Connect with us

Love

ഗവണ്മെന്റ് ജോലി ഇല്ലാത്തോർക്കും ഈ നാട്ടിൽ കല്യാണം കഴിക്കണ്ടേ…

Published

on

രചന: Sajitha Thottanchery

“എടാ പ്രദീപേ……….നീ ഒരുങ്ങി ഇറങ്ങുന്നുണ്ടോ?നേരം എത്രയായി കാത്ത് നിൽക്കുന്നു.ഒന്ന് വാ “ലീലാമ്മയുടെ വാക്കുകളിൽ അക്ഷമ പ്രകടമായിരുന്നു. “നീയൊന്നു ക്ഷമിക്ക് ;അവൻ വന്നോളും “ഗംഗാധരൻ പറഞ്ഞു. “ഓ…അച്ഛന്റെ സപ്പോർട്ട് ആയി മകന്,നമ്മൾ ഒന്നും പറയുന്നില്ലേ .”പിണക്കഭാവത്തിൽ ലീലാമ്മ ഭർത്താവിനോട് പറഞ്ഞു. “ഞാൻ ഇറങ്ങി,ഇനി അതിന്റെ പേരിൽ രണ്ടും കൂടി പിണങ്ങേണ്ട”എന്നും പറഞ്ഞു പ്രദീപ് ഇറങ്ങി വന്നു. “ആ ബ്രോക്കർ കുറെ നേരായിട്ട് കാത്ത് നിൽപ്പുണ്ടാകും അവിടെ .അയാളെ മുഷിപ്പിക്കണോ “ലീലാമ്മ പിറുപിറുത്തു. ലീലാമ്മയുടെയും ഗംഗാധരന്റെയും ഒരേ ഒരു മകനാണ് പ്രദീപ്.ഒരു ഇടത്തരം കുടുംബമാണ് അവരുടേത്.ഡിഗ്രി വരെ ഒക്കെ പഠിച്ചെങ്കിലും ജോലി ഒന്നും ആകാത്തതിനാൽ ഒരു ഓട്ടോ ഓടിക്കുകയാണ് പ്രദീപ് ഇപ്പോൾ.പി.എസ്.സി പരീക്ഷകൾ വിടാതെ എഴുതുന്നുമുണ്ട്.വയസ്സ് മുപ്പതു ആയി,കല്യാണപ്രായം വൈകി എന്ന് പറഞ്ഞു തിരക്കിട്ട അന്വേഷണത്തിലാണ് അച്ഛനും അമ്മയും.ജോലി ഓട്ടോ ആയത് കൊണ്ട് പോയി കാണുന്ന പെണ്കുട്ടികൾക്കും വീട്ടുകാർക്കും ഇഷ്ടപ്പെടുന്നില്ല.അതിന്റെ വിഷമം ലീലാമ്മയ്ക്കും ഗംഗാധരനും ഇല്ലാതില്ല. “ഗവണ്മെന്റ് ജോലി ഇല്ലാത്തോര്ക്കും ഈ നാട്ടിൽ കല്യാണം കഴിക്കണ്ടേ”ഏതെങ്കിലും പെണ്ണ് കണ്ടു വന്നു ശെരിയാകില്ലെന്നറിഞ്ഞാൽ ഒരല്പം ദേഷ്യത്തോടെ ഗംഗാധരൻ പറയും. പ്രദീപിന്റെ ഓട്ടോയിൽ തന്നെയാണ് അവർ ഇറങ്ങിയത്.കവലയിൽ എത്തിയപ്പോൾ ബ്രോക്കർ നാരായണൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.അയാളെയും കയറ്റി അവർ പെണ്ണിന്റെ വീട്ടിലേക്ക് വണ്ടി വിട്ടു. “ജോലി ഇതാണെന്നൊക്കെ പറഞ്ഞിട്ടുണ്ടല്ലോ ല്ലേ ?”യാത്രയ്ക്കിടയിൽ പ്രദീപ് ചോദിച്ചു. “ഉണ്ട് മോനെ ;ആ കുട്ടിക്കും വീട്ടുകാർക്കും അത് കുഴപ്പൊന്നൂല്യ;കുട്ടി പി.ജി ചെയ്തോണ്ടിരിക്കാ.അത് മുഴുവനാക്കാൻ സമ്മതിക്കണം എന്ന് മാത്രേ അവർക്കുള്ളു.”നാരായണൻ പറഞ്ഞു. “അവിടെ എത്തീട്ട് അവർ വാക്കെങ്ങാനും മാറിയാൽ പിന്നെ തന്നെ ആ വഴി കണ്ടേക്കരുത്.”ഭീഷണി പോലെ ലീലാമ്മ പറഞ്ഞു.

“ഇല്ലെന്നേ;ഇനി നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മതി”.നാരായണൻ ഉറപ്പിച്ചു പറഞ്ഞു. ഓട്ടോ ചെന്ന് നിന്നത് ചെറിയൊരു ഓടിട്ട വീടിന്റെ മുന്നിലാണ്.ചെറുതെങ്കിലും വളരെ വൃത്തിയായ ആ വീട് കണ്ടപ്പോൾ അവർ മൂന്നു പേരുടെയും മുഖത്തു സംതൃപ്തിയുടെ ചിരി വിരിഞ്ഞു.വളരെ സന്തോഷത്തോടെ പെൺകുട്ടിയുടെ അച്ഛനും അമ്മയും അവരെ സ്വീകരിച്ചു.കുശലാന്വേഷണങ്ങൾക്ക് ശേഷം പെൺകുട്ടി ചായയുമായി എത്തി.വെളുത്തു കൊലുന്നനെ ഒരു സാധാരണ പെൺകുട്ടി.പെൺകുട്ടിയെ അവർക്ക് ഇഷ്ടപ്പെട്ടെന്നു മൂന്നു പേരുടെയും മുഖത്തു നിന്ന് വായിച്ചെടുക്കാമായിരുന്നു. “ഇതാണ് എന്റെ മോൾ കാർത്തിക, പ്രദീപിന് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം ട്ടോ .”കുട്ടിയുടെ അച്ഛനാണ് അത് പറഞ്ഞത്. “എനിക്കങ്ങനെ ഒന്നും ചോദിക്കാനില്ല .”ഭവ്യതയോടെ പ്രദീപ് പറഞ്ഞു. “എന്നാൽ എനിക്ക് പറയാനുണ്ട്.”കാർത്തികയുടെ പെട്ടെന്നുള്ള മറുപടി എല്ലാവരിലും ഞെട്ടലുണ്ടാക്കി. “എന്താ മോളെ പ്രത്യേകിച്ച് ……..”ഇടയിൽ കയറി നാരായണൻ പറഞ്ഞു. “എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല.പക്ഷെ ഇവിടത്തെ എല്ലാ കാര്യങ്ങളും പറയണം എന്നത് എനിക്ക് നിര്ബന്ധമാണ്.കണ്ടു ഇഷ്ടപ്പെട്ട ശേഷം എല്ലാം അറിഞ്ഞിട്ട് വേണ്ടാന്ന് വയ്ക്കുന്നതിനേക്കാൾ നല്ലതല്ലേ ഇപ്പോഴേ പറയുന്നത്”.ആരുടേയും മുഖത്തു നോക്കാതെ കാർത്തിക പറഞ്ഞു. “മോളെ ” ഒരു ഇടർച്ചയോടെ കാർത്തികയുടെ അമ്മ പിന്നിൽ നിന്നും വിളിച്ചു. “അല്ല അമ്മെ പറയണം.എന്തായാലും ഇവർ അറിയും.അതിനേക്കാൾ നല്ലത് നമ്മളായിട്ട് പറയുന്നതാണ്.”കാർത്തിക അമ്മയോട് പറഞ്ഞു. “എന്താണെങ്കിലും പറഞ്ഞോ മോളെ”ലീലാമ്മ കാർത്തികയുടെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു. “എന്റെ ചേച്ചി ഒരു കൊലക്കേസിലെ പ്രതിയാണ്.ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതി.ചേച്ചിയുടെ രണ്ടു പെണ്മക്കൾ ഞങ്ങളുടെ കൂടെ ഇവിടെയാണ് താമസം.ഇവിടുന്നു ഇറങ്ങിയതിനു ശേഷം ആരെങ്കിലും എന്തെങ്കിലും പറഞ്ഞു അറിയുന്നതിനെക്കാൾ ഞങ്ങൾ തന്നെ പറഞ്ഞു അറിയുന്നതല്ലേ നല്ലത്.ബ്രോക്കർ ഇത് പറഞ്ഞിട്ടുണ്ടാകില്ല എന്ന് എനിക്കറിയാം.അറിയുന്നവർ ആരും ഇവിടെ എന്നെ കാണാൻ വരാറില്ല.”ഇത്രയും കേട്ടപ്പോഴേക്കും ഗംഗാധരന്റെയും ലീലാമ്മയുടെയും മുഖത്തിനു ഭാവമാറ്റം വരാൻ തുടങ്ങി. പക്ഷെ പ്രദീപ് അത്ഭുതത്തോടെ ആണ് കാർത്തികയെ നോക്കിയത്.

അവളുടെ കണ്ണുകളിലെ ഉറച്ച ആ ഭാവം പ്രദീപിനു വല്ലാതെ ഇഷ്ടപ്പെട്ടു. “ഞങ്ങൾ ആലോചിച്ചു പറയാം.ഗംഗാധരൻ എഴുന്നേറ്റ് പറഞ്ഞു.”മൂന്ന് പേരും മുറ്റത്തേക്കിറങ്ങി. “എന്തിനാ മോളെ ഇപ്പോ തന്നെ നീ പറഞ്ഞെ,അത് ആ ബ്രോക്കർ തഞ്ചത്തിൽ പറഞ്ഞോളാം എന്ന് പറഞ്ഞതല്ലേ?”കാർത്തികയോട് അമ്മ ചോദിച്ചു. “അയാൾ എന്തെങ്കിലും നുണ പറഞ്ഞു ഈ കല്യാണം നടന്നാൽ തന്നെ നാളെ ഇത് അവർ അറിയില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.പിന്നെ എന്റെ ചേച്ചി ചെയ്തത് എവിടേം പറയാൻ എനിക്ക് അഭിമാനമേ ഉള്ളു.അമ്മേം പെങ്ങളേം തിരിച്ചറിയാത്ത ഒരുത്തൻ സ്വന്തം മോൾ ആണെന്ന് പോലും ഓർക്കാതെ നമ്മുടെ ശ്രീക്കുട്ടിയുടെ ദേഹത്തു കൈ വച്ചപ്പോഴല്ലേ എന്റെ ചേച്ചി അയാളെ തീർത്തത്.ഞാൻ ആ ചേച്ചിയുടെ അനിയത്തി ആയതിൽ അഭിമാനിക്കുന്നു.ഇനി കല്യാണം നടന്നില്ലേലും അച്ഛനും അമ്മേം പേടിക്കണ്ട .ജോലിക്ക് പോയി ജീവിക്കാനുള്ള ധൈര്യം ഒക്കെ എനിക്ക് എന്റെ അച്ഛൻ തന്നിട്ടുണ്ട് .”കാർത്തികയുടെ മറുപടി കുറച്ചു ഉറക്കെ ആയിരുന്നു.മുറ്റത്തു ഇറങ്ങാൻ നിൽക്കുന്നവർ കേൾക്കാൻ പാകത്തിൽ തന്നെ. “മോൾ പറഞ്ഞത് തന്നെയാ ശെരി,നടക്കാൻ യോഗമുണ്ടേൽ നടക്കട്ടെ.”ഒരു ദീർഘനിശ്വാസത്തോടെ അച്ഛൻ പറഞ്ഞു. തിരിച്ചുള്ള യാത്രയിൽ നാരായണനെ കൊന്നില്ല എന്നേയുള്ളു ലീലാമ്മയും ഗംഗാധരനും.പ്രദീപ് മൗനം പാലിച്ചു ഇരുന്നേയുള്ളു .അവന്റെ മനസ്സ് നിറയെ കാർത്തികയെയും അവളുടെ ചേച്ചിയെയും ഓർത്തു അഭിമാനം തോന്നുകയായിരുന്നു.ഇന്നത്തെ ലോകത്തിനു വേണ്ടത് ഇത് പോലുള്ള പെൺകുട്ടികൾ തന്നെ ആണെന്ന് അവൻ അവനോട് തന്നെ പറയുകയായിരുന്നു.ഇതിനെപറ്റി ആലോചിക്കേണ്ടന്നു കവലയിൽ ഇറക്കുമ്പോൾ നാരായണനോട് പറഞ്ഞപ്പോൾ എനിക്ക് ഇത് തന്നെ മതി എന്ന് പ്രദീപ് മനസ്സിൽ ഉറപ്പിച്ചിരുന്നു. “ആ കുട്ടിയുടെ ചേച്ചി ജയിലിൽ ആയതിനു അവൾ എന്ത് പിഴച്ചു.അല്ലേൽ തന്നെ ആ ചേച്ചി എന്ത് തെറ്റാ ചെയ്തത്.ഇങ്ങനെ ഉള്ളവന്മാരെ ഒക്കെ പിന്നെ വേറെന്താ ചെയ്യണ്ടേ.എനിക്ക് ഇതിൽ താല്പര്യക്കുറവൊന്നുമില്ല “പ്രദീപ് വീട്ടിൽ എത്തിയപാടെ അച്ഛനോടും അമ്മയോടും തർക്കിച്ചു. പ്രദീപിന്റെ പല ചോദ്യങ്ങൾക്കും അവർക്ക് രണ്ടു പേർക്കും ഉത്തരമുണ്ടായിരുന്നില്ല.അവന്റെ വാശിക്ക് മുന്നിൽ മനസ്സില്ലാമനസ്സോടെ ഒടുവിൽ അവർക്ക് സമ്മതിക്കേണ്ടി വന്നു.ബാക്കി എല്ലാം പെട്ടെന്ന് നടന്നു………………

“എത്ര പെട്ടെന്നാ വര്ഷം ഒന്നു കഴിഞ്ഞേല്ലേ പ്രദീപേട്ടാ ” വിവാഹവാര്ഷികത്തിന്റെ അന്ന് അമ്പലത്തിൽ പോകാൻ നേരം കാർത്തിക പറഞ്ഞു. “മോളെ;മഴ പെയ്തു തെന്നിക്കിടക്കാ ,ശ്രദ്ധിച്ചു നടക്കണെ…”അവർ ഇറങ്ങാൻ തുടങ്ങുമ്പോൾ പിറകിൽ നിന്ന് ലീലാമ്മ വിളിച്ചു പറഞ്ഞു. “ഓ;എന്തൊരു പുന്നാരം.ബാക്കിയുള്ളോനോട് പറയാൻ ആരുമില്ല.”പ്രദീപ് അമ്മയെ കളിയാക്കി. “നീ വേണേൽ ശ്രദ്ധിച്ചാൽ മതി.അവളുടെ ഉള്ളിലെ ഒരു ജീവൻ കൂടി ഉണ്ട് .ആ ശ്രദ്ധ വേണം “കാർത്തികയുടെ മുടിയിൽ തലോടി ലീലാമ്മ പറഞ്ഞു. അമ്മയ്ക്കും അച്ഛനും ഇപ്പോൾ തന്നെക്കാൾ ഇഷ്ടം കാർത്തികയോടാണെന്നു പ്രദീപ് ഓർത്തു.തിരിച്ചു അവൾക്കും അങ്ങനെ തന്നെ ആണ്.കല്യാണം കഴിഞ്ഞു അധികം വൈകാതെ തനിക്ക് എൽ.ഡി ക്ലാർക്ക് ആയി ജോലി ലഭിച്ചത് പോലും കാർത്തികയുടെ ഐശ്വര്യം ആണെന്നാ അമ്മയുടെ വാദം.തമാശയ്ക്ക് പോലും അവളെ ഒന്ന് വഴക്ക് പറയാൻ പ്രദീപിനെ അനുവദിക്കില്ല രണ്ടുപേരും.അതിലൊക്കെ അവനും സന്തോഷമേയുള്ളൂ. “മുൻവിധിയോടെ അവൻ പറഞ്ഞതൊന്നും കേൾക്കാതെ വേണ്ടാന്ന് വച്ചിരുന്നേൽ നമുക്ക് ഇങ്ങനൊരു മോളെ കിട്ടുമായിരുന്നോ ല്ലേ “അവർ പോകുന്നതും നോക്കി ഗംഗാധരനോടായി ലീലാമ്മ പറഞ്ഞു. സന്തോഷത്തോടെ പോകുന്ന മക്കളെ നോക്കി ഗംഗാധരനും പുഞ്ചിരി തൂകി………..

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.. 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular