Connect with us

Relationship

വിവാഹം ആലോചിച്ചത് ഞാനറിയുന്നത് ഡേറ്റ് ഫിക്സ് ചെയ്ത് കല്യാണക്കുറിയും അടിച്ചതിനു ശേഷമാണ്…

Published

on

രചന: സന്തോഷ് അപ്പുക്കുട്ടൻ

‘”വിവാഹത്തിന് എല്ലാവരെയും വിളിച്ചു കഴിഞ്ഞിട്ടും, ഉണ്ണിയേട്ടനെ ഇത്രയും നാൾ സ്നേഹിച്ച എനിക്കൊരു ക്ഷണക്കത്ത് തന്നില്ലല്ലോ?” ഉണ്ണിയോടായിരുന്നു അഗ്നിയുടെ കണ്ണീരണിഞ്ഞ ചോദ്യമെങ്കിലും അവളുടെ മിഴികൾ കൈതക്കാട്ടിൽ നിന്ന് പാടത്തേക്ക് പറന്നിറങ്ങുന്ന തത്തക്കൂട്ടങ്ങളിലായിരുന്നു. മറുപടി പറയാതെ ഉണ്ണി അവളെ തന്നെ നോക്കി നിന്നു. മിഴിനീർ പോലെയുള്ള ചെറുതോട്ടിലെ വെള്ളത്തിലേക്ക് പാദങ്ങൾ ഇട്ട്, പാതി വാടിയ കൈതപ്പൂവും പിടിച്ചിരിക്കുന്ന അവളുടെ മിഴികൾ,ചോരുകയാണെന്ന് ഉണ്ണിയ്ക്ക് മനസ്സിലായി. “കൊലുസു കറുത്തു പോയല്ലോ? ഇളംപച്ച നിറത്തിലുള്ള ദാവണിയാണെങ്കിൽ പിഞ്ഞി നിറം മങ്ങി ” അതും പറഞ്ഞ് അവൻ, അഗ്നിയുടെ അടുത്തിരുന്നപ്പോൾ അവൾ കുറച്ചകന്നിരുന്നു. ” സ്വപ്നം കരിഞ്ഞവൾക്ക് ഈ കറുപ്പ് നിറം പടർന്ന വെള്ളികൊലുസും പിഞ്ഞിയ ദാവണിയുമാണ് ചേർച്ച ” “എന്താടീ നിനക്ക് പറ്റിയത്?” ഉണ്ണിയിൽ നിന്ന് അറിയാതെ ആ ചോദ്യമുയർന്നപ്പോൾ, അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി. “എനിക്ക് പറ്റിയതൊന്നും ഉണ്ണിയേട്ടനറിയില്ലെങ്കിലും, ഈ കൈതക്കാടുകൾക്ക് അറിയാം” അവൾ ദേഷ്യത്തോടെ കൈയിലിരുന്ന കൈതപ്പൂ തോട്ടിലേക്കെറിഞ്ഞു. ഒഴുക്കിനനുസരിച്ച് ഒഴുകി പോകുന്ന കൈതപ്പൂവിലേക്ക് കൈ ചൂണ്ടി അവൾ സങ്കടമമർത്തി ഉണ്ണിയെ നോക്കി. “വാടിക്കരിഞ്ഞ് സുഗന്ധം നഷ്ടപ്പെട്ട് ഒഴുകി പോകുന്ന ആ കൈതപ്പൂവിനു സമമാണ് ഞാനിപ്പോഴെന്ന് ഉണ്ണിയേട്ടനറിയാമല്ലോ?” തീ വമിക്കുന്ന ആ ചോദ്യത്തിന് പകരം ഒന്നും പറയാൻ കഴിയാതെ ഉണ്ണി, അഗ്നിയുടെ നീരണിഞ്ഞ മിഴികളിലേക്ക് നോക്കി. “ഒരു പാട് പറഞ്ഞതാ ഞാൻ ഒന്നും വേണ്ടാ വേണ്ടാന്ന്.എന്നിട്ടും ആശകൾ തന്നിട്ട്” പറഞ്ഞു തീർന്നതും അവൾ വിങ്ങിപ്പൊട്ടി. “എല്ലാം എൻ്റെ തെറ്റാ – കെഞ്ചിക്കൊണ്ട് ഓരോന്നും പറഞ്ഞപ്പോൾ, അതൊക്കെ അനുസരിച്ചത് എൻ്റെ ഒന്നാമത്തെതെറ്റ്. കൂടെ കിടക്കുമ്പോൾ പോലും,വാഗ്ദാനങ്ങൾ കോരിത്തന്നവന് നട്ടെല്ല് ഉണ്ടോയെന്ന് ഞാൻ തൊട്ടു നോക്കാതിരുന്നത് രണ്ടാമത്തെ തെറ്റ് ” അവൾ പറയുന്നത് കേട്ട് ഒരു വരണ്ട ചിരിയോടെ ഉണ്ണി,അവൾക്കരികിലേക്ക് ഒന്നും കൂടി ചേർന്നിരുന്നു. “ഉണ്ണിയേട്ടൻ മാറിയിരിക്ക് വിയർപ്പിന് ഇപ്പോൾ ആ പഴയ കൈതപ്പൂവിൻ്റെ സുഗന്ധമല്ല. മുഷിഞ്ഞതുണികളുടെ ഗന്ധമാ” അവൾ തോട്ടിലേക്കിറങ്ങി കഴുകിയതുണികൾ നിറച്ചു വെച്ച ബക്കറ്റ് എടുത്തു കയറിയപ്പോൾ ഉണ്ണി അവളുടെ കൈ പിടിച്ചു. “ഇവർ ഇങ്ങിനെ ഒരു വിവാഹം ആലോചിച്ചത് ഞാനറിയുന്നത് ഡേറ്റ് ഫിക്സ് ചെയ്ത് കല്യാണക്കുറിയും അടിച്ചതിനു ശേഷമാണ് അഗ്നീ ” അതു കേട്ടപ്പോൾ അഗ്നിയുടെ ചുണ്ടിൽ ഒരു പുച്ഛ ചിരിയുതിർന്നു. “രണ്ടു ദിവസം മുൻപേ ഗൾഫിൽ നിന്നു വന്ന എനിക്ക് പിന്നെ എന്തു ചെയ്യാൻ കഴിയും? ”

ആ ചോദ്യത്തോടൊപ്പം അവർക്കിടയിൽ മൗനം പുതഞ്ഞപ്പോൾ, അവൾ പതിയെ അവനരികിലിരുന്നു. “എൻ്റെ പോലെത്ത അതേ അവസ്ഥയിൽ തന്നെയാണ് എനിക്കുറപ്പിച്ചിരിക്കുന്ന പെൺകുട്ടിയും ” ഉണ്ണി പറഞ്ഞത് മനസ്സില്ലാ വാതെ അഗ്നി അവൻ്റെ മുഖത്തേക്ക് നോക്കി. “അവൾക്കും ഒരു അഫയറുണ്ട്. പക്ഷെ അവളുടെ ഡാഡി ആ ബന്ധത്തിന് സമ്മതിച്ചില്ല ” “അപ്പോൾ ഈ കാര്യം ഉണ്ണിയേട്ടൻ്റെ അച്ഛനോട് പറയാമായിരുന്നില്ലേ?” “പറഞ്ഞിട്ടും കാര്യമില്ല അഗ്നീ. കൂട്ടു ബിസിസ്സുക്കാരും, കുട്ടിക്കാലം തൊട്ടേ കൂട്ടുക്കാരുമായിരുന്ന എൻ്റെ അച്ഛനും, അങ്കിളിനും അതൊന്നും പ്രശ്നമല്ല ” “അതെ ആർക്കും ഒരു പ്രശ്നവുമില്ല.പ്രശ്നമായത്. എനിക്കു മാത്രമാണല്ലോ?” അവൾ അവനരികിൽ നിന്നെഴുന്നേറ്റു നിന്നു. “നല്ല ഒരു തറവാട്ടിൽ തന്നെയാ ഞാൻ ജനിച്ചത് ഉണ്ണിയേട്ടാ – സമ്പത്തിന് മാത്രമേ കുറവുള്ളൂ” അഗ്നിയുടെ മിഴികളിൽ നീർ പടർന്നു. “ആ കുറവ് വലിയൊരു കുറവ് തനെയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്” കണ്ണീർതുടച്ചു കൊണ്ട് അഗ്നി പറഞ്ഞപ്പോൾ, അവളുടെ കൈയിൽ പിടിച്ചു ഉണ്ണി . “നമ്മൾ ഇവിടെ നിന്ന് സംസാരിക്കുന്നത് നല്ലതല്ല.നമ്മൾക്ക് അവിടെ ഇരുന്ന് സംസാരിക്കാം” തൊട്ടടുത്ത കൈതക്കാടിൻ്റെ മറയിലേക്ക് കൈചൂണ്ടി അവനതു പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ നോക്കി. “സംസാരമൊക്കെ നിർത്തി.ഉണ്ണിയേട്ടൻ, ഉണ്ണിയേട്ടൻ്റെ പാട് നോക്കി പോ” അവൾ പതിയെ നടന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം തിരിഞ്ഞ് ഉണ്ണിയെ നോക്കി. “ഈ നിമിഷം തൊട്ട് ഞാനും, ഉണ്ണിയേട്ടനും ഒരു ബന്ധവുമില്ല. ഇനി എന്നെ അന്വേഷിച്ച് വരരുത് -” അവൾ കൈ ചൂണ്ടി പറഞ്ഞപ്പോൾ, ഉണ്ണിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. “ഉണ്ണിയേട്ടൻ പോയെന്ന് വെച്ച് ഞാൻ എൻ്റെ ജീവിതമൊന്നും അവസാനിപ്പിക്കാൻ പോണില്ല. എനിക്ക് പറ്റിയ തെറ്റുകൾ തുറന്ന് പറഞ്ഞിട്ടും, എന്നെ സ്വീകരിക്കാൻ ആരെങ്കിലും ഒരുങ്ങുകയാണെങ്കിൽ, ഒരു ക്ഷണക്കത്ത് ഉണ്ണിയേട്ടനും ഉണ്ടാകും ” “അഗ്നീ ഒരു നിമിഷം അവിടെ നിൽക്ക്” ഉണ്ണി തോട്ടിൻകരയിൽ നിന്നെഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നപ്പോൾ, അഗ്നി കൈ കാണിച്ചു വിലക്കി. “ഉണ്ണിയേട്ടൻ്റെ സൂക്കേട് എന്തിൻ്റെത് ആണെന്ന് എനിക്കറിയാം. അതിന് ഇനി എന്നെ നോക്കണ്ട ” അവളുടെ മിഴികൾ പൊടുന്നനെ ദൂരത്തേക്ക് നീണ്ടു. “കുടുംബശ്രീക്കാർ വരുന്നുണ്ട്- ഞാൻ പോട്ടെ?”

പറഞ്ഞു തീർന്നതും, പെട്ടെന്ന് തിരിഞ്ഞ അവൾ വീഴാൻ പോയതും, ഇലക്ട്രിക്ക്‌ പോസ്റ്റിൻ്റെ സ്റ്റേ വയറിലേക്ക് പിടുത്തമിട്ടതും, തൊട്ടടുത്തേക്ക് മലർന്നടിച്ചു വീണു. ആ കാഴ്ച കണ്ട് ഞെട്ടിത്തെറിച്ച ഉണ്ണി അവൾക്കരികിലേക്ക് ഓടി. മലർന്നടിച്ച് വീണ അവളുടെ മാറിൽ കൈ തൊട്ടു നോക്കിയതും, പൊടുന്നന്നെ അവളുടെ ഹൃദയഭാഗത്ത് ഇടിച്ചു തുടങ്ങി അവൻ’ കുലുക്കി വിളിച്ചിട്ടും കണ്ണ് തുറക്കാതെ വന്നപ്പോൾ, ഉണ്ണി അവൻ്റെ വായ്, അവളുടെ വായിലേക്ക് ചേർത്തു വെച്ചു ശ്വാസം കൊടുത്തു തുടങ്ങി. അടുത്തെത്തിയ കുടുംബശ്രീ പെണ്ണുങ്ങൾ കാര്യമറിയാതെ അവർക്കു ചുറ്റും നിന്നു. കുറച്ചു നിമിഷങ്ങൾക്കു ശേഷം ആയാസത്തോടെ കണ്ണ് തുറന്ന അഗ്നി, കുടുംബശ്രീ പെണ്ണുങ്ങൾ തങ്ങളെ,കൗതുകപൂർവ്വം നോക്കുന്നത്,കണ്ട് സ്ഥാനം തെറ്റി കിടന്നിരുന്ന ദാവണി നേരെയാക്കി. “മനുഷ്യാ എഴുന്നേൽക്ക്, ആൾക്കാർ നോക്കി നിൽക്ക്ണ് ” അഗ്നി പതറിപറയുന്നു ഉണ്ടങ്കിലും, ആ വാക്കുകളൊന്നും പുറത്തേക്ക് വിടാതെ വിഴുങ്ങുകയായിരുന്നു ഉണ്ണി. “മതിയെടാ മോനെ ഒന്നൂലെങ്കിലും നാളെ നിൻ്റെ കല്യാണമല്ലേ?” പിറകിൽ നിന്നും ചോദ്യത്തോടൊപ്പം, പൊട്ടിച്ചിരികളും ഉയർന്നപ്പോൾ ഉണ്ണി ഞെട്ടിത്തിരിഞ്ഞു നോക്കി. തങ്ങളെ നോക്കി അർത്ഥം വെച്ചു ചിരിക്കുന്ന പെണ്ണുങ്ങളെ കണ്ടപ്പോൾ അവനു കലികയറി. “എന്തോന്ന് ഇത്ര ഇളിക്കാൻ. ഇവൾക്കു ഷോക്കേറ്റപ്പോൾ….. പറഞ്ഞു തീരും മുൻപെ ഉണ്ണിയുടെ നോട്ടം, പെണ്ണുങ്ങൾക്ക് അപ്പുറത്തേക്ക് നീണ്ടു. ഈ രംഗവും നോക്കി തെങ്ങിൽ ചാരി നിന്ന് സിഗററ്റ് വലിക്കുന്ന ആത്മാർത്ഥ സ്നേഹിതൻ ദേവൻ! അഗ്നിയിൽ നിന്ന് വിമുക്തനായി, പരിഹാസം ചൊരിയുന്ന പെണ്ണുങ്ങൾക്കിടയിലൂടെ, ഒരു ചമ്മിയ ചിരിയോടെ തൻ്റെ അടുത്തേക്ക് നടന്നു വരുന്ന ഉണ്ണിയെ നോക്കി ദേവൻ പതിയെ തലയാട്ടി. സിഗററ്റിൻ്റെ അവസാന പുക ആഞ്ഞു വലിച്ചതിനു ശേഷം കുറ്റി തോട്ടിലേക്ക് വലിച്ചെറിഞ്ഞ് ദേവൻ ഒരു ചിരിയോടെ ഉണ്ണിയുടെ നെറ്റിയിലും ,മുഖത്തും പടർന്ന കുങ്കുമം പതിയെ തുടച്ചു. “ഞങ്ങൾ പുകവലിക്കാരുടെ ഭാഷയിൽ ഇതിനെ ലാസ്റ്റ് പഫ് എന്നു പറയും” ഉണ്ണി എന്തോ പറയാൻ തുടങ്ങിയപ്പോഴെക്കും ദേവൻ തടഞ്ഞു. “സംസാരമൊക്കെ പിന്നെ വീട്ടിൽ ചെന്ന്. അവിടെ നിന്നോടൊപ്പം ഗൾഫിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ വന്നിട്ടുണ്ട് ” ദേവൻ്റെ ഒപ്പം നടന്നു നീങ്ങുമ്പോൾ ഉണ്ണി പതിയെ തിരിഞ്ഞു നോക്കി. തന്നെ നോക്കി നിൽക്കുന്ന,അഗ്നിയെ കണ്ടതും, അവൻപെട്ടെന്ന് മുഖം തിരിച്ചു. വീട്ടിലേക്ക് നടക്കുമ്പോൾ, ഉണ്ണി പതിയെ തൻ്റെ ചുണ്ട് തടവി ചിരിച്ചുകൊണ്ടിരുന്നു. അകലെ നിന്നു തന്നെ കണ്ടു കലവറയിൽ നിന്ന് ഉയരുന്ന പുകചുരുളുകൾ. തന്നെ കണ്ടതും പാചകക്കാർ സൂക്ഷിച്ചു നോക്കി തലയാട്ടുന്നതു കണ്ടപ്പോൾ മനസ്സിൽ അപായസൂചന മുഴങ്ങി. പന്തലിൽ ഇരുന്ന് ചീട്ട് കളിച്ചിരുന്നവർ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു. തനിക്കെതിരെ വരുന്ന സ്ത്രീകൾ മുഖത്തേക്ക് ഒന്നു നോക്കുന്നതും, പൊടുന്നനെ തലകുനിച്ച് ചിരിക്കുന്നു. വീട്ടിലേക്ക് കയറിയതും മുഖമടച്ച് ഒരടിയായിരുന്നു അച്ഛൻ വാസുദേവൻ്റെ കൈയ്യിൽ നിന്ന് ഉണ്ണിക്ക് ആദ്യം തന്നെ കിട്ടിയത്. അടിയുടെ ശബ്ദം കേട്ട് ബന്ധുമിത്രാദികൾ അടുത്തുകൂടിയപ്പോൾ, കവിളും പൊത്തിപിടിച്ച് നിൽക്കുന്ന ഉണ്ണിയുടെ അടുത്തേക്ക് ചേർന്നു നിന്നു പല്ലു ഞെരിച്ചു,വാസുദേവൻ. “ഇത് കിട്ടിയതെന്തിനാണെന്ന് അറിയാമല്ലോ നിനക്ക്? കല്യാണം കഴിയുന്നതുവരെ നീ ഇനി പുറത്തിറങ്ങരുത്” അവൻ പൊടുന്നനെ അച്ഛൻ്റെ കൈയും പിടിച്ച് തൻ്റെ മുറിക്ക് അകത്തേക്ക് കയറി വാതിലടച്ചു. നടന്ന സംഭവങ്ങളെല്ലാം വാസുദേവനോട് പറഞ്ഞപ്പോൾ അയാൾ ചിരിയോടെ ഉണ്ണിയുടെ തോളിൽ തട്ടി. “എൻ്റെ മോന് എന്നെ പോലെ ഇത്തിരി കുസൃതികൾ ഉണ്ടെന്ന് എനിക്കറിയാം – ഇനി കുസൃതിക്ക് ഒന്നും നിൽക്കരുത് ട്ടാ” അവൻ ചിരിയോടെ തലയാട്ടി, കട്ടിലിനടിയിൽ നിന്ന് മദ്യക്കുപ്പി എടുത്ത് രണ്ട് ഗ്ലാസിലേക്ക് വേഗം പകർത്തി.

ചിയേർസ് പറഞ്ഞ് മദ്യ ഗ്ലാസ് ഉയർത്തിയതും, വാസുദേവൻ്റെ പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ ചിലച്ചു. മൊബൈൽ എടുത്ത് നോക്കി,നിൻ്റെ അമ്മായിയച്ചൻ ഗോപാൽ വിളിക്കുന്നെന്നുംപറഞ്ഞ്, വാസുദേവൻ സ്പീക്കറിലിട്ടു. “ഈ കല്യാണം നടക്കില്ല വാസുദേവാ” ആ സംസാരം കേട്ടതും, ഉണ്ണിയുടെ കൈയിൽ നിന്ന് മദ്യ ഗ്ലാസ് നിലത്തു വീണ് ചിതറി. “ഈ അവസാന നിമിഷത്തിൽ ഇങ്ങിനെ പറഞ്ഞാൽ എങ്ങിനെയാണ് ഗോപാലാ ?” ചോദ്യമുന്നയിച്ചതും, ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് അകത്താക്കി വാസുദേവൻ. “പാടവരമ്പത്ത് ടിക്കറ്റ് വെച്ച് ഷോ നടത്തിയ തൻ്റെ മോനെ ഇനി എൻ്റെ മോൾക്ക് ആവശ്യമില്ല – ” – “ഇത്രയും ഒരുക്കങ്ങൾ നടത്തി ഈ അവസാന നിമിഷം ?” കരയുന്നതു പോലെയായിരുന്നു വാസുദേവൻ്റെ ചോദ്യം! “അതോർത്ത് താൻ വിഷമിക്കണ്ട. ഒന്നും പാഴാകാതെ എനിക്ക് നോക്കാനറിയാം – പക്ഷേ തൻ്റെ മകൻ്റെ സ്ഥാനത്ത് വേറെ ഒരാൾ ആയിരിക്കും എൻ്റെ മോളുടെ കഴുത്തിൽ താലികെട്ടുന്നതെന്നു മാത്രം!” ശിരസ്സിൽ ഇരുമ്പുകൂടം കൊണ്ട് അടി കിട്ടിയതുപോലെ തരിച്ചിരുന്നു വാസുദേവൻ. ഉണ്ണി പെട്ടെന്ന് മൊബൈൽ എടുത്ത് കാതോരം ചേർത്തു. “അങ്കിൾ – ഞാൻ പറയുന്നത് ഒന്നു കേൾക്ക് “നീ ഒന്നും പറയണ്ട. കന്നിമാസത്തിനു മുൻപ് നീ പെണ്ണ് കെട്ടാൻ നോക്ക് മറുപടി പറയും മുൻപെ ഫോൺ ഡിസ്കണക്ട് ആയതറിഞ്ഞ ഉണ്ണി, വിഷമത്തോടെ അച്ഛനെ നോക്കി. കലവറയിൽ ഓടി പിടിച്ച് പണിയെടുക്കുന്ന പാചകക്കാരെ കണ്ടതും അയാൾ പതിയെ,നെഞ്ച് തടവി. അയാൾ ഓരോ ഗ്ലാസുകളായി മദ്യം വായിലേക്ക് കമഴ്ത്തുന്നത് കണ്ട്, ഉണ്ണി മദ്യക്കുപ്പി മാറ്റി വെച്ചു. അയാൾ കുറേനേരം എന്തോ ആലോചിച്ചിരുന്ന തിനു ശേഷം ഉണ്ണിയെ നോക്കി. “നീ ആ അഗ്നിയെ കെട്ടണം” _ “അച്ഛനെന്താ ഭ്രാന്തുണ്ടോ? കുടിച്ച് സ്വബോധം പോയോ?” പറഞ്ഞു തീർന്നതും അവൻ്റെ ചെകിട്ടിൽ വലിയൊരു ശബ്ദത്തോടെ കൈപ്പത്തി വീണു. “എല്ലാം വരുത്തിവെച്ചിട്ട് അവൻ്റെ ഒരു കൊണവതിയാരം – നാളെ ഇവിടെ വരുന്നത് ഇവിടുത്തെ നാട്ടുക്കാർ മാത്രമല്ല. എൻ്റെ രാഷ്ടീയ പാർട്ടിയിലെ പ്രമുഖരുമാണ്.അവരുടെ മുന്നിൽ ഞാൻ നാറി നനഞ്ഞു നിൽക്കണോ?” അയാൾ ആടിക്കൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റു അവൻ്റെ കൈ പിടിച്ചു. “അഗ്നിയുടെ വീട്ടിലേക്ക് ഇപ്പോൾ തന്നെ പോകാം” “വല്യച്ചൻമാരോടും അമ്മാവൻമാരോടും സംഭവങ്ങളൊക്കെ പറഞ്ഞ്, ഇതല്ലാതെ വേറെ സൊല്യൂഷൻ ഉണ്ടോന്ന് നോക്കാം നമ്മൾക്ക്” അവൻ അവസാന അടവെന്ന നിലയിൽ അച്ഛനെ നോക്കി. “ഇതിൽ ആരോടും ഒരു അഭിപ്രായം ചോദിക്കാനില്ല, നിൻ്റെ അമ്മയോടു പോലും” അഴിഞ്ഞു പോകുന്ന മുണ്ട് വാരിപ്പിടിച്ചുക്കൊണ്ട് അയാൾ മകനെ നോക്കി. “കാരണം ഈ സംഭവത്തിൽ നാണംകെട്ട് നാറാണക്കല്ലെടുക്കുന്നത് ഞാൻ മാത്രമാണ്” മകൻ്റെയൊപ്പം,ആടിയാടി പോകുന്ന ഭർത്താവിനെ കണ്ടപ്പോൾ സുഭദ്ര ഓടിയെത്തിയതും അയാൾ ചുണ്ടിൽ വിരൽ വെച്ചു. “ഇപ്പോൾ ഒന്നും ചോദിക്കണ്ട. എല്ലാം പിന്നെ പറയാം. ഇവിടുത്തെ പണികൾ നടക്കട്ടെ” കുഴഞ്ഞ ശബ്ദത്തിൽ വാസുദേവൻ പറഞ്ഞപ്പോൾ, സുഭദ്ര മകനെ നോക്കി. “പടിക്കാനൊന്നുമില്ല അമ്മേ – ഞാനും അച്ഛനും ഇപ്പോൾ വരാം” പറഞ്ഞു തീർന്നതും അവൻ ആടിയാടി പോകുന്ന അച്ഛനടുത്തേക്ക് ഓടി. ബന്ധുമിത്രാദികളുടെ ചോദ്യം നിറഞ്ഞ നോട്ടം തൻ്റെ നേർക്ക് നീളുന്നതറിയാതെ സുഭദ്ര പടി കടക്കുന്ന ഭർത്താവിന്നെയും, മകനെയും കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു. പടി കടന്ന അവർ കയറി പോകുന്നത് അഗ്നിയുടെ വീട്ടിലേക്കാണെന്ന് കണ്ട സുഭദ്ര വല്ലാത്തൊരു പേടിയോടെ നെഞ്ചിൽ കൈവെച്ചു.

“തോന്നുമ്പോൾ ഒഴിവാക്കാനും, പിന്നെ കൂടെ ചേർക്കാനും ഞാനൊരു മൃഗമല്ല. നാണവും,മാനവും, മജ്ജയും, മാംസവുമുള്ള ഒരു സാധാരണ പെൺക്കുട്ടിയാണ്” വാസുദേവനെയും, ഉണ്ണിയെയും നോക്കി അഗ്നി വിതുമ്പിക്കൊണ്ട് പറഞ്ഞപ്പോൾ, അതുവരെ എല്ലാം കേട്ടുക്കൊണ്ടിരുന്ന ശ്രീധരൻ, എഴുന്നേറ്റ് വന്ന് വാസുദേവൻ്റെ കൈ പിടിച്ചു. ‘ “നിങ്ങൾക്ക് ഒരു തെറ്റ് പറ്റി. അത് ഞങ്ങൾ ക്ഷമിക്കുന്നു. കാരണം തെറ്റ് പറ്റുക മനുഷ്യസഹജമാണ് – നാളെ മണ്ഡപത്തിൽ ഉണ്ണിയുടെ താലി അണിയാൻ കഴുത്ത് കുനിച്ചു പിടിച്ച് ഇവൾ ഉണ്ടാവും” “അച്ഛാ” അഗ്നി ഉറക്കെ വിളിച്ചതും, ശ്രീധരൻ കൈകാണിച്ചു വിലക്കി. “ശ്രീധരന് വാക്ക് ഒന്നേയുള്ളൂ. ഇപ്പോ നീ അകത്ത് പോ” വാസുദേവനെയും, ഉണ്ണിയെയും രൂക്ഷമായി നോക്കിക്കൊണ്ട് അവൾ അകത്തേക്ക് പാഞ്ഞു പോകുമ്പോൾ, കാലിലെ കൊലുസിൻ്റെ ശബ്ദം വല്ലാതെ മുഴങ്ങി. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ജനങ്ങൾ…. വി ഐ പി കളുടെ നീണ്ട നിര … താലം പിടിച്ച പെൺകുട്ടികളുടെ അകമ്പടിയോടെ, സർവാഭരണ വിഭൂഷിതയായി അഗ്നി മണ്ഡപത്തിലേക്ക് കയറി വന്നു. നാദസ്വരം മുഴങ്ങിയതും, പുഷ്പങ്ങൾ തനിക്കു മുകളിൽ പെയ്തിറങ്ങിയതും, ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ കാണുമ്പോൾ, ഉണ്ണിയുടെ താലി അവളുടെ കഴുത്തിൽ വീണിരുന്നു. സന്തോഷ കണ്ണീരിനിടയിലൂടെ അവൾ ഉണ്ണിയെ മിഴി നിറയെ നോക്കി നിന്നു. “ഉണ്ണിയേട്ടൻ പെട്ടു പോയതു പോലെ തോന്നുന്നുണ്ടോ?” മൊബൈലിൽ എന്തോ നോക്കിക്കൊണ്ടിരുന്ന അവൻ മൊബൈൽ ബെഡ്ഡിലേക്കിട്ടു അവളെ നോക്കി. “താലിക്കെട്ടുന്ന സമയത്ത് ഒരു പുഞ്ചിരി തന്നു ഉണ്ണിയേട്ടൻ. അതിനു ശേഷം ഒരു വാക്കോ, ഒരു തലോടലോ, ദാ ഇപ്പോൾ നമ്മൾ കിടക്കാൻ പോകുന്ന സമയം വരെ തന്നിട്ടില്ല” നീർനിറഞ്ഞ അവളുടെ മിഴികളിലേക്ക് നോക്കി അവൻ വെറുതെ തലയാട്ടി. “എനിക്ക് ഒരു കാര്യം ഉണ്ണിയേട്ടനോട് പറയാനുണ്ട്.” ഉണ്ണിയുടെ അരികിലിരുന്ന അവൾ, അവൻ്റെ കണ്ണിലേക്ക് നോക്കി ആ കാര്യം പറയാൻ പോകുമ്പോഴേക്കും, ബെഡ്ഡിൽ കിടന്നിരുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്തു. ഒരു സുന്ദരിയായ പെൺക്കുട്ടിയെ ഡിസ്പ്ലേയിൽ കണ്ട അഗ്നി ഒരു ഞെട്ടലോടെ ഉണ്ണിയെ നോക്കിയതും അവൻ വേഗം ഫോൺ കാതോരം ചേർത്തു. “എനിക്കല്ല താങ്ക്സ് പറയേണ്ടത് ഹിമാ.ഇത് എൻ്റെ ഐഡിയയല്ല… സ്റ്റേ വയറിൽ പിടിച്ച് ഷോക്കേറ്റതു പോലെ അഭിനയിച്ച അഗ്നിയാണ് താരം – ഞാൻ ഒന്നു സപ്പോർട്ട് ചെയ്തെന്നു മാത്രം” അതും പറഞ്ഞ് അവൻ അന്തം വിട്ടിരിക്കുന്ന അഗ്നിയെ നോക്കി. “ഇതല്ലേ അഗ്നി ഇപ്പോൾ എന്നോടു പറയാൻ പോകുന്നത്?” ആ ചോദ്യം കേട്ടതും അവൻ്റെ നെഞ്ചത്തേക്ക് ചാടിവീണു അഗ്നി. “കള്ളിക്ക് കഞ്ഞിവെച്ചവൻ” അതും പറഞ്ഞ് അവൻ്റെ നെറ്റിയിലും, കവിളിലും, ചുണ്ടിലും ചുംബനങ്ങൾ കൊണ്ട് പൊതിയുമ്പോൾ, അവൻ ഇക്കിളി കൊണ്ട് കുതറുകയായിരുന്നു. തെറിച്ചു പോയ മൊബൈൽ എടുത്ത് അവൻ വീണ്ടും കാതോരം ചേർത്തു. “ആശംസകൾ ഹിമ – വരുണിനോടും പറയ്. ശുഭരാത്രി” മൊബൈൽ ബെഡ്ഡിലേക്കിട്ട് അഗ്നിയെ വാരി പുണരുമ്പോൾ, അവൻ പതിയെ ചുണ്ട് അവളുടെ കാതിൽ തൊട്ടു. “എന്തു ചെയ്യണമെന്നറിയാതെതോറ്റു പോകുമെന്ന് ഞാൻ തന്നെ കരുതിയ ഒരു ഗെയിം, ഒറ്റ നീക്കത്തിലൂടെ വിജയിപ്പിച്ച നീയാണ് ഇനി എന്നും എൻ്റെ താരം” അഗ്നിയുടെ നനഞ്ഞ മിഴികളിലേക്ക് നോക്കി ഉണ്ണി അത് പറഞ്ഞപ്പോൾ ഒരു മൂളലോടെ അവനെ വാരിപ്പുണരുകയായിരുന്നു അവൾ…

കഥ ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യൂ… ഇനിയും കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ…

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular