Connect with us

Love

അവളുടെ മനസ്സു നല്ലതാണ്. അതുകൊണ്ടാണ് നിന്നെ പോലെ ഒരാളെ അവൾക്കു കിട്ടിയത്….

Published

on

രചന: സുജ അനൂപ് വരൻ

“അമ്മേ, എനിക്ക് ഒരു കഷ്ണം മീൻ തരുമോ…” കൈയ്യിലിരുന്ന തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം… “നിൻ്റെ തള്ള ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടോ, അവൾക്കു മീൻ തിന്നണം പോലും. കിട്ടുന്ന കഞ്ഞി കുടിച്ചിട്ട് പോയി പശുവിനു പുല്ല് അരിഞ്ഞിട്ടു കൊടുക്ക് അശ്രീകരമേ…” ” ഈശ്വരാ ഈ വൃത്തികെട്ടതിൻ്റെ കണ്ണ് കിട്ടി എൻ്റെ കുഞ്ഞിന് ദീനമൊന്നും വന്നേക്കല്ലേ…” ‘രണ്ടാനമ്മ പറഞ്ഞ വാക്കുകൾ തുളഞ്ഞു കയറിയത് എൻ്റെ മനസ്സിൽ ആണ്… തല തിരുമി അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ മനസ്സ് നിറയെ വിങ്ങലായിരുന്നൂ. പന്തിയിൽ എന്നും പക്ഷഭേദമാണ്. ഒരു നേരം പോലും വയറു നിറയെ ഉണ്ടിട്ടില്ല. അടുത്തിരുന്നു ഉണ്ണുന്ന അർദ്ധ സഹോദരങ്ങളുടെ പാത്രത്തിൽ വലിയ മീൻ കഷണം കിടപ്പുണ്ട്. അത് നോക്കിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. എൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ… അമ്മയുടെ മുഖം പോലും എനിക്ക് ഓർമ്മയില്ല. രണ്ടാനമ്മയെ എത്ര മാത്രം സ്നേഹിക്കുവാൻ ശ്രമിക്കുമ്പോഴുo അവർക്കു ഞാൻ ശത്രുവാണ്. എന്നും വീട്ടിൽ നല്ല കറികൾ ഉണ്ടാകും. അതൊന്നും എനിക്ക് കിട്ടില്ല. എല്ലു മുറിയെ പണി എടുത്താലും കിട്ടുന്നത് തല്ലും ശകാരവും മാത്രമാണ്. മീൻ കറി ഉണ്ടാക്കുന്ന ദിവസ്സം അമ്മ കറിയിൽ പച്ചമുളകുകൾ കുറച്ചു നെടുങ്ങനെ അരിഞ്ഞു അങ്ങിടും. അത് എനിക്കുള്ളതാണ്. അത് ഇല്ലാത്ത ദിവസ്സം മുളക് ചമ്മന്തി മാത്രം. അച്ഛൻ ഒരിക്കൽ പോലും ഞാൻ ഇവിടെ എങ്ങനെ കഴിയുന്നൂ എന്ന് അന്വേഷിച്ചിട്ടില്ല… രണ്ടാനമ്മയുടെ രണ്ടു മക്കളും വയറു നിറയെ ഉണ്ണുബോൾ എനിക്ക് അരവയറു നിറയ്ക്കുവാൻ മാത്രം ഭക്ഷണം തരുന്നൂ… പഠനമെല്ലാം പത്താം ക്ലാസ്സോടെ അവർ നിറുത്തിച്ചൂ. എത്രയോ വട്ടം എൻ്റെ കൈകൾ അവർ ചട്ടുകം വച്ച് പൊള്ളിച്ചിരിക്കുന്നൂ. മരിക്കുവാൻ എത്ര തവണ ശ്രമിച്ചൂ. അപ്പോഴൊക്കെ ഏതോ ഒരദൃശ്യ ശക്തി എന്നെ താങ്ങി നിറുത്തി.

“ബാലേട്ട, നമ്മുടെ ബിന്ദുവിന് ഒരാലോചന വന്നിട്ടുണ്ട്. വലിയ കുടുംബമാണ്. നമുക്ക് അങ്ങു നടത്തിയാലോ..” എനിക്ക് കേട്ടത് വിശ്വസിക്കുവാൻ പ്രയാസം തോന്നി. എൻ്റെ ഭാര്യ തന്നെയാണോ ഈ പറയുന്നത്. എൻ്റെ ആദ്യഭാര്യയിലെ മകളെ അവൾക്കു ഇഷ്ടമല്ല. നല്ലൊരു ആലോചന വന്നാൽ സ്വന്തം മകൾക്കു നൽകാതെ അവൾ അത് ബിന്ദുവിന് കൊടുക്കുമോ..? “എന്താ ഉഷേ കാര്യം..?” “ഇന്ന് ആ ബ്രോക്കർ വന്നിരുന്നൂ. ഞായറാഴ്ച പെണ്ണ് കാണുവാൻ വരട്ടെ എന്ന് ചോദിച്ചൂ.” “നമുക്കൊന്ന് അന്വേഷിച്ചിട്ടു പോരെ…” “അന്വേഷിക്കുവാനൊന്നുമില്ല. അവൾക്കു വയസ്സ് പതിനേഴായില്ലേ. എന്നെ കൊണ്ട് അധികമൊന്നും പറയിക്കേണ്ട..” അല്ലെങ്കിലും അവളുടെ വാക്കുകളെ മറി കടക്കുവാൻ എനിക്ക് ആവുമായിരുന്നില്ല. എല്ലാം അവളുടെ ഇഷ്ടത്തിന് നടക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചൂ. ഇവിടെ കിടന്നു കഷ്ടപ്പെടുന്ന എൻ്റെ മകൾക്കു ദൈവം തുണയുണ്ടാകും. എവിടെ പോയാലും അവൾ രക്ഷപെടും.. …………………….. “എടീ, അശ്രീകരമേ നീ ഇതുവരെ ഒരുങ്ങിയില്ലേ. പൂങ്കണ്ണീരും ഒലിപ്പിച്ചു ഇവിടെ നിൽക്കേണ്ട. അത് കാണുവാൻ ഇവിടെ ആരുമില്ല..” ഞാൻ കണ്ണുകൾ തുടച്ചൂ. എൻ്റെ അമ്മയെ മനസ്സിൽ ഓർത്തൂ. ആരും തുണയില്ലാത്തവർക്കു ദൈവം തുണയുണ്ടാവും. രണ്ടാനമ്മ തന്ന സാരി ഉടുത്തു ഞാൻ പുറത്തേയ്ക്കു ചെന്നൂ.. പയ്യൻ വന്നിട്ടില്ല എന്നാണ് ഞാൻ കരുതിയത്. അവിടെ ഇരുന്നിരുന്ന പ്രായം ചെന്ന ആൾക്ക് സന്തോഷത്തോടെ ഞാൻ ചായ കൊടുത്തൂ. ഒന്നും സംസാരിക്കുവാൻ നിൽക്കാതെ ഞാൻ അകത്തേയ്ക്കു പോന്നൂ.. …………………………… “എന്നാലും നീ ചെയ്യുന്നത് തെറ്റല്ലേ. നിൻ്റെ മകൾ ആയിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമോ..” “ദേ, മനുഷ്യാ ഞാൻ പറയുന്നത് അങ്ങു കേട്ടാൽ മതി. നിങ്ങൾ കോടിക്കണക്കിനു സമ്പാദിച്ചു വച്ചിട്ടുണ്ടോ, അവളെ കെട്ടിച്ചയക്കുവാൻ. മര്യാദയ്ക്ക് അല്ലെങ്കിൽ അച്ഛനെയും മോളെയും ഞാൻ ഇവിടെ നിന്നും ഇറക്കി വിടും..” “എന്നാലും അയാൾക്ക്‌ നാൽപതു വയസ്സ് എങ്കിലും ഇല്ലേ. എൻ്റെ മകളുടെ അച്ഛനാകുവാൻ പ്രായമുണ്ട്. പോരാത്തതിന് ഒരു കൊല നടത്തി ജയിലിൽ കിടന്നവനും. ജീവപര്യന്തം കഴിഞ്ഞു ഇറങ്ങിയതല്ലേ ഉള്ളൂ..” “നമ്മുടെ വീടിൻ്റെ മുകളിൽ എത്ര കടമുണ്ട് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതെല്ലാം അവർ വീട്ടിത്തരും..” എനിക്ക് അവളോട് പറഞ്ഞു ജയിക്കുവാൻ ആവില്ല. എൻ്റെ കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ. എൻ്റെ മകളെ അവൾ ആർക്കോ വിൽക്കുകയാണ്. കൺകോണിൽ വന്ന രണ്ടു തുള്ളി കണ്ണുനീർ ഞാൻ ആരും കാണാതെ തുടച്ചൂ….

വിവാഹം ആർഭാടപൂർവം നടന്നൂ. അവളുടെ കഴുത്തിൽ താലി വീഴുമ്പോൾ അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എൻ്റെ മനസ്സൊന്നു പിടഞ്ഞു. അവൾക്കായി ഒന്നും ചെയ്യും കഴിയുവാനാകാതെ നിൽക്കുന്ന ഒരു ഹതഭാഗ്യവാനായ അച്ഛനാണ് ഞാൻ. ചെറുക്കൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ കണ്ണുനീർ ഞാൻ തുടച്ചൂ.. മകൾ യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ എൻ്റെ ഭാര്യ നാട്ടുകാർ കാണുവാൻ പൂങ്കണ്ണീർ പൊഴിച്ചൂ… കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിയ അവളെ ഞാൻ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചൂ. ഒപ്പം മനസ്സിൽ ഒരായിരം വട്ടം മാപ്പുo പറഞ്ഞു. …………………………………. പേടിച്ചരണ്ട് എട്ടൻ്റെ അമ്മ തന്ന നിലവിളക്കും വാങ്ങി ആ വീട്ടിലേയ്ക്കു കയറുമ്പോൾ ഇനി എന്ത് എന്ന ചോദ്യം എൻ്റെ മനസ്സിൽ നിറഞ്ഞു. പെട്ടെന്ന് അദ്ദേഹം പറഞ്ഞു.. “ബിന്ദു, മുകളിൽ ആണ് നമ്മുടെ മുറി. നിൻ്റെ പെട്ടി അവിടെ വച്ചോളൂ…” തലയാട്ടി ഞാൻ ജോലിക്കാരിയോടൊപ്പം മുകളിലെ മുറിയിലേയ്ക്കു പോയി. എസ്റ്റേറ്റിന് നടുവിലുള്ള ആ വീട്ടിൽ അദ്ദേഹവും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൻ്റെ മനസ്സിൽ ഭയം നിറഞ്ഞു. രാത്രിയിൽ ആ മുറിയിൽ ഞാൻ ഒറ്റയ്ക്കായിരുന്നൂ. പിറ്റേന്ന് അദ്ദേഹം മുറിയിലേയ്ക്ക് വന്നൂ. “രാത്രി എസ്റ്റേറ്റിലുള്ള എല്ലാ ജോലിക്കാരും വരും. പാർട്ടി ഉണ്ട്. നിനക്ക് വേണ്ട സാരി എല്ലാം ആ അലമാരയിൽ ഉണ്ട്. ഉടുത്തൊരുങ്ങി ഇരിക്കണം.” അദ്ദേഹം പോയപ്പോൾ ഞാൻ താഴെ അടുക്കളയിലേക്കു ചെന്നൂ. അവിടെ അദ്ദേഹത്തിൻ്റെ പ്രായമായ അമ്മ ഉണ്ടായിരുന്നൂ. “മോൾ, അടുക്കളയിൽ ഒന്നും കയറേണ്ട. നിനക്ക് ആവശ്യമുള്ളതെല്ലാം വച്ചുണ്ടാക്കി തരുവാൻ ഇവിടെ ജോലിക്കാരുണ്ട്. ഇന്നലെ നീ യാത്ര ചെയ്തു ക്ഷീണിച്ചല്ലെ വന്നത്, അതുകൊണ്ടാണ് ഞാൻ അധികം ശല്യം ചെയ്യാതിരുന്നത്. പതിയെ ഇവിടത്തെ കാര്യങ്ങൾ എല്ലാം ഞാൻ പഠിപ്പിച്ചു തരാം.” രാത്രിയിൽ നടന്ന പാർട്ടിയിൽ പേടിച്ചരണ്ടു നിൽക്കുന്ന എന്നെ കുറച്ചു നേരം കഴിഞ്ഞപ്പോൾ അദ്ദേഹം അമ്മയോടൊപ്പം മുറിയിലേയ്ക്കു അയച്ചൂ. പിറ്റേന്ന് രാവിലെ മാത്രമാണ് അദ്ദേഹം എൻ്റെ മുറിയിലാണ് ഉറങ്ങിയത് എന്ന് എനിക്ക് മനസ്സിലായത്. പതിയെ പതിയെ ഞാൻ ആ വീടുമായി ഇണങ്ങി ചേർന്നൂ. ഒരിക്കൽ അമ്മയാണ് ആ കഥ എന്നോട് പറഞ്ഞു തന്നത്. “നീ കാണുന്ന ജയൻ, പണ്ടത്തെ ജയൻ്റെ പ്രേതം മാത്രമാണ്. ബിരുദം അവസാന വർഷം ആണ് എൻ്റെ കുട്ടി അത് ചെയ്തത്. പണത്തിൻ്റെ ഹുങ്ക് ഒന്നുമല്ല. എൻ്റെ ഒരേ ഒരു മകളെ പറഞ്ഞു പറ്റിച്ചു ഉപേക്ഷിച്ചവനെ, അവൻ കൊന്നൂ. പൊന്നു പോലെ സ്നേഹിച്ചു വളർത്തിയ എൻ്റെ മകളെ ആത്മഹത്യയിലേയ്ക്ക് നയിച്ചിട്ടു ഒരു കൂസലുമില്ലാതെ നടക്കുന്ന അവനെ എൻ്റെ മകൻ കൊന്നൂ. എത്രയോ പെൺകുട്ടികളെ നശിപ്പിച്ച ഒരുത്തനെ അവൻ കൊന്നു കളഞ്ഞത്‌ ഒരു തെറ്റായി എനിക്ക് ഇന്നുവരെ തോന്നിയിട്ടില്ല.

മോള് പേടിക്കേണ്ട. അവൻ നിന്നെ പൊന്നു പോലെ നോക്കും. നിനക്ക് ഒരു കുറവും ഇവിടെ ഉണ്ടാകില്ല. അവൻ ജയിലിൽ പോയപ്പോൾ മനസ്സ് നീറിയാണ് അവൻ്റെ അച്ഛൻ പോയത്. ജയിലിൽ നിന്നും എൻ്റെ കുട്ടി വന്നിട്ട് നാല് മാസമായി. അവൻ ആകെ മാറി പോയി. അവൻ്റെ ജീവിതത്തിൽ ഇത്തിരി പ്രകാശം കൊടുക്കുവാൻ നിനക്ക് ആകും…” കഥകൾ കേട്ടപ്പോൾ എനിക്ക് ഭയമാണ് തോന്നിയത്. ഒരു കൊലപാതകിയാണ് എൻ്റെ ഭർത്താവ്. സത്യം ആർക്കറിയാം. എരിതീയിൽ വീണ പോലെയാണ് എനിക്ക് തോന്നിയത്…. പക്ഷേ ഞാൻ എവിടെ പോകുവാൻ, എനിക്ക് ആരുമില്ലല്ലോ… പലപ്പോഴും അദ്ദേഹം അടുത്തേയ്ക്കു വരുമ്പോൾ ഞാൻ പേടിച്ചൊഴിഞ്ഞു മാറി. അദ്ദേഹത്തോട് സംസാരിക്കുവാൻ പോലും എനിക്ക് ഭയമായിരുന്നൂ. എന്നാൽ എല്ലാം മനസ്സിലാക്കുന്ന പോലെ മാത്രമാണ് അദ്ദേഹം എന്നോട് പെരുമാറിയത്. പതിയെ പതിയെ ആ മനസ്സിലെ നന്മ തിരിച്ചറിയുവാൻ എനിക്കായി…. ……………………………… അച്ഛനെ കാണണം എന്ന് തോന്നിയപ്പോൾ എൻ്റെ വീട്ടിലേയ്ക്കു അദ്ദേഹം എന്നെ കൊണ്ട് പോയി. ഞാൻ വീട്ടിൽ എത്തിയ ഉടനെ അച്ഛൻ ഓടി വന്നു കെട്ടിപിടിച്ചൂ. എൻ്റെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ രണ്ടാനമ്മയ്ക്കു അത് അത്ര രസിച്ചില്ല. എൻ്റെ വില കൂടിയ വസ്ത്രങ്ങൾ എല്ലാം കണ്ടപ്പോൾ അവർക്കു നന്നേ ദേഷ്യംവന്നൂ. അദ്ദേഹത്തെ അവിടെ സ്വീകരിച്ചു ഇരുത്തിയ ശേഷം അവർ എന്നോട് അടുക്കളയിൽ കയറി ഭക്ഷണം വയ്ക്കുവാൻ ആവശ്യപ്പെട്ടു. ഞാൻ വേഗം എഴുന്നേറ്റതും അധികാരത്തോടെ ഒരു കൈ എന്നെ തടഞ്ഞു. “ഇവൾക്ക് അച്ഛനെ കാണണം എന്ന് പറഞ്ഞു, അതുകൊണ്ടു മാത്രം ആണ് അവളെ ഞാൻ അവളെ ഇവിടേയ്ക്ക് കൂട്ടി കൊണ്ടുവന്നത്. പഴയ പോലെ നിങ്ങളുടെ വീട്ടിലെ ജോലിക്കാരി തിരിച്ചു വന്നതായി നിങ്ങൾ കരുതേണ്ട. ഇത്ര ചെറിയ ഒരു കുട്ടിയെ വിവാഹം കഴിക്കുവാൻ എനിക്ക് ഒരിക്കലും താല്പര്യം ഉണ്ടായിരുന്നില്ല. അവളുടെ കഥകൾ എല്ലാം ബ്രോക്കർ വന്നു അമ്മയോട് പറഞ്ഞിരുന്നൂ. അവൾക്കു നല്ലൊരു ജീവിതം കൊടുക്കുവാൻ എനിക്ക് ആവും എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് അമ്മയുടെ നിർബന്ധപ്രകാരം ഞാൻ അവളെ വിവാഹം കഴിച്ചത്. അവളെ ഞാൻ വേറെ രീതിയിൽ സഹായിക്കുവാൻ നോക്കിയാൽ സമൂഹം പലതും പറയും. പക്ഷേ, ഞാൻ വിവാഹം കഴിച്ചു എൻ്റെ കൂടെ എൻ്റെ വീട്ടിലേയ്ക്കു വന്ന അവൾക്കു ഒന്നിനും ഒരു കുറവും ഉണ്ടാവില്ല എൻ്റെ ആ വീട്ടിൽ.” “ഒരു കൊലപാതകിയുടെ കീഴിൽ അവൾ കഷ്ടപെടുമെന്നു കരുതിയ നിങ്ങൾക്കാണ് തെറ്റിയത്. എൻ്റെ വീട്ടിൽ ഒരു രാജകുമാരിയെ പോലെ അവൾ വാഴും…” ” ഇനി ഒരിക്കലും അവളെ ഞാൻ ഈ വീട്ടിലേയ്ക്കു അയക്കില്ല അച്ഛാ. അച്ഛന് വിഷമം തോന്നരുത്. അച്ഛന് എപ്പോഴെങ്കിലും അവളെ കാണണം എന്ന് തോന്നിയാൽ ഞാൻ കാറ് അയക്കാം. അച്ഛൻ ഇടയ്ക്കൊക്കെ അവിടെ വന്നൂ നിൽക്കണം. അവൾ ഒറ്റയ്ക്ക് ഈ വീട്ടിൽ വന്നിട്ട് എന്തെങ്കിലും കാരണത്താൽ അവളുടെ കണ്ണ് നിറഞ്ഞു എന്നറിഞ്ഞാൽ എൻ്റെ അമ്മയ്ക്ക് അത് സഹിക്കാനാവില്ല. ഒരു മകളെ നഷ്ടപെട്ട ദുഃഖം ആ പാവം മറക്കുന്നത് ഇവളെ സ്‌നേഹിക്കുമ്പോൾ ആണ്…” “അച്ഛൻ്റെ കണ്ണുകൾ അവളുടെ കഴുത്തിൽ ഞാൻ താലി കെട്ടിയപ്പോൾ നിറയുന്നത് ഞാൻ കണ്ടിരുന്നൂ.

ഒരിക്കലും അച്ഛൻ അവളെ ഓർത്തു ഇനി കരയരുത്. എൻ്റെ ഈ കൈകളിൽ അവൾ എന്നും സുരക്ഷിതയായിരിക്കും…” ഞാൻ അത്ഭുതത്തോടെ ആ മുഖത്തേയ്ക്കു നോക്കി. ആദ്യമായാണ് ആരെങ്കിലും എനിക്ക് വേണ്ടി സംസാരിക്കുന്നത്‌. അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അച്ഛൻ ഒന്ന് മാത്രം പറഞ്ഞു. “നിനക്ക് നല്ലതു മാത്രമേ വരൂ മോനെ. അവളുടെ മനസ്സു നല്ലതാണ്. അതുകൊണ്ടാണ് നിന്നെ പോലെ ഒരാളെ അവൾക്കു കിട്ടിയത്. ഞാൻ വരും ഇടയ്ക്കൊക്കെ അവളെ കാണുവാൻ. ഇപ്പോഴാണ് എനിക്ക് സമാധാനമായത്. മനസ്സമാധാനത്തോടെ വയറു നിറയെ ഉണ്ട് എൻ്റെ കുട്ടി ഇനി എങ്കിലും ജീവിക്കുമല്ലോ. നീ വലിയവനാണ്, നീ മാത്രമാണ് എൻ്റെ മകൾക്കു ചേർന്ന വരൻ..

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular