Connect with us

Relationship

തന്റെ അനിയത്തിക്കൊപ്പം സ്വന്തം ഭർത്താവു കിടക്കുന്നതു നേരിൽ കാണേണ്ടി വന്നവളുടെ മനോനില…

Published

on

രചന: കണ്ണൻ സാജു

“തന്റെ അനിയത്തിക്കൊപ്പം സ്വന്തം ഭർത്താവു കിടക്കുന്നതു നേരിൽ കാണേണ്ടി വന്നവളുടെ മനോനില… അത് ആരോടും പറഞ്ഞാൽ മനസ്സിലാവില്ല… കേൾക്കുന്നവർക്ക് ചിരിച്ചു തള്ളാൻ ഉള്ളൊരു അവിഹിത കഥ മാത്രം… പക്ഷെ തനിക്കോ ????” ഇരുപതു വർഷങ്ങൾ ചിലവഴിച്ച വീടും സ്വന്തങ്ങളും ഇട്ടെറിഞ്ഞു, ഇനി ഞാൻ നിന്റേതു മാത്റമായിരിക്കും എന്ന് ഒരുവന് വാക്കു കൊടുത്ത്,അവന്റെ കയ്യും പിടിച്ചു മറ്റൊരിടത്തേക്ക് പറിച്ചു നടുമ്പോൾ ഒരു പെണ്ണനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ എത്രത്തോളം വരുമെന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല.. അവിടെ അവനൊപ്പം എല്ലാം മറന്നു ജീവിക്കുമ്പോൾ… അവൻ തന്നെ ചതിക്കുകയായിരുന്നെന്നു തിരിച്ചറിയുമ്പോൾ ചങ്കു തകർന്നു പോവും… അതും എന്റെ തന്നെ അനിയത്തിയുമായി അയ്യാൾ രഹസ്യമായി ബന്ധം തുടർന്നിരുന്നു എന്നറിയുമ്പോൾ… ഒടുവിൽ അയ്യാൾ എന്നെ വേണ്ടെന്നു പറഞ്ഞു… ഞാനും സമ്മതം മൂളി… എന്റെ മുന്നിൽ എന്റെ അനിയത്തിയേയും വിവാഹം ചെയ്തു അയ്യാൾ സുഖമായി ജീവിച്ചു… അയ്യാളുടെ ഓർമ്മകൾ എന്റെ ഉള്ളം കീറി മുറിച്ചിരുന്നെങ്കിലും താൻ തളർന്നിരുന്നില്ല.. കാരണം തനിക്കു സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും തന്റെ മകൻ ഉണ്ടായിരുന്നു… അതെ… അന്ന് ഞങ്ങൾ പിരിയുമ്പോൾ അവനു അഞ്ചു വയസ്സ് തികയുന്നുള്ളൂ… പിന്നീടങ്ങോടു അവനായിരുന്നു തന്റെ ലോകം… അതെ… അവന്റെ തമാശകളും കുസൃതികളും തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു….. “മാഡം… മാഡം…” കസേരയിൽ ചാരി കിടന്നു കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കുക ആയിരുന്ന നിരഞ്ജനയെ പ്യൂൺ വന്നു വിളിച്ചു… ഒരു ഞെട്ടലോടെ അവൾ കണ്ണുകൾ തുറന്നു…. കസേരയിൽ നിന്നും നിവർന്നു തന്റെ കണ്ണട എടുത്തു മുഖത്ത് വെച്ചു… മഞ്ഞ ഒറ്റ കളർ സാരിയും കറുത്ത ബ്ലൗസും കട്ട കറുപ്പ് മുടിയും നെറ്റിയിലെ വലിയ കറുത്ത പൊട്ടും ഉള്ള നാല്പത്തഞ്ചിനോട് അടുക്കുന്ന കണ്ടാൽ അത്രക്കും പ്രായം തോന്നാത്ത രൂപമായിരുന്നു നിരഞ്ജനയുടേത്. “മാഡം പ്രിൻസിപ്പാൾ വിളിക്കുന്നു… എല്ലാവരും റെഡി ആണ്… മാഡം കൂടി വന്നാൽ…” “ഉം.. താൻ പൊയ്ക്കോ.. ഞാൻ വരാം.. ഒരഞ്ചു മിനിട്ടു വേണം.. മുഖം ഒക്കെ ഒന്ന് കഴുകണം..” “ശരി മാഡം..” അയ്യാൾ പുറത്തേക്കു പോയി…. നിരഞ്ജന തന്റെ മേശയിൽ കൈയ്യോടിച്ചു…. രണ്ട് പതിറ്റാണ്ടിന്റെ അദ്ധ്യാപനം അവസാനിക്കുന്നു…. അല്ല അവസാനിപ്പിക്കുന്നു… കഴിഞ്ഞ രണ്ട് വർഷങ്ങൾ എങ്ങിനെയാണ് ഇവിടെ തള്ളി നീക്കിയതെന്നു തനിക്കറിയില്ല… ഇനിയും വയ്യ… ഇവിടെ ഇരിക്കുന്ന ഓരോ നിമിഷങ്ങളും തന്റെ ഉള്ളിൽ മിഥുനെ കുറിച്ചോർത്തുള്ള വിങ്ങലുകൾ ആണ്…. തന്റെ മകനെ കുറിച്ചോർത്തു… അന്നും ഇതുപോലൊരു സായാഹ്നമായിരുന്നു…. ഇന്നും ആ ദിവസം തന്റെ ഉള്ളിൽ ഇന്നലെ എന്നോണം ഉണ്ട്.. എല്ലാത്തിനും കാരണം ആ ബൈക്കായിരുന്നു… വാങ്ങി കൊടുക്കരുതെന്നു എല്ലാവരും പറഞ്ഞു… പക്ഷെ കോളേജിൽ ചേർന്നപ്പോൾ അവനും ആഗ്രഹം ആയി.. മറ്റു കുട്ടികൾ ബൈക്കുകളിൽ വരുന്ന കണ്ടപ്പോൾ അവന്റെ ഉള്ളിലും ആശ നിറഞ്ഞു… പക്ഷെ ഞാൻ വിചാരിച്ചതു അതുകൊണ്ടു മാത്രമായിരുന്നില്ല… ഇത്രയും ദൂരം ബസ്സിലൊക്കെ പോവുന്നതല്ലേ… ബൈക്ക് ഒരെണ്ണം ആവശ്യമാണെന്ന് എനിക്കും തോന്നി. പക്ഷെ വാങ്ങുന്ന വണ്ടിയിൽ ഞാൻ ശ്രദ്ധിച്ചില്ല… അവന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്ന ഞാൻ അതിൽ മാത്രം എല്ലാം അവന്റെ ഇഷ്ടത്തിന് വിട്ടു… നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കാനും നമ്മുടെ റോഡുകളുടെ നിലവാരത്തിന് അനുസരിച്ചുള്ള വണ്ടി മതിയെന്ന് പറയാനും താൻ മറന്നു..

അന്ന്… സ്കൂളിന്റെ ഗേറ്റ് താൻ കടന്നതും അവൻ റോഡ് മുറിച്ചു സ്പീഡിൽ വന്നതും എതിരെ വന്ന ലോറിയിലേക്കു നിയന്ത്രണം വിട്ടു ബൈക് ഇടിച്ചതും, തന്റെ കണ്മുന്നിൽ അവന്റെ തലയിലൂടെ ലോറിയുടെ ടയറുകൾ കയറി ഇറങ്ങി പോയതും….. അവളുടെ കണ്ണുകൾ നിറഞ്ഞു…. ഇടയ്ക്കിടെ ആ രംഗങ്ങൾ ഒരു സിനിമയിലേതു പോലെ തന്റെ ഉള്ളിലേക്ക് ഓടിയെത്തി ഉറക്കം കെടുത്താറുണ്ട്…. തന്റെ മോൻ… ഇനി എന്തിനു ജീവിക്കണം എന്ന ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു…. പല തവണ മരിക്കാനൊരുങ്ങി… പക്ഷെ അപ്പോഴെല്ലാം ആരെല്ലാമോ വില്ലനായി കടന്നു വന്നു.. അപ്പോഴൊക്കെ തോന്നും, എന്തിനോ വേണ്ടി വിധി എന്നെ മാറ്റി വെക്കുവാണെന്നു…. അവൾ വാഷിങ് ബൈസണ് മുകളിൽ ഉള്ള കണ്ണാടിയിലേക്കു നോക്കി… പൈപ്പിൽ നിന്നും വെള്ളമെടുത്തു മുഖത്തടിച്ചു കഴുകി…. കണ്ണുകൾ അടച്ചു, മുഖത്തെ വെള്ളം കൈകൊണ്ടു തൂത്തു കളഞ്ഞു കണ്ണുകൾ തുറന്നു കണ്ണാടിയിലേക്കു നോക്കുമ്പോൾ കണ്ണാടിയിൽ ഒരു മുഖം കൂടി ഉണ്ടായിരുന്നു… മുസ്തഫയുടെ മുഖം കണ്ടു ഞെട്ടലോടെ നിരഞ്ജന തിരിഞ്ഞു….. ഇരുവരും പരസ്പരം നോക്കി നിന്നു… ഒടുവിൽ മുസ്തഫ തന്നെ തുടങ്ങി വെച്ചു.. “മിഥുൻ ഉണ്ടായിരുന്ന കാലം മുതൽ ഞാൻ ടീച്ചറോട് ചോദിക്കുന്നതാണ്, എന്നെയും നിങ്ങളുടെ കൂടെ കൂട്ടിക്കൂടെ എന്ന്… ഇന്ന് അവനും ഇല്ല… നിങ്ങൾ ഒറ്റക്കാണ്… ഇപ്പൊ ഇങ്ങനൊരു തീരുമാനം വേണോ??? ആരൊക്കെ നമ്മളെ വിട്ടു പോയാലും നമുക്ക് ജീവിച്ചല്ലേ പറ്റു ടീച്ചറെ ??? കാര്യം നിങ്ങളെക്കാൾ മൂന്ന് വയസിനു ഇളയതാണ് ഞാൻ.. ആവുന്ന പ്രായത്തിൽ കെട്ടാൻ തോന്നിയില്ല.. എന്തോ നിങ്ങളോടൊരു ഇഷ്ടം തോന്നിപ്പോയി… ഈ വിരമിക്കൽ വേണ്ടെന്നു വെച്ചു എന്റെ ജീവിതത്തിലേക്ക് വന്നു കൂടെ?” ഇതിനുള്ള മറുപടി ഒരിക്കൽ ഞാൻ തന്നതാണ് മുസ്തഫ… മറ്റൊന്നും പറയാതെ നിരഞ്ജന വരാന്തയിലേക്കിറങ്ങി യാത്രയയപ്പിനു ഒരുക്കിയിരുന്ന ഹാളിലേക്ക് ചെന്നു… അവിടെ ടീച്ചറിന്റെ സംസാര ഊഴം എത്തി… തന്റെ ക്ലാസ്സിലെ കുട്ടികളെയും മറ്റു അദ്ധ്യാപകരെയും വണങ്ങി ടീച്ചർ ഏതാനും വാക്കുകൾ പറഞ്ഞു “ഗുരുദേവൻ പറഞ്ഞത് പോലെ ജീവിതം എന്നത് നീർക്കുമിള പോലെ നിലയറ്റതാകുന്നു… അടുത്ത നിമിഷം എന്തും സംഭവിക്കാവുന്ന ജീവിതം, കഴിവതും മറ്റുള്ളവരെ സന്തോഷപ്പെടുത്തുക… എന്ത് ചെയ്യുമ്പോഴും നിങ്ങളെയും കാത്തു രണ്ട് പേർ നിങ്ങളുടെ വീട്ടിൽ കാത്തിരിപ്പുണ്ട് എന്ന് ഓർമ്മിക്കാൻ മറക്കരുത്… അവരുടെ ലോകം നിങ്ങളാണ്… രാവിലെ പോവുന്നത് മുതൽ തിരിച്ചു നിങ്ങൾ വീട്ടിൽ എത്തുന്നത് വരെ ആ നെഞ്ചിൽ ആളൽ ആയിരിക്കും… നിങ്ങളുടെ അച്ഛനും അമ്മയും… ഈ ലോകത്തു അവർക്കു കൊടുക്കാനാവുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങൾ സുരക്ഷിതരായി ഇരിക്കുക എന്നതാണ്… അതുകൊണ്ടു എന്റെ മക്കളെല്ലാവരും ഏതൊരു കാര്യം ചെയ്യുമ്പോഴും മനസ്സിൽ അച്ഛനെയും അമ്മയെയും സ്മരിക്കുക.. അത് നിങ്ങൾക്കു കൂടുതൽ കരുതൽ സമ്മാനിക്കും… അതാണ് അവരുടെ ഏറ്റവും വലിയ സന്തോഷവും…. എല്ലാവരും നന്നായി പഠിക്കണം കെട്ടോ??” കുട്ടികൾ തലയാട്ടി.. ചിലരുടെ കണ്ണുകൾ നിറഞ്ഞു… മുസ്തഫ നിറ കണ്ണുകളോടെ ഹാളിൽ നിന്നും ഇറങ്ങി പോയി…

ചടങ്ങുകൾ അവസാനിച്ചു വീട്ടിലേക്കു മടങ്ങി എത്തിയ നിരഞ്ജന തന്റെ അവസാന തീരുമാനവും നടപ്പിലാക്കാനുള്ള ശ്രമം തുടങ്ങി…. കരുതി വെച്ചിരുന്ന മിഥുന്റെ ചിതാ ഭസ്മം അവൾ സഞ്ചിയിലാക്കി…. തന്റെ വീടിനോടും മിഥുന്റെ ഓർമ്മകൾ തിങ്ങുന്ന മുറികളോടും തൊട്ടും തലോടിയും അവൾ യാത്ര പറഞ്ഞു.. ട്രെയിൻ നീങ്ങി തുടങ്ങി…. അതെ ഗംഗ ആയിരുന്നു ലക്ഷ്യം… തന്റെ മകന്റെ ആത്മാവിനു മോക്ഷം കിട്ടാൻ ഗംഗയെക്കാൾ വലിയൊരു പുണ്യ സ്ഥലം വേറെ ഏതുണ്ട് ??? മൂന്ന് മുങ്ങി ചിതാ ഭസ്മം ഗംഗയിൽ ഒഴുക്കണം.നാലാമത്തെ മുങ്ങലിൽ തന്നെ തന്നെ ഗംഗയിൽ സമർപ്പിക്കണം… അങ്ങിനെ തനിക്കും മകനോടൊപ്പം ചേരണം.. അവനില്ലാത്തൊരീ ഭൂമിയിൽ തനിക്കെന്തിനൊരു പാഴ്ജന്മം… അവന്റെ ഭാവി ആയിരുന്നു തന്റെ ലക്ഷ്യം.. അവന്റെ സന്തോഷമായിരുന്നു തന്റെയും സന്തോഷം.. കേരളം കടന്നു… ട്രെയിൻ ഏതോ ഒരു സ്റ്റേഷനിൽ നിർത്തി… നിരഞ്ജന ജനാലയിലൂടെ പുറത്തേക്കു നോക്കി…. ഒട്ടും വൃത്തിയില്ലാത്തൊരു നഗരം…. ആളുകളുടെ വസ്ത്രധാരണം തന്നെ ശരിയല്ലായിരുന്നു..മുഷിഞ്ഞു ചുളിഞ്ഞു വൃത്തിയില്ലാത്തവർ…. അവർക്കിടയിലൂടെ കീറി പറഞ്ഞൊരു പാന്റ് ധരിച്ചയാൾ കൈ നീട്ടി നടക്കുന്നു.. ആരും അയ്യാളെ ശ്രദ്ധിക്കുന്നതെ ഇല്ല.. അവിടെ ഒരു തട്ടുകട പോലൊന്നിന് മുന്നിൽ ചെന്നു അയ്യാൾ കൈ നീട്ടി… ഭക്ഷണത്തിനാണെന്നു തോന്നുന്നു… അപ്രതീക്ഷിതമെന്നോണം ആ കടക്കാരൻ കയ്യിലിരുന്ന കപ്പിലെ വെള്ളം അയ്യാളുടെ മുഖത്തേക്കൊഴിച്ചു… ചൂട് വെള്ളം ആയിരുന്നിരിക്കണം, അയ്യാൾ മുഖം പൊത്തിക്കൊണ്ടു എങ്ങോടോ ഓടി മറിഞ്ഞു.. അല്പസമയത്തിനകം ട്രെയിൻ മുന്നോട്ടു നീങ്ങി… സ്റ്റേഷനപ്പുറം കാടിന് മുന്നിൽ ആ മനുഷ്യൻ ഇരുന്നു മല.വിസർജനം നടത്തുന്നു.. ഒരറപ്പോടെ കണ്ണുകൾ അടക്കാൻ തുടങ്ങിയ നിരഞ്ജനയെ ഞെട്ടിച്ചത് അയ്യാളുടെ അടുത്ത പ്രവർത്തി ആയിരുന്നു… ആർത്തിയോടെ അയ്യാളുടെ മലം തന്നെ അയ്യാൾ വാരി തിന്നാൻ തുടങ്ങി.. തനിക്കു ചർദ്ധിക്കാൻ വരുന്ന പോലെ അവൾക്കു തോന്നി… ഈശ്വരാ ഇങ്ങനെയും മനുഷ്യരുണ്ടോ …. അവൾ സ്വയം പറഞ്ഞു… അറപ്പു മാറാതെ അവൾ കുറെ നേരം ബാത്റൂമിനു ഉള്ളിൽ നിന്നു.. പിന്നെ ആരോ വാതിലിൽ മുട്ടുന്ന കേട്ടു അവൾ പുറത്തേക്കിറങ്ങി… ട്രെയിനിൽ ചായയും മറ്റും കൊണ്ടുവന്ന സ്ത്രീയുടെ കൂടെ ഉള്ള പെൺകുട്ടി ആയിരുന്നു അത്… അവളുടെ കണ്ണുകൾക്ക്‌ ഒരു തരം നീല നിറമായിരുന്നു.. മുടി എണ്ണ കാണാത്തതു പോലെ അങ്ങിങ്ങായി ജഡ പിടിച്ച പോലെ കിടന്നു… നിരഞ്ജന വാതിലിനരികിൽ നിന്നു… അപ്പുറത്തെ വാതിലിനരികിൽ ആ പെൺകുട്ടിയുടെ അമ്മ ചായ വില്പനക്കാരിയും ഇരിക്കുന്നുണ്ടായിരുന്നു… അടുത്ത സ്റ്റേഷനിൽ ഇറങ്ങാനാവും… പെൺകുട്ടി ബാത്‌റൂമിൽ നിന്നും ഹിന്ദിയിൽ എന്തോ പറഞ്ഞുകൊണ്ട് അവളുടെ അമ്മയുടെ അരികിലേക്ക് വന്നു…. അമ്മയും എന്തോ മറുപടി പറഞ്ഞു… താൻ നോക്കുന്നുണ്ടോ എന്ന് നോക്കിയാ ശേഷം ആ അമ്മ അവൾക്കു നേരെ കൈ നീട്ടി… പെൺകുട്ടി കയ്യിൽ മറച്ചു പിടിച്ചിരുന്ന തന്റെ ഷഡി അമ്മയുടെ കൈകളിൽ കൊടുത്തു… അവരതു നിവർത്തി നോക്കി… അതിന്റെ കീഴ്ഭാഗം കീറി വിട്ടിരുന്നു.. ഇടയ്ക്കു കുറെ തുളകളും… തന്റെ ബ്ലൗസിന്റെ ഭാഗത്തു നിന്നും ഒരു സേഫ്റ്റി പിൻ എടുത്ത ആ സ്ത്രീ വട്ടം കീറിയ ഷഡിയുടെ ഭാഗം പിന്നുകൊണ്ടു കുത്തി ചേർത്തു വെച്ചു കുട്ടിക്ക് കൊടുത്തു.. അവൾ അതുമായി വീണ്ടും ബാത്റൂമിലേക്കു കയറി… നിരഞ്ജനയുടെ മനസ്സ് വീണ്ടും അസ്വസ്ഥമായി… അവളുടെ ഉള്ളം പറഞ്ഞു : ഇങ്ങനെയും മനുഷ്യരുണ്ടോ ????? അതിനിടയിൽ നാല് ആൺകുട്ടികളുമായി ഒരു വൃദ്ധൻ കയറി…. അയ്യാൾ അറുപതു വയസ്സിനു മുകളിൽ പ്രായം ഉണ്ട്.. കുട്ടികൾക്ക് പതിനഞ്ചോ മറ്റോ കാണുമായിരിക്കും… പക്ഷെ നിരഞ്ജനയെ അത്ഭുദപ്പെടുത്തും വിധം അയ്യാൾ ഒരിടത്തിരുന്നു.. കുട്ടികൾ പല പല സ്ഥലങ്ങളിലായി ഇരുന്നു… ഇടക്കിടെ ആ വൃദ്ധൻ മാറി മാറി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു… ഇരിക്കുന്നിടത്തെല്ലാം പലരോടും അയ്യാൾ കുശലം പറയുന്നുണ്ടായിരുന്നു… നേരം നന്നേ രാത്രി ആയി…. അയ്യാൾ ഓരോ കുട്ടികളെ ആയി എങ്ങോടൊക്കയോ വിളിച്ചു കൊണ്ടു പോവുന്നു.. അവൾ മെല്ലെ എഴുന്നേറ്റു…. എല്ലാവരും തന്നെ നാളെ ഉറക്കം ആണ്.. രണ്ട് മാണിയോട് അടുക്കുന്നു.. എന്തായിരിക്കും അയ്യാൾ ആ കുട്ടികളെ ചെയ്യുന്നത്.. അവൾ പിന്നാലെ ചെന്നു.. ബാത്റൂമിനരികെ എത്തിയതും ആ കാഴ്ച്ച കണ്ടു അവൾ ഞെട്ടി.. മെല്ലെ പിന്നോട്ടു മാറി നിന്നു… രാവിലെ അയ്യാൾ സംസാരിച്ച ഒരാളെ അതിൽ ഒരു കുട്ടിയെ കൊണ്ടു വദനസുരതം ചെയ്യിക്കുന്നു….

അവൾ ഒന്നുകൂടി എത്തി നോക്കി…. ആ കുട്ടി വായിൽ നിന്നും ഒഴുകുന്ന അയ്യാളുടെ ബീജവുമായി ബാത്റൂമിലേക്കു ഓടുന്നു… വൃദ്ധൻ അയാളിൽ നിന്നും പണം എണ്ണി വാങ്ങുന്നു….. അവൾ ഭയത്തോടെ തന്റെ സീറ്റിൽ വന്നിരുന്നു… ആ കുട്ടികൾ സംമത്തൊതെ ആയിരിക്കുമോ ഇതെല്ലം ചെയ്യുന്നത്??? അവർക്കു അച്ഛനും അമ്മയും ഇല്ലായിരിക്കുമോ??? ഈശ്വര ഇതെന്തൊരു വിധിയാണ്…. ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടോ ???? അവൾ സ്വയം ചോദിച്ചു… അന്നുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകം ആ യാത്രയിൽ നിരഞ്ജന കണ്ടു.. പക്ഷെ അതൊന്നും അവളുടെ മനസ്സ് മറ്റത്തക്ക ഉതകുന്നതായിരുന്നില്ല … ഒടുവിൽ അവൾ ലക്ഷ്യസ്ഥാനത്തിനു അടുത്തെത്തി… പക്ഷെ റോഡ് പോലീസ് ബ്ലോക്ക്‌ ചെയ്തിരിക്കുന്നു.. വണ്ടികൾ എല്ലാം തിങ്ങി കൂടി കിടക്കുന്നു… പ്രധാനമന്ത്രിയുടെ എന്തോ പരിപാടി ഉണ്ടത്രേ.. അദ്ദേഹം മടങ്ങിയാൽ മാത്രമേ റോഡുകൾ തുറക്കുകയുള്ളു… ഇനിയും മണിക്കൂറുകൾ ബാക്കി… നിരഞ്ജന നിരാശയായി… ഭാരങ്ങൾ എല്ലാം ഇറക്കി വെച്ചു കൈലാസം പൂകാൻ അവളുടെ മനസ് കൊതിച്ചു കൊണ്ടിരുന്നു… അവൾ ബസ്സിൽ നിന്നും പുറത്തേക്കിറങ്ങി… അവിടെ റോഡരുകിൽ തണൽ ഉള്ള ഒരിടത്തു മാറി ഇരുന്നു… നിറയെ കടകൾ ഉള്ള ഒരു തെരുവോരം… അതിൽ ഒന്നിൽ മാത്രം അവളുടെ കണ്ണുകൾ ഉടക്കി… അതൊരു പൈന്റിങ്‌സ് വിൽക്കുന്ന കടയാണെന്നു അവൾക്കു മനസ്സിലായി… മുലയൂട്ടുന്ന അമ്മയുടെ ചിത്രം അതിന്റെ മുന്നിലായി തൂക്കിയിരുന്നു…. ഒരു നിമിഷം അവൾക്കു മിഥുനെ ഓർമ വന്നു…. തന്റെ ശ്രദ്ധ തിരിക്കാനായി മറ്റു പല ഇടങ്ങളിലേക്കും നോക്കി ഇരുന്നെങ്കിലും പറ്റുന്നില്ല.. കണ്ണുകൾ ആ ചിത്രത്തിൽ തന്നെ ഉടക്കിയിരുന്നു…. നിരഞ്ജന മെല്ലെ എഴുന്നേറ്റു… അവൾ കട ലക്ഷ്യമാക്കി നടന്നു… മരിക്കാൻ പോകുന്ന തനിക്കെന്തിനാ ആ ചിത്രം എന്ന് മനസ്സ് ഇടയ്ക്കിടെ ചോദിക്കുന്നുണ്ടങ്കിലും അതൊന്നും വക വെക്കാതെ അവൾ കടക്കു മുന്നിൽ എത്തി… ആ ചിത്രത്തിലേക്ക് തന്നെ നോക്കി നിന്നു…. പെട്ടന്ന് പിന്നിൽ നിന്നും “എന്താണ് മാഡം വേണ്ടത് ???” അപ്രതീക്ഷിതമായി മലയാളം കേട്ട ഞെട്ടലിൽ അവൾ തിരിഞ്ഞു… ജീൻസും ഷർട്ടും ധരിച്ച ആ ചെറുപ്പക്കാരനെ കണ്ടു അവൾ കൗതുകത്തോടെ ചോദിച്ചു “ഞാൻ മലയാളി ആണെന്ന് എങ്ങനെ മനസ്സിലായി ???” “മാഡത്തിന്റെ വേഷം കണ്ടാൽ അറിയത്തില്ലേ ???” അവൾ ചുറ്റും ഉള്ളവരുടെ വേഷവും അവളുടെ വേഷവും നോക്കി… ശരിയാണ് അവൻ പറഞ്ഞത്… “എനിക്കീ ചിത്രം വേണമായിരുന്നു….” അവൾ അതിൽ ചൂണ്ടി പറഞ്ഞു “അതിനെന്താ… വിരോധം ഇല്ലെങ്കിൽ മറ്റു ചിത്രങ്ങൾ കൂടി ഒന്ന് കണ്ടു നോക്ക് മാഡം…” “ഇല്ല… വേണ്ട… എനിക്കിതു മാത്രം മതി..” “ആയിക്കോട്ടെ… മാഡം അത് മാത്രം വാങ്ങിയാൽ മതി.. പക്ഷെ അകത്തുള്ള ചിത്രങ്ങൾ കൂടി ഒന്ന് കണ്ടു നോക്കില്ലേ ???” മനസ്സില്ലാ മനസ്സോടെ അവൾ അകത്തേക്ക് കയറി… എങ്കിലും ചിത്രങ്ങൾ ഓരോന്നായി കണ്ടു തുടങ്ങിയതോടെ അവൾ അത്ഭുദപ്പെട്ടു… “ഇതെല്ലം നിങ്ങളാണോ വരച്ചേ ???” നിരഞ്ജന അത്ഭുദത്തോടെ അയ്യാളെ നോക്കി ചോദിച്ചു “അല്ല” “പിന്നെ ???” “എന്റെ ഭാര്യയാണ് വരച്ചത്….” “എനിക്ക് അവരെ ഒന്ന് കാണാൻ പറ്റുമോ??” അയ്യാൾ ചിരിച്ചു.. “അതിനെന്താ.. വരൂ…” അയ്യാൾ കടയുടെ ഒരു മൂലയിലേക്ക് നടന്നു… അവിടത്തെ വാതിൽ തുറന്നു അകത്തേക്ക് കയറി.. പിന്നാലെ നിരഞ്ജനയും “സീന…” അയ്യാളുടെ വിളി കേട്ടു സുന്ദരിയായ അവൾ തിരിഞ്ഞു… പക്ഷെ രണ്ട് കൈകളും ഇല്ലാത്ത സ്റ്റൂളിൽ ഇരുന്നു കാലുകൾ കൊണ്ടു ചിത്രം വരച്ചിരുന്നു സീനയെ കണ്ടു നിരഞ്ജന ഞെട്ടി… ഒരു ചിരിയോടെ സീന അവരെ സ്വീകരിച്ചു…. അവർക്കൊപ്പം നടന്നു അവൾ ചിത്രങ്ങളെ കുറിച്ച് ആധികാരികമായി പറഞ്ഞു…. നിരഞ്ജനയുടെ നോട്ടം മുഴുവനും അമ്മയും മകനും ഒത്തുള്ള ചിത്രങ്ങളിൽ ആണെന്ന് മനസ്സിലാക്കിയ അവൾ അവരോടു ചോദിച്ചു… “മാഡത്തിന് മകനെ നഷ്ട്ടപെട്ടല്ലേ ???” ഒരു ഞെട്ടലോടെ നിരഞ്ജന അവളെ നോക്കി… അവർ തമ്മിൽ കൂടുതൽ സംസാരിച്ചു… നിരഞ്ജന തന്റെ ജീവിതത്തെ കുറിച്ച് എല്ലാം അവളോട് പറഞ്ഞു.. എല്ലാം കേട്ട ശേഷം അവൾ പറഞ്ഞു, “കെട്ടോ മാഡം…എനിക്ക് പതിനേഴു വയസുള്ളപ്പോഴാ എന്റെ കല്ല്യാണം… വൈകാതെ മോനും ആയി..വല്യ കുഴപ്പൊന്നും ഇല്ലാത്തൊരു ജീവിതം ആയിരുന്നു… കൂലിപ്പണി ആണേലും അതിയാൻ പൊന്നു പോലെ എന്നേം മോനേം നോക്കിയത്.. ഒരിക്കൽ അങ്ങേരും മോനും വന്ന സൈക്കിളിലേക്കു ലോറി വന്നിടിച്ചു… രണ്ട് പേർക്കും കാര്യമായിട്ട് പറ്റി…” അവളുടെ വാക്കുകൾ ഇടറി തുടങ്ങിയിരുന്നു.. ഏറ്റവും വിഷമം ഉണ്ടായ കാര്യം എന്നാന്നു വെച്ച മോന്റെ രണ്ട് കണ്ണിന്റേം കാഴ്ച്ച പോയിരുന്നു… അദ്ദേഹം കിടപ്പിലും… കുറെ പണികൾ ചെയ്തു, കടം വാങ്ങി… ഒന്നും ഒന്നിനും തികയാതെ ആയി…ഒടുവിൽ.. ഒടുവിൽ എനിക്കെന്റെ ശരീരം തന്നെ വിൽക്കേണ്ടി വന്നു.. രാത്രിയിൽ വഴിയരികിൽ നിന്നു കൈ കാണിക്കും… ആ പണം കൊണ്ടു ആദ്യം അദേഹത്തിന്റെ ചികിത്സ നടത്തി.. മോനു ഓപ്പറേഷന് വലിയൊരു തുക വേണമായിരുന്നു… അദ്ദേഹം കൂടി സുഖം പ്രാപിച്ചാൽ ഈ പണി നിർത്തി വേറെ ഏതേലും നാട്ടിൽ പോയി ഒരുമിച്ചു അധ്വാനിച്ചു മോന്റെ കാര്യം നോക്കാം എന്ന് കരുതി…

അവൾ കണ്ണുകൾ തുടച്ചു… “അന്നെന്നെ കണ്ടാൽ സിൽക്ക് സ്മിതയുടെ ഛായാ ഉണ്ടായിരുന്നത്രെ… അങ്ങനെ എനിക്ക് പേരും വീണു സിൽക്ക് സീന…. ഒടുവിൽ ചേട്ടന് അസുഖം ഭേദമായി.. ഞങ്ങൾ ആ നാട് വിട്ടു… മറ്റൊരിടത്തു സന്തോഷത്തോടെ ജീവിതം ആരംഭിച്ചു… പക്ഷെ അതിനു അധികം ആയുസുണ്ടായില്ല….. പഴയ നാട്ടിൽ നിന്നും ലോറിയുമായി വന്നൊരാൾ ചേട്ടനെ കണ്ടു… അയാളിൽ നിന്നും ചേട്ടൻ എല്ലാം അറിഞ്ഞു.. ആർക്കു വേണ്ടി ഞാൻ ശരീരം വിറ്റോ അയ്യാൾ എന്നെയും മോനെയും ഉപേക്ഷിച്ചു പോയി.. പക്ഷെ ഞാൻ വീണ്ടും ജീവിച്ചു…. മോന്റെ ഓപ്പറേഷന് വേണ്ടി വീണ്ടും ഞാൻ പഴയ പണിക്കിറങ്ങി…. ഒരു രാത്രിയിൽ ഒരു മദ്യപാനിക്കൊപ്പം കാറിൽ കയറി… ആ കാറ് അപകടത്തിൽ പെട്ടു.. അതിൽ എന്റെ രണ്ട് കയ്യും നഷ്ട്ടപ്പെട്ടു…. വയസ്സായ എന്റെ അമ്മയുടെ അടുത്തേക്ക് എനിക്കും മോനും പോവേണ്ടി വന്നു… ഒരു കടൽ തീരത്തായിരുന്നു വീട്.. അവിടെ വെറുതെ കടൽ നോക്കി ഇരിക്കും… അങ്ങിനെ മണൽ തരികളിൽ വെറുതെ കാലുകൊണ്ട് വരച്ചു തുടങ്ങി.. പിന്നെ അത് പെയിന്റങ്ങായി… അമ്മ മരിച്ചതോടെ കഴിഞ്ഞു കൂടാനായി ഒരു കുടക്കീഴിൽ ഇരുന്നു കടൽ കാണാൻ വരുന്നവർക്ക് ചിത്രങ്ങൾ വിറ്റു.. ഒരിക്കലും എന്റെ മകന് കാഴ്ച്ച നേടി കൊടുക്കാൻ കഴിയില്ലെന്ന് കരുതിയ നിമിഷങ്ങൾ… അന്ന് കടൽ കാണാൻ വന്നവരിൽ ഒരാളായിരുന്നു ആന്റണിയും.. ആന്റണിക്ക് എന്റെ ചിത്രങ്ങൾ ഇഷ്ട്ടപ്പെട്ടു.. eന്നേ ഇഷ്ട്ടപ്പെട്ടു…. എന്റെ ചരിത്രം മുഴുവനും ഞാൻ പറഞ്ഞു…ഒന്നും മിണ്ടാതെ തിരിച്ചു പോയി.. പിന്നീട് ഒരിക്കലും വരില്ലെന്ന് ഞാൻ കരുതി.. പക്ഷെ ഒരു രാത്രിയിൽ കാറുമായി വന്നു… നമ്മുടെ കല്ല്യാണം വീട്ടിൽ സമ്മതിക്കില്ല.. നീ മോനേ എടുക്കു നമുക്കു ബോംബേക്കു പോവാം.. അവിടെ എനിക്കൊരു ഫ്ലാറ്റും കടയും ഉണ്ടന്നു പറഞ്ഞു.. അങ്ങനെ ആദ്യം ബോംബെ.. പിന്നെ അദേഹത്തിന്റെ വീട്ടുകാർ തേടി വരാതിരിക്കാൻ ഇങ്ങോടും.. മോന്റെ കണ്ണിനു കാഴ്ച്ച ഞങ്ങൾ തിരിച്ചു കൊടുത്തു.. അത് കഴിഞ്ഞു ഒരാൾ കൂടി ഞങ്ങൾക്കുണ്ടായി.. ഇന്ന് ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനാണ് മാഡം..” നിരഞ്ജന കണ്ണുകൾ മിഴിച്ചിരുന്നു… “ജീവിതം അങ്ങനാണ്… എന്റെ രണ്ട് കയ്യും നഷ്ട്ടപെട്ടില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ചിത്രം വരക്കില്ലായിരുന്നു . ഇന്നും ആർക്കെങ്കിലും മുന്നിൽ കാലകത്തി കൊടുത്തു ജീവിച്ചേനെ . എന്റെ മോനു കാഴ്ച്ച കിട്ടില്ലായിരുന്നു.. എന്റെ ആന്റണിയെ എനിക്ക് കിട്ടില്ലായിരുന്നു… നമ്മൾ എന്താണെന്നു നമ്മളെ തന്നെ മനസ്സിലാക്കി തരാൻ ഈ പ്രപഞ്ചം ചില വെല്ലു വിളികൾ ഉയർത്തും… അവിടെ പിന്തിരിഞ്ഞോടരുത് …. മകന് പകരം മാഡം ആണ് മരിച്ചിരുന്നതെങ്കിൽ ആ വിഷമത്തിൽ മാഡത്തിന്റെ ചിതാ ഭസ്മം ഗംഗയിൽ ഒഴുക്കി അതെ ഗംഗയിൽ മകനും ആത്മഹത്യ ചെയ്താൽ മാഡത്തിന്റെ ആത്മാവ് മുകളിൽ ഇരുന്നു സന്തോഷിക്കുമായിരുന്നോ ???” നിരഞ്ജന പകച്ചിരുന്നു “ഒരിക്കലും ഇല്ല… പകരം അവൻ സന്തോഷായി ജീവിക്കുന്നത് കാണാനേ മഠത്തിന്റെ ആത്മാവ് ആഗ്രഹിക്കു… ശരിയല്ലേ ???” “അതെ…” അറിയാതെ തന്നെ നിരഞ്ജന മറുപടി പറഞ്ഞു. അത്രേ ഉളളൂ.. മാഡവും സന്തോഷമായി ജീവിക്കുന്നത് കാണാനേ മാഡത്തിന്റെ മകനും ആഗ്രഹിക്കു… നമ്മൾ എവിടെ വിചാരിക്കുന്നോ അവിടയെ ജീവിതം ആരംഭിക്കൂ മാഡം.. ഒന്നിനും അതിർവരമ്പുകൾ ഇല്ല… പുതിയൊരു വിവാഹം കഴിക്ക്…. അച്ഛനും അമ്മയും ഇല്ലാത്ത ഒരു കുട്ടിയെ ദത്തെടുത്തു അവനൊരു ജീവിതം കൊടുക്ക്… അതല്ലേ ഹീറോയിസം… സീനയുടെ ജീവിതത്തോടുള്ള ആറ്റിറ്റ്യൂഡ് കണ്ടു നിരഞ്ജന അമ്പരന്നു… ഈശ്വരാ ഇങ്ങനെയുള്ള മനുഷ്യന്മാരും ഉണ്ടോ… ?? അവൾ മനസ്സിൽ പറഞ്ഞു… “മാഡം നല്ല പോലെ ആലോചിക്ക്‌.. ഞാൻ ഇപ്പോ വരാം…” അവൾ അകത്തേക്ക് പോയി.. അല്പസമയത്തിനു ശേഷം നിരഞ്ജന ഫോൺ എടുത്തു… മുസ്തഫയെ വിളിച്ചു… “മുസ്തഫ …. മോന്റെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കി തിരിച്ചു ഞാൻ വരും… നിന്റെ ജീവിതത്തിലേക്ക് എന്നെ സ്വീകരിക്കാൻ തയ്യാറായി ഇരിക്കണം !”

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular