Connect with us

Love

ജീവിതത്തിലെ വലിയ ആഗ്രഹം, സ്വപ്നം പോലും കാണാൻ കഴിയാത്ത അവസരം…

Published

on

രചന: Nitya Dilshe

“”നിധി ആഗ്രഹിച്ച പോലെ ഇന്ത്യയിലെ ഫേമസ് ഡിസൈനറുടെ കീഴിൽ വർക് ചെയ്യാം….””രഞ്ജൻ എൻവലപ് എനിക്ക് നേരെ നീട്ടി.. അവിശ്വസനീയതയോടെ ഞാൻ രഞ്ജനെ നോക്കി…ജീവിതത്തിലെ വലിയ ആഗ്രഹം..സ്വപ്നം പോലും കാണാൻ കഴിയാത്ത അവസരം…അഞ്ചുമാസം മുന്പായിരുന്നെങ്കിൽ ഞാനിപ്പോൾ തുള്ളിച്ചാടി ഈ വീട് തിരിച്ചു വച്ചേനെ.. രഞ്ജന്റെ മുഖത്തെ ഭാവം അറിയാനായിരുന്നു എന്റെ കണ്ണുകൾക്ക്‌ തിടുക്കം..പക്ഷെ അയാൾ സമർത്ഥമായി മുഖം പുറത്തെ മഴയിലേക്കു തിരിച്ചു.. “”മുബൈക്കുള്ള ടിക്കറ്റ് അതിന്റെ കൂടെയുണ്ട്.. നാളെ ഈവനിങ് ഫ്ലൈറ്റാണ്..” അയാൾ കൂട്ടിച്ചേർത്തു.. “”രഞ്ജൻ ..രഞ്ജന്റെ പ്ലാൻ എന്താണ്..??” “”തീരുമാനിച്ചില്ല.. ഞാനും ഇവിടം വിടും..ഇടക്ക്‌ വരും.. വരണം …ഓർമകൾ ഇവിടെയാണല്ലോ..” ശബ്‌ദം നേർത്തിരുന്നു.. പതിയെ ഒന്നു മൂളി..തൊടിയിൽ അമ്മയുടെ ചിതയുടെ അവശിഷ്ടങ്ങളിലായിരുന്നു രണ്ടുപേരുടെയും കണ്ണുകൾ.. ആറുമാസം മുൻപായിരുന്നു രഞ്ജനെ ഞാൻ കാണുന്നത്…അലീനയുടെ കൂടെ സാഹിത്യ അക്കാദമിയിലെ ലൈബ്രറിയിൽ കൂട്ടു പോയതായിരുന്നു..പതിവുപോലെ ആരെയും അധികം പുറത്തു കാണാതിരുന്നപ്പോൾ ആരോ പറഞ്ഞു കേട്ടു.. യുവ സാഹിത്യകാരൻ ശ്രീരഞ്ജന്റെ സ്പീച് അകത്തു നടക്കുന്നുണ്ടെന്ന്… അവളുടെ നിർബന്ധത്തിനു വഴങ്ങിയാണ് തിങ്ങിക്കൂടിയ ആൾക്കൂട്ടങ്ങൾക്കിടയിൽ അതു കേൾക്കാനായി ഇരുന്നത്…കുളിയും നനയുമില്ലാത്ത ഒരു രൂപത്തെയാണ് പ്രതീക്ഷിച്ചതെങ്കിലും ഒരു യുവകോമളനെയാണ് കാണാൻ കഴിഞ്ഞത്.. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴേ എനിക്ക് മടുത്ത് തുടങ്ങിയിരുന്നു.. “”എന്തോന്നാടി ഇത്..എനിക്ക് ഒരു കുന്തവും മനസ്സിലാവുന്നില്ല..ബോറടിച്ചു ചാവും ട്ടൊ..”” “‘എനിക്കും ഒന്നും മനസ്സിലായിട്ടല്ല..മനസ്സിലാവുന്ന പോലെ നിക്കടി..കാണുന്നവർ നമുക്ക് കുറച്ചു വിവരമുണ്ടെന്നു വിചാരിച്ചോട്ടെ…””അവളെന്റെ ചെവിയിൽ പതിയെ പറഞ്ഞു.. ഫാഷൻ ഡിസൈനിങ് കോഴ്സ് കഴിഞ്ഞപ്പോൾ വലിയ ആഗ്രഹമായിരുന്നു ഒരു ഫേമസ് ഡിസൈനറുടെ കീഴിൽ കുറച്ചുനാൾ വർക് ചെയ്യണം.. ഏതെങ്കിലും ഒരു ഇന്റർനാഷണൽ ഷോയിൽ പങ്കെടുക്കണം..പിന്നെ സ്വന്തമായി ഒരു ബ്യൂട്ടിക്.. വിവാഹം കഴിയാതെ ഇനി ഇങ്ങോട്ടും വിടില്ല എന്നതിൽ മാത്രം അച്ഛനുമമ്മയും ആദ്യമായി ഒരേ തീരുമാനത്തിൽ ഉറച്ചുനിന്നു..വിവാഹം കഴിക്കാനിരിക്കുന്നവർ തന്നെ നിങ്ങളെ കണ്ടാൽ അതോടെ ആ തീരുമാനം മാറ്റുമെന്ന് പറയാൻ തോന്നി… ശ്രീരഞ്ജന്റെ പ്രേപോസൽ വന്നപ്പോൾ ഈ അരവട്ടനെയോ.എന്നാണ് തോന്നിയത്.. രഞ്ജനുമായി സംസാരിച്ചപ്പോൾ എന്റേതുപോലെ ആൾക്കും കുറെ ആഗ്രഹങ്ങൾ ഉണ്ടെന്നു മനസ്സിലായി.. കാൻസർ അവസാന സ്റ്റേജിലായ അമ്മയുടെ ആഗ്രഹം… ഇങ്ങനൊരു വേഷം കെട്ടാൻ ആളും രംഗത്തെത്തിയത്‌… അഞ്ചോ ആറോ മാസം.. രഞ്ജന്റെ ‘അമ്മ ജീവിച്ചിരിക്കുന്നത് വരെ …എല്ലാവർക്കും മുൻപിൽ ഭാര്യാഭർത്താവ്….സമ്മതമായിരുന്നു എനിക്കും …ഒറ്റ ഡിമാൻഡേ ഞാൻ പറഞ്ഞുള്ളു..നിങ്ങളുടെ എഴുത്തുപോലെ സംസാരിക്കരുത്..മനുഷ്യന് മനസ്സിലാവണം.. കേട്ടതും ആൾ പൊട്ടിച്ചിരിച്ചു…

ആളുകൾക്ക് മുൻപിൽ പ്രഹസനമായി നിന്നുകൊടുക്കാൻ രണ്ടുപേർക്കും താൽപര്യമില്ലായിരുന്നു…ആൾക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. അമ്പലത്തിൽ വച്ചു താലികെട്ടണമെന്നൊരാഗ്രഹം ‘അമ്മ പറഞ്ഞു.. രഞ്ജന്റെ കുറച്ചു സുഹൃത്തുക്കൾ .ഞങ്ങളുടെ അടുത്ത കുറച്ചു ബന്ധുക്കൾ.. അവരുടെ സാന്നിധ്യത്തിൽ താലികെട്ടി..മാലയിട്ടു.. കസേരയിൽ ഇരുന്നാണ് രഞ്ജന്റെ ‘അമ്മ ആരതിയുഴിഞ്ഞു വിളക്ക് തന്നു സ്വീകരിച്ചത്..വെളുത്തു മെലിഞ്ഞു ഐശ്വര്യമാർന്ന മുഖം….മുണ്ടും നേരിയതുമായിരുന്നു വേഷം..നെറ്റിയിലൊരു ചന്ദനക്കുറി..കീമോ ചെയ്തതിന്റെ ആവും മുടി മുഴുവൻ പോയിരിക്കുന്നു…ക്ഷീണമുണ്ടെങ്കിലും മുഖത്തു വാത്സല്യം നിറഞ്ഞ ചിരി..അകത്തെ മുറിയിലെ അതിസുന്ദരിയായ സ്ത്രീയുടെ ചിത്രം ‘അമ്മ തന്നെയാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.. സഹായത്തിന് ഒരു ചേച്ചിയുണ്ടായിരുന്നു… രാധമ്മ..പണ്ടുമുതലേ ഒപ്പമുണ്ടായിരുന്നത്രെ..രാവിലെ വന്നു വൈകി തിരിച്ചുപോകും..എന്തു വേണമെങ്കിലും രാധമ്മയോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു.. രാത്രി കഴിക്കാൻ എന്ത് വേണമെന്ന് ചോദിച്ചപ്പോൾ ഇവിടുള്ളവർ കഴിക്കുന്നത് തന്നെ മതിയെന്ന് വിനീതയായി പറഞ്ഞു..’അമ്മ നേരത്തെ കഴിച്ചു കിടന്നിരുന്നു….രാത്രി കഴിക്കാനായി ഇരുന്നപ്പോഴാണറിഞ്ഞത് അവിടുള്ളവർ രാതി കഞ്ഞിയാണെന്നു….പനി വന്നാൽ പോലും ഇതിനു നേരെ തിരിഞ്ഞു നോക്കാത്ത ഞാൻ…. “”കഷ്ടപ്പെട്ടു കഴിക്കേണ്ട.. ഫ്രിഡ്ജിൽ ദോശമാവുണ്ടാവും..ഉണ്ടാക്കി കഴിച്ചോളൂ.”” എന്റെ മുഖഭാവം കണ്ട് രഞ്ജൻ മുന്നിലെ പാത്രം എടുത്തു മാറ്റി.. ബോര്ഡിങ്ങും ഹോസ്റ്റലിലുമായി ജീവിച്ച എനിക്ക് അടുക്കള എന്നത് തീർത്തും അപരിചിതമായൊരു ലോകമായിരുന്നു.. അടുക്കളയിൽ കുറേനേരമായ് ഞാൻ ചുറ്റിത്തിരിയുന്നത് കണ്ടാവും രഞ്ജൻ അടുത്തു വന്നു..ദോശക്കല്ലെടുത്ത് അടുപ്പിൽ വച്ചു.. ചൂടായ കല്ലിൽ ഭംഗിയായി ദോശ പരത്തി.. മൊരിഞ്ഞു തുടങ്ങിയ ദോശയിൽ നെയ്യ് തൂവി..ചൂടോടെ പ്ലേറ്റിൽ എടുത്തു തന്നു..നല്ല ചമ്മൽ തോന്നി..രഞ്ജന്റെ മുഖത്തു നോക്കിയപ്പോൾ എന്തോ കളിയാക്കൽ പോലെ.. നല്ല വിശപ്പുണ്ടായിരുന്നു…കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല..മുന്നിൽ കൊതിയൂറുന്ന മണമാണ്..വാരിവലിച്ചു കഴിച്ചു.. പാത്രമൊക്കെ കഴുകിവന്നപ്പോൾ ആൾ ഏതോ ബുക്കും പിടിച്ചിരിപ്പുണ്ട്..മുകളിലെ മുറിയിൽ പുസ്‌തകങ്ങളുടെ വലിയൊരു കളക്ഷൻ കണ്ടിരുന്നു..

താഴെ അമ്മയുടെ റൂമിന്റെ തൊട്ടടുത്ത റൂം തന്നെയായിരുന്നു എന്റേതും…കിടക്കാൻ രഞ്ജൻ അമ്മയുടെ റൂമിലേക്ക് പോയതും ‘അമ്മ ഓടിച്ചു വിടുന്നത് കണ്ടു.. അമ്മയുടെ റൂമിൽ ശ്രദ്ധ കിട്ടത്തക്ക വിധം ഹാളിൽ സോഫയിൽ കിടക്കുന്നത് കണ്ടു.. രാവിലെ എഴുന്നേറ്റപ്പോൾ ആൾ അടുക്കളയിൽ തകൃതിയായി പാചകത്തിലാണ്..തലയിൽ ഒരു തോർത്ത് ചുറ്റിക്കെട്ടിയിട്ടുണ്ട്… ചായ ഉണ്ടാക്കിയിട്ടുണ്ടെന്നു പറഞ്ഞു..ചായ.. കാപ്പിയൊന്നും കുടിക്കില്ലെന്നു പറഞ്ഞപ്പോൾ.. ന്നാ പോയി കുളിക്കാൻ പറഞ്ഞു.. കുളിച്ചു നേരെ അമ്മയുടെ മുറിയിലേക്ക് നടന്നു..’അമ്മ കുളിച്ചു സുന്ദരിയായി ഇരിപ്പുണ്ട്..രാധമ്മയും അടുത്തുണ്ട്..ആ മുഖത്തെ ചിരി കണ്ടപ്പോൾ ഒരുമ്മ കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല..നെറ്റിയിൽ ഒരു ചന്ദനക്കുറി വരച്ചുകൊടുത്തു..പതിയെ സ്നേഹവും വാത്സല്യവും നിറഞ്ഞ സംസാരം..ഒരുപാടിഷ്ടമായിരുന്നു പെണ്കുട്ടികളെ എന്നു പറഞ്ഞു..ഒരു മോളെ കിട്ടിയപ്പോൾ അമ്മക്കൊന്നും ചെയ്തുകൊടുക്കാൻ കഴിയുന്നില്ലല്ലോ… എന്നു പറഞ്ഞ് കണ്ണുകൾ നിറച്ചു…. ഞാൻ എന്റെ അമ്മയെക്കുറിച്ചോർത്തു…അധികാര സ്വരമായിരുന്നു എപ്പോഴും …അത് അച്ഛനോടായാലും…അച്ഛനും വിധേയപ്പെട്ടു നിൽക്കുന്നത് കാണാം….. സമ്പത്തിന്റെയും ജോലിയുടെയും അഹങ്കാരം.. അങ്ങനെ തോന്നിയിട്ടുണ്ട് പലപ്പോഴും.. രഞ്ജനും കൂടുതൽ സമയം വീട്ടിൽ തന്നെയായിരുന്നു..തൊടിയിൽ കൃഷിചെയ്തും അമ്മക്കിഷ്ടപ്പെട്ട കഥകൾ പറഞ്ഞും.. പാചകം ചെയ്ത് അടുക്കളയിലും..പുതിയൊരു രഞ്ജനെ കാണുകയായിരുന്നു ഞാൻ.. “”ഈ നിങ്ങൾ തന്നെയാണോ സാധാരണ മനുഷ്യന് മനസ്സിലാവാത്ത രീതിയിൽ എഴുതുന്നത് ?”‘എന്റെ സംശയം ഞാൻ മറച്ചുവച്ചില്ല… ‘”നിങ്ങൾ ചെയ്യുന്നതും അതു തന്നെയല്ലേ…ഒരു ഫാബ്രിക് കിട്ടുമ്പോൾ സാധാരണ മനുഷ്യനേക്കാൾ വ്യത്യസ്തമായി ചിന്തിക്കുന്നു..എല്ലാ മേഖലകളിലും അങ്ങനെതന്നെയാണ്….അതിഷ്ടപ്പെടുന്നവർ ആസ്വദിക്കുന്നു…അല്ലാത്തവർ ഭ്രാന്തെന്ന് പറയുന്നു…””എന്റെ എല്ലാ സംശയങ്ങളും അതോടെ തീർന്നുകിട്ടി… രാധമ്മയുടെ കൂടെ സഹായിച്ചും.. അമ്മയുടെ പഴയ പ്രണയകഥകൾ കേട്ടും..അച്ഛനെക്കുറിച്ചു പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ ഇപ്പോഴും പ്രണയം തിളങ്ങുന്നത് കണ്ടു…രഞ്ജനെ കൃഷിയിൽ ഇരട്ടിപ്പണിയാക്കി ഒപ്പം നിന്നും ഞാനും ആ വീടിന്റെ ഭാഗമായ് മാറുകയായിരുന്നു… എന്റെ വിവരമില്ലായ്മയെ ആൾ നന്നായി ചൂഷണം ചെയ്തിരുന്നു…പറയുന്ന പൊട്ടത്തരങ്ങളെല്ലാം സത്യമാണെന്നു വിചാരിച്ചു ഞാൻ ചെയ്തു കൂട്ടുന്നത് പിന്നീട് എന്നെ കളിയാക്കി കൊന്നു..”നിധിയുടെ പൊട്ടത്തരങ്ങൾ” അങ്ങനെയൊരു ബുക്ക് ഇറക്കുമെന്ന ഭീഷണിയും… രഞ്ജൻ അടുക്കളയിൽ കയറിയാൽ പിന്നെ അങ്ങോട്ടാർക്കും പ്രവേശനമില്ലായിരുന്നു.. പാചകരഹസ്യം കണ്ടു പഠിക്കുമത്രെ. . ആൾടെ പാചകം …ഒരു രക്ഷയുമില്ല.. അതിന്റെ അഹങ്കാരവും ആവോളമുണ്ട്… അപ്പോൾ എന്നെ കാണുമ്പോഴുള്ള പുച്ഛം…. അതേ വാശിക്കു തന്നെയാണ് അമ്മയിൽ നിന്നും പാചകം ഞാനും ചോദിച്ചു പഠിച്ചത്..ആദ്യമായി ഞാൻ തനിച്ചുണ്ടാക്കിയ ഉള്ളിതീയൽ രുചിച്ചു നോക്കി “”നന്നായിരിക്കുന്നു”” എന്നമ്മ പറഞ്ഞപ്പോൾ ലോകം കീഴടക്കിയ ഭാവമായിരുന്നു എന്റേത്…രഞ്ജനെ നോക്കിയപ്പോൾ ആ മുഖത്തും ഒരു ചിരി കണ്ടു..ഞാൻ നോക്കുന്നെന്നു കണ്ടതും ചിരി പുച്ഛമായി മാറാൻ താമസമുണ്ടായില്ല..പിന്നീട് ഓരോന്നുണ്ടാക്കി നോക്കാൻ എനിക്കും വലിയ ആവേശമായിരുന്നു… എന്നെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും രഞ്ജൻ പാഴാക്കിയില്ല….ഒരിക്കൽ രഞ്ജൻ പറഞ്ഞു.. “”ഈ മഴയെ നോക്കി ഉമ്മറത്തിരുന്നു ചൂടുള്ള കട്ടൻ ചായ ഊതിക്കുടിക്കുമ്പോൾ കിട്ടുന്ന സുഖം..”” മുഴുവനാക്കുന്നതിനു മുൻപേ ആൾ കുടിച്ചു കൊണ്ടിരുന്ന ചായഗ്ലാസ് ഞാൻ തട്ടിപ്പറിച്ചിരുന്നു.. അതു കുടിച്ചു കൊണ്ട് ഞാനും പറഞ്ഞു.. “”അതേ.. ഇപ്പോഴാണ് ഞാനും ഈ സുഖം അറിയുന്നത്”” ആളൊന്നു ഞെട്ടി..പിന്നെ ആ മുഖത്തു വിടർന്ന കുസൃതി ചിരി ഞാൻ കാണാതെയിരിക്കാൻ മഴയിലേക്കു മുഖം ഒളിപ്പിച്ചു….

ഒരു രാത്രിയിൽ വേദന സഹിക്കവയ്യാതെ ‘അമ്മ ഉറക്കെ കരഞ്ഞപ്പോൾ… വേദനസംഹാരിയായ മരുന്നിന്റെ ശക്തിയിൽ അമ്മയൊന്നു മയങ്ങിയപ്പോൾ …”എനിക്കിത് കാണാൻ വയ്യെന്ന് പറഞ്ഞു രഞ്ജനെന്നെ ചുറ്റിപ്പിടിച്ചു വയറിൽ മുഖം ചേർത്തു കരഞ്ഞു… മരണത്തിനു രണ്ടുനാൾ മുൻപ് അമ്മ പറഞ്ഞു.. “”എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രഞ്ജൻ മോളെ വിവാഹം കഴിച്ചത്.. അവന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഞാനായി തടസ്സം നിന്നെന്ന വിഷമം ഉണ്ടായിരുന്നു.. ഇപ്പോൾ തോന്നുന്നു..ഞാൻ ചെയ്തതായിരുന്നു ശരി…അവൻ തനിച്ചായി പോവുമോ എന്നൊരു ഭയമായിരുന്നു മനസ്സിൽ.. അവന്റച്ഛൻ പോയിട്ടും ഞാൻ ഇത്രനാളും ജീവിച്ചല്ലോ എന്നോർക്കുമ്പോൾ അദ്‌ഭുതമാണ്…അവരില്ലാതെ എനിക്ക് ജീവിക്കാൻ കഴിയുമെന്ന് കരുതിയതല്ല.. ഒരാഗ്രഹം കൂടിയുണ്ട്..നിങ്ങൾക്കൊരു കുഞ്ഞുണ്ടാകുമ്പോൾ അത് ആൺകുഞ്ഞാണെങ്കിൽ അവന്റെ കാതിൽ അദ്ദേഹത്തിന്റെ പേർ ചൊല്ലി വിളിക്കണം…”” അമ്മ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു.. കണ്ണുകൾ നിറഞ്ഞിരുന്നു..എന്റെ കണ്ണുകളും നിറഞ്ഞു.. അമ്മയെ പറ്റിച്ചു ഞങ്ങൾ കെട്ടിയാടുന്ന ഈ വേഷത്തെക്കുറിച്ചോർത്തായിരുന്നു അത്…. *** മുംബൈക്ക് പോകുന്നതിന്റെ തലേന്ന് ഞാനും അമ്മയുടെ മുറിയിൽ കിടന്നോട്ടെ എന്നു രഞ്ജനോട് അനുവാദം ചോദിച്ചു… ആൾ നീങ്ങിക്കിടന്ന് എനിക്ക് കൂടി കിടക്കാൻ സ്ഥലം ഒഴിച്ചു തന്നു..അമ്മയുടെ കർപ്പൂരവും ചന്ദനവും കൂടിക്കലർന്ന മണം ഇപ്പോഴും ഈ മുറിയിൽ തങ്ങി നിൽക്കുന്നു…അമ്മയുള്ളപ്പോൾ പലപ്പോഴും അമ്മയുടെ ഇരുവശത്തുമായി ഞങ്ങൾ കിടന്നിരുന്നതോർമ്മ വന്നു..സ്നേഹത്തോടെ ശാസിക്കുമെങ്കിലും അമ്മയും അതിഷ്ടപ്പെട്ടിരുന്നു…ആ മണം ഉള്ളിലേക്ക് നിറച്ചുകൊണ്ട് കണ്ണുകളടച്ചു കിടന്നു.. പിറ്റേന്ന് കൂടുതൽ സമയവും ആൾ മുകളിലെ മുറിയിലായിരുന്നു…. ടാക്സി ബുക് ചെയ്തിട്ടുണ്ടെന്നു പറഞ്ഞു… പോകാൻ നേരം താഴേക്കിറങ്ങി വന്നു..പ്രതീക്ഷയോടെ ഞാൻ രഞ്ജന്റെ മുഖത്തേക്ക് നോക്കി.. പോകേണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ…ആൾ എന്റെ ലഗ്ഗേജ് ടാക്സിയിൽ എടുത്തുവക്കുന്ന തിരക്കിലാണ്..യാത്ര പറഞ്ഞപ്പോഴും മുഖത്തേക്ക് നോക്കിയില്ല… കാളിങ് ബെല്ലടിച്ചു കാത്തുനിൽക്കേണ്ടി വന്നു..പതിവില്ലാതെ ഉമ്മറവാതിൽ അടച്ചിരുന്നു… അൽപസമയം കഴിഞ്ഞാണ് രഞ്ജൻ വാതിൽ തുറന്നത്.. എന്നെ കണ്ടതും മുഖം വിടർന്നു… ചുവന്നു കലങ്ങിയ.കണ്ണുകൾ.. കൺപീലികൾ ഇപ്പോഴും നനഞ്ഞിരിക്കുന്നു.. വേവലാതിയോടെ ചോദിച്ചു.. “”വല്ലതും മറന്നു വച്ചോ..??”” എന്റെ ജീവനും ശ്വാസവും ഇവിടെയാണ് എന്നുറക്കെ പറയണമെന്ന് തോന്നി..ആളെ ഇറുകെ പുണർന്നു കൊണ്ടു പറഞ്ഞു… “എനിക്കൊരു കുഞ്ഞിനെ വേണം രഞ്ജൻ..അത് ആൺകുഞ്ഞാണെങ്കിൽ അവന് അച്ഛന്റെ പേരിടണം…”” എന്റെ പ്രവർത്തി കണ്ട് രഞ്ജൻ അമ്പരന്നെന്നു തോന്നുന്നു….പിന്നെ ആ കൈകളും എന്നെ മുറുകുന്നതറിഞ്ഞു.. .കാതിൽ പതിയെ ആ ശബ്ദവും.. “”പെണ്കുഞ്ഞാണെങ്കിൽ അമ്മയുടെയും”‘

വളപൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular