Connect with us

Relationship

നിൻ്റെ ഈ കണ്ണുകളിൽ എന്നോടുള്ള സ്നേഹത്തിൻ്റെ ആഴം കാണുമ്പോൾ, വല്ലാത്തൊരു സന്തോഷമാണ്…

Published

on

രചന: സന്തോഷ്‌ അപ്പുക്കുട്ടൻ

“നിൻ്റെ ഭാര്യയിൽ ഇല്ലാത്തതും, എന്നിൽ ഉള്ളതും എന്താണ് ദീപക്?.” തനിക്കു വന്ന ഭാര്യയുടെ കോൾ ദീപക് കട്ട് ചെയ്തതും, മൃദുവായ ആ ചോദ്യമുയർന്നതും ഒരേ സമയത്തായിരുന്നു. ആവേശം തണുപ്പിക്കുന്ന ആ ചോദ്യം കേട്ടപ്പോൾ, എപ്പോഴെങ്കിലും പറയാൻ സൂക്ഷിച്ചിരുന്ന വാചകവും അവൻ മറന്നു പോയിരുന്നു. മദ്യഗ്ലാസ് ചുണ്ടോട് ചേർത്ത് ക്രിസ്റ്റൽ ഉത്തരത്തിനായ് കാത്തിരുന്നപ്പോൾ, പെട്ടെന്ന് ഒരു ഉത്തരം കണ്ടെത്താൻ കഴിയാതെ അവൻ വീർപ്പുമുട്ടുകയായിരുന്നു. അങ്ങിനെ ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരം ഇല്ലായെന്ന് അവനറിയാമായിരുന്നു. എങ്കിലും ഒരു ഉത്തരം പറയണമെന്ന ചിന്തയിൽ അവൻ അവളെ ചുഴിഞ്ഞു നോക്കി മന്ത്രിച്ചു: “നിൻ്റെ ഈ ഫിഗറാണ് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത്” മദ്യം വായിലേക്ക് കമഴ്ത്തി അവൾ, എന്തോ വലിയ കാര്യം കണ്ടെത്തിയ മട്ടിൽ ഇരിക്കുന്ന അവനെ ഒരു പരിഹാസച്ചിരിയോടെ നോക്കി. “ശരിക്കും പറഞ്ഞാൽ ഒരു കശാപ്പുക്കാരന് കന്നുകാലിയോടു തോന്നുന്ന സ്നേഹം?” ക്രിസ്റ്റലിൻ്റെ സംസാരധ്വനി മനസ്സിലാവാതെ അവൻ സാകൂതം അവളെ നോക്കി. “മാംസത്തിൻ്റെ അളവു നോക്കിയിട്ടാണല്ലോ കശാപ്പുക്കാർ കന്നുകാലിയെ ഇഷ്ടപ്പെടുക…..?” അവളുടെ ചോദ്യത്തിന് ഉത്തരം പറയാതെ, ഒരു ചമ്മിയ ചിരിയോടെ, അവൻ മദ്യം വായിലേക്ക് കമഴ്ത്തി. ചോദ്യത്തിന് ഉത്തരമില്ലെന്ന് കണ്ട അവൾ ഒരു പരിഹാസചിരിയോടെ അടുത്ത ഗ്ലാസ് നിറയ്ക്കാൻ തുടങ്ങി. ടേബിൾഫാനിൻ്റെ കാറ്റിൽ, ക്രിസ്റ്റലിൻ്റെ സിൽക്കിയായ മുടിയിഴകൾ അവളുടെ മുഖത്തിനു ചുറ്റും പാറികളിക്കുന്നതും നോക്കി അവനിരുന്നു. അവളുടെ കാതുകളിൽ തൂങ്ങിയാടുന്ന വളയങ്ങൾക്ക് വല്ലാത്തൊരു ആകർഷണമുള്ളതുപോലെ…… അവളുടെ ഇടതു ചുണ്ടിനു താഴെയുള്ള മറുക് തന്നിലെ കോശങ്ങളെ ഉണർത്തുന്നതു പോലെ… അവളിൽ നിന്നുയരുന്ന പെർഫ്യൂമിൻ്റെ സുഗന്ധത്തിൽ അലിഞ്ഞു ചേരാൻ അവൻ്റെ മനസ്സ് തിടുക്കം കൂട്ടുന്നുണ്ടായിരുന്നു…. മദ്യഗ്ലാസ് ടീപ്പോയിൽ വെച്ച്, അവൾ സിഗററ്റ് പാക്കറ്റ് തുറന്നു ഒരെണ്ണമെടുത്ത് ചുണ്ടിൽ വെച്ച് തീ കൊളുത്തി. ഉള്ളിലേക്കെടുത്ത പുക, അവൾ വളയങ്ങളായി പുറത്തേക്ക് വിടുന്നത്, അവൻ ആശ്ചര്യത്തോടെ നോക്കിയിരുന്നു. “ധൃതിയുണ്ടോ ദീപക്കിന്?” അവൾ ചെറുചിരിയോടെ ചോദിച്ചപ്പോൾ, അവൻ ഇല്ലായെന്ന അർത്ഥത്തിൽ ശിരസ്സിളക്കി. “ഇന്ന് എട്ടുമണി വരെ ഞാനും ഫ്രീയാണ്. നമ്മൾക്ക് ഇത്തിരി നേരം സംസാരിച്ചിരിക്കാം” അവൻ തലയാട്ടി കൊണ്ട്, ആ വീടിൻ്റെ ഇൻറീരിയൽ ഡെക്കറേഷനിൽ നോക്കിയിരുന്നു. “ദീപക് എത്രാമത്തെ പ്രാവശ്യമാണ് ഇവിടേയ്ക്ക് വരുന്നത്?” ഒരിറക്ക് മദ്യം അകത്താക്കി ക്രിസ്റ്റൽ ചോദിച്ചപ്പോൾ, പൊടുന്നനെ അവൻ നിരാശയോടെ പറഞ്ഞു. “മൂന്നാമത്തെ തവണ. ബട്ട് ഒരിക്കൽപ്പോലും” ചുണ്ടിലെരിയുന്ന സിഗററ്റിനോടൊപ്പം ഒരു പുഞ്ചിരിയും ചേർത്ത് അവൾ രണ്ടു നിമിഷം അവനെ തന്നെ നോക്കിയിരുന്നു. “ഇതുവരെ ഞാൻ കരുതിയത് ദീപക് ഒരു ബാച്ചിലറാണെന്നായിരുന്നു. … പക്ഷേ ഇപ്പോൾ ഭാര്യയുടെ ഫോൺ അപ്രതീക്ഷിതമായി വന്നപ്പോൾ?” അവൾ പാതിയിൽ നിർത്തി മദ്യഗ്ലാസ് ചുണ്ടോടു ചേർത്ത് അവനെ നോക്കി പതിയെ ചിരിച്ചു. “ഒന്നു രുചിച്ചു നോക്കണോ?” മൂന്നാല് നിമിഷത്തിനു ശേഷം,തലയും കുനിച്ചിരുന്ന അവൻ ക്രിസ്റ്റലിൻ്റെ വാക്ക് കേട്ട് തലയുയർത്തിയപ്പോൾ കണ്ടത്, തനിക്കു നേരെ നീട്ടി പിടിച്ച സിഗററ്റ് കൂടായിരുന്നു. അവൻ സ്നേഹപൂർവം നിരസിച്ച്, അവളെ തന്നെ നോക്കിയിരുന്നു. “ഞാൻ അങ്ങിനെ പറഞ്ഞതിൽ ദീപക് വറീഡാവേണ്ട..

ഈ മൂന്ന് ദിവസങ്ങൾ കൊണ്ടു തന്നെ ദീപക് എനിക്ക് അത്രയും പ്രിയപ്പെട്ടവനായി തീർന്നിരുന്നു. ആ അധികാരത്തിൽ ചോദിച്ചു ന്നുള്ളൂ” പറഞ്ഞു തീർന്നതും അവൾ മദ്യഗ്ലാസും പിടിച്ച് തുറന്നിട്ട ജനാലക്കരികിൽ ചെന്നു, പുറത്ത് പെയ്യുന്ന വേനൽമഴയിലേക്ക് നോക്കി നിന്നു. മഴത്തുള്ളികളേറ്റ് നൃത്തം വെക്കുന്ന ചെടികളെയും നോക്കി അവൾ പുഞ്ചിരിച്ചു. പുറകിൽ വന്ന് നിന്ന് അവളുടെ തോളിൽ കൈയിട്ടു നിന്നു കൊണ്ട് ദീപക്കും മഴയിലേക്ക് നോക്കി നിന്നു. അവൾ പതിയെ മുഖം തിരിച്ച് അവൻ്റെ കണ്ണിലേക്ക് ഉറ്റുനോക്കി. “നിൻ്റെ ഈ കണ്ണുകളിൽ എന്നോടുള്ള സ്നേഹത്തിൻ്റെ ആഴം കാണുമ്പോൾ, വല്ലാത്തൊരു സന്തോഷമാണ്. പക്ഷെ മറുവശം ആലോചിക്കുമ്പോൾ ഉള്ളിലൊരു ഭയവും നിറയാറുണ്ട്” ക്രിസ്റ്റലിൻ്റെ ചെഞ്ചുണ്ടിലേക്ക് നോക്കി അവളുടെ വാക്കിനായ് അവൻ കാതോർത്തിരുന്നു. “ഉഷ്ണം വമിക്കുന്ന ഈ വേനലിൽ ഇങ്ങിനെയൊരു മഴ കാണുമ്പോൾ, പ്രകൃതി സന്തോഷത്താൽ മതിമറക്കുന്നത് ആസ്വദിക്കുമ്പോൾ, ഉള്ളിലൊരു ചെറിയ വിങ്ങൽ അനുഭവപ്പെടുന്നു” “വാട്ട് യു മീൻ ക്രിസ്റ്റൽ?” ഉള്ളിലുയർന്ന ദേഷ്യത്തോടെ അവൻ ചോദിച്ചു കൊണ്ട് ജാലകവാതിൽ കൊട്ടിയടച്ചു. “ഒരു ക്ലാരയെ അറിയോ ദീപക്കിന്? ഉള്ളിലെ പ്രണയം പാതിവഴിയിൽ ആർക്കൊക്കെയോ വേണ്ടി ത്യജിച്ച്, സ്വന്തം ഇഷ്ടം നഷ്ടപ്പെടുത്തിയവളെ?…” വരണ്ട ചിരിയോടെ അവൾ വീണ്ടും ജാലക വാതിൽ തുറന്ന് പുറത്ത് കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി നിന്നു. “നിന്നിൽ ഞാനിപ്പോൾ കാണുന്നത് ക്ലാരയെ പാതിവഴിയിൽ ഉപേക്ഷിച്ച ജയകൃഷ്ണനെയാണ്. ഒരുനാൾ വിട പറയാനുള്ള ശബ്ദമില്ലാതെ നീ എന്നിൽ നിന്നു ഓടി മറയും ദീപക്” കൈയിലുണ്ടായിരുന്ന മദ്യം ഒറ്റവലിക്ക് അകത്താക്കി അവൾ ഗ്ലാസ് ജനലഴികൾക്കുള്ളിലൂടെ എറിഞ്ഞതും, ഏതോ കല്ലിൽ വീണ് പൊട്ടി ചിതറുന്ന ശബ്ദം അവിടമാകെ മുഴങ്ങി. അവളുടെ പ്രവൃത്തി കണ്ട് തെല്ലമ്പരന്നു നിന്ന ദീപക്കിനെ നോക്കി അവൾ പുഞ്ചിരിയോടെ നിന്നു. “ഒരിക്കൽ ജയകൃഷ്ണൻ്റെ മനസ്സിലെ സങ്കീർണതകളറിഞ്ഞ്, നെഞ്ചുരുകുന്ന വേദനയോടെ, ചുണ്ടിൽ ഒരു പുഞ്ചിരിയും ചാർത്തി ക്ലാര പറഞ്ഞയച്ചതു പോലെ, ഞാനും നിന്നെ വിട്ടു കൊടുക്കേണ്ടി വരും ദീപക്….” ക്രിസ്റ്റൽ പറഞ്ഞു തീർന്നതും അവൻ പൊടുന്നനെ അവളുടെ കൈ പിടിച്ചു. “മണ്ണാങ്കട്ട! ഏതോ ഒരു പഴയ സിനിമയിലെ കഥാപാത്രമായിട്ടാണോ നീ എന്നെ കണ്ടിരിക്കുന്നത്? കാലം ഒരുപാട് മാറിയത് നീ അറിഞ്ഞില്ലേ? നിന്നെ ഞാൻ സ്വന്തമാക്കുമെന്ന് പറഞ്ഞാൽ അങ്ങിനെ നടന്നിരിക്കും ക്രിസ്റ്റൽ. അതിനിടയിലുണ്ടാകുന്ന ഒരു പ്രതിബന്ധങ്ങളെയും ഞാൻ വകവെക്കില്ല” അവൻ്റെ ശബ്ദത്തിന് ഉറച്ച തീരുമാനത്തിൻ്റെ കാഠിന്യമുണ്ടായിരുന്നു…. ജാലകത്തിനപ്പുറത്ത് ഒരു റോസ് പുഷ്പം മഴയിൽ കുതിരുന്നതും നോക്കി അവൾ പതിയെ മന്ദഹസിച്ചു. “എന്തുകൊണ്ടാണ് നീ ഭാര്യയ്ക്ക് കൊടുക്കേണ്ട സ്നേഹവും, ശരീരവും എനിക്കായ് കാഴ്ചവെക്കാനൊരുങ്ങുന്നു?” ക്രിസ്റ്റലിൻ്റെ ചോദ്യം കേട്ടതും അമ്പരപ്പോടെ നോക്കിയ അവനു നേർക്ക് അവൾ പതിയെ ഒരു കണ്ണടച്ചു. “നിന്നെ ഞാൻ സ്വീകരിക്കുന്നത് മറ്റൊരു പെണ്ണിൻ്റെ കണ്ണീരോടെ യാവരുതെന്ന് നിർബന്ധമുണ്ട്.അതുകൊണ്ട് ചോദിക്കുന്നതാണ്?”

അവൾ ചോദിച്ചു തീർന്നതും, അവൻ ഗ്ലാസിൽ മദ്യം നിറച്ചു തുടങ്ങി. “നീ എനിക്ക് വില കൂടിയ മദ്യം വാങ്ങി തരുന്നുണ്ട്. ഹോട്ടലിൽ നിന്ന് നല്ല ഫുഡ് എനിക്കായി കെട്ടിപ്പൊതിഞ്ഞു കൊണ്ടുവരുന്നുണ്ട്. ആവശ്യത്തിൽ കൂടുതൽ പൈസ തരുന്നുണ്ട്. ഉള്ള് നിറയെ സ്നേഹം എന്നിലേക്ക് ഒഴുക്കുന്നുണ്ട്….. ഇനി എനിക്ക് അറിയാൻ ബാക്കിയുള്ളത് ആ ശരീരത്തിൻ്റെ കരുത്തുമാത്രമാണ്..’.. അവളുടെ പറച്ചിൽ കേട്ടപ്പോൾ അവൻ മദ്യ ഗ്ലാസ് വായിലേക്ക് കമഴ്ത്തി, അവളുടെ അരികെ വന്നു ആ കൈ പിടിച്ചു. “ആ സംശയവും ഞാൻ തീർത്തു തരാം – പോരെ?” അവൻ കാമാതുരനായി അവളെ നോക്കി നിന്നു ഒരു നിമിഷം, “നിന്നിലേക്ക് ഞാൻ വന്നെത്തിയത് എന്തുകൊണ്ടാണെന്ന് നീ ചോദിച്ചില്ലേ? അതിനുള്ള ഉത്തരം നിൻ്റെ ഈ അവസാനത്തെ ചോദ്യത്തിലുണ്ട്” ദീപക് പറയുന്നതിൻ്റെ പൊരുൾ മനസ്സിലാവാതെ അവൻ്റെ കണ്ണുകളിലേക്കു റ്റു നോക്കി അവൾ. ‘ഞാനൊന്നു ചൂടുപിടിക്കുമ്പോഴെക്കും ആറി തണുക്കുന്ന പഴങ്കഞ്ഞിയാണ് അവൾ.. “സ്വന്തം ഭാര്യയെ പറ്റിയാണോ ഈ പറയുന്നത്? അതോ എന്നെ പോലെയുള്ള മറ്റൊരുവളെ പറ്റിയോ?” ദീപക് പറഞ്ഞു തീർന്നതും പൊടുന്നനെ ഉയർന്ന ക്രിസ്റ്റലിൻ്റെ പരിഹാസം നിറത്ത ആ ചോദ്യത്തിനു മുന്നിൽ പെട്ടെന്ന് ഉത്തരം മുട്ടി അവൻ നിന്നു. “വെറുതെ കാശ് കളഞ്ഞു എന്നൊക്കെ എന്നെ വിലയ്ക്കെടുത്തവർ ചിലപ്പോഴെക്കെ പറയാറുണ്ട്… അതുപോലെ വിലയ്ക്ക് എടുത്തവളെ പറ്റിയാണോ ദീപക് ഇപ്പോൾ പറഞ്ഞത് ?” “ക്രിസ്റ്റൽ?” അസഹിഷ്ണുതയോടെ അവൻ വിളിച്ചപ്പോൾ അവൾ അവനെ നോക്കി ഒന്നു തലയാട്ടി….. ആ വിടർന്ന കണ്ണുകളിൽ നനവ് പടരുന്നത് അവൻ കണ്ടു. “ദീപക് ഇപ്പോൾ പറഞ്ഞ വാചകം എന്നെ വല്ലാതെ മുറിവേൽപ്പിക്കുന്നുണ്ട്. കാരണം ഒരു മൂന്നു വർഷം മുൻപ് ഞാൻ സ്ഥിരം കേൾക്കുന്ന പല്ലവിയായിരുന്നു ഇത്…. നിനക്ക് ഭംഗിയില്ല…. നിനക്ക് വൃത്തിയില്ല…. നിനക്കു ചുറ്റും വിയർപ്പിൻ്റെ രൂക്ഷഗന്ധമാണ്……. അതൊക്കെ പറഞ്ഞ് ഒടുക്കം ബെഡ്റൂമിലെ കലാപരിപാടിയും കഴിഞ്ഞ് കിടക്കുമ്പോൾ, ശ്വാസം കിട്ടാതെ പറയുന്ന ഒരു വാചകമുണ്ട്… …… “ഇതിനെക്കാൾ ഭേദം ശവമായിരുന്നെന്ന്…” ജീവിച്ചിരിക്കുമ്പോൾ തന്നെ എന്നെ പലവട്ടം മരണത്തിലേക്ക് മാടി വിളിച്ച വാചകമായിരുന്നു അത്! ഓർമ്മകളെ സ്വതന്ത്രമാക്കാനെന്നവണ്ണം അവൾ ഒരു ദീർഘനിശ്വാസമുതിർത്തു. “ചേർത്തു പിടിക്കേണ്ട ഭർത്താവിൽ നിന്ന് ഒരു കുറ്റപ്പെടുത്തൽ കേൾക്കുമ്പോൾ തളർന്നു പോകുന്ന ഭാര്യമാർ, ഈ മനം മടുപ്പിക്കുന്ന അവഗണനയിലൂടെ എത്ര കാലം ഒന്നിച്ചു ജീവിക്കും? അവളുടെ ചോദ്യത്തിനു മുന്നിൽ അവൻ ഒരു നിമിഷം രാധയെ ഓർത്തു . രാധയാണ് തൻ്റെ മുന്നിൽ വന്നു നിന്ന് ചോദിക്കുന്നതെന്ന് തോന്നി…. “പക്ഷേ ആട്ടും തുപ്പും ഏറ്റ് ഞാൻ അദ്ദേഹത്തോടൊപ്പം ജീവിച്ചു… രണ്ട് പൊടിക്കുഞ്ഞുങ്ങളെയും, എന്നെയും തനിച്ചാക്കി അദ്ദേഹം പോകുന്നതുവരെ” പറഞ്ഞു തീർന്നതിനു ശേഷം ഒരു സിഗററ്റ് എടുത്ത് കത്തിച്ച് അവൾ പുക, വളയങ്ങളായി ദീപക്കിൻ്റെ മുഖത്തേക്ക് കുസൃതിയോടെ പറത്തി വിട്ടു … “അന്ന് ശവമെന്നു പറഞ്ഞ് നിഷ്ക്കരുണം തള്ളിയ ഒരു സ്ത്രീയുടെ ശരീരത്തിന് ഇന്ന് മറ്റുള്ളവർ ക്യൂ നിൽക്കുമ്പോൾ ഞാൻ പഠിച്ച ഒരു കാര്യമുണ്ട്…. മനസ്സിൽ ഇഷ്ടം കുറഞ്ഞു പോയാൽ എത്ര ഫിഗറാണെങ്കിലും അവൾ ശവമായിരിക്കും. ഉള്ളിൽ നിറയെ സ്നേഹമുണ്ടെങ്കിൽ, ഭാര്യയ്ക്ക് എത്ര കുറവുണ്ടെങ്കിലും മറ്റൊരു സ്ത്രീയുമായി താരതമ്യപ്പെടുത്താതെ, ജീവനെ പോലെ സ്നേഹിക്കും….. പക്ഷേ അതിന് ഒരു ഭാഗ്യം വേണെമെന്ന് മാത്രം” നിറഞ്ഞു വരുന്ന കണ്ണുകളോടെ അവൾ, അവനെ നോക്കി വിളർച്ചയോടെ ചിരിച്ചു. “ഓർക്കാനിഷ്ടമില്ലാത്ത കാര്യങ്ങളാണ് അതൊക്കെ! പക്ഷെ രണ്ട് മക്കൾ ഇപ്പോഴും അമ്മയുടെ സ്വഭാവം അറിയാതെ ബോർഡിങ്ങിൽ ആണെന്ന് ഓർക്കുമ്പോൾ പറഞ്ഞു തീരും മുൻപെ വിതുമ്പി പോയ ക്രിസ്റ്റലിൻ്റെ തോളിലൂടെ കൈയിട്ടു അവൻ. “അതൊക്കെ ഒരു ദു:സ്വപ്നമാണെന്ന് കരുതുക.. ഇനിയുള്ള നിൻ്റെ ജീവിതം എൻ്റെ സ്നേഹത്തിൽ കുതിരുക ദീപക്കിൻ്റെ പ്രണയാതുരമായ വാക്ക് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ആശ്വാസത്തിൻ്റെ ഒരു ചിരിയുതിർന്നു . അവൾ പതിയെ അവൻ്റെ കൈയ്യും പിടിച്ച് ജാലകത്തിനരികിലേക്ക് നടന്നു….. പുറത്തു പെയ്യുന്ന വേനൽമഴയിലേക്കും നോക്കി അവർ നിന്നു’….. തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളെ നോക്കി പുഞ്ചിരിച്ചു നിൽക്കുമ്പോൾ, മുഖത്തേക്ക് പതിക്കുന്ന മഴതുള്ളികളുടെ തണുപ്പ് അവരറിഞ്ഞില്ല … അവരെ ഞെട്ടിച്ചു കൊണ്ട് ആകാശത്ത് പൊടുന്നനെ ഒരു ഒരു ഇടി മുഴങ്ങി. ഭൂമിയിലേക്ക് വന്ന മിന്നൽ പിണർ അവരെ തഴുകിപ്പോയപ്പോൾ, അവൾ പൊടുന്നനെ കണ്ണടച്ചു. കോരിച്ചൊരിയുന്ന മഴ മുറ്റത്ത് ചാലുകളായി ഒഴുകി തുടങ്ങി.

വീശിയടിക്കുന്ന കാറ്റിൽ ജനൽപ്പാളികൾ തുരുതുരാ അടിച്ചു കൊണ്ടിരുന്നു…. പെട്ടെന്നാണ് മഴചാറൽ നനഞ്ഞ് കൊണ്ട് പൂക്കൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന രണ്ട് ചിത്രശലഭങ്ങളെ അവർ കണ്ടതും, ലജ്ജയോടെ പരസ്പരം നോക്കിയതും. ജാലക വാതിലുകൾ അടച്ച് ഒരു മന്ദഹാസത്തോടെ അവളെയും പിടിച്ച് ബെഡ് റൂമിലേക്ക് നടക്കുമ്പോൾ, കുടിച്ച മദ്യത്തിൻ്റെ ചൂട് അവൻ്റെ സിരകളിൽ ഒഴുകി പടർന്നിരുന്നു… ബെഡ് റൂമിലേക്ക് കയറി വാതിലടയ്ക്കുമ്പോഴാണ് പൊടുന്നനെ കോളിങ് ബെൽ ഉയർന്നത്…’ പരസ്പരം അവർ ഭീതിയോടെ നോക്കി നിന്നു രണ്ട് നിമിഷം:… കോളിങ് ബെൽ തുരുതുരാ മുഴങ്ങിയപ്പോൾ, ദീപക്കിനെ ബെഡ് റൂമിലാക്കി അവൾ വാതിൽ തുറക്കാനായി മുന്നോട്ടു നടന്നു….. നെഞ്ചിടിപ്പോടെ ദീപക് വാതിൽ തുറന്ന് പൂമുഖത്തേക്ക് നോക്കിയപ്പോൾ കുട ചൂടി നിൽക്കുന്ന ഒരു സ്ത്രീയുടെ പകുതി ഭാഗമാണ് കണ്ടത് …. കുറച്ചു നിമിഷങ്ങൾക്കു ശേഷം ക്രിസ്റ്റൽ വന്ന് പേഴ്സ് എടുത്തു ദീപക്കിനെ നോക്കി ചുണ്ടിൽ വിരൽ വെച്ച് തിരികെ പോയി…. ഷെൽഫിലിരുന്ന മദ്യ ബോട്ടിൽ തുറന്ന് വായിലേക്ക് കമഴ്ത്തി ദീപക് ആകാംക്ഷയോടെ ബെഡ്ഡിലിരുന്നു. കുറച്ചു നിമിഷത്തിനു ശേഷം ക്രിസ്റ്റൽ ഒരു പുഞ്ചിരിയോടെ കയറി വന്നപ്പോൾ, ദീപക് ഒന്നു ആശ്വാസമുതിർത്തു. “ഇവിടെ അടുത്തുള്ള സ്ത്രീയാണെന്നു തോന്നുന്നു…. പലിശയ്ക്ക് പൈസ ചോദിക്കാൻ വന്നതാ-ആരോ പറഞ്ഞെന്ന് ഞാൻ പൈസ പലിശയ്ക്ക് കൊടുക്കുന്നുണ്ട് എന്ന് ” അവൾ വിഷമത്തോടെ പറഞ്ഞു കൊണ്ട് ദിപക്കിൻ്റെ അരികിൽ വന്നിരുന്നു. “മക്കൾ ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായെന്നും, സ്ക്കൂൾ തുറക്കാനായെന്നും അവർക്ക് പുസ്തകവും, ഉടുപ്പും വാങ്ങണമെന്നും പറഞ്ഞ് ഒരു മൂവായിരം രൂപ വേണമെന്നും പറഞ്ഞപ്പോൾ ഞാൻ മറുത്തൊന്നും പറയാതെ പൈസ കൊടുത്തു” _ “ഒരു ഈടുമില്ലാതെയോ ?” അവൻ ഒരു പരിഹാസത്തോടെ അവളെ നോക്കി. “ഈട് വേണ്ടായെന്ന് ഞാൻ പറഞ്ഞതാ… കാരണം ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ദാരിദ്ര്യത്തിൽ മുങ്ങിയ ഞാൻ രണ്ട് മക്കളുടെയും വിശപ്പകറ്റാൻ, ഭക്ഷണം വാങ്ങാനുള്ള പൈസയ്ക്ക് വേണ്ടി ഒരുപാട് സ്ഥലത്ത് ചെന്നിരുന്നു…. അവർക്കൊക്കെ വേണ്ടത് ഈട് തന്നെയായിരുന്നു… സ്ഥാപനത്തിൽ ജോലി ചോദിച്ചു ചെന്നപ്പോഴും ചിലരുടെയൊക്കെ കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നത് കണ്ടപ്പോൾ, അവർ ചോദിക്കാതെ ചോദിക്കുന്നതും എൻ്റെ ശരീരമെന്ന ഈടായിരുന്നുവെന്ന് മനസ്സിലായി…” അവൾ സങ്കടം കൊണ്ട് ചോരനിറമാർന്ന കണ്ണുകളോടെ ദീപക്കിനെ നോക്കി. ” ഒടുവിൽ ഇതു പോലെ മഴയുള്ള ഒരു ദിവസം, മക്കൾ വിശന്ന് കരയുന്നത് കണ്ടപ്പോൾ, കുറച്ച് പൈസക്ക് വേണ്ടി തൊട്ടടുത്തുള്ള സ്ററീഫൻ മുതലാളിയുടെ വീട്ടിലേക്ക് കയറി ചെന്നു…. അന്നായിരുന്നു ഇത്രയും നാൾ കെട്ടിപ്പൂട്ടി നടന്നതൊക്കെ, അയാൾ ചതിയിലൂടെ കവർന്നെടുത്തത് …. “മുല്ലപ്പൂവിൻ്റെ സുഗന്ധമാണല്ലോടീ നിൻ്റെ വി. യർപ്പിന്…. ഒരു കെട്ട് നൂറിൻ്റെ നോട്ട് എടുത്ത് തന്നിട്ടു. അയാൾ ചുണ്ട് നനച്ചു പറഞ്ഞ ഈ വാചകമായിരുന്നു ഈ-ബിസിനസ്സിലേക്കുള്ള എൻ്റെ മൂലധനം!” അവൾ ഒരു പൊട്ടിച്ചിരിയോടെ മദ്യ കുപ്പി വായിലേക്ക് കമഴ്ത്തി ദീപക്കിനെ നോക്കി.. “ഭർത്താവ് എന്നു പറയുന്നവൻ അറപ്പോടെ നോക്കിയ എൻ്റെ ശ രീരം, മറ്റുള്ളവർ ആർത്തിയോടെ വാരിപ്പുണരുമ്പോൾ ഒന്നു ഞാൻ മനസ്സിലാക്കി…. എൻ്റെ ഭർത്താവായിരുന്നവന് എന്തോ തകരാറുണ്ടായിരുന്നുവെന്ന് ….!’ അല്ലെങ്കിൽ ആ മനസ്സിനുള്ളിൻ ഭാര്യയെന്ന വ്യക്തിയോട് ഒരു തരി സ്നേഹമുണ്ടായിരുന്നില്ലെന്ന് …! ആ വാചകങ്ങൾ ദീപക്കിൻ്റെ തലയിൽ വെള്ളിടി പോലെ വീണു. തൊണ്ട വരളുന്നതു പോലെ തോന്നിയ അവൻ മിനറൽ വാട്ടറെടുത്ത് വായിലേക്ക് കമഴ്ത്തി. “എന്നെ പോലെ ഒരു പെൺക്കുട്ടിയും ആകരുത് എന്ന ചിന്തയോടെയാണ് അവൾക്ക് ഞാൻ ഒന്നും പറയാതെ ചോദിച്ച കാശ് കൊടുത്തത് …. അല്ലെങ്കിൽ ജീവിതത്തിൻ്റെ ഏതെങ്കിലും തിരിവിൽ വെച്ച്, അവൾ എന്നെ പോലെ തുണിയുരിഞ്ഞ്…” അതും പറഞ്ഞ് അവൾ ദീപക്കിൻ്റെ മടിയിലേക്ക് തലയും ചായ്ച് കിടന്ന് പതിയെ മന്ത്രിച്ചു. “അവൾ അന്തസ്സുള്ള പെൺക്കുട്ടിയാ… ഈടൊന്നും വേണ്ടാന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല…. ഭർത്താവ് വിരലിൽ നിന്നു ഊരിയെറിഞ്ഞ വിവാഹമോതിരം തന്നു.” കൈയ്യിൽ പിടിച്ചിരുന്ന മോതിരം, അവൾ കൈ വിടർത്തി കാണിച്ചപ്പോൾ അവൻ്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു… ഭാര്യ, തൻ്റെ വിരലിൽ അണിയിച്ച മോതിരം… അവൻ വിറയ്ക്കുന്ന ചുണ്ടുകളോടെ അതിലെഴുതിയ പേര് പതിയെ വായിച്ചു… രാധ! ഉള്ളിൽ, സങ്കടം കൊണ്ട് തുലാവർഷത്തിൻ്റെ പെയ്ത്ത് തുടങ്ങിയിരുന്നു ഭാവിയെ നോക്കി വിറച്ചു നിൽക്കുന്ന രണ്ട് മക്കൾ അയാൾക്കു മുന്നിൽ കണ്ണീരോടെ തെളിഞ്ഞു.. തന്നെ ആലിംഗനം ചെയ്യാൻ വരുന്ന ക്രിസ്റ്റലിൻ്റെ കൈകളെ വകഞ്ഞു മാറ്റി, ബെഡ് റൂമിൻ്റെ വാതിലും തുറന്ന് അവൻ പെരുമഴയിലൂടെ ഓടുമ്പോൾ, ക്രിസ്റ്റൽ പറഞ്ഞ ഓരോ വാക്കുകളും അസ്ത്രം പോലെ അവൻ്റെ മനസ്സിലേക്ക് തുളച്ചു കയറുകയായിരുന്നു…. കുറച്ചകലെ മഴത്തുള്ളികളെ വകഞ്ഞു മാറ്റി ഒരു കുട പതിയെ നീങ്ങുന്നത് അവൻ കണ്ടു. കുറച്ചു ദൂരം ഓടി, ആ കുടയിലേക്ക് അവൻ കിതപ്പോടെ ഓടി കയറുമ്പോൾ രാധ തെല്ലൊന്നു പകച്ചു … എന്തോ ചോദിക്കാനാഞ്ഞ രാധയെയും ചേർത്ത് പിടിച്ച് നടക്കുമ്പോൾ, അവൻ്റെ ഉള്ളിൽ വേദനയോടെ മുഴങ്ങിയത് ക്രിസ്റ്റലിൻ്റെ വാക്കുകളാണ്. “ഒരു നാൾ വിട പറയാനുള്ള ശബ്ദമില്ലാതെ നീ എന്നിൽ നിന്ന് ഓടി മറയും ദീപക്” ചുട്ടുപൊള്ളുന്ന മണ്ണിനെ പൊടുന്നനെ തണുപ്പിക്കാൻ നിലത്തിറങ്ങിയ ഈ വേനൽമഴ പോലെയായിരുന്നുവോ, ക്രിസ്റ്റലിൻ്റെ ഓരോ വാക്കുകളും എന്ന് സ്വയം ചോദിച്ചുകൊണ്ട്, ആ മഴയിലൂടെ രാധയെയും ചേർത്തണച്ചു നടന്നു ദീപക്. ശുഭം.

സ്വന്തം രചനകൾ ഈ പേജിൽ ചേർക്കാൻ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ…

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular