Connect with us

Relationship

ചില നഷ്ടങ്ങൾ ആർക്കും ഒരിക്കലും പകരം വെയ്ക്കാൻ കഴിയാത്തതാണ്…

Published

on

രചന: മനു പി എം

രാവിലെ എഴുന്നേറ്റ് ഓഫീസ് പോകാൻ ഒരുങ്ങാൻ നേരമാണ് നാട്ടിൽ നിന്നും ഫോൺ വന്നത്.. പുറത്ത് നല്ല മഴയുണ്ട് ശരീരം തണുത്തു തുടങ്ങിയിരുന്നു ഫോണെടുത്ത് കാതോട് ചേർക്കുമ്പോൾ എന്നത്തെ പോലെയും ഉള്ളിൽ ഒരു നിസംഗതയായിരുന്നു ഫോൺ കാതോടു ചേർത്ത് പിടിച്ചു.. മറു തലയ്ക്കിൽ നിന്നും അനിയന്റെ ശബ്ദം കാതുകളിലൂടെ ഇരമ്പി കയറി… അവൻ പറഞ്ഞവാക്കുകൾ എൻറെ ഉടലാകെ ചുട്ടു പൊളിച്ചു കൊണ്ട് ഹൃദയത്തിൽ ഒരു കനൽ കോരിയിട്ടു.. ശരീരമാകെ ഒരു തരം പുകച്ചിൽ അടിവയ്റ്റിലാകെ തീ കത്തിപാടരുമ്പോലെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു .. തല മരവിച്ചു തുടങ്ങിയിരുന്നു . ഒന്നും ചെയ്യാൻ കഴിയാതെ നിസാഹയതോടെ ബഡ്ഢിലേക്ക് വന്നിരുന്നു.. അച്ഛമ്മ മരിച്ചിരിക്കുന്നു….ആ സത്യം ഒരിക്കലും വിശ്വസിക്കാനോ, അംഗീകരിക്കാനോ എനിക്ക് തോന്നിയില്ല… മെല്ലെ കിടക്കയിലേക്ക് വീണു…കേട്ടത് സ്വപ്നമാകണമേ എന്ന് പറഞ്ഞു മനസ്സ് കരഞ്ഞു തുടങ്ങി… കണ്ണുകളിൽ ഒരു പുകച്ചിൽ… കണ്ണുകൾ ഇറുക്കി അടച്ചതും നീരാവി പോലെ ചുട്ട് പൊള്ളുന്ന കണ്ണുനീർ കണ്ണ് കോണിലൂടെ ഒഴുകി ഇറങ്ങി.. ഓർമ്മകൾ ഒന്നൊന്നായി.മനസ്സിന്റെ പടി വാതിലിൽ വന്നു മുട്ടി വിളിക്കാൻ തുടങ്ങി… എനിക്ക് ആകെയുള്ള ഒരാശ്രയവും, ആശ്വാസവും എന്റെ അച്ഛമ്മയായിരുന്നു ആദ്യമായി ഞാൻ കടം വാങ്ങിയത് അച്ഛമ്മയിൽ നിന്നാണ്.. എന്നെങ്കിലും ജോലി കിട്ടിയാൽ തിരിച്ചു കൊടുക്കാം എന്ന എന്റെ വാഗ്ദാനം പലപ്പോഴും വെറും വാക്കിൽ ഒതുങ്ങി.. അങ്ങനെ എത്രയോ തവണ ആ വാഗ്ദാനം ലെങ്കിക്കപെട്ടു എന്നിട്ടും ഞാൻ കടം വാങ്ങി ഓരോ തവണ വാങ്ങുമ്പോഴും അച്ഛമ്മ മറ്റൊന്നും ഓർക്കിറില്ല വാങ്ങിയ പൈസ തിരികെ ചോദിച്ചിട്ടില്ല വീണ്ടും വീണ്ടും എനിക്ക് എൻറെ ആവശ്യങ്ങൾക്ക് പണം തരുമായിരുന്നു .. എന്നിട്ട് എനിക്ക് മുന്നെ എഴുന്നേറ്റു പോകും ആട്ടിൻ കുടിന് ആടുത്തേക്ക് അവയ്ക്ക് കഞ്ഞിവെള്ളം കൊടുക്കാൻ വേണ്ടി ഒരു പത്രമെടുത്ത് അടുത്തുള്ള വീടുകളിലേക്ക് നടക്കും .. അപ്പോഴൊക്കെ ഞാൻ ആഗ്രഹികും എങ്ങനെ എങ്കിലും ഒരു ജോലിക്കിട്ടിയിട്ട് അച്ഛമ്മയ്ക്ക് തിരിച്ചു കൊടുക്കാനുള്ള പൈസ മുഴുവൻ തിരിച്ചു കൊടുത്തു അച്ഛമ്മയെ നന്നായി നോക്കണമെന്ന് ജീവിതം വഴിമുട്ടിയ ദിവസങ്ങളിലെ എത്രയോ രാത്രികളിൽ ഞാൻ ഉറക്കം മറന്നു ആലോചിട്ടുണ്ട്… മുന്നോടുള്ള ജീവിതത്തെക്കുറിച്ച്… കുറെയധികം ചോദ്യചിഹ്നങ്ങൾ മാത്രം ബാക്കിയായിഓരോ രാത്രിയും പകലിന് വഴി മാറി കടന്നു പോയി… ഒന്നിനും കൊള്ളാത്തവൻ എന്ന മറ്റുള്ളവരുടെ പരിഹാസത്തിനു മുന്നിൽ സ്വയം ശപിച്ചും, വെറുത്തും നിൽകുമ്പോൾ പലപ്പോഴും മരണമെന്ന ചിന്ത എന്നെ തഴുകി കടന്നു പോയി.. അന്നൊക്കെ ആരും കാണാതെ ഒറ്റയ്ക്കിരിക്കുമ്പോൾ എന്ത് പറ്റിയെന്റെ കുട്ടിക്ക് എന്ന ചോദ്യവുമായി എന്റെ അരികിലിരുന്നു നെറുകയിൽ തലോടുന്ന ആ സ്നേഹ സ്പർശം മതി യായിരുന്നു എന്റെ എല്ലാം വേദനയും മറക്കാൻ… കണ്ണ് തുറന്നാൽ ആദ്യം കാണുക അച്ഛമ്മയുടെ കാതിലെ ആ വെള്ളകല്ല് പതിച്ച കമ്മലിന്റെ തിളക്കമായിരുന്നു..കഴുത്തിൽ നേരിയ നൂല് പോലുള്ളൊരു മാല… പിന്നെ മുഖത്തെ ആ നിറഞ്ഞ ചിരി.. .ഞാൻ കാണാൻ തുടങ്ങിയ കാലം എന്റെ മനസ്സിൽ പതിഞ്ഞു പോയ അച്ചമ്മയുടെ രൂപം ഞാൻ എപ്പോഴും കളിയായി ചോദിക്കും.. ഈ നൂല് പോലെത്തെ മാല മാറ്റിയിട്ട് കുറച്ചുകനമുള്ള മാല വാങ്ങിയിട്ട് കൂടെ…

അതാകുമ്പോൾ എനിക്ക് എടുത്ത് പണയം വെക്കാലോ.. എങ്കിൽ നിനക്ക് ജോലി കിട്ടുമ്പോൾ ഒരു വലിയ മാല വാങ്ങി താ.ഒരു ചെറു ചിരിയോടെ എനിക്ക് ഉത്തരം നൽകി തിരികെ പോകും കോളേജ് പഠനക്കാലത്ത് എനിക്ക് ഫീസടക്കാനും അച്ഛമ്മ ചോദിച്ചു അറിഞ്ഞു അമ്മയുടെ കൈയ്യിൽ പണം കൊടുക്കുമായിരുന്നു… ഇടക്കിടെ പറയും എൻറെ കുട്ടിക്ക് ഒരു ജോലി കിട്ടിയിട്ടു വേണം എനിക്ക് കണ്ണടക്കാൻ അച്ഛയ്മക്ക് രണ്ട് മക്കളായിരുന്നു എന്നിട്ടും ഇന്നേവരെ ആ പാവത്തിനു എന്തെങ്കിലും വേണോ എന്നൊന്നും അവർക്ക് അറിയേണ്ട..ആരും അവർക്ക് സുഖമാണോ എന്ന് പോലും അന്വേഷിക്കാറില്ല.. അച്ഛമ്മ ആരിൽ നിന്നും ഒന്നും ആഗ്രഹിച്ചില്ല.. ആടിനെയും പശുവിനെയും നോക്കി വളർത്തി വളർച്ചയെത്തുമ്പോൾ ചെറിയച്ഛൻ അവയെ ആരെങ്കിലും വിൽക്കും. അച്ഛമ്മയ്ക്കു ഒരിക്കലും അവിറ്റകളെ വിൽക്കണമെന്ന് ആഗ്രഹമില്ല .. മകനെല്ലെ ഓർത്തു ഒന്നും പറയാനും പോകില്ല .. അച്ഛമ്മ സ്വന്തം മുറിയിൽ വന്നിരിക്കും.കച്ചവടക്കാർ കൊണ്ട് പോകുമ്പോൾ അവറ്റകളുടെ കരച്ചിൽ കേൾക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഞാൻ പലതവണ തമാശയ്ക്ക് പറയും രണ്ടു ആടിനെ കൊടുത്തു കുറിച്ച് കാശ്താ പൊക്കോ ചെക്കാ അവിടേന്ന്..നിനക്ക് തരാനല്ലെ ഞാനവരെ നോക്കി വളർത്തിയെ എന്നൊരു മറുപടി കേൾക്കാം അവസാനമായി ജോലിക്കിട്ടി എറണാകുളം പോകുമ്പോൾ ആ മടിക്കുത്തിലെ നോട്ടുക്കെട്ടുകളുടെ ചൂട് ഞാനറിഞ്ഞിട്ടുണ്ട് അന്ന് ചോദിക്കാതെ തന്നെ ഉള്ളതൊക്കെ എടുത്തു തരുമ്പോൾ ആ ചുണ്ടുകൾ എന്തൊക്കെ പറഞ്ഞു വിതു മ്പുന്നുണ്ടായിരുന്നു.. . .ആ കണ്ണുകൾ നിറഞ്ഞിരുന്നു വിറയാർന്ന ഇരുകൈകളും എൻെറ ശിരസ്സിൽ വെച്ച് അനുഗ്രഹിച്ചു എന്റെ നെറുകയിൽ ചുംബിക്കുമ്പോൾ ആ മനസ്സിൽ മൗനമായി എന്തൊക്കെയോ പ്രാർത്ഥനകൾ ഉരുവിടുന്നുണ്ടായിരുന്നു … ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ ആ മുഖം മാത്രമായിരുന്നു എന്റെ മനസ്സിൽ തെളിഞ്ഞു നിന്നിരുന്നത്.. എപ്പോൾ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അടുക്കള പുറത്തോ ആട്ടിൻക്കുടിന് അരികിലോ അല്ലെങ്കിൽ അച്ഛമ്മയുടെ ആ ചെറിയ മുറിയിലെ കുഞ്ഞു കട്ടിലിലോ അച്ചമ്മയെ കാണാം ഞാനടുത്തേക്ക് ചെല്ലുമ്പോൾ എഴുന്നേറ്റിരുന്നു നീയെപ്പോൾ വന്നു എന്നൊരു ചോദ്യം മാത്രം ഉണ്ടാവു . പിന്നെ ആ കൈകൾ കൊണ്ട് എന്റെ നെറുകയിൽ ഒന്ന് തലോടും ഒരുപാട് ഒന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചു ഇല്ലെങ്കിലും…ആ തലോടലിൽ മനസ്സുക്കൊണ്ട് എല്ലാം പറയാറുണ്ട്.. ഇന്നിപ്പോൾ ഈ ഭൂമിയിൽ ആ ജീവനില്ല ഓർക്കുന്തോറും നെഞ്ചിൽ ഒരാളൽ .. കണ്ണുകൾ നിറഞ്ഞൊഴുകിയത് തൊടച്ച് കമ്പിനിയിൽ വിളിച്ചു പറഞ്ഞു ലീവ് വാങ്ങി നാട്ടിലേക്ക് മടങ്ങാൻ നേരം അച്ഛമ്മയ്ക്ക് കൊടുക്കാനായ് വാങ്ങീയ സെറ്റ് മുണ്ട് എന്ത് ചെയ്യണം അറിയാതെ ഒരു നിമിഷം നിന്നു… വേഗം ഡ്രസ്സ്‌ ചെയ്തു നാട്ടിലേക്ക് വണ്ടി കയറി അവസാനമായി ജീവനോടെ ഒരുനോക്കു കാണാൻ കഴിഞ്ഞില്ലല്ലോ, എന്നാലും എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ പോകുമ്പോൾ… ഇത്രയും നേരത്തെ പോയെതെന്തിനാണ് ..ഞാനങ്ങ് വരില്ലെ. എന്നൊക്കെ മനസ്സു പറഞ്ഞു കൊണ്ടിരുന്നു ആ യാത്രയിൽ ഉള്ളിൽ അടക്കിയ വേദനയുടെ കണ്ണുനീർ ആരും കാണാതെ തുടച്ചി പുറത്തേക്ക് നോക്കിയിരുന്നു.. മനസ്സിൽ മുഴുവൻ ആ രൂപമായിരുന്നു കാലടീ തെറ്റുന്ന പ്രായത്തിലും, വിശപ്പ് എന്തെന്ന് അറിയുന്ന പ്രായത്തിലും വൈകുന്നേരം പണികഴിഞ്ഞു വരുമ്പോൾ അച്ഛമ്മയുടെ കൈയിൽ ഞങ്ങൾക്കു കഴിക്കാനായി എന്തെങ്കിലും പലഹാരപൊതികൾ കാണും…ആ ഒരു പ്രതീക്ഷയോടെ ഞങ്ങൾ വഴികണ്ണുമായി അച്ഛമ്മയെ കാത്തിരുന്നിട്ടുണ്ട് . ബസ് എറണാകുളത്തു നിന്നും കോഴിക്കോട് വന്നിറങ്ങി..വയനാട്ടിലേക്ക് ഇനിയും നാല് മണിക്കൂറിലെറെ യാത്രയുണ്ട് മനസ്സു മുഴുവൻഅച്ഛമ്മയെ ഒരുനോക്ക് ഒന്ന് കാണാൻ കഴിയണെ എന്ന് മാത്രം.. ഇടക്കിടെ എത്താറായില്ലെയെന്ന് ചോദിച്ചു അനിയൻെറ ഫോൺ വിളി സഹിക്കാൻ പറ്റാതെ അവനു നേരെ പൊട്ടിത്തെറിച്ചു വന്നപ്പോൾ എനിക്കു കാണണ്ട… നീ യൊക്കെ എന്താ വെച്ചാൽ ചെയ്തോ ജീവിച്ചിരിക്കുമ്പോൾ തിരക്കാത്തവർ എന്തിന് മരിക്കുമ്പോൾ ഉത്തരവാദിത്വം കാണിക്കണം പുറത്ത് മഴ പെയ്തു തുടങ്ങി ബസ്സ് മെല്ലെ സ്റ്റാൻഡ് വിട്ടിറങ്ങി റോഡിലുടെ അതിവേഗം മുന്നോട്ടു നീങ്ങി… റോഡിൽ പെയ്തു നിറയുന്ന വെള്ളത്തുള്ളികളെ കീറി മുറിക്കുന്ന ശബ്ദം മാത്രം.. മനസ്സ് തണുത്ത് മരവിച്ചിരുന്നു.. പുറത്തെ കമ്പിയിഴകളിൽ തലചായ്ച്ച് കണ്ണുകൾ അടച്ചു കൈയ്യിൽ അമർന്ന വിരലുകളുടെ സ്പർശമേറ്റപ്പോൾ മെല്ലെ മിഴികൾ തുറന്നു അടുത്തിരുന്ന ആളിലേക്ക് നോക്കി.. തൊട്ടരികിൽ എൻറെ അച്ഛമ്മയുടെ അതെ പ്രായം ഉള്ള ഒരു സ്ത്രീ . എൻെറ നേർക്ക് നോക്കി മനോഹരമായ് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു “എന്താ മോനെ വല്ലാത്ത പോലെ…” ഞാൻ സീറ്റിൽ നേരെ ഇരുന്നു എൻറെ കൈകളിൽ അമർന്ന ആ ചുളിവു വീണ കൈകളിൽ മറു കൈ അമർത്തിപിടിച്ചു.. “ഒന്നുമില്ല അമ്മേ…”

“പിന്നെന്താ മോനൊരു വിഷമം..വീണ്ടും മറു ചോദ്യം” ഒരു ചിരിയിൽ പറയാൻ ഉള്ളതെല്ലാ ഒതുക്കി കുറെയായി നാട്ടിലേക്ക് വന്നിട്ട്. അതുകൊണ്ട് വീടും നാടുമൊകെ കാണുമ്പോൾ ഉള്ളൊരു വിഷമവും സന്തോഷം ഓക്കെയാണ് അത്രയോ ഉള്ളു അമ്മേ “ഉം.. ശരിയാ മോനെ നാടും വിട്ടു പോകാൻ തോന്നണില്ല ഈ മണ്ണിൽ ജനിച്ചു പോയില്ലെ . അവരൊരു നെടുവീർപ്പിട്ടു എൻറെ കൈയ്യിൽ മുറുകി പിടിച്ചു…” അതിൽ ഒരു തളർച്ച ഉള്ളത് പോലെ എനിക്ക് ..തോന്നി.. “അമ്മ എവിടേക്കാ …” “മക്കളെ കാണാൻ പോയത മോനെ.. മക്കളൊക്കെ വളർന്നു വലുതായാപ്പോൾ അമ്മയെയും, അച്ഛനെയും വേണ്ട. നല്ല ജോലിയൊക്കെ ആയപ്പോൾ ഈ കുന്നിറങ്ങി അവർ മറുനാട്ടിൽ പോയി…ഞാൻ അവരെ കാണാൻ പോയതാണ്…” “അപ്പോൾ അമ്മ ഒറ്റക്കാണോ താമസം …” “അല്ല മോനെ വയസ്സായ ഒരു മനുഷ്യനുണ്ട് വീട്ടിൽ അവരുടെ അച്ഛൻ… കുറെ നാളായി കിടപ്പിലാ .. മക്കൾക്ക് ഇങ്ങോട്ടൊന്നു വരാൻ പറ്റില്ല വല്ല്യയ ജോലി തിരയ്ക്ക് ഓക്കെയാ… അവരുടെ വിവരം അറിയാൻ വേണ്ടി ഞാൻ ഇങ്ങനെ ഓടി നടക്കണം എന്നിട്ട് ആ മനുഷ്യനെ അറിയിക്കണം …” “അമ്മയ്ക്ക് ഇവിടെ വിട്ടു അവിടെ പോകായിരുന്നില്ലെ…?” “വേണ്ടാ എന്ന് തോന്നി… ഈ മണ്ണിൽ തന്നെ ജീവിച്ചു ഇവിടെ തന്നെ മരിച്ചു വീഴണം കാരണം എന്നും കൂട്ടിന് ഈ നാടും വീടും ഈ മണ്ണും തന്നെ കാണു…” അവർ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി അച്ഛമ്മ പലപ്പോഴും പറയുന്നത് ഞാനോർത്തു .. പിന്നീട് ഞാനൊന്നും പറഞ്ഞില്ല.. ബസ്സ് മെല്ലെ മുരണ്ടു കൊണ്ട് ചൂരം കയറി കൊണ്ടിരുന്നു.. മഴയുടെ ഒപ്പം തണുപ്പും വല്ലാതെ കടന്നു പിടിച്ചു പുറത്ത് മഴത്തുള്ളികൾ ആ വേഗതയ്ക്ക് ഒപ്പം ഓടിയെത്തുന്ന ശബ്ദം… വളവുകൾ തിരിഞ്ഞുമുകളിലേക്ക് കയറുന്തോറും തണുപ്പ് ഏറി തുടങ്ങി. എൻറെ തോളിലേക്ക് മെല്ലെ അവരുടെ തല ചായ്ഞ്ഞു…. പാവം ഉറങ്ങി പോയിരിക്കുന്നു… ഞാൻ തോൾ അനക്കാതെ വെച്ചു ഇടയ്ക് എപ്പോഴോ ബസിന്റെ ബ്രേക്ക്‌ ശബ്ദം കേട്ട് അവർ ഞെട്ടി ഉണർന്നു… നല്ല ക്ഷീണം മോനെ.. അതാ അറിയാതെ ഉറങ്ങി പോയി “അതെനെന്താ അമ്മ കിടന്നൊള്ളു . വയനാടൻ മലയിടുക്കുകളെ തഴുകി എത്തുന്ന തണുത്ത കാറ്റും എൻറെ ഹൃദയത്തിലെ നോവിനെ തണുപ്പിച്ച് കൊണ്ട് എൻറെ മിഴികളെ ഒപ്പി..കടന്നു പോയി… ആ നിമിഷത്തിൽ ഞാനും അറിയാതെ മയങ്ങി പോയി തോളിൽ ആരോ തട്ടിയപ്പോഴാണ് ഞാൻ കണ്ണു തുറന്നത്‌.. ആ അമ്മയാകും കരുതി പക്ഷെ ആ സ്ത്രീ അവിടെയില്ല .. കണ്ടക്ടർ എന്നെ നോക്കി വീണ്ടും പറഞ്ഞു സ്റ്റോപ്പെത്തി.. ഞാൻ മെല്ലെ എഴുന്നേറ്റു അവരിരുന്നിടം നോക്കി പുറത്തേക്ക് നടന്നു ..അപ്പോഴേക്കും മഴ കുറഞ്ഞു മുടൽ മഞ്ഞു നിറഞ്ഞു തുടങ്ങിരുന്നു.. ചിലപ്പോൾ അവരെന്നെ ഉണർത്തെണ്ട കരുതി അവരുടെ സ്ഥലമെത്തി ഇറങ്ങിക്കാണും.. ഒടുവിൽ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അതുവരെ തോന്നത്ത ഒരു തളർച്ച ശരീരത്തിനേറ്റ പോലെ കലുകൾ മണ്ണിലുറക്കാത്ത പോലെ ഉമ്മറത്ത് കിടത്തിയ വെള്ള തുണിയിൽ അപ്പോഴേക്കും മുഖം മറച്ചു കെട്ടിയിരുന്നു.. “മനസ്സു മുഴുവൻ തിരിച്ചു കൊടുക്കാൻ ആഗ്രഹിച്ച കാശും ഇപ്പോൾ എൻെറ മോനൊരു ജോലിയായല്ലോ അച്ഛമ്മയ്ക്ക് അതുമതി എന്ന് കേൾക്കാൻ കൊതിച്ചൊരു വാക്കും മാത്രമായിരുന്നു” ഞാൻ അച്ഛമ്മയ്ക്കു കൊടുക്കാൻ കരുതിയ എൻറെ ആദ്യ ശമ്പളം ഞാനാകാൽക്കൽ വച്ചു. പൊട്ടികരഞ്ഞു… “തിരിച്ചു തരാൻ വച്ചിരിക്കായിരുന്നെ അപ്പോഴേക്കും എന്നോട് പറയാതെ പോയി അല്ലെ…” ആരൊക്കെയോ എന്നെ പിടിച്ചു ഉയർത്താൻ പറയുന്ന കേട്ടു… ആരൊക്കൊയോ എന്നെ കോരിയെടുത്തു അകത്തേക്ക് കൊണ്ട് പോയി കുറച്ചു കഴിഞ്ഞു ആരോ വന്നു ചോദിച്ചു ബോഡിയെടുക്കാറായി അവസാനമായി നിനക്കു ആ മുഖ മൊന്നു കാണേണ്ടെ … എനിക്ക് കാണേണ്ട എടുത്തോ… കൊണ്ടു പൊയ്ക്കോ.. ജീവിച്ചിരിക്കുമ്പോൾ അങ്ങനെ ഒരാൾ ഉണ്ടെന്ന് ഓർക്കാതെ പോയവർക്ക് അവസാനമായെങ്കിലും കാണാൻ യോഗ്യതയില്ലാ എടുത്തോ.. എടുത്തു കൊണ്ട് പൊക്കോ ..എനിക്ക് കാണണ്ട എന്നോട് ഒരു വാക്ക് പോലും പറയാതെ പോയതല്ലെ…. കണ്ണിൽ വീണ്ടും ഇരുട്ടു കയറിവരുന്നു.. ഹൃദയത്തിൽ എവിടെയോ ഒരു വിളിയച്ചൊ തട്ടിയുടഞ്ഞത് പോലെ… “മോനെ ..നിനക്ക് ഒരു ജോലി കിട്ടിയിട്ടു വേണം ഈ അച്ഛമ്മയ്ക്ക് കണ്ണടയ്ക്കാൻ…” തൽക്കാലം ശുഭം….

ചില നഷ്ടങ്ങൾ ആർക്കും ഒരിക്കലും പകരം വെയ്ക്കാൻ കഴിയാത്തതാണ്… നമുക്ക് ജീവനുള്ളിടത്തോളം കാലം ആ നഷ്ടം ഓർമകളായി നമ്മുടെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടേയിരിക്കും

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular