Connect with us

Love

അമ്പലത്തിൽ വച്ചു കണ്ടിഷട്ടപെട്ടു അവളെ പെണ്ണ് ചോദിച്ചു വന്നതാണ്…

Published

on

രചന: ബിബിൻ എസ് ഉണ്ണി

“അപ്പോൾ ചെറുക്കനും പെണ്ണിനും പരസ്പരമിഷ്ടമായ സ്ഥിതിക്ക് നമ്മുക്കിതങ്ങു ഉറപ്പിക്കാമല്ലേ…” ചെറുക്കന്റെ അമ്മാവൻ ഇതു പറഞ്ഞപ്പോൾ വിനോദ് തന്റെ ഭാര്യ രേവതിയെയൊന്നു നോക്കി… ചെറിയപുരം വീട്ടിലെ വിനോദിനും ഭാര്യ രേവതിയ്ക്കും മൂന്ന് മക്കൾ, മൂത്തവൾ രാധിക പിന്നെ ഇരട്ടകളായ അഭിരാമിയെന്ന ആമിയും അഭിമന്യുവെന്ന അഭിയും… വിനോദ് വീടിന് അടുത്ത് തന്നെയുള്ളൊരു ബാങ്കിലെ മാനേജരാണ് രേവതി വീട്ടിലെ ചെറിയ അടുക്കളത്തോട്ടവും മക്കളുടെ കാര്യവും ഒക്കെ നോക്കി ഗൃഹഭരണവും… രാധിക ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിനിയും മറ്റു രണ്ടു പേർ പത്താം ക്ലാസ് വിദ്യാർത്ഥികളുമാണ്.. രാധികയെ അമ്പലത്തിൽ വച്ചു കണ്ടിഷട്ടപെട്ടു അവളെ പെണ്ണ് ചോദിച്ചു വന്നതാണ് ഐറ്റി കമ്പനിയിൽ വർക്ക്‌ ചെയുന്ന വിഷ്ണു…അവന്റെ കൂടെ അച്ഛൻ രവിയും ഭാര്യ സുധയും പെങ്ങൾ വൈശാലിയും അമ്മാവനും ഉണ്ടായിരുന്നു.. “അല്ല വിനോദ് ഒന്നും പറഞ്ഞില്ല…” അൽപ്പ സമയം കഴിഞ്ഞതും വിഷ്ണുവിന്റെ അമ്മാവൻ സുധി ഒന്നുടെ ചോദിച്ചു… “അല്ല അതിപ്പോൾ രാധു പഠിച്ചു കൊണ്ടിരിക്കുവല്ലേ… പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലിയൊക്കെയായിട്ട് പോരെ കല്യാണം…” വിനോദ് പറഞ്ഞു… “അതു മതിയങ്കിൾ, രാധുവിന്റെ പഠിത്തം കഴിഞ്ഞു ജോലിയാകുന്നത് വരെ കാത്തിരിക്കാൻ ഞാൻ തയാറാണ്… നിങ്ങൾ ഈ നാട്ടിൽ വന്നപ്പോൾ മുതൽ ഞാൻ കാണുന്നതാ രാധുവിനെ അന്ന് മുതലുള്ള ഇഷ്ട്ടമാണ്… പിന്നെ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തു പ്രണയം പറഞ്ഞു വരാൻ തോന്നിയില്ല.. അതാ ഒരു ജോലിയാകുന്നത് വരെ ഞാൻ കാത്തിരുന്നതും ജോലി കിട്ടിയ ശേഷം വീട്ടിൽ ഈ കാര്യം സംസാരിച്ചതും” വിഷ്ണു വിനോദിനോടായി പറഞ്ഞു… വിഷ്ണു പറഞ്ഞത് കെട്ട് രാധികയുടെ കണ്ണും മനസും ഒരേ പോലെ നിറഞ്ഞു… ഒപ്പം രേവതിയുടെയും.. അഭിരാമിയും അഭിമന്യുവും രാധികയെ ചേർത്തു പിടിച്ചു അവരുടെ സന്തോഷം അറിയിച്ചു.. പക്ഷെ അപ്പോഴും വിനോദിന്റെ മുഖം വാടിയിരിക്കുവായിരുന്നു… “അല്ല വിനോദ്, ഒന്നും പറഞ്ഞില്ല.. കല്യാണം നിങ്ങൾക്ക് എപ്പോൾ വേണമെന്നു തോന്നുന്നൊ അപ്പോൾ നടത്തിയാൽ മതി.. അതിനു മുൻപ് ചെറിയൊരു മോതിരം മാറ്റം നടത്തണമെന്നു മാത്രമേ ഞങ്ങൾക്കൊരു ആവശ്യമുള്ളു…” വിഷ്ണുവിന്റെ അച്ഛൻ വിനോദിനോടായി പറഞ്ഞപ്പോഴും വിനോദ് ഒന്നും മിണ്ടാതെയിരിക്കുവായിരുന്നു.. അതു കണ്ടു രേവതി വിനോദിന്റെ അടുത്ത് ചെന്നു പതിയെ തോളിൽ പിടിച്ചു… തോളിൽ കരസ്പർശം അറിഞ്ഞതും അയാൾ തലയുയർത്തി രേവതിയെ നോക്കി.. അതു കണ്ടു രേവതി കണ്ണുകൾ കൊണ്ട് വിനോദിനോട്‌ എന്തോ പറയാൻ അനുവാദം കൊടുത്തു… “അല്ല നിങ്ങൾക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലങ്കിൽ..

പിന്നെ ഞങ്ങൾക്കൊന്നും പറയാനില്ല…” ഇത്രയും പറഞ്ഞു കൊണ്ട് വിഷ്ണുവിന്റെ അച്ഛനും അമ്മയും എണീറ്റു.. അതു കണ്ടു കുറച്ചു വിഷമത്തോടെയാണെങ്കിലും വിഷ്ണുവും എണീറ്റു… അപ്പോഴും കുട്ടികാലം മുതൽ താൻ എന്ത് ആഗ്രഹിച്ചാലും അച്ഛനോട് പറയുന്നതിന് മുൻപ് തന്നെ അതു നേടി തരുന്ന അച്ഛന് ഇന്ന് എന്തുപറ്റിയെന്നറിയാതെ രാധികയുടെ കണ്ണുകളും ചെറുതായി ഈറനണിഞ്ഞിരുന്നു … “അഭി, ആമി നിങ്ങൾ ചേച്ചിയെയും വിളിച്ചോണ്ട് അകത്തു പോ…” വിനോദ് പെട്ടെന്ന് അഭിരാമിയോടും അഭിമന്യുവിനോടുമായി പറഞ്ഞു.. പെട്ടെന്ന് അങ്ങനെ പറഞ്ഞതിൽ എല്ലാരും അമ്പരപ്പൊടെ വിനോദിനെ നോക്കി… അപ്പോഴേക്കും അഭിരാമിയും അഭിമന്യുവും കൂടി രാധികയെയും വിളിച്ചു അകത്തേക്ക് പോയിരുന്നു… “ക്ഷമിക്കണം… എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. അതു പിള്ളേർ കേട്ടാൽ ശരിയാവില്ല… പ്രത്യേകിച്ചു ഞങ്ങളുടെ രാധു…” വിനോദ് ഇതു പറഞ്ഞതും വിഷ്ണുവും വിഷ്ണുവിന്റെ വീട്ടുകാരും സംശയത്തോടെ വിനോദിണെ നോക്കി… “ഞങ്ങൾ ഇവിടെ വന്നതിന് ശേഷമുള്ള കാര്യമല്ലേ നിങ്ങൾക്കറിയു… ഇവിടെ വരുന്നതിന് മുൻപുള്ള കുറച്ചു കാര്യങ്ങളുണ്ട് അതൂടെ നിങ്ങൾ അറിയണം.. അതിനു ശേഷം നിങ്ങൾക്ക് തീരുമാനിക്കാം. കാരണം അതു രാധുവിനെ കുറിച്ചുള്ള കാര്യമാണ്… രാധു… അവൾ ഞങ്ങളുടെ മകളല്ല…” വിനോദ് തല താഴ്ത്തി കൊണ്ട് പറഞ്ഞു.. അതു കേട്ടതും വിഷ്ണുവടക്കം എല്ലാവരിലുമൊരു ഞെട്ടലുണ്ടായി.. പെട്ടെന്ന് തന്നെ ഒരു പാത്രം താഴെ വീഴുന്ന ശബ്ദം കെട്ട് തിരിഞ്ഞു നോക്കിയ വിനോദ് കാണുന്നത് കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞു നിൽക്കുന്ന രാധികയെയാണ്… അവളുടെയാ ആ നിൽപ്പ് വിനോദിലും രേവതിയിലും ഒരേ സമയം അമ്പരപ്പും സങ്കടവും ഉളവാക്കി . “മോളെ…” രേവതി പതിയെ രാധികയെ വിളിച്ചു.. “അച്ഛേ പറ അച്ഛേ ഞാൻ അച്ഛയുടെ മോളല്ലേ.. അച്ഛ കളിപ്പിക്കാൻ പറഞ്ഞതല്ലേ.. പറ അച്ഛേ…” പെട്ടന്ന് എന്തോ ഓർത്ത പോലെ രാധു വിനോദിന്റെ അടുത്തേക്കോടി വന്നു കൊണ്ട് ചോദിച്ചു… “അമ്മേ.. അച്ഛ എന്നേ പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ലേ… പറ അമ്മേ.. അച്ഛനോട് ഇങ്ങനെയൊന്നും പറയല്ലേന്നു പറ അമ്മേ.. നിക്ക് സഹിക്കാൻ പറ്റില്ല….” രാധിക പെട്ടെന്ന് തന്നെ വിനോദിന്റെ അടുത്ത് നിന്നും രേവതിയുടെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു.. രാധികയുടെ ഈ പ്രവർത്തി അവിടെയുണ്ടായിരുന്നവരെയും കണ്ണീരിലാഴ്ത്തി … “അച്ഛേ പറ അച്ഛേ.. ഞാൻ.. ഞാൻ നിങ്ങളുടെ മോളല്ലേ.. പറ അച്ഛേ ഞാൻ നിങ്ങളുടെ ആരുമല്ലേ… പറ അച്ഛേ…” രാധിക ഇടറിയ സ്വരത്തോടെ പറയുന്നതിനോടൊപ്പം തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു.. അതു കണ്ടു വന്നു അഭിയിലും ആമിയിലും സങ്കടമുളവാക്കി… ചെറുപ്പം മുതലെ ചേച്ചിയുടെ കണ്ണ് നിറഞ്ഞാൽ അതു അവരിലും സങ്കടം വരുത്തുമായിരുന്നു.. “നിന്നെ എന്റെ രേവതി പ്രസവിച്ചില്ല.. എന്ന് മാത്രമേയുള്ളൂ.. ഞങ്ങളുടെ മോള് തന്നെയാ നീയ്…” ഇത്രയും പറഞ്ഞു കൊണ്ട് വിനോദ് രാധുവിനെ ചേർത്തു പിടിച്ചു…

വിനോദിന്റെ കണ്ണുകളും നിറഞ്ഞിരുന്നു… അപ്പോഴേക്കും രാധിക വിനോദിന്റെ നെഞ്ചിൽ മുഖം ചേർത്തു വച്ചു കരഞ്ഞു… രേവതിയും അവരുടെ അടുത്തേക്ക് വന്നു രാധികയുടെ മുടിയിൽ തലോടി…. “പിന്നെ.. എന്നെ പ്രസവിച്ച എന്റെ അമ്മയും അച്ഛനും ആരാ അച്ഛാ… ഞാൻ എങ്ങനെയാ അച്ഛന്റെയും അമ്മയുടെയും കയിലെത്തിയത്. എന്തിനാ ഇത്രയും നാളും ഇതെല്ലാം എന്നിൽ നിന്നും മറച്ചു വച്ചത്..” കുറച്ചു സമയം കഴിഞ്ഞു രാധികയുടെ കരച്ചിൽ അടങ്ങിയതും അവൾ വിനോദിനോട്‌ ചോദിച്ചു.. ഇതെ ചോദ്യം തന്നെയായിരുന്നു വിഷ്ണുവിന്റെയും വീട്ടുകാരുടെയും മനസിലുമുണ്ടായിരുന്നത്… “പറയാം മോളെ ഈ അച്ഛൻ എന്റെ മോളോട് എല്ലാം പറയാം… ഇത്രയും നാൾ നീ അറിയാതെയിരുന്നത്.. അല്ല നിന്നെ അറിയിക്കാതെയിരുന്നത്… രേവതി നിന്റെ അമ്മയല്ല ചേച്ചിയാണ്.. ഞാൻ നിന്റെ ചേട്ടനും…” വിനോദ് ഇതു പറഞ്ഞതും ആർക്കും തന്നെ ഒന്നും മനസിലായില്ലന്നു കണ്ടതും വിനോദ് ബാക്കി പറയാൻ തുടങ്ങി… ശങ്കരമംഗലം വീട്ടിൽ രാഘവൻ മഷിനും ഭാര്യ ഭവാനിക്കും വിവാഹം കഴിഞ്ഞു എട്ട് വർഷം കഴിഞ്ഞാണ് ഒരു കുഞ്ഞു ജനിക്കുന്നത്. അവർ അവൾക്കു രേവതിയെന്ന് പേരിട്ടു… പിന്നെയും വർഷം പലതു കഴിഞ്ഞിട്ടും രേവതിയ്ക്ക് ഒരു അനുജനെയോ അനിയത്തിയെയോ കൊടുക്കാൻ മാഷിനും ഭാര്യക്കും കഴിഞ്ഞില്ല.. ഒരു അനിയനോ അനിയത്തിയോ ഇല്ലാത്ത വിഷമം രേവതിയിലുണ്ടായിരുന്നെങ്കിലും മാഷും അമ്മയും വിഷമിക്കുമെന്നു കരുതി അവൾ അവളുടെ വിഷമം ഉള്ളിലൊതുക്കി നടന്നു… എങ്കിലും മകളുടെ മനസ് അറിയുന്ന മാഷിനും ഭാര്യയ്ക്കും അതൊരു വിഷമമായി തന്നെ നിന്നു… രേവതി കോളേജിൽ ചേർന്ന സമയം അവളുടെ സീനിയറായ എനിക്ക് , രേവതിയോട് ഇഷ്ടം തോന്നി.. രേവതിയോടു ഇഷ്ട്ടം തുറന്നു പറഞ്ഞെങ്കിലും വീട്ടിൽ വന്നു ചോദിക്ക് എന്നായിരുന്നു അവളുടെ മറുപടി അതു കൊണ്ട് തന്നെ പഠിത്തം കഴിഞ്ഞതും നേരെ ശങ്കരമംഗലം വീട്ടിൽ ചെന്നു പെണ്ണാലോചിച്ചു, മകളുടെ മനസ് അറിഞ്ഞ മാഷ് പറഞ്ഞു ഒരു ജോലി നേടിയ ശേഷം.. അതും ഇന്ന ജോലിയെന്ന് പറഞ്ഞില്ല കെട്ടിയ പെണ്ണിനെ അന്തസായി നോക്കാൻ പറ്റുന്നയൊരു ജോലിയായ ശേഷം വീട്ടുകാരെയും കൂട്ടി വന്നു പെണ്ണ് ചോദിച്ചാൽ ഞാൻ നിനക്ക് എന്റെ മകളെ കെട്ടിച്ചു തരാമെന്നു പറഞ്ഞു… ആറു മാസത്തിനുള്ളിൽ തന്നെ ജോലിയും നേടി വീട്ടുകാരെയും കുട്ടി ചെന്നു പെണ്ണ് ചോദിച്ചു.. മാഷ് സന്തോഷത്തോടെ തന്നെ രേവതിയെ വിനോദിന് കൈ പിടിച്ചു കൊടുത്തു… എല്ലാം കൊണ്ട് സന്തോഷത്തോടെയായിരുന്നു വിനോദിന്റെയും രേവതിയുടെ കുടുംബ ജീവിതമെങ്കിലും ഒരു കുഞ്ഞില്ലാത്ത കുറവ് അവിടെയുമുണ്ടായിരുന്നു… വിവാഹം കഴിഞ്ഞു മൂന്ന് വർഷം കഴിഞ്ഞും അവർക്ക് കുഞ്ഞുണ്ടാകത്തത്തിൽ വിനോദിനും രേവതിയെക്കാളും വിഷമം മാഷിനും അമ്മയ്ക്കുമായിരുന്നു… അങ്ങനെ അവര് ഓരോ ക്ഷേത്രങ്ങളിൽ നേർച്ചയും വഴിപാടുമായി നടന്നു… ഒരു വർഷം കഴിഞ്ഞപ്പോൾ ദൈവം അനുഗ്രഹിച്ചു.. പക്ഷെ അതു മകളായ രേവതിയേയല്ലേന്നു മാത്രം അമ്മ ഭാനുമതിയെയായിരുന്നു… അന്ന് നാട്ടുകാരും വീട്ടുകാരും അവരെ കുറ്റപെടുത്തുകയും കളിയാക്കുകയും ചെയ്തപ്പോൾ മകൾ രേവതി അമ്മയെ ചേർത്തുപിടിച്ചു, തനിക്കൊരു അനിയനോ അനിയത്തിയോ വരാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൾ… പിന്നിടങ്ങോട്ട് രേവതി അമ്മയുടെ കൂടെ തന്നെയായിരുന്നു .. മാഷിന് മറ്റുള്ളവരുടെ മുന്നിൽ ചെല്ലാൻ ആദ്യം മടിയുണ്ടായിരുന്നെങ്കിലും മകളുടെയും മരുമകന്റെയും സ്നേഹത്തിൽ അവർക്കില്ലാത്ത വിഷമമെന്തിനാ നാട്ടുകാർക്കെന്നായി പിന്നെ തലയുയർത്തി തന്നെ മാഷ് നടന്നു…. ഭാനുമതിയമ്മയുടെ പ്രായവും ശാരീരിക ബുദ്ധിമുട്ടും കാരണം പ്രസവ ഡേറ്റിന് മുന്നേ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു…

മഴയുള്ളൊരു രാത്രിയിൽ ഭാനുമതിയമ്മയ്ക്ക് പ്രസവവേദന വന്നു ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റി… തിയറ്ററിന്റെ വെളിയിൽ മാഷും മകളും മരുമകനും അക്ഷമയോടെ കാത്തിരുന്നു… പുലർച്ചെ ഭാനുമതിയമ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.. കുഞ്ഞിനെ മകളെയും മരുമകനെയും ഏൽപ്പിച്ചു അമ്മ പോയി… അമ്മയെ അത്രയും സ്നേഹിച്ചിരുന്ന മാഷും അമ്മ പോയി അധികം വൈകാതെ തന്നെ അമ്മയുടെ കൂടെ പോയി… തറവാട്ടിലെ തെക്കേ തൊടിയിൽ അച്ഛനുമമ്മയും ഉറങ്ങുന്നതറിയാതെ പാലിന് വേണ്ടി കരഞ്ഞ മോൾക്ക് പാല് കൊടുത്തും താരാട്ട് പാടിയുറക്കിയും രേവതി ആ കുഞ്ഞിന് ചേച്ചിയിൽ നിന്നും അമ്മയായി മാറി… തന്റെ നെഞ്ചിലെ ചൂടു പറ്റിയുറങ്ങിയപ്പോൾ താൻ അവൾക്കു അച്ഛനായി… കുഞ്ഞു ജനിച്ചു ഇരുപത്തിഏഴാം നാൾ അവൾക്കു രാധിക എന്നു പേരിട്ടു രാധുന്നു വിളിച്ചു… അവളുടെ നാവിൽ നിന്നും ആദ്യമായി അമ്മ എന്ന് വിളിച്ചപ്പോൾ, ലോകം വെട്ടി പിടിച്ച സന്തോഷമായിരുന്നു ഞങ്ങൾക്ക്… എട്ട് വർഷങ്ങൾക്ക് ശേഷം രേവതി ഗർഭിണിയായപ്പോൾ രേവതിയെങ്ങനെ അവളുടെ അമ്മയെ നോക്കിയോ അതു പോലെ തന്നെ രാധുവും രേവതിയെ നോക്കി.. ഒരു കാര്യത്തിനും അവൾക്കൊരു കുറവും രാധു വരുത്തിയില്ല അഭിയും ആമിയും ജനിച്ച ശേഷവും ഞങ്ങൾക്ക് രാധുവിനോടുള്ള സ്നേഹം കുറഞ്ഞില്ല.. അതെ സമയം അഭിയ്ക്കും ആമിക്കും രണ്ടമ്മമാരെയും കിട്ടി… ഇന്ന് ഇതു വരെയും രാധുവിനെ ഞങ്ങളുടെ മകൾ അല്ലെന്ന് പേരിൽ മാറ്റി നിർത്തിയിട്ടില്ല… ഇനി ഒരിക്കലും മാറ്റി നിർത്തുകയുമില്ല… ഞങ്ങളുടെ മകൾ തന്നെയാണിവൾ… ഈ കാര്യങ്ങളെല്ലാം നിങ്ങൾ അറിയണമെന്നു തോന്നി.. അല്ലെകിൽ നാളെ നിങ്ങളുടെ കല്യാണം കഴിഞ്ഞ ശേഷം മറ്റാരിൽ നിന്നെലും ഈ കാര്യം അറിഞ്ഞാൽ അതെങ്ങനെ നിങ്ങൾ ഉൾകൊള്ളൂമെന്നു ഒരു സങ്കടമുണ്ടായിരുന്നു.. അതാണ് പറഞ്ഞത്.. ഇനി നിങ്ങൾക്ക് തീരുമാനിക്കാം…” വിനോദ് ഇത്രയും പറഞ്ഞു നിർത്തുമ്പോൾ ഒന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുവായിരുന്നു ബാക്കിയെല്ലാവരും… രാധികയ്ക്ക് എല്ലാം പുതിയ അറിവായിരുന്നു.. താൻ ഇത്രയും നാളും അച്ഛനും അമ്മയുമെന്നു കരുതിയവർ തന്റെ ചേച്ചിയും ചേട്ടനും.. മുത്തശ്ശിയും മുത്തശ്ശനുമായി കണ്ടവർ തന്റെ അച്ഛനുമമ്മയുമെന്നോർത്തപ്പോൾ അവളുടെ ഉള്ളം വിങ്ങി… പക്ഷെ അപ്പോഴും ഒരു അച്ഛന്റെ കരുതലോടെ വിനോദിന്റെ കരങ്ങൾ രാധുവിനെ ചേർത്തു പിടിച്ചിരുന്നു… “എന്നാ ശരി വിനോദ്.. ഞങ്ങളിറങ്ങുവാ…” ഇതെല്ലാം കേട്ട് നിന്ന വിഷ്ണുവിന്റെ അച്ഛൻ പെട്ടെന്ന് പറഞ്ഞതും രാധിക തലയുയർത്തി വിഷ്ണുവിനെയും വീട്ടുകാരെയും നോക്കി.. ആഗ്രഹിച്ചതെന്തോ നഷ്ടപെടുന്ന ഒരു വിഷമം അവളിൽ നിറഞ്ഞു… വിഷ്ണുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു… രാധികയുടെ കാര്യമെല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ അവളോടുള്ള ഇഷ്ടം കൂടിയതെയുള്ളൂ. പക്ഷെ അച്ഛൻ പറഞ്ഞത് കേട്ട് അവനും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായി പോയി… “എന്നാ അങ്ങനെയാകട്ടെ…” വിനോദ് തന്റെ മകളുടെ വിഷമം മനസ്സിലാക്കിയെങ്കിലും ഒന്നും ചെയ്യാൻ പറ്റാതെ വിഷമമുള്ളിലൊതുക്കി പറഞ്ഞു… വിനോദ് പറഞ്ഞത് കേട്ട് രേവതിയും നിറ കണ്ണുകളോട് വിനോദിനെ നോക്കി…

” അപ്പോഴിനി രാധുമോളുടെ പഠിത്തം കഴിഞ്ഞു, അടുത്ത മുഹൂർത്തത്തിൽ തന്നെ ചെറിയ രീതിയിൽ ഒരു മോതിരമാറ്റൽ ചടങ്ങ് വച്ചു.. മോൾക്കൊരു ജോലിയായ ശേഷം വിവാഹം.. എന്ന് തീരുമാനിക്കാമല്ലേ.. ” ചെറു ചിരിയോടെ വിഷ്ണുവിന്റെ അച്ഛൻ പറയുമ്പോൾ കേട്ടത് വിശ്വസിക്കാനാകാതെ വിഷ്ണവും രാധികയും പരസ്പരം നോക്കി നിന്നു… “നിങ്ങൾക്ക് എതിരഭിപ്രായമൊന്നുമില്ലല്ലോ…” വിഷ്ണുവിന്റെ അച്ഛൻ ചോദിച്ചതും വിനോദ് നിറഞ്ഞ ചിരിയോടെ ഇല്ലാന്ന് തലയാട്ടി അപ്പോഴേക്കും വിഷ്ണുവിന്റെ അമ്മ തന്റെ കൈയിൽ കിടന്ന ഒരു വളയൂരി രാധികയുടെ വലതു കൈയിൽ അണിയിച്ചിരുന്നു അതു കണ്ടു വിഷ്ണുവിന്റെ അനിയത്തി വൈശാലി ഓടി വന്നു രാധികയുടെ കവിളിൽ അമർത്തി ചുംബിച്ചു… “ഇതെന്റെ ഏട്ടന് കൂടെ വേണ്ടിയണ്ട്ടോ…” എന്ന് വൈശാലി പറയുമ്പോഴെക്കും രാധികയുടെ കവിൾ നാണത്താൽ ചുവന്നിരുന്നു… എല്ലാരും യത്ര പറഞ്ഞിറങ്ങാൻ നേരം നാലു കണ്ണുകൾ പരസ്പരം കഥകൾ പറയുന്ന തിരക്കിലായിരുന്നു…. (…ശുഭം…)

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular