Connect with us

Love

മോൾക്ക് കല്യാണപ്രായം കഴിഞ്ഞെന്ന് വെച്ച് ഓടി ചെന്ന് ആ ചൂണ്ടയിൽ കൊത്തരുത് ട്ടാ…

Published

on

രചന: Santhosh Appukuttan

“ഷാജിയേട്ടാ ഇതു ഏതു വഴിക്കാ ചേട്ടൻ പോണേ? ഒരു പാട് വളഞ്ഞു പോകണ്ടേ ഈ വഴിയിൽ കൂടി? ” ഓട്ടോറിക്ഷയുടെ മുരൾച്ചയെയും ഭേദിച്ചുക്കൊണ്ട് രേഷ്മയുടെ അമ്പരപ്പാർന്ന ചോദ്യം കേട്ടതും, ഷാജി പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി അവളെ. “ഇതിലേ പോയാൽ നമ്മൾക്ക് പച്ചക്കറി മാർക്കറ്റിലേക്ക് ഒന്നു കയറാം.. ഓണമല്ലേ കുറച്ച് പച്ചക്കറി വാങ്ങിയിട്ട് വീട്ടിൽ പോകാം” ഷാജി പറഞ്ഞപ്പോൾ അവൾ പതിയെ,തലയാട്ടി പുറത്തേക്ക് നോക്കിയിരുന്നു. ആർത്തലച്ചു പെയ്യുന്ന മഴയും, കണ്ണിൽ കുത്തിയ ഇരുട്ടും കൂടി അന്തരീക്ഷത്തെ വല്ലാതെ ഭയാനകമാക്കിയിരിക്കുന്നു ‘ ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റിൽ പറന്നു വരുന്ന മഴത്തുള്ളികൾ അവളെ നനച്ചു കൊണ്ടിരുന്നു. അന്തരീക്ഷത്തിൽ പാറിയെത്തുന്ന മിനൽപ്പിണരുകളും, ഇടി മുഴക്കവും, തുലാവർഷത്തിൻ്റെ വരവറിയിക്കുന്നുണ്ടു. “മോളെന്താ ഇത്രയും നേരം വൈകിയത്?” പിന്നിലേക്ക് നോക്കി കൊണ്ട് ഷാജിയത് ചോദിക്കുമ്പോൾ, അവൻ്റെ നോട്ടം തൻ്റെ മഴ നനഞ്ഞ മാറിലേക്കാണ് എന്നു തോന്നിയതും, അവൾ പതിയെ ഷാൾ വലിച്ചിട്ടു. ഉള്ളിലൂറിയ അമ്പരപ്പോടെ അവൾ ഷാജിയെ തുറിച്ചു നോക്കിയപ്പോൾ അവൻ പൊടുന്നനെ നോട്ടം പിൻവലിച്ചു. പാറിയെത്തിയ മിന്നൽ വെളിച്ചത്തിൽ, പ്രായത്തിൻ്റെ അടയാളം രേഖപ്പെടുത്തി അയാളുടെ കഷണ്ടിതല തിളങ്ങി. ഷാജിയേട്ടനെ ഒരുപാട് കാലമായി കാണുന്നതാണ് .. ഇത് വരെ ആരും അയാളെ ഒരു കാര്യത്തിനും കുറ്റം പറയുന്നത് കേട്ടിട്ടില്ല. തൻ്റെ മാറിലേക്ക് നോക്കിയതാണെന്ന് തനിക്ക് തോന്നിയതായിരിക്കുമെന്ന് അവൾ ചിന്തിച്ചു. നാട്ടിൽ നടക്കുന്ന ന്യൂസുകളൊക്കെ വായിച്ച് ഇപ്പോൾ എല്ലാ ആണുങ്ങളെയും സംശയദൃഷ്ടിയോടെയാണോ താൻ നോക്കുന്നത്? “ഓണത്തിൻ്റെ തിരക്കാവും അല്ലേ തുണിക്കടയിൽ.. അതോണ്ട് ആകും നേരം വൈകിയത്” രേഷ്മയിൽ നിന്ന് ഉത്തരമില്ലെന്ന് കണ്ട ഷാജി സ്വയം പറഞ്ഞ് അവളെ തിരിഞ്ഞു നോക്കിയപ്പോൾ, ഓർമ്മയിൽ നിന്നുണർന്ന അവൾ അതേയെന്ന് തലയാട്ടി. “എന്തൊരു മുടിഞ്ഞ തിരക്കാ ചേട്ടാ., ഒന്ന് ഇരിക്കാൻ പോലും സമയം കിട്ടീല” ആ വിഷമം മറക്കാനെന്നവണ്ണം അവൾ മടിയിൽ വെച്ചിരുന്ന കവറിൽ പതിയെ തലോടി. അച്ഛനും, അനിയനുമുള്ള ഷർട്ടും മുണ്ടും… അനിയത്തിക്ക് ചുരിദാർ.. അമ്മയ്ക്ക് ഇളം നിറത്തിലുള്ള ഒരു സാരി…

എത്രയും പെട്ടെന്ന് വീടെത്തി, ഡ്രസ് അവർക്കു കൊടുക്കാനും, ആ സന്തോഷം കാണാനും മനസ്സ് വല്ലാതെ തുടിക്കുന്നുണ്ട്…. ആകാംക്ഷ നിറഞ്ഞ മനസ്സോടെ പുറത്തെ മഴയിലേക്ക് നോക്കിയിരുന്നു അവൾ. ഇടയ്ക്കിടെ വല്ലപ്പോഴും കടന്നു വരുന്ന വണ്ടികളുടെ നിറം മങ്ങിയ പ്രകാശമല്ലാതെ, ആ കൂരിരുട്ടിൽ ഒരു മിന്നാമിനുങ്ങ് പോലും പറക്കുന്നില്ല. പൊടുന്നനെ ഒരു ബുള്ളറ്റിൻ്റെ ശബ്ദം കേട്ടതും, അവൾ പൊടുന്നനെ തല പുറത്തേക്കിട്ട് പിന്നിലേക്ക് നോക്കിയതും, ഒരു ഞെട്ടലോടെ പെട്ടെന്ന് അകത്തേക്ക് ഉൾവലിഞ്ഞു. “ചേട്ടാ ഒന്നു വേഗം പോയേ ” രേഷ്മ അയാളുടെ പുറത്ത് തട്ടി പറയുമ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. റെജിയുടെ വണ്ടിയുടെ ശബ്ദമല്ലേ കേൾക്കുന്നതെന്നും പറഞ്ഞ് അയാൾ തല പുറത്തേക്കിട്ടു നോക്കി യതും, അയാളുടെ കഷണ്ടിതലയിൽ ബുള്ളറ്റിൻ്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം വീണിരുന്നു…. ടാറിളകിയ റോഡിലൂടെ അയാൾ ഓട്ടോ, വേഗതയിലോടിച്ചു. “വണ്ടി കേടായാലും വേണ്ടില… അവൻ്റെ കണ്ണിൽ പെടാതെ മോൾ രക്ഷപ്പെട്ടാൽ മതി” ഷാജിയുടെ സംസാരം കേട്ടപ്പോൾ, രേഷ്മയുടെ ഉള്ളിൽ സംശയം ചിറകടിച്ചു. പ്രണയമെന്നും പറഞ്ഞ് റെജി ശല്യപ്പെടുത്തുന്നത് ഷാജിയേട്ടൻ അറിഞ്ഞിട്ടുണ്ടാവുമോ? അങ്ങിനെയെങ്കിൽ പെട്ടെന്നു തന്നെ അച്ഛനും, അനിയനും അറിയും’.. ഒന്നും ചിന്തിക്കാതെ തന്നെ ഒരു കുപ്പി മദ്യത്തിൻ്റെ ലഹരിയിൽ കണക്കു ചോദിക്കാനിറങ്ങും…. മുന്നും, പിന്നും നോക്കാത്തവൻ്റെ മുന്നിലേക്ക് പകരം ചോദിക്കാൻ പോകല്ലേയെന്ന് പറഞ്ഞ് അവരുടെ കാല് പിടിച്ചാൽ, ആ കാൽ കൊണ്ടു തന്നെ അവർ തൊഴിക്കും… ആ വഴക്ക് ആരെങ്കിലും ഒരാൾ കത്തിമുനയിൽ തീരുന്നതിൽ കലാശിക്കും’ ഓർത്തപ്പോൾ പെരും വിരലിൽ നിന്ന് ഒരു തരിപ്പ്, ശരീരമാസകലം പടരുന്നത് അവളറിഞ്ഞു. പൊടുന്നനെ റെജിയുടെ ബുള്ളറ്റ്, ഓട്ടോറിക്ഷയെ കടന്നു പോകുന്നത് കണ്ടപ്പോൾ അവളൊന്നു ദീർഘനിശ്വാസമുതിർത്തു. “റെജി, മോളെ ശല്യപ്പെടുത്തുന്നുണ്ട് അല്ലേ?” ഷാജിയുടെ ചോദ്യം കേട്ടതും അവൾ അമ്പരപ്പോടെ അയാളെ നോക്കി. “ഓട്ടോസ്റ്റാൻഡിൽ എല്ലാവരും പറഞ്ഞു നടക്കുന്നുണ്ട്. നിങ്ങൾ തമ്മിൽ പ്രേമമാണെന്ന് പോലും ചിലർ പറയുന്നുണ്ട് ” ആ വാക്ക് കേട്ടതും രേഷ്മയുടെ കണ്ണുനിറഞ്ഞു. മൂന്നാല് മാസമായി റെജി പ്രണയവും പറഞ്ഞ് തൻ്റെ പിന്നാലെ നടക്കുന്നു …. ഇതുവരെ അവനെ ചീത്ത പറയുകയല്ലാതെ, ഒരു പുഞ്ചിരി പോലും കൊടുത്തിട്ടില്ല… : എന്നിട്ടും….. ഒരു പെൺക്കുട്ടിയെ പറ്റി അപവാദം പറയാൻ എന്ത് ഉത്സാഹമാണ് നാട്ടുക്കാർക്കെന്ന് അവൾ അറപ്പോടെ ചിന്തിച്ചു. “മോൾക്ക് കല്യാണപ്രായം കഴിഞ്ഞെന്ന് വെച്ച് ഓടി ചെന്ന് ആ ചൂണ്ടയിൽ കൊത്തരുത് ട്ടാ…. രണ്ടാനച്ഛനെ കുത്തികൊന്ന് ജയിലിൽ പോയോനാ … അതും കൂടാതെ എപ്പോഴും കള്ളിലും കഞ്ചാവിലുമാണ് അവൻ ” ഷാജിയുടെ സംസാരം കേട്ടതും ഉള്ളിൽ തികട്ടി വന്ന കലി അവൾ കടിച്ചമർത്തി പതിയെ ചോദിച്ചു “കല്യാണം കഴിക്കാതെ ജീവിക്കാൻ പറ്റില്ലേ ഈ ലോകത്ത് ?” രേഷ്മയുടെ ചോദ്യം കേട്ടതും, ചോദിച്ചത് അബദ്ധമായെന്ന മട്ടിൽ അയാൾ പതിയെ പറഞ്ഞു. “അതല്ല മോളെ…. ” അയാൾ പറഞ്ഞു തുടങ്ങുമ്പോഴെക്കും അവൾ ഇടയിൽ കയറി. “എൻ്റെ അവസ്ഥ എനിക്ക് നന്നായി അറിയാം ഷാജിയേട്ടാ… നല്ലൊരുത്തൻ ആ വീട്ടിലേക്ക് പെണ്ണു ചോദിച്ചു വരില്ലായെന്നും… എന്ന് വെച്ച് ഞാൻ……. ” പറഞ്ഞു വന്നത് അവൾ അനിഷ്ടത്തോടെ കടിച്ചമർത്തി അയാളെ നോക്കി. കൂരിരുട്ടിനെ കീറി മുറിച്ചു കൊണ്ട് ,ഓട്ടോയുടെ ഹെഡ് ലൈറ്റിൽ നിന്നു വീഴുന്ന പ്രകാശം ടാറിട്ട നിരത്തിൽ ചിത്രം വരയ്ക്കുന്നതും നോക്കി അയാൾ നിശബ്ദനായി ഇരുന്നു. കുറച്ചു ദൂരം ഓടി പച്ചക്കറി മാർക്കറ്റിലേക്ക് ഓട്ടോ കടന്നതും അവൾ ചുറ്റും നോക്കി….. പച്ചക്കറികൾ വാങ്ങാൻ പരക്കം പായുന്നവരുടെ തിരക്ക് നോക്കി നിന്നപ്പോൾ അവളുടെ കണ്ണുനിറഞ്ഞു. ഓർമ്മ വെച്ചതിൽ പിന്നെ ഒരു ആഘോഷത്തിലും മനസ്സറിഞ്ഞ് ഉല്ലസിച്ചിട്ടില്ല ഏതൊരു ആഘോഷമായാലും, കള്ള് കുടിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അച്ഛനും, അനിയനും…. എല്ലാം കണ്ട് നെഞ്ച് പൊട്ടി,കണ്ണുനീർ വാർത്ത് രണ്ട് പെൺമക്കളെയും മാറോട് ചേർത്ത് വീടിൻ്റെ ഒരൊഴിഞ്ഞ കോണിലിരുന്നു വിധിയെ ശപിക്കുന്ന അമ്മ…..

തീരമെത്തുന്നതിനു മുൻപ് മുങ്ങി പോകുമെന്നറിയാവുന്നതോണിയുടെ നിയന്ത്രണം ഏറ്റെടുത്തത് പത്താം ക്ലാസിൽ വെച്ച് പഠിപ്പ് നിർത്തിയിട്ടാണ്….. നെഞ്ചുരുകിയാണ് രേഷ്മ സ്ക്കൂളിൽ നിന്ന് പടിയിറങ്ങിയതെങ്കിലും, സന്തോഷത്തോടെയാണ് വീടിൻ്റെ ചുമതല ഏറ്റെടുത്തത്….. തുണിക്കടയിൽ നിന്നു കിട്ടുന്ന ശംബളവും, ആടിനെയും കോഴിയെയും വളർത്തി കിട്ടുന്നതിൽ നിന്നുള്ള വരുമാനവും കൂടി, അല്ലലില്ലാതെ പോകുന്ന വീട്ടിൽ, ഇടയ്ക്ക് നിരാശയുയർത്തുന്നത് അവളുടെ അച്ഛനും, അനിയനും കള്ളുകുടിച്ചിട്ട് വന്ന് ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ” ഇതാ മോൾ പിടിച്ചോ? ” ഷാജിയുടെ ശബ്ദം കേട്ട് രേഷ്മ ഓർമ്മകളിൽ നിന്നുണർന്നപ്പോൾ കണ്ടത് തനിക്കു നേരെ നീട്ടിയ പച്ചക്കറി കിറ്റാണ്. ” അധികം പൈസ വേണ്ടി വന്നില്ല. അതു കൊണ്ട് രണ്ട് കിറ്റ് വാങ്ങി ” വേണ്ടായെന്ന് അവളുടെ മനസ്സ് മന്ത്രിച്ചെങ്കിലും, അയാൾക്ക് ഒന്നും തോന്നണ്ടായെന്ന് വെച്ച് അവൾ വാങ്ങി വെച്ചു. പച്ചക്കറി മാർക്കറ്റിൻ്റെ വെളിച്ചത്തിൽ നിന്നും വീണ്ടും പുറത്തെ ഇരുട്ടിലേക്ക് ഓട്ടോറിക്ഷ ഓടി തുടങ്ങിയപ്പോൾ മഴക്ക് വീണ്ടും കനം വെച്ചു തുടങ്ങിയിരുന്നു. ശക്തിയേറിയ കാറ്റിൽ മഴ തുള്ളികൾ മുഴുവൻ ഓട്ടോയിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു…. കുറച്ചു ദൂരം ഓടിയതും, ഓട്ടോയുടെ എഞ്ചിൻ ഓഫായി…. കിക്കർ എടുത്ത് അടിച്ചിട്ടും സ്റ്റാർട്ട് ആകുന്നില്ലെന്നത് കണ്ട ഷാജി, നിരാശയോടെ രേഷ്മയെ തിരിഞ്ഞു നോക്കിയതും, മിന്നലിൻ്റെ വെളിച്ചത്തിൽ മഴയിൽ നനഞ്ഞൊട്ടിയ ആ രൂപം കണ്ട് അവൻ പൊടുന്നനെ നോട്ടം പിൻവലിച്ചു. അയാളുടെ ആ ഭാവമാറ്റം കണ്ടതും ഒരു ചമ്മിയ ചിരി യോടെ രേഷ്മ ഷാൾ നേരെ ഇട്ടു. പൊടുന്നനെ ഷാജി മൊബൈൽ എടുത്ത് ആർക്കോ വിളിക്കുന്നത് കണ്ട രേഷ്മ അയാളെ പ്രതീക്ഷയോടെ നോക്കി. ” മെക്കാനിക്കിനെയാണ്.. അര മണിക്കൂറിനുള്ളിൽ എത്താമെന്നു പറഞ്ഞിട്ടുണ്ട് ” അതും പറഞ്ഞ് അയാൾ ഒരു ബീഡിക്ക് തീകൊളുത്തി ചുണ്ടത്ത് വെച്ചപ്പോഴാണ് അകലെ നിന്നു ഒരു വണ്ടി വരുന്നത് കണ്ടത്. ” പോലീസ് വണ്ടി ആണെന്നു തോന്നുന്നു വരുന്നത്.. നമ്മളെ ഇങ്ങിനെ കണ്ടാൽ വേണ്ടാത്ത ചോദ്യങ്ങൾ ചോദിക്കും… അതു കൊണ്ടു മോൾ, ആ വീട്ടിലേക്ക് കയറിയിരുന്നോ?” അയാൾ കൈചൂണ്ടിയിടത്തേക്ക് നോക്കിയ അവൾ കണ്ടത്, വെളിച്ചമില്ലാതെ ഒരു നിഴൽ പോലെ തോന്നിക്കുന്ന, ആൾ താമസമില്ലാത്ത വീട്. മനസ്സിലെ അതൃപ്തിയോടെ അവൾ ആ വീട്ടിലേക്ക് നടന്നു. വസ്ത്രങ്ങളടങ്ങിയ കവറും മാറോട് ചേർത്തു, വീട്ടിൽ തന്നെ കാണാതെ പേടിച്ചിരിക്കുന്ന അമ്മയുടെയും അനിയത്തിയുടെയും പറ്റി വിഷമിച്ച് അവൾ അരപ്ലേസിലിരുന്നു. ആർത്തു പെയ്യുന്ന മഴയിലൂടെ,എവിടെയോ ഒരു ബുള്ളറ്റിൻ്റെ ശബ്ദം കേട്ടതും ഭയത്തിൻ്റെ ഒരു നേരിയ തണുപ്പ് പൊടുന്നനെ അവളുടെ ശരീരത്തിലൂടെ പടർന്നെങ്കിലും, തൊട്ടടുത്ത് പുകവലിച്ചു നിൽക്കുന്ന ഷാജിയെ കണ്ടതും ആ_ഭയം അവളിൽ നിന്നും ഓടിയകന്നു. ആൾ താമസം ഇല്ലാത്ത ആ വീടിനെ പറ്റി ചിന്തിച്ചിരിക്കുമ്പോഴാണ്, ആരോ തൻ്റെ പിന്നിൻ വന്നു നിൽക്കുന്നതു പോലെ അവൾക്കു തോന്നിയത്. രണ്ടു കൈകൾ തൻ്റെ ശരീരത്തെ പിടിമുറുക്കുന്നതറിഞ്ഞ അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞപ്പോൾ കണ്ടത് കാമം കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന ഷാജിയെയാണ്! ” വണ്ടി ഞാൻ ഓഫാക്കിയതാണ്. അല്ലാതെ മഴയിൽ ഓഫ് ആയതല്ല ” അവൻ്റെ ചുണ്ടുകൾ പതിയെ അവളുടെ കാതോരം ചേർന്നു. “ഈ ഒരു നിമിഷത്തിന് വേണ്ടി എത്ര നാളായി ഞാൻ കൊതിക്കുന്നു” അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി. “എനിക്കറിയാമായിരുന്നു ഷാജിയേട്ടാ….കാള വാല് പൊക്കിയത് എന്തിനാണെന്ന് ” അതും പറഞ്ഞ് ഷാജിയെ രേഷ്മ ആലിംഗനം ചെയ്തപ്പോൾ, അവൻ അമ്പരന്നു. ” ഒന്നു തൊട്ടാൽ നീ പൊട്ടിത്തെറിക്കുമെന്നറിയാമായിരുന്നു രേഷ്മേ? കാരണം നീ ഇതുവരെ പുരുഷൻ്റെ ചൂടറിഞ്ഞിട്ടില്ല: ഷാജിയുടെ വാക്ക് കേട്ടതും അവൾ ഒന്നു തേങ്ങി, അവൻ്റെ മാറിലേക്ക് പറ്റി ചേർന്നു. ” ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും, അച്ഛൻ്റെ സ്നേഹിതനായ, ഞാൻ ചേട്ടനെന്നു വിളിക്കുന്ന ഒരാളോട് എൻ്റെ പ്രണയം പറയാൻ ഒരു ലജ്ജ ” പറഞ്ഞു തീർന്നതും, അവൾ ഷാജിയുടെ തോളിലൂടെ കൈയിട്ട്, അവനെ കാമാതുരയായി നോക്കി. ഷാജി നാലുപാടും ഒന്നു നോക്കി, അവളെ ആ പഴയ വീടിൻ്റെ അകത്തേക്ക് കൊണ്ടു പോകുമ്പോൾ, ഭൂമിയെ തണുപ്പിക്കാനെന്നവണ്ണം മഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു …. അടച്ചിട്ട വാതിലിനുള്ളിൽ പ്രണയത്തിൻ്റെ അക്ഷരമാലകൾ പറഞ്ഞു പഠിപ്പിക്കുന്നുണ്ടായിരുന്നു രേഷ്മ….

വസ്ത്രങ്ങളുടെ കവറിലേക്ക് മഴ തുള്ളികൾ ചിതറി വീണു കൊണ്ടിരുന്നു. അഞ്ച് മിനിറ്റിനുള്ളിൽ, മുളകീറുന്ന പോലെ ഒരു ശബ്ദത്തോടൊപ്പം ആ വാതിൽ പതിയെ തുറന്നു വസ്ത്രങ്ങളുടെ കവറുമെടുത്ത് രേഷ്മ വീടിൻ്റെ പടിയിറങ്ങി, കുറച്ചടി നടന്നതും മുന്നിൽ ചോദ്യഭാവത്തോടെ നിൽക്കുന്ന റെജിനെ കണ്ടപ്പോൾ, ഭയപ്പാടില്ലാതെ അവനെ നോക്കി അവൾ പതിയെ ചിരിച്ചു. ” പെഴയ്ക്കാൻ പോയതാ ” ഒരു നിമിഷം അവളെ നോക്കി നിന്ന് ഒന്നും പറയാതെ, അവളുടെ അനുവാദം ചോദിക്കാതെ അവളെ മാറോടു ചേർത്തു റെജി. “നിനക്ക് വല്ലതും പറ്റിയോ?” ചോദിച്ചതും അവളുടെ കൈയും പിടിച്ച് അവൻ ആ വീട്ടിലേക്ക് ഓടി കയറി. നിറഞ്ഞ ഇരുട്ടിൽ ഏറു കൊണ്ട പട്ടിയെ പോലെ മോങ്ങുന്ന ശബ്ദം കേട്ട്. റെജി തൻ്റെ മൊബൈൽ ടോർച്ച് ഓൺ ചെയ്‌തതും അവൻ ഒരു ഞെട്ടലോടെ പിന്നോക്കം മാറി. രക്തത്തിൽ കുതിർന്ന, ഷാജിയുടെ ശൂന്യമായ മുൻഭാഗം കണ്ടതും, റെജി അവളെ ചേർത്തു പിടിച്ചു ആ കണ്ണുകളിലേക്ക് നോക്കി. “കായികമായി തോൽക്കുമെന്നറിഞ്ഞപ്പോൾ ചതിയിലൂടെ ജയിച്ചു കയറിയതാ … ശബ്ദമിടറാതെ രേഷ്മ അതു പറയുമ്പോൾ, അവളുടെ കൈയ്യിൽ പതിയെ പിടിച്ചു റെജി. ഭയം നിഴലിക്കാത്ത രേഷ്മയുടെ കണ്ണുകളിലേക്ക് ആരാധനയോടെ ഒരു നിമിഷം നോക്കി നിന്ന ശേഷം അവളെയും കൊണ്ട് പടിയിറങ്ങുമ്പോൾ, അവൻ ചുണ്ടുകൾ ആ കാതോരം ചേർത്ത് പതിയെ പറഞ്ഞു. “ഇതു കൊണ്ട് ഒക്കെ തന്നയാടീ എത്ര ആട്ടിപ്പായിച്ചിട്ടും വീണ്ടും നിൻ്റെ പിന്നാലെ വരുന്നത് മഴയിലൂടെ പതിയെ പോകുന്ന ബുള്ളറ്റിൽ, അവനെയും ചേർത്ത് പിടിച്ച് അവൻ്റെ തോളിലേക്ക് തലയും ചായ്ചിരിക്കുമ്പോൾ, യഥാർത്ഥ സ്നേഹവും, സംരക്ഷണവും എന്താണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു! ശുഭം. ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ… നിങ്ങളുടെ ചെറുകഥ ഈ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കൂ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular