Connect with us

Love

വെള്ളാരം കണ്ണുള്ള, ജമന്തിപ്പൂവിന്റെ മണമുള്ള പെണ്ണ്….

Published

on

രചന: സൂര്യകാന്തി

“മാഷേ എനിക്കൊന്ന് കുളിക്കണം…” _ കൈയിൽ ഉള്ള ഷോൾഡർ ബാഗിൽ നിന്നും ഡ്രസ്സുമെടുത്ത് ബാഗ് അലക്ഷ്യമായി സോഫയിലേക്കിട്ട് അവൾ അയാളുടെ മറുപടിയ്ക്ക് കാക്കാതെ ബാത്‌റൂമിലേക്ക് നടന്നു. പാതിരാത്രിയിൽ ബാൽക്കണിയിൽ വീക്ക്‌ എൻഡിന്റെ അലസത ആസ്വദിച്ചു കൊണ്ടു ഗ്ലാസ്സിലെ തണുത്ത ദ്രാവകം പതിയെ നുണയുന്നതിനിടെയാണ് കാളിംഗ് ബെൽ അടിച്ചത്.. ഈ ബാംഗ്ലൂർ നഗരത്തിൽ എത്തിയിട്ട് വർഷങ്ങൾ ആയെങ്കിലും ഇങ്ങനെയൊരു പാതിരാത്രിയിൽ വിളിക്കാതെ കയറി വരാനുള്ള സ്വാതന്ത്ര്യമൊന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ല.. തെല്ല് സംശയത്തോടെ പീപ്പ് ഹോളിനുള്ളിലൂടെ നോക്കിയപ്പോൾ ആരെയും കണ്ടില്ല.. മെല്ലെ വാതിൽ തുറന്നതും അവൾ തള്ളികയറി അകത്തേക്ക് വന്നു.. ഒന്നും പറയാനാവാതെ നിന്നു ഒരു നിമിഷം. ഇതുപോലെ തന്നെയാണ് രണ്ടു വർഷങ്ങൾക്ക് മുൻപൊരു ദിവസം എന്റെ ജീവിതത്തിലേക്ക് അവൾ ഇടിച്ചു കയറി വന്നത്.. വെള്ളാരം കണ്ണുള്ള, ജമന്തിപ്പൂവിന്റെ മണമുള്ള പെണ്ണ്.. നല്ല തിരക്കുള്ള ഒരു ദിവസം ക്ലിനിക്കിന്റെ വാതിൽക്കൽ ഉച്ചത്തിലുള്ള സംസാരം കേട്ടിട്ടാണ് പാതി ചാരിയ വാതിൽ തുറന്നു നോക്കിയത്.. സിസ്റ്ററെ തള്ളി മാറ്റി ചെറിയൊരു പെൺകുട്ടിയെ ഒക്കത്തേറ്റിയ ഒരുവൾ.. നീളൻ പാവാടയും ടോപ്പുമിട്ട് വലിയൊരു മൂക്കുത്തിയും മഷിയെഴുതാത്ത നീണ്ടു വിടർന്ന വെള്ളാരം കണ്ണുകളുമായി അവൾ.. മെടഞ്ഞിട്ട മുടിയിൽ നിന്നും നീണ്ടു ചുരുണ്ട ചെമ്പൻ മുടിയിഴകൾ രക്ഷപെട്ടു പുറത്തിറങ്ങിയിരുന്നു.. അവളുടെ കൈയിൽ വാടിതളർന്നു കിടന്ന കുഞ്ഞിന് നല്ല പനിയുണ്ടായിരുന്നു.. സിസ്റ്ററോട് ഡ്രിപ്പ് ഇട്ടു കിടത്താൻ നിർദ്ദേശം കൊടുത്തു തിരിഞ്ഞു നോക്കിയപ്പോൾ അവളെ കണ്ടില്ല.. പിന്നെ സിസ്റ്റർ പറഞ്ഞാണ് അറിഞ്ഞത് വേറെ ആരുടെയോ ഒപ്പം കൂട്ടു വന്നതാണവൾ.. ആ കുട്ടി അവളുടെ ആരുമല്ല.. ഇവിടെ വെച്ച് പനി കൂടി തളർന്നു വീണപ്പോൾ കേറി ഇടപെട്ടതാണ് ആൾ.. പേഷ്യന്റ്സ് കൂടുതൽ ഉള്ളത് കൊണ്ടു ബുക്കിങ് അനുസരിച്ചു രോഗികളെ ഉള്ളിലേക്ക് വിട്ടാൽ മതിയെന്ന എന്റെ നിർദ്ദേശം അനുസരിച്ച സിസ്റ്ററോട് വഴക്കടിച്ചതാണ് ഞാൻ കേട്ടത്.. പക്ഷെ പിന്നീട് അവളെ പറ്റി കേട്ട വർണ്ണനകൾ ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല.. അവൾ സുഗന്ധി.. തൊട്ടപ്പുറത്തെ കോളനിയിൽ ശരീരം വിറ്റ് വിശപ്പടക്കാൻ വിധിക്കപ്പെട്ട അനേകം സ്ത്രീകളിലൊരുവളുടെ മകൾ… അച്ഛനാരെന്നറിയാത്തവൾ.. മറ്റുള്ളവരുടെ ഭാഷയിൽ കുറച്ചു മോഡേൺ ആയി അമ്മയുടെ പാത പിന്തുടരുന്നവൾ.. പിന്നീട് പലപ്പോഴും തെരുവിൽ പലയിടത്തും വെച്ച് ഞാനവളെ കണ്ടു. ഒരിക്കൽ പോലും അവളെന്റെ മുഖത്ത് നോക്കിയിരുന്നില്ല.. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ കണ്ട അവളെപ്പറ്റി നല്ലത് പറയാൻ ചുരുക്കം ചിലരേ ഉണ്ടായിരുന്നുള്ളൂ.. മറ്റുള്ളവർക്ക് തന്നിഷ്ടക്കാരിയും അഹങ്കാരിയുമായിരുന്നു അവൾ… അറ്റൻഡർ ശാന്തിയുടെ അമ്മ മരിച്ചു അവർ ലീവായ ദിവസങ്ങളിലൊന്നിലാണ് അവൾ എൻ്റെ ദിവസങ്ങളിലേക്ക് വീണ്ടും ഇടിച്ചു കയറി വന്നത്…തലേന്നായിരുന്നു ശാന്തിയ്ക്ക് പകരം തല്ക്കാലത്തേക്ക് ഒരു സഹായിയെ വേണമെന്ന് ഞാൻ സെക്യൂരിറ്റിയോട് പറഞ്ഞത്..

മഴയുള്ള ആ രാവിലെ, ക്ലിനിക്കിലെത്തി ബാഗ് മുറിയിൽ വെച്ച് വാതിൽ കടന്നു പുറത്തേക്ക് നടക്കുമ്പോഴാണ് ആരോ എന്നെ വന്നിടിച്ചത്.. മഴത്തുള്ളികൾ പറ്റി ചേർന്ന മുഖത്തെ വെള്ളാരം കണ്ണുകളിലേക്ക് നോട്ടമെത്തിയപ്പോൾ ഞാനൊന്ന് ഞെട്ടി.. “ഡോക്ടർ.. സോറി….” ശാന്തിയ്ക്ക് പകരം എത്തിയ ആളെ കണ്ടു ചില മുറുമുറുപ്പുകൾ ഉയർന്നെങ്കിലും പഠനത്തോടൊപ്പം ജോലിയും കൊണ്ടുപോവുന്ന അവളോട് എനിക്ക് അനുകമ്പ തോന്നി.. ചിരി മായാത്ത മുഖത്തോടെ, ചുറുചുറുക്കോടെ ഏല്പിക്കുന്ന കാര്യങ്ങൾ അതിനപ്പുറം നോക്കി നടത്തുന്ന അവളോട് എനിക്ക് എന്തോ ഒരിഷ്ടം തോന്നി തുടങ്ങിയിരുന്നു.. അപ്പോഴും ഞാനവളെ പലരുടെയും ബൈക്കിന്റെ പിറകിൽ പലയിടത്തും വെച്ചു കണ്ടിരുന്നു.. പതിയെ വന്നു തലോടുന്ന ഇളംകാറ്റിന് കൊടുങ്കാറ്റാവാനും നിമിനേരം മതിയെന്ന് ഞാനറിഞ്ഞത് അവളിലൂടെയാണ്.. വൈറൽ ഫീവറിന്റെ ചൂടിൽ പുതപ്പിനടിയിൽ ചുരുണ്ടു കൂടിയ ദിവസമാണ് എൻ്റെ ഫ്ലാറ്റിൽ അവൾ ആദ്യമായി എത്തിയത്. വാതിൽ തുറന്നു, അവളെ കണ്ടു ചോദ്യഭാവത്തിൽ നോക്കിയ എന്നെ മൈൻഡ് ചെയ്യാതെ അടുക്കളയിലേക്കൊരു പോക്കായിരുന്നു.. ആ ആഴ്ച അവളെനിക്ക് അമ്മയായിരുന്നു.. പനിച്ചൂടിൽ അവളുടെ ശാസനകളും, ചിലപ്പോഴൊക്കെ എന്നെ കളിയാക്കി കൊണ്ടുള്ള പൊട്ടിച്ചിരികളും എന്റെ മനസ്സിനെ തണുപ്പിച്ചിരിക്കണം… ക്ലിനിക്കിൽ ശാന്തി തിരികെ വന്നെങ്കിലും ഞാൻ പറയാതെ തന്നെ, ആഴ്ചയിൽ രണ്ടു തവണ എന്റെ ഫ്ലാറ്റിൽ വന്നു അടുക്കിപെറുക്കി വെക്കലും വൃത്തിയാക്കലും പതിവാക്കി തുടങ്ങിയിരുന്നു അവൾ.. ഡോക്ടർ, സാർ എന്ന എന്ന വിളികളിൽ നിന്ന് എപ്പോഴോ അത് മാഷേ എന്നതിലേക്ക് രൂപാന്തരം പ്രാപിച്ചിരുന്നു.. ഞാനുമത് ഇഷ്ടപ്പെട്ടിരുന്നു.. പലരും ഒളിഞ്ഞും തെളിഞ്ഞും അവളുടെ വരവിനെ പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ മനസ്സ് അസ്വസ്ഥമായി തുടങ്ങിയ നാളുകളൊന്നിൽ ഞാൻ ആദ്യമായി അവളോട് ദേഷ്യപ്പെട്ടു.. ഇനി വരേണ്ടെന്ന് പറയാതെ പറയുകയായിരുന്നു.. ആ നിറഞ്ഞ വെള്ളാരം കണ്ണുകൾ ഞാൻ കാണാതെ തുടച്ച് അടുക്കളയിൽ കഴുകിയ പാത്രങ്ങൾ അടുക്കി വെച്ചു കൊണ്ടു അവൾ പറഞ്ഞു.. “സോറി.. ഞാൻ ഒന്നും ഓർത്തില്ല.. എന്നെപ്പറ്റിയും.. മാഷെ പറ്റിയും….” ഒരു മാത്ര ആ ശബ്ദം ഒന്നിടറിയിരുന്നു. അടുത്ത നിമിഷം ചിരിയോടെയാണ് പറഞ്ഞത്. “ദേണ്ടെ ഇന്നത്തേയ്ക്കുള്ള ഭക്ഷണം കൂടി ഞാൻ റെഡി ആക്കി വെച്ചിട്ടുണ്ട്.. കഴിച്ചിട്ട് പാത്രം കഴുകി എടുത്തു വെക്കാൻ മറക്കണ്ട.. നാളെ മുതൽ കഴുകാൻ വേറെ ആളില്ലെന്ന് ഓർത്തോണം….” പറഞ്ഞിട്ട് ബാഗുമെടുത്ത് അവൾ പോവാനിറങ്ങിയപ്പോഴാണ് മനസ്സ് വെപ്രാളപെട്ടത്.. “സുഗന്ധി.. ഞാൻ….” “ശ്…” ചൂണ്ട് വിരൽ ചുണ്ടിൽ ചേർത്ത് കൊണ്ടു അവളൊന്ന് കണ്ണിറുക്കി.. പുറത്തിറങ്ങി വാതിൽ ചാരുമ്പോൾ പറഞ്ഞു.. “എനിക്ക് മനസ്സിലാവും മാഷേ…” പിന്നെ ഞാൻ അവളെ കണ്ടില്ല..

പലവട്ടം വിളിക്കാൻ നമ്പർ ഡയൽ ചെയ്യാൻ തുനിഞ്ഞെങ്കിലും എന്റെ ദുരഭിമാനം സമ്മതിച്ചില്ല.. ആ ദിവസങ്ങളിലാണ് എന്റെ മനസ്സിലേക്കും അനുവാദമില്ലാതെ അവൾ ഇടിച്ചു കയറിയത് അറിഞ്ഞത്.. എന്തിനെന്നില്ലാതെ ദേഷ്യവും സങ്കടവുമെല്ലാം മനസ്സിൽ നിറഞ്ഞു നിന്ന അവളില്ലായ്മ.. വീണ്ടും ഇന്ന് രാത്രിയാണ് അവൾ ഒരു മുന്നറിയിപ്പും കൂടാതെ വീണ്ടുമെന്റെ ഫ്ലാറ്റിലേക്ക് കയറി വന്നത്.. അല്പം കഴിഞ്ഞു ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞു ഇറങ്ങി വന്ന അവളുടെ പുഞ്ചിരി കണ്ടതും എൻ്റെ ദേഷ്യം പിടി വിട്ടു.. “എന്താടി നിന്റെ ഉദ്ദേശം…” “പ്രത്യേകിച്ചു ഒരു ഉദ്ദേശവുമില്ല മാഷേ.. ഇന്ന് രാത്രി ഇവിടെ ഉറങ്ങാമെന്ന് വെച്ചു…” എന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടമായിരുന്നു.. കൈ വീശി ആ കവിളിൽ അടിക്കുമ്പോൾ ഞാൻ അലറുകയായിരുന്നു.. “ഇപ്പോൾ ഇറങ്ങിക്കോണം ഇവിടന്ന്.. നിന്നെ പോലെ കണ്ട തേവിടിശ്ശികൾക്കൊന്നും കയറി നിരങ്ങാനുള്ള സ്ഥലമല്ലിത്…” ഒന്ന് രണ്ടു നിമിഷം കവിളിൽ കൈ ചേർത്ത് നിന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല.. പിന്നെ പതിയെ മുടിയിൽ കെട്ടിയിരുന്ന എന്റെ ടവൽ എടുത്തു കസേരയിൽ വിരിച്ചിട്ട്, മാറ്റിയ ഡ്രെസ്സെടുത്ത് ബാഗിൽ വെച്ച് പോവാനായി തിരിഞ്ഞപ്പോൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “ഇന്നൊരു രാത്രി സുരക്ഷിതമായി തങ്ങാൻ വേറൊരു ഇടം കിട്ടിയില്ല… അതാണ് ഞാൻ.. സോറി ഞാൻ എന്നെപ്പറ്റിയേ ഓർത്തുള്ളൂ…” വാതിലിൽ അവൾ കൈ വെച്ചപ്പോഴേക്കും ഞാൻ അരികിൽ എത്തിയിരുന്നു. “സുഗന്ധി .. ഞാൻ.. സോറി.. ഞാൻ എന്തൊക്കെയോ തെറ്റിദ്ധരിച്ചു…” അവളൊന്ന് പുഞ്ചിരിച്ചു.. വീണ്ടും പോവാനായി തുടങ്ങിയ അവളെ ഇത്തിരി ബലമായി തന്നെയാണ് പിന്തിരിപ്പിച്ചത്.. എന്തിനാണ് ഇന്ന് രാത്രി അവൾ എന്റടുത്തു അഭയം തേടിയെത്തിയതെന്ന് ഞാൻ ചോദിച്ചില്ല.. അവളൊന്നും പറഞ്ഞതുമില്ല.. കഴിച്ചതാണോയെന്ന ചോദ്യത്തിന് അതേയെന്ന് ഉത്തരവും പറഞ്ഞു കട്ടിലിൽ കിടന്നിരുന്ന ഷീറ്റ് എടുത്തു അവൾ മൂടിപ്പുതച്ചു സോഫയിൽ ചുരുണ്ടു കൂടി… ഏറെ വൈകിയെത്തിയ ഉറക്കത്തിനിടയിലെപ്പോഴോ നേർത്ത ഒരു തേങ്ങൽ ചെവിയിലെത്തിയിരുന്നു.. വെപ്രാളത്തോടെ എഴുന്നേറ്റു അവൾക്കരികിലെത്തി. “ഹേയ് എന്തു പറ്റി..” നേർത്ത സ്വരത്തിലുള്ള ചോദ്യം കേട്ടതും ഒന്ന് ഞെട്ടിയ അവൾ അടുത്ത നിമിഷം എന്നെ കെട്ടിപ്പിടിച്ചു. എൻ്റെ നെഞ്ചിൽ മുഖമർത്തി വിതുമ്പിയ അവളെ ചേർത്ത് പിടിക്കാതിരിക്കാനായില്ല.. ഒട്ടും പ്രതീക്ഷിക്കാതെ ആ ചുണ്ടുകൾ എന്റെ കഴുത്തിലമർന്നപ്പോൾ ആദ്യമൊന്ന് പകച്ചെങ്കിലും പതിയെ വികാരം വിവേകത്തെ കീഴ്പ്പെടുത്തുകയായിരുന്നു.. ഇടയിലെപ്പോഴോ അവളുടെ കന്യകാത്വമാണ് കവരുന്നതെന്ന് അറിഞ്ഞപ്പോൾ ഒന്നറച്ചെങ്കിലും ഉള്ളിലുയർന്ന കാമവും അവളോടുള്ള മോഹവും എന്നെയും കീഴ്പ്പെടുത്തുകയായിരുന്നു.. ഒടുവിൽ എൻ്റെ നെഞ്ചിൽ മുഖം ചേർത്ത് കിടന്ന അവളുടെ മുടിയിൽ വിരലോടിക്കുമ്പോൾ മനസ്സിൽ കുറ്റബോധം അലയടിക്കുന്നുന്നുണ്ടായിരുന്നു.. ആ കണ്ണുകൾ പതിയടയുമ്പോഴാണ് ചോദിച്ചത്. “എൻ്റെ കൂടെ കൂടുന്നോ പെണ്ണേ.. എന്നും എന്റേത് മാത്രമായി..?” ഉത്തരമൊന്നും ഉണ്ടായില്ലെങ്കിലും ആ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.. എന്നെ കെട്ടിപ്പിടിച്ചു ശാന്തമായി ഉറങ്ങുന്ന അവളെയും ചേർത്ത് പിടിച്ചു ഇരുട്ടിനു കാവലിരിക്കുന്നതിനിടെ എപ്പോഴോ ഉറങ്ങി പോയിരുന്നു.. ഇത്തിരി വൈകിയാണ് ഉണർന്നത്.. ഉണർന്നെങ്കിലും കണ്ണുകൾ അടച്ചു കിടക്കുന്നതിനിടെ പെട്ടെന്നാണ് ഓർമ്മകൾ തിക്കി തിരക്കി വന്നത്.. അവിടെങ്ങും അവളെ കണ്ടില്ല.. ഇനി എല്ലാമൊരു സ്വപ്നമായിരുന്നോ..പക്ഷെ കസേരയിൽ വിരിച്ചിട്ടിരുന്ന നനവുണങ്ങാത്ത എന്റെ ബാത്ടവ്വൽ.. കിടക്കവിരിയിലെ ചുളിവുകൾ.. അപ്പോഴും എന്റെ ദേഹത്തുണ്ടായിരുന്ന ജമന്തി പ്പൂവിന്റെ നേർത്ത മണം.. മുഖം അമർത്തി തുടച്ചു കട്ടിലിൽ ഇരിക്കാൻ തുടങ്ങുമ്പോഴാണ് സൈഡിലെ ടേബിളിൽ രണ്ടായി മടക്കിയ കടലാസ് കഷ്ണം കണ്ണിൽ പെട്ടത്.. “മാഷേ.. തിരിച്ചറിവായതിന് ശേഷം ഇന്നലെ ആദ്യമായാണ് ഞാനൊന്ന് സ്വസ്ഥമായി ഉറങ്ങിയത്. പെണ്ണെന്നാൽ പലപ്പോഴും വെറും ശരീരമാണെന്ന് മനസ്സിലാക്കിയതിൽ പിന്നെ ഉറക്കത്തിനു കാവൽ ഇരിക്കുകയായിരുന്നു..

ഇന്നലെ രാത്രി എന്നെ കീഴ്പ്പെടുത്താൻ ശ്രെമിച്ചവന്റെ കൈ വെട്ടി മാറ്റിയാണ് ഞാൻ ഇങ്ങോട്ട് കയറി വന്നത്.. എന്നിട്ടും ഞാൻ.. ഉത്തരം ഒന്നേയുള്ളൂ.. എന്റെ ജീവിതത്തിലെ ആദ്യ പ്രണയം… അത് നിങ്ങളായിരുന്നു…അതുകൊണ്ട് മാഷിന് ഇനി കുറ്റബോധത്തിന്റെ ആവശ്യമില്ല.. ഒരിക്കലും.. മാഷിന്റെ ജീവിതത്തിൽ ഇനി ഉണ്ടാവില്ല…പോവുകയാണ്.. എന്നെന്നേക്കുമായി.. മാഷ് എപ്പോഴോ കണ്ടു മറന്ന ഒരു സുന്ദരസ്വപ്നം.. അതുമാത്രമാണ് ഞാൻ.. എന്നും..” അറിയാതെ കണ്ണൊന്നു നനഞ്ഞപ്പോഴാണ് പ്രണയത്തിനും കാമത്തിനുമപ്പുറം മറ്റെന്തൊക്കെയോ വികാരങ്ങൾ കൂടെ എനിക്കവളോട് ഉണ്ടായിരുന്നുവെന്നറിഞ്ഞത്.. ആ നഗരത്തിന്റെ മുക്കിലും മൂലയിലും ഞാൻ അവളെ തിരഞ്ഞുവെങ്കിലും ആ രാത്രിയ്ക്ക് ശേഷം ആരുമവളെ കണ്ടിട്ടില്ല.. അവളെ കല്യാണം കഴിച്ചോട്ടെ എന്ന എന്റെ ചോദ്യത്തിന് പിന്നിലെ ചേതോവികാരത്തെ ഞാൻ പലവട്ടം ചോദ്യം ചെയ്തിരുന്നു. സഹതാപവും കുറ്റബോധവുമൊന്നും അതിനുള്ള ഉത്തരമായി മനസ്സ് തന്നില്ല.. വർഷങ്ങൾ കഴിഞ്ഞിട്ടും പലവട്ടം എന്റെ ഉറക്കം കെടുത്തിയ ആ വെള്ളാരം കണ്ണുകൾ പിന്നീടൊരിക്കലും ഞാൻ കണ്ടില്ല.അത്രമേൽ ഞാനവയെ സ്നേഹിച്ചിരുന്നുവെന്ന് ദിവസങ്ങൾ കഴിയവേ ഞാനറിയുകയായിരുന്നു.. ഓരോ ആൾക്കൂട്ടങ്ങൾക്കിടയിലും ഞാനവയെ തേടികൊണ്ടിരുന്നു.. വർഷങ്ങൾക്കിപ്പുറം അമ്മയുടെ നിർബന്ധമായാണ് അനുരാധ ജീവിതത്തിലേക്ക് വന്നത്.. പതിയെ പതിയെ അവളെന്റെ ജീവന്റെ പാതിയാവുകയായിരുന്നു.. ജോലി.. കുഞ്ഞുങ്ങൾ.. തിരക്കുകൾ ഏറി വന്നപ്പോൾ ഞാൻ ആ കണ്ണുകളെ മറവിയിലേക്ക് തള്ളിവിടുകയായിരുന്നു.. ഒരിക്കലും മറക്കാനാവില്ലെങ്കിലും ഓർക്കാതിരിക്കാൻ ശ്രെമിക്കുകയായിരുന്നു.. അനുരാധയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവരുടെ ഓങ്കോളജി ഡിപ്പാർട്മെന്റിൽ കൺസൾട്ട് ആയി ചെന്നത്.. കുട്ടികളുടെ വാർഡിനടുത്ത് കൂടെ പോവുമ്പോൾ കേട്ട ഒരു കുഞ്ഞു ചിരി എന്നെ തെല്ലാശ്ചര്യപ്പെടുത്തി.. പക്ഷേ അതിനു പിന്നാലെ വന്ന ആ ചിരി.. എല്ലായ്‌പ്പോഴും ചിരിച്ച മുഖവുമായി തന്റെ വേദനയ്ക്കിടയിലും മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന ആ പേഷ്യൻറ്റിനെ പറ്റി അനു പറഞ്ഞതോർത്തു.. പക്ഷെ ആ ചിരി.. വാർഡിലേക്ക് കാലുകൾ താനെ ചലിക്കുകയായിരുന്നു.. ഒരു കൊച്ചു കുഞ്ഞിനൊപ്പം ബുക്കിൽ എന്തോ എഴുതി കൊണ്ടിരുന്ന ആളുടെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി മങ്ങി.. പക്ഷേ നിമിനേരം ആ വെള്ളാരം കണ്ണുകൾ ഒന്ന് തിളങ്ങിയോ.. ആ കുഞ്ഞിനോടും അമ്മയോടും യാത്ര പറഞ്ഞു തലയുയർത്താതെ എന്റെ അരികിലൂടെ പതിയെ നടന്നു പോയ ആ രൂപം അതവളായിരുന്നുവെന്ന് ഞാൻ വിശ്വസിക്കില്ലായിരുന്നു. ആ കണ്ണുകൾ കണ്ടിരുന്നില്ലെങ്കിൽ… ആ ചിരി കേട്ടില്ലായിരുന്നെങ്കിൽ.. മൊട്ടത്തലയിൽ ഒരു സ്കാർഫ് പോലും ഇടാതെ ഹോസ്പിറ്റൽ യൂണിഫോമിൽ എന്റെ അരികിലൂടെ നടന്നു പോയ ആ മെല്ലിച്ച രൂപം.. ഒട്ടിയ കവിളുകൾക്കിടയിലെ കുഴിയിലാണ്ട ആ കണ്ണുകൾ.. “സുഗന്ധി…” എൻ്റെ പതിഞ്ഞ വിളിയിൽ ആ കാലുകൾ ഒരു ഞൊടിയിട നിശ്ചലമായെങ്കിലും അടുത്ത നിമിഷം അവൾ ധൃതിയിൽ നടന്നകന്നു.. ഈ ഒളിച്ചു കളി അവസാനിപ്പിക്കാൻ ഒരിക്കലും അവളാഗ്രഹിക്കുന്നില്ലെന്ന് മനസ്സിലായ ദിവസങ്ങളിലൊന്നിൽ സ്വസ്ഥത നഷ്ടപ്പെട്ട് ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുമ്പോഴാണ് മുകളിലെ നിലയിൽ ജനലഴികളിൽ മുഖം ചേർത്തു നിന്നിരുന്ന ആ രൂപം കണ്ടത്.. ആ കണ്ണുകൾ നിറഞ്ഞിരുന്നു.. പതിയെ അടുത്തെത്തി ആ ജനാലഴികളിൽ പിടിച്ചിരുന്ന വിരലുകൾക്ക് മീതെ കൈ വെച്ചു.. ഞെട്ടലോടെ എന്നെ നോക്കിയ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. “ഈ കണ്ണുകളെ എനിക്ക് തിരിച്ചറിയാം.. എവിടെ വെച്ചും..” മറുപടി ഒന്നുമുണ്ടായില്ല. കൈ പിൻവലിച്ചതുമില്ല.. ഒട്ടുനേരത്തെ മൗനത്തിനു ശേഷമാണ് ഞാൻ പറഞ്ഞത്. “എനിക്ക് ഒന്നേ അറിയേണ്ടതുള്ളൂ…” തുടരും മുൻപേ തിളക്കം മാഞ്ഞു തുടങ്ങിയ ആ വെള്ളാരം കണ്ണുകൾ എന്നിലേക്ക് എത്തിയിരുന്നു.. ആ പതിഞ്ഞ ശബ്ദം ഞാൻ കേട്ടു.. വർഷങ്ങൾക്കിപ്പുറം.. “എനിക്കറിയാം.. അത്രമേൽ സ്നേഹിച്ചിരുന്നത് കൊണ്ടാണ്.. പ്രണയത്തെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല.. ദൂരെ നിന്ന് നോക്കി കണ്ടിട്ടേയുള്ളൂ.. എന്നും…” എൻ്റെ മുഖത്തെ ഞെട്ടൽ കണ്ടതും ആ കരുവാളിച്ച ചുണ്ടുകളിൽ ഒരു വരണ്ട ചിരി തെളിഞ്ഞു. “ഞാനുണ്ടായിരുന്നു മാഷിന്റെ ജീവിതത്തിനൊപ്പം.. എന്നും..

അനുരാധ മാഡത്തിന്റെ കഴുത്തിൽ താലി ചാർത്തിയ ആ ദിവസം ഒരു പിടി ചോറ് ഞാനും കഴിച്ചിരുന്നു അവിടെ നിന്നും.. പിന്നെ മാഷിന്റെ കുഞ്ഞിന് ജന്മം നൽകാനായി ഭാര്യയെ ലേബർ റൂമിലേക്ക് വിട്ടിട്ട് വേപഥുവോടെ നടക്കുമ്പോൾ ആ ഇടനാഴിയിൽ ഒരു നിഴലായി ഞാനും ഉണ്ടായിരുന്നു.. ഒടുവിൽ മാഷിന്റെ ചോരയെ കൈകളിൽ കിട്ടിയപ്പോൾ ഈ മുഖത്തെ നിർവൃതി ഞാനും കണ്ടതാണ്.. നിറഞ്ഞ മനസ്സോടെ…” വീണ്ടും കണ്ടതിൽ പിന്നെ ആദ്യമായി ചുണ്ടിലെ പുഞ്ചിരി ആ വെള്ളാരം കണ്ണുകളിൽ എത്തിയിരുന്നു.. “ഇപ്പോഴും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല…” “മാഷിന് ഒരിക്കലും ചേരുന്ന പെണ്ണായിരുന്നില്ല ഞാൻ.. ഒരുമിച്ച് ജീവിച്ചിരുന്നെങ്കിൽ എപ്പോഴെങ്കിലുമൊക്കെ എൻ്റെ ഭൂതകാലം മാഷിന്റെ സ്വസ്ഥത കെടുത്തിയേനെ.. ഇന്നിപ്പോൾ കാലവും തെളിയിച്ചത് അത് തന്നെയല്ലേ..” ഒന്നും പറയാനാവാതെ ഞാൻ നിന്നു.. “ഈ ഒരു കൂടിക്കാഴ്ച്ച ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല മാഷേ.. വേണ്ടായിരുന്നു..” പതിയെ പിറകോട്ടു നടന്നു കൊണ്ടാണ് അവൾ പറഞ്ഞത്.. “ഇനിയൊരിക്കലും മാഷ് എന്നെ കാണരുത്.. ഓർക്കരുത്.. ഞാനിപ്പോൾ ഒരു ദുസ്വപ്നമാണ്.. ദുസ്വപ്നം..” വെട്ടിതിരിഞ്ഞു അവൾ അകത്തേക്ക് നടന്നതും പിറകെ ഓടിച്ചെന്നൊന്ന് ചേർത്ത് പിടിക്കാൻ മനസ്സ്‌ കൊതിച്ചെങ്കിലും കാലുകൾ നിശ്ചലമായിരുന്നു.. അടുത്ത ദിവസങ്ങളിലൊന്നിൽ ആരോഗ്യനില വഷളായി ഐ സിയു വിൽ ആണെന്ന് അറിഞ്ഞിട്ടും കാണാൻ ശ്രെമിച്ചില്ല. അവളത് ആഗ്രഹിക്കുന്നില്ല എന്നറിയാമായിരുന്നു.. അന്ന് രാത്രിയേറെ കഴിഞ്ഞിട്ടും ഉറക്കം വരാതെ അയാൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറക്കുമ്പോൾ പുറത്ത് മഴ പെയ്തു തോർന്നിരുന്നു.. തൊട്ടരികെ, അനുരാധയുടെ സ്ഫടികപാത്രത്തിൽ നീന്തി തുടിച്ചിരുന്ന സ്വർണ്ണമത്‍സ്യങ്ങളിലൊന്ന് അവസാനശ്വാസം വലിച്ചത് അയാൾ അറിഞ്ഞിരുന്നില്ല.. ദൂരെ ഹോസ്പിറ്റലിലെ ഐ സി യു ഇൻ ചാർജ് സിസ്റ്ററുടെ വിളി കേട്ട് ചെന്നു നോക്കിയപ്പോൾ പാതിയടഞ്ഞ ആ വെള്ളാരം കണ്ണുകൾ നിശ്ചലമായിരുന്നു.. ആ ചുണ്ടുകളിൽ അപ്പോഴും ഒരു പുഞ്ചിരി തങ്ങി നിന്നപോലെ.. അവസാന നിമിഷങ്ങളിൽ അവളുടെ ഓർമ്മകളിൽ ആ രാത്രി ഉണ്ടായിരുന്നിരിക്കണം..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, നിങ്ങളുടെ രചനകൾ ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ഇൻബോക്സിൽ മെസേജ് ചെയ്യുക.

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular