Connect with us

Love

മനം പോലെ മാംഗല്യം…

Published

on

രചന: Mubeena Haneefa

നില കണ്ണാടിയിൽ നോക്കി തന്റെ കമ്മലിന്റെ സ്റ്റഡ്ഡ് മുറുക്കുമ്പോഴാണ് തനൂജയ്ക്ക് പിന്നിൽ ഡോക്ടർ താര മോഹൻദാസ് എത്തിയത് . “ഇത്രയും പോരേ മമ്മി…? ഇനിയും ഒരുങ്ങാൻ എനിക്ക് വയ്യ” … താരയെ കണ്ണാടിയിലൂടെ കണ്ടപ്പോൾ തനൂജ തിരിഞ്ഞു നിന്ന് അൽപ്പം ഈർഷ്യയോടെ ചോദിച്ചു. താര തനൂജയെ ഒന്ന് ചുഴിഞ്ഞ് നോക്കി. നീല ചുരിദാറാണ് വേഷം. അതിന്നലെ, മോഹൻ വാങ്ങിച്ചു കൊണ്ട് വന്നതാണെന്ന് താര ഓർത്തു. “മമ്മിയെന്തെങ്കിലും ഒന്ന് പറയ്. എനിക്ക് മമ്മിയെയും, പപ്പയെയും ഒരുപോലെ സന്തോഷിപ്പിക്കാനാണിഷ്ടം. വിനുവേട്ടന്റെ കാര്യത്തിൽ പപ്പയ്ക്ക് ഒരു താല്പര്യവും ഇല്ലെന്ന് മമ്മിക്കറിയാമല്ലോ?” ഒന്നും മിണ്ടാതെ തന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്ന താരയോട് തനൂജ ആശ്വസിപ്പിക്കും മട്ടിൽ പറഞ്ഞു. മമ്മിയെ നോക്കികൊണ്ട് തനൂജ വീണ്ടും തുടർന്നു. “മമ്മിയെ ഞാനിന്നലെ മുതൽ ശ്രദ്ധിക്കുന്നുണ്ട്, മമ്മിക്കെന്തെങ്കിലും വിഷമമുണ്ടെങ്കിൽ അത് പപ്പയോട് തുറന്നു പറയണം. എന്നോട് വിരോധം കാണിച്ചിട്ട് കാര്യമില്ല… എനിക്ക് പപ്പയോട് തുറന്നടിച്ച് ‘നോ ‘ എന്ന് പറയാൻ പ്രയാസമാണ്. മമ്മി ഒരു കാര്യം ഓർക്കണം, ഇത് വെറുമൊരു പെണ്ണ് കാണൽ ചടങ്ങ് മാത്രമാണെന്ന്.” തനൂജയെ കണ്ണിമയ്ക്കാതെ നോക്കിയിട്ട് അവൾക്കരികിലേക്ക് താര ചെന്നു. “തനു… ഇത് നിന്റെ ലൈഫാണ്…. നല്ലതെന്ന് തോന്നുന്നത് തിരഞ്ഞെടുക്കാനുള്ള പ്രായവും പക്വതയും നിനക്കുണ്ട്. പക്ഷെ നിന്റെ പപ്പയുടെ ആറ്റിറ്റ്യൂഡ് ഒരിക്കലും ശരിയല്ല…. ഒരു പ്രൊപോസൽ വരുമ്പോൾ അതിനെകുറിച്ച് വിശദമായി എന്നോടും നിന്നോടും പറയേണ്ടത് മോഹന്റെ കടമയായിരുന്നു. പേര് സജീവ് എന്നല്ലാതെ, എന്താണ് ജോലിയെന്ന് പോലും പപ്പാ നിന്നോട് പറഞ്ഞോ?” താര ഒരു നിമിഷം നിർത്തി. തനൂജ എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു. “നീയിപ്പോൾ ഹൗസ് സർജൻസി ചെയ്യുന്നു… നിനക്ക് നമ്മുടെ സമൂഹത്തെ കുറിച്ചെല്ലാം ഉത്തമ ബോധ്യം ഉണ്ട്. പക്ഷെ ഇതിനെല്ലാമപ്പുറം നീയൊരു പെൺകുട്ടിയാണ്…. ഞങ്ങളുടെ ഏക മകളാണ്…. നിന്റെ പപ്പയ്ക്ക് ആ ചിന്തയുണ്ടോ എന്ന് അറിയില്ല. പക്ഷെ നിന്റെ അമ്മയായ എനിക്ക് നിന്റെ കാര്യത്തിൽ കുറച്ച് ആശങ്കകളും വ്യാകുലതകളും ഉണ്ട് തനു… വിനുവിനെ എനിക്കും നിനക്കും നന്നായി അറിയാം… എന്റെ ചേട്ടന്റെ മോൻ. അവനെ പറ്റി കൂടുതലൊന്നും അന്വേഷിക്കേണ്ടതായി വരുന്നില്ല… പക്ഷേ…” താര പറഞ്ഞത് മുഴുമിപ്പിക്കാതെ വിദൂരതയിലേക്ക് നോക്കി. “തനൂ….” വാതിൽക്കൽ നിന്ന് ഘനഗംഭീരമായ സ്വരം വന്നു. മോഹൻദാസ് മുറിയിലേക്ക് കയറിവന്നപ്പോൾ ഒന്നും മിണ്ടാതെ താര ഇറങ്ങിപ്പോയി. “റെഡിയായോ….? വേഗം താഴേക്ക് വരണം കേട്ടല്ലോ? ഡോക്ടർ ദമ്പതിമാരുടെ മകളാണെന്നുള്ള ജാഡയൊന്നും വേണ്ടാ…” മോഹൻ ദാസ് ഹാസ്യരൂപേണ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങാനായി തുനിഞ്ഞു… “പപ്പാ…” തനൂജ വേദന സ്ഫുരിക്കുന്ന സ്വരത്തിൽ വിളിച്ചു. “എന്റെ മാരേജിന്റെ പേരിൽ, ഇത്രയും കാലം സന്തോഷത്തോടെ ജീവിച്ച മമ്മിയും പപ്പയും പരസ്പരം അകലുന്നത് എനിക്ക് സഹിക്കാനാവുന്നില്ല…. പപ്പാ കൊണ്ടുവന്ന പ്രൊപ്പോസൽ മമ്മിക്കിഷ്ടമല്ല. പപ്പാ അതിനെകുറിച്ച് കൂടുതലൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല എന്നതാണ് കാരണം… പപ്പക്കീ വാശിയൊന്ന് കളഞ്ഞൂടെ?” മോഹൻദാസ് കണ്ണടയുടെ ഇടയിലൂടെ മകളെയൊന്ന് നോക്കി, പിന്നെ ഒന്ന് മന്ദഹസിച്ചു. “എന്റെ മോള് വിഷമിക്കേണ്ടാ… അവർ വരട്ടെ…. സജീവ് തന്നെ മോളോട് സംസാരിക്കും… അത് കഴിഞ്ഞ് മോളുടെ എല്ലാ ചോദ്യത്തിനും മറുപടി ഞാൻ തരാം…” മോഹൻ ദാസ് തനുവിന്റെ തലയിൽ തലോടി. മുറ്റത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ കൈ പിൻവലിച്ച് അദ്ദേഹം താഴേക്കിറങ്ങിപോയി…. തനൂജ എന്ത് വേണമെന്നറിയാതെ അവിടെ തന്നെ നിന്നു.

മുറ്റത്തിന്റെ ഒരു ഭാഗത്തുള്ള ഗാർഡനിലെ ചാരുബെഞ്ചിൽ വെച്ചാണ് സജീവും തനൂജയും സംസാരിച്ചത്. തനൂജ അൽപ്പനേരം തലകുനിച്ചിരുന്നു. പിന്നെ തലയുയർത്തി സജീവിനെ നോക്കി. ഗാർഡനിൽ വിരിഞ്ഞ പൂക്കളെ നോക്കിയിരിക്കുകയാണ് അവനെന്ന് അവൾക്ക് തോന്നി. ഒറ്റനോട്ടത്തിൽ ഇഷ്ടപെടും, ചെറിയ കുറുകിയ കണ്ണുകൾക്ക് ഒരുതരം ആകർഷണമുണ്ട്….നീണ്ട നാസിക… ഇരുനിറമാണ്… താടിയിൽ ഒരു കറുത്ത പുള്ളി…. കട്ടിയുള്ള മീശ… നെറ്റിക്ക് മീതെ മുടിയിഴകൾ വീണുകിടക്കുന്നതിനെ ഇടയ്ക്കിടെ ഒതുക്കി വയ്ക്കുന്നുണ്ട്…. നീളമേറിയ ശരീരവും അതിനൊത്ത വണ്ണവും…. “എന്നെ കുറിച്ചെന്തെങ്കിലും അറിയാമോ…?” അവനങ്ങനെ ചോദിച്ചപ്പോഴാണ് തനൂജയ്ക്ക് പരിസര ബോധം ഉണ്ടായത്… അവളാ ചോദ്യത്തിന് ഇല്ലെന്ന് തലയനക്കി. “ഒരു ഡോക്ടർക്ക് ഇത്ര നാണമൊന്നും പാടില്ല … മോഹനങ്കിൾ എന്നോട് പറഞ്ഞിരുന്നു… ഒരു ഡോക്ടർക്ക് ചേർന്ന സ്വഭാവമല്ല ഇയാളുടേതെന്ന്…. ഒരു പഞ്ച പാവമാണെന്നും അങ്കിളിന്റെ അമ്മയുടെ പ്രകൃതമാണെന്നുമാണ് അങ്കിൾ പറഞ്ഞത്…. ശരിയാണോ…?” സജീവ് പുഞ്ചിരിച്ചു കൊണ്ടാണ് ചോദിച്ചത്…. അവന്റെ ചിരിക്ക് പോലും പ്രത്യേക ഭംഗിയുണ്ടെന്നവൾ തിരിച്ചറിഞ്ഞു…. “എനിക്കറിഞ്ഞൂടാ… ഞാൻ പപ്പയുടെ അമ്മയെ കണ്ടിട്ടില്ല… എങ്ങനെയുണ്ടായിരുന്നെന്ന് പോലും അറിയില്ല…” തനൂജ നിലത്ത് നോക്കിയാണ് മറുപടി നൽകിയത്… ഇതിനോടകം ഒരു പിരിമുറുക്കം അവളെ വലയം ചെയ്തിരുന്നു… അവൾക്ക് അത്ഭുതം തോന്നി… ഇന്നുവരെ വിനുവേട്ടനുൾപ്പെടെ ഒരാളോട് പോലും തോന്നാത്തൊരു വികാരം, ജീവിതത്തിൽ ആദ്യമായിട്ട് കാണുന്ന ഇയാളോട് എങ്ങിനെ തോന്നുന്നു… ! “എന്നെ കുറിച്ചറിയണ്ടേ തനൂജയ്ക്ക്?” സജീവിന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നുമുണർത്തി…. “ഞാൻ എം ബി ബി എസ് കഴിഞ്ഞതാണ്…” തനൂജ വീണ്ടും അത്ഭുതം കൂറി… തന്നെ ഒരിക്കലും ഒരു ഡോക്ടർക്ക് വിവാഹം കഴിച്ചുകൊടുക്കില്ലെന്ന് പലതവണ സൂചിപ്പിച്ച പപ്പയുടെ പ്രൊപ്പോസലിൽ ഒരു ഡോക്ടറോ? ! “പക്ഷെ എനിക്കാ ഫീൽഡ് ഒട്ടും ഇഷ്ടമല്ലായിരുന്നു… അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരമാണ് ഞാനതിലേക്ക് പോയത്. അച്ഛന് ഒരു വെറ്റിനറി ഡോക്ടർ ആയിരുന്നു. പക്ഷെ എനിക്ക് പ്ലസ് ടു കാലഘട്ടത്തിൽ തന്നെ എഞ്ചിനീയറിങ്ങിനോടായിരുന്നു താല്പര്യം.” തനൂജയ്ക്ക് ഏറെക്കുറെ തന്റെ ലൈഫുമായി അതിന് സാമ്യം തോന്നി. ചെറുപ്പം മുതൽ കുട്ടികൾ ഇഷ്ടപെടുന്ന ടീച്ചർ അവനായിരുന്നു താല്പര്യം, പക്ഷെ ഡോക്ടർമാരായിരുന്ന പപ്പക്കും മമ്മിക്കും അതേ പാതയിൽ തന്നെ മകളും വരണമെന്ന് നിർബന്ധം. സജീവ് വീണ്ടും തുടർന്നു… : “പഠിക്കുന്തോറും ആ പ്രൊഫഷനോട് ഇഷ്ടം കൂടി വരികയായിരുന്നു എനിക്ക്. പഠിച്ചു കഴിഞ്ഞപ്പോൾ ഒരു ക്ലിനിക്ക് ഇട്ടുതരാമെന്ന് അച്ഛൻ പറഞ്ഞതാണ്. പക്ഷെ എന്റെ മനസ്സിൽ അങ്ങനെയൊരു ഐഡിയയേ ഉണ്ടായിരുന്നില്ല. ഒരു ക്യാൻസർ റീഹാബിലിറ്റേഷൻ സെന്റർ ആയിരുന്നു എന്റെ ലക്ഷ്യം… ഗവൺമെന്റ് സർവീസ് കഴിഞ്ഞ് ഞാൻ അതിന് വേണ്ടി ശ്രമിച്ചു…. ‘കാരുണ്യ ‘ എന്ന പേരിൽ ഒരു സ്ഥാപനം സിറ്റിയിൽ ഉയർന്നു. ആ സ്ഥാപനത്തിനോടനുബന്ധിച്ചു തന്നെ ഒരു ചെറിയ ഓർഫനേജും, ഓൾഡ് ഏജ് ഹോമും ഞങ്ങൾ സ്ഥാപിച്ചു… ഞങ്ങൾ എന്ന് വെച്ചാൽ ഞാനും എന്റെ ചില ഫ്രണ്ട്സും…. ഞാനിപ്പോൾ ഒരു ഡോക്ടർ ആയി അറിയപ്പെടാൻ ഇഷ്ടപ്പെടുന്നില്ല… എം എസ് ഡബ്ള്യു കഴിഞ്ഞ് സോഷ്യൽ വർക്കർ ആയി പ്രവർത്തിക്കുന്നു… ഇപ്പോൾ ഞാനൊരു ഫാർമർ കൂടിയാണ്… അച്ഛനും അമ്മയും നടത്തിവന്ന ഫാമുകൾ ഞാനാണ് ഇപ്പോൾ നോക്കി നടത്തുന്നത്… തനൂജയെ ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ, ഒരിക്കലും ഭർത്താവ് ഡോക്ടർ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ തനിക്ക് കഴിയില്ല… ആ റോൾ എനിക്ക് വല്ലപ്പോഴും കാരുണ്യയിൽ മാത്രമേ ലഭിക്കാറുള്ളു…. ” സജീവ് പറഞ്ഞു നിർത്തി… തനൂജയെ നോക്കിയപ്പോൾ ആ മുഖത്ത് മിന്നിമറഞ്ഞ ഭാവമെന്തായിരുന്നെന്ന് അവന് മനസ്സിലായില്ല… സജീവിനെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണവൾ.

പപ്പയുടെ മുറിയിലെ കട്ടിലിൽ തനൂജ അമർന്നിരുന്നു… ഒരു ആശ്രയത്തിനെന്നോണം അവൾ തന്റെ മടിയിലിരിക്കുന്ന തലയിണയിൽ പിടി മുറുക്കി… മോഹൻദാസ് അവളുടെ ചുമലിൽ കൈ വച്ചു. “എനിക്കറിയാം മോളു…. നിന്റെ മനസ്സിലിപ്പോൾ നൂറു കൂട്ടം സംശയങ്ങളുണ്ടാവും…. അതിനെല്ലാം മറുപടി തരേണ്ടത് എന്റെ ബാധ്യതയാണ്…. അതിന് മുൻപ് മോളോട് എന്റെ പാസ്റ്റ് ഞാൻ പറഞ്ഞു തരാം…. നിയറിയാത്ത ഈ പപ്പയുടെ കുട്ടിക്കാലം… ” മോഹൻദാസ് ഒരു മാത്ര നിർത്തി… അയാളുടെ സ്വരത്തിൽ ഗദ്ഗദമുണ്ടെന്ന് തനൂജ മനസ്സിലാക്കി… “എന്റെ അമ്മയൊരു ഹിന്ദുവായിരുന്നു…. അച്ഛൻ ക്രിസ്ത്യൻ…. ഞാൻ അച്ഛനെ ആദ്യമായിട്ട് കാണുന്നത് എന്റെ പതിനാലാമത്തെ വയസ്സിലായിരുന്നു…. അച്ഛന്റെയും അമ്മയുടെയും ലവ് മാര്യേജ് ആണെന്നും അച്ഛനൊരു ഡോക്ടറും ആയിരുന്നെന്നു അമ്മ പറഞ്ഞറിവുണ്ടായിരുന്നു മാത്രമല്ല അയാൾ ധനികനും കൂടിയായിരുന്നു…. ഞാൻ ജനിക്കുന്നതിനു മുൻപ് അച്ഛൻ അമ്മയെ വിട്ട് പോയി… പിന്നീട് ഞങ്ങൾ ജീവിച്ചത് അരിഷ്ടിച്ചായിരുന്നു… എന്റെ പതിനാലാം വയസ്സിൽ അമ്മയ്ക്ക് ക്യാൻസർ ആണെന്നറിഞ്ഞതായിരുന്നു ലൈഫിലെ ഏറ്റവും വലിയ തകർച്ച…. അന്ന് നാട്ടിലെ ഒരേയൊരു ക്ലിനിക്ക് അച്ഛന്റെയായിരുന്നു… അമ്മയെ അവിടെ അഡ്മിറ്റ് ആക്കി….അമ്മയുടെ ചികിത്സയ്ക്കാവശ്യമായ തുക കയ്യിലില്ലാതിരുന്ന, എന്നോട് അന്നാ മനുഷ്യൻ പറഞ്ഞ വാക്കുകൾ എനിക്കിന്നും ഓർമ്മയുണ്ട്…. ‘ബിസിനെസ്സിൽ സ്വന്തവും ബന്ധവും ഒന്നുമില്ല…. പിന്നെ, എന്നോ മുറിഞ്ഞു പോയ ബന്ധത്തിന് എന്റെ മനസ്സിൽ സ്ഥാനവുമില്ല…. അന്ന് കരഞ്ഞുകൊണ്ടായിരുന്നു ഞാനത് കേട്ടത്…. അവിടെ കിടന്ന് നീറി നീറി എന്റെ അമ്മ മരിച്ചു…. അച്ഛനോടുള്ള വാശി തീർക്കാനാണ് അമ്മയുടെ പ്രോപ്പർട്ടി വിറ്റ് ഞാൻ മെഡിസിന് ചേർന്നത്…. ഡോക്ടർ എന്ന പ്രൊഫഷൻ ഒരു ബിസിനെസ്സ് അല്ലെന്നും അതൊരു സേവനമാണെന്നും അച്ഛന് കാണിച്ചു കൊടുക്കണമെന്ന ആഗ്രഹമാണ് എന്നെ അന്ന് പിടിച്ചു നിർത്തിയത്… എന്റെ ആശയങ്ങളോട് യോജിക്കുന്ന താരയെ ഞാൻ ഭാര്യയായി സ്വീകരിച്ചു. പക്ഷെ പണത്തിന്റെ ഒഴുക്ക് വർധിച്ചതോടെ ഞങ്ങൾ രണ്ടു പേരുടെയും മനസ്സ് പാടെ മാറി പോയി…. ഞാൻ എന്റെ അച്ഛനെ പോലെ തന്നെ ചിന്തിക്കാൻ തുടങ്ങിയത് എനിക്കിന്നും വേദന സമ്മാനിക്കുകയാണ്… എന്റെ ആശയം പ്രാവർത്തികമാക്കാൻ എനിക്ക് കഴിഞ്ഞില്ല… പക്ഷെ സജീവിനെ പോലെയുള്ള ഒരു ചെറുപ്പക്കാരൻ തന്റെ പ്രവർത്തനത്തിൽ വിജയം കണ്ടു… അവൻ തന്നെയാവണം എന്റെ മകളുടെ ഭർത്താവ് എന്ന് ഞാൻ ആഗ്രഹിച്ചു. ” മോഹൻദാസ് പറഞ്ഞു നിർത്തി… അയാളുടെ കൺകോണുകളിൽ മിഴിനീർ ഉറഞ്ഞു കൂടിയിരുന്നു… തനൂജ അസ്വസ്ഥതയോടെ എഴുന്നേറ്റ് പപ്പയെ ഒന്ന് രണ്ടു നിമിഷം നോക്കി നിന്നു…. പിന്നെ പതിയെ പുറത്തേക്ക് കടന്നു…. പെട്ടെന്ന്, വാതിൽ വിരിക്ക് പിന്നിൽ ഭിത്തിയോട് ചേർന്ന് കൈകൾ മാറിൽ പിണച്ചു കെട്ടി നിൽക്കുന്ന മമ്മിയെ അവൾ കണ്ടു…. അവൾ താരയെ നിർവികാരമായി നോക്കി, എന്നിട്ട് സമാധാനത്തിൽ പറഞ്ഞു…. “പപ്പാ കൊണ്ട് വന്ന പ്രൊപ്പോസലിന് എനിക്ക് സമ്മതമാണ് മമ്മി…. ഞാനയാളെയേ വിവാഹം കഴിക്കൂ… ” മറുപടിക്ക് കാത്തു നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു. ഒന്ന് രണ്ട് ചുവട് വെച്ച് അവൾ തലതിരിച്ച് ഒന്ന് നോക്കി, പപ്പയുടെ ഇടനെഞ്ചിൽ ശിരസ്സ് ചായ്ച്ചു നിൽക്കുന്ന മമ്മിയെ അവൾ കണ്ടു…. രണ്ടുപേരുടെയും മുഖത്ത് ആത്മനിർവൃതി പടർന്നിരുന്നു…. ശുഭം

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ… ഇതുപോലെ നിങ്ങളുടെ ചെറുകഥ പേജിൽ ചേർക്കുവാൻ ഇൻബോക്സിലേക്ക് മെസേജ് അയക്കുക…

വളപ്പൊട്ടുകൾ ഇന്റസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular