Connect with us

Love

എന്നോട് ഇങ്ങനെ ചേർന്നു നിൽക്കുമ്പോൾ എനിക്ക് വേണ്ടി മാത്രം മിടിക്കുന്ന നിന്റെ ഈ ഹൃദയത്തിന്റെ താളമാണ് എനിക്കേറെ ഇഷ്ട്ടം….

Published

on

രചന: അമ്മു അമ്മൂസ്

“”ആ അനാഥപ്പെണ്ണിനെ എടുത്തു തലയിലേക്ക് വെക്കാൻ നിനക്കെന്താ ഭ്രാന്താണോ വിച്ചു…. നിശ്ചയം അല്ല കഴിഞ്ഞിട്ടുള്ളൂ…. നിന്റെ ജീവിതം അവൾക്ക് വേണ്ടി കളയാനുള്ളതല്ല…”” രുക്മിണിയപ്പയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം ഇപ്പോഴും ഹാളിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു…. കാൽമുട്ടിലേക്ക് വീണ്ടും മുഖം പൂഴ്ത്തി അനങ്ങാതെ ഇരുന്നു… “”എനിക്കേറ്റവും ഇഷ്ടം നിന്റെ ഈ നുണക്കുഴി വിരിയുന്ന കവിലുകളാണ് അച്ചു ….എന്നേ കാണുമ്പോൾ നിന്റെ കവിളിൽ വിടരുന്ന ആ നുണക്കുഴിയോട് എനിക്ക് നിന്നോട് വല്ലാത്ത ഒരിഷ്ടം തോന്നും….””. വിച്ചുവിന്റെ ശബ്ദം ഒരിക്കൽ കൂടി ഉള്ളിലേക്ക് തികട്ടി വന്നു… വീണ്ടും വീണ്ടും ബഹളങ്ങൾ കേൾക്കുന്നുണ്ട്… “”അപ്പച്ചി എന്ത് പറഞ്ഞാലും അവളെ മതി എനിക്ക്….. അങ്ങോട്ട് ചെന്ന് ഇഷ്ടം പറഞ്ഞതും നാലാളുടെ മുൻപിൽ വിവാഹ മോതിരം അണിയിച്ചതും ഞാനാ…”” വിച്ചേട്ടന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു… “”അത് മാത്രം ആണോ വിച്ചു….. അവളുടെ മുഖം നീ കണ്ടില്ലേ…. നിനക്ക് ഇഷ്ടം തോന്നിയത് പോലെയാണോ ഇപ്പോൾ അവൾ….. ഇടതുവശം പകുതി ഇല്ല മുഖത്തിന്റെ….”” വീണ്ടും അപ്പച്ചിയുടെ ശബ്ദം കേട്ട് തുടങ്ങിയപ്പോൾ കാതു രണ്ടും കൂട്ടിപ്പിടിച്ചിരുന്നു കൂടുതൽ കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… ആദ്യമായി വിച്ചേട്ടനെ കണ്ട ദിവസത്തിലേക്ക് പോയി മനസ്സ്…. എന്നും പുസ്തകങ്ങളോടായിരുന്നു പ്രിയം…. ഒഴിവ് സമയങ്ങളിൽ എല്ലാം തന്നെ ലൈബ്രറിയിയിലേക്ക് ഓടും…. അങ്ങനെ ഒരിക്കലാണ് പതിവായി തന്നെ തേടി വരുന്ന ആ കണ്ണുകൾ കാണുന്നത്…. ആദ്യം പേടി ആയിരുന്നു തോന്നിയത്….. എവിടെ നോക്കിയാലും അയാൾ ഉണ്ടായിരുന്നു… പിന്നെ പിന്നെ ഒറ്റക്ക് ലൈബ്രറിയിൽ പോലും പോകാതെ ആയി….. എന്നിട്ടും പിന്നാലെ തന്നെ ഉണ്ടായിരുന്നു…. പക്ഷേ ഒന്നും സംസാരിക്കാൻ വന്നിരുന്നില്ല…. വെറുതെ നോക്കി ചിരിച്ചോണ്ട് ഇരിക്കും…. ഇടക്ക് എന്തൊക്കെയോ പാട്ട് മൂളും… വീട്ടിലേക്ക് നടക്കുന്ന ഇടവഴിയിൽ പോലും അയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു… ആദ്യം പേടി കൊണ്ട് കൈയും കാലും വിറക്കുമായിരുന്നു…. അയാളെ മറികടന്നു വേഗത്തിൽ നടന്നു പോകും… പതിയെ പതിയെ അതൊരു ശീലമായി…. കോളേജിൽ നിന്നും ഇറങ്ങി വീട്ടിൽ വരും വരെ കൂടെ കാണും…. നേരമെത്ര ഇരുട്ടിയാലും…. ഇടിച്ചു കൂട്ടി മഴ പെയ്താലും ആ കണ്ണുകൾ സംരക്ഷണവുമായി തന്റെ പിന്നാലെ കാണും.. എപ്പോഴായിരുന്നു അയാളോട് ഇഷ്ട്ടം തോന്നിയത്…. അന്നൊരു ദിവസം നേരം വൈകി ബസ്സിൽ പിൻവാതിലിൽ കൂടി കയറി നിൽക്കേണ്ടി വന്നപ്പോൾ തൊട്ട് പിന്നാലെ വന്നു തനിക്കായി സംരക്ഷണത്തിന്റെ മതിൽ തീർത്തപ്പോൾ ആയിരുന്നോ… അതോ തനിക്കേറെ പ്രിയപ്പെട്ട ബുക്കുകൾ എല്ലാം തേടിപ്പിടിച്ചു വാങ്ങി തന്നോട് ഇഷ്ടം പറഞ്ഞപ്പോൾ ആയിരുന്നോ… വീട്ടിൽ വന്നു ആലോചിച്ചപ്പോൾ അച്ഛന് നൂറുവട്ടം സമ്മതമായിരുന്നു…. ഇതുവരെ ഉള്ളതിൽ നിന്നും ജീവിതം മാറി തുടങ്ങുകയായിരുന്നു…

അച്ഛനും ഞാനും മാത്രം ഉള്ള ജീവിതത്തിലേക്ക് പുതിയ സ്വപ്‌നങ്ങൾ കൂടി കടന്നു വന്നു… സ്നേഹം കൊണ്ട് പലപ്പോഴും വീർപ്പു മുട്ടിക്കുന്ന ആൾടെ വീട്ടുകാരെ കാണുമ്പോൾ ന്റെ കുട്ടീടെ ഭാഗ്യമാണെന്ന് പറഞ്ഞു അച്ഛൻ കണ്ണുകൾ തുടയ്ക്കും… അപ്പോഴൊക്കെ തോന്നും താനൊരു ഭാഗ്യവതിയാണെന്ന്…. എന്നേക്കാൾ സന്തോഷം അച്ഛനായിരുന്നു എന്ന് തോന്നും….. മകനായി തന്നെ മാറിയിരുന്നു വിച്ചേട്ടൻ….. നാട് മുഴുവൻ വിളിച്ചായിരുന്നു നിശ്ചയം നടത്തിയത്…..വിറയ്ക്കുന്ന കൈവിരലുകളെ കരുതലോടെ പിടിച്ചു അവൻ മോതിരം അണിയിച്ചപ്പോൾ അവനിലേക്ക് വീണ്ടും അടുക്കുകയായിരുന്നു…. ഇനിയൊരു തിരിച്ചുപോക്കില്ലാത്ത വിധം…. പക്ഷേ ഒരു നിമിഷം മതിയായിരുന്നു എല്ലാം തകിടം മറിയാൻ…. ഓടിച്ച സ്കൂട്ടി ഒന്ന് ബാലൻസ് തെറ്റിയപ്പോൾ പകരം കൊടുക്കേണ്ടി വന്നത് ജീവിതം തന്നെ ആയിരുന്നു….. ഒരു ദിവസം പോലും വേണ്ടി വന്നില്ല അനാഥയായി മാറാൻ… ദിവസങ്ങളോളം ബോധം നഷ്ടപ്പെട്ടുള്ള കിടപ്പിൽ ഒറ്റക്കായത് പോലും അറിഞ്ഞില്ല….. കണ്ണ് തുറന്നപ്പോൾ ദേഹമാകെ നോവുന്നുണ്ടായിരുന്നു…. ആദ്യം കണ്ടത് അവന്റെ കണ്ണുകളായിരുന്നു… വേദനയോ…. സന്തോഷമോ… അങ്ങനെ നൂറായിരം ഭാവങ്ങൾ ഒളിപ്പിച്ച കണ്ണുകൾ…. പുഞ്ചിരിക്കാൻ അവൻ ശ്രമിക്കുന്നുണ്ട് എങ്കിലും ആ കണ്ണുകളിൽ വിഷാദം കലർന്നിരുന്നു… പരിഭ്രാന്തിയോടെ അച്ഛനെ ചുറ്റും നോക്കി….അച്ഛനെവിടെ…. എന്ന് പേടിയോടെ ചോദിക്കുമ്പോളേക്കും ആ കൈകൾ ചേർത്ത് പിടിച്ചിരുന്നു… കഴുത്തിൽ വീണ അവന്റെ കണ്ണുനീർ തുള്ളികൾ ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു….. അലറി വിളിച്ചു കരഞ്ഞപ്പോളും ഭ്രാന്തിയെപ്പോലെ പെരുമാറിയപ്പോളുമെല്ലാം ആ കൈകൾ വിടാതെ ചേർത്ത് നിർത്തിയിരുന്നു…. ഇനിയങ്ങോട്ട് ഒറ്റക്കാണ് എന്ന ചിന്ത മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു കഴിഞ്ഞിരുന്നു… എത്രയൊക്കെ ധൈര്യം സംഭരിക്കാൻ ശ്രമിച്ചിട്ടും തോറ്റുപോയിരുന്നു… അവനായിരുന്നു ഒരു നിഴല് പോലെ കൂടെ ഉണ്ടായിരുന്നത്…. നിരാശയിലേക്ക് തള്ളിവിടാതെ കളി തമാശകൾ പറഞ്ഞു കൂട്ടിരിക്കുന്നവൻ… ഇന്നിപ്പോൾ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു…. ഈ ദിവസങ്ങളിലെല്ലാം അവൻ തന്നെ ആയിരുന്നു കൂട്ട്…..രാത്രി ആകും വരെ കൂടെ തന്നെ ഉണ്ടാകും…. പോകുമ്പോൾ മാത്രം അടുത്ത വീട്ടിൽ കൊണ്ട് ചെന്നാക്കും….. രാവിലെ മറ്റാരേക്കാളും മുൻപേ വരികയും ചെയ്യും… രണ്ടോ മൂന്നോ തവണ അമ്മയും ബാക്കി ഉള്ളവരും വന്നിരുന്നു….ദിവസവും വിളിക്കാറുണ്ട് എങ്കിലും പഴയ കളിതമാശകൾ ഒന്നും കടന്നു വന്നിരുന്നില്ല….. അമ്മ പറയുന്നത് വെറുതെ കേട്ട് നിൽക്കും…. മറുപടി പലപ്പോഴും ഒറ്റ വാക്കുകളിൽ ഒതുക്കും…. ഡിപ്പ്രഷൻ വരാതെ നോക്കണം എന്നുള്ള സൈക്കോളജിസ്റ്റ് ന്റെ വാക്കുകൾ അവനെ നന്നായി ഭയപ്പെടുത്തി എന്ന് മനസ്സിലായിരുന്നു… പതിവിന് വിപരീതമായി ഇന്ന് ആദ്യം കണ്ടത് അവന്റെ ചേച്ചിയെയും അപ്പച്ചിയേയും ആയിരുന്നു…. രണ്ടാളുടെയും മുഖത്തെ ഗൗരവം കണ്ടപ്പോൾ തന്നെ പറയാൻ പോകുന്ന കാര്യം മനസ്സിലായിരുന്നു…. അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പൊക്കോളാം എന്ന് വാക്ക് കൊടുക്കുന്നതിനിടയിൽ ആയിരുന്നു അവൻ വന്നത്….. അവിശ്വസനീയതയോടെ ആ കണ്ണുകൾ തന്നെ ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു….

ഇനിയും അവനെ നോക്കിയാൽ ഒരിക്കലും അങ്ങനെ ഒരു തീരുമാനം എടുക്കാൻ മനസ്സിന് കഴിയില്ല എന്ന് ഉറപ്പുള്ളത്കൊണ്ടാണ് വേഗം മുറിയിലേക്ക് നടന്നത്… വിച്ചു അകത്തേക്ക് വരുന്നത് കണ്ടു അവൾ വീണ്ടും ഒന്നുകൂടി ചുരുണ്ടു കൂടി ഇരുന്നു… അവൻ അടുത്തു വന്നിരുന്നത് അറിഞ്ഞിട്ടും മുഖമുയർത്തി നോക്കിയില്ല…. “”കരഞ്ഞു തീർന്നോ….. അതോ ഇനിയും ത്യാഗങ്ങൾ ചെയ്യാൻ ഉണ്ടോ…”” ഇത്തവണ നല്ല നീരസം കലർന്നിരുന്നു ആ ശബ്ദത്തിൽ… ഒന്നും പറഞ്ഞില്ല…. അവന്റെ പിണക്കം നന്നായി മനസ്സിലായിട്ടും പരിഹരിക്കാൻ തോന്നിയില്ല… “”അപ്പച്ചി…പ… പറഞ്ഞത് തന്നെയാ ശെരി….. വിച്ചേട്ടൻ പൊക്കോ….”” ഒരു നേർത്ത സ്വരം മാത്രം അവളിൽ നിന്നും പുറത്തേക്ക് വന്നു… “”ഈ പറഞ്ഞത് എന്റെ മുഖത്ത് നോക്കി ഒന്നൂടെ പറയണം നീ……”” ദേഷ്യത്തിൽ അത് പറഞ്ഞിട്ടും അവനെ നോക്കാതെ മുഖം പൂഴ്ത്തി കരയുന്ന അവളുടെ മുഖം ബലമായി തന്നെ തടിത്തുമ്പിൽ പിടിച്ചുയർത്തി…. “”എന്നേ നോക്ക് അച്ചു….. അങ്ങനെ ഉപേക്ഷിച്ചു പോകാം എന്ന് എന്തെങ്കിലും മോഹം മോൾക്ക് ഉണ്ടെങ്കിൽ അത് ഇപ്പോൾ കളഞ്ഞോണം…. നാളെ തന്നെ നമ്മുടെ കല്യാണം നടക്കും…”” അവനിൽ നിന്നും പിടഞ്ഞു മാറി ദൂരേക്ക് ഇരുന്നു…. “”ഇല്ല ഞാൻ സമ്മതിക്കില്ല….”” രണ്ടു സൈഡിലേക്കും തല വെട്ടിച്ചു വാശിയോടെ പറഞ്ഞു… പെട്ടെന്നായിരുന്നു രണ്ടു കൈകളിലും കോരി എടുത്തത്…. എത്ര പിടഞ്ഞിട്ടും നിലത്ത് നിർത്തിയില്ല…. നേരെ അടുത്ത മുറിയിലുള്ള വലിയ കണ്ണാടിയുടെ മുന്നിൽ കൊണ്ട് നിർത്തി… അവൻ ഇനി പറയാൻ പോകുന്ന കാര്യം എന്താ എന്ന് മനസ്സിലാക്കി എന്ന പോലെ മുഖം താഴ്ത്തി നിന്നു…. “”നിന്നെ നോക്ക് അച്ചു…… ഇതിപ്പോൾ ഒരു നൂറമത്തെ പ്രാവശ്യമാണ് ഞാൻ പറയുന്നത്…”” പിന്നിലൂടെ ചേർത്ത് പിടിച്ചു തോളിൽ മുഖമമർത്തി വിച്ചു പറഞ്ഞു… അവന്റെ വാക്കുകൾ കേട്ട് കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ ആദ്യം കണ്ടത് ഇടത് കവിളിലെ മുറിപ്പാടാണ്…. സ്റ്റിച് ചെയ്തതിന്റെയും തൊലി അടർന്നു പോയതിന്റെയും മുറിപ്പാട്…. അതേ വേഗത്തിൽ കണ്ണുകൾ താഴ്ത്തി… “”ദാ ഇതിന്റെ പേരിലാണ് നീ എന്നേ വേണ്ട എന്ന് പറയുന്നത് എങ്കിൽ ഞാനും എന്റെ മുഖം ഇങ്ങനെ ആക്കാം….”” ഗൗരവത്തോടെയുള്ള അവന്റെ പറച്ചിൽ കേട്ട് ഭയത്തോടെ ഞെട്ടി നോക്കി… “”കാര്യായിട്ട് പറഞ്ഞതാ….. പിന്നെ എന്റെ ചേച്ചിയും അപ്പച്ചിയും പറഞ്ഞത് കേട്ടിട്ടാണ് എങ്കിൽ…. അത് കാര്യമാക്കണ്ട ആവശ്യമേ ഇല്ല… രണ്ടാൾക്കും നിന്നോട് പണ്ടേ കാര്യമില്ലല്ലോ… സ്വാതിയുമായുള്ള കല്യാണത്തിന് ഞാൻ സമ്മതിക്കാത്തതിന്റെ ദേഷ്യം…. അമ്മ ദാ ഇന്ന് രാവിലേം കൂടി വഴക്ക് പറഞ്ഞതേ ഉള്ളു നമ്മുടെ കല്യാണം വൈകിപ്പിക്കുന്നതിൽ….. പറ്റുമെങ്കിൽ വൈകുന്നേരം തന്നെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞു….. അമ്മക്ക് യാത്ര ചെയ്യാൻ പറ്റാത്തത് കൊണ്ട… അല്ലെങ്കിൽ നീ ഇപ്പൊ എന്റെ വീട്ടിൽ ഇരുന്നേനെ… “”മീശ പിരിച്ചു പറയുന്ന അവനെ നോക്കി മിഴിച്ചു നിന്നു… “”ദേ നിന്നോട് അവസാനമായിട്ട് പറയുവാ ഈ വിശാൽ കൃഷ്ണന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അർച്ചന ദേവൻ മാത്രമായിരിക്കും….. പറ്റില്ലെങ്കിൽ നമുക്ക് രണ്ടാൾക്കും കൂടി ഇപ്പൊ സന്യസിക്കാൻ പോകാം..”” അവന്റെ മുഖഭാവം കണ്ടപ്പോൾ കാര്യമായിട്ട് പറഞ്ഞതാണ് എന്ന് മനസ്സിലായി…. “”പക്ഷേ വിച്ചേട്ടന് ഇഷ്ടമായ നുണക്കുഴി ഇപ്പൊ എനിക്കില്ലല്ലോ…..”” കണ്ണും നിറച്ചു പരിഭവത്തോടെ പറയുന്ന അവളെ നോക്കി വിച്ചു തലക്ക് കൈ കൊടുത്തു… “”അത് ഞാൻ അപ്പോഴത്തെ ഒരിതിന് പറഞ്ഞു എന്ന് വിചാരിച്ചു….. സത്യം പറഞ്ഞാൽ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത് അതായിരുന്നു…. എന്തായാലും മുഖത്തിന്‌ ഇത്തിരി വൃത്തി വന്നിട്ടുണ്ട് അത് പോയപ്പോളേക്കും….”” കുസൃതി നിറഞ്ഞ ചിരിയോടെ പറയുന്ന അവനെ കണ്ണ് കൂർപ്പിച്ചു നോക്കി അവൾ… അവളുടെ പിണക്കം കണ്ടു അവനഭിമുഖമായി തിരിച്ചു നിർത്തി…. അവളുടെ കൈ എടുത്തു പതിയെ അവളുടെ ഇടത് നെഞ്ചിന് മുകളിലായി വച്ചു കൊടുത്തു… വേഗത്തിൽ മിടിക്കുന്ന ഹൃദയമിടിപ്പ് കേട്ട് അത്ഭുതം കലർന്ന മിഴികളോടെ അവനെ നോക്കി… “”ദാ…. എന്നോട് ഇങ്ങനെ ചേർന്നു നിൽക്കുമ്പോൾ എനിക്ക് വേണ്ടി മാത്രം മിടിക്കുന്ന നിന്റെ ഈ ഹൃദയത്തിന്റെ താളമാണ് എനിക്കേറെ ഇഷ്ട്ടം….എന്റെ ഹൃദയത്തിന്റെ അതേ വേഗതയിൽ മിടിച്ചു നീ പോലും പറയാത്ത ഒരായിരം കഥകൾ എന്നോട് പറയുന്ന താളം… ഇനിയും എത്ര കാലങ്ങൾ കഴിഞ്ഞാലും…..നീ ഇനി എങ്ങനെ ഒക്കെ മാറിയാലും അതെനിക്ക് വേണ്ടി മാത്രം ആകും മിടിക്കുന്നത്….. ആ ഒരു ഉറപ്പ് പോരെ പെണ്ണെ… “” പറയുമ്പോൾ അവന്റെ കണ്ണുകളും ചെറുതായി നനഞ്ഞിരുന്നു…. പതിയെ അവന്റെ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുമ്പോൾ ആ കൈകൾ എന്നെയും വരിഞ്ഞു മുറുക്കി…. ഇനിയുമൊരു തിരിച്ചുപോക്ക് അവനിൽ നിന്നും ഇല്ലായിരുന്നു…. അല്ലെങ്കിലും ആത്മാവിന്റെ ഭാഗമായവനെ പിരിഞ്ഞു ദേഹിക്ക് എന്താണ് നിലനിൽപ്പ്… എന്നിൽ വീണ്ടും പ്രതീക്ഷയുടെ സ്വപ്‌നങ്ങൾ വിടർന്നിരുന്നു…. പ്രണയത്തിന്റെ വർണ്ണം ചാലിച്ച ഏഴഴകുള്ള സ്വപ്‌നങ്ങൾ… അവസാനിച്ചു.. വെറുതെ തോന്നിയപ്പോൾ എഴുതിയതാണ് … എല്ലാരും ലൈക്ക് ചെയ്ത്, അഭിപ്രായം പറയണേ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular