Connect with us

Love

ഏട്ടനെപ്പോലെ എനിക്ക് സൗന്ദര്യമോ, വിദ്യാഭ്യാസ മോ ഒന്നുമില്ല, എന്നിട്ടും എന്നെ എന്തേ കല്യാണം കഴിച്ചത്…

Published

on

രചന: സജി തൈപ്പറമ്പ്

“നിൻ്റെ അച്ഛനൊരു കോടീശ്വരനായത് കൊണ്ട്, സുന്ദരനായൊരു സർക്കാർ ജോലിക്കാരനെ തന്നെ നിനക്ക് കിട്ടി ,ഇല്ലെങ്കിൽ നിൻ്റെയീ പേക്കോലം വച്ച് ,മൂത്ത് നരച്ച് മൂക്കിൽ പല്ലും മുളച്ച് വീട്ടിലിരിക്കേണ്ടി വന്നേനെ” എൻ്റെ കല്യാണം ഉറപ്പിക്കാൻ വന്ന അരുണേട്ടനും വീട്ടുകാരും, മോതിരം മാറൽ ചടങ്ങ് കഴിഞ്ഞ് തിരിച്ച് പോയപ്പോൾ ,എന്നോട് സ്ഥിരം പോരെടുക്കുന്ന ഏട്ടൻ്റെ ഭാര്യ പറഞ്ഞത് കേട്ട്, ഞാൻ അപമാനഭാരത്തോടെ നിന്നു. സത്യത്തിൽ ഏട്ടത്തി പറഞ്ഞതിൽ തെറ്റൊന്നുമില്ലായിരുന്നു, എൻ്റെ അച്ഛൻ്റെയും അമ്മയുടെയും മൂന്ന് മക്കളിൽ ചേട്ടനും ചേച്ചിയും എൻ്റെ അമ്മയെ പോലെ സൗന്ദര്യമുള്ളവരായിരുന്നു ,പക്ഷേ ഇളയവളായ ഞാൻ മാത്രം കരിഞ്ഞുണങ്ങിയൊരു രൂപത്തിലായി പോയി ,എനിക്ക് ശരീരപുഷ്ടിയുണ്ടാക്കാനും നിറംവെപ്പിക്കാനുമൊക്കെ അച്ഛനും അമ്മയും കൂടി, ചെറുപ്പം മുതലേ എൻ്റെ ശരീരത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിലും ,എല്ലാം പരാജയപ്പെടുകയായിരുന്നു, അവസാനം ഞാൻ വയസ്സറിയച്ചതിന് ശേഷം, ശരീരത്തിൽ വന്ന ചെറിയ മാറ്റങ്ങൾ കൊണ്ട് ,എനിക്കൊരു പെൺകുട്ടിയുടെ രൂപം കിട്ടിയതായിരുന്നു ,അച്ഛൻ്റെയും അമ്മയുടെയും ഏക ആശ്വാസം. പഠിപ്പിലും വളരെ പിന്നിലായിരുന്നത് കൊണ്ട്, പത്താം ക്ളാസ്സ് എട്ട് നിലയിൽ പൊട്ടിയ ഞാൻ അച്ഛൻ്റെ നിർദ്ദേശപ്രകാരം ,അതോടെ സ്കൂളിൽ പോക്ക് നിർത്തി. അല്ലെങ്കിലും പൈങ്കിളി വാരികകൾ വായിക്കാനുള്ള വിദ്യാഭ്യാസം മതി ,ഒരു പെണ്ണിനെന്ന ചിന്താഗതിക്കാരിയായിരുന്നു ഞാൻ. അങ്ങനെ അടുക്കളയിൽ അമ്മയെ സഹായിച്ചും, ആഴ്ചയിൽ വീട്ടിൽ വരുത്തുന്ന മാ പ്രസിദ്ധീകരണങ്ങൾ വായിച്ചും, ഞാൻ ജീവിതം ആസ്വദിച്ച് മുന്നോട്ട് പോകുമ്പോഴാണ്, മോൾക്ക് വയസ്സ് പത്തൊൻപത് കഴിഞ്ഞെന്നും പറഞ്ഞ്, അമ്മ , അച്ഛൻ്റെ സ്വൈര്യം കെടുത്താൻ തുടങ്ങിയത്. ഒടുവിൽ നിരവധി ആലോചനകൾക്ക് ശേഷമാണ്, അരുണേട്ടൻ്റെ ആലോചന വരുന്നത്. അതിന് മുമ്പ് വന്ന ഓരോ ചെക്കന്മാരോടും, പെണ്ണിനോട് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം, എന്ന് ബ്രോക്കറ് പറയുമ്പോൾ, അവർ താല്പര്യമില്ലാതെ തിരിച്ച് പോകാൻ ധൃതി കാണിക്കുമ്പോഴെ എനിക്കറിയാമായിരുന്നു , അവർക്ക് എന്നെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന്. പക്ഷേ, അരുണേട്ടൻ നേരെ തിരിച്ചായിരുന്നു ,എന്നോട് സംസാരിക്കണമെന്ന് പുള്ളിക്കാരൻ ബ്രോക്കറോട് ആവശ്യപ്പെടുകയായിരുന്നു. അത്ഭുതത്തെക്കാളേറെ ഉത്ക്കണ്ഠയായിരുന്നു എനിക്കപ്പോൾ തോന്നിയത്,എന്നെ ഇഷ്ടമായില്ലെന്ന് മുഖത്ത് നോക്കി പറയാനായിരിക്കുമോ ? ഞാനങ്ങനെ ചിന്തിച്ചതിൽ ഒട്ടും അതിശയോക്തിയില്ലായിരുന്നു , കാരണം, അഞ്ചരയടിയിലേറെ ഉയരമുള്ള സുമുഖനും സർക്കാരുദ്യോഗസ്ഥരുമായിരുന്നു അദ്ദേഹം ,അത്രയും യോഗ്യത വച്ചിട്ട്, നല്ല സിനിമാനടികളെ പോലെ സുന്ദരികളായ, പഠിപ്പുള്ള പെൺകുട്ടികളെ അദ്ദേഹത്തിന് കിട്ടുമെന്ന്‌ എനിക്കുറപ്പുണ്ടായിരുന്നു.

വീടിന് പുറകിലുള്ള കശുമാവിൻ തോട്ടത്തിൽ ,എന്നെയും കാത്ത് നിന്ന അദ്ദേഹത്തിൻ്റെയടുത്തേക്ക്, വരണ്ടുണങ്ങിയ തൊണ്ടയും, വിയർപ്പൊഴുകിയിറങ്ങുന്ന കണങ്കാലുകളുമായി ഹൃദയമിടിപ്പോടെയാണ് ഞാൻ ചെന്നത്. “എന്താ സ്നേഹാ… മുഖത്ത് നോക്കാത്തത്, നാണിച്ചിട്ടാണോ?” ഘനഗംഭീരമായ അദ്ദേഹത്തിൻ്റെ ആ ശബ്ദം എൻ്റെ ആത്മവിശ്വാസം കെടുത്തി. “ഒന്നുമില്ല, എന്നെ ഇഷ്ടമായില്ലെന്ന് പറയാനാണ് വിളിച്ചതെങ്കിൽ ,ആ ബ്രോക്കറോട് പറഞ്ഞ് വിട്ടാൽ മതിയായിരുന്നു, മുമ്പ് വന്നവരൊക്കെ അങ്ങനെയാ ചെയ്യാറ്” ഉണങ്ങിയ ശബ്ദത്തിൽ ഞാൻ വിറയലോടെ പറഞ്ഞു. “ഹ ഹ ഹ ഇഷ്ടമായില്ലെന്നാര് പറഞ്ഞു ,എനിക്കൊത്തിരി ഇഷ്ടമായി ,അത് തൻ്റെ മുഖത്ത് നോക്കി പറയാനും, തനിക്കെന്നെ ഇഷ്ടമായോ എന്ന് തന്നിൽ നിന്ന് തന്നെ അറിയാനുമാണ്, ഞാൻ തന്നോട് സംസാരിക്കണമെന്ന് പറഞ്ഞത്…” ആ വാക്കുകൾ എൻ്റെ ഉള്ളിലുണ്ടാക്കിയ സന്തോഷം ചില്ലറയൊന്നുമല്ലായിരുന്നു, ഞാൻ കാണുന്നത് സ്വപ്നമാണോന്നറിയാൻ സ്വയം നുള്ളി നോക്കി, എനിക്ക് ഉറപ്പിക്കേണ്ടി വന്നു. പിന്നീടിന്ന് വരെ, ഞാനൊരു സ്വപ്ന ലോകത്തായിരുന്നു ,ഇന്നത്തെ മോതിരം മാറൽ ചടങ്ങിന് ബ്യൂട്ടീഷൻ എന്നെ അണിയിച്ചൊരുക്കിയപ്പോൾ, ഞനൊരു രാജകുമാരിയാണെന്ന് കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്തിയതോടെ, എൻ്റെ അത് വരെയുള്ള അപകർഷതാബോധമൊക്കെ എങ്ങോ പോയിരുന്നു. ഇപ്പോൾ ചേട്ടത്തിയുടെ വാക്കുകൾ എന്നെ വീണ്ടും നിരാശയിലാഴ്ത്തി. ഇനി ചേട്ടത്തി പറഞ്ഞത് പോലെ, അച്ഛൻ ഓഫറ് ചെയ്ത നൂറ് പവനും ഇന്നോവകാറും പത്ത് ലക്ഷം പോക്കറ്റ് മണിയും കണ്ടിട്ടാണോ? അരുണേട്ടൻ എന്നെ ഇഷ്ടപ്പെട്ടത്. എൻ്റെ നെഗറ്റീവ് ചിന്തകൾ വീണ്ടും എൻ്റെ ആത്മവിശ്വാസമില്ലാതാക്കി. ഒടുവിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ, ആർഭാടപൂർവ്വം ഞങ്ങളുടെ വിവാഹം നടന്നു. അച്ഛൻ്റെയും അമ്മയുടെയും ആശീർവാദത്തോടെ അരുണേട്ടനോടൊപ്പം പുതിയ ഇന്നോവ കാറിൽ, ഭർതൃവീട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ, ഞാൻ ചെന്ന് കയറുന്നത് ഒരു ഇടത്തരം കുടുംബത്തിലേക്കാണെന്ന എൻ്റെ ധാരണ തെറ്റുന്നത്, അരുണാലയം എന്നെഴുതിയ വലിയ കറുത്ത ഗേറ്റിൻ്റെ ഉൾവശത്ത് തല ഉയർത്തി നില്ക്കുന്ന, കൂറ്റൻ ബംഗ്ളാവിൻ്റെ മുറ്റത്ത് ചെന്നിറങ്ങുന്നുമ്പോഴായിരുന്നു. എത്ര മനോഹരമായിട്ടാണ്, ആ വീടിൻ്റെ ഉൾവശം ഒരുക്കിയിരിക്കുന്നതെന്ന്, ആശ്ചര്യത്തോടെ ഞാൻ നോക്കിക്കാണുകയായിരുന്നു. “നേരമൊരുപാടായി ,ഇവിടെയിങ്ങനെ നിന്നാൽ മതിയോ?” രണ്ടാം നിലയിലെ ഞങ്ങളുടെ കിടപ്പ് മുറിയുടെ മുന്നിലുള്ള, ബാത്ക്കണിയിൽ നിന്ന് കൊണ്ട് നിയോൺ ബൾബുകളാൽ തിളങ്ങി നില്ക്കുന്ന, നഗരക്കാഴ്ചകളിലേക്ക് കൗതുകത്തോടെ നോക്കി നിന്ന, എൻ്റെ അടുത്തേയ്ക്ക് വന്ന് അരുണേട്ടൻ ചോദിച്ചു. ബെഡ് റൂമിലെത്തിയ ഞാൻ, അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം മുല്ലപ്പൂക്കളാൽ അലങ്കരിച്ച ബെഡ്ഡിലിരുന്നു. എന്താ ഇങ്ങനെ മുഖം കുനിച്ചിരിക്കുന്നത്, എന്നോടൊന്നും ചോദിക്കാനില്ലെ?

എന്ത് സംസാരിക്കണമെന്നറിയാതെ വീർപ്പ് മുട്ടിയിരുന്ന എനിക്ക്, അദ്ദേഹത്തിൻ്റെ ആ ചോദ്യം വലിയ തുണയായി. “എന്നെ എന്ത് കൊണ്ടാണ് ഇഷ്ടമായത്,? ഏട്ടനെപ്പോലെ എനിക്ക് സൗന്ദര്യമോ, വിദ്യാഭ്യാസ മോ ഒന്നുമില്ല, എന്നിട്ടും എന്നെ കല്യാണം കഴിച്ചത്, എൻ്റെ അച്ഛൻ കോടീശ്വരനായത് കൊണ്ടാണെന്നാണ്, എൻ്റെ ഏട്ടത്തി പറയുന്നത്, അത് ശരിയാണോ?” “ഇങ്ങനൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതാ, കാരണം ഞാനന്ന് തന്നെ പെണ്ണ് കാണാൻ വന്നപ്പോഴുള്ള ,തൻ്റെ സംസാരത്തിൽ നിന്നും, താനൊരു അപകർഷതാബോധമുള്ള കുട്ടിയാണെന്ന് എനിക്ക് തോന്നിയിരുന്നു, തനിക്കറിയാമോ ?സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത്, എനിക്ക് ഇപ്പോൾ കാണുന്ന ഈ രൂപഭംഗിയൊന്നുമുണ്ടായിരുന്നില്ല, കൂട്ടുകാരുടെ മുന്നിൽ ഞാനെന്നുമൊരു പരിഹാസ്യകഥാപാത്രമായിരുന്നു, പക്ഷേ, അതൊന്നും വകവയ്ക്കാതെ ഞാൻ, ആത്മവിശ്വാസത്തോടെ പഠിച്ചു, ഒരിക്കൽ കോളേജിൽ വച്ച്, ഒരു സുന്ദരിയായൊരു പെൺകുട്ടിയെ എനിക്ക് ഒരു പാടിഷ്ടമായി ,ആ ഇഷ്ടം മനസ്സിൽ കിടന്ന് വീർപ്പ് മുട്ടിയപ്പോൾ, ഞാനതവളോട് തുറന്ന് പറഞ്ഞു ,പക്ഷേ സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ച് നടന്ന അവളെന്നെ, കൂട്ടുകാരുടെയെല്ലാം മുന്നിൽ വച്ച് അടച്ചാക്ഷേപിച്ചു. അന്ന് അപമാനിതനായി വീട്ടിലെത്തിയ, എൻ്റെ സങ്കടം ഞാൻ അച്ഛനോട് തുറന്ന് പറഞ്ഞു, അച്ഛൻ എന്നെ ആശ്വസിപ്പിച്ചു. നിന്നെ അപമാനിച്ച അവളെ തന്നെ നിനക്ക് വധുവായി ഞാൻ കൊണ്ട് തരുമെന്ന് ,അച്ഛൻ എനിക്ക് വാക്ക് തന്നു, അത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായത്, കോളെജ് ജീവിതം കഴിഞ്ഞ്, അച്ഛൻ എന്നെ അമേരിക്കയിൽ കൊണ്ട് പോയി പ്ളാസ്റ്റിക് സർജറി നടത്തി, വിരൂപനായ എന്നെ ഈ രൂപത്തിലാക്കിയതിന് ശേഷമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഞാൻ, ഒരു സർക്കാർ ജോലിക്ക് വേണ്ടി ഒത്തിരി പ്രയത്നിച്ചു, ഒടുവിൽ ഞാനൊരു ഉദ്യോഗസ്ഥനായപ്പോൾ, അച്ഛൻ എന്നോട് ആ പഴയ മധുര പ്രതികാരത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. അത് വരെ എൻ്റെ മനസ്സിലും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നെങ്കിലും പിന്നീടത് മാറിയിരുന്നു. കാരണം, ഞാനവളെ പ്രൊപ്പോസ് ചെയ്താൽ, അവളാഗ്രഹിക്കുന്നത് പോലെ അവൾക്ക് സുന്ദരനായ ഒരു ഭർത്താവിനെ കിട്ടും ,അവൾക്കത് കൊണ്ട് കോട്ടമോ ?എനിക്ക് പ്രത്യേകിച്ച് നേട്ടമോ ഉണ്ടാകാൻ പോകുന്നില്ല, പക്ഷേ, പണ്ട് ഞാനുഭവിച്ചത് പോലെ സൗന്ദര്യമില്ലാത്തതിൻ്റെ പേരിൽ അപമാനിതരായി കഴിയേണ്ടിവന്ന, ഒരു പെൻകുട്ടിയെയാണ് ഞാൻ കല്യാണം കഴിക്കുന്നതെങ്കിൽ, അവൾക്കത് എത്രത്തോളം സന്തോഷവും ആത്മവിശ്വാസവുമാണ് ലഭിക്കുന്നതെന്ന്, ഞാനൊരു നിമിഷം ചിന്തിച്ചു, അങ്ങനെയാണ് സൗന്ദര്യം കുറവുള്ള ഒരു സാധാരണ പെൺകുട്ടിയെ എനിക്ക് മതിയെന്ന്, ഞാൻ തീരുമാനിക്കുകയും, അച്ഛനെക്കൊണ്ട് ബ്രോക്കറോട് അങ്ങനെ ഒരു ഡിമാൻ്റ് വയ്ക്കുകയും ചെയ്തത്, അങ്ങനെ ,പരസ്പരം ചേരുന്ന ശരീരങ്ങളല്ല ഒന്നാവേണ്ടതെന്നും, മനസ്സ് കൊണ്ട് ഇണക്കം തോന്നുന്ന വ്യക്തിയെയാണ് നമ്മൾ ഇണയാക്കേണ്ടതെന്നും, ഞാൻ മനസ്സിലാക്കിയത് കൊണ്ടാണ്, നിന്നെ എനിക്കിഷ്ടമായതും, കല്യാണം കഴിച്ചതും, അല്ലാതെ കോടീശ്വരനായ അച്ഛനെ കണ്ടത് കൊണ്ടല്ലെന്ന്, നിനക്കിവിടെ വന്നപ്പോൾ മനസ്സിലായിക്കാണുമല്ലോ അല്ലേ?” അരുണേട്ടൻ്റെ, വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് കേട്ടറിഞ്ഞ എനിക്കുണ്ടായ സന്തോഷം, പിന്നെ പറയേണ്ടതില്ലല്ലോ?അപ്പോൾ എല്ലാവർക്കും ശുഭരാത്രി നേർന്ന് കൊണ്ട്, ഞങ്ങൾ ആദ്യരാത്രി തുടങ്ങട്ടെ, ബൈ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… സ്വന്തം രചനകൾ ഈ പേജിൽ ഉൾപ്പെടുത്താൻ മെസേജ് അയക്കൂ…

ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular