Connect with us

Love

എനിക്കായ് ജനിച്ചവൾ…

Published

on

രചന: അമ്മു സന്തോഷ്

“നിനക്കെന്നാണ് തിരിച്ചു പോകേണ്ടത് ?” “‘അമ്മ ഇത് എത്രാമത്തെ തവണ ആണമ്മെ ചോദിക്കുന്നത് ?ഈ കല്യാണം നടക്കില്ല.എനിക്കും ഉണ്ടാകില്ലേ സങ്കൽപ്പങ്ങൾ ?..എന്റെ ലൈഫ് ഇവിടുത്തെ നാട്ടിൻപുറം കാരുടെ അല്ല .ലെഫ്റ്റനെന്റ് കേണൽ അഖിൽ പരമേശ്വരൻ എന്ന ഞാൻ ആഗ്രഹിക്കുന്നത് കുറച്ചു മോഡേൺ ആയ, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, എന്റെ സൊസൈറ്റിയിൽ എനിക്കൊപ്പം നില്ക്കാൻ കഴിയുന്ന ഒരു പെണ്ണിനെയാണ് .അല്ലാതെ മലയാളം ബി എ പാസ്സായി നിൽക്കുന്ന ഈ നാട്ടിന്പുറത്തുകാരി കൃഷ്ണയെ അല്ല ” “മോനെ നിനക്കോര്മയില്ലേ കൃഷ്ണ ജനിക്കുമ്പോൾ നിനക്ക് എട്ടു വയസ്സ് അന്ന് ഏട്ടൻ നിന്റെ കയ്യിൽ അവളെ വെച്ച് തന്നിട്ട് പറഞ്ഞില്ലേ ഇവൾ നിന്റെയാണെന്ന്” “എന്റെ അമ്മെ വിവരമില്ലാത്ത പ്രായമല്ലേ അത് ?മുറപ്പെണ്ണുമായിട്ടുള്ള കല്യാണം ഒക്കെ ഇപ്പൊ ഔട്ട് ഓഫ് ഫാഷൻ ആണ്” നടക്കില്ല എന്ന് ഞാൻ തീർത്തു പറഞ്ഞതോടെ ‘അമ്മ മൗനിയായി .എപ്പോഴും സങ്കടം നിഴലിക്കുന്ന കണ്ണുകൾ .അമ്മാവനോടൊക്കെ എന്ത് പറയുമെന്ന് കരുതി ആവും . കൃഷ്ണയെ എനിക്കിഷ്ടമല്ല എന്നത് സത്യം തന്നെ പക്ഷെ എന്തിന്റെ പേരിലാണെങ്കിലും എന്റെ അമ്മയുടെ സന്തോഷത്തേക്കാൾ വലുതായിരുന്നില്ല എന്റെ സന്തോഷങ്ങളൊന്നും. .ഞാൻ സമ്മതിച്ചു. കല്യാണത്തിന്റെ പിറ്റേന്ന് എനിക്ക് തിരിച്ചു പോകണമായിരുന്നു കൃഷ്ണയെ കൂടെ കൂട്ടാതിരിക്കാൻ ആവുന്നത് ഞാൻ നോക്കി “എന്റെ മോൻകുട്ടനല്ലേ? അവളെ കൂടെ കൊണ്ട് പോ” അമ്മയുടെ ഒരു ഉമ്മയിൽ അതും പോയി ഈ ‘അമ്മമാര് ആണ്മക്കളുടെ ദൗർബല്യമാണ് ‘ എന്ന് പറയുന്നത് എത്ര ശരിയാണ് .പക്ഷെ അവരത് ദേ ഇങ്ങനെ നല്ലോണം മുതലെടുക്കുകയും ചെയ്യും എന്റെ ക്വാർട്ടേഴ്‌സിന് നല്ല സ്പേസ് ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ പുതിയ ഒന്നിന് അപേക്ഷിച്ചില്ല .കൃഷ്ണക്ക് നല്ല പരിഭ്രമം ഉണ്ടായിരുന്നു . അവൾ ഒരു മൂലയിൽ ഒതുങ്ങി നിന്ന് ചുറ്റും നോക്കുന്നത് കണ്ടു. .അവൾക്കു ഇവിടെ ജോലി ഒന്നുമില്ല എല്ലാത്തിനും ആളുണ്ട് .ഞാൻ അവളോട് ഒരു മുറി എടുത്തു കൊള്ളാൻ പറഞ്ഞിട്ട് ഓഫീസിലേക്ക് പോയി അവൾക്കൊരു മുറി എനിക്കൊരു മുറി .എനിക്കൊരു പാട് ജോലി ഉണ്ടാകും രാത്രി വൈകിയും അത് കൊണ്ട് തന്നെ അവളോട് വേറെ മുറിയിൽ കിടന്നു കൊള്ളാൻ പറഞ്ഞു ഞാൻ. അല്ലെങ്കിൽ തന്നെ ഞങ്ങൾ തമ്മിൽ ചേർന്ന് പോകില്ല എന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ വഴക്കു തുടങ്ങിയത് എവിടെ നിന്നോ കൊണ്ട് നട്ട ഒരു തുളസി ചെടിയിൽ നിന്ന് ആണ് .കുറച്ചു ഇഷ്ടിക ഒക്കെ വെച്ച് അത് ഒരു തുളസിത്തറയാക്കി ദീപം ഒക്കെ വെച്ച് തുടങ്ങി അവൾ. “അത് വലിച്ചു പിഴുതു കളഞ്ഞേ” എന്ന് ഞാൻ “ഇല്ല.ഇത് ഐശ്വര്യമാ ഏട്ടാ” എന്നവൾ. “കുന്തമാണ്‌” ഞാൻ ചെന്ന് അതിൽ തൊട്ടതും അവൾ മുന്നിൽ കയറി നിന്ന് തടഞ്ഞു. “തുളസിയില ഉണ്ടല്ലോ പോക്കറ്റിൽ വെച്ചിട്ട് എന്ത് കാര്യത്തിന് പോയാലും സാധിക്കും. ആപത്തൊന്നും വരില്ല സത്യം” അവൾ “അന്ധവിശ്വാസത്തിനു കയ്യും കാലും വെച്ചിറങ്ങിയിരിക്കുവാ നിന്നെ ഇന്ന് ഞാൻ…” ഞാൻ വീണ്ടും അങ്ങോട്ട് ചെന്നു “അഖിൽ ലെറ്റ് ഹേർ ഡൂ ദാറ്റ് ഡോണ്ട് സ്‌കോൾഡ് ഹേർ” ഈശ്വര !കേണൽ സാർ. സാർ മതിലിൽ പിടിച്ചു നോക്കി നിൽക്കുന്നു സാർ അടുത്ത വീട്ടിൽ ആണ് താമസിക്കുന്നത്. മലയാളിയാണ് അവൾ കൈ വീശി താങ്ക്യൂ പറയുന്നത് കണ്ടു ഞാൻ അന്തം വിട്ടു’ ‘ഞങ്ങള് ഫ്രണ്ട്സായി “അവൾ ചിരിച്ചു “എന്ന് തുടങ്ങി ?” ഈ കാട്ടുമാക്കാൻ ഇവളുടെ ഫ്രണ്ടോ? “കേണലങ്കിളിന് ഒരു മോളുണ്ടായിരുന്നു ട്ടോ. .ഏതോ ബംഗാളിയുടെ കൂടി കൂടെ ഒളിച്ചോടി പോയി ..പാവം അല്ലെ ?അത് എന്നെ പോലെയാ കാണാൻ. അങ്കിളിന്റെ ഭാര്യ പറഞ്ഞതാ ട്ടോ” “നീ അവിടപ്പോയോ ?”ഞാൻ ചോദിച്ചു “പിന്നെ പോകാതെ? നമ്മൾ ആദ്യമായി ഒരിടത്തു ചെല്ലുമ്പോൾ അയല്പക്കത്തുള്ളവരോടെയോക്കെ ചെന്ന് പരിചയപ്പെടണം.അതാണ് മര്യാദ. അകലെയുള്ള ബന്ധുക്കളേക്കാൾ അടുത്തുള്ള ആൾക്കാരെ ഉണ്ടാകു. വലിയ പട്ടാളക്കാരനായിട്ട് ഇതൊന്നും അറിയില്ലേ? ഏട്ടൻ പോകാൻ നോക്ക്.

എന്റെ തുളസിയില് തൊട്ടാൽ കൊല്ലും ഞാൻ. ആഹാ” അവളുടെ മുഖം യുദ്ധത്തിന് റെഡി ആയി നിൽക്കുന്ന പാകിസ്ഥാൻകാരുടെ പോലുണ്ട് പാചകം ചെയ്യാൻ നിന്ന പഞ്ചാബി കുക്കിന്റെ പറഞ്ഞു വിട്ടതിനായിരുന്നു രണ്ടാമത്തെ വഴക്ക് “ഞാൻ ഉണ്ടല്ലോ ഇവിടെ? ഏട്ടന് എന്ത് വേണമെങ്കിലും എന്നോട് പറഞ്ഞാൽ ,മതി” എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം വന്നു ‘എനിക്ക് കഞ്ഞിയും പയറുമല്ല വേണ്ടത്” ഞാൻ പരിഹാസത്തോടെ പറഞ്ഞു “എന്താ വേണ്ടതെന്നു പറഞ്ഞാൽ പോരെ?” അവൾ കോൺഫിഡൻസോടെ “ഭേൽ പൂരി വേണം വൈകുന്നേരം” ഞാൻ കല്പിച്ചു അവൾ കണ്ണും തള്ളി നിക്കുന്നത് കണ്ടു ഞാൻ ജോലിക്ക് പോയി. വൈകുന്നേരം വന്നപ്പോ ഭേൽ പുരി പാനി പൂരി എന്ന് വേണ്ട കുറെ വിഭവങ്ങൾ “സത്യം പറയടി നീ ഇത് ഹോട്ടലിൽ നിന്നു വാങ്ങിയതല്ലേ”? “അല്ലല്ലോ. അപ്പുറത്തെ അമൃതയാന്റി പറഞ്ഞു തന്നതാ” “ആ പഞ്ചാബി സ്ത്രീയോ? ഞാൻ ഞെട്ടി.” അവരോടു നീ ഏതു ഭാഷയിൽ സംസാരിച്ചു?” “എനിക്ക് ഹിന്ദി അറിയാമല്ലോ. ഞാൻ പ്രഥമയും ദൂസരിയും ഒക്കെ ജയിച്ചതാ” അവൾ ബെസ്റ്റ്. ഇത് രണ്ടും വെച്ച് വെച്ച് പഞ്ചാബി സംസാരിച്ച പെണ്ണ് ലോകത്തിൽ ഇവളെ കാണു. പക്ഷെ ഫുഡ്‌ കൊള്ളാമായിരുന്നു കേട്ടോ. ഉഗ്രൻ ടേസ്റ്റ് “ഭായ് ഭേൽ പൂരി കൈസ ഹേ?’ “അച്ഛാ ഹേ “അമൃതായന്റിക്ക് ഞാൻ ,മറുപടി കൊടുത്തു “തുമാരി ബീവി ബഹുത് ഖൂബ്‌സൂരത് ഹേ” അവർ പുഞ്ചിരിച്ചു ങേ ഇവളോ സുന്ദരിയോ? ഞാൻശരിക്കു നോക്കാഞ്ഞിട്ടാണോ ഇനി ?എനിക്ക് തോന്നിട്ടില്ല അവൾക്ക് സൗന്ദര്യം ഉണ്ടെന്ന്. ബോർഡറില് പ്രശ്നങ്ങൾ ആരംഭിച്ചത് ആ സമയത്തായിരുന്നു .ഇരുപത്തിനാലു മണിക്കൂറും ഓഫീസിലുണ്ടാകണമന്ന് ഓർഡർ വന്നു ‘കൃഷ്ണാ “ഞാൻ അവളെ വിളിച്ചു അവളെ ആദ്യമായി ഞാൻ പേരെടുത്ത് വിളിക്കുകയായിരുന്നു അവള് ദേ വെപ്രാളത്തിൽ ഓടി വന്നു ടീപ്പൊയിൽ തട്ടി മറിഞ്ഞു എന്റെ മുന്നിൽ നിലത്ത് നിനക്ക്‌ സൂക്ഷിച്ചു നടന്നൂടെ ?” ഞാൻ അവളെ പിടിചെഴുനെല്പിച്ചു “ആദ്യമായിട്ടാ എന്നെ പേര് ..” അവൾ ചിരിക്കുന്നുണ്ടായിരുന്നു ഒപ്പം കരയുന്നുമുണ്ടായിരുന്നു. ഞാൻ ആ മുഖത്ത് നിന്ന് കണ്ണ് മാറ്റി. “നീ നാട്ടിലേക്കു പൊയ്ക്കോ എനിക്കിനി ചിലപ്പോൾ 24മണിക്കൂർ ഡ്യൂട്ടി ഉണ്ടാകും” അവൾ അമ്പരന്നു നിൽക്കുന്നത് കണ്ടു “ഇവിടെ അതിർത്തിയിൽ കുറച്ചു പ്രോബ്ലം ഉണ്ട് ..നിനക്കുള്ള ടിക്കറ്റ് ഞാൻ ഓക്കേ ആക്കിയിട്ടുണ്ട് വൈകിട്ടത്തെ ഫ്ലൈറ്റിനു പൊക്കോ” “ഞാൻ പോവില്ല” അവളുട പെട്ടെന്ന് പറഞ്ഞു. “പോവില്ലന്നോ?” ഞാൻ അമ്പരന്നു പോയി “ആ ഞാൻ ഇവിട നിന്നോളാം” “എടി കഴുതേ എനിക്ക് രാത്രിയിൽ ഒന്നും ചിലപ്പോ വരാ ൻ പറ്റുകേല ..നിന്നെ നോക്കിയിരിക്കാൻ സാധിക്കുകേല” “അല്ലെങ്കിൽ പിന്നെ എന്നെ അങ്ങ് നോക്കുവല്ലേ?” അവൾ പിറുപിറുത്തു “കേട്ടില്ല ?” “ഒന്നൂല്ല. ഞാൻ പോകുന്നില്ല. അയല്പക്കത്തു ഒക്കെ ആളുണ്ടല്ലോ. ഞാൻ ഇവിടെ നിന്നോളാം”‘ ഞാൻ ഇറങ്ങാൻ തുടങ്ങി യപ്പോൾ ഓടി വന്നു അവളുടെ നെറ്റിയിലെ കുങ്കുമത്തിന്റ ഒരു നുള്ളു എന്റെ നെറ്റിയിൽ തൊട്ടു. “എന്ത് ഭ്രാന്താ കാണിക്കുന്നേ?”

ഞാൻ കയ്യുയർത്തി തുടയ്ക്കാൻ ആഞ്ഞു “തുടയ്ക്കല്ലേ പ്ലീസ് ൽ” “പോടീ” ഞാൻ അത് തുടച്ചു കളഞ്ഞു. അവൾ പോക്കറ്റിൽ തിരുകിയ തുളസിയില കളയാൻ എന്തോ മനസ്സ് വന്നില്ല. ഇനി കരഞ്ഞാലോ? അതും കണ്ടു കൊണ്ട് പോകണ്ടേ? കുറച്ചു ദിവസങ്ങളുട സംഘർഷാവസ്ഥക്ക് ശേഷം അതിർത്തി ശാന്തമായി ..ഞാൻ വീട്ടിലേക്കു പോരുന്നു. അവൾ ഒരു പാട് ക്ഷീണിച്ചിരുന്നു “എന്തെ സുഖമില്ലേ ?” ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ചോദിച്ചു “ഒന്നുല്ലല്ലോ” അവൾ മെല്ലെ ചിരിച്ചു “നീ കഴിക്കുന്നില്ലേ ? “ആദ്യമായി ഞാൻ ചോദിച്ചു. അവളെ കാണാത്ത ദിവസങ്ങളിൽ അവൾ ആയിരുന്നു ഉള്ളിലെപ്പോഴും. “വന്നു കഴിക്ക്” ഞാൻ ഒരു പ്ലേറ്റ് എടുത്തു വെച്ചു. അന്ന് വൈകുന്നേരം പാർട്ടിയിൽ പതിവില്ലാതെ കേണൽ സാർ എന്റെ അരികിൽ വന്നു. “നീ ഭാഗ്യവാനാണ് അഖിൽ ..കൃഷ്ണയെ പോലൊരു പെൺകുട്ടി…” എനിക്ക് ഒന്നും മനസിലായില്ല. പിന്നെ അറിഞ്ഞു അവൾ ഈ ദിവസങ്ങളിൽ ഉപവാസം ആയിരുന്നു. ഒരു ദിവസം തല ചുറ്റി വീണെന്നും അങ്കിളും ആന്റിയും ഹോസ്പിറ്റലിൽ കൊണ്ട് പോയിയെന്നും. എന്നെ അറിയിക്കരുത് എന്ന് അപേക്ഷിച്ചെന്നും ഒക്കെ. എന്റെ മനസ്സ് ആ നിമിഷം തളർന്നു പോയി. ഞാൻ അനങ്ങാതെ ഇരുന്നു അഞ്ചു ദിവസം ഉപവാസമോ ?എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ. എനിക്ക് ദേഷ്യമാണ് തോന്നിയത്. അങ്ങനെ തന്നെ ഞാൻ വീട്ടിൽ വന്നു. “നിനക്ക് ഭ്രാന്ത് ആണോ ?” ഞാൻ പൊട്ടിത്തെറിച്ചു “എന്തെങ്കിലും വന്നിരുന്നെകിൽ ഞാൻ ആരോടൊക്കെ സമാധാനം പറയണം. ഞാൻ കൊണ്ട് പോയി കൊന്നെന്നല്ലേ എല്ലാരും കരുതുക ?” അവൾ മെല്ലെ ചിരിച്ചു “നീ നാട്ടിലേക്കു പോ അതാ നല്ലത് “ഞാൻ പറഞ്ഞു “എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണെങ്കിൽ പൊയ്ക്കോളാം …അല്ലെങ്കിൽ പോവില്ല” അവൾ കണ്ണീരോടെ മറുപടി പറഞ്ഞു. ഞാൻ എന്താ പറയുക !..ആ കണ്ണുകൾ നിറയുമ്പോൾ ആദ്യമായി എന്റെ ഉള്ളു പിടയുന്നത് ഞാൻ അറിഞ്ഞു .എന്റെ അമ്മയുടെ സങ്കടം കാണുമ്പോൾ വിങ്ങുന്ന പോലെ “എന്നാ പോകണ്ട ഉപവാസമെടുത്തു ചാവ്…” ഞാൻ കപടദേഷ്യത്തോടെ അങ്ങനെ പറഞ്ഞു മുറിയിലേക്ക് പോരുന്നു. സമാധാനം കിട്ടുന്നില്ല. ഞാൻ വീണ്ടും അവളുടെ മുറിയിലേക്ക് ചെന്ന് നിന്നു അവളെന്തോ വായിക്കുകയാണ്. ഞാൻ നോക്കി. “ഏതാ ബുക്ക്‌? “ഞാൻ ചോദിച്ചു “ഒരു സങ്കീർത്തനം പോലെ പെരുമ്പടവം സാറിന്റെയാ “അവൾ ബുക്ക്‌ നീട്ടി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് കുറെ പുസ്തകങ്ങൾ. ‘”എനിക്ക് വായനാശീലമില്ല” ഞാൻ അലസമായി പറഞ്ഞു “അതറിയാം. അത് ഉണ്ടായിരുന്നെങ്കിൽ മനുഷ്യന്റെ ഗുണം കണ്ടേനെയെല്ലോ” അവൾ ചുണ്ട് കൂർപ്പിച്ചു എനിക്ക് ചിരി വന്നു .

“നീ അവിടെ വന്നു കിടക്ക്..” “ങേ ?”ആ കണ്ണുകളിൽ പരിഭ്രമവും ഒരു പേടിയും നിറഞ്ഞു. “പേടിക്കണ്ടാ കൊല്ലാനല്ല …ഉറക്കം വരുന്നില്ല ഒരു വല്ലായ്മ ..നമുക്ക് കുറച്ചു നേരം സംസാരിക്കാം ഉം ?” “ഉം” അവൾ ഉത്സാഹത്തോടെ ചാടിയെണീറ്റു ‘നീ കുറെ വായിക്കുന്ന ആളല്ലേ? നല്ല കഥ പറഞ്ഞു തന്ന മതി” “ആ വിക്രമാദിത്യന്റെയും വേതാളത്തിന്റെയും പറയാം” “ബെസ്റ്റ്. അതാണ് നല്ല കഥ. നീ വേതാളം ..നമ്മുട കഥയാണ് അത്. കറക്റ്റ് പറഞ്ഞോ “ഞാൻ പൊട്ടിച്ചിരിച്ചു “പോടാ ..കുരങ്ങാ” അവൾ എന്നെ ഒരു അടി അടിച്ചു. എനിക്കാ വിളി ഇഷ്ടപ്പെട്ടു. ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. എന്ത് ഭംഗിയാണവൾക്ക് ! സത്യത്തിൽ ആ നിമിഷം ഞാൻ അവളെ പ്രണയിച്ചു തുടങ്ങി. അവളെ നീല മിഴികളെ. നീളൻ തലമുടിയെ, ആ ശാലീനതയെ, എന്നോടുള്ള ഭ്രാന്തമായ ഇഷ്ടത്തെ. ഞാൻ മുന്നോട്ടാഞ്ഞു അവളെ ഇറുകെ കെട്ടിപിടിച്ചു നെഞ്ചോട് ചേർത്ത് അമർത്തി ഉമ്മ വെച്ചു.അവൾ ഒന്ന് പിടഞ്ഞുവെന്നു തോന്നി. ഞാൻ ചിരിച്ചു കൊണ്ട് ആ കണ്ണുകളിൽ വീണ്ടും ഉമ്മ വെച്ചു. പിന്നെ എന്റെ കൈകളിൽ കോരിയെടുത്തു മുറിയിലേക്ക് നടന്നു ..നാണം പൂത്ത മിഴികളോടെ അവളെന്റെ നെഞ്ചിൽ ചേർന്ന് എന്റെ മുഖത്തേക്ക് നോക്കി കിടന്നു.. ‘എന്റെ പെണ്ണ്, എനിക്കായ് മാത്രം ജനിച്ചവൾ’ ലൈക്ക് കമന്റ് ചെയ്യണേ…

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular