Connect with us

Love

കൂടെ…. (ചെറുകഥ)

Published

on

രചന: അഗ്നി

വെളുപ്പിന് നാല് മണിയ്ക്ക് വെള്ളം കുടിക്കുവാനായി എഴുന്നേറ്റപ്പോഴാണ് തന്റെ പാതി ശ്രീനവി തന്റെ അടുക്കൽ ഇല്ലെന്ന് നവനീത് മനസ്സിലാക്കിയത്.. പതിവില്ലാതെ എന്താ അവൾ നേരത്തെ എഴുന്നേറ്റുവോ എന്ന സംശയത്തോടെ അവൻ വാതിൽ തുറന്ന് നേരെ അടുക്കളയിലേക്കാണ് ചെന്നത് തന്നെ… അവിടെ നോക്കിയിട്ടും കാണാത്തതിനാൽ അവൻ പരിഭ്രമത്തോടെ വീടിന്റെ മുക്കും മൂലയും തിരയുവാൻ തുടങ്ങി…വീടിന്റെ അകത്തെങ്ങും അവളെ കാണുവാൻ കഴിയാത്തതിനാൽ അവൻ പുറത്തിറങ്ങി വീടിന് ചുറ്റും അവളുടെ പേരും വിളിച്ചുകൊണ്ട് നടക്കുമ്പോഴാണ് ചായ്പ്പിന്റെ വാതിൽ പുറത്ത് നിന്നും സാക്ഷയിടാത്തത് അവൻ ശ്രദ്ധിച്ചത്… അത് ആരാണാവോ ചെയ്തത് എന്ന് വിചാരിച്ചുകൊണ്ട് ആ വാതിൽ അവൻ പുറത്ത് നിന്നും പൂട്ടുവാൻ നോക്കിയപ്പോഴാണ് അത് അകത്ത് നിന്നും ആരോ പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായത് തന്നെ… അവൻ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു…കുറച്ചു നിമിഷങ്ങൾ കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരിക്കുന്നത് കണ്ടവന്റെ ഉള്ളൊന്ന് കാളി… അവൻ ആകെ പരിഭ്രമിച്ചു…തന്റെ ശ്രീ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നവൻ ഭയപ്പെട്ടു… അവൻ വേഗം തന്നെ എങ്ങനെയൊക്കെയോ ആ പൂട്ട് പൊളിച്ചു അകത്ത് കടന്നതും ആദ്യം കണ്ടത് തന്നെ തൂങ്ങിയാടുന്ന രണ്ട് കാലുകളാണ്…അവൻ ഒന്ന് കൂടെ മുകളിലേക്ക് നോക്കിയപ്പോൾ കണ്ടു കണ്ണ് തുറിച്ചു മറ്റൊരു രൂപത്തിൽ ഒരു സാരിയിൽ തൂങ്ങിയാടുന്ന തന്റെ ശ്രീയെ….. അവന് എന്ത് ചെയ്യണമെന്നൊരു പിടിയും കിട്ടിയില്ല…..അവന്റെ കണ്ണിൽ നിന്നും നീർച്ചാലുകൾ പുറപ്പെട്ടു…തന്റെ പ്രണയം..തന്റെ പാതി തന്നെ വിട്ടുപോയി എന്നത് അവനെ പരിഭ്രാന്തനാക്കി….. അവൻ സഹായത്തിനായി ചുറ്റും നോക്കി…ആരെയും കണ്ടില്ല…പോക്കെറ്റിൽ ഫോൺ തപ്പിയെങ്കിലും അത് മുറിയിലായതിനാൽ അവന് അത് കിട്ടിയില്ല… അപ്പോഴാണ് അപ്പുറത്തെ റബർ തോട്ടത്തിലെ റബർ വെട്ടുന്ന ചേട്ടനും മകനും അതിലെ നടക്കുന്നതവൻ കണ്ടത്..അവൻ ഓടിപ്പോയി എങ്ങനെയൊക്കെയോ അവരെ കാര്യങ്ങൾ ബോധിപ്പിച്ചു… അവന്റെ അവസ്ഥ മനസ്സിലാക്കിയെന്നോണം തന്റെ മകനെ അവന്റെ കൂടെയിരുത്തി അയാൾ പതിയെ പോലീസിനെയും ഒന്ന് രണ്ട് നാട്ടുകാരെയും ആരോഗ്യപ്രവർത്തകരെയും വിവരം അറിയിച്ചു…. പൊലീസുകാർ വന്നു മൃത ശരീരം താഴെയിറക്കി…ഒരു ഡോക്ടർ വന്ന് മരണം സ്ഥിരീകരിച്ചു…അതിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി ശരീരം വിട്ടുകൊടുക്കേണ്ടി വന്നപ്പോൾ അവൻ അലറിക്കരഞ്ഞു… ഒരു ഉറുമ്പ് കടിച്ചാൽ പോലും നോവുന്നു എന്ന് പറഞ്ഞു ബഹളമുണ്ടാക്കുന്ന തന്റെ ശ്രീയെ വീണ്ടും കീറിമുറിക്കുവാൻ പോകുകയാണെന്ന് അറിഞ്ഞപ്പോൾ അവന്റെ ഉള്ളം പിടഞ്ഞു… അവസാനം മരണം ആത്മഹത്യ ആണെന്ന് സ്ഥിരീകരിച്ചു….

ഒരു ആംബുലൻസിൽ അവളുടെ മൃതശരീരം വീട്ടിലേക്ക് എത്തിക്കുമ്പോൾ അലറിക്കരയുന്ന നവനീതിന്റെ ചിത്രം കണ്ട് നിന്നവരുടെ കണ്ണുകളെയും നനച്ചു… ഒരു വാഴയിലക്കീറിൽ ചന്ദനത്തിരികളുടെ മധ്യത്തിൽ അവളെ കിടത്തിയപ്പോൾ അവന്റെ സങ്കടം ഇരട്ടിയായി….ഇനി ഒരിക്കലും വിനുവേട്ടാ എന്നും വിളിച്ചുകൊണ്ടവൾ തന്റെ കൂടെ ഉണ്ടാകില്ലല്ലോ എന്നോർത്തപ്പോൾ അവന്റെ നെഞ്ചോന്ന് കലങ്ങി…. അവൻ അവളുടെ അടഞ്ഞ കണ്ണുകളിലേക്ക് നോക്കവേ അവരുടെ കഴിഞ്ഞ കാലം അവന്റെ മുന്നിൽ തെളിഞ്ഞു… കോളേജിൽ വച്ച് പ്രണയത്തിലായ തന്റെയും ശ്രീയുടെയും കഥ….അനാഥയായ..താഴ്ന്ന ജാതിയിൽ ഉള്ള നന്നായി പഠിക്കുകയും ചിത്രം വരയ്ക്കുകയും ചെയുന്ന ശ്രീയോട് പ്രണയം എപ്പോഴാണ് തുടങ്ങിയതെന്ന് പറയുവാൻ അവനായില്ല… അവസാനം തുറന്ന് പറഞ്ഞപ്പോൾ അത് അവൾ സ്നേഹത്തോടെ നിരസിക്കുകയാണ് ചെയ്തത്…പക്ഷെ വീണ്ടും വീണ്ടും ഞാൻ പിന്നാലെ നടന്നപ്പോൾ അവളും അവനെ പ്രണയിച്ചു പോയിരുന്നു…. അവസാനം ഒരു ജോലിയായി അവളുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ബന്ധങ്ങളെക്കാൾ പണത്തിനും സ്റ്റാറ്റസിനും വില കൽപ്പിക്കുന്ന വീട്ടുകാരെ എതിർത്ത് ഞാൻ വീട്ടിൽ നിന്നും മാറിത്താമസിച്ചു… സ്വന്തമായി തരക്കേടില്ലാത്ത ഒരു ജോലിയുള്ളതിനാൽ തന്നെ അവളെ വിവാഹം ചെയ്ത് ഒരു വാടക വീടെടുത്ത് താമസം തുടങ്ങി… കുറച്ചു മാസങ്ങൾ കഴിഞ്ഞു….താൻ ജോലിയ്ക്കും അവൾ പി.എസ്.സി കോച്ചിങ്ങിനും പൊയ്‌ക്കൊണ്ടിരുന്നു..എങ്കിലും അവളുടെ ഉദരത്തിൽ ഒരു കുഞ്ഞു ജീവൻ മോട്ടിടാത്തതിൽ അവൾക്ക് പരിഭവം ഉണ്ടായിരുന്നു… ഓരോ മാസവും വളരെ വേദനയോട് കൂടെത്തന്നെ ചുവന്ന നിറത്തിലുള്ള അടയാളങ്ങൾ വരവറിയിക്കുമ്പോൾ ആ വേദനയുടെ കണ്ണുനീരിൽ കലരുന്ന ഉപ്പുരസത്തിൽ കൂടുതലും അവൾക്ക് അമ്മയാകുവാൻ കഴിയുന്നില്ലല്ലോ എന്നുള്ള പരിഭവമായിരുന്നു… അപ്പോഴെല്ലാം അവളെ ഒന്ന് ചേർത്ത് നിർത്തുവാൻ കൊതിച്ചിട്ടുണ്ടെങ്കിലും അവൾ കരഞ്ഞു തീർക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു പതിവ്… അവസാനം അവളുടെ സങ്കടം സഹിക്ക വയ്യാതെ ഒരു ഗൈനെക്കൊളജിസ്റ്റിനെ കാണിക്കുമ്പോഴാണ് അറിയുന്നത് അവൾക്ക് ചെറിയൊരു പ്രശ്നമുണ്ടെന്ന്… അത് കേട്ടതിൽ പിന്നെ അവൾ വല്ലാതങ്ങ് ഒഴിഞ്ഞു മാറുവാൻ തുടങ്ങിയിരുന്നു…അവളുടെ ഒഴിഞ്ഞുമാറൽ പതിവായപ്പോൾ അവളെ ചേർത്ത് നിർത്തേണ്ടിയിരുന്ന ഞാനും പതിയെ ഉൾവലിഞ്ഞു…. അവൾ എന്നെ അവഗണിക്കുമ്പോൾ അവളെ മനസ്സിലാക്കി അങ്ങോട്ടേക്ക് ചെന്ന് ചേർത്ത് പിടിക്കുവാൻ എന്തോ എന്റെ മനസ്സെന്നെ അനുവദിച്ചില്ല…ഒരുപക്ഷെ ഞാൻ അങ്ങോട്ടേക്ക് ചെന്ന് സംസാരിക്കുന്നത് എന്റെ ആത്മാഭിമാനത്തിന് ക്ഷതം വരുത്തിയാലോ എന്ന് കരുതിയിട്ടാകാം… എന്റെ ലോകം എന്റെ കൂട്ടുകാരിലേക്കും സാമൂഹീക മാധ്യമങ്ങളിലേക്കും ചുരുങ്ങിയപ്പോൾ എന്റെ തലോടലുകളും സ്നേഹ പരിലാളനങ്ങളും കൊതിക്കുന്ന ഒരു മനസ്സ് വീട്ടിൽ ഉണ്ടെന്ന കാര്യം അങ് മറന്നു… അവളെ കേൾക്കുവാൻ ഞാൻ മറന്നു…അവൾ ചെയ്യുന്ന കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയുവാൻ ഞാൻ മടിച്ചു… എന്തിന് അവളുടെ ജന്മദിനം വരെ ഞാൻ മറക്കുകയുണ്ടായി….എന്നാൽ ആ സമയങ്ങളിലെല്ലാം പുറമെ ഒരു പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞു നിശബ്ദമായി കണ്ണുനീർ വാർക്കുന്ന അവളെ ഞാൻ കണ്ടിരുന്നില്ല…

പലപ്പോഴും കലങ്ങിയ കണ്ണുമായി കിടക്കുവാൻ വരുന്ന അവളോട് കാരണം പോലും താൻ ചോദിച്ചിട്ടില്ലല്ലോ എന്നവൻ ഓർത്തു…സങ്കടങ്ങൾ വർധിപ്പിക്കേണ്ടലോ എന്ന് വിചാരിച്ചിട്ടായിരിക്കാം.. എങ്കിലും പിറ്റേന്ന് ചോദിക്കാം എന്ന് തീരുമാനിക്കുമ്പോഴൊക്കെ അവൾ പ്രസന്ന വദനയായി കാണപ്പെടും…അങ്ങനെ വരുമ്പോൾ താൻ ചോദിക്കാതിരിക്കുകയാണ് പതിവ്… ചിലപ്പോൾ ഒന്ന് ചേർത്ത് നിർത്തിയിരുന്നെങ്കിൽ…അവൾ ഒഴിഞ്ഞു മാറുമ്പോഴെല്ലാം ഞാൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞിരുന്നെങ്കിൽ…ഒരു ചുംബനത്തിലൂടെ അതൊന്ന് പ്രകടിപ്പിച്ചിരുന്നുവെങ്കിൽ എന്റെ സ്വാർത്ഥത ഒന്ന് മാറ്റിവച്ചിരിന്നുവെങ്കിൽ ഒരുപക്ഷെ ഇന്ന് അവൾക്കീ സ്ഥിതി വരികയില്ലായിരുന്നുവെന്നവൻ കണ്ണുനീരോടെ ഓർത്തു…. “നേരമാകുന്നു…ശ്മശാനത്തിലേക്കെടുക്കാം…” അവിടെ കൂടിനിന്ന ആരോ അവനോട് പറഞ്ഞു… അവനെ ആരൊക്കെയോ ചേർന്ന് താങ്ങി കുളിമുറിയിൽ എത്തിച്ചു…അവൻ കുളിച്ചു തിരികെ വന്നു…വീർത്തു ചുവന്നിരിക്കുന്ന കണ്ണുകൾ കാൺകെ എല്ലാവർക്കും സങ്കടം അധികരിച്ചു…. അവസാനം തന്റെ പ്രിയതമയ്ക്ക് ആവാം അന്ത്യ ചുംബനങ്ങൾ അർപ്പിക്കുമ്പോൾ അവന്റെ കണ്ണുനീർ അവളുടെ മുഖത്തൂടെ ഒഴുകിയിരുന്നു…. ജീവിച്ചിരുന്നപ്പോൾ നിന്നെ മനസ്സിലാക്കുവാനോ ചേർത്ത് പിടിക്കുവാനോ ഈ സ്വാർത്ഥന് കഴിഞ്ഞിട്ടില്ലലോ എന്ന് പുലമ്പിക്കൊണ്ട് അവൻ അവളെ കെട്ടിപ്പിടിച്ചു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവളുടെ മാറോട് ചേർന്ന് കിടന്നു…..

അലാറത്തിന്റെ ശബ്ദമാണ് നവനീതിനെ ഉണർത്തിയത്…അത്രയും സമയം കണ്ടത് ഒരു ദുസ്വപ്നമാണെന്ന് മനസ്സിലാക്കുവാൻ അവൻ അൽപ്പ സമയം എടുത്തു…അവൻ വല്ലാതെ പരവശനായിരുന്നു…. അവന്റെ ശരീരം മുഴുവൻ വെട്ടി വിയർത്തിരുന്നു.. അവൻ വേഗം തന്നെ തന്റെ ശ്രീ എഴുന്നേറ്റോ എന്ന് നോക്കി..കട്ടിലിൽ ആളെ കാണാതിരുന്നത് അവനിൽ ഭീതിയുണർത്തി…അവൻ വേഗം തന്നെ അടുക്കളയിലേക്ക് ചെന്നു… അവിടെ അവന്റെ ശ്രീ രാവിലെയുള്ള കുളിയും കഴിഞ്ഞു മുടിയെല്ലാം ചുറ്റിക്കെട്ടി അവനായുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു…. നവനീത് താൻ ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പാൽ തന്റെ വിയർപ്പൊപ്പിയതിന് ശേഷം അവളെ പിന്നിൽ നിന്നും പുണർന്നു…അവളുടെ തോളിൽ തല ചായ്ച്ചു കിടന്നു…..ശ്രീയും ഒന്ന് ഞെട്ടിയിരുന്നു…കുറച്ചു നാളുകൾക്ക് ശേഷമുള്ള ചേർത്ത് പിടിക്കൽ…അനേകം ദിനങ്ങളിൽ ആഗ്രഹിച്ച ആ സാമീപ്യം…തന്റെ പ്രിയൻ….അവളുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു… അവളുടെ തോള് നനയുന്നതായി അവൾക്ക് അനുഭവപ്പെട്ടതിനാലാകണം അവൾ തിരഞ്ഞു അവന് അഭിമുഖമായി നിന്നത്… അവൻ അവളുടെ മുഖം കൈയിൽ എടുത്ത് ചുംബനങ്ങളാൽ മൂടി….അവളെ പുണർന്നുകൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി നിശബ്ദമായി തേങ്ങി….കൂടെ അവളും…. “വിനു….വേട്ടാ….. എന്താ….എന്താ പറ്റിയെ…പറയു…”. “ഇല്ല ശ്രീ…ഒന്നുമില്ല..ഒരു സ്വപ്നം കണ്ടു…അതൊന്നുമില്ല… നീ …നീ….എന്തിനാ എന്നെ അവഗണിക്കുന്നത്….ഞാൻ നിന്റെയല്ലേ….എനിക്ക് നിന്റെ അവഗണന സഹിക്കുവാൻ കഴിഞ്ഞില്ല…അവസാനം അത് സ്വാർഥതയായി..ഞാനെന്ന ഭർത്താവിന്റെ അഹങ്കാരമായി മാറിപ്പോയത്കൊണ്ടല്ലേ ഞാൻ ഒന്നും മിണ്ടാതെ മാറിനിന്നത്….അ” പറഞ്ഞു പൂർത്തീകരിക്കുന്നതിന് മുന്നേ തന്നെ അവളുടെ കൈ അവന്റെ വായെ മൂടിയിരുന്നു…അവൾ പതിയെ പറഞ്ഞു തുടങ്ങി… “വിനുവേട്ടനറിയോ… എനിക്ക്…എനിക്കെന്തോ ഒരു അപകർഷതാ ബോധം ആയിരുന്നു..എനിക്ക് വേണ്ടി ജാതിയോ കുലമോ പണമോ നോക്കാതെ ശുദ്ധമായ സ്നേഹത്തിന്റെ പേരിൽ മാതാപിതാക്കളെ ഉപേക്ഷിച്ചു വന്നിട്ട് ഒരു കുഞ്ഞിനെ പോലും സ്വയമായ് നൽകുവാൻ അപ്രാപ്യയാണെന്ന് ഞാൻ അറിഞ്ഞപ്പോൾ….. അറിയില്ല ഏട്ടാ….ആ സമയം എന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന്…ഒരമ്മയാകുവാൻ അനേകം ദൂരങ്ങൾ താണ്ടേണം എന്ന് കേട്ടപ്പോൾത്തന്നെ ഞാൻ തകർന്നിരുന്നു…. പിന്നീട് എനിക്ക് ഏട്ടനെ അഭിമുഖീകരിക്കുന്നത് പ്രയാസമായി തോന്നിയതിനാലാണ് ഞാൻ ഒഴിഞ്ഞു മാറി നടന്നത്…എന്നാൽ പോലും ഏട്ടൻ എന്റെ അടുത്ത് വന്നെന്നെ ചേർത്ത് നിർത്തുമെന്ന് ഞാൻ നിനച്ചു…പക്ഷെ… പക്ഷേ എന്റെ ഒഴിഞ്ഞുമാറൽ ഏട്ടനെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ടെന്ന് മനസ്സിലായെങ്കിലും എന്തോ ഒരു തടസ്സം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു… പല രാത്രികളിലും ഏട്ടൻ എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എനിക്ക് എല്ലാം ആ നെഞ്ചിൽ ഇറക്കിവയ്ക്കുവാൻ കഴിഞ്ഞേനെ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്…പക്ഷെ അത് നടന്നതെയില്ല…പലപ്പോഴും എനിക്ക് സ്വന്തമായിരുന്ന ആ നെഞ്ചിൽ മൊബൈൽ ഫോൺ കിടക്കുന്നത് കാണുമ്പോൾ ദേഷ്യം വരാറുണ്ടായിരുന്നു.. എങ്കിലും പിറ്റേന്ന് ഉണരുമ്പോൾ ഒരു പുഞ്ചിരിയോടെയാണ് ഞാൻ എഴുന്നേൽക്കുക…കാരണം എന്റെ വിഷമമോ സങ്കടമോ ഏട്ടൻ അറിയേണ്ടെന്ന് ഞാൻ കരുതി… പക്ഷെ എന്റെ ഈ മാനസികാവസ്ഥ പലപ്പോഴും പലതും എന്നോട് വിളിച്ചോതി…ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കുക…ചിന്തിച്ചു പെരുപ്പിക്കുക.. അതിൽ നിന്നും ഒരു പരിസമാപ്തിയിലെത്തുക….. ഏട്ടന്റെ കൂടെ ഏട്ടന്റെ ചെല്ലക്കുട്ടിയായ്.. ഏട്ടന്റെ ശ്രീ ആയി ജീവിക്കുമ്പോഴൊന്നും എനിക്ക് തോന്നാത്ത ഓരോ തോന്നലുകൾ എന്റെ ചിന്തയെ ഭരിച്ചിരുന്നു… ഒരിക്കൽ…ഒരിക്കൽ…ഒരു അഞ്ച് ദിവസം മുന്നേ ഞാൻ അറിയാതെ ആത്മഹത്യയെകുറിച്ചു വരെ ചിന്തിച്ചു..പക്ഷെ പെട്ടന്ന് പ്രഷർ കുക്കറിൽ നിന്നുമുണ്ടായ ആ വിസിൽ ശബ്ദമാണ് എന്നെ അന്ന് രക്ഷിച്ചത്…അറിയോ എനിക്കൊന്നും പറയാനാകാതെ ആർക്കും വേണ്ടാത്തവളാണെന്ന് എനിക്ക് തോന്നിപ്പോയി ആ സമയത്ത്…അതാ…”

അവൾ ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞുകൊണ്ടിരുന്നു…..ഇത് കേൾക്കെ വിനു ശ്രീയെ ആഞ്ഞു പുണർന്നു…അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു…. എന്ത് വന്നാലും താൻ കൂടെയുണ്ടെന്ന് അവൻ പറയാതെ പറഞ്ഞു…രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു… കുറച്ചു ദിവസങ്ങളായി അന്യം നിന്ന തങ്ങളുടെ പാതിയുടെ ചൂടിനെ ഇരുവരും സന്തോഷത്തോടെ സ്വീകരിച്ചു… എത്ര നേരം അവർ അങ്ങനെ അവിടെ നിന്നുവെന്നറിഞ്ഞില്ല….. “ശ്രീ….” വിനു ആർദ്രമായ് വിളിച്ചു… “മ്മ്….” “ഇന്ന് ഞാൻ ഓഫീസിൽ പോകുന്നില്ല ശ്രീ….നമുക്ക് ഇന്ന് ഒന്ന് കറങ്ങാൻ പോകാം…കൂട്ടത്തിൽ രണ്ട് ഡോക്ടർമാരെയും കാണാം….” “ആരെയൊക്കെ.. .” അവൾ തലയുയർത്തി ചോദിച്ചു… “ഒന്ന് നമ്മൾ അന്ന് കണ്ട ഗൈനക്കോളജിസ്റ്റ് സ്റ്റെല്ലയെയും രണ്ടാമത് ശ്രീറാമിനെയും.. അദ്ദേഹം ഒരു സൈക്കോളജിസ്റ്റ് ആണ്.. നിന്റെ മനസ്സിലെ ചിന്തകളെ നമുക്ക് വേരോടെ പിഴുതെറിയണം. എന്നിട്ട് നിന്റെ ഈ ഉണ്ണിവയറിൽ എനിക്കൊരു കുഞ്ഞുവാവയെ വേണം….എന്തോ അഞ്ചോ ആറോ മാസത്തെ ചികിത്സ മതിയെടോ….വേറെ ഒരു പ്രശ്നവും എന്റെ കുഞ്ഞിനില്ല കേട്ടോ…. അവൾ വീണ്ടും ഒരു ചിരിയോടെ അവന്റെ ഹൃദയതാളത്തിന് ചെവിയോർത്തു…..അവൻ ഒന്നുകൂടെ അവളോട് ചേർന്ന് നിന്നു.. എന്ത് വന്നാലും താൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞുകൊണ്ട്….. (അവസാനിച്ചു…) ലൈക്ക് ചെയ്ത്, അഭിപ്രായങ്ങൾ അറിയിക്കണേ…നല്ലതായാലും ചീത്തയായാലും…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular