Connect with us

Love

ആ രാത്രി പരിചയമുള്ള പുരുഷന്റെ മുൻപിൽ പോലും ഭയന്ന് ചെല്ലുന്ന നവവധുക്കളെക്കാൾ കഷ്ടമായിരുന്നു കൃഷ്ണയുടെ അവസ്‌ഥ…

Published

on

രചന: ഡിപി Writings

ബാഗിലേക്ക് ഓരോന്നും അടുക്കി വെയ്ക്കുമ്പോൾ ഇതുവരെയില്ലാത്ത ഒരു പേടി അവളുടെ ഉള്ളിൽ നിറഞ്ഞു.. അവളൊന്നു നേരെ നിന്ന് കൊണ്ട് നടുവിന് കൈ കൊടുത്തു വീർത്ത ഉദരത്തിൽ ഒന്ന് തടവി.. ചെറുതായി ഒരു നടുവേദന പോലെ തോന്നുന്നുണ്ട്.. കുറച്ചു നേരമായി ഓരോന്ന് തെരയാൻ തുടങ്ങിയിട്ട്… “നീ മാറ് കൃഷ്ണേ… അവിടെ പോയി ഇരുന്നോ.. ലെഗേജൊക്കെ ഞാൻ ഓക്കേ ആക്കിക്കോളാം..” “വേണ്ട അനു ചേച്ചി എനിക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ.. തിരിച്ചിങ്ങോട്ട് തന്നെ വരേണ്ടതല്ലേ…” അത് കേൾക്കെ അനുവിന്റെ നെഞ്ചിലൊരു ഇടിമിന്നലുണ്ടായി.. നിറഞ്ഞു വന്ന കണ്ണുകൾ കൃഷ്ണ കാണാതെ ഇരിക്കാൻ അവൾ വേഗം ബാത്റൂമിലേക്ക് കയറി.. ഇടറിയ ചങ്കിൽ നിന്ന് തെറിച്ചു വീഴുന്ന ഓരോ ചീളും തന്നെക്കാൾ കൃഷ്ണയുടെ ഹൃദയത്തെ തച്ചുടയ്ക്കുമെന്ന ബോധം കൊണ്ടവൾ വാ ഇരുകൈകൾക്കൊണ്ടും അമർത്തി പൊത്തി ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ട് കരഞ്ഞു.. കരയും തോറും ചങ്കിലെ കനം കൂടി വരുന്നതവൾ അറിഞ്ഞു.. നിറഞ്ഞ ചിരിയോടെ നാണത്തോടെ തങ്ങളുടെ ഫ്ലാറ്റിലേക്ക് ആദ്യമായി എത്തിയ കൃഷ്ണേന്ദുവിന്റെ മുഖം ഓടിയെത്തി.. നിഷ്കളങ്കമായ അവളുടെ പുഞ്ചിരി ഒന്ന് കൊണ്ട് തന്നെ വളരെ പെട്ടന്ന് അവളുമായി കൂട്ടുകൂടി… ഒഴിവ്‌ സമയങ്ങളിലൊക്കെയും തങ്ങളോടൊപ്പം സന്തോഷത്തോടെ ഇരുന്നവൾ… വീട്ടുകാരെ പിരിഞ്ഞതിൽ വേദന ഉണ്ടോന്ന് ചോദിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ പക്വതയോടെ വാചാലയായവൾ.. ഓരോ വാക്കിലും സജീവനോടുള്ള പ്രണയം തുളുമ്പി നിന്നു.. ഇടവിട്ട് അവന്റെ ഇഷ്ടങ്ങൾ മാത്രം പറഞ്ഞു കൊണ്ടിരുന്നു.. എല്ലാ സംസാരങ്ങളും അവനിൽ ചെന്ന് അവസാനിക്കും.. കണ്ണുകൾ അടച്ചു അനു ഭിത്തിയിലേക്ക് ചാരി നിന്നവളുടെ വാക്കുകളോർത്തു.. “ഇത്രേം കൊല്ലത്തിനിടയ്ക്ക് അവരെ ആദ്യമായി പിരിഞ്ഞു നിന്നത് വിവാഹ ശേഷമാണ്.. പക്ഷെ ജീവേട്ടനുമായി അടുത്ത് കഴിഞ്ഞപ്പോൾ അതായി എന്റെ ലോകം.. എല്ലാരും ചുറ്റുമുണ്ടെങ്കിലും ഏട്ടനില്ലാതെ ശ്വാസം വിടാൻ കഴിയാത്ത അവസ്ഥ.. ഓടി അരികിൽ എത്താൻ തോന്നിയിരുന്നു.. ഇപ്പോൾ ഒറ്റയ്ക്കായതു കൊണ്ടാവും ചേച്ചി.. ഞങ്ങൾ പരസ്പരം അത്രമേൽ അടുത്തതും പ്രണയിക്കുന്നതും… എല്ലാ പെൺകുട്ടികളും ഇങ്ങനെയല്ലേ.. വിവാഹം കഴിഞ്ഞാൽ ഭർത്താവുമൊത്ത് മറ്റൊരു ലോകം കെട്ടിപ്പടുക്കും.. മറ്റാരേക്കാളും ഭർത്താവ് ആവും ഒരു പെണ്ണിന്റെ എല്ലാം.. ചേച്ചിക്കും അങ്ങനെ അല്ലെ..” കുസൃതിയോടെയുള്ള അവളുടെ ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയായിരുന്നു തന്റെ മറുപടി.. ഇടയ്ക്കിടെയുള്ള പാർട്ടിയിൽ ജിതിനേട്ടൻ മദ്യപിക്കുമ്പോൾ, ശാസനയോടെയും പിണക്കത്തോടെയും താൻ മുഖം ചുളിക്കുമ്പോൾ തന്നേക്കാൾ ചെറുതായ കൃഷ്ണ അതിനെ പക്വതയോടെ കൈകാര്യം ചെയ്യും.. “അവരുടെ സന്തോഷം അതിലാണെങ്കിൽ തടയേണ്ട ചേച്ചി.. നമ്മളനുവദിക്കുന്ന സ്വാതന്ത്ര്യം കൊണ്ട് അവരൊരിക്കലും നില വിട്ട് കുടിക്കില്ല.. മറിച്ചു നമ്മൾ എതിർക്കും തോറും നമ്മളെ ഒളിച്ചു ചെയ്യാനുള്ള വ്യഗ്രത കൂടും… എങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ മുഖം വീർപ്പിക്കുന്നെ.. ചിരിക്ക് ചേച്ചി….” പഴയ സംഭവങ്ങൾ ഓരോന്ന് ഓർക്കേ എത്ര കരഞ്ഞാലും ചങ്കിലെ ഭാരത്തിനു കുറവുണ്ടാകില്ലെന്ന് അനു തിരിച്ചറിഞ്ഞു.. കരഞ്ഞു കരഞ്ഞവളുടെ കണ്ണുനീർ വറ്റിയിരുന്നു.. മുഖവും നെഞ്ചും അസ്വസ്ഥത കൊണ്ട് വലിഞ്ഞു മുറുകി.. മൂക്കടഞ്ഞു എരിഞ്ഞു തുടങ്ങി..

തല പൊട്ടിപ്പിളരുന്ന വേദനയോടെ ഇരു കൈകൾ കൊണ്ടും മുടിയിൽ അമർത്തി വലിച്ചു… “ഞാനെങ്ങനെ അവളോടൊപ്പം നിൽക്കുമെന്റെ ദൈവമേ.. ഓരോ നിമിഷവും അവളുടെ സംസാരം കേൾക്കുമ്പോൾ എന്റെ ചങ്ക് പിടയുകയാണ്…” തൊണ്ടയിൽ വീണ്ടും തടഞ്ഞൊരു ഗദ്ഗദത്തെ ഒഴുക്കി വിടാൻ കഴിയാതെ അവളുടെ കണ്ണുകൾ ശ്വാസമെടുക്കാൻ കഴിയാതെ തുറിച്ചു.. നെഞ്ച് തടവി കുറച്ചു നേരം കൂടി അനു ഭിത്തിയിൽ ചാരി ഇരുന്നു. കൃഷ്ണ അത്യാവശ്യം വേണ്ടുന്നതൊക്കെ കബോഡിൽ നിന്ന് ബെഡിലേക്ക് വലിച്ചിട്ടു. കൂട്ടത്തിൽ ജീവന്റെ ഓരോ ഷർട്ടും ടീഷർട്ടും. രണ്ടും അവൾക്കേറെ പ്രിയമുള്ളവയാണ്. എല്ലായിടത്തും അവന്റെ ഗന്ധം നിറഞ്ഞു നിന്നു.. അതെടുത്തവൾ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോഴാണ് അനു ബാത്രൂം തുറന്നിറങ്ങിയത്.. തിരിഞ്ഞു നോക്കിയ കൃഷ്ണയുടെ കണ്ണുകളിൽ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ തെളിഞ്ഞു.. കൈയ്യിലിരുന്നത് ബെഡിലേക്ക് ഇട്ടുകൊണ്ട് അവൾ അനുവിനടുത്തേക്ക് ചെന്നു.. “എന്താ ചേച്ചി… എന്ത് പറ്റി.. മുഖം വല്ലാതെ…” “മൈഗ്രേയ്ൻ ആണെന്ന് തോന്നുന്നു കൃഷ്ണ… നല്ല വേദന…” അനു വാക്കുകൾ ഇടറാതെ പെറുക്കി വെച്ച് കൊണ്ട് അവൾക്ക് മുഖം കൊടുക്കാതെ ഹാളിലേക്ക് ചെന്ന് ഫോണെടുത്ത് ജിതിനെ വിളിച്ചു… അനുവിന് ശ്വാസം മുട്ടാൻ തുടങ്ങിയിരുന്നു.. ചില സത്യങ്ങളുടെ ഭാരങ്ങൾ നമ്മുടെ ഹൃദയഭിത്തികളെ ഞെരുക്കി നമ്മെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കും.. രക്ഷപെടാൻ ആവാത്ത വിധം അവളുടെ ഹൃദയത്തിന്റെ നാലറകളിലും മരണത്തിന്റെ കറുപ്പ് പടർന്നു കൊണ്ടിരുന്നു.. തല പൊട്ടിപ്പിളരുന്ന വേദനയോടെ അനു സോഫയിലേക്ക് ചാരിയിരുന്നു… അനുവിന്റെ പോക്ക് കണ്ടു രണ്ട് ദിവസം മുൻപ് രാത്രിയിൽ തനിക്ക് കൂട്ടിനായി എത്തിയ രംഗം കൃഷ്ണയോർത്തു …. ആ ഓർമയിൽ തന്നെ കണ്ണുകൾ നിറഞ്ഞു തൂവി.. ഇവിടെ എത്തിയതിനു ശേഷം ജീവേട്ടനില്ലാത്ത രണ്ടാമത്തെ രാത്രിയാണ്.. വീർപ്പുമുട്ടലുകളിലും കണ്ണുനീരിലും കലർന്നൊരു രാത്രി താൻ പിന്നിട്ടെന്ന് അതിശയത്തോടെ അവളോർത്തു. “നശിച്ച വൈറസ് പടർന്നു പിടിക്കുകയാണ്.. ഏട്ടന് ഇതുവരെ കുഴപ്പമില്ലെന്നാണ് അറിഞ്ഞത്. കൂട്ടുകാരനുമായി സമ്പർക്കം പുലർത്തിയോണ്ട് മാത്രമല്ലെ ഈ അകൽച്ച.. ഇനിയിങ്ങു വരട്ടെ.. ഒരൊറ്റ കൂട്ടുകാരുടെ ഒപ്പവും വിടില്ല ഞാൻ…” “എന്റെ ഈ ശ്വാസം മുട്ടലൊന്നും അറിയേണ്ടല്ലോ… ഏട്ടനെ കാണാതെ എന്റെ നെഞ്ച് പിടയ്ക്കുവാ.. ഓരോ നിമിഷവും ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന മട്ടിലാണ് ഹൃദയമിടിക്കുന്നത്…” കൃഷ്ണ വേഗം കണ്ണുകൾ തുടച്ചുകൊണ്ട് ജീവന്റെ ഷർട്ടിൽ മുഖമമർത്തി… ആദ്യമായി പ്രണയം നിറച്ച മിഴികളിൽ താൻ പതറിപ്പോയത് ഓർക്കേ പ്രണയത്തിന്റെ പുഞ്ചിരി അവളിൽ നിറഞ്ഞു.. അതെ പ്രണയത്തോടെ അവൾ ഉദരത്തിൽ തലോടി.. “എല്ലാ ദിവസവും ബാറ്റ്മിന്റൺ കളി ജീവേട്ടന് നിർബന്ധമാണ്. തുടക്കത്തിൽ താനും കൂടെ പോകുമായിരുന്നു. ഒരു സൈഡിൽ ആണുങ്ങൾ തമ്മിൽ വാശിയേറിയ കളികളിൽ ഏർപ്പെടുമ്പോൾ അവരുടെ ഭാര്യമാർ ഒരു രസത്തിനു വെറുതെ കളി തുടങ്ങി.. അങ്ങനെയാണ് താനും അക്കൂട്ടത്തിൽ എത്തപ്പെട്ടത്.” “പ്രഗ്നൻറ് ആയ ശേഷവും വെറുതെ പോയിരുന്നു കളി കാണുമായിരുന്നു.. വോമിറ്റിങ് കൂടിയപ്പോൾ ജീവേട്ടൻ തന്നെ കൊണ്ടുപോകില്ലെന്നു വാശി പിടിച്ചു. ഒരു കണക്കിന് അത് നല്ലതാണെങ്കിലും ഏട്ടനെ പിരിഞ്ഞിരിക്കുന്നതായിരുന്നു ഏറ്റവും വേദന.. എട്ടുമണി മുതൽ പത്തുമണി വരെയുള്ള സമയത്തിന് ഒരുപാട് ദൈർഘ്യം തോന്നി തുടങ്ങി…” “അങ്ങനെയൊരു ദൈർഘ്യമേറിയ ദിവസമായിരുന്നു കഴിഞ്ഞു പോയത് .. പോരാത്തതിന് വീക്കെൻഡും.. പതിവിൽ കൂടുതൽ സമയം കഴിഞ്ഞേ ജീവേട്ടൻ തിരികെ എത്തൂ എന്ന ശ്വാസം മുട്ടലിലായിരുന്നു താൻ…” അവൾക്ക് ചെയ്യാൻ ഒരു ജോലിയും ഉണ്ടായിരുന്നില്ല.. ക്‌ളീനിംഗ് മുതൽ കുക്കിങ് വരെ സജീവൻ ചെയ്തിരുന്നു… ഇടവിട്ട് കഴിക്കാനുള്ളതൊക്കെ ടേബിളിൽ എടുത്ത് വെച്ചിട്ടാണ് അന്നും പോയത്.. അന്നെന്തോ കൃഷ്ണയ്ക്ക് വിശപ്പ് തോന്നിയില്ല.. കണ്ണുകൾ സമയത്തെ അളന്നുകൊണ്ട് ക്ഷീണിച്ചുവെങ്കിലും വാശിയോടെ വീണ്ടും അവൾ ഉറ്റു നോക്കി.. സമയമാകട്ടെ, ഒച്ചിനെക്കാൾ വേഗത കുറച്ചോടി അവളുടെ ക്ഷമയെ പരീക്ഷിച്ചു .. കുറെ നേരം കിടന്നപ്പോൾ കൃഷ്ണയ്ക്ക് വയറ്റിൽ എന്തോ അസ്വസ്ഥത തോന്നി… അവൾ എഴുന്നേറ്റിരുന്നു.. “എന്തെ വാവേ നിനക്ക് വിശക്കുന്നുണ്ടോ…” കൃഷ്‌ണേന്ദു തന്റെ വലതു കൈപ്പടം അല്പം ഉന്തി തുടങ്ങിയ വയറിലേക്ക് ചേർത്ത് വെച്ചു.. “ഇവിടെ എന്നോട് മിണ്ടാൻ ആകെയുള്ള ആള് നിന്റെ അച്ഛൻ മാത്രമാ.. എന്നിട്ടും കണ്ടില്ലേ കൂട്ടുകാരെന്നും പറഞ്ഞു പോയത്.. ആകെ കിട്ടുന്ന അവധി ദിവസങ്ങൾക്കു നിന്റെ അച്ഛന് യാതൊരു വിലയുമില്ല.. സോപ്പിട്ടു കാര്യം നേടാൻ നിന്റെ അച്ഛനെ കഴിഞ്ഞേ ആളുള്ളൂ..” “നീയും അങ്ങനെ ആവുമോ വാവേ.. അമ്മേനെ ഇതേപോലെ ഒറ്റയ്ക്ക് ആക്കുമോ..” “നീയൊന്ന് അനങ്ങി തുടങ്ങിയിരുന്നെങ്കിൽ എന്ത് രസമായിരുന്നു അല്ലെ…” കൃഷ്ണ അസ്വസ്ഥകളോടെ ഫോൺ കൈയ്യിലെടുത്തു വീണ്ടും കാൾ ചെയ്തു…

ഇത്തവണ മുഴുവൻ ബെല്ല് അടിച്ചു നിന്നിട്ടും കാൾ എടുത്തില്ല.. “ഇതെവിടെ പോയി കിടക്കുവാ ജീവേട്ട … ഞാനിവിടെ തനിച്ചാണെന്ന് വല്ല ബോധവും ഉണ്ടോന്ന് നോക്കിക്കേ.. ഇനി പൊന്നെ ചക്കരെ എന്നൊക്കെ വിളിച്ചിട്ട് വാ.. മിണ്ടുന്നുണ്ട് ഞാൻ..” കൃത്രിമമായ ദേഷ്യത്തോടെ പരാതികളോടെ അവൾ ഫോൺ ബെഡിലേക്ക് തന്നെ ഇട്ടു.. കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ടു ഇട്ടിരുന്ന ബനിയൻ നല്ല പോലെ ഉയർത്തി വയറിലേക്ക് നോക്കി.. “നീയെന്താടാ കുഞ്ഞാവേ വളരാത്തത്.. ഞാനെത്ര ഫുഡ്‌ കഴിക്കുന്നുണ്ട്… എന്നിട്ടും നീയങ്ങോട്ട് വളരുന്നില്ലല്ലോ..” കൃഷ്ണയ്ക്ക് നാലു മാസം പിന്നിട്ടിരുന്നു.. വയറു വലിഞ്ഞു വരുന്നത് കൊണ്ട് ഇടയ്ക്കിടെ മോയ്സ്ചറൈസിംഗ് ക്രീം പുരട്ടിക്കൊണ്ടിരിക്കും.. കൃഷ്ണ പുഞ്ചിരിയോടെ വയറിൽ ഒന്ന് തഴുകിക്കൊണ്ട് ക്രീം തേച്ചു.. “അച്ഛനും മോനും ഒറ്റക്കെട്ടാണെന്ന് എനിക്കറിയാം..കൃത്യമായി ക്രീം ഇട്ടില്ലെങ്കിൽ നിന്റെ അച്ഛൻ അമ്മേടെ ചെവിക്ക് പിടിക്കും.. നിനക്ക് തണുക്കുന്നുണ്ടോ വാവേ…. പോകാൻ നേരം നിനക്ക് ഉമ്മ തന്നിട്ട് പോയതുകൊണ്ടാണോ ഇതുവരെ നീയെന്നെ ശല്യം ചെയ്യാഞ്ഞത്..” അതിന്റെ മറുപടി എന്നപോലെ കൃഷ്ണയ്ക്ക് തൊണ്ടയ്ക്കുള്ളിൽ ഒരസ്വസ്ഥത തോന്നി… ബാത്‌റൂമിൽ കയറും മുൻപ് തന്നെ അവളുടെ വാ പൊത്തിയ കൈകൾക്കിടയിലൂടെ അല്പം മുൻപ് കുടിച്ച ചായ പുളിച്ചു തികട്ടി വെളിയിൽ വന്നിരുന്നു… ഇനിയൊന്നും പോകാനില്ലെന്ന് തോന്നിയപ്പോൾ തളർച്ചയോടെ അവൾ ചുവരിൽ ചാരി നിന്നു.. നല്ല പോലെ ശ്വാസം എടുത്തു വിട്ടുകൊണ്ട് കൈയും വായും മുഖവും ഒക്കെ കഴുകി.. തിരിഞ്ഞിറങ്ങാൻ തുടങ്ങിയപ്പോഴാണ് തറയിലെല്ലാം ഛർദിയുടെ അവശിഷ്ടങ്ങൾ കണ്ടത്.. അവൾ ഹാൻഡ് ഷവർ കൊണ്ട് വെള്ളം തെറിപ്പിച്ചവിടെ ക്ലീൻ ചെയ്തു.. അത് ചെയ്യുന്നതിന്റെ ഇടയ്ക്ക് ഒന്ന് രണ്ട് വട്ടം കൂടി അവൾ വോമിറ്റ് ചെയ്തു… നനഞ്ഞ വസ്ത്രം പോലും മാറാതെ അവൾ ബെഡിൽ ചാരി ഇരുന്നു.. ബെഡിൽ കിടന്ന ഫോൺ കൈയ്യെത്തിച്ച് എടുത്തു കൊണ്ട് ജീവന്റെ നമ്പറിലേക്ക് വീണ്ടും വിളിച്ചു.. ഇത്തവണ സ്യുച്ച് ഓഫ്‌ എന്ന് കേട്ടിട്ടവൾ ജീവന്റെ കൂട്ടുകാരൻ ജിതിന്റെ നമ്പറിൽ വിളിച്ചു.. “എന്താ കൃഷ്ണേ.. അവൻ അവിടെ ഇല്ലേ..” “ഇല്ലേട്ട.. ഷട്ടില് കളിക്കാൻ ഇറങ്ങിയതാ… ഏട്ടൻ പോയില്ലേ..” “ഞാനിന്ന് പോയില്ല.. ഉറങ്ങിപ്പോയി… ഞാനൊന്ന് നോക്കിയിട്ട് വിളിക്കാം കേട്ടോ.. അനുവിനെ അങ്ങോട്ട് വിടണോ.. പേടിയുണ്ടോ…” “ഇല്ല..ജീവേട്ടന്റെ ഫോൺ ഓഫ്‌ ആയി.. ഞാൻ കരുതി ഏട്ടനും കൂടെ ഉണ്ടാകുമെന്ന്…” “ശരിയേട്ടാ….” ഫോൺ കട്ട്‌ ചെയ്തു ബെഡിലേക്ക് ഇടുമ്പോൾ അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു തുളുമ്പി.. കൂടെയുള്ളപ്പോഴൊക്കെ നല്ല പോലെ തന്നെ ശ്രദ്ധിക്കാറുണ്ട്.ഒന്നിനും കുറവ് വരുത്തിയിട്ടില്ല. ആഴ്ചയിൽ ഒരിക്കൽ ഫ്രണ്ട്‌സിനൊപ്പമുള്ള കറക്കത്തിന് മാത്രം ഒരു വിട്ടുവീഴ്ചയും ഇല്ല.. കളിയും കഴിഞ്ഞു ചുറ്റിയടിക്കലും കഴിഞ്ഞേ എത്തൂ.. ഏട്ടന്റെ സന്തോഷം അതായത് കൊണ്ട് താനും വാശി പിടിക്കാറില്ല.. കൃഷ്ണ ടേബിളിൽ വെച്ച ബോട്ടിലിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ചു കൊണ്ട് ബെഡിൽ വന്നു കിടന്നു തന്റെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചു… എല്ലാ പെൺകുട്ടികളെയും പോലെ തന്നെ ആയിരുന്നു ഞാനും.. വലിയ സ്വപ്നങ്ങളുമായി ക്യാമ്പസിന്റെ പടിവാതിലിലേക്ക്… തൊട്ടാൽ പൊട്ടുന്ന പ്രായം എന്ന് വിശേഷിപ്പിക്കുന്ന പതിനെട്ട്.. മധുരിക്കുന്നൊരു പതിനേഴു പിന്നിട്ടു തോന്നാത്ത മധുരം തേടി എത്തിയവൾ.. മുഴുവൻ പേര് കൃഷ്‌ണേന്ദു മനോഹരൻ. ഗീതയുടെയും മനോഹരന്റെയും മൂന്ന് പെൺമക്കളിൽ മൂത്തവൾ.. ഒരുപോലെ വളർച്ചയുടെ പാതയിലെത്തിയ രണ്ട് അനിയത്തിമാർ.. ഇന്ദുബാലയും ബാലനന്ദയും.. കോളേജ് ജീവിതം രസത്തിൽ മുന്നോട്ട് നീങ്ങി.. സെമസ്റ്റർ ചൂടിൽ അലമ്പാൻ സമയം കിട്ടിയിരുന്നില്ല..ഗൃഹാതുര്യത്വം ഉണർത്തുന്ന കോളേജ് ഓർമ്മകൾ പൊയ്ക്കാലുകൾ മാത്രമായിരിക്കുന്നു. ആസ്വദിക്കാനുള്ളതൊക്കെ പൂത്തുലഞ്ഞ വാകകളുടെ ഇടയിലൂടെ ഇളം ചാറ്റല്മഴയും കൊണ്ടുള്ള നടപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആവോളം അതറിഞ്ഞു പരീക്ഷകൾക്കിടയിലേക്ക് ഊളയിട്ടിറങ്ങുന്നതിനിടയിൽ വർഷങ്ങൾ കൊഴിഞ്ഞു വീണു. സൗഹൃദങ്ങളും കുറവായിരുന്നു. ആറാം സെമെസ്റ്ററിൽ എത്തി നിൽക്കുമ്പോഴാണ് ജാതകത്തിലെ വില്ലൻ അവതരിച്ചത്… വിവാഹം പെട്ടന്ന് നടന്നില്ലെങ്കിൽ കുറഞ്ഞത് പത്തു വർഷമെങ്കിലും വേണം പോലും.. ഭാഗ്യത്തിന് പിറ്റേന്ന് തന്നേ കെട്ടിക്കാതെ ഒരരുമാസത്തിന്റെ നീണ്ട കണക്ക് കിട്ടി.. ആ നിമിഷം മുതൽ ഉറക്കം നഷ്ടപ്പെടുകയായിരുന്നു. സാധാരണ പെൺകുട്ടികളെ പോലെ വിവാഹം എന്നൊരു സ്വപ്നം ഉണ്ടായിരുന്നെങ്കിലും അത്ര പെട്ടന്നൊരു വിവാഹം ചിന്തയിലില്ലായിരുന്നു. പഠിച്ചൊരു ജോലി വാങ്ങി അച്ഛനും അമ്മയും തണലായി മാറണമെന്നൊരു മോഹമുണ്ടായിരുന്നു. വിവാഹത്തിന് തന്റെ സമ്പാദ്യവും കൂടി ചേർത്ത് വെയ്ക്കണമെന്നുണ്ടായിരുന്നു.. മൂന്ന് പെണ്മക്കൾ ഒരു വയസ്സിന്റെ വ്യത്യാസത്തിൽ വളർന്നു നിൽക്കുന്നതിന്റെ ദൈന്യത അച്ഛന്റെ കണ്ണിലും അമ്മേടെ ശാസനയിലും തെളിഞ്ഞതോടെ മറ്റെല്ലാം മറന്നു തല കുലുക്കി.. ഇഷ്ടക്കേടൊന്നും ഉണ്ടായിരുന്നില്ല. എന്നായാലും വേണ്ടതാണ്..

പിന്നെയെല്ലാം പെട്ടന്നായിരുന്നു.. കൃഷ്ണേന്ദുവിനെ കാണാനെത്തി അവളുടെ നല്ല പാതി… പേര് സജീവ്.. വീട്ടിൽ ജീവനെന്നു വിളിക്കും. കഴിഞ്ഞ മൂന്നുവർഷമായി ഗൾഫിലാണ് . ലീവ് തീരാറായപ്പോഴായിരുന്നു കാണാൻ വന്നത്.. അതുകൊണ്ട് തന്നെ വന്നു കണ്ട അന്ന് തന്നെ വാക്കാൽ ഉറപ്പിച്ചു.. തിരിച്ചു പോകുന്നതിന്റെ നാലു ദിവസം മുൻപ് വിവാഹം.. പ്രാണന്റെ പാതിയെന്നു ഭഗവാനാൽ നിശ്ചയിക്കപ്പെട്ടാൽ, കണ്ടു മുട്ടലുകൾക്ക് പ്രാധാന്യമൊന്നുമില്ലാതെ ജീവിതത്തിലേക്ക് ചേർത്ത് വെയ്ക്കപ്പെടുക തന്നെ ചെയ്യും.. ഒരൊറ്റ തവണ അഞ്ചുമിനിറ്റ് നീളുന്ന സംഭാഷണങ്ങൾക്കൊടുവിൽ നിറഞ്ഞ പുഞ്ചിരിയോടെ സജീവ് കൃഷ്ണയോട് ഈ വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിച്ചു.. ഇരുവരുടെയും കണ്ണുകളിൽ പ്രണയം തുടിക്കാഞ്ഞത് കൊണ്ടാണോ എന്തോ.. യാതൊരു സങ്കോചവുമില്ലാതെ അവൾ പുഞ്ചിരിച്ചു. സമ്മതമെന്ന മട്ടിൽ.. അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷയും പകപ്പും ഉള്ളിൽ നിറച്ചു കൊണ്ട് സജീവന്റെ താലി കൃഷ്ണേന്ദുവിന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു.. പുതിയ വീട്, ചുറ്റുപാടുകൾ, ഈ ഒരു പറിച്ചു നടലിന്റെ വേദന പെണ്ണിന് മാത്രം അവകാശപ്പെട്ടതാണ്.. കണ്ണീരോടെ വിട പറഞ്ഞു വീട്ടുകാരിൽ നിന്ന് അകലുമ്പോൾ അതാണ് ലോകത്തിലെ ഏറ്റവും വലിയ വേദനയെന്നു തോന്നും… ആ നിമിഷം മുതൽ അവളുടെ ജീവിതം മാറി തുടങ്ങുകയാണ്.. ഒരുമാത്ര പോലും പിരിഞ്ഞിരിക്കാൻ കഴിയാത്തത്ര അടുപ്പത്തോടെ അവൾ തന്റെ പുരുഷനിലേക്ക് ചേരും… അതിന് മുൻപ് അവൾക്കൊരു വലിയ കടമ്പ ചാടിക്കടക്കണം… ആദ്യരാത്രി.. അജ്ഞതയുടെയും പേടിയുടെയും മുഖപടം ചീന്തിയെറിഞ്ഞു കൊണ്ട്.. പൂർണതയുടെയും നിർവൃതിയിലേക്കുള്ള കടമ്പ.. ആ രാത്രി, പരിചയമുള്ള പുരുഷന്റെ മുൻപിൽ പോലും ഭയന്ന് ചെല്ലുന്ന നവവധുക്കളെക്കാൾ കഷ്ടമായിരുന്നു കൃഷ്ണയുടെ അവസ്‌ഥ.. ഉടലാകമാനം പൂക്കുന്ന വിറയലായിരുന്നില്ല അവളുടേത്.. ഉള്ളിൽ ഗ്രസിച്ചത് ഭയം മാത്രമായിരുന്നു. ആദ്യമായി അച്ഛനല്ലാതെ ഒരു പുരുഷന്റെ അരികിൽ കിടന്നുറങ്ങാൻ പോകുന്നതിന്റെ ഭയം.. പക്ഷെ, പരിചയക്കേടുകൾ കൊണ്ട് സമ്പുഷ്ടമായത് കൊണ്ട്, വിസ ശരിയായി കൊണ്ടുപോകും വരെ ഒരു പ്രണയകാലം ആഘോഷിക്കാമെന്ന് ജീവൻ പറയുമ്പോൾ അതിലേറ്റവും സന്തോഷം കൃഷ്ണയ്ക്ക് തന്നെ ആയിരുന്നു.. ആ സ്നേഹത്തിൽ തന്നെ അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു.. വീട് വിട്ടു പോന്നതിന്റെ വേദനയായി ജീവനതിനെ കണ്ടു.. അവൾക്കാവട്ടെ ആ കണ്ണുനീർ അവന്റെ കരുതലിനുള്ള നന്ദി സൂചകമായിരുന്നു.. പരസ്പരം ഒന്ന് ശരിക്ക് സംസാരിക്കും മുൻപ് തന്നെ ജീവൻ ഗൾഫിലേക്ക് പറന്നു.. യാതൊരു വികാരങ്ങളും ഉള്ളിൽ നിറയ്ക്കാതെ, അത്യാവശ്യത്തിനു മാത്രം സംസാരിച്ചു പോയ നാല് രാത്രികളിൽ നിദ്രാദേവി അവളെ അനുഗ്രഹിച്ചിരുന്നു.. എന്നും മുറിയിൽ കൂട്ട് കിടന്നൊരാൾ നഷ്ടപ്പെട്ട അവസ്ഥ മാത്രമേ അവൻ യാത്ര പറഞ്ഞു പോയപ്പോൾ… കൃഷ്ണയ്ക്കുണ്ടായിരുന്നുള്ളൂ.. എന്നാൽ രാത്രിയുടെ കറുപ്പ് ഏറും തോറും അവളുടെ നിദ്രയ്ക്കും ഭംഗം വന്നു കൊണ്ടിരുന്നു.. ഏകാന്തതകൾ അവളെ ഒരു പ്രണയിനിയാക്കി മാറ്റി.. പിന്നെ നിരന്തരം ഫോൺവിളികൾ ആയിരുന്നു… . നോർമൽ കോളിൽ നിന്ന് വീഡിയോ കോളിലേക്ക് മാറുമ്പോൾ പ്രണയത്താൽ കൂമ്പിയ മിഴികളും ചോര തുടിക്കുന്ന കവിളുകളുമായിരുന്നു.. ലജ്ജ കൊണ്ട് വിവശയാകുമ്പോൾ വാക്കുകൾ അതിൽ മറഞ്ഞു നിന്നു.. മുഖമുയർത്തി ഒന്ന് നോക്കാത്ത കൃഷണയോട് ജീവൻ പല തവണ വഴക്കുണ്ടാക്കിയെങ്കിലും ഉടലിനെ പൊതിയുന്ന നാണവും വിറയലും അവളുടെ കണ്ണുകളെ ഇറുകെ അടയ്ക്കാൻ തന്നെ പ്രേരിപ്പിച്ചു.. ഒരിക്കൽ പോലും താനൊന്ന് ചുംബിക്കാതെ പോന്ന അധരമവനിൽ നഷ്ടബോധം ഉണർത്തിയപ്പോൾ അവനും വോയിസ്‌ കാൾ മാത്രം തെരഞ്ഞെടുത്തു.. കാണും തോറും പ്രണയത്താൽ സ്വയം നഷ്ടപ്പെട്ടിരുന്നു.. ഒന്ന് സ്പർശിക്കാൻ പോലും കഴിയാതെ കണ്ടുകൊണ്ട് അകന്നിരിക്കുന്നതിന്റെ വേദന കൂടിയപ്പോൾ ഇരുവരുടെയും പ്രണയം മിഴിനീരായി ഒലിച്ചിറങ്ങി… ആത്മാവിന്റെ ആഴങ്ങളിലേക്ക് തറഞ്ഞു കയറിയ പ്രണയത്താൽ ഇരുവരും വിവശരായിരുന്നു… ആ വിവശത കഴിവതും വേഗത്തിൽ ഒന്ന് ചേരാനുള്ള മോഹത്തെ കൂട്ടി… അവളുടെ പ്രണയം നിറഞ്ഞ കണ്ണുകളിൽ അവനു സ്വയം നഷ്ടപ്പെടണമായിരുന്നു.. അവൾക്കോ.. അവന്റെ കണ്ണുകളിലെ ചുഴിയിൽ ഓടി മറയാനുള്ള വ്യഗ്രതയും… മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ, ആ ദിവസം വന്നെത്തി… നിറയെ പരിഭ്രമത്തോടെ ഓരോ ദിവസവും എണ്ണി കാത്തിരുന്ന ആ നിമിഷം… അവരുടെ ഹൃദയം ഒരുത്സവത്തെ വരവേൽക്കും പോലെ തുടി കൊട്ടിയുണർന്നു നിന്നു.. വരാൻ പോകുന്ന പ്രണയക്കുളിരിൽ ഓരോ രോമകൂപങ്ങളും എഴുന്നു നിന്നു… ഞരമ്പുകളിൽ കൂടി ചുടുരക്തം ഒഴുകി പരന്നു… മണിക്കൂറുകൾ എണ്ണി വരുന്ന ഓരോ മെസ്സേജുകളും അവളുടെ കവിളിലെ അരുണാഭ കൂട്ടി.. ഹൃദയത്തിൽ നിന്നൊരു വിറയൽ ചുണ്ടിൽ പടർന്നു… നാളെ രാവിലെയാണ് ഫ്‌ളൈറ്റ്..കൃഷ്ണയുടെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും അനിയത്തിമാരും നേരത്തെ വന്നിരുന്നു.. അവളുടെ ആദ്യത്തെ ഫ്‌ളൈറ്റ് യാത്ര അതും തനിച്ച്… ഉള്ളിലെ സങ്കോചങ്ങളൊക്കെ പുതു ജീവിതത്തിന്റെ പ്രഭയിൽ മാഞ്ഞു പോയിരുന്നു.. ബാഗ് അടുക്കുമ്പോൾ വാതിൽ മറവിൽ നിന്നൊരു വിങ്ങല് കേട്ടപ്പോഴാണ് ഇടനെഞ്ചു പിടഞ്ഞത്… ഇന്ദുവും നന്ദുവും താൻ പായ്ക്ക് ചെയ്യുന്നത് കണ്ട് കരയുകയാണ്.. കൈയ്യിൽ നിന്ന് ഏതോ ഒരു പൊതി താഴെ വീണു.. ഇതുവരെ ഇങ്ങനെ ഒന്നിനെക്കുറിച്ച് ഓർക്കാതെ ഇരുന്നതിന്റെ കുറ്റബോധം കൊണ്ടോ എല്ലാവരെയും വിട്ടു പോകേണ്ടി വരുന്നുവെന്നതിന്റെ വേദനകൊണ്ടോ ഹൃദയം അലറിക്കുതിച്ചു. ഇരുകൈകൾക്കൊണ്ടും അവരെ ചുറ്റിപ്പിടിച്ചു കരയുമ്പോൾ നിറയുന്ന കണ്ണുകളെ മറച്ചുകൊണ്ട് ‘അമ്മ വഴക്ക് പറഞ്ഞു..

ജീവേട്ടന്റെ വീട്ടിലെല്ലാവർക്കും താൻ പോരുന്നതിൽ വിഷമം ഉണ്ടെങ്കിലും ഒരുമിച്ച് ജീവിക്കേണ്ടവരല്ലേ എന്നൊരു ന്യായം കണ്ടെത്തി ഒഴിവാക്കി.. വീട്ടിലേക്ക് പുതിയൊരഥിതി എത്തുമ്പോൾ അതുവരെ ആ വീട്ടിൽ നില നിന്നിരുന്ന രീതിക്ക് വ്യതിയാനം വരും.ചിലപ്പോഴൊക്കെ അത് ഒരിഷ്ടക്കേടിനും തിരി കൊളുത്തും. അവിടെ നിന്ന് ദാമ്പത്യത്തിലെ ആദ്യത്തെ പ്രശ്നം തുടരും.. പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ തടസമായി മുന്നിൽ വരുന്ന കുഞ്ഞു കാര്യങ്ങൾ.. പക്ഷെ കൃഷ്ണയെ സംബന്ധിച്ച് ആ വീട് സ്വർഗ്ഗമായിരുന്നു. സജീവന്റെ അനിയത്തിക്കുള്ള സ്ഥാനം തന്നെ അവൾക്കുമുണ്ടായിരുന്നു.. അച്ഛനൊപ്പമുള്ള രാവിലത്തെ നടത്തവും അനിയത്തിക്കൊപ്പമുള്ള കോളേജിൽ പോക്കും അമ്മയ്‌ക്കൊപ്പമുള്ള സായാഹ്നങ്ങളും ഇനി അവരെ പോലെ തനിക്കും വേദനയുണ്ടാക്കും എന്നോർക്കേ അവളിലും വേദന കണ്ണീരായി പുറത്തേക്ക് ഒഴുകി. ജീവേട്ടന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കാൻ അമ്മ പഠിപ്പിച്ചിട്ടുണ്ട്.. ഓരോന്ന് പഠിപ്പിച്ചു തരുമ്പോഴും കണ്ണ് നിറയുമായിരുന്നു.. താൻ കൂടി പോകുന്നു എന്നത് കൊണ്ടാണെന്ന് തോന്നിയെങ്കിലും പെട്ടന്ന് ഏട്ടന്റെ അടുത്തേക്ക് എത്താൻ ഉള്ളം വെമ്പിയിരുന്നു… അന്ന് പഴയപോലെ അച്ഛനും അമ്മയ്ക്കും അനിയത്തിമാർക്കും ഒപ്പമാണ് കിടന്നത്.. വീട്ടിൽ അങ്ങനെയായിരുന്നു.. എന്തേലും അസുഖം വന്നാലോ കോളേജിൽ നിന്ന് ടൂർ പോകുമ്പോഴോ ഒക്കെ അച്ഛന്റെയും അമ്മയുടെയും ഒപ്പം തന്നെ കിടക്കണമെന്ന് വാശി പിടിക്കും… കണ്ണുനീർ നെറുകെ വീഴുമ്പോൾ മനസ്സിലായി തന്നെപ്പോലെ അമ്മയും കരയുവാണെന്ന്… “അമ്മെ…” “മ്മ്…” “എല്ലാവര്ക്കും ഇത്ര വിഷമം ആണെങ്കിൽ ഞാനിവിടെ തന്നെ നിന്നോളാം..” അമ്മ പെട്ടെന്നെന്റെ വാ പൊത്തി.. “പോകുമ്പോൾ വിഷമം ഉണ്ട്. അതിനേക്കാൾ നിങ്ങൾ പിരിഞ്ഞിരിക്കുന്നതിലുണ്ട്.. അടുത്തായിരുന്നപ്പോൾ ആഗ്രഹിക്കുമ്പോഴൊക്കെ ഓടി വന്നു കാണുമായിരുന്നു. ഇവിടെ മോൾക്ക് എല്ലാത്തിനും കൂടെ നില്ക്കാൻ നല്ലൊരു കുടുംബവും ഉണ്ട്.. വിവാഹം കഴിപ്പിച്ചയക്കുമ്പോൾ ഇതേപോലെ സങ്കടം ഉണ്ടായിരുന്നു.. പക്ഷെ അതുകൊണ്ട് വിവാഹം വേണ്ടെന്ന് വെച്ചില്ലല്ലോ…” “മോന്റെ ഇഷ്ടങ്ങൾ ഒക്കെ നോക്കി ജീവിക്കണം… വഴക്കൊന്നും ഉണ്ടാക്കരുത്…” അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അച്ഛന്റെ കൈകളും തന്നെ വന്നു മൂടി.. ഒപ്പം അവർ ഇരുവർക്കും മീതെ അനിയത്തിമാരുടെയും… കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. മൂന്നുമണിക്ക് വീട്ടിൽ നിന്നിറങ്ങണം. രണ്ടു മണിക്ക് അലാറം വെച്ചിരുന്നു. ജീവേട്ടൻ ഇടയ്ക്കൊക്കെ വിളിച്ചെങ്കിലും ഒന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.. മണിക്കൂറുകൾ എണ്ണിയുള്ള കാത്തിരിപ്പുകൾ മെസ്സേജിലൂടെ എത്തുമ്പോൾ ഉള്ളം വേവുമ്പോഴും അറിയാതെ ഒരു തരിപ്പ് കയറി.. മനസ്സും ശരീരവും ആ സാമിപ്യത്തിനു വേണ്ടിയാണു കൊതിക്കുന്നത്.. പക്ഷെ ഉറ്റവരെ വിട്ടുപോകാൻ ഇതുവരെ തോന്നാതെ ഇരുന്നൊരു വേദന.. നിദ്ര കൈയ്യൊഴിഞ്ഞതോടെ അലാറമടിക്കും മുൻപ് എഴുന്നേറ്റു കുളിച്ചു വന്നു . അനിയത്തിമാർ മൂന്നും കൂടി കട്ടയ്ക്ക് നിന്ന് കളിയാക്കി സങ്കടം മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്… ജീവേട്ടന്റെ അനിയത്തി സഞ്ജനയ്ക്കാണ് ഏറ്റവും വിഷമം. ഇതുവരെ അവൾക്ക് താനായിരുന്നു അടുത്ത കൂട്ടുകാരി.. പ്രാർഥന കഴിഞ്ഞിറങ്ങുമ്പോൾ എന്നെ കരയിക്കാതെയിരിക്കാൻ എല്ലാവരും ശ്രമിച്ചെങ്കിലും അനുഗ്രഹം വാങ്ങുമ്പോൾ പരാജയപ്പെട്ടിരുന്നു.. ജീവേട്ടന്റെ അമ്മയും അച്ഛനും സ്നേഹത്തോടെ ഓരോന്ന് പറഞ്ഞു തരുമ്പോൾ എന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞത് സന്തോഷം കൊണ്ട് കൂടിയായിരുന്നു.. മകൾക്ക് നല്ലൊരു കുടുംബം കിട്ടിയതിലെ സന്തോഷം.. ഏട്ടന്റെ കൂടെപ്പഠിച്ച ഒരാളുടെ അനിയൻ കൂടിയുണ്ടായിരുന്നു ഞങ്ങളുടെ കൂടെ.. അരവി.. എന്റെ പ്രായം തന്നെയായിരുന്നു.. ആദ്യമായതിന്റെ പരിഭ്രമം മൂലം കണ്ണീരിനൊപ്പം വിയർപ്പ് തുള്ളികളും കുത്തിയൊലിച്ചു. കണ്ണീരോടെ ഏവരോടും യാത്ര പറഞ്ഞു തിരിയുമ്പോൾ അരവി ട്രോളി ഉന്തി മുന്നോട്ട് പോയിരുന്നു. ഹാൻഡ് ബാഗിൽ നിന്ന് പാസ്പോർട്ട് ഉൾപ്പെടെയുള്ള ഡോക്യൂമെന്റ്സ് കൈയ്യിൽ എടുത്തുകൊണ്ട് അവനു പിന്നാലെ നടന്നു.. തിരിഞ്ഞു നോക്കാൻ ഉള്ളം പെരുമ്പറ കൊട്ടിയപ്പോൾ കണ്ടു, കണ്ണീരോടെ തന്റെ ഒരു നോക്കിനു കാത്ത് നിൽക്കുന്ന വീട്ടുകാരെ.. തിരികെ വിറയ്ക്കുന്ന കൈകളോടെ കൈവീശി കാണിച്ചുകൊണ്ട് ഉള്ളിലേക്ക് നടന്നു.. ബോഡിങ് പാസ്സ് കിട്ടിയെന്നു പറയാൻ ഫോൺ ചെയ്തപ്പോൾ കണ്ടു, ഒരുഗ്ലാസ്സിനു അപ്പുറം നിന്ന് കൈ വീശുന്ന അവരെ.. ആ നിമിഷം എല്ലാം വലിച്ചെറിഞ്ഞുകൊണ്ട് അവർക്കടുത്തേക്ക് തന്നെ ഓടിച്ചെല്ലാൻ തോന്നി.. പിന്നിൽ നിന്ന് അരവി വിളിച്ചപ്പോൾ കണ്ണുനീർ തുടച്ചുകൊണ്ട് തിരിഞ്ഞു നോക്കി മുന്നോട്ട് നടന്നു. എമിഗ്രേഷൻ കടന്നു ഗേറ്റ്‌ നമ്പറിലേക്ക് നടക്കുമ്പോൾ ഉള്ളത്തെ ഉണർത്താൻ എന്ന പോലെ ജീവേട്ടന്റെ ശബ്ദം തേടിയെത്തി.. പ്രണയത്തോട് കൂടിയുള്ള ആദ്യത്തെ കാഴ്ചയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഒരിക്കലും കയറിയിട്ടില്ലാത്ത എസ്‌കലേറ്റർ വഴി യാതൊരു സങ്കോചവുമില്ലാതെ കയറി ഇറങ്ങിയത് അറിഞ്ഞിരുന്നില്ല.. ഇനിയൊന്നു തിരിഞ്ഞു നോക്കിക്കേ എന്ന് ഏട്ടൻ പറഞ്ഞപ്പോഴാണ് താൻ വന്നത് എങ്ങനെയെന്ന് കണ്ടത്.. എയർപോർട്ടിലെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന കൂട്ടത്തിൽ എസ്‌കലേറ്റർ തന്നിലുണർത്തിയ ഭീതിയാണ് പ്രണയത്തിന്റെ മാസ്മരികതയിൽ മറഞ്ഞു പോയതെന്ന് ഓർത്തപ്പോൾ ഒരു പുഞ്ചിരി നിറഞ്ഞു… ഫ്ലൈറ്റ് റൺവേയിൽ കൂടി ഓടിത്തുടങ്ങുമ്പോൾ വയറ്റിലെന്തോ ആന്തൽ ഉയർന്നിരുന്നു… അപ്രതീക്ഷിതമായി ഉയർന്നപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി.. സീറ്റിലേക്ക് തല ചായ്ച്ചു വെച്ചുകൊണ്ട് കണ്ണുകൾ ഇറുകെയടച്ചു. ചെവികൾ കൊട്ടിയടഞ്ഞിരുന്നു… ഉള്ളിലെ ആന്തലിനു മുകളിൽ ജീവേട്ടന്റെ മുഖം നിറഞ്ഞു നിന്നു.. മേഘ പാളികൾ തീർത്ത ചെറിയ ഇളക്കങ്ങൾ അറിഞ്ഞപ്പോൾ സഞ്ചരിക്കുന്ന ഫ്ളൈറ്റ് ഇപ്പോൾ താഴേക്ക് പതിച്ചു തകരുമെന്നും ജീവേട്ടനുമായി ഒരിക്കലും ഒന്ന് ചേരാൻ കഴിയില്ലെന്നും ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒരു തണുത്ത സ്പർശം കൈയ്യിൽ പതിഞ്ഞപ്പോഴാണ് കണ്ണുകൾ തുറന്നത്.. മിഴിനീർ തുടച്ചു കൊണ്ട് ആ മൂന്നു വയസ്സുകാരിയെ നോക്കി പുഞ്ചിരിച്ചു.. അവൾ സ്വകാര്യം പറയുന്നത് പോലെ കൊഞ്ചി ചോദിച്ചു. “ആന്റിക്ക് പേടിയാണോ…” അതെയെന്ന് തല കുലുക്കുമ്പോൾ അവൾ മൂക്കിൽ വിരൽ വെച്ച് ഷെയിം പറഞ്ഞു.. വളരെ പെട്ടന്ന് തന്നെ അവളോടും അവളുടെ അമ്മയോടും കൂട്ടായി. ലാൻഡിംഗ് സമയത്ത് ശരീരത്തിലെ ഭാരം കുറഞ്ഞു പോകുന്നപോലെ തോന്നി കണ്ണുകൾ ഇറുകെയടച്ചു.. വീണ്ടും അതെ തല ചുറ്റലും ചെവി കൊട്ടിയടയ്ക്കലും.. റൺവേയിലൂടെ സ്പീഡിൽ പോകുമ്പോൾ തന്നെ കളിയാക്കി പൊട്ടിച്ചിരിക്കുന്ന ആ മൂന്നു വയസ്സുകാരിയോട് ഒരുപാടിഷ്ടം തോന്നി.. പ്രണയം കൊണ്ടും വാത്സല്യം കൊണ്ടും സൗഹൃദം കൊണ്ടും ഉള്ളിലെ ഭയത്തെ മറി കടക്കാമെന്നവൾ തിരിച്ചറിഞ്ഞു..

ലഗ്ഗേജ് കളക്ട് ചെയ്തു ആ സുന്ദരിമോൾക്ക് നല്ലൊരുമ്മയും കൊടുത്തു വീണ്ടും കാണാമെന്നു പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു. അവരെ കൂട്ടാൻ ആ കുട്ടിയുടെ അച്ഛൻ വന്നിരുന്നില്ല. അരമണിക്കൂർ സമയം കൂടി വേണമെന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് അവർ ഉള്ളിൽ തന്നെ നിന്നു.. അരവിക്കൊപ്പം പുറത്തേക്ക് നടക്കുമ്പോൾ കണ്ടു അക്ഷമനായി കാത്ത് നിൽക്കുന്ന ജീവേട്ടനെ.. ശരീരത്തിൽ നിന്നകന്നു മാറിയ വായു പോലെ കാലുകൾ ഒന്ന് നിശ്ചലമായി. ട്രോളി തള്ളി മുന്നിൽ നീങ്ങിയ അരവി സജീവനെ കണ്ട് കൃഷ്ണയ്ക്ക് നേരെ നോക്കി.. “പെങ്ങളെ.. ബാക്കി ആലോചന വണ്ടിയിൽ കയറിയിട്ട് പോരെ. . ” കുസൃതിയോടെയുള്ള ആ ചോദ്യത്തിൽ സജീവന്റെ കണ്ണുകളുമായി ഇടഞ്ഞു നിന്ന കൃഷ്ണയുടെ കണ്ണുകളിൽ ലജ്ജയുടെ തുടിപ്പേറി… ഇരുവർക്കും പരസ്പരം മറന്നു കെട്ടിപ്പുണരാൻ തോന്നി… സജീവൻ പെട്ടന്ന് അവളിൽ നിന്ന് മിഴികൾ അടർത്തി മാറ്റി വെളിയിലേക്ക് വന്ന അരവിയോട് കുശലാന്വേഷണം നടത്തി. താൻ അരവിയെ അവന്റെ റൂമിലേക്ക് വിടാമെന്ന് പറഞ്ഞിട്ടും അവൻ ഒഴിഞ്ഞു മാറി… വണ്ടിയിൽ കേറി സീറ്റ് ബെൽറ്റിട്ടിട്ടു സജീവൻ കൃഷ്ണയെ ഒന്ന് നോക്കി.. അതുവരെ അവനെ തന്നെ നോക്കിയിരുന്നവൾ ഒരാന്തലോടെ മിഴികൾ പിൻവലിച്ചു… “സീറ്റ് ബെൽറ്റിട്.. നമ്മുടെ സ്വർഗ്ഗത്തിലെത്തിയിട്ട് ബാക്കി ചോരയൂറ്റി കുടിക്കാം..” അത് കേൾക്കെ അവളുടെ മിഴികൾ പിടച്ചു.. കവിളുകൾ തുടിച്ചു.. മുഖം ചുവന്നു തുടുത്തൊരു തക്കാളിപ്പഴം പോലെയായി… വെപ്രാളം കൊണ്ട് അവൾക്ക് സീറ്റ് ബെൽറ്റിടാൻ കഴിഞ്ഞില്ല. സജീവൻ വലത്തേ കൈ നീട്ടി സീറ്റ് ബെൽറ്റിട്ടു കൊടുത്തു.. വലത്തേ തോളിലും ഇടത്തെ കൈയ്യിലും അവന്റെ സ്പർശനമേറ്റപ്പോൾ അടിവയറ്റിൽ നിന്നൊരാന്തലുയർന്നവൾ വിയർക്കാൻ തുടങ്ങി.. ഏസിക്ക് തണുപ്പ് കുറവാണോ എന്നവൻ ചോദിച്ചുകൊണ്ട് അല്പം കൂടി കൂട്ടിയിട്ടു… വണ്ടി മുന്നോട്ട് എടുക്കവേ, അവളുടെ ഇടത്തെ കൈ അവന്റെ വലം കൈയ്യിൽ ഒതുങ്ങി.. “കൈ തണുത്തു മരവിച്ചല്ലോ.. എന്ത് പറ്റിയെന്റെ പെണ്ണിന്…” ചോദ്യത്തിനൊപ്പം ഒരു നേർത്ത നോട്ടം അവളുടെ മുഖത്തേക്ക് പാറി വീണു.. ആ നോട്ടം തെന്നിമാറിയവളുടെ ചുണ്ടുകളിലെത്തി.. ഉവ്വ്.. അത് വിറച്ചുകൊണ്ട് തന്നെ ക്ഷണിക്കുന്നു… അത് മനസ്സിലാക്കിയ സജീവന്റെ ഉള്ളിൽ ഒരു ചിരി പടർന്നു.. പ്രണയത്തിന്റെ മാധുര്യമേറിയ ചിരി.. അവളുടെ ഇടം കൈ കോർത്ത് പിടിച്ചുകൊണ്ട് ഒരു മിന്നൽ ചുംബനം നൽകി, ഒന്നുമറിയാത്ത മട്ടിൽ ഏറു കണ്ണിട്ട് അവളെ നോക്കിക്കൊണ്ട് അവൻ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്തു.. ആദ്യത്തെ ചുംബനത്തിൽ അവളുടെ ഉടൽ വിറച്ചത് വിരൽത്തുമ്പിലൂടെ അവനറിഞ്ഞിരുന്നു.. അവളോ ഒരക്ഷരം പോലും സംസാരിക്കാൻ കഴിയാത്തത്ര വികാരവിവശയായിരുന്നു. ഹൃദയം പൊട്ടിത്തെറിക്കും വേഗത്തിൽ മിടിപ്പ് കൂടുമ്പോൾ ചിന്തകളെ ഗതി മാറ്റിയൊഴുക്കാൻ അവൻ നാട്ടിലേക്ക് കാൾ ചെയ്തു.. രണ്ടു വീട്ടിലും വിളിച്ചു സംസാരിച്ചു ഫോൺ വെയ്ക്കുമ്പോൾ അവർ താമസിക്കുന്ന ബിൽഡിങ്ങിനു അരികിൽ എത്തിയിരുന്നു.. “കൃഷ്ണ…” “മ്മ്മ്… “ഏതോ ഗർത്തത്തിലെന്നപോലെ അവൾ വിളി കേട്ടു.. “ഇതുവരെ എന്നോടൊന്നു മിണ്ടിയത് പോലുമില്ലല്ലോ…” കണ്ണുകൾ പിടച്ചിലോടെ പിൻവലിച്ചുകൊണ്ടവൾ മുഖം കുനിച്ചു.. “എന്നെ വേണ്ടേ നിനക്ക്..” ആ ചോദ്യം കർണപുടങ്ങളെ തുളച്ചു കയറുമ്പോൾ മിഴിനീരോടെ അവൾ അവന്റെ വാ ഇടം കയ്യാൽ പൊത്തി..അവനത് മെല്ലെ അടർത്തി മാറ്റി… “പിന്നെന്താ.. എന്നെ പേടിയാണോ…” അവൾ മുഖം കുനിച്ചു കൊണ്ട് തന്നെ അല്ല എന്ന മട്ടിൽ തലയാട്ടി.. ഹൃദയമിപ്പോൾ പൊട്ടിത്തെറിക്കും വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു.. “നിന്നോട് കൂടെ ഞാനുണ്ടാകും കൃഷ്ണ.. എല്ലായ്പ്പോഴും… എന്റെ ജീവൻ തന്നെ നിനക്കുള്ളിൽ ഇരുന്ന് മിടിക്കുമ്പോൾ, നിന്റെ ഒരു നോട്ടം പോലും എന്നെ തേടി വരാതെ ഇരിക്കുമ്പോൾ എനിക്കുണ്ടാകുന്ന വേദനയെ നീ അറിയുന്നില്ലേ.. നിന്റെ ആദ്യ കാഴ്ചയെ തേടി കാത്തു നിന്ന എനിക്ക് മുൻപിൽ കണ്ണുകൾ താഴ്ത്തിപ്പിടിച്ചു നിന്റെ പ്രണയത്തെ നീ മറച്ചു പിടിച്ചു… എന്തിനു വേണ്ടി..” അത്രമേൽ കടുത്ത ശരങ്ങൾ ഏൽക്കാൻ കഴിയാത്ത പോൽ അവളൊന്നു വിതുമ്പി.. പെട്ടന്ന് തന്നെ അവന് നേരെ തിരിഞ്ഞു, കുറ്റി രോമങ്ങൾ കൊണ്ട് അലംകൃതമായ കവിളിൽ വിറയ്ക്കുന്ന ചുണ്ടുകൾ ചേർത്തു… തന്റെ പെണ്ണിന്റെ ആദ്യത്തെ ചുംബനം കണ്ണുകളടച്ചു സ്വീകരിക്കുമ്പോൾ അവന്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ അടർന്നു വീണു. പുഞ്ചിരിച്ചു കൊണ്ട് ലഗ്ഗേജ് എടുത്ത് അവളെയും കൂട്ടി ലിഫ്റ്റിലേക്ക് കേറുമ്പോൾ തന്നെ നോക്കാൻ കഴിയാതെ മിഴികൾ പതറിക്കുന്നതും കവിളുകൾ അരുണാഭമാകുന്നതും അവൻ കണ്ടു.. ഫ്ലാറ്റിൽ കയറി ഡോർ ലോക്ക് ചെയ്യുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു നടുക്കം പോലെ അവനു തോന്നി.. പ്രണയം ചിലപ്പോൾ ലജ്ജ മാത്രമല്ല നടുക്കവും സൃഷ്ടിക്കുമെന്നോർത്തവൻ ചിരിയോടെ ബെഡ്റൂമിലേക്ക് നടന്നു. ഓരോന്നും അവൾക്ക് പറഞ്ഞു കൊടുത്തിട്ട് ഫ്രഷ് ആയിട്ടിരിക്ക് ഉച്ചയ്ക്കത്തേക്കുള്ള ഫുഡ് പാർസൽ വാങ്ങാമെന്നു പറഞ്ഞു കൊണ്ട് ഡോർ ലോക്ക് ചെയ്തു പുറത്തേക്ക് പോയി.. ഒരുമിച്ച് പോയി കഴിക്കാമെന്ന പ്ലാൻ ആയിരുന്നെങ്കിലും കുറച്ചു സമയം അവളെ തനിച്ചു വിടുന്നതാണ് നല്ലതെന്ന് സജീവന് തോന്നി.. ഫുഡ് വാങ്ങി വന്ന്, എല്ലാം ടേബിളിൽ എടുത്ത് വെച്ചപ്പോഴാണ് കൃഷ്ണ കുളി കഴിഞ്ഞിറങ്ങിയത്.. വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ച അവളുടെ കഴുത്തും അതിൽ തെളിഞ്ഞു നിന്ന നീലഞരമ്പുകളിലും കണ്ണുകൾ അനുസരണയില്ലാതെ പാറി വീഴുമ്പോൾ അവൻ പെട്ടന്ന് ഹാളിലേക്ക് തിരിഞ്ഞു നടന്നു.. ആദ്യത്തെ ഉരുള അവൾക്ക് നൽകുമ്പോൾ, നിറഞ്ഞ മിഴികളിൽ ഇരുവരും പ്രണയം പങ്കു വെച്ചു… ദീര്ഘയാത്രയുടെ ആലസ്യവും നിറഞ്ഞ വയറും പ്രിയപ്പെട്ടവന്റെ സാന്നിധ്യവും കൊണ്ട് കണ്ണുകൾ കൂമ്പിയടഞ്ഞു… ഫോണിൽ എന്തോ നോക്കിക്കൊണ്ട് ഇരുന്ന സജീവ് ഉറക്കം തൂങ്ങി സോഫയിൽ ഇരിക്കുന്ന അവളെ കോരിയെടുത്തു ബെഡിൽ കൊണ്ട് കിടത്തി. അവൾക്കരുകിൽ ചേർന്ന് കിടന്നുകൊണ്ടവളെ മാറിലേക്ക് വലിച്ചു ചേർത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു.. ഉറക്കം വിട്ടൊഴിഞ്ഞവൾ ആലസ്യത്തോടെ മുഖമുയർത്തുമ്പോൾ പ്രണയത്തോടെ അവളെ നോക്കി കിടക്കുന്ന സജീവന്റെ മിഴികളുമായി കൊരുത്തു.. ചുണ്ടിലേക്ക് ആഴ്ന്നിറങ്ങിയ ആദ്യത്തെ ചുംബനത്തിന്റെ കിതപ്പോടെ പ്രണയം പെയ്യാൻ തുടങ്ങി… അവൾക്ക് താനപ്പോൾ പ്രണയം തിരഞ്ഞു നടന്ന നാട്ടുവഴികളിൽ ആണെന്ന് തോന്നി.. ചാറ്റൽ മഴയ്‌ക്കൊപ്പം അലസിപ്പൂമരം അവൾക്ക് മീതെ പ്രണയം വാരി വിതറി… സുഖമുള്ള നോവുകൾക്കപ്പുറം നിർവൃതിയുടെ പുതുശിഖരങ്ങൾ നാമ്പിടുന്നതും വീണ്ടും വീണ്ടും തന്നെ തേടി ആ മഴയെത്തുന്നതും ആ മഴയോളങ്ങളിൽ ഉലഞ്ഞു കൊണ്ടവൾ അവളുടെ പ്രണയത്തെ പൂർണമായും കരസ്ഥമാക്കി.. നിദ്ര വിട്ടൊഴിയുമ്പോൾ ലജ്ജയോടെ ആ മാറിൽ മുഖം ചേർക്കുമ്പോൾ അവളുടെ നാവിനു ജീവൻ വെച്ചു.. ഫ്‌ളൈറ്റിൽ വെച്ച് പാൽപ്പല്ലുകൾ കാട്ടി തന്നെ ചിരിപ്പിച്ച മൂന്നര വയസ്സുകാരിയെ കുറിച്ച് പറയുമ്പോൾ അവളിലൊരു മാതൃഭാവം പൊട്ടിവിടരുന്നത് അവൻ കണ്ടു.. “ആഹാ.. ഇവിടെ ആലോചനയിലാണോ…” ശബ്ദം കേട്ടവൾ ഓർമകളിൽ നിന്ന് ഞെട്ടിയുണർന്നു.. ഡോറിനരുകിൽ ജിതിൻ നിൽക്കുന്നു. ചുറ്റും നോക്കിയപ്പോൾ മുറി മുഴുവൻ താൻ എടുത്തിട്ട തുണികൾ നിരന്നു കിടന്നിരുന്നു… “എനിക്ക്.. എനിക്കൊന്ന് സംസാരിക്കാൻ കഴിയുമോ ജിതിനേട്ട.. ജീവേട്ടനോട് സംസാരിക്കാൻ പോലും കഴിയാതെ ശ്വാസം മുട്ടുന്നു…”

നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ കാൺകെ ജിതിന്റെ ഹൃദയത്തിലാരോ ആഴത്തിൽ കുത്തി മുറിവേല്പിക്കും പോലെ തോന്നി.. ഉള്ളിലെ വ്യഥയെ മറച്ചു വെച്ചുകൊണ്ട് ജിതിൻ അവളുടെ നെറുകയിൽ തലോടി… “ഹോസ്പിറ്റലിലേക്ക് വിസിറ്റേഴ്സിനെ അനുവദിക്കില്ല മോളെ.. മോള് ന്യൂസ് കണ്ടില്ലേ.. നാട്ടിലും ഈ വൈറസ് പടർന്നുകൊണ്ട് ഇരിക്കുവാ. ഇവിടുത്തെ സ്ഥിതി ചിലപ്പോൾ കൂടുതൽ വഷളാകും.. പത്തിരുപത് ദിവസം മോളെ ഈ അവസ്ഥയിൽ ഒറ്റയ്ക്ക് നിർത്താൻ കഴിയുമോ.. മോളുടെയും കുഞ്ഞിന്റെയും നല്ലതിന് വേണ്ടിയല്ലേ.. ചെല്ല് പോയി ഫുഡ് കഴിക്ക്.. ഇതൊക്കെ ഞാൻ എടുത്തു വെച്ചോളാം.. മോള് വേദനിക്കുമ്പോഴൊക്കെ മോളുടെ ഉള്ളിൽ വളരുന്ന കുഞ്ഞിനും നിന്റെ ജീവേട്ടനുമാണ് കൂടുതൽ വേദനിക്കുക…” “എന്നാലും.. കാണാൻ പറ്റില്ല അല്ലെ…ഏട്ടനും എന്നെ കാണണമെന്ന് പറയുന്നുണ്ടാകും അല്ലെ…” അതിനു മറുപടി നൽകാതെ അനുവിനെ അവിടേക്ക് വിളിച്ചവൾക്ക് ഭക്ഷണം കൊടുക്കാൻ പറഞ്ഞു കൊണ്ട്, ജിതിൻ ജോലി തുടർന്നു.. വളരെ വൈകി കൃഷ്ണയുടെ കാൾ വന്നപ്പോഴാണ് സജീവിനെ അന്വേഷിച്ചിറങ്ങിയത്. ചെന്നപ്പോൾ കേട്ടത്‌ അല്പം മുൻപ് നെഞ്ചിനു വേദന തോന്നി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്നു.. ഗർഭിണിയായ അവളോട് ഒന്നും പറയാൻ തോന്നിയില്ല.. വേഗം ഹോസ്പിറ്റലിലെത്തിയപ്പോൾ, എല്ലാം കഴിഞ്ഞിരുന്നു.. മുപ്പതുകാരനായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു. കൂട്ടുകാരെല്ലാം കൂടി ആലോചിച്ചപ്പോൾ ഇക്കാര്യം മറച്ചു വെക്കാമെന്ന് തന്നെ തീരുമാനിച്ചു.. അല്ലെങ്കിൽ ഈ ഹൃദയവേദനയിൽ അവളെ താങ്ങാനുള്ള കെൽപ് അവരുടെ ചുമലുകൾക്കില്ലായിരുന്നു. അനുവിനോടും ജിതിൻ യാതൊന്നും പറഞ്ഞിരുന്നില്ല.. അവരുടെ കൂട്ടത്തിലുള്ള ഒരു ഫ്രണ്ടിന് കൊറോണ സ്ഥിതീകരിച്ചത് കൊണ്ട് സജീവും ടെസ്റ്റ് ചെയ്യാൻ പോയിരിക്കുവാനെന്നു മാത്രം പറഞ്ഞു.. ജിതിൻ അനുവിനെ കൃഷ്ണയുടെ അടുത്താക്കി. അനുവിനോട് പറഞ്ഞ അതെ കാര്യം അവളോടും പറഞ്ഞു.. അത് കേൾക്കുമ്പോൾ തന്നെ, ചങ്ക് പിടഞ്ഞു കരയുന്ന അവളോട് ഇനിയവനെ ഒരിക്കലും പ്രതീക്ഷിക്കേണ്ട എന്ന സത്യം എങ്ങനെ അറിയിക്കും എന്നോർത്ത് നടുങ്ങി. പിറ്റേന്ന് സജീവന്റെ ബോഡി നാട്ടിലെത്തിക്കാനുള്ള ഫോർമാലിറ്റികൾക്ക് വേണ്ടി കൂട്ടുകാർ പരക്കം പാഞ്ഞു. കൃഷ്ണയെ തനിച്ചു ഇവിടെ നിർത്താൻ പാടില്ലെന്നു ഹോസ്പിറ്റലുകാർ മുഖേന സജീവ് അറിയിച്ചെന്ന് പറഞ്ഞാണ് നാട്ടിലേക്ക് പോകാൻ അവളെ തയ്യാറാക്കുന്നത്. പ്രാണന്റെ പതിയായവളെ തനിച്ചാക്കി അവൻ വിട പറഞ്ഞത് അറിയാതെ, അവൾ അവനൊരാപത്തും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു… ഭക്ഷണം ഒരുവിധം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു കൊണ്ട് അവൾ അനുവിനെ നോക്കി പറഞ്ഞു.. “ജീവേട്ടന് ഞാൻ പിജിയൊക്കെ ചെയ്തിട്ട് മതി കുഞ്ഞുവാവ എന്നായിരുന്നു. ഞാനാണ് വാശി പിടിച്ചത്. എന്തായാലും അടുത്ത വർഷം പിജിക്ക് ചേരാൻ ജീവേട്ടൻ എന്നെ പറഞ്ഞയക്കും. പിന്നെ രണ്ടുവർഷം പിരിഞ്ഞു കഴിയണം. ഇതാകുമ്പോൾ എനിക്ക് എന്റെ കുഞ്ഞിന്റെ കളിചിരിയിലൂടെ കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയും…” അത് പറഞ്ഞുകൊണ്ട് അവൾ സ്നേഹത്തോടെ വയറിൽ തലോടി.. “ഞാൻ തിരിച്ചെത്തുന്നവരെ എന്റെ ജീവേട്ടനെ നല്ല പോലെ നോക്കണേ ചേച്ചി.. വീക്കെൻഡിൽ ഫുഡ് കൊണ്ട് കൊടുക്കണം കേട്ടോ…” അവൾ പറയുന്നതിന് തലയാട്ടുമ്പോൾ അനുവിന്റെ മനസ്സിൽ അന്നുച്ചയ്ക്ക് അവളെ ചേർത്ത് നിർത്തി ജിതിൻ പറഞ്ഞ വാക്കുകൾ മുഴങ്ങി നിന്നു… “അനു.. കൃഷ്ണയോട് നമ്മൾ കള്ളമാണ് പറയുന്നത്.. സജീവ്…” “സജീവ്..? അവനെന്തുപറ്റി…?” “ഒരിക്കലും തിരിച്ചു വരാത്ത യാത്രയിലാണവൻ…” തുറിച്ചു വന്ന അനുവിന്റെ കണ്ണുകളിൽ മിഴിനീരൊഴുകി… അനുചേച്ചി.. ഇന്ന് മീൻകറി വെച്ചില്ലേ എന്ന് ചോദിച്ചു കൊണ്ട് അടച്ചു വെച്ച പത്രങ്ങളിൽ പരതുന്ന സജീവ് കണ്മുന്നിൽ നിറഞ്ഞു നിന്നു.. വീണ്ടും ചെവിയിൽ കൃഷ്ണയുടെ സ്വരം മുഴങ്ങി.. “എന്തൊരു ദുഷ്ടനാണെന്നു നോക്കിക്കേ.. ഇങ്ങോട്ട് തനിച്ചു വന്നത് കൊണ്ട് ഏഴാം മാസം നമ്മുക്കൊരുമിച്ചു പോകാമെടി എന്നൊക്കെ പറഞ്ഞിട്ട് ഈ ജീവേട്ടൻ എന്നെ ഒന്ന് കാണുക പോലും ചെയ്യാതെ…” അനു പെട്ടന്ന് കൃഷ്ണയെ ചേർത്ത് പിടിച്ചു… “കരയാതെ മോളെ.. ഈ സമയത്ത് കരഞ്ഞാൽ അത് കുഞ്ഞിനെ ബാധിക്കും.. മനഃപൂർവ്വം ഒന്നുമല്ലല്ലോ.. സാഹചര്യമല്ലേ…” “എനിക്ക് ജീവേട്ടനില്ലാതെ ഒന്നുറങ്ങാൻ പോലും കഴിയില്ല ചേച്ചി.. ഇത്രേം നേരം ആ ശബ്ദം പോലും കേൾക്കാൻ കഴിയാതെ ഭ്രാന്ത് പിടിക്കുവാ… എന്റെ ഹൃദയം പൊട്ടിപോകുവാ ചേച്ചി… ഏട്ടനില്ലാതെ എനിക്ക് വയ്യ..” തന്നെ ചുറ്റിപ്പിടിച്ചു കരയുന്ന ഈ പെൺകുട്ടി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന നിമിഷത്തെ ഓർക്കവേ അവൾക്ക് താനൊരു തീചൂളയിൽ പുകഞ്ഞു നിൽക്കുന്നത് പോലെ തോന്നി.. “ദൈവമേ.. ഈ പാപം ഞാനെവിടെ കൊണ്ട് കഴുകി കളയും.. ഇവളുടെ പ്രതീക്ഷകൾ അസ്തമിക്കുന്ന നിമിഷം, ചുറ്റും നൂറായിരം കള്ളം പറഞ്ഞൊരു മായികലോകം സൃഷ്ടിച്ചു കൈയ്യൊഴിയുന്നതിന്റെ പാപം….” “മരിച്ചു കഴിഞ്ഞുവെന്ന് ഉറപ്പായാൽ പിന്നീട് അവരെ സ്നേഹിക്കരുത്. മരിച്ചവരെ സ്നേഹിക്കുന്നത് ജീവനുള്ളവരുടെ ചൈതന്യം നശിപ്പിക്കും..” (കെ ആർ മീര ) എന്നുറക്കെ പറഞ്ഞു കൊണ്ടവളെ ഈ മായയിൽ നിന്ന് തള്ളിമാറ്റാൻ അനു ആഗ്രഹിച്ചു. അനുവിന്റെ ഹൃദയം വെന്തു നീറി.. ബാഗ് അടുക്കി വെളിയിലേക്ക് വന്ന ജിതിൻ കാണുന്നത് കിതച്ചുകൊണ്ട് കൃഷ്ണയ്ക്കരുകിൽ നിൽക്കുന്ന അനുവിനെയാണ്. പെട്ടന്ന് ജിതൻ അവളുടെ കൈയ്യിൽ അമർത്തി പിടിച്ചു.. അവളുടെ കൈ വെള്ളയിലെ തണുപ്പ് തിരിച്ചറിഞ്ഞു ഭയത്തോടെ അവൻ കൃഷ്ണയെ നോക്കി.. “മോള് പോയി കിടന്നോ.. രാവിലെ എഴുന്നേൽക്കേണ്ടേ… ഇവൾക്ക് തലവേദന കൂടിയതിന്റെയാകും…” കൃഷ്ണ തലയാട്ടി ഉള്ളിലേക്ക് പോകുമ്പോൾ ആശ്വാസത്തോടെ ജിതിൻ നെഞ്ചിൽ കൈ വെച്ചു.. ഒരല്പം വൈകിയിരുന്നെങ്കിൽ അനു എല്ലാം പറഞ്ഞു പോയേനെ എന്ന് ആധിയോടെ അവനോർത്തു . റോയൽ ഹോസ്പിറ്റലിന്റെ മുന്നിലൂടെ പോകുമ്പോൾ കൃഷ്ണ തിരിഞ്ഞവിടേക്ക് ഒരിക്കൽ കൂടി നോക്കി.. “എന്റെ പ്രാണൻ.. എന്റെ ജീവേട്ടൻ.. ഒരാപത്തും കൂടാതെ തിരിച്ചു തരണേ ഭഗവാനെ…ഹോസ്പിറ്റലിന്റെ അടുത്ത് കൂടി പോയിട്ടും ഒന്നു കേറി കാണാൻ പോലും കഴിയുന്നില്ലല്ലോ ജീവേട്ടാ…” മനമുരുകി പ്രാർത്ഥിക്കുമ്പോൾ നിറമിഴിയിൽ അവളുടെ പ്രണയകാലം അവൾക്ക് മുൻപിൽ തെളിഞ്ഞു നിന്നു.. “കല്യാണം കഴിഞ്ഞത് കൊണ്ട് നിന്റെ ലക്ഷ്യങ്ങൾ അവസാനിക്കരുത് കൃഷ്ണ.. ഇന്നലെ വരെ നീ എങ്ങനെയായിരുന്നോ നാളെയും അതേപോലെയാവണം.. എനിക്ക് നിന്റെ പ്രണയവും സാമീപ്യവും വേണം. പക്ഷെ അതിനുവേണ്ടി നിന്റെ ലക്ഷ്യങ്ങൾ നിന്നെ വിട്ടു പോകാൻ പാടില്ല.. ഞാനും നീയും നമ്മുടെ മക്കളുമായി എന്റെയും നിന്റെയും ലോകം ചുരുങ്ങണം. അപ്പോഴും എനിക്കും നിനക്കും ലക്ഷ്യങ്ങളുണ്ടാകണം…” ഒരു കുഞ്ഞു വേണമെന്നും ഇനി പഠിക്കാൻ വയ്യെന്നും പറയുമ്പോൾ തന്റെ ചെവി മടക്കിൽ ചുംബിച്ചു കൊണ്ട് ജീവേട്ടൻ പറഞ്ഞ വാക്കുകൾ..

“ഈ അകൽച്ച എന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ കാൽവെയ്പ്പാകും അല്ലെ ജീവേട്ടാ.. മൂന്നു മാസം കൂടി കഴിഞ്ഞു ഒരുമിച്ചു പോകേണ്ട ഈ യാത്ര ഞങ്ങൾ ഇരുവർ മാത്രമായി പോയി.. എനിക്ക് ഭാഗ്യമില്ലാതെയായിപ്പോയി.. ഇത്തവണ ഫ്‌ളൈറ്റിൽ കേറുമ്പോഴത്തെ എന്റെ അനുഭവങ്ങൾ തൊട്ടറിയാൻ ഏട്ടനുണ്ടാകുമെന്നു ഒത്തിരി മോഹിച്ചു.. എനിക്ക് വാക്ക് തന്നിരുന്നതാണ്.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…” ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോൾ അനു പൊട്ടിക്കരഞ്ഞു കൊണ്ട് ജിതിനെ ചുറ്റിപ്പിടിച്ചു. കൂട്ടുകാരെല്ലാം അവിടെ ഉണ്ടായിട്ടും കൃഷ്ണയ്ക്കൊരു സംശയം തോന്നാതെയിരിക്കാൻ ആരും അവൾക്ക് മുന്നിലെത്തിയില്ല. ജിതിനും അനുവുമല്ലാതെ.. കൃഷ്ണ ജീവന്റെ ഓർമകളിൽ മുഴുകി ഇരുന്നത് കൊണ്ട് ഭൂമിയിൽ നിന്ന് ഉയരുമ്പോഴുള്ള യാതൊരു അസ്വസ്ഥതയും അവളെ സ്പർശിച്ചില്ല.. ഉള്ളിൽ നിറയെ പരാതിയായിരുന്നു.. ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടുന്ന പരാതി… ശബ്ദം പോലും കേൾപ്പിക്കാതെ അകന്ന് നിൽക്കുന്നതിന്റെ പരിഭവം… അവളറിഞ്ഞിരുന്നില്ല, അവൾക്ക് നൽകിയ വാക്ക് പോലെ, അവൾക്കൊപ്പം അതെ ഫ്‌ളൈറ്റിൽ വിറങ്ങലിച്ചവനും ഉണ്ടെന്നു.. ഒരിക്കലും ഇഴ പിരിയാതെന്നവണ്ണം അവന്റെ ആത്മാവിനെ അവളോട് ബന്ധിച്ചുകൊണ്ട്, നേർത്ത തെന്നലായി അവൻ അവളുടെ ഉടലിനെ ചുറ്റി പിണഞ്ഞു കിടന്നിരുന്നു… അവൻ അവളോട് മന്ത്രിക്കുന്നുണ്ടായിരുന്നു.. “നിന്നോട് കൂടെ ഞാനുണ്ടെന്ന്.. നീയും ഞാനും ഒന്നാണെന്ന്… മൂടൽ മഞ്ഞാൽ മുഖം മറഞ്ഞിരുന്നുകൊണ്ടും അവൻ വേവലാതി കൊണ്ടിരുന്നു… എന്റെ പെണ്ണ്..എന്റെ ജീവൻ…” അവളുടെ മിഴികളിൽ തുടിക്കുന്ന കണ്ണുനീർക്കണങ്ങളെ ഒരു കാറ്റായ് പോലും ഒപ്പിയെടുക്കാൻ കഴിയാതെ, ഒരു സ്പർശനം കൊണ്ട് പോലും ആശ്വസിപ്പിക്കാൻ കഴിയാതെ, തച്ചുടയ്ക്കാൻ കഴിയാത്ത ഒരു നേർത്ത കണ്ണാടിച്ചില്ലിനപ്പുറം അവനുണ്ടായിരുന്നു… രണ്ട് വ്യത്യസ്തമായ ജീവിതതലത്തിൽ നിന്ന് കൊണ്ടും പ്രണയം തുടരുമെന്നുറപ്പോടെ… പ്രണയം കാറ്റു പോലെയാണ്.. അനുവാദം ചോദിക്കാതെ കടന്നു വന്നു കുളിരു പടർത്തി, നാമതിൽ ലയിച്ചു വരുമ്പോൾ…, വീണ്ടുവിചാരമില്ലാത്ത പടിയിറങ്ങി പോകും… ആ പ്രണയത്താൽ മുറിവേൽപ്പിക്കപ്പെടുന്ന മറു ഹൃദയത്തെ അറിയാതെ.. “പ്രണയം ചിലപ്പോൾ അങ്ങനെയാണ്. നമ്മോട് യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ, ജീവിതത്തിൽ നിന്നിറങ്ങി പോകും.” (പപ്പേട്ടൻ ) ഇതൊരു യഥാർത്ഥ ജീവിതത്തിൽ നിന്നും ഞാനെടുത്ത ഒരു ചെറിയ സംഭവമാണ്. കണ്ണൂർകാരനായ യുവാവിന്റെ മരണം അറിയാതെ അവന്റെ ഗർഭിണിയായ ഭാര്യ ആ ബോഡിക്കൊപ്പം നാട്ടിലേക്ക് സഞ്ചരിച്ചു എന്ന് വായിച്ച എഫ്ബി കുറിപ്പിന്റെ അടിസ്ഥാനത്തിൽ പശ്ചാത്തലം മാറ്റി ഞാനെഴുതിയ കഥ.. അവരുടെ ജീവിതമോ പ്രണയമോ ഒന്നും എനിക്കറിയില്ല. അവിടെ ഞാൻ എന്നെക്കണ്ടു… എന്നെ കരയിച്ചു.. ഞാനെഴുതി എന്നാൽ കഴിയും വിധം.. നിങ്ങളുടെ കണ്ണിനെ ഈറനണിയിച്ചുവെങ്കിൽ.. അതിലെന്റെ തൂലിക വിജയിച്ചു..

Like ചെയ്ത് അഭിപ്രായങ്ങൾ കുറിക്കൂ… സ്നേഹത്തോടെ.. ഡിപി

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular