Connect with us

Love

നിങ്ങൾ അവന്റെ സൗന്ദര്യം കാണാൻ ശ്രമിച്ചത് ശരീരത്തിൽ ആണെങ്കിൽ ഞാൻ അത് കണ്ടെത്തിയത് അവന്റെ മനസ്സിൽ ആണ്…

Published

on

രചന: ശിവ

“നീ എന്ത് കണ്ടിട്ട് ആണെടി അവനെ സ്നേഹിക്കുന്നത്…. അതിന് മാത്രം എന്താ അവനുള്ളത്‌.. കൂലിപ്പണികാരൻ ആണ് പോരാത്തതിന് കാണാനും കറുത്തിട്ടാണ്…. “അത് തന്നെ ഇവൾക്ക് ഭ്രാന്താണ് അല്ലെങ്കിൽ പിന്നെ അവനെയൊക്കെ കേറി ആരെങ്കിലും പ്രേമിക്കുമോ എന്നൊക്കെയുള്ള കൂട്ടുകാരികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന നേഴ്സ് പെണ്ണിനെയാണ് ഞാൻ കണ്ടത്….. ആശുപത്രിയിലെ കാൻസർ വാർഡിൽ വെച്ചാണ് ഞാൻ അവളെ ആദ്യം കാണുന്നത്…. അച്ഛനെയും കൊണ്ട് കാൻസർ വാർഡിൽ ചെന്ന അന്ന് അവൾ എന്റെ അരികിലേക്ക് വന്നു…. ഉണ്ടക്കണ്ണും കറുത്ത കുഞ്ഞു വട്ട പൊട്ടും അണിഞ്ഞു പുഞ്ചിരിയോടെ വരുന്ന അവളെ ആരും ഒന്നു നോക്കി പോവും…. പുഞ്ചിരിച്ചു കൊണ്ട് അച്ഛനെ ബെഡിൽ കിടത്താൻ അവളും എന്നെ സഹായിച്ചു.. പിന്നീട് വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു ട്രിപ്പും നൽകി അവൾ അടുത്ത ആളിന്റെ അടുത്തേക്ക് നടന്നു നീങ്ങി…. എല്ലാവരോടും കുശലം പറഞ്ഞു ചിരിയോടെ അവൾ നടക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.. മറ്റു നേഴ്സ്മാരുടെ മുഖത്തു കാണാത്ത ഒരു പുഞ്ചിരി അവളുടെ മുഖത്തു നിറഞ്ഞു നിന്നിരുന്നു.. പിന്നീടുള്ള കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ നല്ല പരിചയത്തിൽ ആയി.. എങ്കിലും എനിക്ക് അവളോട്‌ പ്രണയം തോന്നിയിരുന്നില്ല അതിനു പറ്റുന്ന മാനസികാവസ്ഥ ആയിരു ന്നില്ലല്ലോ……. അങ്ങനെ ഇരിക്കെ ആണ് അവിചാരിതമായി ഞാൻ അവളും കൂട്ടുകാരികളും തമ്മിലുള്ള സംസാരം കേൾക്കാൻ ഇടയായത്…. അവരുടെ സംസാരത്തിൽ നിന്നും കഥാനായകൻ ഞാൻ ആണെന്ന് മനസ്സിലായി.. അതുകൊണ്ട് തന്നെ അവളുടെ മറുപടി എന്താകും എന്നറിയാൻ ആകാംഷയോടെ ഞാൻ കാത്ത് നിന്നു….. “നിന്ന് ചിരിക്കാതെ പറയെടി…. “ഞാൻ എന്ത് പറയാൻ.. പറഞ്ഞാലും നിങ്ങൾക്ക് മനസ്സിലാവില്ല.. “എന്ത് മനസ്സിലാവില്ല.. നീ പറ ഞങ്ങളും കൂടി അറിയട്ടെ നീ ഇഷ്ടപ്പെടാൻ മാത്രം അവനുള്ളതെന്ന് …. “മ്മ്മം.. പറയാം.. ഞാൻ അവനെ ആദ്യം കാണുബോൾ തന്നെ ശ്രദ്ധിച്ച ഒരു കാര്യം അവൻ അവന്റെ അച്ഛനോട് കാണിക്കുന്ന സ്നേഹം തന്നെ ആണ്.. അച്ഛന്റെ കൈയും പിടിച്ചു നടത്തുമ്പോളും പലവട്ടം ഒരു മടിയും കൂടാതെ ബാത്രൂമിൽ കൊണ്ടു പോകുകയും കൊണ്ടു വരികയും ചെയ്യുമ്പോളും അവന്റെ മുഖത്തു വിടർന്ന പുഞ്ചിരി എനിക്ക് അത്ഭുതം തോന്നി…. എല്ലാ സമയത്തും ആ അച്ഛന്റെ മുഖത്തു പുഞ്ചിരി വിടർത്താൻ അവനെപ്പോളും ശ്രമിക്കുന്നത് കാണാമായിരുന്നു.. അച്ഛൻ വേദന കൊണ്ട് പിടയുമ്പോൾ അതിനേക്കാൾ വേദന ഞാൻ അവന്റെ മുഖത്തു കണ്ടു…. ആ കണ്ണുകൾ നിറയുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്….

ഈ ജോലി തുടങ്ങി ഇത്രയും കാലത്തിനിടയിൽ ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട് അവരെല്ലാം ഒരൽപ്പം എങ്കിലും ഇഷ്ടക്കേടോ ദേഷ്യമോ ഈ അവസ്ഥയിലുള്ള അച്ഛനമ്മമാരോട് കാണിക്കുന്നത് കാണാം.. പക്ഷേ ഇവനിൽ അത് ഞാൻ കണ്ടില്ല.. അതുകൊണ്ട് തന്നെ അവനെ പരിചയപ്പെട്ടപ്പോൾ ഞാൻ ആദ്യം ചോദിച്ചതും അതിനെ കുറിച്ചായിരുന്നു….. അതിന് അവൻ നൽകിയ മറുപടിയാണ് എന്നെ അവനിലേക്ക് അടുപ്പിച്ചത്….. “അതിനു മാത്രം എന്ത് മറുപടി ആണ് അവൻ തന്നത്.. “കുട്ടിക്കാലത്ത്‌ എന്നെ പിച്ച വെച്ചു നടപ്പിച്ചത് അച്ഛൻ ആയിരുന്നു.. വീഴാതെ കൈപിടിച്ച് ദിവസവും നടത്തുമ്പോൾ ആ മുഖത്തു ഒരിക്കലും ദേഷ്യം തോന്നിയിട്ടുണ്ടാവില്ല.. അങ്ങനെയുള്ള അച്ഛനെ അതേ പോലെ കൈ പിടിച്ചു നടത്താൻ കഴിയുക എന്നത് എന്റെ ഭാഗ്യം അല്ലേ അപ്പോൾ അതിൽ എന്തിന് എനിക്ക് ദേഷ്യം തോന്നണം….. കുട്ടികാലത്തു ഒരു ചെറു പനി വന്നാൽ പോലും എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു ആശുപത്രിയിലേക്ക് ഓടിയിരുന്നത് അച്ഛൻ ആയിരുന്നു…. അങ്ങനെയുള്ള അച്ഛന് വേണ്ടി ഇത് ചെയ്യുമ്പോൾ എന്തിന് ദേഷ്യം വരണം…. ഒരുപക്ഷേ അമ്മയേക്കാൾ സ്നേഹം തന്നത് അച്ഛൻ തന്നെ ആയിരുന്നു…. ആ അച്ഛന് വേണ്ടി എന്ത് ചെയ്താലും അത് കുറഞ്ഞു പോവത്തേയുള്ളൂ എന്നും പറഞ്ഞവൻ ചിരിച്ചു.. “കുട്ടികാലത്തെ അച്ഛനെ നഷ്ടപ്പെട്ട എനിക്ക് അവൻ അച്ഛനോട് കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ അസൂയയാണ് ആദ്യം തോന്നിയത്.. അവനോട് ഇത്രയും നാൾ സംസാരിച്ചപ്പോളും അവന് പറയാനുണ്ടായിരുന്നത് അച്ഛനെ കുറിച്ചു മാത്രം ആയിരുന്നു.. അവന്റെ അമ്മ പോലും എന്നോട് പറഞ്ഞത് അച്ഛനാണ് അവനെല്ലാം എന്നാണ്.. അങ്ങനെ ഒരച്ഛന്റെ സ്നേഹവും വാത്സല്യവും എന്താണെന്നു അറിയാവുന്ന അച്ഛനെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരാൾക്കു അച്ഛനില്ലാത്ത എനിക്ക് അച്ഛന്റെ സ്നേഹവും സംരക്ഷണവും വാത്സല്യവും പകർന്നു തരാൻ കഴിയും എന്നെനിക്ക് തോന്നി…. അതുകൊണ്ടാണ് അവനോട് എനിക്കിഷ്ടം തോന്നിയത്….. പിന്നെ അവനോട് ഓരോ തവണ സംസാരിക്കുമ്പോളും ഞാൻ പോലും അറിയാതെ എന്റെ മനസ്സ് അവനിലേക്ക് അടുക്കുകയായിരുന്നു…. നിങ്ങൾ അവന്റെ സൗന്ദര്യം കാണാൻ ശ്രമിച്ചത് ശരീരത്തിൽ ആണെങ്കിൽ ഞാൻ അത് കണ്ടെത്തിയത് അവന്റെ മനസ്സിൽ ആണ് .. പിന്നെ ജോലി.. വിയർപ്പിന്റെ വില അറിയുന്നവനെ കെട്ടുന്നതും ഭാഗ്യം തന്നെ ആണ്.. എന്നും പറഞ്ഞവൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും ഞാൻ അവിടെ നിന്നും മാറി….. ശെരിക്കും അവളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു ഈ കാലഘട്ടത്തിലും ഇങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികൾ ഉണ്ടോ…. ഇവളെ പോലെ ഒരു പെണ്ണിനെ സ്വന്തമാക്കുക ഭാഗ്യം തന്നെ ആണ് എങ്കിലും പരമാവധി അവളെ അവോയ്ഡ് ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു…. ഒരുപക്ഷേ ഇപ്പോളത്തെ അവളുടെ ഒരു തോന്നൽ മാത്രം ആയിരിക്കും ഇതെല്ലാം മാത്രമല്ല പ്രണയിക്കാൻ പറ്റിയ അവസ്ഥയും ആയിരു ന്നില്ലല്ലോ.. പിന്നീട് അവൾ സംസാരിക്കാൻ വന്നപ്പോളൊക്കെ ഞാൻ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു…… അങ്ങനെ ദിവസങ്ങൾ കടന്നു പോയതിനിടയിൽ ആണ് ആശുപത്രിയിൽ വെച്ച് അപ്രതീക്ഷിതമായി അച്ഛന്റെ മരണം സംഭവിച്ചത്.. അതോടെ മാനസികമായി തന്നെ ഞാൻ ആകെ തകർന്നിരുന്നു.. അച്ഛന്റെ മരണം ഏൽപ്പിച്ച മുറിപ്പാടുമായി നാലു ചുവരുകൾക്കുള്ളിൽ ഞാൻ ഒതുങ്ങി……

അമ്മക്ക് വേണ്ടി ഇനി ജീവിക്കണം എന്നുള്ള മറ്റുള്ളവരുടെ ഉപദേശങ്ങളും എന്നെ കൂടി നഷ്ടം ആവുമോ എന്ന് തോന്നി അമ്മ ഒഴുക്കിയ കണ്ണീരോ എന്തോ ഒന്ന് വീണ്ടും ജീവിതത്തിലേക്ക് വരാൻ എന്നെ പ്രേരിപ്പിച്ചു….. താളം തെറ്റാൻ നിന്ന മനസ്സിനെ നിയന്ത്രിക്കാൻ അക്ഷരങ്ങളെ ഞാൻ കൂട്ടുപിടിച്ചു തുടങ്ങി.. അതിനിടയിൽ ആണ് അപ്രതീക്ഷിതമായി ഒരു കോൾ എന്റെ ഫോണിലേക്ക് വന്നത്…. അതവൾ ആയിരുന്നു.. വളരെ പതുങ്ങിയ ശബ്ദത്തിൽ അവൾ സംസാരിച്ചു തുടങ്ങി.. പതിയെ പതിയെ അവളുടെ വാക്കുകൾ ഉള്ളിലെ സങ്കടങ്ങളുടെ തീ അണച്ചു തുടങ്ങി…. പിന്നീട് അവളുടെ കോളുകൾ സ്ഥിരമായി തുടങ്ങി.. ഞാൻ വേണ്ടെന്ന് വെച്ച പ്രണയം അച്ഛൻ എനിക്ക് നൽകിയ സമ്മാനം പോൽ എന്നിലേക്ക് ചേക്കേറുകയായിരുന്നു….. എതിർപ്പുകൾ എല്ലാം മറികടന്ന് ഞാൻ അവളെ കെട്ടി… ഇന്നവൾ എന്റെ ഭാര്യ ആണ്….. “അതേ ഇച്ചായോ നിങ്ങൾ ഇതെന്നാ ആലോചിച്ചു കിടക്കുവാണ് …. ഉറങ്ങുന്നില്ലേ.. “ഒന്നുമില്ലെടി.. ഞാൻ നമ്മുടെ പ്രണയത്തെകുറിച്ച് ഒന്നു ഓർത്ത് നോക്കിയതാണ്….. “അതിനു നമ്മുടെ പ്രണയത്തിനു എന്താ കുഴപ്പം….. “കുഴപ്പം ഒന്നുമില്ല…. എങ്കിലും ഒരു തോന്നൽ നിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ എന്റെ ഭാര്യയായി പോയതിന്റെ പേരിൽ ഇല്ലാതായി പോയില്ലേ എന്ന്… എന്തോ ഒരു കുറ്റബോധം….. “ഓഹോ എങ്കിലേ നിങ്ങൾ ആ കുറ്റബോധത്തെയും കെട്ടിപിടിച്ചു ഇവിടെ കിടന്നോളു ഞാൻ പോവാണ് എന്നും പറഞ്ഞവൾ ദേഷ്യം കേറി കട്ടിലിൽ നിന്നും എഴുന്നേറ്റു പോവാൻ ഒരുങ്ങി…. “ഹാ ഡി പോവല്ലേ ഞാൻ വെറുതെ പറഞ്ഞതാണ്.. “വേണ്ട സത്യം പറ എന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ കാരണം.. “അതുപിന്നെ ഇന്ന് നിന്റെ കൂട്ടുകാരെ കണ്ടപ്പോൾ അവർ ചോദിക്കുന്നത് കേട്ടു വെളിയിൽ പോയി ജോലി ചെയ്യണം എന്നുള്ള ആഗ്രഹം ഒക്കെ ഉപേക്ഷിച്ചോ എന്ന്.. അത് കേട്ടപ്പോൾ തൊട്ടു എന്തോ പോലെ ഈ വീടിന്റെ ചുവരുകൾക്ക് ഉള്ളിൽ നിന്റെ സ്വപ്നങ്ങളെ ഞാൻ തളച്ചിട്ടത് പോലെ തോന്നി.. “ഓ അപ്പോൾ അതാണോ കാര്യം.. ഡാ പൊട്ടൻ ഇച്ചായ വിദേശത്തു ജോലിക്ക് പോവുക എന്നതൊക്കെ എന്റെ സ്വപ്നവും ആഗ്രഹവും ഒക്കെ തന്നെ ആയിരുന്നു.. പക്ഷെ അതിനേക്കാൾ നൂറിരട്ടി സന്തോഷമാണ് എനിക്ക് നിങ്ങളോട് ഒപ്പമുള്ള ഓരോ നിമിഷവും.. ആശുപത്രിയിലെ ജോലിയും കഴിഞ്ഞു തളർന്നു വരുമ്പോൾ ഈ മാറിലേക്ക് തല ചായ്ച്ചു കിടക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും ഏത് സ്വപ്നങ്ങൾ കൈയെത്തി പിടിച്ചാലും കിട്ടില്ല….. പിന്നെ ഒരു പെണ്ണിന്റെ സ്വപ്നങ്ങൾ പൂർത്തികരിക്കാൻ ഏതൊരാൾക്കും കഴിഞ്ഞെന്നു വരും പക്ഷേ അവളെ മനസ്സിലാക്കാനും മനസ്സറിഞ്ഞു സ്നേഹിക്കാനും അവളുടെ കുസൃതിക്കും കുറുമ്പിനും കൂട്ടു നിൽക്കാനും കഴിയുന്ന.. വിവാഹ ശേഷം അവളെ അവളായി തന്നെ ജീവിക്കാൻ അനുവദിക്കുന്നൊരാളെ കിട്ടുക എന്നതാണ് ഏതൊരു പെണ്ണിന്റെയും ഭാഗ്യം.. എനിക്ക് ഭാഗ്യം കിട്ടി.. അതിനേക്കാൾ വലുതല്ല ഒന്നും.. അതുകൊണ്ട് തന്നെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി എനിക്കെന്റെ ഈ കൂലിപ്പണിക്കാരൻ ചെക്കന്റെ സ്വപ്നങ്ങൾക്ക് നിറം പകരനായാൽ മാത്രം മതി എന്നും പറഞ്ഞവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നു.. ആ നിമിഷം നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ഇരു കൈകളും കൊണ്ടു അവളെ ഞാൻ എന്നിലേക്കു വരിഞ്ഞു മുറുക്കുകയായിരുന്നു….. (ഇങ്ങനെയും ചില പ്രണയങ്ങൾ ഉണ്ട് പ്രണയം എന്ന വാക്കിനു അർത്ഥമേകുന്ന പ്രണയങ്ങൾ.. )

(സ്നേഹപൂർവ്വം… 💕ശിവ 💕)

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular