Connect with us

Love

നിന്റെ ഓർമകളിൽ

Published

on

രചന: അനുപമ ആദ്യ

“ഗീതു മോളെ…. എത്ര നേരമായി ഈ ഇരുപ്പ് തുടങ്ങിയിട്ട്… എന്തെങ്കിലും ഒന്ന് കഴിക്കു…” എന്നാൽ കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളികളെ പോലും തുടക്കാൻ മറന്നവൾ ഒരു ശിലപോലെ ഇരുന്നു… “മോളേ… ഇങ്ങനെ ഇരുന്നാൽ പോയവർ തിരിച്ചു വരുമോ… മോൾടെ കുഞ്ഞിനെ ഓർത്തെങ്കിലും…” … അതും പറഞ്ഞു ചോറു കുഴച്ചു ഒരു ഉരുള അവൾക്കു നേരെ നീട്ടിയതും കയ്യിലെ പ്ലേറ്റ് ആരോ തട്ടി എറിഞ്ഞു… ഒരു നിമിഷം സംഭവിച്ചതു മനസ്സിലാകാതെ അമ്പിളി ഇരുന്നു… പിന്നെ മുഖം ഉയർത്തിയപ്പോൾ കണ്ടു കത്തുന്ന മിഴികളുമായി തന്നെ നോക്കുന്ന ഭവാനിയെ… “അമ്മേ ഞാൻ…” … “മിണ്ടരുത് നീ… ഇവളെ ഊട്ടാനും ഉറക്കാനും അല്ല നീ… നിനക്കു നോക്കാൻ നിന്റെ ഭർത്താവും കുഞ്ഞുങ്ങളും ഉണ്ട്… ഇവളുടെ അടുത്തുപോലും വന്നു നിന്നാൽ കുടുംബം മുടിയും… ഈ നാശം പിടിച്ചവൾ എന്ന് ഇവിടെ കാലെടുത്തു കുത്തിയോ അന്ന് തുടങ്ങി എന്റെ കുഞ്ഞിന്റെ കഷ്ടകാലം… ഇനിയും മതിയായില്ലേ… എന്റെ കുഞ്ഞിനെ കൊലക്കു കൊടുത്തപ്പോൾ മതിയായില്ലേ…” ,, “അമ്മേ അതിനു ഗീതു എന്ത് തെറ്റാണ് ചെയ്തത്…… ആറ്റിൽ കുളിക്കാൻ ഇറങ്ങിയത് അല്ലേ അമ്മേ അവൻ… അല്ലാതെ…” എന്നിട്ടും വിടാൻ ഭാവമില്ലാതെ അവർ പറഞ്ഞു… “ഇവളുടെ ജാതകം ദോഷം ആണ് എന്റെ കുഞ്ഞിന്റെ ആയുസ്സ് എടുത്തത്… എന്റെ മോന് നന്നായി നീന്താൻ അറിയാം… എന്നിട്ടും അതിനു കഴിയാതെ പോയിട്ടുണ്ടെങ്കിൽ ഈ നശിച്ചവൾ കാരണം ആണ്… അല്ലെങ്കിലും അങ്ങിനെയേ സംഭവിക്കൂ…. അങ്ങിനെ ഉണ്ടായ പിഴച്ച വിത്തല്ലേ…” അതു കേട്ടതും ഗീതു കണ്ണുകൾ ഇറുകെ അടച്ചു… വാക്കുകൾ മനസ്സിനെ കുത്തിനോവിച്ചു… ഏതോ ഒരു ഓർമയിൽ അവളുടെ കാലിലെ മുറിപ്പാടു വീണ്ടും പൊട്ടി ചോരയൊലിച്ചു… ഒരു ഏഴുവയസ്സുകാരിയുടെ കരച്ചിലിന്റെ ചീളുകൾ മുറിയിൽ തട്ടി പ്രതിധ്വനിച്ചു…. “ഞാൻ പിഴച്ചു ഉണ്ടായത് ആണോ അമ്മേ…” … “എന്ത് പറഞെടി അശ്രീകരമേ… ” അതും പറഞ്ഞു ഒരു ദാക്ഷിണ്യവും കൂടാതെ തുടയിലേക്കു ചുട്ടുപഴുത്ത ചട്ടുകം വെച്ചതും വെന്ത ഇറച്ചിയുടെ മണം അവിടെ നിറഞ്ഞു… “അയ്യോ അമ്മേ.. മോൾക്ക്‌ നോവുന്നു… ഇനി വെക്കല്ലേ അമ്മേ…” …

“എന്നാൽ ഇത് പോലത്തെ ചോദ്യം ചോദിക്കുമ്പോൾ നിനക്കിത് ഓർമവരണം…” അതും പറഞ്ഞു അവർ അവിടെ നിന്നും കലി തുള്ളിപോയി… എന്നിട്ടും താൻ പറഞ്ഞ വാക്കുകളുടെ അർത്ഥം മനസ്സിലാകാതെ ആ കുഞ്ഞിക്കണ്ണുകൾ കാലിലെ പൊള്ളിച്ച പാടിലേക്കു നോക്കി വിതുമ്പി കരഞ്ഞു കൊണ്ടിരുന്നു… അവൾ ഗീതു… തെരുവിൽ വേശ്യാവൃത്തി ചെയ്തു നടന്നിരുന്ന കമലയുടെ മകൾ… പക്ഷെ അവൾക്കൊരച്ചൻ ഉണ്ട്… വേശ്യ ആയ കമലക്കു ജീവിതം കൊടുത്ത ഒരു ഗുണ്ട… പക്ഷെ അയാളുടെ പ്രണയം ശരീരത്തോട് മാത്രം ആയിരുന്നു.. നാട്ടുകാർക്ക് മുന്നിൽ ഒരു ഭർത്താവ്… എന്നാൽ രാത്രിയിൽ പലരും വന്നു പോകുന്നത് പോലെ തന്റെ വികാരങ്ങൾ തീർക്കാൻ വരുന്ന ഒരാൾ മാത്രമായിരുന്നു അയാളും… വേദനകൾ സഹിച്ചു വളർന്ന ബാല്യം… അമ്മയെ കാണാഞ്ഞു എത്തിനോക്കുമ്പോൾ കാണുന്നത് ആ കുഞ്ഞിന് പോലും മനസ്സിലാക്കാത്ത…. ഗീതു വളർന്നു…അതിനനുസരിച്ചു കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവും… കൂട്ടുകാർക്കിടയിൽ ഒറ്റപെട്ടു തന്റേതായ ലോകം അവൾ പടുത്തുയർത്തി… സ്കൂളിലേക്ക് പോകുമ്പോൾ കൂട്ടം കൂടി നിൽക്കുന്ന ആൾകുട്ടികൾക്കിടയിൽ ഉയര്ന്നു കേട്ടു അശ്ലീലച്ചുവയുള്ള സംസാരങ്ങൾ… തന്റെ ദേഹത്തെ ചുഴിഞ്ഞുകൊണ്ടുള്ള നോട്ടങ്ങൾ… ഉരുണ്ടു കൂടുന്ന കണ്ണുനീരിനിനെ ഇടം കയ്യാൽ തട്ടിത്തെറിപ്പിച്ചവൾ നടന്നു… “കമലയുടെ മകൾ അല്ലേ… നീയും എത്ര പേർക്കും കിടന്നുകൊടുത്തിട്ടുണ്ടെന്നു അറിയാം…. ഞങ്ങൾക്കും ഒരവസരം തരുമോ.. എങ്ങനാ ടോക്കൺ ഓക്കേ ഉണ്ടോ…”… കണ്ണുനീർ കാഴ്ചയെ മറക്കുമ്പോൾ തന്നെ സഹതാപത്തോടെ നോക്കുന്ന കണ്ണുകൾ കണ്ണുനീരിനിടയിലും അവൾ കണ്ടു… വിരോധാഭാസം അല്ലാതെ എന്ത്… “എന്താണ് ആ കണ്ണുകളിൽ… സഹതാപം ആണെന്ന് തനിക്കു തോന്നുന്നതോ.. അതോ എല്ലാവരെയും പോലെ എന്റെ ശരീരത്തെ മറക്കുള്ളിൽ നിന്നു കൊത്തിയെടുക്കാൻ ഉള്ള ആഗ്രഹമോ…… ഇനി പ്രണയം ആണോ.. ഏയ്‌ അതാവില്ല… കാരണം കമലയുടെ മകൾ അല്ലേ ഞാൻ… വല്ലവരുടെയും മുമ്പിൽ കിടന്നുകൊടുത്തിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റുമോ… താൻ കന്യകയാണ്…. എനിക്ക് മുന്നിൽ മാത്രം…തനിക്കു മാത്രം അറിയാവുന്ന സത്യം….” … ചിന്തകൾ കാടുകയറുമ്പോൾ തനിക്കെന്തിനീ നശിച്ച ജന്മം എന്ന് ചിന്തിക്കും… “ഇല്ല ഉയരങ്ങൾ കീഴടക്കിക്കൂടെ എനിക്ക്… അതിനുള്ള ബുദ്ധിയില്ലേ…” രാത്രിയും പകലും ഇല്ലാതെ പുസ്തകത്തിന് മുന്നിൽ ഇരിക്കുമ്പോൾ പലപ്പോഴും അപ്പുറത്തെ മുറിയിൽ നിന്നും ഉയരുന്ന സീൽക്കാരം ശബ്ദങ്ങൾ അവൾക്കു ചുറ്റും വട്ടമിട്ടു പറന്നു.. ഇത്രയും വലിയ ഒരു മകൾ ഉണ്ടെന്നു പോലും ഓർക്കാതെ… അവൾക്കു അവരോട് വെറുപ്പ്‌ തോന്നി… “ഇതാണോ പ്രണയം.. അല്ല ഇത് പ്രണയമല്ല… കാമമല്ലേ… അല്ലെങ്കിലും താനെന്തിനു ഇത് അന്വേഷിക്കുന്നു…” ദിവസങ്ങൾ ഓടി മറയുമ്പോൾ പിന്നെയും കണ്ടു അവൾ ആ കണ്ണുകളെ… വെള്ളാരം കണ്ണുകളെ…കുസൃതിച്ചിരി ഒളിപ്പിച്ചു വെച്ച ആരെയും മയക്കാൻ ശക്തിയുള്ള പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചു…

“ഗന്ധർവ്വൻ ആണോ ഇയാൾ…. ഒരു ദിവസം എന്റെ ശരീരം സ്വന്തമാക്കി കടന്നുകളയാൻ ശ്രമിക്കുന്നവൻ…” …. സ്ഥിരമായി ആ കണ്ണുകൾ തന്നെ വേട്ടയാടാൻ തുടങ്ങിയപ്പോൾ അവഗണിക്കാൻ കഴിഞ്ഞില്ല.. ഒരു നോട്ടമെറിഞ്ഞപ്പോൾ അവിടെ വിരിഞ്ഞത് മനസ്സു തുറന്ന പുഞ്ചിരിച്ചു ആയിരുന്നു… ഒരിക്കൽ തനിക്കരുകിലേക്കു വന്നു…. “ഇഷ്ട്ടമാണ് എനിക്കി ഗീതുവിനെ…” ,, “എന്തറിഞ്ഞു എന്നെ സ്നേഹിക്കുന്നു…” “എല്ലാം അറിഞ്ഞുകൊണ്ട് തന്നെ…” “അപ്പൊ ഇത് പ്രണയം ആണോ… ഞാൻ എങ്ങനെ വിശ്വസിക്കും…” “ഞാൻ… വെറുതെ പ്രണയിക്കാൻ അല്ല കൂടെ എന്റെ ഭാര്യ ആയി കൂട്ടാൻ ആണ്…” “വെറുതെ പോയ്‌ വാക്കുകൾ പറഞ്ഞു എന്നെ ചിരിപ്പിക്കാതെ… കാരണം അമ്മക്കൊപ്പം ഞാനും… ” അതു മുഴുവൻ ആക്കാൻ അവൻ സമ്മതിച്ചില്ല… കവിളിൽ കൈവെച്ചു നിൽക്കുമ്പോൾ താൻ കണ്ടു ആ വെള്ളാരം കണ്ണുകളിൽ തെളിയുന്ന ചുവന്ന ഞരമ്പുകൾ….. തെളിയിച്ചു അവസാനം പ്രണയം എന്താണെന്ന്.. അവനു ഞാൻ ആരാണെന്ന്.. എന്റെ മനുവേട്ടൻ… ഗീതുവിന്റെ മനുവേട്ടൻ…. പ്ലസ് ടു പാസ്സ് ആയി… ഉയർന്ന മാർക്കോടെ… “അഭിനന്ദിക്കാൻ ആര്…തന്റെ മനുവേട്ടൻ അല്ലാതെ……” “നീ പഠിച്ചിട്ട് എന്തിനാ… ഉടുത്തൊരുങ്ങി ഒരുത്തനു മുന്നിൽ കിടന്നാൽ കിട്ടും നിനക്കു നല്ലൊരു പൈസ…” അമ്മയുടെ വാക്ക്… ചെവികൾ കൊട്ടിയടച്ചു അവൾ… കണ്ണുനീർ കവിളിണകളെ നനച്ചു ഇറങ്ങിയപ്പോൾ ആ കണ്ണുനീരിനെ ചുണ്ടുകൾ കൊണ്ടു ഒപ്പിയെടുത്തു തന്റെ മനുവേട്ടൻ… “നീ പഠിക്കണം ഉയരങ്ങളിൽ എത്തണം… പഠിപ്പിക്കാൻ ഞാൻ ഉണ്ട്… പിന്നെന്തിനാ ഈ കണ്ണുനീർ…” അതിനു മറുപടി ആയവൾ പുഞ്ചിരിച്ചു… “ഉയരങ്ങളിൽ എത്തുമ്പോൾ നീ ഈ ഗന്ധർവനെ മറന്നു പോകുമോ…” “മറക്കണമെങ്കിൽ അതെന്നിൽ മരണമെത്തുന്ന നേരത്തു മാത്രം.. ആ നേരം നീ എനിക്ക് അന്യൻ ആണെന്ന് തോന്നണം…എങ്കിലും മാത്രമേ നിന്റെ കണ്ണുനീർ എന്നെ വേദനിപ്പിക്കാതെ ഇരിക്കൂ…” അവിടെ നിന്നാൽ താൻ സുരക്ഷിത അല്ലെന്നു അറിയാവുന്നത് കൊണ്ടു തന്നെ ഒരു ഹോസ്റ്റലിലേക്ക് അവളെ അവൻ മാറ്റി… പഠിപ്പിച്ചു… ഒരു ദിവസം വീട്ടിൽ എത്തിയപ്പോൾ പതിവുപോലെ അമ്മയുടെ ശകാരവർഷങ്ങൾ… പക്ഷെ ഇപ്പോൾ അതു അവൾ പുഞ്ചിരിയോടെ തട്ടിവിട്ടു.. എന്നാൽ താൻ മുറിയിൽ കയറിയപ്പോൾ…. വാതിൽ അടയുന്ന ശബ്ദം കേട്ടതും ഞെട്ടി തിരിഞ്ഞു അവൾ നോക്കി… പിന്നിൽ വഷളൻ ചിരിയുമായി നാട്ടിലെ തന്നെ ഒരു പ്രമുഖൻ… “പുറത്തേക്കു പോടോ…” തന്റെ മനുവേട്ടൻ തനിക്ക് പകർന്നു തന്ന ധൈര്യം…. “ഹാ അടങ്ങി നിൽക്കെടി…. അമ്മ വേടിച്ചത് ചില്ലറ പൈസ ഒന്നുമല്ല… രണ്ടു ലക്ഷം ആണ് എണ്ണിക്കൊടുത്തത്… നീന്നെ ആരും തൊട്ടിട്ടു കൂടിയില്ല എന്ന്…. അതിലും എനിക്ക് വിശ്വാസം ഒന്നും പോരാ.. കമലയുടെ അല്ലേ മകൾ…” അയാളുടെ സംസാരത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കാനേ അവൾക്കു കഴിഞ്ഞുള്ളു…. “തൊറ്റു പോകരുത്… ആർക്കും മുന്നിലും തോറ്റു പോകരുത്… “എന്നാൽ അയാളുടെ കൈകരുതിനു മുന്നിൽ മുട്ട് മടക്കേണ്ടി വരും എന്ന നിമിഷം അവൾക്കു മുന്നിൽ എത്തി നിന്നപ്പോൾ വന്നു അവളുടെ ഗന്ധർവ്വൻ…. അവിടെ നിന്നും അവളെയും കൂട്ടി ഇറങ്ങുമ്പോൾ അനുഭവിക്കുകയായിരുന്നു ഒരാണിന്റെ കരങ്ങളിലെ സുരക്ഷിതത്വം…. അയാളിലെ പ്രണയം… “പേടിച്ചുപോയോ എന്റെ പെണ്ണ്…” അതിനു തല താഴ്ത്തുമ്പോൾ കവിളിൽ ഒരു നറുചുംബനം തന്നവൻ പറഞ്ഞു… “പേടിക്കണ്ട… എല്ലാവർക്കും മുന്നിലും ജയിച്ചു നിൽക്കണം… കുറ്റപ്പെടുത്തവർക്കു മുന്നിൽ നീയാണ് ശരി എന്ന് കാണിച്ചു കൊടുക്കണം…കമലയുടെ മകൾ അല്ല നീ…

നീ ഈ മനുവിന്റെ പെണ്ണ് ആണ്…” അഭിമാനം ആയിരുന്നു അ നിമിഷം അവന്റെ വാക്കുകളിൽ… കഴുത്തിൽ താലികെട്ടി അവന്റേത് ആക്കുമ്പോൾ അവൾ മനസിലാക്കി ആ താലിയുടെ പവിത്രത… എന്നാൽ തന്നെ വിവാഹം കഴിച്ചു എന്നാ പെരിൽ ആദ്യമായി തന്റെ മനുവേട്ടൻ തോറ്റുപോയി… വീട്ടിൽ നിന്നും പുറത്താകുമ്പോൾ കൂടെ നിൽക്കാൻ മനുവേട്ടന്റെ ചേട്ടനും എടത്തി അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു… അല്ലെങ്കിലും താൻ അത്‌ ഓർത്തില്ല… അത്യാവശ്യം പേരുകേട്ട നായർ തറവാട്ടിലെ ചെക്കനെ പ്രണയിക്കുമ്പോൾ ഒരിക്കലും ഒരു വേശ്യയുടെ മകളെ അവർ അംഗീകരിക്കില്ലെന്ന്… തന്നെ വിവാഹം കഴിച്ചു എന്ന കുറ്റത്തിന്…. മനുവേട്ടൻ വീട്ടുകാരാൽ വേദനിച്ചു… പക്ഷെ തനിക്കു മുന്നിൽ അവൻ… “നീ വേദനിക്കരുത് ഗീതു… നിനക്കു ഞാനും എനിക്ക് നീയും ഉണ്ട്…” മനുവേട്ടന്റെ വാക്കുകൾ… അതു കേൾക്കുമ്പോൾ ആ നെഞ്ചിലേക്കു ചായാനും, ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കണ്ണുനീർ വാർക്കാനുമേ അവൾക്കു കഴിഞ്ഞുള്ളു… “ഇതിനു മാത്രം താൻ ചെയ്ത പുണ്യം എന്താണ്…ഈ സ്നേഹത്തിനു പകരം നൽകാൻ എന്റെൽ ഒന്നുമില്ല…” “ഒന്നുമില്ലേ അതു വെറുതെ… നിന്റെ ഹൃദയത്തിൽ എന്നോടുള്ള നിന്റെ പ്രണയം മാത്രം മതി… ഒപ്പം നീ പഠിക്കണം… എല്ലാവർക്കും മുന്നിലും തലയെടുപ്പോടെ നിൽക്കണം… കുറ്റം പറഞ്ഞവർ നിന്നെ ബഹുമാനിക്കണം…” അവനെ അവൾ ചോദ്യഭാവത്തിൽ നോക്കി… “ബുദ്ധിയുണ്ടല്ലോ നിനക്കു.. കഷ്ട്ടപ്പെട്ടു പഠിച്ചാൽ നേടിയെടുക്കാം നിനക്ക്…. നിന്റെ ആഗ്രഹം പോലെ…” അതേ എന്റെ ആഗ്രഹം.. മനസ്സിലാക്കി എടുത്തു തന്റെ മനുവേട്ടൻ… ഉറക്കം ഉളച്ചു പഠിക്കുമ്പോൾ തനിക്കു കൂട്ടായി ഇരുന്നു…അപ്രതീക്ഷിതമായി ഉള്ള ചുംബനങ്ങളിൽ ആ പ്രണയം എന്നെ അറിയിച്ചു…. ഒടുവിൽ ഏതോ ഒരു രാത്രിയിൽ കൈവിട്ടു പോയ വികാരങ്ങളെ അടക്കുവാൻ കഴിയാതെ തന്നിലേക്ക് അമരുമ്പോൾ ആ പ്രണയത്തെ സ്വീകരിക്കാൻ അവളും തയ്യാറായി… ഒടുവിൽ മനുവേട്ടന്റെ ജീവന്റെ തുടിപ്പിനെ തന്റെ ഉദരത്തിൽ സമ്മാനിക്കുമ്പോൾ ആ മുഖത്തു മറ്റെന്തോ ഭാവം ആയിരുന്നു… “എന്ത് പറ്റി മനുവേട്ടാ.. എന്തിനാ സങ്കടം…” “ഞാൻ കാരണം…നിന്നെ ഉയരങ്ങൾ കീഴടക്കാൻ പ്രത്സാഹിപ്പിച്ച ഞാൻ തന്നെ നിന്നെ തള്ളി താഴെയിട്ടു അല്ലേടി…” വേദനയോടെ അവൻ ചോദിക്കുമ്പോൾ അതിനു മറുപടി ആയി അവൾ അവന്റെ മുഖം മാറിലേക്ക് അടക്കി പിടിച്ചു… “ഈ പ്രണയത്തെക്കാളും മൂല്യമേറിയത് എന്താണ് എന്റെ ജീവിതത്തിൽ ഉള്ളത്… നേടിയെടുക്കാൻ ഒരുപാട് സമയം മുന്നിലുണ്ട്.. പക്ഷെ ഈ പ്രണയം ഓരോ നിമിഷവും എനിക്ക് അനുഭവിക്കണം മനുവേട്ടാ…

ഇതില്ലാതെ ഗീതുവിന്‌ കഴിയില്ല…” അതിനു മറുപടി ആയി അവന്റെ ചുംബനം ഉദരത്തിൽ ഏറ്റു വാങ്ങുമ്പോൾ അവളിലെ മാതൃത്വം ഉണർന്നു.. ഒടുവിൽ ഒരാണ്കുഞ്ഞിന് ജന്മം നൽകുമ്പോൾ മനുവേട്ടന്റെ സന്തോഷം കൊണ്ടു വിടർന്ന മുഖം ആയിരുന്നു മനസ്സു നിറയെ…. പതിവുപോലെ താനും കുഞ്ഞും മനുവേട്ടന് വേണ്ടി കാത്തിരുന്നു…കൂട്ടുകാരുടെ കൂടെ ആറ്റിൽ കുളിക്കാൻ പോയീത… ഇത് പതിവുള്ളത് ആണ്.വരേണ്ട സമയവും കഴിഞ്ഞു… വരാതെ ആയപ്പോൾ അവൾ ആധിയോടെ ഫോൺ ചെവിയിലേക്ക് ചേർത്തു… മറുപുറത്തു നിന്നും സ്വിച്ച് ഓഫ്‌ എന്ന് കേട്ടതും അവളുടെ ഹൃദയം അകാരണമായി പിടയാൻ തുടങ്ങി… മുറ്റത്തു അപ്പോഴേക്കും ഒരു കാറ് വന്നു നിന്നു… ഏട്ടനും ഏടത്തിയും.. അവരുടെ മുഖത്തെ ഭാവം എന്താണ്…. കണ്ണുകൾ കരഞ്ഞു കലങ്ങി ചുവന്നുവോ… അവൾ അവരുടെ മുഖത്തു നോക്കി ചിരിച്ചെന്നു വരുത്തി…. വീട്ടിലേക്കു കൂട്ടികൊണ്ട് പോകാൻ വന്നത് ആണെന്ന് പറഞ്ഞതും അവൾ സംശയത്തോടെ അവരെ നോക്കി.. “അമ്മക്ക് നിങ്ങളെ കാണണം… അമ്മക്ക് വയ്യാ…” “മനുവേട്ടൻ..” … “വീട്ടിലുണ്ട്.. നിങ്ങളെ കൂട്ടാൻ വിട്ടതാണ്..” അപ്പോഴേക്കും ഏട്ടത്തി വാതിൽ പൂട്ടി ഇറങ്ങിയിരുന്നു.. വീട്ടിലേക്കുള്ള യാത്രയിൽ മുഴുവനും മനസ്സുനിറയെ സംശയം ആയിരുന്നു…. തന്റെ ഹൃദയം അകാരണമായി പിടക്കുന്നത് എന്തിനാണ്… മനസ്സിലേക്ക് പുഞ്ചിരി തൂകി വെള്ളാരം കണ്ണിൽ കുസൃതി ഒളിപ്പിച്ച തന്റെ മനുവേട്ടന്റെ മുഖം… മനുവേട്ടൻ.. ഗീതുവിന്റെ ഓരോ തുള്ളി രക്തത്തിലും അലിഞ്ഞു ചേർന്ന പ്രണയം… അവനെ ഓർത്തതും അവളുടെ ഹൃദയം ആർദ്രമായി…വീട്ടിൽ ചെന്നു കയറിയപ്പോൾ കണ്ടാ ആൾകൂട്ടം അതു ഗീതുവിനെ തെല്ലമ്പരപ്പിച്ചു.. എന്തോ മനസ്സിന് വല്ലാത്ത വേദന… എന്താണിങ്ങനെ…. അവളെ കണ്ടതും പലരും അടക്കം പറയാൻ തുടങ്ങി… സിറ്റ്ഔട്ടിൽ കയറിയപ്പോഴേ ചന്ദനത്തിരിയുടെ മണം… മരണത്തിന്റെ മണം… അത്‌ തന്റെ നാസാരന്ദ്രങ്ങളെ തുളച്ചു ശരീരം മുഴുവൻ പടരുന്നുവോ… മനുവേട്ടൻ തന്റെ മനുവേട്ടൻ എവിടെ… ദാ ഇവിടെ ഉണ്ട്… ആരോ തന്നെ മാടിവിളിക്കുന്നു… അതു തനിക്കു വേണ്ടപ്പെട്ടവർ ആരോ ആണല്ലോ.. പക്ഷെ ആരാ… തന്റെ മനുവേട്ടനോട് അല്ലാതെ ഈ വീട്ടിൽ ആരുമായും ആഴത്തിൽ പതിഞ്ഞ ഒരു ബന്ധം തനിക്കില്ല… അവൾ ഇടറുന്ന കാലടിയോടെ നടന്നു… മുന്നിൽ കണ്ടാ കാഴ്ചകൾ അവളുടെ തലച്ചോറിൽ മിന്നൽ പിളരുകൾ തീർത്തു… “മനുവേട്ടൻ… തന്റെ മനുവേട്ടൻ… ആരാ ഇത് ചെയ്തേ… മനുവേട്ടനെ എന്തിനാ ഇങ്ങനെ കിടത്തിയേക്കണേ… മനുവേട്ടാ എണീക്കു… ഇങ്ങനെ കിടക്കല്ലേ… നമ്മൾക്ക് ഇന്നത്തെ മുഴുവൻ വിശേഷവും പറയേണ്ടത് അല്ലേ…” അവളുടെ കരച്ചിലിന്റെ ചീളുകൾ ആ വീടാകെ പ്രതിധ്വനിച്ചു… മറ്റൊരു ലോകത്തിരുന്നു ഈ കാഴ്ച കണ്ടു മനു കണ്ണുനീർ ഒഴുക്കി… ആറ്റിലെ ചെളിയിൽ കാലു പൂണ്ടു പോയത് ആണ് പോലും…കൂട്ടുകാർ അറിഞ്ഞില്ല…കളിയിൽ മുങ്ങി കിടക്കുക ആണെന്ന് കരുതി….സംശയം തോന്നി ചെന്നപ്പോൾ വെള്ളത്തിനടിയിൽ… അയ്യോ ശ്വാസം കിട്ടാതെ തന്റെ മനുവേട്ടൻ… എന്നെയും മോനെയും ഓർത്തു കാണില്ലേ.. ഞങ്ങൾക്കരികിലേക്കെത്താൻ കൊതിച്ചിട്ടുണ്ടാവില്ലേ… നിശബ്ദമായി ദൈവത്തോട് കേണപേക്ഷിച്ചു കാണില്ലേ… ആ സുന്ദരമായ കണ്ണുകൾ എവിടെ… ആ കണ്ണിലെ നിറഞ്ഞു നിൽക്കുന്ന കുസൃതി എവിടെ… അവളെ മയക്കിയ പുഞ്ചിരി എവിടെ… ഒരു നിമിഷം തനിച്ചാക്കി ഗന്ധർവ്വൻ മടങ്ങിയോ… “തന്നില്ലേ പെണ്ണെ നിനക്കു ഞാൻ എന്റെ ജീവന്റെ തുടിപ്പിനെ… ഉയരങ്ങൾ കീഴടക്കണം നീ… നിന്റെ മനുവേട്ടൻ കൂടെ ഉണ്ട്.. ആർക്കും മുന്നിലും തല താഴ്ത്താതെ ഉയർത്തി പിടിക്കണം…” ശാപം നിറഞ്ഞ വാക്കുകൾ കേട്ടില്ല… മരിച്ചു ഒരുപിടി ചാരമായാലും നിനക്കൊപ്പം ഞാൻ ഉണ്ട്.. മഴയായി.. കാറ്റായി… വെയിലായി… നിന്റെ മരണം വരെ ഓർമ്മകൾ ആയി… ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ തുടച്ചു മാറ്റി… ഓർമകളിൽ നിന്നവൾ ഉണർന്നു… അപ്പോഴേക്കും അമ്പിളി വന്നു അവളുടെ കയ്യിലേക്ക് ഒരു രേജിസ്റ്റെർഡ് കൊടുത്തു… “പോസ്റ്മാൻ തന്നത് ആണ്…” അവൾ സംശയത്തോടെ അതു പൊട്ടിച്ചു വായിച്ചു… വിടർന്ന കണ്ണുകളിൽ കണ്ണുനീർ താളം കെട്ടി “ഞാൻ ജയിക്കുന്നത് അല്ലേ മനുവേട്ടന് ഇഷ്ട്ടം… ഞാൻ ജയിച്ചു… തല ഉയർത്തി പിടിച്ചു നടക്കാം…” കയ്യിലിരുന്ന ഇന്വെലോപ് ഒന്ന് വിറച്ചു… IAS ട്രൈനിങ്ങിനു പോകാൻ ഉള്ള ലെറ്റർ… തന്റെ മനുവേട്ടൻ തന്നെ കണ്ടാ നാൾ ഓരോ നിമിഷവും പറഞ്ഞ വാക്കുകൾ.. പക്ഷെ പങ്കുവെക്കാൻ നീയില്ലാതെ പോയി… അമ്മയെപ്പോലെ ഒരു വേശ്യ ആയി മാറേണ്ടിയിരുന്ന എനിക്ക് പുതു ജീവൻ തന്നു… സ്വപ്‌നങ്ങൾ കാണാനും നേടാനും പഠിപ്പിച്ചു… ഇനി ഞാൻ ജീവിക്കും മനുവേട്ടാ നിങ്ങളുടെ ഓർമകളിൽ…മനുവേട്ടൻ കൂടെ ഉണ്ടെന്ന വിശ്വാസത്തിൽ…നിങ്ങൾ എനിക്ക് പകർന്നു തന്ന ധൈര്യത്തിൽ… എന്റെ മനുവേട്ടൻ സമ്മാനിച്ച ജീവന്റെ തുടിപ്പിനൊപ്പം.. അവന്റെ അച്ഛൻ എന്താണെന്ന് അറിയിച്ചു… അച്ഛനെപ്പോലെ മറ്റൊരു മനു ആകാൻ…. അതു കേട്ടു ആകാശത്തിലെ ഒരു കുഞ്ഞ് താരകം പുഞ്ചിരിച്ചു പൊഴിച്ചു… സന്തോഷ കണ്ണീർ അവളുടെ മുകളിൽ മഴയായി വർഷിച്ചു… ഞാൻ കൂടെ ഉണ്ടെന്നു അറിയിക്കും പോലെ.. അവസാനിച്ചു…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ…

വളപ്പൊട്ടുകൾ Instagram പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യണേ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular