നോ എന്റെ അമ്മ പറഞ്ഞിട്ടുണ്ട് എന്റെ അച്ഛൻ മരിച്ച ആ ദിവസത്തെ പറ്റി.. അത് ഇന്നാണ്.. ഓർമ്മവെച്ച കാലം മുതൽ ഇങ്ങനെ ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കാറുണ്ട് എന്റെ അച്ഛന്റെ ആത്മാവിനു വേണ്ടി.. ആ ദിവസം ആണിന്ന്.. അതുകൊണ്ട് തന്നെ ഇത് സ്വീകരിക്കണം… എന്റെ അച്ഛന്റെ ആത്മാവിനു വേണ്ടി ” അവളുടെ ആ വാക്കുകൾ അവന്റ മനസ്സിൽ ഒരു കൊള്ളിയാൻ പോലെ ആണ് പാഞ്ഞുകയറിയത്. സ്വന്തം മകളുടെ കയ്യിൽ നിന്ന് സ്വന്തം ആത്മാവിന്റെ ആത്മശാന്തിക്ക് വേണ്ടി സ്വയം ധാനം സ്വീകരിക്കേണ്ടി വന്ന ഒരച്ഛൻ.. മരണത്തേക്കാൾ വലിയ ശിക്ഷ… അവൻ ആ ഞെട്ടലിൽ നിന്നും മോചിതനായി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി. ” മോളെ… ഞാൻ ആണ് മോളുടെ അച്ഛൻ…. ജീവനോടെ ഇരിക്കുന്ന ഈ അച്ഛന് വേണ്ടിയാണ് മോള്…. ” അത് കേട്ട് കൊണ്ട് അവൾ പുഞ്ചിരിയോടെ തന്നെ പറയുന്നുണ്ടായിരുന്നു, ” ഞാൻ ഇതുവരെ കണ്ടിട്ടുള്ളത് എന്റെ അമ്മയെ മാത്രമാണ്.. കേട്ടിട്ടുള്ളത് തന്ത ഇല്ലാത്തവൾ എന്നാണ്.. ബന്ധുക്കൾ പറഞ്ഞത് പിഴച്ചുപെറ്റവൾ എന്നാണ്… അന്നൊക്കെ കരയുമ്പോൾ എന്റെ അമ്മ പറഞ്ഞിട്ടുള്ളത് മരിച്ചുപോയ അച്ഛനെ കുറിച്ചാണ്… ഇനി ആ സ്ഥാനത്തേക്ക് ഒരാൾ കേറി വന്നാൽ ഞാൻ കേട്ട തന്ത ഇല്ലാത്തവൾ എന്ന പേര് മാറില്ല.. പിന്നെ കേട്ട് തഴമ്പിച്ച ആ പേരിനോടാണ് എനിക്കിപ്പോ പ്രിയം.. തന്ത ഇല്ലാത്തവൾക്കും ജീവിക്കണമെന്ന് തെളിയിക്കാൻ.. വാശിയാണിപ്പോൾ.. ആ വാശി കെടാതിരിക്കാൻ അച്ഛൻ മരിച്ചെന്ന് വിശ്വസിക്കാൻ ആണ് താല്പര്യം.” എന്നും പറഞ്ഞ് അകത്തേക്ക് പോകുന്ന മകളെ നോക്കി നിൽക്കുമ്പോൾ കണ്ണുകൾ നിറഞ്ഞ് തൂവുന്നുണ്ടായിരുന്നു.. ജീവിതത്തിൽ തോറ്റതിനെക്കാൾ വലുതാണ് ഇപ്പോൾ മകൾക്ക് മുന്നിൽ…. ഇനി ഒരു മരണത്തെ കുറിച്ച് ചിന്തിക്കാൻ പോലും താൻ അർഹനല്ല… ചെയ്ത തെറ്റുകൾക്ക് മുന്നിൽ നീറിനീറി ജീവിക്കാൻ ഈ മകളുടെ വാക്കുകൾ മതി… അതാണ്‌ ഈ ജന്മത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ… അത് അനുഭവിച്ചു തന്നെ തീരണം… പക്ഷേ, എന്നെങ്കിലും ഇവർ വരും…. അങ്ങനെ ഒരു പ്രതീക്ഷയോടെ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ അകത്ത്‌ ഒരു പെരുമഴ തന്നെ പെയ്യുന്നുണ്ടായിരുന്നു, കെട്ടിപ്പുണർന്നു നിൽക്കുന്ന നാല് കണ്ണുകളിൽ നിന്ന്.

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular