Connect with us

Love

കഥയറിയാതെ…

Published

on

രചന: Nitya Dilshe

എന്തോ ദുസ്വപ്നം കണ്ടാണ് ഞെട്ടിയെണീറ്റത്.. അല്പം കഴിഞ്ഞാണ് അതൊരു സ്വപ്‍നമാണെന്നു തിരിച്ചറിഞ്ഞത്..ഈയിടെയായി ഇത്തരം സ്വപ്നങ്ങൾ മാത്രമേയുള്ളൂ കൂട്ടിന്… എണീറ്റ് ജനൽ തുറന്നിട്ടു..പുറത്തുനിന്നും തണുത്ത കാറ്റ് മുറിയിലേക്ക് ഇരച്ചെത്തി…മണ്ഡലമാസക്കാലമാണ്..എവിടെ നിന്നോ അഖണ്ഡനാമത്തിന്റെ ഈരടികൾ ഇടക്ക് കാറ്റിൽ ഒഴുകിയെത്തുന്നുണ്ട്…ഇന്നെന്റെ വിവാഹമാണ്..അരവിന്ദേട്ടനോടൊപ്പം കണ്ട സ്വപ്നം…അതിവിടെ തീരുകയാണ്… ഓർമവച്ചനാൾ മുതൽ ഏട്ടനും അമ്മായിയും ഇവിടെയുണ്ട്..അമ്മാവൻ മരിച്ചപ്പോൾ അച്ഛൻ കൂട്ടിക്കൊണ്ടു വന്നതാണ്.’അമ്മ ഉണ്ടെങ്കിലും .അമ്മായി എപ്പോഴും അടുക്കളയിലായിരുന്നു… വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല…. ഞങ്ങൾക്കു പുറമെ പണിക്കാർക്കുള്ള. ഭക്ഷണവും വീട്ടിൽ നിന്നായിരുന്നു… അരവിന്ദേട്ടനെയും സ്കൂളിൽ പോകുന്ന നേരമൊഴിച്ചു വെറുതേയിരിക്കാൻ അച്ഛൻ അനുവദിക്കാറില്ല.. പാടത്തും പറമ്പിലും എപ്പോഴും പണിക്കാരുണ്ടാവും.. അവർക്ക് വെള്ളം ,കഞ്ഞി..തുടങ്ങിയവ കൊണ്ടു കൊടുക്കൽ എല്ലാം അരവിന്ദേട്ടന്റെ ചുമതലപോലെയായിരുന്നു അച്ഛന്…കൂട്ടിനു ഒപ്പം പോകാൻ നിൽക്കുന്ന എന്നെ “”നല്ല വെയിലാണ് പവി…ഇപ്പോൾപുറത്തിറങ്ങേണ്ട”” എന്നു പറഞ്ഞു തടയും.. മുതിർന്നതിൽ പിന്നെ അരവിന്ദേട്ടനും പണിക്കാർക്കൊപ്പം നിന്നു പണിയെടുക്കുന്നത് കാണാം…ഈ തിരക്കിനിടയിലും ആൾ ഉയർന്ന മാർക്കോടെ പാസായി.. ഡിഗ്രിക്ക് ടൗണിലെ കോളേജിൽ ചേർന്നു പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അതിനൊക്കെ ഒരുപാട് ചിലവുകളാണെന്നു പറഞ്ഞു അച്ഛൻ മുടക്കി..വേണമെങ്കിൽ അടുത്തുള്ള കോളേജിൽ ചേർന്നുള്ള പഠിപ്പ് മതിയെന്ന്… ഇനി പഠിക്കുന്നില്ലെന്നു പറഞ്ഞു കരഞ്ഞ ഏട്ടനെ അച്ഛന്റെ കാൽ പിടിച്ചു പറഞ്ഞാണ് സമ്മതം ഞാൻ നേടിയെടുത്തത്… അളന്നുമുറിച്ചാണ്‌ പഠനചിലവുകൾക്കു പണം കൊടുത്തിരുന്നത്…എന്റെ ആവശ്യങ്ങൾക്കെന്ന് അച്ഛനോട് കള്ളം പറഞ്ഞു കാശു വാങ്ങിയാണ് ഏട്ടന്റെ വട്ടചിലവുകൾക്കുള്ള വഴി കണ്ടെത്തിയത്… ആരും അടുത്തില്ലാത്ത സമയത്ത്‌ ഒരിക്കൽ അമ്മായി പറഞ്ഞു… “നീ അരവിക്കുള്ളതാണെന്നു”… അച്ഛൻ മുന്പങ്ങനെ പറഞ്ഞിട്ടുണ്ടത്രേ.. ഡിഗ്രി കഴിഞ്ഞു ആൾ വീണ്ടും കൃഷിപ്പണി ഒക്കെയായി നടന്നു…..ഒരിക്കൽ പറഞ്ഞു , ഇനിയിവിടെ നിൽക്കുന്നില്ലെന്ന്..ഗുജറാത്തിൽ ഒരു കൂട്ടുകാരൻ ജോലി ശരിയാക്കിയിട്ടുണ്ടത്രേ ….അച്ഛന്റെ അനുവാദത്തോടെ പോവാൻ കഴിയില്ലെന്ന് അറിയാമായിരുന്നു.. ഇനിയും ഇവിടെ നിന്ന് കഷ്ടപ്പെടാതിരിക്കയാണ് നല്ലതെന്ന് എനിക്കും തോന്നി..യാത്രാ ചിലവിനായി ഇടത് കൈയ്യിലെ വള ഊരിക്കൊടുത്തു. യാത്ര പറയുമ്പോൾ അമ്മായി കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടു..ഏട്ടന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു…എന്റെ കൈകൾ കൂട്ടിപ്പിടിച്ചു കണ്ണുകളിലേക്കു നോക്കി…അവിടെ പ്രണയമുണ്ടായിരുന്നോ…അതോ എന്റെ വെറുമൊരു തോന്നലോ…. ഏട്ടനെ കാണാതെ അച്ഛൻ കുറച്ചു ദിവസം ബഹളം വച്ചു…പിന്നെ അതേക്കുറിച്ച് സംസാരം ഉണ്ടായില്ല..ഒന്നുരണ്ടു തവണ ഏട്ടൻ വിളിച്ചിരുന്നു…അച്ഛൻ പണിക്കാർക്കിടയിലാവുന്ന സമയം അറിയാവുന്നത് കൊണ്ടാണെന്നു തോന്നുന്നു, ആ സമയത്താണ് വിളിച്ചത്…അമ്മായി ഫോൺ എനിക്കും തന്നു.. സുഖവിവരങ്ങളും പഠിപ്പിനെക്കുറിച്ചും ചോദിച്ചു വച്ചു… വിഷുവിന്റെ തലേന്നാണ് പിന്നീട് ഏട്ടൻ വന്നത്.. വന്നത് കാറിലായിരുന്നു.. ഉമ്മറത്തെ ബഹളം കേട്ടാണ് താഴേക്കു ചെന്നത്…ഏട്ടനോടൊപ്പം സുന്ദരിയായൊരു പെണ്കുട്ടിയുമുണ്ട്… “”എന്റെ വിവാഹം കഴിഞ്ഞു…ബോസിന്റെ മകളാണ്…” ആദ്യം പറഞ്ഞത് തല താഴ്ത്തിയാണെങ്കിലും ബോസിന്റെ മകൾ എന്നു പറഞ്ഞു അച്ഛനെ പുച്ഛത്തോടെ ഒന്നു നോക്കി…അമ്മായി ഉമ്മറവാതിൽക്കൽ തറഞ്ഞു നിൽപ്പുണ്ട്…

“”അമ്മയെ വിളിച്ചുകൊണ്ടു പോവാനാ ഞാൻ വന്നത്..ഇവിടെ അടിമപ്പണി ചെയ്തു മതിയായില്ലേ ‘അമ്മക്കിനിയും..”ഏട്ടന്റെ ശബ്ദം ആദ്യമായാണ് ഇത്ര ഉച്ചത്തിൽ കേൾക്കുന്നത്… അച്ഛൻ തൂണിൽ ഒരു കൈ അമർത്തി ദൂരേക്ക്‌ നോക്കിനിൽക്കുന്നു..അരികിൽ തല താഴ്ത്തി അമ്മയും.. “‘അമ്മ വരുന്നുണ്ടോ..??” ഏട്ടന്റെ ശബ്ദം വീണ്ടും ഉയർന്നു… അമ്മായി ഏട്ടന്റെ അടുത്തേക്ക് ചെല്ലുന്നത് കണ്ടു.. പ്രതീക്ഷിക്കാതെ അമ്മായിയുടെ കൈ ഏട്ടന് നേരെ ഉയർന്നുതാണു… “എന്റെ ഏട്ടനോട് നീ ചെയ്തത് ഞാൻ ക്ഷമിക്കും..” അമ്മായി എനിക്ക് നേരെ വിരൽ ചൂണ്ടി..അപ്പോഴാണ് ആൾ എന്നെ നോക്കിയത്.. മുഖത്തൊരു പതർച്ച കണ്ടു അപ്പോൾ.. “അവളോട്‌ നീയിങ്ങനെ ചെയ്യേണ്ടിയിരുന്നില്ല…..ഇനി എനിക്കിങ്ങനെ ഒരു മകനില്ല…” പറഞ്ഞതും ഉയർന്നു വന്ന കരച്ചിൽ സാരിത്തുമ്പു കൊണ്ട് കടിച്ചമർത്തി അടുക്കളയിലേക്കു ധൃതിയിൽ നടന്നു… ആകെയൊരു മരവിപ്പായിരുന്നു…കരയാൻ തോന്നിയില്ല..കരച്ചിൽ വരുന്നുണ്ടായിരുന്നില്ല..നെഞ്ചിനകത്ത് ആകെയൊരു നീറ്റൽ..എന്നോട് പ്രണയമാണെന്നു അരവിന്ദേട്ടൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല..അങ്ങനെ വിചാരിച്ച ഞാനാണ് വിഡ്ഢി..ഇവിടുത്തെ കഷ്ടപാടിൽ നിന്നും രക്ഷപെടട്ടെ…മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു..അച്ഛൻ ഇടക്ക് മുറിയിലേക്ക്യ വന്നു നോക്കുന്നത് കണ്ടു… ഒന്നു രണ്ടുദിവസം പുറത്തിറങ്ങാതെ മുറിയിൽ തന്നെ ഇരുന്നു…’ ഭക്ഷണം അമ്മ മുറിയിലേക്ക് കൊണ്ടുതന്നു.. അന്നത്തെ സംഭവത്തിനു ശേഷം അമ്മായിയെ പിന്നെ കണ്ടിരുന്നില്ല..അടുക്കളയിൽ പഴയപോലെ തിരക്കിലാണ്….പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു…പറയാതെ തന്നെ ഞാനാണെന്നു മനസ്സിലായെന്നു തോന്നുന്നു..കൈയ്യിലെ തവി താഴെ വീണു..തിരിഞ്ഞ് എന്നെ മുറുകെ കെട്ടിപ്പുടിച്ചു കരഞ്ഞു… “അമ്മായിക്കും ഇവിടുന്നു രക്ഷപ്പെടാമായിരുന്നില്ലേ.??.” തേങ്ങലോടെ ചോദിച്ചു… അമ്മായി എന്റെ മുഖം പിടിച്ചുയർത്തി… “എന്തിന് ??? ഇഷ്ടപ്പെട്ടവനൊപ്പം ഒരിക്കൽ ഈ പടിയിറങ്ങിയതാണ്…അവന്റച്ഛൻ ഒരു ജോലിക്കും പോകാതെ ധൂർത്തടിച്ചു ഉണ്ടാക്കി വച്ച കടങ്ങളൊക്കെ തീർത്ത്.. ഇതുവരെ ഞങ്ങളെ സംരക്ഷിച്ച എന്റെ ഏട്ടനെ വിട്ടിട്ടു ഇനി ഞാൻ എങ്ങോട്ടു പോവാൻ..” അച്ഛൻ പിന്നീട് തിരക്കുപിടിച്ച കല്യാണ ആലോചനകളിലായിരുന്നു..മുത്തശ്ശിയുടെ അകന്ന ബന്ധത്തിലെ ബ്രോക്കറോട് ഉമ്മറത്തിരുന്നു പറയുന്നത് കേട്ടു.. “”അവന്റച്ഛനെ പോലെ അവനും ആവേണ്ടെന്നു വിചാരിച്ചു.. ..ഇതുവരെ ശ്രമിച്ചതൊക്കെ അതിനുവേണ്ടിയായിരുന്നു…ഈ കണ്ടതൊക്കെ പക്വതയോടെ അവൻ കൊണ്ട് നടക്കുമെന്ന് തോന്നി..ഇനിയിപ്പോ ഇതൊക്കെ ആരു നോക്കാനാ..ഇതൊക്കെ വാങ്ങാൻ ആരെങ്കിലും ഉണ്ടെങ്കിൽ ചെറുക്കനെ നോക്കുന്ന കൂട്ടത്തിൽ അതും കൂടി നോക്കണം..” ശബ്ദത്തിൽ തളർച്ചയുണ്ടായിരുന്നു… അല്പം കഴിഞ്ഞ് എന്നെ ഉമ്മറത്തേക്കു വിളിച്ചു.. “പയ്യന്മാരുടെ ഫോട്ടോ ഉണ്ടത്രേ..മോൾക്കിഷ്ടപ്പെട്ടത് നോക്കു..'” “അച്ഛന് ഇഷ്ടമുള്ളത് പറഞ്ഞോളൂ..എനിക്കങ്ങനെ ഇഷ്ടങ്ങളൊന്നുമില്ല…” മറുപടി പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോഴാണ് ബ്രോക്കർടെ ഡയറിക്കുള്ളിൽ നിന്നും ഒരു ഫോട്ടോ താഴെ വീണത്..കുനിഞ്ഞ് എടുത്തു കൊടുക്കുമ്പോൾ കണ്ടു.. ‘ചിരിക്കാൻ അറിയാത്ത സുന്ദരൻ ‘എന്നു പറഞ്ഞു കുട്ടികൾ കളിയാക്കുന്ന നീരവ് സാർ.. “നീരവ് സാർ അല്ലേ ഇത്..” ആകാംക്ഷയോടെ ചോദിച്ചു.. അയാൾ ഫോട്ടോ കൈയ്യിൽ വാങ്ങി നോക്കി.. “”മോൾടെ സാർ ആണോ..ആൾക്ക് രണ്ടാം കെട്ടാണ്..ആദ്യഭാര്യ പ്രസവത്തോടെ മരിച്ചു..അസുഖക്കാരിയായിരുന്നു.. അതു മൂടിവച്ചു വിവാഹം നടത്തിയതാ…കമ്പ്യൂട്ടർ വഴി നടത്തിയ ബന്ധമാ …രണ്ടുവയസ്സുള്ള മോളുണ്ട്..കല്യാണം ഇനി വേണ്ടെന്നു പറഞ്ഞതാ.. സാറിന്റെ അച്ഛന് ഈയിടെ ഒരറ്റാക്ക് ഉണ്ടായി..അമ്മക്ക് എല്ലാം കൂടി നോക്കാൻ വയ്യ….അതോണ്ട് പാതിസമ്മതം കിട്ടിയിട്ടുണ്ട്..മനസ്സു മാറുന്നതിനു മുൻപ് കെട്ടിക്കണം എന്നു പറഞ്ഞിരിക്കാ …” തിരിഞ്ഞ് അകത്തേക്ക് നടക്കുമ്പോഴും അയാൾ അച്ഛനോട് വിസ്തരിച്ച് പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.. അന്ന് മുഴുവൻ സാറിനെക്കുറിച്ചായിരുന്നു മനസ്സിൽ …ഞങ്ങളുടെ ഇംഗ്ലീഷ്‌ സർ ആണ്.. ചിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.. മുഖത്തെപ്പോഴും ഗൗരവമാണ്.. പിറ്റേന്ന് അച്ഛനോട് പറഞ്ഞു ..എന്റെ ഇഷ്ടമാണ് അച്ഛൻ നോക്കുന്നതെങ്കിൽ എനിക്ക് ഇന്നലെ ഫോട്ടോയിൽ കണ്ട സാർ മതിയെന്ന്…അച്ഛൻ അമ്പരപ്പോടെ എന്നെ നോക്കി..കൂടുതലൊന്നും പറയാതെ നെടുവീർപ്പോടെ കസേരയിലേക്ക് ചാഞ്ഞു…. രണ്ടുദിവസങ്ങൾക്കുള്ളിൽ തന്നെ സാറും അച്ഛനുമമ്മയും എത്തി..

ഒപ്പം ഒരു കുഞ്ഞു കാന്താരിയും…സംസാരിക്കുന്ന സമയമത്രയും മടിയിൽ പിടിച്ചു വച്ചിരിക്കുന്ന സാറിന്റെ കൈയ്യിൽ നിന്നും താഴെയിറങ്ങാൻ ഉരുണ്ടു മറിയുന്നുണ്ട്…കഴിയാതെ വന്നപ്പോൾ കൈയ്യെത്തി ടേബിളിലെ സാധനങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചു… കുറച്ചു കഴിഞ്ഞു സാർ മുറിയിലേക്ക് വന്നതും എഴുന്നേറ്റു നിന്നു.. ക്ലാസ്സിൽ കാണുന്ന അത്രയും ഗൗരവമില്ല.. ചെറിയ പുഞ്ചിരിയുണ്ട്.. “പല്ലവി എല്ലാം അറിഞ്ഞായിരിക്കുമല്ലോ ഈ വിവാഹത്തിന് സമ്മതിച്ചത്… ഇനി ഇങ്ങനൊന്നു വേണമെന്ന് വിചാരിച്ചതല്ല… ഒരു നല്ല ഭർത്താവാകാൻ കഴിയും എന്ന് ഉറപ്പു തരാൻ ക,ഴിയില്ല..എനിക്കല്പം സമയം തരണം.. ഞാൻ ശ്രമിക്കാം..നന്നായി ആലോചിച്ചു തീരുമാനം പറഞ്ഞാൽ മതി….” എനിക്ക് വേണ്ടതും അതുതന്നെയായിരുന്നു.. മുകളിലേക്കാരോ വരുന്നത് കേട്ടാണ് ഓർമകളിൽ നിന്നുണർന്നത്.. അമ്മായിയാണ്.. ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ അടുത്ത ബന്ധുക്കൾ മാത്രമായി വിവാഹം നടന്നു…..അവരുടെ ഭാഗത്തു നിന്നും പത്തിരുപത് പേര്..ആകെ ഒരു നൂറുപേർ…അച്ഛന് നല്ല വിഷമമുള്ളത് പോലെ തോന്നി…ഇങ്ങനെയാവില്ല അച്ഛന്റെ സ്വപ്നങ്ങളിൽ എന്റെ വിവാഹം…അമ്മയും അമ്മായിയും ഉള്ളിൽ നീറ്റലുണ്ടെങ്കിലും പുറമേ ഒരു പുഞ്ചിരി അണിഞ്ഞു നിന്നു…. പുതിയ വീട്ടിൽ വലിയ ടെൻഷനൊന്നും തോന്നിയില്ല..തോന്നാനുള്ള സമയം കുഞ്ഞു കാന്താരി തന്നിരുന്നില്ല..ഒരിടത്ത് ഒതുങ്ങിയിരിക്കാത്ത പ്രകൃതം… സാർ സമയം വേണമെന്ന് പറഞ്ഞതുകൊണ്ട് ബെഡ്റൂമിലും പേടിതോന്നിയില്ല….ആദ്യത്തെ അപരിചിതത്വം രണ്ടു ദിവസം കൊണ്ട് മാറി…നല്ല ഭർത്താവായില്ലെങ്കിലും നല്ല സുഹൃത്ത് ആയിരുന്നു..ഒരുപാട് നാളായി പരിചയമുള്ള ഒരാളോടെന്നപോലെയുള്ള പെരുമാറ്റം…പെട്ടെന്ന് തന്നെ അവിടെയുള്ളവരുമായി കൂട്ടായി… മോളുമായി കുറുമ്പ് കാണിച്ചും ഓടിനടന്നും ജീവിതം ആസ്വദിച്ചു തുടങ്ങി…ഞാൻ ഉറക്കെ ചിരിക്കുന്നത് എനിക്ക് തന്നെ അത്ഭുതമായിരുന്നു..സാറൊരു യാത്രാപ്രിയനായിരുന്നു..യാത്രകൾ പുതിയലോകം കാണിച്ചു തന്നു.. പതിവുപോലുള്ള ഒരു ഷോപ്പിങ്ങിൽ വച്ചാണ് സാറിനു പരിചയമുള്ള ഒരു ഫാമിലിയെ കണ്ടത്..വീണ്ടും വിവാഹം കഴിഞ്ഞത് അവർ അറിഞ്ഞില്ലെന്ന് തോന്നുന്നു..മോളേയുമെടുത്ത എന്നെ കണ്ടതും ആരെന്ന മട്ടിൽ നോക്കി… എന്നെ നോക്കി ‘ “ഇത്…. ” എന്നു പറഞ്ഞു സാർ ഒന്നു നിർത്തി..”ഭാര്യയാണ്..” ഒന്നുരണ്ടു നിമിഷം കഴിഞ്ഞാണ് ബാക്കി വന്നത്. ആ നേരം കൊണ്ട് മനസ്സൊന്നു നൊന്തു…. വിങ്ങലോ പരിഭവമോ..എന്തിനാണിത്ര വേദന എന്നു ഞാൻ എന്നോട് തന്നെ ചോദിച്ചു… പഴയ ചിരി മുഖത്തണിയാൻ ശ്രമിച്ചു പരാജയപ്പെട്ടു… തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ പതിവില്ലാത്തവിധം നിശബ്ദമായിരുന്നു കാർ..മോൾ ചോദിക്കുന്നതിനൊക്കെ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും. സാറും ആലോചനയിലാണെന്നു തോന്നി.. വീടെത്തിയതും പതിവുപോലെ പോയ വിശേഷങ്ങൾ അച്ഛനുമമ്മയോടും പറയാനായി മോൾ ഓടി.. ഡ്രസ് മാറാനായി റൂമിലേക്ക് കയറിയതും പതിവില്ലാതെ സാർ ഡോർ അടച്ചു …..അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കിയതും ചോദ്യം വന്നു… “ഭാര്യയാണെന്നു പറയാൻ വൈകിയപ്പോൾ വിഷമിച്ചു..ല്ലേ.??..” അപ്പോഴേക്കും പിടിച്ചുവച്ച കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു. .അതെയെന്ന് തലയാട്ടി… “നീ ഇതുവരെ എന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമായിരുന്നു..ഭാര്യയായിട്ടില്ല…”” മുഖത്ത് കുസൃതിച്ചിരിയോടെ തുടർന്നു.. “”അതോർത്തതുകൊണ്ടാണ് ആരെന്നു പറയാൻ വൈകിയത്….ഇനി ആ ഒരു വിഷമം വേണ്ട ..എന്തായാലും അതിന്നത്തോടെ മാറ്റാൻ തീരുമാനിച്ചു..'”” ആ കണ്ണുകളിൽ കുറുമ്പ്..പെട്ടെന്ന് അപകടം മണത്തു..അടിവയറിനുള്ളിൽ നിന്നും ഒരാന്തലുണ്ടായി..നാണത്തോടെ തട്ടിമാറ്റി ഓടാൻ ശ്രമിക്കുമ്പോഴേക്കും ആ കൈകൾ എന്നെ ലോക്ക് ചെയ്തിരുന്നു… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ആയി ഇവിടെ ക്ലിക്ക് ചെയ്യുക.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular