Love
ഇത്രയും വർഷം പിന്നീട് ഇങ്ങോട്ട് വരാതിരുന്നതും അവളെ മറ്റൊരുവന്റേതായി കാണേണ്ടി വരുമല്ലോ എന്ന് ഓർത്തായിരുന്നു.
രചന : അഞ്‌ജലി മോഹൻ
“കുളിരുവാ…. നിക്കി…. നിക്കി കുളിരുവാ….” കാലിലേക്ക് മുഖം പൂഴ്ത്തിവച്ചവൾ ചുമരരുകിലേക്ക് നീങ്ങിയിരുന്നു….. ഇടയ്ക്കിടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ വാതിൽക്കലേക്ക് പൊയ്ക്കൊണ്ടിരുന്നു…… തളർച്ചയിൽ കണ്ണടയുമ്പോൾ കണ്മുൻപിൽ അവന്റെ ഓർമകളായിരുന്നു…. “ജഗന്റെ….” “ജഗനെന്താ മിണ്ടാത്തെ…..??”” “എഴുന്നേൽക്ക് ആമി ഞാൻ വീട്ടിൽ കൊണ്ടുചെന്നാക്കാം…. നാളെ നിന്റെ വിവാഹമാണ് മറന്നോ നീ….??? നിന്റെ ചിലങ്കയെ ഇഷ്ടപെടുന്ന നിന്റെ ആട്ടം ഇഷ്ടപെടുന്ന ഒരാള് നാളെ വരും….. ചെല്ല് ജഗൻ നിനക്ക് ചേരില്ല ആമി…..” കേട്ടതിലെ ഞെട്ടലാണ് അവളവന്റെ നെഞ്ചിൽ നിന്നും മാറിയിരുന്നത്….. ഇരുട്ടിൽ ആരുമറിയാതെ പൊന്മുടികുന്നിലെ മഞ്ഞിൽ തണുത്ത് വിറച്ച് ജഗനോട് കിന്നാരം പറഞ്ഞിരിക്കുന്നത് വർഷങ്ങളായുള്ള അവളുടെ ശീലമാണ്…. ആമിയുടെ…… ജഗന്റെ മാത്രം ആട്ടക്കാരിയുടെ….. പക്ഷേ ഇന്നത്തെ തണുപ്പ് അവളെ സ്പർശിച്ചതേയില്ല…… പകരം മനസ്സ് ജഗൻ പറഞ്ഞതിൽ കുരുങ്ങി വലിഞ്ഞ് കിടക്കുകയായിരുന്നു…… “അപ്പൊ ജഗനെന്നെ വേണ്ടേ….??? ജഗന് ന്നോട് പ്രണയമില്ലേ…..???” അല്പം മാറി ഇരുന്ന് മഞ്ഞുമൂടിയ താഴ്വാരത്തേക്ക് കണ്ണുകൾ നാട്ടിയവൾ ചോദിച്ചു….. “എന്നാര് പറഞ്ഞു….?? നിനക്ക് ചിലങ്കയണിയാതെ ജീവിക്കാൻ പറ്റുമോ ആമി….??? അങ്ങനെയെങ്കിൽ ഞാൻ വേണമെങ്കിൽ നിന്നെ കൂടെ കൂട്ടാം…. എനിക്കിഷ്ടല്ല എന്റെ പെണ്ണ് മറ്റുള്ളവർക്ക് മുന്നിൽ ആടുന്നത്…..” “നുണ പറയാ ജഗൻ…. ജഗന് എന്നേം ഇഷ്ടാ എന്റെ ചിലങ്കയും ഇഷ്ടാ….” അവളുച്ചത്തിൽ കയർത്തു…. ആ ശബ്ദം കുന്നിൻചെരുവിൽ തട്ടിത്തടഞ്ഞ് പ്രതിധ്വനിച്ച് ഒരിക്കൽക്കൂടിയവൻ കേട്ടു….. “ആമിയ്ക്ക് എത്രനാളായി എന്നെ അറിയാം …..???” “അറിയാം വർഷങ്ങളായി അറിയാം…” അവള് വീറോടെ പറഞ്ഞു….. “എന്റെ പേര് ജഗൻ എന്ന് തന്നെ ആണെന്ന് നിനക്ക് വല്ല ഉറപ്പും ഉണ്ടോ….??? ഞാൻ വരുന്നത് ഉത്തർപ്രദേശിൽ നിന്നുമാണെന്ന് ഞാൻ പറയുന്നതല്ലാതെ അങ്ങനെത്തന്നെയാണെന്ന് വിശ്വസിക്കാൻ നിന്റെ കയ്യിൽ എന്തെങ്കിലും ഉറപ്പുണ്ടോ ആമി….???” നിലാവിൽ കുന്നിൻ ചെരുവിലെ മഞ്ഞ് ഉയർന്ന് ഉയർന്ന് വരുന്നത് അവന് കാണാമായിരുന്നു….. “നിക്കി…. നിക്കി വിശ്വാസമാണ് ജഗനെ….” ഇടറിക്കൊണ്ടെങ്കിലും ഉറച്ച ശബ്ദമായിരുന്നു അവൾക്ക്….. “നീയൊരു മണ്ടിയാണ് ആമി….. ജനിച്ചതും വളർന്നതും ഉത്തർപ്രദേശിൽ ആയ ഞാൻ എങ്ങനെ ഇത്രയും നന്നായി മലയാളം സംസാരിക്കും…..???” “ജഗന്റെ അമ്മ മലയാളി അല്ലേ….
അതാ… അതാ ജഗൻ ഇത്രേം നന്നായി മലയാളം സംസാരിക്കുന്നെ…. ജഗന് ന്നെ ഇഷ്ടാണ് എനിക്കറിയാം അതാ എല്ലാവർഷവും ജഗൻ എന്നെ കാണാൻ ഇങ്ങോട്ട് വരണത്…. വരുമ്പോഴെല്ലാം എന്റെ ആട്ടം കാണുന്നതും ജഗന് ന്നോട് ഇഷ്ടമായിട്ട് തന്നെയാ….” അവള് കലഹിച്ചപ്പോൾ അവൻ അവളെനോക്കിയൊന്ന് ചിരിച്ചു…. “ഇന്ത്യ മുഴുവൻ എന്റെ വണ്ടിയിൽ കറങ്ങുന്നത് എന്റെ ഒരു ശീലമാണ് ആമി…. കണ്ടതിൽ വച്ച് പിന്നെയും പിന്നെയും കാണാൻ മോഹം തോന്നുന്നതും കേരളമാണ്…. പ്രത്യേകിച്ച് അമ്മനാട്…. അതാ ഇവിടെ വർഷത്തിൽ നാല് ദിവസം നിന്നിട്ട് പോവണത്…. പിന്നെ ഓരോ തവണ വരുമ്പോഴും ഓരോ ടൂറിസ്റ്റ് ഹോമുകളിൽ നിൽക്കുന്ന ശീലം എനിക്കില്ല അതുകൊണ്ട് മാത്രമാ എല്ലാ തവണയും നിങ്ങടെ അടുത്ത് തന്നെ വരണത്…. അല്ലാതെ അത് നിന്റെ ചിലങ്കയോടോ നിന്നോടോ ഉള്ള പ്രണയമല്ല ആമി….” അവൻ ഭാവബേധങ്ങളേതുമില്ലാതെ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അവളുടെ ശരീരം തളർന്നു തണുപ്പ് ബാധിച്ച് തുടങ്ങിയിരുന്നു….. മഞ്ഞവളെ വരിഞ്ഞുമുറുക്കി വേദനിപ്പിക്കുന്നത് പോലെ…. ശരീരം മുറിഞ്ഞ് മുറിവിലേക്കാരോ തണുപ്പ് കോരി എറിയുന്നത് പോലെ…. ശരീരം വിറഞ്ഞു തുടങ്ങിയപ്പോൾ അവൻ പതിവുപോലെ ജാക്കറ്റ് ഊരി അവളെ പുതപ്പിച്ചു….. തണുപ്പ് മാറാനായി അവളെയവൻ നെഞ്ചിലേക്ക് അമർത്തി പിടിച്ചു….. ഒന്നും മിണ്ടാതെ ഏറെ നേരം അവൾ അവനോട് ചേർന്നിരുന്നു….. “ജഗന് പോവണ്ടേ….??? ഇന്ന് മടങ്ങുമെന്ന് പറഞ്ഞിട്ട്….. ഇനി വൈകണ്ട വെളിച്ചം വീണ് തുടങ്ങാൻ ഇനിയധികം നേരമില്ല…. പൊയ്ക്കോളൂ…. ഞാനും മടങ്ങുവാ ഇന്നെല്ലാരും നേരത്തെ ഉണരും…. അതിന് മുന്നേ പോണം….” അവളവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവന്റെ താടിരോമങ്ങൾക്കിടയിൽ തലോടിക്കൊണ്ട് പറഞ്ഞു….. കുറച്ചുനേരം കൂടെ അവനെ നോക്കിയിരുന്ന ശേഷം ജാക്കറ്റ് ഊരി അവന്റെ കയ്യിൽ കൊടുത്ത് പതിയെ അവൾ പൊന്മുടികുന്ന് ഇറങ്ങി…… പിൻവിളി കേൾക്കും കേൾക്കുമെന്ന് കരുതി ഓരോ അടിയും വയ്ക്കുമ്പോൾ ചെവിയവൾ പിന്നിലേക്ക് തുറന്ന് പിടിച്ചിരുന്നു….. ഒടുക്കം ബുള്ളറ്റിന്റെ ശബ്ദം ദൂരേക്ക് ദൂരേക്ക് പോകുന്നത് കേട്ടവൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് മണ്ണിലേക്ക് അമർന്നിരുന്നു…… “””””””ജഗൻൻൻൻൻ…..””””””” ഒരലർച്ചയോടെ എഴുന്നേറ്റ് ഓടാൻ തുടങ്ങിയതും നിലത്തേക്ക് മലന്നടിച്ചുവീണു…. കണ്ടതെല്ലാം സ്വപ്‌നമാണെന്ന് മനസിലാക്കിയത് കാലിനെ വ്രണപ്പെടുത്തികൊണ്ട് ചുറ്റിവരിഞ്ഞ ചങ്ങല കണ്ടാണ്…. എങ്കിലും ഒച്ച വച്ചു….. ആർത്തുവിളിച്ചു… ചങ്ങല പറിച്ചെറിയാൻ വെറുതെ…..
വെറുതെ ഒരു ശ്രമം നടത്തി….. വീണ്ടും വീണ്ടും ആാാ ഭ്രാന്തിപെണ്ണ് അവന്റെ ഓർമകളിലേക്ക് തന്നെ തളർച്ചയോടെ ചേക്കേറി….. എല്ലാവർഷവും ഡിസംബർ മാസങ്ങളിൽ ആമി ജനലോരം അവനെ തേടിക്കൊണ്ടിരിക്കും….. വീട്ടിലേക്ക് ഹോം സ്റ്റേയ്ക്കായി വരുന്ന ഓരോരുത്തരിലും അവൾ ജഗനെ മാത്രം തേടിക്കൊണ്ടിരുന്നു…… വർഷങ്ങൾ കഴിഞ്ഞും പ്രതീക്ഷയോടുള്ള കാത്തിരുപ്പ് ആാാ പെണ്ണിനെ ഒരിക്കൽപ്പോലും തളർത്തിയില്ല….. എല്ലാ ഡിസംബറിലും അവൻ അരികിലുണ്ടെന്ന് കരുതി ചങ്ങലകൊണ്ട് ശബ്ദമുണ്ടാക്കി അവൾ നൃത്തം ചെയ്യുമായിരുന്നു…… ചുവടുകൾ വച്ച് ക്ഷീണിച്ച് വിയർത്തൊലിയ്ക്കുമ്പോൾ ഇരിക്കുന്ന വെറും നിലം അവൾക്ക് അവന്റെ മടിത്തട്ട് പോലെ തോന്നുമായിരുന്നു ചാരുന്ന ചുമര് അവന്റെ നെഞ്ചായും….. “ആമി അയാള് വന്നിട്ടുണ്ട്….. “”ജഗൻ…”” ഒരിക്കൽ വാതിൽ തുറന്ന് കൂടപ്പിറപ്പത് പറഞ്ഞപ്പോൾ അവൾ വേഗത്തിൽ ഓടി…. നിലത്തേക്ക് കമഴ്ന്നടിച്ചു വീണപ്പോ വേദനയോടെ ചങ്ങലയിലേക്ക് നോക്കി… കണ്ണുകൾ കൊണ്ട് കൂടപ്പിറപ്പിനോട് അതൊന്ന് ഊരിത്തരുവാൻ അപേക്ഷിച്ചു….. മുറി കൊട്ടിയടച്ചവർ പേടിയോടെ പൊയ്ക്കളഞ്ഞപ്പോ കണ്ണീരോടെ വാതിൽക്കലേക്ക് നോക്കി ഇരുന്നു…. അടഞ്ഞ വാതിൽ തള്ളി തുറന്ന് ജഗൻ അവളെ കാണാൻ വരുമെന്ന് കരുതി ചുണ്ടിലപ്പോഴും പ്രതീക്ഷയുടെ ചിരിയുണ്ടായിരുന്നു….. “””ജഗൻൻ……….. ജഗൻൻൻ…………… ജഗൻൻൻൻൻൻൻ……..”””” ഒരിക്കൽക്കൂടി മുറ്റത്ത് നിന്നും ബുള്ളറ്റിന്റെ ശബ്ദം ഉയർന്നതും അവള് നിലവിളിച്ചു….. ജനൽ കമ്പിയിൽ ആഞ്ഞടിച്ചു….. പല്ല് കൊണ്ട് ഇരുമ്പ് കമ്പി കടിച്ചുമുറിക്കാൻ ശ്രമിച്ചു…… “””ആമി…..””” വയറിനെ ചുറ്റിപ്പിടിച്ച ഞെരമ്പുകൾ വലിഞ്ഞു മുറുകിയ കൈകളുടെ ശക്തിയിൽ തിരിഞ്ഞവളവനെ നോക്കി…. “ഞാൻ ഇവിടുണ്ട് ആമി…. ആ പോയത് ഞാനല്ല….” അവൻ ചേർത്ത് പിടിച്ച് പറയുമ്പോൾ അവള് കുഞ്ഞുങ്ങളെപോലെ സംശയത്തോടെ അവനെ നോക്കിക്കൊണ്ട് വെറുതെ ഒന്നൂടെ ജനലോരത്തേക്ക് മിഴികൾ പായ്ച്ചു…. “ഞാൻ ഇവിടെയാണ് ആമി നിന്റെ തൊട്ടരികിൽ…… നിന്റെ മൂക്കിൻ തുമ്പത്ത്…..” ആാാ പെണ്ണിന്റെ മൂക്കിൻ തുമ്പിലൊന്ന് തട്ടിക്കൊണ്ടവൻ കൊഞ്ചലോടെ പറഞ്ഞു….. “ജഗനെന്താ…. ജഗനെന്താ ന്നെ കാണാൻ വരാഞ്ഞത്….???” ആ ഭ്രാന്തിപ്പെണ്ണിന്റെ കണ്ണ് നിറഞ്ഞൊഴുകി “കാത്ത് കാത്തിരുന്ന് ഒരാട്ടക്കാരിയോട് പ്രണയം പറയാൻ മൈലുകൾ താണ്ടി വന്നപ്പോൾ അവളിവിടെ സ്വന്തം കല്യാണത്തിനുള്ള ഒരുക്കത്തിൽ ആയിരുന്നു…. പിന്നെന്തോ ആ പെണ്ണിന്റെ അച്ഛനെയും അമ്മയെയും നോവിക്കേണ്ടെന്ന് കരുതി മനസ്സിൽ തന്നെ പ്രണയം ഒളിപ്പിച്ചുവച്ചു…. ഇത്രയും വർഷം പിന്നീട് ഇങ്ങോട്ട് വരാതിരുന്നതും അവളെ മറ്റൊരുവന്റേതായി കാണേണ്ടി വരുമല്ലോ എന്ന് ഓർത്തായിരുന്നു……” പറയുന്നതിനിടയ്ക്ക് പാറി പറന്ന അവളുടെ മുടിയിഴകൾ അവൻ കാതിനു പിന്നിലേക്ക് കോതിയൊതുക്കികൊണ്ടിരുന്നു…… കാലിലെ ചങ്ങലക്കണ്ണി അഴിച്ചെടുത്ത് കയ്യിലേക്കവളെ എടുത്ത് പിടിക്കുമ്പോൾ അവളവനെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു….. “മഞ്ഞ് ഇറങ്ങി വരണത് കാണാൻ പോവാം ആമി….???” കാതിലേക്ക് ചുണ്ടുകൾ ചേർത്തവൻ കുറുകുമ്പോൾ അവളവനെ ഇറുകെപിടിച്ചു…. അവന്റെ കൈകളിൽ കിടന്ന് പൊന്മുടികുന്നിലേക്ക് നടന്നു കയറുമ്പോൾ കയ്യിൽ എടുത്തുപിടിച്ച ചിലങ്കകൊണ്ടവൾ ഇടയ്ക്കിടെ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു……. തണുപ്പകറ്റാൻ കൂട്ടിയിട്ട് കത്തിച്ച തീനാളത്തിന്റെ വെളിച്ചത്തിൽ കുന്നിൻ മുകളിൽ നിന്നും അവനാപെണ്ണിന്റെ കാലിൽ വീണ്ടും ചിലങ്ക അണിയിച്ചു കൊടുത്തു….
ആദ്യചുംബനം ചങ്ങലകണ്ണികൾ വ്രണപ്പെടുത്തിയ അവളുടെ വെളുത്ത മിനുസമായ കണങ്കാലിൽ നൽകി…… അതിതീക്ഷ്ണമായ പ്രേമത്തോടെ അവനെ വാരിപുണർന്നുകൊണ്ടവൾ കാലുകൾക്ക് ക്ഷീണം ബാധിക്കും വരെ ആാാ മഞ്ഞിൽ നൃത്തം ചെയ്തു….. ഒടുവിൽ വിയർത്തൊലിച്ച് അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നുകൊണ്ട് അവനുമായി പാറയ്ക്ക് മുകളിലേക്ക് തളർന്നു കിടന്നു….. ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന അവളുടെ വിയർപ്പ് തുള്ളിയിൽ അവനൊന്ന് തഴുകി…. കത്തിയാളുന്ന തീനാളം കെട്ടടങ്ങി കനലുകൾ മാത്രം അവശേഷിച്ചപ്പോൾ ഉമിനീരിൽ ഒന്നായിക്കൊണ്ടവർ നാവിൽ എപ്പോഴോ രക്തത്തിന്റെ ചവർപ്പ് രുചിച്ചറിഞ്ഞു…. “””ആട്ടക്കാരി….”””” കിതപ്പോടെ പ്രണയത്തോടെ അവന്റെ ചുണ്ടുകൾ ആ പെണ്ണിന്റെ കാതോരം മൊഴിഞ്ഞു….. അപ്പോഴും അവളുടെ ചുണ്ടുകൾ ഒരു മന്ത്രം പോലെ വാടിത്തളർന്നുകൊണ്ട് നേർത്ത സ്വരത്തിൽ ആാാ പേര് മാത്രം മന്ത്രിച്ചുകൊണ്ടിരുന്നു… ജ..ഗൻ…. ജഗൻ……… ജഗൻ……… അവസാനിച്ചു…. ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കൂ… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…
നിങ്ങളുടെ ചെറുകഥ പേജിൽ ചേർക്കാൻ പേജിലേക്ക് msg അയക്കൂ…
Love
അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…
രചന: ഭാഗ്യലക്ഷ്മി. കെ. സി.
മൊബൈലും അവളും
ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.
വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.
പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.
Love
തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…
രചന: സജി തൈപ്പറമ്പ്
“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,
കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?
നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല
Love
അറിയാതെ കിട്ടിയ പ്രണയം….
രചന: വയലിനെ പ്രണയിക്കുന്നവൻ
രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…
അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ് സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…
ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…
അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…
ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…
അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട് പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…
പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……