Connect with us

Love

ആലിലതാലി…

Published

on

രചന: അഹല്യ അരുൺ

പതിനെട്ട് വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഒരു വിവാഹം മീരയുടെ ജീവിതത്തിൽ ഇല്ല എന്ന് ജ്യോത്സ്യൻ പ്രവചിക്കുമ്പോൾ കുട്ടിക്കളി വിട്ട് മാറാത്ത അവൾക്ക് നഷ്ട്ടം ആയത് അതി മനോഹരം ആയ കുട്ടിക്കാലം ആയിരുന്നു..അവൾക്ക് പൊതുവെ ഒരു വിവാഹം എന്നത് ചിന്തിക്കാവുന്നതിനും അപ്പുറം ആയിരുന്നു…മാതാ പിതാക്കന്മാരുടെ ആവലധിക്കു മുൻപിൽ അവൾ ശിരസ്സ് കുനിക്കുകയാണുണ്ടായത്.വിവാഹ നിശ്ചയവും വിവാഹവും മുറ പോലെ തന്നെ നടന്നു…പക്ഷെ മനസ്സ് കൊണ്ട് അവൾക് ഒരു വിവാഹം ഉൾ കൊള്ളാനായിരുന്നില്ല…അതിന്റെ നീരസം മീര ആദ്യ രാത്രി തന്നെ ഭർത്താവിനോട് പ്രകടിപ്പിക്കുകയും ചെയ്തു…ഒരു ചിരിയോടെ മീര യെ ചേർത്ത് നിർത്തിയ ഭർത്താവ് രാജീവനോട് ഒരു മടിയും കൂടാതെ അവൾ പറഞ്ഞു എന്റെ അനുവാദം കൂടാതെ എന്നെ ഒരു വിരൽ കൊണ്ട് പോലും സ്പര്ശിക്കുന്നത് എനിക്കിഷ്ടം അല്ല…കാരണം എനിക്ക് നിങ്ങളെ ഇതു വരെയും ഉൾകൊള്ളാൻ ആയിട്ടില്ല..പക്ഷെ രാജീവൻ ഒരക്ഷരവും തിരിച്ചു പറയാതെ മുറിയിൽ നിന്നും ഇറങ്ങി പോവുക ആണുണ്ടായത്…കുറച്ചു സമയത്തിനു ശേഷം മുറിയിലോട്ടു കയറി വന്ന രാജീവൻ കണ്ടത് കട്ടിലിന്റെ ഒരരികിൽ കിടന്നുറങ്ങുന്ന മീര യെ ആണ്…അയാൾ അലമാരയിൽ നിന്നും ബെഡ് ഷീറ്റും ബെഡിൽ നിന്ന് ഒരു തലയണ യും എടുത്ത് നിലത്തേയ്ക്ക് വിരിച്ച് അവിടെ കിടന്നു…പക്ഷെ മനസ്സ്‌ മുഴുവൻ മീര യുടെ താൻ പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള പ്രവർത്തി ആയിരുന്നു…പിറ്റേന്ന് നേരം പുലർന്നതും കട്ടിലിലോട്ട് നോക്കിയ രാജീവൻ മീര യെ കണ്ടില്ല…കുളിയും കഴിഞ്ഞ് ഹാളിലേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ നിന്നും ചിരിയും സംസാരവും കേൾക്കാം…എത്തി വലിഞ്ഞു നോക്കിയപ്പോൾ അമ്മയിയമ്മയും മരുമോളും കൊച്ചു വർത്തമാനം ആണ്…പയ്യെ അടുക്ക ളയിലോട്ട് ചെന്ന രാജീവനെ കണ്ടതും മീര യുടെ മുഖത്ത് കടന്നൽ കുത്തിയത് പോലെ ആയി…മോളെ നി ആ ചായ എടുത്ത് ചെറുക്കനു കൊടുക്ക്…അമ്മ അവളോട് പറഞ്ഞു…മനസ്സില്ലാ മനസ്സോടെ അവൾ ചായ രാജീവന് നേർക്ക് നീട്ടി…അയാൾ അതും ആയി ഉമ്മറത്തേക്ക് ഇറങ്ങി…പി ന്നീ ടുള്ള ദിവസവും ഇതുതന്നെ തുടർന്നു…എന്താണ് മീര തന്നെ അവഗണിക്കുന്നത് എന്ന് ഒരു ദിവസം അയാൾ അവളോടായി ചോദിച്ചു… അപ്പോളാണവൾ പറയുന്നത് എനിക്ക് വിവാഹത്തിനോട് താല്പര്യമിലയിരുന്നു എന്നും,,രാജീവിനെ തന്റെ ഭർത്താവ് ആയി സങ്കൽപ്പിക്കാൻ പോലും ആവില്ല ഒരിക്കലും എന്ന്…നിങ്ങൾ എന്റെ കഴുത്തിൽ താലി കെട്ടിയത് മൂലം എന്റെ ജീവിതം തന്നെ ഇല്ലാതായി…എന്റെ വിദ്യാഭ്യാസം, ജോലി,ഞാൻ കണ്ട സ്വപ്നങ്ങൾ എല്ലാം ,എല്ലാം ഇല്ലാതായി…

എല്ലാത്തിനും കാരണം നിങ്ങൾ ആണ്…നിങ്ങൾ എ ചെയ്ത ഈ നെറികേടിന്‌ ഒരിക്കൽ നിങ്ങളുടെ ജീവിതം കൊണ്ട് എന്നോട് വില പറയേണ്ടി വരും അവളുടെ ആ വാക്കുകൾ ഒരു ഇടിമിന്നൽ പതിച്ചത് പോലെ അയാളുടെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു…പക്ഷെ മുഖത്ത് ഭാവ വിത്യാസം വരുത്താതിരിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു… പെട്ടെന്ന് അയാൾ ചോദിച്ചു അതിന് ഞാൻ തന്നെ ഭീഷണി പെടുത്തി അല്ലല്ലോ എന്റെ ജീവിതത്തിന്റെ ഭാഗം ആക്കിയത് പിന്നെ എന്താണ് താൻ എന്നെ പഴി ചാരുന്നത്…ശരി,, ആയിക്കോട്ടെ അത് എന്ത് തന്നെ ആയാലും കാരണം എനിക്കറിയണ്ട..നിനക്ക് പിന്നെ എന്താണ് പ്ലാനിംഗ്…വീട്ടിൽ കൊണ്ടി വിടണോ..അതെയോ പഠിക്കാൻ പോകുനുണണ്ടോ… വീട്ടിലേക്ക് പോകാൻ പറ്റില്ല എന്നും പഠിക്കണം എന്നു ആണവൾ പറഞ്ഞത്….അതിനും അവൾ ശെരി മൂളി…ആയിക്കോട്ടെ സമ്മതം..എന്ത് കോഴ്‌സ് വേണമെങ്കിലും നിനക്ക് ചെയ്യാം…പൈസ. ഞാൻ മുടക്കി കൊള്ളാം… പക്ഷെ നി ഇവിടെ നിന്നും ഹോസ്റ്റലിൽ പോയി നിന്ന് പടിക്കേണ്ടി വരും…സമ്മതം ആണോ …അവൾ ഇയാളിൽ നിന്നും രക്ഷ പെട്ടല്ലോ എന്നോർത്ത് സമ്മതം അറിയിച്ചു…അവൾക്ക് എം ബി ബി എസ് ന് ചേർന്നാൽ മതി എന്നു പറഞ്ഞത് കൊണ്ട് അയാൾ അതും സാധിച്ചു കൊടുത്തു… അങ്ങനെ അവൾ ഹോസ്റ്റലിലും അയാൾ വീട്ടിലും ആയി 5 വർഷക്കാലം പരസ്പരം കാണാതെ നിന്നു…ഇതിനിടയിൽ അവളുടെ വീട്ടുകാരോട് രാജീവൻ സത്യം പറഞ്ഞിരുന്നത് കൊണ്ട് അവളുടെ അച്ഛൻ ആണ് രാജീവൻ നൽകുന്ന പണം ഹോസ്റ്റലിൽ അവൾക്കായി എത്തിച്ചു കൊടുത്തത്…മകളുടെ തെറ്റ് തിരുത്താൻ ഒരോ തവണ അവളെ കാണാൻ പോകുമ്പോളും അഛനും അമ്മയും അവളെ ഉപദ്ദേശിക്കുവായിരുന്നു .മോളെ, നമ്മുക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ബന്ധം ആണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.രാജീവൻ മോൻ ആണെങ്കിലും നല്ല പയ്യൻ ആണ്. നി. ആയിട്ട് അവനെ വെറുത്തിട്ടും അവൻ നിന്നെ ഇരട്ടി സ്നേഹിക്കുകയാണ് ഇപ്പോളും…അതിന്റെ തെളിവ് ആണ് ഇന്ന് നിനക്കായി അവൻ തന്ന് വിട്ടിരിക്കുന്ന പണക്കിഴി. എല്ലാമാസവും നിന്നെ കാണാനായി വരുമ്പോൾ നിനക്ക് വേണ്ടി ഞങ്ങൾ വാങ്ങിയത് ആണെന്നും പറഞ്ഞു കൊണ്ടി തരുന്ന തുണിതരങ്ങളൊക്കെ ഉണ്ടല്ലോ,,അതൊക്കെ അവൻ തരുന്നത് ആണടി,,,എന്നിട്ടും നിനക്ക് അവനെ വേണ്ട,അവന്റെ പണത്തിനോട് മാത്രം വെറുപ്പ് ഇല്ല അല്ലെ,,,ശരി ആണ്,ഞങ്ങൾ നിന്നോട് തെറ്റ് ചെയ്തു..പക്ഷെ,അത് നിന്റെ ജീവിതം ഓർത്ത് ചെയ്ത് പോയതാണ്…ഞങ്ങളുടെ കാലം കഴിഞ്ഞ് ഒരാളിന്റെയും തുണ ഇല്ലാതെ പുര നിറഞ്ഞ് എത്ര നാളെന്നു വെച്ചാ നി ഇങ്ങനെ ഒറ്റയ്ക്ക്… അതിന് നി ഞങ്ങളെ ശിക്ഷയ്ക്ക്,,,ആ പാവത്തിനെ മനസ്സിൽ ഇത്തിരി എങ്കിലും കനിവ് ബാക്കി ഉണ്ടെങ്കിൽ മനസ്സറിഞ്ഞു സ്നേഹിക്ക്…ഇനിയും വൈകിയിട്ടില്ല,, നിന്റെ മുൻപിൽ ഇനിയും സമയം ഉണ്ട്…നി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്ക്…ഞങ്ങൾ ഇറങ്ങുന്നു… അങ്ങനെ പണം മുടങ്ങാതെ ചെല്ലുകയും പഠനം മുൻപോട്ട് പോവുകയും ചെയ്തു കൊണ്ടിരുന്നു…ഇതിനിടയിൽ എപ്പോളോ മീരയ്‌ക്ക്‌ രാജീവനോട് ഇഷ്ടം തോന്നി തുടങ്ങി ഇരുന്നു…പക്ഷെ അയാളെ കാണാനോ ഫോൺ വിളിക്കാനോ കുറ്റബോധം അവളെ അനുവദിച്ചില്ല…അങ്ങനെ എക്സാം എല്ലാം കഴിഞ്ഞ് നല്ല മാർക്കോടെ അവൾ പാസ്സ് ആവുകയും ചെയ്തു… പഠനം കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയ മീര ആ നാട്ടിലെ മികച്ച ഹോസ്പിറ്റലുകളൊന്നിൽ തന്നെ ജോലിക്കും കയറി…

അപ്പോളും അവൾ രാജീവന്റെ കൂടെ ഒരു ജീവിതം മനസ്സിൽ സ്വപ്നം കണ്ടു കൊണ്ടിരുന്നു…അങ്ങനെ ഇരിക്കെ ,,രാജീവന്റെ വീട്ടിൽ നിന്നും അമ്മയുടെ ഒരു കോൾ വന്നു. അത് അയാളുടെ അമ്മ ആയിരുന്നു..മോളെ രാജീവന് ഒരു ആക്‌സിഡന്റ് ഉണ്ടായി,കാര്യം അല്ലാത്ത പരിക്കുകളും ഉണ്ട്…നിനക്ക് അവനോട് താല്പര്യം ഇല്ലന്ന് അമ്മക്കറിയാം, എങ്കിലും പറയേണ്ടത് അമ്മയുടെ കടമ ആണല്ലോ…അമ്മേ രാജീവേട്ടന് എന്ത് പറ്റി അമ്മേ,അവൾ ചോദിച്ചതിന് മറുപടി കൊടുക്കാതെ മറു തലക്കൽ call കട്ട് ആയി പോയിരുന്നു.ഒരിക്കൽ താൻ പറഞ്ഞു പോയ വാക്കുകൾ അറം പറ്റിയത് പോലെയാണവൾക്ക് അപ്പോൾ തോന്നിയത്…. തന്റെ വളർച്ചയ്ക്കും തന്നെ ഇന്ന് കാണുന്ന ഈ നിലയിൽ എത്താൻ കാരണക്കാരൻ ആയ ഭർത്താവിനെ ശബ്‌ദം എങ്കിലും കേൾക്കുവാനാനായി ഡയറിയിൽ പണ്ടെങ്ങോ കുറിച്ചിട്ട നമ്പർ തപ്പി എടുത്ത് ഫോണിൽ ഡയൽ ചെയ്തു….ഒരു തവണ വിളിച്ചു .. പക്ഷേ പ്രതികരണം ഉണ്ടാകാതിരുന്നപ്പോൾ അവൾക്ക് ആദി ആയി..വീണ്ടും അവൾ വിളിച്ചു കൊണ്ടിരുന്നു…മറു തലക്കൽ ഹലോ എന്നു കേട്ടതും മീര ഒരു പൊട്ടി കരച്ചിൽ ആയിരുന്നു.. എന്താടോ ഇത്,,,താൻ ആഗ്രഹിച്ചത് പോലെ നടന്നില്ലെ….ഇയാൾ പേടികണ്ടാട്ടോ.. ഇയാളുടെ വഴിയിൽ ഒരു തടസ്സം ആയി ഞാൻ വരില്ല…ഒരിക്കലും.. കാരണം…കാരണം.. അയാളുടെ വാക്കുകൾ പതറുന്നുണ്ടായിരുന്നു… പൊറുക്കാൻ ആവില്ലന്നറിയാം എങ്കിലും പറയുവാ,,രാജീവേട്ട എനിക്ക് വേണമെന്റെ ഏട്ടനെ..എന്റെ വിവരക്കേട് ക്ഷമിച്ചു തരുവോ..അവൾ അതും പറഞ്ഞു പൊട്ടി കരഞ്ഞു മീര,എന്താടോ ഇത് …. ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകളാണെടോ താൻ ഇപ്പോൾ പറഞ്ഞത്…എനിക്ക്,എനിക്കിപ്പോൾ ആണെടോ സന്തോഷം ആയത്…എന്റെ കൂടെ ജീവിക്കാനും എന്നെ സ്നേഹിക്കാനും തയ്യാർ ആണെങ്കിൽ വരട്ടേടൊ ഞാൻ തന്റെ വീട്ടിലോട്ട്… എന്നിട്ടോ??അവൾ ആകാംഷയോടെ ചോദിച്ചു…നമ്മുക്ക് നഷ്ട്ടപെട്ട ആ അഞ്ചു വർഷങ്ങൾ ഇല്ലേ,,അത് അങ്ങട് അടിച്ചു പൊളിച്ചു ജീവിച്ചു തീർക്കണം…സമ്മതം ആണോ തനിക്ക്…പൂർണ്ണ സമ്മതം.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… പിന്നീട് ഒരു തുടക്കം ആയിരുന്നു..പുതിയ ജീവിതം ഒന്നേന്ന് തുടങ്ങാനും ,,മത്സരിച്ച് സ്നേഹിച്ചുകൊണ്ട് ജീവിതം പങ്കിടാനും.. സ്വന്തം ചെറുകഥകൾ പേജിൽ ചേർക്കുവാൻ മെസേജ് അയക്കൂ…

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular