Connect with us

Love

രണ്ടാനച്ഛൻ…

Published

on

രചന: സിന്ധു ആർ നായർ

ഡീ ഗീതേ മോളെന്തിയെ ഇങ്ങോട്ട് വിളിച്ചേ. നാളെ അവളെ കാണാൻ ചെക്കൻകൂട്ടര് വരുന്ന കാര്യം അവളോട്‌ പറഞ്ഞാരുന്നോ നീ. ഗോപി തന്റെ ഭാര്യയോട് ചോദിച്ചു. മ്മ് ഞാൻ പറഞ്ഞായിരുന്നു. അവൾക്കു വലിയ താല്പര്യം ഒന്നുമില്ല. ഇപ്പഴേ അവൾക്ക് കല്യാണം വേണ്ടാ. ഒരു ജോലി കിട്ടിയിട്ട് മതിയെന്ന അവൾ പറയുന്നത്. ഗീത പറഞ്ഞു. ഓഹ് നീ അവളെ ഇങ്ങോട്ട് വിളിക്കു ഞാൻ സംസാരിക്കാം അവളോട്‌. ഞാൻ പറഞ്ഞാൽ അവൾ അനുസരിക്കും. ഗോപി ഗീതയോടു പറഞ്ഞു. നിങ്ങൾ പറയുന്നത് അവൾ അനുസരിക്കും അതെനിക്കും അറിയാം. പക്ഷേ അങ്ങിനെ നമ്മൾ പറയുന്നതുപോലാണോ. അവൾക്കും ഇഷ്ടമാകണ്ടയോ ചെക്കനെ. അവളല്ലേ ജീവിക്കേണ്ടത്. അപ്പോൾ അവളുടെ ഇഷ്ട്ടം നോക്കി വേണ്ടയോ കല്യാണം നടത്താൻ. ഗീത ചോദിച്ചു. ഇത് നല്ലൊരു ആലോചനയ നടന്നാൽ നമ്മൾ രക്ഷപെടും ഗീതേ. നമുക്കൊരു മോളും കൂടുണ്ട്. അത് നീ മറന്നോ. അവളുടെ കാര്യവും നോക്കണ്ടായോ. ഇവളെ കെട്ടിച്ചു വിട്ടിട്ട് വേണം നമ്മുക്ക് ഇളയവളുടെ കാര്യം നോക്കാൻ. നല്ല സാമ്പത്തികമുള്ള നല്ല കുടുംബക്കാരനാണ്. രണ്ടു ആൺമക്കൾ. അതിൽ മൂത്തയാളാ. കോളേജ് ലക്ച്ചറർ ആണ്. ബ്രോക്കർ പറഞ്ഞു അവരുടെ കാര്യങ്ങൾ. എല്ലാം അറിഞ്ഞപ്പോ എനിക്ക് തോന്നി നമുക്ക് പറ്റിയ ആലോചനയാണെന്ന്. അതുകൊണ്ടാണ് അവളോട്‌ സംസാരിക്കാൻ നിന്നോട് പറഞ്ഞത്. അവൾ മാത്രമല്ല നമ്മളും രക്ഷപെടും ഗീതേ. ഞാനിനി എത്രനാളെന്നു വെച്ചാ ഇങ്ങനെ കഷ്ടപ്പെടുന്നെ. നിനക്ക് അറിയാലോ എനിക്ക് തീരെ വയ്യന്നായി. നമ്മുടെ ഇളയമകളെ കൂടി ആരെയെങ്കിലും ഏല്പിച്ചു കഴിഞ്ഞാൽ സമാധാനമായി. പിന്നെ രണ്ടുപേരിൽ ആരെങ്കിലും നമ്മളെ നോക്കുമെടി. ഈ കല്യാണം നടന്നാൽ അവൻ നമ്മുടെ ഇളയവളുടെ കാര്യം ഉത്തരവാദിത്തത്തോടെ നോക്കിക്കോളും. നീ അവളെ ഇങ്ങോട്ട് വിളിക്കു ഞാൻ പറയാം അവളോട്‌. ഗോപി പറഞ്ഞതു കേട്ട ഗീത അവരുടെ മൂത്ത മകളായ അമ്മുനെ വിളിക്കാൻ പോയി. മൂത്തമകൾ എന്ന് പറഞ്ഞാൽ ഗീതയുടെ മകൾ ആണ് അവൾ. അവളുടെ കുഞ്ഞിലേ ഗീതയുടെ ഭർത്താവ് മരിച്ചു പോയതാണ്. രണ്ടാമത് എല്ലാവരും കൂടെ നടത്തി കൊടുത്തതാണു ഗോപിയെ. പിന്നെ അവർക്കുണ്ടായ മകളാണ് ഇളയവൾ. ഗോപി രണ്ടുപേരെയും തന്റെ മക്കൾ ആയിട്ട് തന്നെയാണ് വളർത്തിയതെങ്കിലും ഇളയവളായ അച്ചുനോട് ഇച്ചിരി സ്നേഹം കൂടുതലുണ്ട്. അമ്മുവിന് അത് അറിയാം എങ്കിലും അവൾ ഒരു പരാതിയും പറഞ്ഞിട്ടില്ല ആരോടും. താൻ ഗോപി അച്ഛന്റെ മകൾ അല്ലാത്തോണ്ടാണ് അച്ഛന് അച്ചുനോട് സ്നേഹം കൂടുതൽ എന്ന് അവൾക്ക് അറിയാം.

പക്ഷേ പരാതിയോ പരിഭവങ്ങളോ ഇല്ലാതെ അവൾ അവിടെ സന്തോഷത്തോടെ കഴിഞ്ഞു വന്നത്. അമ്മുവേ മോളേ അമ്മൂ അച്ഛൻ വിളിക്കുന്നു നിന്നെ. അമ്മ വിളിക്കുന്നെ കേട്ടപ്പഴാണ് അവൾ റൂമിൽ നിന്നിറങ്ങി വന്നത്. എന്താണമ്മേ അവൾ ഗീതയോടു ചോദിച്ചു. “മോളേ അച്ഛൻ വിളിക്കുന്നു. ” “മ്മ് ഞാൻ വരുന്നമ്മേ “. അമ്മയുടെ പുറകെ അമ്മുവും അച്ഛന്റടുത്തേക്കു പോയപ്പോൾ അച്ചു വിളിച്ചു പറഞ്ഞു ഞാനും വരുന്നു. അച്ഛാ എന്താ അച്ഛാ വിളിച്ചത് അമ്മു ചോദിച്ചു. “വിളിച്ചത്, നിന്നെ നാളെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്ന കാര്യം അമ്മ പറഞ്ഞില്ലേ?.” ‘മ്മ് പറഞ്ഞു അച്ഛാ. ‘ അതേ കുറിച്ച് പറയാനാ ഞാൻ നിന്നെ വിളിപ്പിച്ചത്. നിനക്ക് അറിയാലോ നിങ്ങൾ രണ്ടുപേരെയും പഠിപ്പിക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപെട്ടു. ഇനി രണ്ടുപേരെയും കല്യാണം കഴിച്ചു വിടണം അതിനും വേണം ഒരുപാട് ക്യാഷ്. ഈ വന്ന ആലോചന നല്ലതാ മോളേ. നല്ല വിദ്യാഭ്യാസം, കുടുംബ മഹിമ, സാമ്പത്തികം നല്ല ജോലി എല്ലാം ഉണ്ട് അവർക്ക്. നമ്മുടെ ഭാഗ്യത്തിന് വന്നതാ ഈ ആലോചന. നിന്റെ കല്യാണം കഴിഞ്ഞാൽ നിന്റെ ഭർത്താവായി വരുന്നവൻ അച്ചുന്റെ കാര്യം കൂടെ നോക്കിക്കോളും. പിന്നെ ഞങ്ങൾ മാത്രമല്ലെ ഞങ്ങൾക്ക് നിങ്ങൾ പറ്റുന്നപോലെ അരിയോ മരുന്നോ വാങ്ങി തന്നാൽ മതിന്നെ. ഗോപി പറഞ്ഞു നിർത്തിയിട്ടു അമ്മുനെ നോക്കി. അച്ഛാ അതിനു ഞാൻ എതിർപ്പൊന്നും പറഞ്ഞില്ലാലോ. അച്ഛൻ പറയുന്നതൊന്നും ഞാൻ ഇന്നു വരെ അനുസരിക്കാതെ ഇരുന്നിട്ടുണ്ടോ ഇല്ലാലോ. പിന്നെന്തിനാ അച്ഛൻ ഇങ്ങനൊക്കെ പറയുന്നത്. അമ്മു ചോദിച്ചു. അത് പിന്നെ മൂത്തവൾ നീ അല്ലേ അതോണ്ടാ നിന്നോട് പറഞ്ഞത് ഈ കല്യാണത്തിന്റെ കാര്യം. അല്ലാതെ മോൾ വേറൊന്നും വിചാരിക്കരുത്. നാളെ നിന്നെ കാണാൻ വരുന്ന പയ്യന് കണ്ണിനു ചെറിയ പ്രശ്നമുണ്ട്. ഏതാണ്ട് കുറച്ച് ശതമാനം മാത്രമേ കാഴ്ച ഉള്ളെന്നു ബ്രോക്കർ പറഞ്ഞാരുന്നു. എന്തായാലും കോളേജിലൊക്കെ പഠിപ്പിക്കുന്ന ആളല്ലേ അന്നപ്പോ കണ്ണു കാണാതെ ഒന്നും ഇരിക്കില്ല. പിന്നേ ഞാൻ പറഞ്ഞു വന്നത് അതുകൊണ്ട് നീ ഇതിനു എതിർപ്പൊന്നും പറയരുതെന്നാണ്. ഇത് നടന്നാൽ നമ്മൾ രക്ഷപെട്ടു നീ വേണം രക്ഷപെടുത്താൻ. നീ വേണം മുൻകൈ എടുത്ത് കാര്യങ്ങൾ നടത്താൻ. കണ്ണിനു കാഴ്ച കുറവായൊണ്ട് നീ പറയുന്നതൊക്കെ അനുസരിക്കും അവൻ. അതല്ലാ അവൻ നാട്ടിലെങ്ങും പെണ്ണ് കിട്ടാഞ്ഞിട്ട് നിന്നെ കെട്ടി അവന്റെ കാര്യങ്ങൾ നോക്കാനായി കൊണ്ടുപോകുന്നതാണെങ്കിൽ എന്തും സഹിച്ചു അവിടെ നിന്നോണം. അവിടെ പറ്റില്ല പറഞ്ഞു ഇങ്ങോട്ട് പോരരുത്. ഞാൻ എങ്ങിനെ എങ്കിലും എന്റെ മോളുടെ കാര്യം നടത്തിക്കോളാം. ഗോപി പറഞ്ഞു. അച്ഛൻ പറഞ്ഞത് കേട്ട അമ്മു നിറകണ്ണുകളോടെ അമ്മയെ നോക്കി. അവരും ആകെ പതറി പോയിരുന്നു. തന്റെ ഭർത്താവ് ഇങ്ങനെ പറയുമെന്ന് അവരും കരുതിയില്ല. അമ്മുന്റെ നോട്ടം കണ്ടപ്പോൾ അവർ മുഖം താഴ്ത്തി. ആയമ്മക്ക് രണ്ടു മക്കളും ഒരുപോലാണല്ലോ. എന്താ നിനക്ക് എന്തെങ്കിലും പറയാനുണ്ടോ. ഗോപി അമ്മുനോട് ചോദിച്ചു. ഇല്ലച്ഛാ ഞാൻ ഇനി എന്ത് പറയാൻ. എല്ലാം അച്ഛൻ തന്നെ പറഞ്ഞു. എനിക്ക് സുഖവും സന്തോഷവും ആണെങ്കിൽ നിങ്ങളുടെ കാര്യം ഞാൻ നോക്കണം. മറിച്ചു എനിക്ക് ആ വീട്ടിൽ വിഷമം അല്ലേൽ ദുരിതം ആണെങ്കിൽ ഞാൻ ഒറ്റയ്ക്ക് അനുഭവിച്ചോണം ഇങ്ങോട്ട് വരരുതെന്ന്. അതല്ലേ അച്ഛൻ പറഞ്ഞത്. ഞാൻ സമ്മതിച്ചു അച്ഛാ. ഇത്ര നാളും അച്ഛൻ പറയുന്നതൊക്കെ ഞാൻ അനുസരിച്ചിട്ടേയുള്ളു. ഇതും എനിക്ക് സമ്മതമാ.ഇതും പറഞ്ഞു നെഞ്ചുപൊട്ടുന്ന വേദനയോടെ അവൾ റൂമിലേക്ക്‌ പോയി. നിങ്ങൾ എന്തിനാ മോളോട് അങ്ങിനെ പറഞ്ഞത്. സുഖമാണെൽ നമ്മുടെ കാര്യം കൂടെ നോക്കണം ദുരിതം ആണേൽ ഈ വഴി വന്നേക്കല്ലെന്നും. അച്ചൂനോടാണെൽ നിങ്ങൾ അങ്ങിനെ പറയുമോ ഗീത ഗോപിയോട് ചോദിച്ചു. അത് ങ്ങാ ചിലപ്പോൾ പറഞ്ഞെന്നു വരും ചിലപ്പോൾ ഇല്ലെന്നും വരും.

നോക്കു ഗീതേ നീ ആവശ്യമില്ലാത്ത അർഥങ്ങൾ ഒന്നും ഇതിനു കൽപ്പിക്കണ്ട പറഞ്ഞേക്കാം എന്നും പറഞ്ഞു ഗോപി എണീറ്റ് പോയി. അമ്മു റൂമിൽ ചെന്നപ്പോൾ അച്ചു കമിഴ്ന്നു കിടപ്പുണ്ട് ബെഡിൽ. മോളേ അച്ചൂ എന്തുപറ്റി അമ്മു ചോദിച്ചു. മുഖം ഉയർത്തി നോക്കിയ അച്ചുവിന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് അമ്മു കണ്ടു. ഐയെ മോളേ നീ എന്തിനാ കരയുന്നെ. ആ ചെക്കന് കാഴ്ച കുറവാണെന്നു പറഞ്ഞോണ്ടാണോ. കണ്ണു കാണില്ലേലും എനിക്ക് കുഴപ്പമില്ല മോളേ. പക്ഷേ എന്നെ സ്നേഹിക്കുന്ന എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം നമ്മുടെ കുടുംബത്തെയും സ്നേഹിക്കണം അത് മാത്രമേ ഉള്ളൂ ആഗ്രഹം. പക്ഷേ അച്ഛന്റെ വാക്കുകൾ ആണ് എന്നെ വേദനിപ്പിച്ചത്. നീയും കേട്ടതല്ലേ അച്ഛൻ പറഞ്ഞതൊക്കെയും. എന്നും പറഞ്ഞു അച്ചുനെ നോക്കിയ അമ്മു കണ്ടത് ഏങ്ങലടിച്ചു കരയുന്ന അച്ചുനെയാണ്. അമ്മു അവളെ നെഞ്ചോട്‌ ചേർത്ത് ആശ്വസിപ്പിച്ചു. കരയണ്ടാന്നെ എനിക്ക് ഒരു വിഷമോം ഇല്ല. നമ്മളെ മനസ്സിലാക്കുന്ന മനസ്സ് അദ്ദേഹത്തിന് ഉണ്ടാകണം എന്ന് പ്രാർഥിച്ചാൽ മതി മോൾ. പക്ഷേ അമ്മുവിന്റെ വാക്കുകൾ അച്ചുവിന്റെ കരച്ചിലിന്റെ ശക്തി കൂട്ടിയതേ ഉള്ളൂ. ഹേയ് മോളേ എന്താണിത്. എന്തിനാ നീ ഇങ്ങനെ കരയുന്നെ. അമ്മുവിന്റെ ചോദ്യം കേട്ട അച്ചു അമ്മുനെ നോക്കിയിട്ടു പറഞ്ഞു ചേച്ചീ എനിക്ക്, എനിക്ക് അറിയാം ചേച്ചിയെ നാളെ കാണാൻ വരുന്ന ആളെ. ങേ. നിനക്ക് അറിയാമെന്നോ. എങ്ങിനെ അമ്മു ചോദിച്ചു. “ഞങ്ങളുടെ കോളേജിൽ ആണ് ചേച്ചി. ” ആഹാ കൊള്ളാലോ എങ്ങിനുണ്ട് കാണാൻ. ചേച്ചിക്ക് ചേരുമോ. ആൾ എങ്ങിനെ. ദുഷ്ടനാണോ അതോ കാണാൻ ഒന്നും കൊള്ളില്ലേ അതാണോ മോൾ കരഞ്ഞത്.കല്യാണം കഴിഞ്ഞു അവരുടെ വീട്ടിൽ ചെന്നാൽ പിന്നെനിക്കു ദുരിതം ആണോ. മോൾക്ക്‌ അറിയാമെന്നു അച്ഛന് അറിയാമോ. അന്നപ്പോ അച്ഛന് അറിയാരിക്കും അവിടെ എനിക്ക് കഷ്ടപ്പാടാകും അതോണ്ടാ ഒറ്റയ്ക്ക് അനുഭവിച്ചോണം പറഞ്ഞതല്ലേ. പറഞ്ഞു പറഞ്ഞു അമ്മുവും പൊട്ടി കരയാൻ തുടങ്ങി. ചേച്ചീ എനിക്ക് അറിയാം എന്ന് അച്ഛന് അറിയില്ല. അച്ഛൻ പൊതുവെ പറഞ്ഞതാകും അങ്ങിനെ അച്ചു പറഞ്ഞു. “എങ്കിൽ പിന്നേ നീ കരഞ്ഞതെന്തിനാ അത് പറയ്.” “അത് ചേച്ചീ എനിക്ക് ” എന്താടി പറയ് അമ്മു പിന്നേം ചോദിച്ചു. ചേച്ചീ എന്നെ പഠിപ്പിക്കുന്ന സാർ ആണത്. എനിക്കിഷ്ടമാ സാറിനെ. പല തവണ ഞാൻ അത് പറഞ്ഞതുമാ. പക്ഷേ എന്നെ വിശ്വസിക്കുന്നില്ല ചേച്ചി. പ്രായത്തിന്റെ ചാപല്യമാ ഇങ്ങനൊക്കെ തോന്നുന്നത്. ജീവിതത്തിലേക്ക് കടക്കുമ്പോൾ കുറ്റബോധം തോന്നും. അതുകൊണ്ട് എന്നെ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. പക്ഷേ ഞാൻ എന്റെ ജീവിതം അദ്ദേഹത്തിനായി മാറ്റിവെച്ചേക്കുവാണ്. ആ ആളാണ് നാളെ ചേച്ചിയെ കാണാൻ വരുന്നത്. അച്ഛൻ അത് നടത്താനും തീരുമാനിച്ചു. ഞാൻ ഇഷ്ടപ്പെടുന്ന ആൾ നാളെ ചേച്ചിയുടെ ഭർത്താവായി കാണാൻ എനിക്ക് പറ്റില്ല ഞാൻ സമ്മതിക്കില്ല അച്ചു ഉറക്കെ കരയാൻ തുടങ്ങി. അമ്മുവാണേൽ ഷോക്കേറ്റതുപോലായി. ഈശ്വരാ ഇതെന്തു പരീക്ഷണം. എന്തു ചെയ്യും. അച്ചു സ്നേഹിച്ച ആളുടെ മുന്നിൽ താൻ എങ്ങിനെ പോയി നിൽക്കും. അയാളെ എങ്ങിനെ തന്റെ ഭർത്താവാക്കും. എന്താണിതിനൊരു പരിഹാരം. അച്ഛനോട് പറഞ്ഞാലോ. ഇല്ല അച്ഛൻ സമ്മതിക്കില്ല കാരണം കാഴ്ച കുറവുള്ള ആളെ കൊണ്ട് അച്ചുനെ കെട്ടിക്കാൻ അച്ഛൻ തയ്യാറാകില്ല. ഇപ്പോൾ അച്ഛനോടിക്കാര്യം പറഞ്ഞാൽ നാളെ അവർ വരുന്നത് അച്ഛൻ തടയും. അതുവേണ്ട അല്ലാതെ എന്തെങ്കിലും വഴി ഈശ്വരൻ കാണിച്ചു തരും. അമ്മു അച്ചുനെ സമാധാനിപ്പിച്ചു കിടന്നു.

പിറ്റേന്ന് ചെറുക്കൻ കൂട്ടർ എത്തിയപ്പഴേക്കും അമ്മുവും അച്ചുവും റെഡി ആയി. അച്ചുവിന്റെ ഒരുക്കം കണ്ടു ഗീത വഴക്ക് പറഞ്ഞു നിന്നെ കാണാനല്ല അമ്മുനെ കാണാനാ വരുന്നേ. അതു കേട്ട ഗോപി പറഞ്ഞു നീ പേടിക്കണ്ടടി കണ്ണു കാണാത്തൊണ്ടു അവന് അച്ചുനെയാ ഇഷ്ടപ്പെട്ടത് എന്നൊന്നും പറയില്ല. അച്ഛൻ പറഞ്ഞത് അമ്മുവും അച്ചുവും കേട്ടു. പക്ഷേ രണ്ടാളും കേൾക്കാത്തപോലെ നിന്നു. ചെക്കൻകൂട്ടർ വന്നു പറഞ്ഞു ഗോപി പുറത്തോട്ടിറങ്ങിയതും ഗീത അമ്മുവിനെ സമാധാനിപ്പിച്ചു. മോൾ വിഷമിക്കണ്ട കേട്ടോ അച്ഛൻ ഒന്നും ഓർക്കാതെ പറയുന്നതാ. മോളു ചെല്ലൂ അമ്മ ചായ എടുത്തു വെച്ചിട്ടുണ്ട്.ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ അമ്മ വിളിക്കുമ്പോ എടുത്തോണ്ട് വരണം കേട്ടോ എന്നും പറഞ്ഞു ഗീതയും പുറത്തേക്കു പോയി. പുറത്തെ സംസാരം അമ്മുവും അച്ചുവും കേൾക്കുന്നുണ്ടാരുന്നു. രണ്ടുപേർക്കും നല്ല ടെൻഷൻ ഉണ്ടാരുന്നു. എങ്കിലും അമ്മു അച്ചുവിനെ സമാധാനിപ്പിച്ചു. ഒന്നുമുണ്ടാകില്ലന്നെ നമുക്ക് നോക്കാം. അപ്പഴേക്കും ഗീത കയറിവന്നു വാ മോളേ ചായ എടുത്തോണ്ട് എന്നും പറഞ്ഞു അവർ കഴിക്കാനുള്ള സ്നാക്സ് എടുത്തോണ്ട് മുന്നേ നടന്നു. അമ്മു ചായ ട്രേ എടുത്തു അച്ചുന്റെ കൈയിൽ കൊടുത്തു എന്നിട്ട് അവൾ സ്നാക്സ് പ്ലേറ്റും എടുത്ത് നടന്നു. വാ മോളേ പേടിക്കണ്ടന്നെ ചേച്ചിയല്ലേ കൂടെ. ഹാളിലേക്ക് രണ്ടുപേരും കൂടാണ് ചെന്നത്. അമ്മു നോക്കി രണ്ടു ചെക്കന്മാരുണ്ട് പിന്നെ അമ്മയും അച്ഛനുമാകും ബ്രോക്കറുമുണ്ട്. ഇതിലാരാണ് ചെക്കൻ എന്ന് മനസ്സിലാകുന്നില്ലലോ അമ്മു ഓർത്തു. രണ്ടുപേരും ഗ്ലാസ്‌ വെച്ചിട്ടുണ്ട്. അതുകൊണ്ട് കണ്ണിന്റെ പ്രശ്നം ആർക്കാണെന്നും അറിയുന്നില്ല. അമ്മു വേഗം അച്ചുനോട് ചായ കൊടുക്കാൻ പറഞ്ഞു. അച്ചു ചായക്കപ്പെടുത്തു ആദ്യം ഇരുന്ന ആൾക്ക് നേരെ നീട്ടിയത് അമ്മു കണ്ടു. ഓഹ് അപ്പോൾ അതാണ് അവളുടെ ഇഷ്ടദേവൻ. അപ്പഴേക്കും ഗോപി പറഞ്ഞു അച്ചു നീ അല്ല അമ്മു കൊടുത്തോളും ചായ. മോൾ അതു അവിടെ വെച്ചേക്കു. അമ്മു നീ വന്നെടുത്തു കൊടുക്ക്‌. എന്നിട്ട് വന്നവരെ നോക്കി പറഞ്ഞു ഇതെന്റെ രണ്ടാമത്തെ മകൾ അച്ചു മൂത്തവൾ അമ്മു. വാ അമ്മു ചായ എടുത്തു കൊടുക്ക്‌. ഗോപി പറഞ്ഞത് കേട്ട പയ്യന്റെ അച്ഛൻ പറഞ്ഞു ഗോപി ഞങ്ങൾ വന്നത് അച്ചു എന്ന കുട്ടിയെ പെണ്ണ് കാണാനാ. എന്റെ മകന് അവളെ അറിയാം. ങേ അച്ചുവിനെയോ ഇല്ല നടക്കില്ല. മൂത്തവൾ നിൽക്കുമ്പോൾ ഇളയവളെ കെട്ടിക്കാൻ പറ്റില്ല. ഗോപി ദേഷ്യത്തോടെ പറഞ്ഞു. മൂത്തവൾക്കായോണ്ട ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ. എന്റെ മോളേ ഞാൻ കെട്ടിക്കില്ല ഗോപി വേറെന്തെലുമൊക്കെ വിളിച്ചു പറയും മുന്നേ അമ്മു പറഞ്ഞു. അങ്ങിനെ തീരുമാനിക്കാൻ വരട്ടെ അച്ഛാ അച്ഛൻ അമ്മുവിന്റെ അഭിപ്രായം കൂടി ചോദിക്ക് എന്നിട്ട് തീരുമാനിക്ക്. അതു കേട്ട ഗോപി ഞെട്ടലോടെ അമ്മുനെ നോക്കി. അതേ അച്ഛാ അവൾക്ക് ഈ സാറിനെ ഇഷ്ടമാ ഒരുപാട് നാളുകൾ ആയിട്ട്. സാർ സമ്മതിക്കാഞ്ഞിട്ട അതൊരു പ്രണയബന്ധം ആകാഞ്ഞത്. ഇവൾ വിട്ടുമാറാതെ സാറിനെ പിന്തുടർന്നപ്പോൾ സാർ അവളോട്‌ പറയാതെ നേരിട്ട് കല്യാണം ആലോചനയുമായി വന്നതാണ്. അച്ചു ഗോപിയുടെ മകൾ ആണെന്നെ അവർക്ക് അറിയൂ. ഇളയവൾ ആണെന്നൊന്നും അവർക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ആലോചിച്ചത്. അച്ഛൻ അതു എനിക്കാണെന്നു തെറ്റിദ്ധരിച്ചതാ. ഇന്നലെ രാത്രിയിൽ ഇവളുടെ കരച്ചിൽ കണ്ടു ഞാൻ കാര്യം ചോദിച്ചപ്പഴാ ഇവൾ എന്നോട് പറഞ്ഞത്. അമ്മു പറഞ്ഞു. പയ്യന്റെ അച്ഛൻ പറഞ്ഞു അയ്യോ ഞങ്ങൾ പറഞ്ഞതിൽ നിങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടായതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. നമ്മൾക്ക് രണ്ടു കൂട്ടർക്കും അറിയാതെ പറ്റിയ തെറ്റാണ്. ഗോപിയുടെ വിഷമം ഞങ്ങൾക്ക് മനസ്സിലായി മൂത്ത മകളെ നിർത്തി ഇളയമകളുടെ കല്യാണം നടത്താൻ വിഷമം ഉണ്ട് അതല്ലേ. അപ്പൊ എല്ലാരും കൂടെ കേൾക്കാനായി ഞാനൊരു പരിഹാരം പറയാം. എടി നമുക്ക് നമ്മുടെ രണ്ടാമത്തെ മകനേം കൊണ്ട് ഇവിടുത്തെ മൂത്ത മകളായ അമ്മുനെ കെട്ടിക്കാം എന്താ കുഴപ്പമുണ്ടോ നിനക്ക്. ഹേയ് എനിക്കെന്ത് കുഴപ്പം എനിക്ക് രണ്ടുപേരെയും ഇഷ്ടമായി അവർ പറഞ്ഞു.നമ്മുടെ ഇഷ്ട്ടം നോക്കിയാൽ പോരല്ലോ നമ്മുടെ മോന്റെ ഇഷ്ട്ടം കൂടെ നോക്കണമല്ലോ അവർ പറഞ്ഞു. മ്മ് അതു ശരിയാ മോനേ നിനക്ക് സമ്മതക്കുറവുണ്ടോ അമ്മുനെ കല്യാണം കഴിക്കാൻ. അതു കേട്ട അമ്മു അവരുടെ രണ്ടാമത്തെ മകനെ ശ്രദ്ധിച്ചത്. മ്മ് കൊള്ളാം കുഴപ്പമില്ല അവൾ മനസ്സിലോർത്തു. എനിക്ക് സമ്മതക്കുറവില്ല അച്ഛാ പക്ഷേ അയാൾക്ക്‌ എന്നെ ഇഷ്ടമാകുമോ അറിയില്ലാലോ അവൻ അമ്മുനെ നോക്കി പറഞ്ഞു. ഇതെല്ലാം കേട്ടു ഗോപിയും ഗീതയും അന്താളിപ്പോടെ നോക്കി എല്ലാവരെയും. ഗോപിക്ക് ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. കാഴ്ച കുറവുള്ളവൻ തന്റെ മോളെയും എല്ലാം തികഞ്ഞവൻ അമ്മുനെയും കല്യാണം കഴിക്കാൻ പോകുന്നു.

താൻ എന്തൊക്കെയാണ് ഇന്നലെ അമ്മുനോട് പറഞ്ഞത്. ഈശ്വരാ ദൈവത്തിനു പോലും തന്റെ വാക്കുകൾ ഇഷ്ടമായില്ല അതുകൊണ്ടാണല്ലോ ഇപ്പോൾ ഇങ്ങനൊക്കെ നടന്നത്. അയാൾക്ക്‌ പശ്ചാത്താപം തോന്നി. ഗീതയാണെങ്കിൽ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. തന്റെ രണ്ടുമക്കളും വിവാഹിതരാകാൻ പോകുന്നു. അതും ഒരുവീട്ടിലേക്കു. തന്റെ ഭർത്താവ് പറഞ്ഞത് പോലെ വിഷമം ആണെങ്കിൽ അവർ പരസ്പരം താങ്ങായി കൊള്ളും. അങ്ങിനൊന്നും വരുത്തില്ല ഈശ്വരൻ അവർ സമാധാനപ്പെട്ടു. മോളേ അമ്മു നീ ഒന്നും പറഞ്ഞില്ല പയ്യന്റെ അമ്മയുടെ ചോദ്യം കേട്ടപ്പഴാണ് എല്ലാവരും അമ്മുനെ നോക്കിയത്. അവൾ ഗോപിയെ നോക്കി. അയാളുടെ തീരുമാനത്തിനായി അതു മനസ്സിലാക്കിയ അയാൾ പറഞ്ഞു എനിക്കിഷ്ടമായി പയ്യനെ എന്റിഷ്ടമാ മോൾക്കും അവൾക്ക് സമ്മതമാ ഈ കല്യാണത്തിന്. ഗോപിയുടെ മറുപടി കേട്ട എല്ലാവർക്കും സന്തോഷമായി. ഏറ്റവും അടുത്ത മുഹൂർത്തം നോക്കി രണ്ടു കല്യാണവും കൂടെ ഒരുമിച്ചു നടത്താം തീരുമാനിച്ചു അവർ യാത്ര പറഞ്ഞിറങ്ങി. അവർ പോയതും ഗോപി ഓടിവന്നു അമ്മുനെ കെട്ടിപിടിച്ചു കരഞ്ഞു. മോൾ എന്നോട് ക്ഷമിക്കണം. മോളോട് പറയാൻ പാടില്ലാരുന്നു ഞാൻ അങ്ങിനൊന്നും. ഹേയ് അച്ഛാ സാരമില്ല എനിക്ക് സങ്കടം ഉണ്ടായിരുന്നു. വിഷമം ആണേൽ ഇങ്ങട് വരണ്ടാന്നു അച്ഛൻ പറഞ്ഞപ്പോൾ. ഞാൻ വേറെ എങ്ങോട്ടാ അച്ഛാ പോവുക. അതോർത്തപ്പോ. അമ്മുവും കരഞ്ഞു. മ്മ് സാരമില്ല എല്ലാം കഴിഞ്ഞല്ലോ ഇനി അതൊന്നും ഓർക്കേണ്ട അച്ഛനും മോളും ഗീത രണ്ടുപേരെയും സമാധാനിപ്പിച്ചു. എന്നാലും എന്റെ അച്ചുവേ നീ ഞങ്ങളെ പറ്റിച്ചല്ലോടി ഇത്ര നാളും ഗീത അച്ചുവിനോട് പറഞ്ഞു. അതു കേട്ട അമ്മു പറഞ്ഞു അവൾ തെറ്റൊന്നും ചെയ്തില്ലലോ അമ്മേ. മ്മ് അമ്മക്ക് സന്തോഷമായി മക്കളു രണ്ടും നാളെ മുതൽ ഒരുവീട്ടിൽ ജീവിക്കാമല്ലോ ഇവിടുത്തെ പോലെ അവിടെയും നിങ്ങൾ ഒത്തൊരുമയോടെ ജീവിക്കണം അതുമതി അമ്മയ്ക്കും അച്ഛനും ഗീത പറഞ്ഞു. അന്നു എല്ലാവരും സമാധാനമായി ഉറങ്ങാൻ കിടന്നു. വരും ദിവസങ്ങളിൽ മക്കൾക്ക്‌ ഉണ്ടാകാൻ പോകുന്ന സൗഭാഗ്യങ്ങളോർത്തു ഗോപിയും ഗീതയും. തങ്ങളുടെ ഭാവി ജീവിതം സ്വപ്നം കണ്ടു അമ്മുവും അച്ചുവും.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular