Connect with us

Love

ഒരു വട്ടം കൂടി…

Published

on

രചന: Mareelin Thomas

ചെറു മയക്കത്തിൽ ആയിരുന്നു മീര.. പെട്ടെന്ന് ബസ് സഡൻ ബ്രേക്ക് ഇട്ട് നിന്നതും മീര മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു… ഒരു കൂറ്റൻ വളവിൽ, കാറിനെ ഓവർടേക്ക് ചെയ്ത് ഒരു ബൈക്ക് ബസിന് മുന്നിലേക്ക് പാഞ്ഞ് കയറി വന്നപ്പോൾ , ബസ് സഡൻ ബ്രേക്ക് ഇട്ടതാണ്… തലനാരിഴയ്ക്ക് ഇടിക്കാതെ ബൈക്കുകാരൻ രക്ഷപെട്ടു… ഇങ്ങനെ അശ്രദ്ധയോടെ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ അപകടത്തിൽ എത്ര എത്ര ജീവനുകൾ ആണ് പൊലിയുന്നത്… കൂടുതലും ചെറുപ്പക്കാർ… ഡ്രൈവർ ബൈക്ക് കാരനെ എന്തൊക്കെയോ ചീത്ത പറയുന്നുണ്ട്… ഇതുപോലെ ഒരു നശിച്ച സമയത്ത് ഏതോ ഒരു ബസിനടിയിൽപ്പെട്ടാണ് തന്റെ മനുവേട്ടനും… അന്ന് ഒരു ഓഫീസ് പാർട്ടി ഉണ്ടായിരുന്നു…. മദ്യപിച്ചിരുന്നു പോലും.. മദ്യപിച്ച് ബൈക്ക് ഓടിക്കില്ല എന്ന് തനിക്ക് വാക്ക് തന്നിരുന്നതാണ്… മനുവിന്റെ ഓർമ്മകൾ മീരയുടെ മനസ്സിൽ നിറഞ്ഞു…. തന്റെ പിണക്കം മാറ്റുവാനുള്ള തത്രപ്പാടിൽ പിറകിലൂടെ വന്ന് തന്നെ ചുറ്റിപ്പിടിച്ച് തോളിൽ മുഖം ചേർത്ത് നിൽക്കുന്ന മനുവേട്ടൻ…. മനുവെട്ടന്റെ ചൂട് നിശ്വാസം കഴുത്തിൽ തട്ടിയതും തന്റെ പിണക്കം അലിഞ്ഞില്ലാതായി… പക്ഷേ വിട്ട് കൊടുക്കാൻ താൻ തയാറായിരുന്നില്ല… “പിണങ്ങല്ലേടാ… കൂട്ടുകാരെ എല്ലാവരെയും കുറെ നാളുകൾക്ക് ശേഷം കണ്ടതിന്റെ ഒരു സന്തോഷത്തിൽ ഇത്തിരി കഴിച്ചു… ഇനി ഇല്ല..” “വല്ലപ്പോഴും കഴിക്കുന്നതല്ല പ്രശ്നം… പക്ഷേ കഴിച്ചിട്ട് ബൈക്ക് ഓടിച്ച് വരരുതെന്ന് എത്ര പ്രാവശ്യം മനുവേട്ടനോട് പറഞ്ഞിട്ടുണ്ട്… പോ.. ഏട്ടൻ എന്നോട് കൂടാൻ വരണ്ട…… ” “എന്റെ പൊന്നു ഭാര്യയാണേ സത്യം….. ഇനി ഞാൻ മദ്യപിച്ച് ബൈക്ക് ഓടിക്കില്ല…” “ടിക്കറ്റ് ടിക്കറ്റ്…” കണ്ടക്ടറുടെ ശബ്ദം… ഓർമ്മകളെ വീണ്ടും മനസ്സിന്റെ ഒരു കോണിലേക്ക്‌ തളളി കുഴിച്ച് മൂടി ഇട്ടു.. മനസ്സ് ഒന്ന് ശാന്തമായപ്പോൾ മീര തന്റെ ചുറ്റും ഒന്ന് കണ്ണോടിച്ചു.. അപ്പോഴാണ് തന്നിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചിരിക്കുന്ന ആ കണ്ണുകൾ മീര കണ്ടത്.. ‘താൻ കണ്ടൂ എന്ന് മനസ്സിലായപ്പോൾ ആൾ ഒന്ന് ചിരിച്ചു..’ ‘നല്ല ധൈര്യം ആണല്ലോ..

താൻ കണ്ടൂ എന്നറിഞ്ഞിട്ടും യാതൊരു കൂസലും ഇല്ല… ‘ മീര ദേഷ്യത്തോടെ ഓർത്തു… ‘ഇനിയിപ്പോ തന്നെ അറിയുന്ന ആരെങ്കിലും ആണോ.. പക്ഷേ ഓർമ്മയിൽ ഇങ്ങനെ ഒരു മുഖം തെളിയുന്നില്ല…’ പിന്നീടുള്ള എല്ലാ ദിവസങ്ങളിലും, ബസിൽ തന്നെ വീക്ഷിക്കുന്ന ആ കണ്ണുകളും തനിക്ക് വേണ്ടി വിടരുന്ന ആ പുഞ്ചിരിയും മീര ശ്രദ്ധിച്ചു…. മീര ദേഷ്യപ്പെട്ട് നോക്കുമ്പോൾ പുഞ്ചിരിയോടെ അയാള് കണ്ണ് ചിമ്മി കാണിക്കും… പതിയെ പതിയെ ആൾ പുഞ്ചിരിക്കുമ്പോൾ മീരയുടെ ചുണ്ടിലും ചെറിയ പുഞ്ചിരി വിടരാൻ തുടങ്ങി… കുറച്ച് മാസങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോയി.. ഒരു ദിവസം ആളെ സ്ഥിരം സീറ്റിൽ കണ്ടില്ല… എന്തോ മീരയുടെ മനസ്സിൽ ഒരു അസ്വസ്ഥത പടർന്നു.. ആ പുഞ്ചിരി മീരയുടെ ഹൃദയത്തെ കീഴടക്കാൻ തുടങ്ങിയിരുന്നോ…. അടുത്ത ഒരു ദിവസം, മീരയുടെ തൊട്ടടുത്ത സീറ്റിലെ ആൾ എണീറ്റപ്പോൾ, ആരോ തിരക്കിട്ട് മീരയുടെ അടുത്ത് വന്നിരുന്നു.. വലത് കൈയ്യിലെ വാച്ചിലേക്ക് ശ്രദ്ധ പതിച്ചതും, ആളുടെ മുഖത്തേക്ക് നോക്കാതെ തന്നെ, ആരായിരിക്കും തന്റെ അടുത്ത് ഇരിക്കുന്നത് എന്ന് മീരക്ക്‌ മനസ്സിലായിരുന്നു… അയാളുടെ സാമീപ്യം അവളിൽ ഒരു പരിഭ്രാന്തി സൃഷ്ടിച്ചു… എന്തോ വല്ലാത്ത ടെൻഷൻ… ഹൃദയം അതിവേഗം മിടിക്കുന്നു… അവളുടെ വെപ്രാളം ശ്രദ്ധിച്ചിട്ടോ എന്തോ അയാളുടെ ചുണ്ടിൽ നല്ലൊരു പുഞ്ചിരി വിരിഞ്ഞു…ദൃഷ്ടി മുൻപോട്ട് ആയിരുന്നെങ്കിലും ആളുടെ ശ്രദ്ധ മുഴുവൻ മീരയിൽ തന്നെ ആയിരുന്നു.. അതിന് ശേഷം അവസരം കിട്ടുമ്പോൾ ഒക്കെ അയാള് മീരയുടെ അടുത്ത് തന്നെ ഇരിക്കാൻ തുടങ്ങി… ബസ് സ്റ്റാൻഡിൽ നിന്ന് മീര ബസിൽ കയറി ഇരുന്നു കഴിയുമ്പോൾ തന്നെ ആൾ അടുത്ത് വന്നിരിക്കും… പതിയെ തമ്മിൽ പരിചയപ്പെട്ടു.. ആളുടെ പേര് ശ്രീരാഗ്.. ടെക്നോപാർക്കിൽ ഒരു ഐ ടീ കമ്പനിയിൽ ആണ് ജോലി.. കുറച്ച് വർഷം വിദേശത്ത് ആയിരുന്നു.. നാട്ടിലേക്ക് തിരിച്ച് വന്നിട്ട് രണ്ട് വർഷത്തോളം ആയി.. ദിവസങ്ങൾ പോകെ പോകെ, അവർ തമ്മിൽ നല്ലൊരു സുഹൃത്ത് ബന്ധം ഉടലെടുത്തു… ഒരു ദിവസം സംസാരത്തിന് ഇടക്ക് ശ്രീരാഗ് പറഞ്ഞു… “മീരക്ക് മനസ്സിലായോ ഇല്ലയോ എന്ന് എനിക്കറിയില്ല…എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്… കൂടെ കൂട്ടിക്കൊട്ടെ ഞാൻ..” മീര കേൾക്കാൻ ആഗ്രഹിച്ചത് തന്നെ ആയിരുന്നു ശ്രീരാഗ് പറഞ്ഞത്… മനസ്സിൽ എവിടെയോ ഒരു ഇഷ്ടം മോട്ടിട്ടിരുന്നൂ.. പക്ഷേ അത് അംഗീകരിച്ച് കൊടുക്കാൻ ഒരു ബുദ്ധിമുട്ട്… അംഗീകരിച്ചു കൊടുത്താൽ മനുവിനോടുള്ള മീരയുടെ സ്നേഹം പൊള്ള ആയിരുന്നു എന്ന് മീരയെ സ്നേഹിക്കുന്നവർ, മനുവിനെ സ്നേഹിക്കുന്നവർ പറയുമോ എന്ന ഭയം.. തനിക്ക് വീണ്ടും ഒരാളോട് പ്രണയം തോന്നി തുടങ്ങി എന്ന് എങ്ങനെ പറയും… “എന്ത് വിഡ്ഢിത്തം ആണ് ശ്രീരാഗ് നിങ്ങള് ഈ പറയുന്നത്…എന്നെ പറ്റി കൂടുതൽ എന്തറിയാം നിങ്ങൾക്ക്.. നിങ്ങള് ഓർക്കുന്നപോലെ ഒരാള് അല്ല ഞാൻ…. എന്റെ കല്യാണം കഴിഞ്ഞതാണ്..” അങ്ങനെ പറയാൻ ആണ് മീരക്ക്‌ അപ്പൊൾ തോന്നിയത്… ശ്രീരാഗ് ഒന്ന് ഞെട്ടിയോ.. അറിയില്ല.. കാരണം മീര ആ മുഖത്തേക്ക് പിന്നീട് നോക്കിയില്ല… സംസാരവും ഉണ്ടായില്ല.. അടുത്ത ദിവസങ്ങളിൽ ഒന്നും ശ്രീയെ ബസിൽ കണ്ടില്ല.. ഒരു തരം നഷ്ടബോധം മീരക്ക്‌ തോന്നി തുടങ്ങി.. പക്ഷേ പിന്നീട് ഓർത്തു.. ഇനി തിരിച്ചും ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുപക്ഷേ ഒരു വിധവ ആണെന്ന് അറിയുന്ന നിമിഷം ശ്രീരാഗ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് തന്നെ എടുത്ത് ചാടുമായിരുന്നു…..

അച്ഛന്റെ കൂട്ടുകാരന്റെ 35ത് വിവാഹ വാർഷിക ആഘോഷം ആയിരുന്നു അന്ന്…മീരക്ക്‌ പോകാൻ തീരെ താൽപ്പരൃം ഉണ്ടായിരുന്നില്ല… എല്ലാവരുടെയും സഹതാപ നോട്ടം കാണുമ്പോൾ എന്തോ പോലെയാണ്.. പിന്നെ എല്ലായിടത്തും കാണും അറിയാതെ തട്ടാനും മുട്ടാനും വരുന്നവർ.. ‘മനുവെട്ടൻ ഉണ്ടായിരുന്നപ്പോൾ മോളെ, ഏട്ടത്തി, പെങ്ങളെ എന്നൊക്കെ വിളിച്ചിരുന്നവർ ആണ് ഇപ്പൊൾ തന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തുന്നത്… പക്ഷേ അമ്മയുടെയും അച്ഛന്റെയും സന്തോഷത്തിന് വേണ്ടി പോയെ പറ്റു..’ അവിടെ എത്തിയപ്പോൾ അധികം ആൾക്കാർ ഒന്നുമില്ല. വിരലിൽ എണ്ണാവുന്ന അത്രയും ആൾക്കാർ മാത്രം.. എല്ലാവരും അവരുടേതായ ലോകത്ത് ആണ്.. ഹാളിന്റെ ഒരറ്റത്ത് കുറച്ച് ഫോട്ടോസ് ഫ്രെയിം ചെയ്ത് വെച്ചിരുന്നു.. അതൊന്നു കാണുവാൻ വേണ്ടി മീര അങ്ങോട്ടേക്ക് നടന്നു…. അവിടുത്തെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോകൾ…. അവരുടെ മകന്റെയും മകളുടെയും ചെറുപ്രായത്തിലേ ഫോട്ടോകൾ.. നാല് അഞ്ച് ആൺപിള്ളേർ ഒരുമിച്ചുള്ള കുറച്ച് ഫോട്ടോസ്… ആരെയും ആത്ര ശ്രദ്ധിച്ചില്ല…പെട്ടെന്ന് ഒരു ഫോട്ടോ മീരയുടെ കണ്ണിൽ ഉടക്കി… ഒരു കൈ മെല്ലെ ആ ഫോട്ടോയിൽ കൂടെ ഓടിച്ചു… ‘എന്റെ മനുവെട്ടൻ…. പക്ഷേ മനുവെട്ടന്റെ കൂടെ ഉള്ള ആൾ… അതെ.. അത് അയാൾ തന്നെ…..’ “എന്റെ അടുത്ത സുഹൃത്തായിരുന്നു മനു..” ആ ശബ്ദം കേട്ട് മീര പുറകിലേക്ക് നോക്കി…മനുവെട്ടന്റെ ഫോട്ടോയിലെ ക്ക് ഉറ്റു നോക്കി നിൽക്കുന്ന ശ്രീരാഗ്… ‘ഇത് ശ്രീരാഗിന്റെ വീടായിരുന്നോ…’ “ഞാൻ വിദേശത്ത് ആയിരുന്ന സമയത്തായിരുന്നു നിങ്ങളുടെ കല്യാണം.. അവൻ പോയതും..” “മീരയെ ഞാൻ ആദ്യമായി നേരിൽ കാണുന്നത് പ്രകാശ് ഏട്ടന്റെ കുഞ്ഞിന്റെ ബെർത്ത് ഡെ പാർട്ടിക്കാണ്… “അന്ന് അവിടെ വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു മനുവിന്റെ പെണ്ണാണ് താൻ എന്ന്.. പിന്നീട് എന്തോ…. തന്റെ ചിന്തകള് തന്നെ ആയിരുന്നു എന്റെ മനസ്സിൽ… ആവുന്നപോലെ തടഞ്ഞു നോക്കി മനസ്സ് കൈ വിട്ടു പോകാതിരിക്കാൻ.. ആദ്യമൊക്കെ ഒരുതരം പേടിയായിരുന്നു.. തന്നെ ഇഷ്ടപ്പെടുന്നത് മനുവിനോട് ഞാൻ ചെയ്യുന്ന ദ്രോഹം ആണോ എന്ന പേടി.. പക്ഷേ പിന്നീട് തോന്നി അവനും ഇത് ആഗ്രഹിക്കുന്നുണ്ടാവും എന്ന്… താൻ ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നതിനെക്കാളും അവനും അതായിരിക്കില്ലെ സന്തോഷം… ഇനി മുന്നോട്ടുള്ള ജീവിതത്തിൽ തന്റെ കൂട്ട് വേണം എന്ന തോന്നൽ ശക്തമായപ്പോൾ അച്ഛനോടും അമ്മയോടും ഉള്ള് തുറന്നു.. തന്നെ നന്നായി അറിയാമായിരുന്നത് കൊണ്ടായിരിക്കണം.. അവർ എതിരോന്നും പറഞ്ഞില്ല.. പകരം മനുവിന്റെ വീട്ടിൽ വന്ന് തന്നെ എനിക്ക് വേണ്ടി ആലോചിച്ചു.. ” മീര ഒന്നും മിണ്ടിയില്ല.. മനുവിന്റെ ഫോട്ടോയിലെക്ക് ഉറ്റ് നോക്കിക്കൊണ്ടിരുന്നു…. ശ്രീ മീരയെ തനിക്ക് അഭിമുഖം നിർത്തി…. “തന്നോട് മനുവിനെ മറക്കാൻ ഞാൻ ഒരിക്കലും പറയില്ല…. ഒരു താലി ഈ കഴുത്തിൽ കെട്ടാനും ഈ സീമന്ത രേഖ ചുവപ്പിക്കാനും ഉള്ള അനുവാദം .. അത് മാത്രം മതി എനിക്ക്.. കാത്തിരിക്കാം.. എത്ര നാൾ വേണമെങ്കിലും… താൻ എന്നെ സ്നേഹിക്കുന്ന ഒരു നാളിനായി..” “മോളെ..” അച്ഛൻ ആണ്.. കൂടെ അമ്മയും ശ്രീരാഗിന്റെ അച്ഛനമ്മമാരും ഉണ്ട്.. “മോളെ ഇഷ്ടമാണ് കൂടെ കൂട്ടിക്കൊട്ടെ എന്ന് ചോദിച്ചു ഇവൻ ഇവരെയും കൂട്ടി വന്ന ദിവസം ആണ് രണ്ട് വർഷങ്ങൾക്കു ശേഷം ഞാനും അമ്മയും ഒന്ന് സമാധാനത്തോടെ ഉറങ്ങിയത്.. മോൾക്ക് നല്ലൊരു ജീവിതം ഉണ്ടായിക്കാണണം എന്നത് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം ആണ്..പക്ഷേ അത്രയും വിശ്വാസയോഗ്യനായ ഒരാള് ആയിരിക്കണം മോളുടെ കൈ പിടിക്കുന്നത്, എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ട്.. എന്റെ മോളെ മനുവിനെ പോലെ തന്നെയോ അതിനെക്കാൾ ഉപരിയോ സ്നേഹിക്കാൻ ഇവനെക്കൊണ്ട് പറ്റും എന്ന് എനിക്ക് ഉറപ്പുണ്ട്..ഞങ്ങൾക്കും പ്രായമായി വരുകയല്ലെ… മോളെ തനിച്ചാക്കി എനിക്കും അച്ഛനും സ്വസ്ഥമായി മനുക്കുട്ടന്റെ അടുത്തേക്ക് പോകാൻ പറ്റുമോ.. മോൾ ഇതിന് സമ്മതിക്കണം.. ” അമ്മ മീരയെ ചേർത്ത് പിടിച്ചു.. അമ്മയുടെ തോളിലേക്ക് തല ചായ്ച്ച് മീര അവിടെ നിന്നൂ..

ആറു മാസങ്ങൾക്ക് ശേഷം ഒരു ശുഭ മുഹൂർത്തത്തിൽ മീരയുടെയും മനുവിന്റെയും ശ്രീയുടെയും അച്ഛനമ്മമാരുടെയും വളരെ അടുത്ത ചില ബന്ധുക്കളുടെയും മുൻപിൽ വെച്ച് ശ്രീ മീരയുടെ കഴുത്തിൽ താലി ചാർത്തി… സിന്ദൂര രേഖ ചുവപ്പിച്ചൂ.. രാത്രിയിൽ ഒരു ഗ്ലാസ് പാലുമായി ശ്രീയുടെ മുറിയിലേക്ക് കടന്നു ചെന്നപ്പോഴും മീരയുടെ മനസ്സിൽ യാതൊരു വിധ പേടിയാ സങ്കൊചമോ ഇല്ലായിരുന്നു.. ഒരു സുഹൃത്ത് എന്നതിലപ്പുറം ഒരു ഭർത്താവിന്റെ അധികാരം സ്ഥാപിക്കാൻ ശ്രീയെട്ടൻ വരില്ല എന്ന ഉറപ്പ് മീരക്കുണ്ടായിരുന്നതു കൊണ്ട് തന്നെ.. മനസ്സിൽ പ്രണയം ഉണ്ടായിരുന്നിട്ടും, പിന്നെയും മാസങ്ങൾ വേണ്ടി വന്നു മീരക്ക്‌, ശ്രീയെ തന്റെ നല്ല പാതി ആയി എല്ലാ അർത്ഥത്തിലും സ്വീകരിക്കാൻ.. ഇന്ന് മീര പൂർണ്ണ സന്തോഷവതി ആണ്.. മനുവെട്ടന്റെ ഓർമ്മകൾ ഒരു തുള്ളി പോലും കുറയാതെ മീരയുടെ മനസ്സിൽ ഉണ്ട്… അതെ അളവിൽ ശ്രീയെട്ടനെയും ഇന്ന് മീര സ്നേഹിക്കുന്നു.. ഒരു കാത്തിരിപ്പിലാണ് മീരയും ശ്രീയും ഇന്ന്.. ഒരു കുട്ടി കുറുമ്പന്റെയോ.. കുട്ടി കുറുമ്പത്തിയുടെയോ വരവിനായി…. ശുഭം…

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular