Connect with us

Love

എനിക്ക് എന്തോ ഇഷ്ടായി ഈ ചേട്ടനെ. ഇനിയും ഇതുപോലെ തല്ലുകൂടണമെന്ന് ആഗ്രഹവുമുണ്ട്…

Published

on

രചന: Santhosh Appukuttan

“ഒരു രൂപയ്ക്ക് വേണ്ടി ചേട്ടൻ കുറേ നേരമായല്ലോ വായിട്ടലക്കുന്നത്.ആ അമ്മച്ചിടെ കൈയിൽ ഇല്ലാതെയല്ലേ?” ഫുട്ബോർഡിൽ നിന്ന് മുന്നോട്ടു കയറി വന്ന് ചൂടായി ചോദിച്ച ആ പെൺക്കുട്ടിയെ കണ്ടക്ടർ കുറച്ചു നേരം നോക്കി നിന്നു. യാത്രക്കാരിൽ നിന്ന് ചിരിയും മർമ്മരവും ഉയർന്നതോടെ കണ്ടക്ടർക്ക് തൊലിയുരിയുന്നതു പോലെ തോന്നി. “നീ വെറും പെണ്ണായി പോയി” ജാള്യതയിൽ നിന്ന് രക്ഷപ്പെടാൻ കണ്ടക്ടർ പതിയെ പല്ലിറുമ്മി പറഞ്ഞപ്പോൾ അവൾ ശബ്ദത്തിൽ ചിരിച്ചു. “ഓ – ഭാഗ്യം! ചേട്ടനിക്ക് അങ്ങിനെ തോന്നിയല്ലോ? പക്ഷേ എൻ്റെ മമ്മിയും, ഡാഡിയും പറയുന്നത് ഞാൻ ആണാണെന്നാ” അവളുടെ മറുപടി കേട്ടതോടെ,വീണ്ടും യാത്രക്കാരിൽ നിന്ന് ചിരിയുതിർന്നപ്പോൾ കണ്ടക്ടർ ഉരുകിയൊലിച്ചു “ദാ ചേട്ടാ അമ്മച്ചി ബാക്കി തരാനുള്ള ആ ഒരു രൂപ” ഒരു പുഞ്ചിരിയോടെ നിലാവ് കണ്ടക്ടർക്കു നേരെ പൈസ നീട്ടുന്നതിനിടെയാണ്, ഇവിടെ നടക്കുന്ന ബഹളങ്ങളൊക്കെ ശ്രദ്ധിച്ച്, തിരിഞ്ഞു നോക്കുന്ന ഡ്രൈവറെ കണ്ടതും,ഞെട്ടിയതും ! “ൻ്റെ പൊന്നു സുഗുണൻ ചേട്ടാ മുന്നോട്ടു നോക്കി വണ്ടി ഓടിക്ക്. എത്ര ജീവനാ ഇതിലുള്ളത് എന്നറിയോ?” നിലാവിൻ്റെ ചോദ്യം കേട്ടതും, പേടിയോടെ സുഗുണൻ ക്ലച്ചമർത്താതെ ഗിയറിട്ടു. “കപ്പ പറിക്കുന്നതു പോലെ ഗിയറിട്ടു, ബോക്സ് കേടാക്കിയാൽ ഇനി സ്വയം നന്നാക്കേണ്ടി വരും.മാനേജർ അങ്കിളിൻ്റെ സ്വഭാവം അറിയാമല്ലോ?” ഡ്രൈവർ സീറ്റിനരികിൽ വന്നു നിന്നു നിലാവ് അങ്ങിനെ പറഞ്ഞപ്പോൾ, കണ്ടക്ടർ സംശയത്തോടെ അവളെ നോക്കി. “ചേട്ടൻ പുതിയ ആളാണ് അല്ലേ? എവിടെയോ കണ്ടു മറന്നൊരു രൂപമുണ്ട് ചേട്ടന്” നിലാവ് പറഞ്ഞതു കേട്ടപ്പോൾ കണ്ടക്ടർ ഒന്നും മനസ്സിലാവാതെ ഡ്രൈവറെ നോക്കി. “ഈ ബസ്സടക്കം ഏഴ് ബസ്സ് ഉള്ള നിലാവ് ട്രാവൽസിൻ്റെ ഓണറാ ഈ കാന്താരി. മിസ് നിലാവ് വാസുദേവ്.” “സോറി. ഞാൻ അറിയാതെ” കണ്ടക്ടർ വിഷമത്തോടെ പറഞ്ഞപ്പോൾ നിലാവ് സാരമില്ലായെന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ കണ്ണടച്ചു. ആ പുഞ്ചിരിയ്ക്ക്, കാർമേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് തെളിഞ്ഞു വരുന്ന ചന്ദ്രികയുടെ ചേലുണ്ടെന്ന് അവന് തോന്നി. കുട്ടിക്കാലത്ത്, അമ്മ കാണിച്ചു തരുന്ന അമ്പിളി അമ്മാവൻ്റെ ആർദ്രതയും അവൻ നിലാവിൽ കണ്ടു. “ഇവൻ്റെ പേര് രാജേഷ് എന്നാണ് മോളെ. നിങ്ങളുടെ അടുത്തുള്ള കോളനിയിൽ താമസമാക്കിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. ഇവൻ്റെ കൈയിൽ നിന്ന് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ മോൾ ക്ഷമിച്ചേക്കണം” സുഗുണൻ പറഞ്ഞപ്പോൾ അവൾ പുഞ്ചിരിയോടെ രാജേഷിനെ നോക്കി.

“എനിക്ക് എന്തോ ഇഷ്ടായി ഈ ചേട്ടനെ. ഇനിയും ഇതുപോലെ തല്ലുകൂടണമെന്ന് ആഗ്രഹവുമുണ്ട്. പക്ഷെ” പറഞ്ഞു വന്ന വാചകം പൂർത്തിയാക്കാതെ അവൾ രാജേഷിനെ തന്നെ നോക്കി നിന്നു പതിയെ തലയാട്ടിയപ്പോൾ ആ മിഴികൾ എന്തിനാണെന്നറിയാതെനിറഞ്ഞു തുടങ്ങിയിരുന്നു. “നാളെ ഉച്ചയ്ക്ക് മമ്മിയുടെയും, ഡാഡിയുടെയും ഒപ്പം ഞാൻ ദുബായിലേക്ക് പോകുകയാണ് സുഗുണൻ ചേട്ടാ” അരുതാത്തതെന്തോ കേട്ടതുപോലെ,സുഗുണൻ അവിശ്വസനീയതയോടെ അവളെ നോക്കുമ്പോൾ, ആ വിടർന്ന മിഴികളിൽ നീരുറവ പൊടിയുന്നതയാൾ കണ്ടു. അതുവരെ കലപിലയിലമർന്നിരുന്ന ബസിനകം നിശബ്ദമായി. ഒരു രൂപ കൊടുക്കാനില്ലാതെ വിഷമിച്ചിരുന്ന അമ്മച്ചി, ഒരു തേങ്ങലോടെ വന്ന് അവളെ കെട്ടിപ്പിടിച്ചു. സുഗുണൻ ചേട്ടനും, ഒന്നും പറയാതെ വിദൂരതയിലേക്കും നോക്കി, സ്റ്റിയറിംഗ് പിടിച്ചിരുന്നു. ഗ്രാമങ്ങളുടെ ഇടയിലൂടെയുള്ള ടാറിട്ട ചെറിയ റോഡിലൂടെ, വളവുകളും, തിരിവുകളും പിന്നിട്ട് ആ ബസ് പതിയെ നീങ്ങികൊണ്ടിരുന്നു. ഓരോ സ്റ്റോപ്പ് എത്തുമ്പോഴും, വണ്ടി നിൽക്കുന്നതും, ആളുകൾ ഇറങ്ങുന്നതും, കയറുന്നതും ഒരു സ്വപ്നത്തിലെന്നവണ്ണമായിരുന്നു തോന്നിയിരുന്നത്. നിശബ്ദമായ ആ അന്തരീക്ഷത്തിലേക്ക് മഴ ശബ്ദം പൊടുന്നനെ ആർത്തലച്ചു വന്നു. ഫ്രണ്ട്ഗ്ലാസ്സിനു മുന്നിൽ കുതിച്ചൊഴുകുന്ന വെള്ളത്തുള്ളികളെയും നോക്കി നിന്ന നിലാവിൻ്റെ മിഴികളും നിറഞ്ഞുതുളുമ്പി. “ഇവിടെ നിന്ന് പോയാൽ ഈ മഴകാഴ്ചകളൊക്കെ ഒരു സ്വപ്നമായി മാറും അല്ലേ സുഗുണൻ ചേട്ടാ?” നിലാവിൻ്റെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ, അയാളുടെ ഉള്ളിലും ഒരു സങ്കടപെരുമഴ ആർത്തു പെയ്യുകയായിരുന്നപ്പോൾ. ഇത്രയേറെ ഗ്രാമവാസികൾ നെഞ്ചോട് ചേർക്കുന്ന നിലാവ് എന്ന പെൺക്കുട്ടി ഒരു അത്ഭുതമായി തോന്നി രാജേഷിന്. കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത ഇവളുടെ മനസ്സ്, വളരെ സുന്ദരമായിരിക്കും. അതുകൊണ്ടാണല്ലോ, ഈ നിഷ്കളങ്കർ ഇവളെ ഇത്രമാത്രം സ്നേഹിക്കുന്നത് ? ഓരോന്നും ഓർത്ത് കമ്പിയിൽ ചാരി നിന്ന രാജേഷ് ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്നത്, ഒരു വലിയ വീടിനു മുന്നിൽ ബസ് ബ്രേക്കിട്ടപ്പോഴാണ്. എല്ലാവരോടും നിറഞ്ഞ കണ്ണുകളോടെ യാത്ര പറഞ്ഞു പോകുന്ന അവൾ ഒരു നിമിഷം തിരിഞ്ഞു നിന്നു രാജേഷിനെ നോക്കിയതും അവൻ അറിയാതെ പുഞ്ചിരിച്ചു. കണ്ണീർ തുടച്ചുകൊണ്ട്, തിരിഞ്ഞു നോക്കി അവൾ ആ വലിയ ഗേറ്റ് കടന്നപ്പോൾ, ഹൃദയത്തിലൊരു ശൂന്യത അനുഭവപ്പെട്ടു അവന്. നിലാവിനോട്,ഒരിത്തിരി ദേഷ്യം തോന്നിയിരുന്നുവെങ്കിലും, ഇപ്പോൾ അതെല്ലാം മാറി സങ്കടാവസ്ഥയിലാണ് മനസ്സ്. ആ നോട്ടം…. എത്രയും പ്രിയപ്പെട്ടവർ പിരിഞ്ഞു പോകുമ്പോഴുള്ള കണ്ണീർ നിറഞ്ഞ നോട്ടം….. പറയാൻ കഴിയാതെ വാക്കുകൾ തൊണ്ടക്കുഴിയിൽ കിടന്ന് വട്ടം കറങ്ങുന്നതു പോലെ തോന്നിയപ്പോൾ, അവൻ നിലത്ത് മലർന്നുകിടന്നു. മഴമാറി, മാനം തെളിഞ്ഞ് അമ്പിളിമാമൻ നിലാവിൻ്റെ വെട്ട മൊഴുക്കികൊണ്ടിരുന്നു. അടുത്തുള്ള വിശാലമായ പാടത്തിനു മുകളിൽ മിന്നാമിന്നി കൂട്ടം നൃത്തം വെക്കുന്നുണ്ട്. “നീ ഇതൊന്ന് പിടിപ്പിച്ചേ, മഴയെത്തും മുൻപെ എനിക്കു കൂടണയണം” ഡ്രൈവർ സുഗുണൻ്റെ സംസാരം കേട്ടപ്പോൾ, രാജേഷ് ചിന്തകളിൽ നിന്നുണർന്ന്, അയാളിൽ നിന്ന് മദ്യഗ്ലാസ്സ് വാങ്ങി. “ഇവിടെ ഇരുന്നുള്ള കള്ള്കുടി നിലാവ്മോൾ പോയാൽ തീർന്നു. ആ മാനേജർ ആളൊരു മുരടനാ” വിഷമത്തോടെ സുഗുണൻ ചേട്ടൻ ആത്മഗതമെന്നോണം പറയുമ്പോൾ, അവൻ്റെ കണ്ണുകൾ ബസ് ഷെഡ്ഡിനുള്ളിൽ അലഞ്ഞു നടക്കുകയായിരുന്നു. നാലഞ്ച് ബസ്സുകൾ ഉണ്ട്.

ടയറുകളും മറ്റും അങ്ങിങ്ങായി കിടക്കുന്നുണ്ട്. “ദുബായിയിൽ വലിയൊരു കമ്പനി നടത്തുന്ന വാസുദേവൻ മുതലാളിക്ക് ഈ ബസ് സർവീസിൻ്റെ ആവശ്യമൊന്നുമില്ല. ഒരിക്കൽ തൊഴിലാളികളുടെ പ്രശ്നം കാരണം നിർത്താൻ പോയതുമാണ്” ഗ്ലാസിൽ പകുതിയോളം ഒഴിച്ച മദ്യം, വെള്ളം ഒഴിക്കാതെ ഒറ്റവലിക്ക് കുടിച്ച സുഗുണൻ, കൈയിലുണ്ടായിരുന്ന കപ്പലണ്ടി ഒരു നുള്ള് എടുത്ത് വായിലേക്ക് എറിഞ്ഞു ചവയ്ക്കാൻ തുടങ്ങി. ” ബസ്സ് സർവീസ് നിർത്തിയാൽ കുറെ പാവങ്ങൾ പട്ടിണിയാകുമെന്ന് പറഞ്ഞ്,അന്ന് ഈ നിലാവ് മോൾ ആണ് എതിർത്തത്. മോൾ പറഞ്ഞാൽ അതിനപ്പുറത്തേക്ക് ഒരു വാക്കില്ല മുതലാളിക്ക് ” ഒന്നു നിർത്തി സുഗുണൻ അടുത്ത ഗ്ലാസ്സും വായിലേക്ക് കമഴ്ത്തി ചിറി തുടച്ചു. “നാട്ടുക്കാർക്ക് അവളോടുള്ള സ്നേഹം നീ ഇന്നു കണ്ടതല്ലേ? പേര് പോലെ തന്നെയാണ് മോൾ. ഈ ഗ്രാമത്തിൻ്റെ നിലാവ് ” സുഗുണൻ ചേട്ടൻ്റെ ശബ്ദം കുഴഞ്ഞു തുടങ്ങിയിരുന്നപ്പോൾ. ” വല്യ പഠിപ്പൊക്കെയുണ്ടെങ്കിലും അതിൻ്റെ ഒരു ഗർവുമില്ല ൻ്റെ മോൾക്ക്. ഒഴിവുള്ള ദിവസങ്ങളിൽ അവൾ ഇന്നു വന്നതു പോലെ നമ്മുടെ ബസ്സിൽ വരും. ഓരോരുത്തരോടും വാ തോരാതെ സംസാരിക്കും. അതല്ലെങ്കിൽ നീ താമസിക്കുന്ന കോളനിയിൽ ഓരോരുത്തരുടെയും സുഖവിവരങ്ങൾ അന്വേഷിച്ച് നടക്കും” ഒരു അത്ഭുത കഥ കേൾക്കുന്നതു പോലെ രാജേഷ് അയാളെ കേട്ടിരുന്നു. “മുതലാളി ഇവിടുത്തെക്കാരനല്ല. ദൂരേന്ന് വന്നതാ. ഒരുപാട് പ്രാർത്ഥനകൾക്കും, വഴിപാടുകൾക്കും ശേഷം, വർഷങ്ങൾ കഴിഞ്ഞാണ് മോൾ ഉണ്ടായതെന്നു ഇവിടുള്ളവർ പറയുന്നു ” സങ്കടത്തോടെ പറഞ്ഞുക്കൊണ്ട് ഗ്ലാസിലേക്ക് മദ്യം നിറയ്ക്കുന്ന സുഗുണൻ ചേട്ടൻ്റെ കൈ വല്ലാതെ വിറയ്ക്കുന്നത് രാജേഷ് കണ്ടു. “മോൾ പോയി കഴിഞ്ഞാൽ ഞാൻ ഇവിടുത്തെ ജോലി വിടും. ആ മാനേജർ സുദേവനുമായി യോജിച്ച് പോകാൻ കഴിയില്ല എനിക്ക് ” സുഗുണൻ, രാജേഷിനരികിലായ് ചേർന്നിരുന്നു. “മോളും, സുദേവൻ്റെ മകനും തമ്മിൽ ഇഷ്ടത്തിലാണെന്ന് ഇവിടെ ചിലർ പറയുന്നുണ്ട്.ഞാനതു വിശ്വസിക്കില്ല. അവൻ പക്കാ ഫ്രോഡ് ആണ്. അവന് ഇല്ലാത്ത ദു:ശീലങ്ങൾ ഇല്ല” സുഗുണനിൽ നിന്ന് ആ വാചകമുയർന്നതോടെ അതുവരെ തൊടാതിരുന്ന മദ്യഗ്ലാസ് എടുത്ത് രാജേഷ് വായിലേക്കു കമഴ്ത്തി. ഒരു തീഗോളം താഴോട്ടേക്കിറങ്ങുന്നതു പോലെ തോന്നിയെങ്കിലും, അവൻ്റെ മനസ്സിലപ്പോൾ, കണ്ണീരോടെ വിട പറയുന്ന നിലാവിൻ്റെ മുഖമായിരുന്നു. പതിവില്ലാത്ത കുടിയും കഴിഞ്ഞ്, സുഗുണൻ ചേട്ടനോട് യാത്രയും പറഞ്ഞ് രാജേഷ് ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ, കൊട്ടാര സദൃശ്യമായ ആ വീട്ടിൽ, ജനൽ തുറന്ന് പുറത്ത് ഒഴുകിപ്പടരുന്ന പാൽവെളിച്ചത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു നിലാവ്! ബസ്സിലെ,യാത്രക്കാർക്കു മുന്നിൽ കണ്ടക്ടർ ബാഗും പിടിച്ച്, അപമാനിതനായി നിൽക്കുന്ന രാeജഷിൻ്റെ മുഖം ,അവളുടെ മനസ്സിൽ വല്ലാത്ത വേദനയുണർത്തിക്കൊണ്ടിരുന്നു. “മോൾക്ക് ദുബായിലേക്ക് വരാൻ ഇഷ്ടമില്ലെങ്കിൽ വരണ്ട. ഇവിടെ മുത്തച്ഛനോടും, മുത്തശ്ശിയോടും ഒപ്പം നിന്നോ?” പിന്നിൽ നിന്നുയർന്ന വാസുദേവൻ്റെ ശബ്ദം കേട്ടതും, നിലാവ് കണ്ണീർ തുടച്ച് ആ നെഞ്ചിലേക്ക് ചാഞ്ഞു. “ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്കു വന്നതിൽ പിന്നെ എൻ്റെ മോളുടെ മുഖം തെളിഞ്ഞു ഡാഡി കണ്ടിട്ടില്ല” തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന മോൾ തേങ്ങുകയാണെന്നറിഞ്ഞ അയാൾ, അവളുടെ പുറത്ത് പതിയെ തലോടി. “ഈ ഒരു പോക്കോടു കൂടി അവിടെത്തെ ബിസിനസ്സ് ഡാഡി നിർത്തുകയാണ്. എനിക്കും, മമ്മിക്കും നിന്നെക്കാൾ വലുതല്ലല്ലോ മറ്റൊന്നും” വാസുദേവൻ്റെ വാക്ക് കേട്ടതോടെ നിലാവ് പൊട്ടിക്കരഞ്ഞു. എല്ലാം കേട്ട് വാതിലിനപ്പുറത്ത് നിന്ന വീണ അവർക്കടുത്തേക്ക് പതിയെ നടന്നുവന്നു. മമ്മിയെ കണ്ടതും, കണ്ണീർ തുടച്ച് നിലാവ് അവരുടെ കവിളിൽ അമർത്തി ചുംബിച്ചു. “ഈ മമ്മിയെ കണ്ടാൽ പ്രായം തോന്നാത്തത് എന്താണ് ഡാഡീ? ശരിക്കും എന്നെ പ്രസവിച്ചത് മമ്മി തന്നെയാണോ?’ നിലാവിൻ്റെ വാക്ക് കേട്ടതും ചിരിയോടെ വാസുദേവൻ, വീണയെ നോക്കിയെങ്കിലും, അവൾ ഒന്നുമറിയാത്ത പോലെ മകളെ മാറോട് ചേർത്ത് തഴുകുകയായിരുന്നു. പൊടുന്നനെ വാസുദേവൻ്റെ മൊബൈൽ റിംഗ് ചെയ്തതും, അയാൾ കാതോരം ചേർത്തു. “മോളൂ ഡാഡിയിപ്പോൾ വരാം.

വീണേ കോളനിക്കു മുന്നിൽ ഒരു ബൈക്ക് ആക്സിഡൻറ്. ഞാൻ അവരെ ഹോസ്പിറ്റലിൽ ആക്കിയിട്ട് വരാം ” വാസുദേവൻ ധൃതിയിൽ താഴോട്ട് നടക്കാനൊരുങ്ങിയതും, നിലാവ് ആ കൈ പിടിച്ചു. “ഡാഡിക്കും, മമ്മിക്കും നാളെ ദുബായിലേക്കു പോകണ്ടതല്ലേ. ഉറക്കം കളയണ്ട ” വാസുദേവൻ മറുപടി പറയും മുൻപെ, നിലാവ് താഴോട്ടേക്കിറങ്ങി. വീണയും, വാസുദേവനും സ്തംഭിച്ചു നിൽക്കെ പോർച്ചിൽ നിന്നു കാർ ശരവേഗതയിൽ പുറത്തേക്കു പാഞ്ഞു പോകുന്നതിൻ്റെ ശബ്ദം അവർ കേട്ടു . കോളനിക്കു മുന്നിലെ ഇലക്ടിക്ക്പോസ്റ്റിൽ ഇടിച്ചു കിടക്കുന്ന ബൈക്കിനെ, കാറിൻ്റെ വെളിച്ചത്തിൽ നിലാവ് ദൂരേ നിന്ന് കണ്ടു. ബൈക്ക് കിടന്നിരുന്നിടത്ത് നിന്ന് കുറച്ചു മാറി വട്ടമിട്ടു നിൽക്കുന്ന ജനങ്ങൾക്കരികിലായ് അവളുടെ കാർ പാഞ്ഞു വന്നു നിന്നു. അവൾ വില കൂടിയ ആ കാറിൻ്റെ ബാക്ക്ഡോർ തുറന്നതും, രണ്ടുമൂന്നാളുകൾ ചേർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു മനുഷ്യനെ പിൻസീറ്റിലേക്ക് കിടത്തി. ചേച്ചി മുന്നിലിരുന്നോയെന്ന് പറഞ്ഞപ്പോൾ ഒരു മദ്ധ്യവയസ്ക്കയായ ഒരു സ്ത്രീ തൻ്റെ അടുത്ത് വന്നിരിക്കുന്നത് അവൾ കണ്ടു. ദൈന്യത നിറഞ്ഞ ആ മുഖത്തേക്ക് നിലാവ് ഒരു മാത്ര നോക്കിയപ്പോൾ, ആ കണ്ണുകൾ നിറഞ്ഞു തൂവുന്നത് അവൾ കണ്ടു. അവൾ പതിയെ സീറ്റിലമർന്നിരിക്കുന്ന ആ കൈകൾക്കു മീതെ കൈ വെച്ചതും, ഒരു ഞെട്ടലോടെ ആ സ്ത്രീ അവളെ നോക്കി. ” അമ്മ പേടിക്കണ്ട. ചേട്ടന് ഒരു കുഴപ്പവും ഉണ്ടാകില്ല.” ആ ആശ്വാസത്തിൽ മനസ്സ് കുളിർന്നു പോയത് അവർ അറിഞ്ഞു. “മോളേ നമ്മുടെ ബസ്സിലെ പുതിയ കണ്ടക്ടർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. ആൾ ഇത്തിരി വെള്ളത്തിലായിരുന്നു.” പിറകിൽ നിന്നു ആരോ പറഞ്ഞപ്പോൾ, ആക്സിലേറ്ററിലേക്ക് അവളുടെ കാൽ അമർന്നു. ഇലക്ട്രിക്ക് പോസ്റ്റുകളിലെ വെട്ടം, ഒരുമിന്നായം പോലെ പുറകോട്ടേക്കു പോകുന്നതു കണ്ട് ആ സ്ത്രിയുടെ കണ്ണുതുറിച്ചു. ” ൻ്റെ മോനാ രാജേഷ്. ഹാർട്ടിന് അസുഖമുള്ളോനാ. എന്നിട്ടാണ് കുടിച്ച് ബോധമില്ലാതെ ” ആ സ്ത്രീയുടെ വാക്കുകൾ നിലാവ് കേൾക്കുന്നുണ്ടെങ്കിലും അവയ്ക്ക് ഉത്തരം പറയാതെ അവളുടെ കണ്ണുകൾ എതിരെ വരുന്ന വണ്ടികളിലെ പ്രകാശത്തിലേക്ക് നീണ്ടു കിടക്കുകയായിരുന്നു. അസംഖ്യം വാഹനങ്ങൾക്കിടയിലൂടെ, തൻ്റെ മകൻ്റെ ജീവൻ രക്ഷിക്കാൻ വേണ്ടി റോക്കറ്റ് പോലെ കുതിക്കുന്ന കാറിനെ നിയന്ത്രിക്കുന്ന പെണ്ണിനെ ആ,സ്ത്രീ കണ്ണെടുക്കാതെ നോക്കിയിരുന്നു. ഹോസ്പിറ്റലിൻ്റെ പോർച്ചിലേക്ക് കാർ ഇരമ്പലോടെ കയറി നിന്നതും, കാത്തിരുന്ന പോൽ,ഒരു സ്ട്രെക്ചർ അവർക്കരികിലേക്ക് ഒഴുകിയെത്തി. സ്ടെക്ചർ,കാഷ്വാലിറ്റിയിലേക്ക് കടന്നപ്പോൾ, സുന്ദരിയായ ഒരു ഡോക്ടർ ഉറക്കച്ചടവോടെ അവിടേക്ക് കടന്നു വന്നു. ഡോക്ടർ, രാജേഷിനെ പരിശോധിക്കുന്നതിനിടയിൽ നിലാവിൻ്റെ ഫോണിലേക്ക് തുരുതുരാ കോൾ എത്തിയതും, അവൾ മൊബൈൽ സ്വിച്ച്ഡ്ഓഫ് ചെയ്തു. പരിശോധനകൾക്കു ശേഷം ഡോക്ടർ, നിലാവിനെ നോക്കി പുഞ്ചിരിച്ചു. “വല്യ പരിക്ക് ഒന്നും കാണാനില്ല. ഇനി എക്സറെ എടുത്ത് നോക്കിയാൽ മാത്രമേ വല്ല സ്ക്രാച്ചും മറ്റും അറിയാൻ പറ്റൂ ” “എല്ലാ ടെസ്റ്റും നടത്തണം പ്രിയാ! അതിനു വേണ്ടിട്ടു കൂടിയാ ഗവർമെണ്ട് ഹോസ്പിറ്റലിലേക്ക് പോകാതെ ഇവിടെ തന്നെ വന്നത്-.പോലീസ് കേസും മറ്റും ഞാൻ സോൾവ് ചെയ്തോളാം. നീ പേടിക്കണ്ട ” ഡോക്ടർ കുറച്ചു നേരം നിലാവിൻ്റെ കണ്ണിലേക്ക് നോക്കി. “നിൻ്റെ ആരാ ഈ രോഗി?” “അങ്ങിനെ ചോദിച്ചാൽ ഇപ്പോൾ പറയാൻ എൻ്റെ കൈയിൽ ഒരു ഉത്തരമേയുള്ളൂ. എൻ്റെ ബസ്സിലെ കണ്ടക്ടർ ” പൊടുന്നനെ അവർക്കിടയിലേക്ക് രാജേഷിൻ്റെ അമ്മ വന്നു. ” ഡോക്ടർ രാജേഷിൻ്റെ അമ്മ വാസന്തിയാണ് ഞാൻ. എൻ്റെ മകന് കുഴപ്പം വല്ലതും?” ഡോക്ടർ പുഞ്ചിരിയോടെ അവരെ നോക്കി. “പേടിക്കാനുള്ള ഒരു കുഴപ്പവും ഇപ്പോൾ ഇല്ല അമ്മേ. ഇനിയൊട്ട് പേടിക്കേണ്ട കാര്യവുമില്ല. നിലാവ് വാസുദേവനാണല്ലോ ഈ കേസ് ഏറ്റെടുത്തിട്ടുള്ളത് ! ഡോക്ടർ പ്രിയയുടെ അർത്ഥം വെച്ചുള്ള സംസാരം നിലാവിന് വല്ലാത്ത അസ്വസ്ഥതയുളവാക്കി. “നിനക്ക് അത്ര പേടിയാണെങ്കിൽ രോഗി രണ്ട് ദിവസം ഇവിടെ കിടക്കട്ടെ ” നിലാവിനോട് പറഞ്ഞ് കൊണ്ട് ഡോക്ടർ പുറത്തേക്ക് പോയപ്പോൾ, രാജേഷിൻ്റെ അമ്മ നന്ദിയോടെ അവളുടെ കൈ കൂട്ടി പിടിച്ചു. “ൻ്റെ മോളെ ദൈവം രക്ഷിക്കും” പറഞ്ഞു തീർന്നതും അവർ കരഞ്ഞു പോയിരുന്നു. “എനിക്കും ഒരു മോൾ ഉണ്ടായിരുന്നു. ജീവിച്ചിരിക്കാണെങ്കിൽ മോളുടെ അതേ പ്രായം ” ” മോൾ എങ്ങിനെയാണ് മരിച്ചത്?” ആ അമ്മയെ മാറോട് ചേർത്ത് നിലാവ് ചോദിക്കുമ്പോൾ, അവളുടെ മിഴികൾ എന്തിനു വേണ്ടിയോ നിറഞ്ഞിരുന്നു. “മരിച്ചതല്ല. വിറ്റതാണ് എൻ്റെ അനിയത്തിക്കുട്ടിയെ ” പൊടുന്നനെ രാജേഷിൻ്റെ ശബ്ദം ഉയർന്നതും, നിലാവും, അമ്മയും ഞെട്ടിത്തിരിഞ്ഞു. “ആ കുഞ്ഞിമുഖം കണ്ട് കൊതി തീരുംമുൻപെ അച്ഛനും അമ്മയും കൂടി ആർക്കോ വിറ്റു അവളെ ” നിലാവ് ഞെട്ടിത്തെറിച്ചു രാജേഷിൻ്റെ അമ്മയെ നോക്കിയപ്പോൾ, അവർ തല കുനിച്ചിരുന്നു കരയുകയായിരുന്നു. രാജേഷിൻ്റെ ഇരു കവിളിലൂടെയും കണ്ണീർ ഒഴുകുന്നത് കണ്ട നിലാവ് തൻ്റെ കൈ കൊണ്ട് തുടച്ചുകൊണ്ട് അവനെ നോക്കി ഇരുന്നു. ” എനിക്കറിയാം അമ്മേ അവൾ മരിച്ചതല്ല എന്ന്. കുടിച്ചു വരുന്ന ദിവസങ്ങളിൽ അച്ചൻ പലപ്പോഴും എന്നോടു അമ്മ കേൾക്കാതെ പറയുന്ന ഒരു വാചകമുണ്ട്. അവൾക്കു പകരം ഹാർട്ടിന് തകരാറുള്ള നിന്നെ വിറ്റാൽ മതിയായിരുന്നെന്ന് ” രാജേഷിൻ്റെ വാക്ക് കേട്ടതോടെ ഒരു ഞെട്ടലോടെ അമ്മ അവനെ നോക്കി. ” ഇത്രയും നാൾ ഇത് ഞാൻ പറയാതിരുന്നത് അമ്മ,വേദനിക്കണ്ടെന്നു കരുതീട്ടാ” ഒരു മരപ്രതിമ കണക്കെ ആ സ്ത്രീ മകനെ നോക്കിയിരുന്നു. ‘ കള്ളിനും, കഞ്ചാവിനും, പെണ്ണിനും വേണ്ടി അച്ഛൻ ഇതല്ല ഇതിനപ്പുറം ചെയ്യുമെന്ന് അറിയാം.

പക്ഷെ അമ്മയ്ക്ക് ഞങ്ങളെയും കൊണ്ട് എവിടേക്കെങ്കിലും ഓടിപ്പോകായിരുന്നില്ലേ? അല്ലെങ്കിൽ ഒരു നുള്ളു വിഷത്തിൽ ഒന്നിച്ചു തീരാമായിരുന്നില്ലേ?” രാജേഷ് കണ്ണുതുടച്ചുകൊണ്ട് നിലാവിനെ നോക്കി. ” ഇന്ന് ബസ്സിൽ വെച്ച് ഇവളെ കണ്ടപ്പോൾ മറവിയിലൊതുക്കിയിരുന്ന എൻ്റെ അനിയത്തിക്കുട്ടിയെ പറ്റിയുള്ള ഓർമ്മകൾ തികട്ടി വന്നു.ആ വിഷമത്തിലാണ് ഞാൻ പതിവില്ലാതെ കള്ള് കുടിച്ചതും ഈ അപകടമുണ്ടായതും ” രാജേഷ് കിതപ്പോടെ നിർത്തി നിലാവിനെ നോക്കി. “ഇനി മോൾ പൊയ്ക്കോ! അച്ഛനും അമ്മയും ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും” രാജേഷ് പറഞ്ഞപ്പോൾ അവൾ അവനെ സങ്കടത്തോടെ നോക്കി. “ഇനി അനിയത്തിക്കുട്ടി ഇല്ലായെന്ന് ചേട്ടൻ വിഷമിക്കണ്ട. ഞാൻ ചേട്ടൻ്റെ അനിയത്തിക്കുട്ടി തന്നെയാണ്.അമ്മയുടെ മോളും ” അതും പറഞ്ഞ് വാസന്തിയമ്മയുടെ തോളിൽ ചാരിയിരിക്കുമ്പോഴും അവിശ്വസനീയമായ ഒരു കഥ കേട്ട ഞെട്ടലിൽ നിന്ന് അവൾ വിമുക്തയായിരുന്നില്ല. ഒരു അമ്മയ്ക്ക് സ്വന്തം മകളെ വിൽക്കാൻ കഴിയോ? ആ ചോദ്യത്തിൻ്റെ ഉത്തരമെന്നോണം, മകളുടെ വരവും കാത്ത് ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു രണ്ടു പേർ. “ചേട്ടാ എത്ര നേരമായി മോളെ ഞാൻ വിളിക്കുന്നു. പക്ഷേ ഫോൺ എടുക്കുന്നില്ല. നമ്മൾക്കൊന്ന് ഹോസ്പിറ്റൽ വരെ പോയി നോക്കിയാലോ?” സങ്കടത്തോടെ വീണ പറഞ്ഞപ്പോൾ, വാസുദേവൻ പതിയെ തലയാട്ടി. കണ്ണിൽകണ്ട ഡ്രസ്സ് വാരിയുടുത്ത് താഴേക്കിറങ്ങുമ്പോഴും, അവരുടെ മുഖത്ത് വല്ലാത്ത വിഷമം തളംകെട്ടികിടന്നിരുന്നു. “നീ എന്താണ് വീണാ, മോൾ ഒരു തമാശ പറഞ്ഞിട്ടും ചിരിക്കാതിരുന്നത്?” കോരിച്ചൊരിയുന്ന മഴയിലേക്കും നോക്കി കാർ ഓടിപ്പിക്കുമ്പോൾ വാസുദേവനിൽ നിന്നുയർന്ന ചോദ്യം കേട്ട് വീണ, ഭർത്താവിനെ നോക്കി. ” മോൾഎന്ത് തമാശ പറഞ്ഞിട്ടാണ് ഞാൻ ചിരിക്കാതിരുന്നിട്ടുള്ളത്? ” “അമ്മയെ കണ്ടാൽ പ്രായം തോന്നുകയില്ലായെന്നും, അവളെ പ്രസവിച്ചത് മമ്മി തന്നെയാണോ എന്നും ” വാസുദേവൻ്റെ സംസാരം കേട്ടപ്പോൾ, അവൾ കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കിയിരുന്നു’ എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശത്തിൽ, അവളുടെ കണ്ണീർ തിളങ്ങി. ” അവൾ പറഞ്ഞതു തമാശയാണോ ദേവേട്ടാ?? ഞാൻ അവളെ നൊന്തുപ്രസവിച്ച അമ്മയാണോ?” ഗദ്ഗദത്തോടെ വീണ ചോദിച്ചപ്പോൾ, വാസുദേവൻ ഉത്തരമെന്നോണം ഇടംകൈകൊണ്ട് ഭാര്യയെ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോഴാണ് രക്തം മരവിപ്പിക്കുന്ന ആ കാഴ്ച അയാൾ കണ്ടത്. തങ്ങളുടെ കാറിന് നേർക്ക് പാഞ്ഞു വരുന്ന തടിലോറി. പാഞ്ഞു വരുന്ന തടിലോറിക്കു മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതെ അവർ കണ്ണടച്ചിരുന്നപ്പോൾ, കാർ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുക്കൊണ്ട് ഒന്നു രണ്ട് വട്ടം കറങ്ങി തിരിഞ്ഞ് നിലംപതിച്ചിരുന്നു. “ഈ പ്രാവശ്യം മൂന്നും കെണിയിൽപെട്ടു” തടിലോറിക്കു പിന്നിലായ് വന്നിരുന്ന കാറിലിരുന്നു, പപ്പടം പോലെ പൊടിഞ്ഞിരുന്ന കാറിനെ നോക്കി മാനേജർ സുദേവൻ ക്രൂരമായി പുഞ്ചിരിക്കുമ്പോൾ, വാസന്തിയമ്മയുടെ തോളിൽ മയങ്ങി കിടന്നിരുന്ന നിലാവ് വല്ലാത്തൊരു നിലവിളിയോടെ ഞെട്ടിയുണർന്നു. പോറ്റമ്മയും, അച്ഛനും മരിച്ചതറിയാതെ, ജാനകിയെയും നോക്കി കണ്ണുമിഴിച്ചിരുന്ന അവളിൽ നിന്ന് കണ്ണീർ മഴ പെയ്തു തുടങ്ങിയിരുന്നപ്പോൾ അവർ പതിയെ അവളുടെ മുഖം തൻ്റെ മാറോട് ചേർത്തു പിടിച്ചു… നൊന്തു പ്രസവിച്ച തൻ്റെ മകൾ ആണെന്നറിയാതെ….. ശുഭം!

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular