Connect with us

Love

കല്യാണം കഴിക്കുന്നതോ കൂടെ കിടക്കുന്നതോ മാത്രമല്ല മോനേ സ്നേഹം…

Published

on

രചന: Fackrudheen Ali Ahammad

“മോനെ ഈ ഓട്ടോറിക്ഷ ഓടിച്ചാൽ നിനക്ക് എന്ത് കിട്ടുമെടാ..?” “വലിയ ചിലവുകൾ ഒന്നും വന്നില്ലെങ്കിൽ, അത്യാവശ്യം കഴിഞ്ഞുകൂടാൻ ഉള്ളത് കിട്ടു മമ്മെ..!!” “അതുകൊണ്ട് എന്താ വാ നാടാ..?” “നാളെ വലിയ ചിലവുകളൊക്കെ വരുമ്പോൾ നീ എന്ത് ചെയ്യും?” മേലനങ്ങാതെ ജീവിച്ച ശീലിച്ച തൻറെ മകനെ.. ആ അമ്മയ്ക്ക് നന്നായറിയാമായിരുന്നു കാലത്ത് 9 മണിക്ക് ആണ് എഴുന്നേൽക്കുക. . എഴുന്നേറ്റ ഉടനെ റൂമിൽ ചായയും കൊണ്ടുചെല്ലണം.. എല്ലാം നിർബന്ധിച്ച് ചെയ്യിക്കണം.. എല്ലാം കളി തമാശയാണ് ഉത്തരവാദിത്വമുള്ള ഒരു ജോലിയും ഏറ്റെടുക്കില്ല മൂന്ന് തലമുറയ്ക്ക് അല്ല ലറിയാതെ കഴിയാനുള്ള സ്വത്തുണ്ട്.. ഏറ്റവും ഇളയവനാ യതുകൊണ്ട് ഒരുപാട് ലാളിച്ച് വളർത്തിയതാണ് ബാക്കി രണ്ടും പെൺകുട്ടികളാണ്.. മകനെ ഒരു ഐഎഎസ്സുകാരൻ ആക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.. ആ ആഗ്രഹം നടക്കില്ല എന്ന് അറിഞ്ഞതോട് കൂടി.. തൻറെ കൃഷിയിലും.. കച്ചവട സ്ഥാപനങ്ങളിലും മറ്റും.. ഒരു സഹായമായിട്ട് അവൻ ഉണ്ടാവുമെന്ന് അവൻറെ അച്ഛനും കരുതി.. പക്ഷേ , അവന് അതിലൊന്നും താൽപര്യമില്ലായിരുന്നു… ഏത് നേര വും കൂട്ടുകാരുമൊത്ത്.. കറങ്ങി നടക്കണം ഇഷ്ടംപോലെ പൈസ ചെലവാക്കണം.. ഒരു കല്യാണം കഴി പ്പിച്ചു കൊടുത്താൽ എല്ലാം നേരെയാവും എന്ന് താൻ പറഞ്ഞതാണ്.. അവൻറെ അച്ഛൻ അതിന് സമ്മതിച്ചില്ല സ്വത്ത് മാത്രം ഉണ്ടായിട്ട് കാര്യമില്ല, കാര്യപ്രാപ്തി ഇല്ലാത്തവനെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ വന്നു കയറുന്ന പെണ്ണ് ദുരിതത്തിൽ ആകുമെന്ന്.. ആ മനുഷ്യൻ പറഞ്ഞു.. അതും ഒരു കണക്കിന് ശരിയാണ്.. അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ ബന്ധുക്കളുടെ എല്ലാം മുന്നിൽ ഞങ്ങളെ നാണംകെടുത്തിക്കൊണ്ട് അവനോ രൂ പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ.. രജിസ്റ്റർ മാര്യേജ് ചെയ്ത് കൊണ്ടുവന്നത്.. അന്ന് അവനെ അച്ഛൻ ആട്ടിയിറക്കി വിട്ടതാണ്… ഒരു വാശിക്ക് അവൻ ഇറങ്ങിപ്പോന്നുവെങ്കിലും.. എന്റെ മനസ്സിൽ തീ ആയിരുന്നു.. എന്നാൽ ഇപ്പോൾ, ഒരു ഓട്ടോറിക്ഷ ഓടിച്ച് കുടുംബം നോക്കുന്നവനേക്കണ്ട്,അതിശയം തോന്നി.. അമ്മ ആ വാടക വീടിനകം മുഴുവൻ നോക്കി.. കുഴപ്പമില്ല അത്യാവശ്യ സൗകര്യങ്ങളൊക്കെ ഉണ്ട്.. “മോളെ.. നിനക്ക് സുഖമാണോ ടീ!!?” മണിക്കുട്ടിയുടെ മുഖത്ത്.. സന്തോഷം വിടർന്നു.. “അതേ അമ്മേ…” “എനിക്ക് നിങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഉണ്ട്. പക്ഷേ ഇവൻറെ അച്ഛൻ സമ്മതിക്കില്ല.. നിന്റെ വീട്ടിൽ നിന്ന് ആരെങ്കിലും ഒക്കെ വരാറുണ്ടോ..??” അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.. പഠിക്കുന്ന സമയത്ത് കണ്ടു പരിചയപ്പെട്ടതാണ്.. മണിക്കുട്ടി ദിനേശ നേ.. ഏത് സമയ വും പുഞ്ചിരി മായാത്ത മുഖവും , പെർഫ്യൂമിൻറെ ഗന്ധവുമുള്ള.. സുമുഖനായ ആ ചെറുപ്പക്കാരൻ.. തൻറെ ഭർത്താവായി കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.. എല്ലാം എൻറെ ഭാഗ്യം എന്നേ പറയേണ്ടൂ.. എന്നോട് പ്രേമമാണെന്ന് ആദ്യം പറഞ്ഞപ്പോൾ.. തമാശയായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്.. അതുകൊണ്ടുതന്നെ, ഒഴിഞ്ഞുമാ റാനാണ് നോക്കിയത്.. പിന്നീട് ആത്മാർത്ഥമാണ് എന്ന് മനസ്സിലാക്കിയപ്പോൾ .അച്ഛനോ അമ്മയോ എനിക്ക് താഴെയുള്ള രണ്ട് സഹോദരികളെയോ..

ഒന്നും ആലോചിച്ചില്ല.. അച്ഛൻ എനിക്ക് വേണ്ടി ഒരുക്കൂട്ടിവച്ച അത്യാവശ്യം സ്വർണങ്ങളും എടുത്തു ഇറങ്ങി പ്പോരുകയായിരുന്നു.. ഇത്രയും വലിയൊരു തറവാട്ടിലേക്ക് വെറുംകൈയോടെ എങ്ങനെ കേറി പോവാൻ അതായിരുന്നു മനസ്സിൽ.. “മോളെ ഞാൻ പോകട്ടെ പിന്നെ വരാം” അമ്മയുടെ ശബ്ദം മണിക്കുട്ടിയെ ചിന്തകളിൽ നിന്നും ഉണർത്തി.. ആ അമ്മ മോനോടും മരു മോളോടും യാത്ര പറഞ്ഞു ഇറങ്ങി.. പിന്നീട് മൂന്നാല് മാസങ്ങൾക്ക് ശേഷം ആ അമ്മ വീണ്ടും അവരെ കാണാൻ വന്നപ്പോൾ,, അവിടുത്തെ അന്തരീക്ഷം ആകെ മാറി മറിഞ്ഞിരിക്കുന്നു.. കണ്ണീരും കയ്യുമായി മരുമോൾ ഇരിക്കുന്നു.. “എന്തുപറ്റി യെടീ?” മണിക്കുട്ടി ആ അമ്മയെ കണ്ടതും.. ഓടിവന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു “അ മ്മെ ദിനേ ഷേട്ടൻ… ഇപ്പോൾ അങ്ങനെ പണിക്കൊന്നും അധികം പോകാറില്ലമ്മെ.. ഏതുനേരവും എന്നെ കുറ്റപ്പെടുത്തി കൊണ്ട്. വീട്ടിൽ തന്നെ ഇരിപ്പാണ്.. നല്ല നിലക്ക് ജീവിക്കേണ്ടതായിരുന്ന് എന്നെ കെട്ടിയത് കൊണ്ട്.. ഇങ്ങനെ ദുരിതമനുഭവിക്കേണ്ടി വന്നു.. എന്നും പറഞ്ഞ് ഏതുനേരവും.. വഴക്കിനു വരികയാണ മ്മേ… ” “സാരമില്ല നീ സമാധാനിക്ക്.. കാലത്ത് വല്ലതും കഴിച്ചായിരുന്നോ ? സമയത്തിന് ഭക്ഷണ വും കഴിക്കുന്നില്ല കുറച്ചു കഞ്ഞി യും ചമ്മന്തി യും മാത്രം ഉണ്ടാക്കി.. അത് ഇത്ര നേരമായിട്ടും കഴിച്ചിട്ടില്ല അതുകൊണ്ട് ഞാനും കഴിച്ചില്ല.. വായ്ക്കു രുചിയായി ട്ട് എന്തെങ്കിലും ഉണ്ടാക്കാം എന്ന് വെച്ചാൽ.. സാധനങ്ങൾ ഒന്നും ഇവിടെ ഇല്ല എല്ലാം കഴിഞ്ഞ മ്മെ..” “സാരമില്ല നീ കഞ്ഞി കുടിക്ക് ഞാൻ അവനെ നോക്കട്ടെ… ” അമ്മ ദിനേശന്റെ മുറിയുടെ കതകിൽ തട്ടി കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ വാതിൽ തുറന്നു.. “എന്ത് കോലമാ ടാ ഇത്,കുളിച്ചിട്ടും ഇല്ല മുടിയും വെട്ടി യിട്ടില്ല… ” അവൻ ജാള്യതയോടെ ഒരു മൂലയ്ക്ക് മാറി നിന്നു.. ആ അമ്മ അടുക്കളയിൽ ചെന്ന് കുറച്ച് വെളിച്ചെണ്ണ എടുത്തുകൊണ്ട് വന്നിട്ട് അവൻറെ തലയിൽ തേച്ചുപിടിപ്പിച്ചപ്പോൾ.. അവൻ തേങ്ങിക്കരഞ്ഞു.. “എനിക്ക് ഈ വെയിലും മഴയും കൊണ്ട് ഓടി നടക്കാൻ വയ്യ മ്മേ.. എൻറെയും അവളുടെയും വിശപ്പട ങ്ങുമെന്നല്ലാതെ.. ഇതു കൊണ്ടൊന്നും ഒരു പുരോഗതി ഉണ്ടാവില്ല…” “അമ്മയ്ക്ക് അച്ഛനറിയാതെ കുറച്ച് പൈസ.. ഞങ്ങൾ ക്ക് കൊണ്ട് തന്നു കൂടെ..” മകൻറെ തലയിൽ മസാജ് ചെയ്തു കൊണ്ടിരുന്ന അമ്മ “അതൊക്കെ നമുക്ക് നോക്കാം നീ ആദ്യം പോയി കുളിക്ക്.” കുളി കഴിഞ്ഞ് വന്ന് മകനെ നിർബന്ധിച്ച് കഞ്ഞി കുടി പ്പിച്ചു് ശേഷം അവനെ റൂമിൽ ചെന്ന് കൊണ്ടിരുത്തി.. മരുമകളെ വെളിയിലാക്കി വാതിലടച്ചു.. “മോനെ നിൻറെ അച്ഛൻ എന്നെ കല്യാണം കഴിക്കുന്ന സമയത്ത്.. ഈ കാണുന്ന സ്വത്തോ സുഖ സൗകര്യങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ആകെ കുറച്ച് കൃഷിഭൂമി മാത്രമാണ് ഉണ്ടായിരുന്നത്. എന്നിരുന്നാലും ഒരു സൈ ക്കിളിൽ.. മറ്റു കൃഷിക്കാർക്ക് ആവശ്യമായ.. രാസവളങ്ങളോ.. മറ്റോ ഒക്കെ എത്തിച്ചു കൊടുക്കുമായിരുന്നു.. എന്തിനാണെന്ന് അറിയാമോ? അങ്ങനെ കിട്ടുന്ന പൈസ കൊണ്ട് എൻറെ വിശപ്പ് മാറുമ്പോൾ എൻറെ മുഖത്ത് വിടരുന്ന സന്തോഷം അച്ഛനു.. കാണണം അതിനുവേണ്ടി മാത്രം അത് മാത്രമാണ് ആ മനുഷ്യനെ വേണ്ടിയിരുന്നത്.. അതുകൊണ്ട് തന്നെ. അച്ഛൻ ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ല.. എന്നെ സങ്കടപ്പെടുത്തി യിട്ടില്ല.. എന്നോട് സ്നേഹം ഉള്ളതുകൊണ്ടാണ്, നീ പറഞ്ഞതുപോലെ ഈ വെയിലും മഴയും ഒക്കെ അച്ഛൻ സഹിച്ചത്.. രാപ്പകൽ ഭേദമില്ലാതെ, ആ മനുഷ്യൻ അധ്വാനിക്കുന്നത്.. എൻറെയും എൻറെ വയറ്റിൽ വളർന്ന കുഞ്ഞുങ്ങളുടെ യും. മുഖത്തെ സന്തോഷം കാണാനാണ്.

മോൻ ഇപ്പോൾ പറഞ്ഞില്ലേ അച്ഛനറിയാതെ പൈസ എടുത്തു കൊണ്ടു വരാൻ.. മക്കളല്ല ചത്തുപോയ അച്ഛനും അമ്മയും.. കുഴയിൽ നിന്ന് എഴുന്നേറ്റ് വന്ന് പറഞ്ഞാലും ഞാൻ അത് ചെയ്യില്ല.. എന്തുകൊണ്ടാണെന്ന് അറിയാമോ? ഒരായുസ്സ് മുഴുവൻ കാളയെപ്പോലെ പണിയെടുത്ത ആ മനുഷ്യന് ബാക്കിയാവുന്ന സമ്പാദ്യം എന്താണെന്നറിയാമോ..? ഞാനോ എൻറെ മക്കളോ ഒരിക്കലും ചതിക്കില്ല എന്നുള്ള വിശ്വാസം മാത്രമാണ്.. ആ മനുഷ്യനു ബാക്കിയാവുന്ന സമ്പാദ്യം.. അത് തെറ്റിക്കുന്ന ഒരു പണിയും ഞാൻ ചെയ്യില്ല ഈ പെൺകുട്ടി.. പാവപ്പെട്ട വീട്ടിലെ ആയതുകൊണ്ടല്ല അച്ഛന് നിന്നോട് ദേഷ്യം.. നീ കാണിച്ചത് വിശ്വാസവഞ്ചന ആയതുകൊണ്ടാണ്.. കെട്ടിയ പെണ്ണിനോട് സ്നേഹമുള്ള ഒരുത്തനും ഇങ്ങനെ വീട്ടിൽ ചടഞ്ഞു കൂടി ഇരിക്കില്ല അമ്മ പറയാൻ പാടില്ലാത്തതാണ് എങ്കിലും പറയട്ടെ കല്യാണം കഴിക്കുന്നതോ കൂടെ കിടക്കുന്നതോ മാത്രമല്ല മോനേ സ്നേഹം.. അതിനപ്പുറത്ത് ഒരുപാട് അർത്ഥങ്ങളുണ്ട്.. അതുകൊണ്ട് മോൻ എഴുന്നേറ്റ് ജോലിക്ക് പോകാൻ.. നോക്ക് ഇനി ഞാൻ വരുമ്പോൾ ഇവിടുത്തെ അന്തരീക്ഷം ഇതുപോലെ ആണെങ്കിൽ.. ഉറപ്പായിട്ടും മണിക്കുട്ടിയെ കൊണ്ട് ഞാൻ എൻറെ മോ നെതിരെ കേസ് കൊടുപ്പിക്കും.. അ വളുടെ സ്വർണം വിറ്റ പൈസ കൊണ്ടല്ലേ നീ ഓട്ടോറിക്ഷ മേടിച്ചത്.. അതുകൊണ്ട്.. കുടുംബസ്നേഹം ഇല്ലാത്തവൻ പെണ്ണ് കെട്ടരുത് മോനെ.. അമ്മ പോയിട്ട് പിന്നെ വരാം പറഞ്ഞതൊന്നും മറക്കണ്ട..” ദിനേശൻ വേഗം കാക്കി ഡ്രസ്സ് എടുത്തിട്ടു. പുറത്തേക്കിറങ്ങി ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്തു. അമ്മ പോകാൻനേരം മനസ്സിൽ ഇങ്ങനെ ചിന്തിച്ചു,. പെറ്റുവളർത്തിയ മാതാപിതാക്കളെയും മറ്റും ധിക്കരിച്ച്.. ചാടി ഇറങ്ങിക്കോളും സാഹസിക കല്യാണങ്ങൾ നടത്താൻ പിന്നെ ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞാൽ കേൾക്കാം.. വിഷം കുടിച്ചു. ചത്തു തൂങ്ങി ചത്തു അവിഹിതബന്ധം എന്നൊക്കെ.. കല്യാണം എന്താ കുട്ടി ക്കളിയാ…. ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ…

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular