Connect with us

Relationship

താലി രണ്ടുമനസ്സുകളുടെ പരസ്പര വിശ്വാസമാണ്…

Published

on

രചന: Summayya Beegum TA

“ചേട്ടാ ഞാൻ റെഡി എങ്ങനുണ്ട് കൊള്ളാമോ?” “കൊള്ളാം ഈ ചുരിദാറാണോ ഇടുന്നത്?” “തൂങ്ങിപറിഞ്ഞു കിടക്കുന്ന ഈ കോപ്പ് കാണുന്നതേ എനിക്ക് കലിയാണ്‌. പുറത്തിറങ്ങുമ്പോ ഇത്തിരി വൃത്തിക്കും മെനയ്ക്കും നടന്നുകൂടെ?” “ഈ ടോപ്പിനു എന്താ കുഴപ്പം ഈ ലൈറ്റ് യെല്ലോ കളർ എനിക്ക് നന്നായി ചേരുന്നുണ്ട് എന്ന് കണ്ടവരെല്ലാം പറഞ്ഞല്ലോ നിങ്ങൾക്ക് അല്ലേലും ഒന്നും ഇഷ്ടപ്പെടില്ല.” “ഇതാണ് കുഴപ്പം. നിനക്ക് തോന്നിയപോലെ ഒരുങ്ങി ഇറങ്ങാൻ ആണെങ്കിൽ എന്തിനാണ് എന്നോട് അഭിപ്രായം ചോദിക്കുന്നത്?” “ഞാൻ ഇപ്പോൾ ഈ ചുരിദാർ മാറണോ വേണ്ടയോ അതുപറ.” “പറയാനുള്ളത് പറഞ്ഞു എനിക്ക് ഇനി ഒരു അഭിപ്രായവുമില്ല എങ്ങനെ വേണമെങ്കിലും വന്നോ?” “കണ്ടോ കണ്ടോ ഇങ്ങനെയുള്ള കെട്യോന്മാരുണ്ടോ? എപ്പോഴും ദേഷ്യമാണ്. ഒന്നും അങ്ങോട്ട് പറയാൻ വയ്യ…” “നീ വരുന്നുണ്ടോ? സമയം പോകുന്നു.” “ചേട്ടൻ പറ ഞാൻ ഇത് മാറ്റണോ?” “നിന്നോടല്ലേ പറഞ്ഞത് ഇഷ്ടം പോലെ ചെയ്യാൻ.” “എന്നാലും നിങ്ങൾ ഒരു തീരുമാനം പറയില്ല അല്ലേ?” “എനിക്ക് സൗകര്യമില്ല.” “എന്നെ കാണാൻ കൊള്ളത്തില്ല അതുകൊണ്ടല്ലേ ഞാൻ ഏത് ഡ്രസ്സ്‌ ഇട്ടാലും ചേട്ടൻ കളിയാക്കുന്നത്. എനിക്ക് ഉറപ്പാണ് ഇപ്പോൾ ചേട്ടന് എന്നെ ഇഷ്ടമല്ല മനസ്സിൽ വേറെ ആരോ ഉണ്ട്.” കാറിന്റെ കീ വലിച്ചെറിഞ്ഞു ആകാശ് ചേട്ടൻ ദേഷ്യത്തോടെ ഇറങ്ങിവന്നപ്പോൾ ഒരടി പ്രതീക്ഷിച്ചതാണ്. ഒന്നും മിണ്ടാതെ ഡ്രസ്സ്‌ മാറി കടയിലേക്ക് പോയി. ഇന്ന് ഷോപ്പ് ഉച്ചകഴിഞ്ഞു തുറക്കുന്നില്ല എന്നുപറഞ്ഞു കറങ്ങാൻ ഇറങ്ങിയ ആളാണ്. എല്ലാം കുളമായി. ഒരുപാട് സന്തോഷം നിമിഷം കൊണ്ടു കണ്ണീരായി. വർഷങ്ങൾ കഴിയുന്തോറും പരസ്പരം അകലം കൂടി വരികയാണോ അടുക്കുകയായിരുന്നോ ? ഒരു ഉത്തരത്തിൽ എത്താൻ പറ്റുന്നില്ല. എല്ലാം നഷ്ടപെട്ടവളെപോലെ കരഞ്ഞു തോരാത്ത കണ്ണുകളും പാറിപ്പറന്ന മുടിയുമായി ഓട്ടോയിൽ ഇരിക്കുമ്പോൾ മിനി വെറുതെ ജീവിതത്തിന്റെ കഴിഞ്ഞ നാളുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു. അന്നൊക്കെ വെറുതെ സംശയിച്ചു വഴക്കുണ്ടാക്കി പക്ഷേ ഒരിക്കൽ പോലും ആകാശ് ചേട്ടൻ എന്നെയും മക്കളെയും മറന്നു ജീവിക്കുമെന്ന് കരുതിയിട്ടില്ല. വെറുതെ പ്രകോപിപ്പിക്കാൻ ഓരോന്ന് പറയുമ്പോഴും ചേട്ടന് ഞങ്ങൾ അല്ലാതെ വേറൊരു ബന്ധവുമില്ല എന്ന് മനസ്സ് ഉറപ്പിച്ചു. “എന്നിട്ട്, എന്നിട്ട് എന്താണ് ഇന്ന് സംഭവിച്ചത്?” എവിടെ പോകുന്നു എങ്കിലും ആകാശ് ചേട്ടനോട് ചോദിച്ചിട്ടേ പോകാറുള്ളൂ ഇന്ന് പതിവില്ലാതെ ഒരു ആവശ്യത്തിന് പുറത്തു പോകേണ്ടി വന്നപ്പോൾ സമ്മതം ചോദിക്കാൻ സമയം കിട്ടിയില്ല. പോകേണ്ട കാര്യം സാധിച്ചു കഴിഞ്ഞു വെറുതെ ടൗണിലുള്ള ഞങ്ങളുടെ കടയിൽ കയറിയപ്പോൾ ചേട്ടൻ അവിടില്ല. സഹായത്തിനു നിൽക്കുന്ന പയ്യനോട് ചോദിച്ചപ്പോൾ പുറത്തോട്ട് പോയി എന്നുപറഞ്ഞു. ഒരു രസത്തിനാണ് അവിടെ നിന്ന് ചേട്ടനെ ഫോണിൽ വിളിച്ചത്.

ഒരു സർപ്രൈസ് കൊടുക്കാൻ. “ചേട്ടൻ എവിടാ?” എന്ന് ഞാൻ ചോദിച്ചപ്പോൾ ഒട്ടും കൂസാതെ ആണ് അങ്ങേര് പറഞ്ഞത് കടയിലുണ്ടല്ലോ എന്ന്. എന്താ വിളിച്ചതെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു ഫോൺ വെച്ചു. കള്ളം പറഞ്ഞതിലുള്ള ദേഷ്യവും എങ്ങോട്ടാണ് പോയത് എന്ന സംശയവും കാരണം വല്ലാത്തൊരു ടെൻഷൻ ആയിപ്പോയി. ആ സമയത്താണ് ഞങ്ങളുടെ വണ്ടി കടയുടെ മുമ്പിൽ വന്നു നിൽക്കുന്നതു.വണ്ടിയിൽ ആകാശ് ചേട്ടനെ കൂടാതെ ഒരു പെണ്ണ് കൂടിയുണ്ട്. ഞാൻ ഇതിനുമുമ്പ് കണ്ടിട്ടുള്ള പെൺകുട്ടിയല്ല. കാറിന്റെ മുൻവശത്തെ സീറ്റിൽ ചേട്ടനൊപ്പം ഏതോ ഒരു പെണ്ണ് ഇരിക്കുന്ന കണ്ടപ്പോൾ തലകറങ്ങി താഴെ വീണില്ല എന്നേയുള്ളു. കടയുടെ അകത്തു നിൽക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവൾക്കൊപ്പം ചേട്ടൻ വേറെന്തോ കാര്യത്തിനായി പോകുന്ന കണ്ടപ്പോൾ ഞാനും ചിലത് മനസ്സിലുറപ്പിച്ചു. ഞാൻ പോകുന്നു എന്ന് കടയിലെ ചെക്കനോട് പറഞ്ഞിട്ട് വീട്ടിലേക്ക് പോകുമ്പോൾ അതുവരെ ചേർത്തുപിടിച്ചതൊക്കെ കൈകുമ്പിളിൽ നിന്നും ചോർന്നുപോകുകയായിരുന്നു. കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു. താലിമാല ഊരി മേശയിൽ വെച്ചു കല്യാണത്തിന് അച്ഛൻ തന്ന ആഭരങ്ങളെടുത്തു അയാൾക്ക് ഇഷ്ടമില്ലാത്ത മഞ്ഞ ചുരിദാർ ഇട്ടു വീട്ടിൽ നിന്നിറങ്ങുമ്പോൾ സ്കൂൾ വിട്ടുവരുന്ന മക്കളോട് കുടുംബ വീട്ടിൽ ഇരിക്കാൻ പറയാൻ അയലോക്കത്തെ സുധ ചേച്ചിയെ ഏർപ്പാടാക്കി. പണ്ടേ ഉറപ്പിച്ചതാണ് എന്നെങ്കിലും ചേട്ടൻ ചതിച്ചു എന്ന് ഉറപ്പായാൽ പിന്നെ ഒരു നിമിഷം പോലും അയാളുടെ ഭാര്യയായി ജീവിക്കരുതെന്നു. . ഇനി ഒരിക്കലും അയാൾ എന്നെ കാണരുത്. മിനി എന്താണ് ഇപ്പോൾ വീട്ടിൽ പോകുന്നത്? മക്കൾ ഇപ്പോൾ സ്കൂൾ വിട്ടു വരികില്ലേ?സീറ്റിൽ ചാരികിടന്നു കരഞ്ഞുകൊണ്ടിരുന്ന മിനി ഓട്ടോ ചേട്ടന്റെ ചോദ്യം കേട്ടപ്പോൾ കണ്ണ് തുടച്ചു നേരെയിരുന്നു. ഓട്ടോ ഓടിക്കുന്ന ചേട്ടൻവര്ഷങ്ങളായി പരിചയമുള്ള ആളാണ്. ഒരു അത്യാവശ്യകാര്യമുണ്ട് അതാണ്. “മോള് ഇപ്പോൾ എത്രയിലാ?” “ഏഴിൽ.” “അത്രയൊക്കെ ആയി അല്ലേ മക്കൾ എത്ര പെട്ടന്നാണ് വളരുന്നത്.” അത് കേട്ടപ്പോൾ നെഞ്ചിലൊരു തീയാളി മോൾ ഇപ്പോൾ സ്കൂൾ വിട്ടുവന്നിരിക്കും. കുടുംബത്തിൽ അനിയനൊപ്പം താമസിക്കുന്ന ആകാശ് ചേട്ടന്റെ അമ്മയ്ക്ക് പ്രായമായി. അനിയന്റെ മൂത്തമോൻ മോളുടെ അതേ പ്രായമാണ് അവനും അവിടെ കാണും. ചിലപ്പോൾ അവന്റെ കൂട്ടുകാരും. അനിയനും ഭാര്യയും ജോലിക്ക് പോയിട്ട് വൈകിട്ടെ വരൂ. ഈശ്വര മോൾ !ഞാൻ എന്ത്‌ സാഹസമാണ് കാണിച്ചത്. നെഞ്ചിലൊരു പരവേശം. ഒരു വെപ്രാളം പോലെ. “ചേട്ടാ നമുക്ക് തിരിച്ചു പോകാം.”

“അതെന്താ മിനി പെട്ടന്ന് അങ്ങനെ?” “ഒന്നുമില്ല ചേട്ടൻ വണ്ടിതിരിക്കു.” കുടുംബത്തു ചെന്നപ്പോൾ അനിയന്റെ മോനും കൂട്ടുകാർക്കുമൊപ്പം മോളും മോനും എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണ്. ഓട്ടോ നിർത്തി അവരെ കേറ്റി വീട്ടിൽ എത്തുമ്പോൾ പോലും ശരീരത്തിൽ ഒരു വിറ. ഈ പെങ്കൊച്ചിനെ എന്ത് വിശ്വസിച്ചാണ് ഞാൻ അവിടിരുത്തി പോയത്? ഒരു ഗ്ലാസ് നാരങ്ങ വെള്ളം ഉണ്ടാക്കി കുടിച്ചു കുളിച്ചു കട്ടിലിൽ പോയി കിടന്നപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു. വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ മക്കളെ കൂടെ കൊണ്ടുപോകാഞ്ഞത് അവരുടെ അച്ഛൻ കൊടുക്കുന്ന യാതൊരു വിധത്തിലുള്ള സൗകര്യങ്ങളും എന്നെകൊണ്ട് സാധിക്കില്ല എന്നുറപ്പുള്ള കൊണ്ടായിരുന്നു. പിന്നെ ആഭരണങ്ങൾ എടുത്തത് സ്വന്തം വീട്ടുകാർക്ക് ഒരു ബുദ്ധിമുട്ടും ആകാതെ എവിടെ എങ്കിലും ഹോസ്ററലിൽ വല്ലോം താമസിച്ചു ഒരു ജോലി കണ്ടെത്താം എന്നോർത്താണ്. എല്ലാം വെറുതെ ആണ് ഒന്നും നടക്കില്ല. ഒരുപാട് ചങ്ങലകളിൽ ബന്ധിതമാണ് ഓരോ പെണ്ണുടലും. മനസ്സിന് മാത്രേ കടിഞ്ഞാൺ ഇല്ലാതെയുള്ളു. മനസ്സ് പായുമ്പോൾ ശരീരം അനങ്ങാൻ പോലും പറ്റാത്തവണ്ണം ബന്ധങ്ങളിൽ ബന്ധിതമാണ്. മോനോട് പറഞ്ഞു ചപ്പാത്തിയും മുട്ടക്കറിയും അടുത്തുള്ള ഹോട്ടലിൽ നിന്നും വാങ്ങിപ്പിച്ചു. ഒന്നും ഉണ്ടാക്കാൻ വയ്യ. ശരീരം തളർന്നുപോകുന്ന പോലെ. പതിവുപോലെ ആകാശ് ചേട്ടൻ താമസിച്ചെത്തി. കടയിലെ ചെക്കൻ ഞാൻ ചെന്ന കാര്യം പറഞ്ഞോ ഇല്ലയോ ഒരു തവണ പോലും എന്റെ ഫോണിലേക്ക് ചേട്ടൻ വിളിച്ചിട്ടില്ലായിരുന്നു. ചെന്നതും വേറൊരു പെണ്ണിനൊപ്പം കണ്ടതുമൊക്കെ ചിലപ്പോൾ അറിഞ്ഞുകാണും. എന്ത് വിശദീകരണം തരണം എന്നറിയാത്തതു കൊണ്ടു മനഃപൂർവം അറിഞ്ഞഭാവം നടിക്കില്ല. അമ്മ എവിടെ എന്ന് മോളോട് ചോദിച്ചപ്പോൾ മോൾ അമ്മയ്ക്ക് തലവേദന ആണെന്ന് പറഞ്ഞു ഭക്ഷണം വിളമ്പിക്കൊടുത്തു. റൂമിൽ വന്നു കിടന്നപ്പോഴും ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. അല്ലെങ്കിൽ തന്നെ എല്ലാം നേരിട്ട് കണ്ടു ഇതിൽ കൂടുതൽ ഇനി എന്ത് ചോദിക്കാൻ? ഞായർ ആയതുകൊണ്ട് രാവിലെ താമസിച്ചാണ് എഴുന്നേറ്റത്? ഒരുപാട് താമസിച്ചു പോയിരുന്നു. അടുക്കളയിൽ മക്കളുടെയും ചേട്ടന്റെയും വർത്തമാനം കേൾക്കാം. മുഖം കഴുകി ഹാളിൽ വന്നിരുന്നു. ആരോടും ഒന്നും മിണ്ടാനില്ല എത്ര പെട്ടന്നാണ് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയത്. മോൾ ചായ കൊണ്ടുവന്നുതന്നു. അതിനൊപ്പം ചപ്പാത്തിയും സ്റ്റൂവും. ചേട്ടന്റെ കുക്കിംഗ്‌ ആണ്. പശ്ചാത്താപം ആവും, എന്തിനു? അവൾ കൊണ്ട് വന്ന ഭക്ഷണം ദേഷ്യത്തോടെ വേണ്ടെന്ന് പറഞ്ഞു തട്ടിമാറ്റി എഴുനേറ്റു പോയി വീണ്ടും കിടന്നു. ചേട്ടൻ എന്നോട് ഒന്നും ചോദിക്കുന്നില്ല. ഞാൻ അവിടെ ഉള്ളതായി പോലും നടിക്കുന്നില്ല. ഞാനും മൈൻഡ് ചെയ്യാൻ പോയില്ല. ഉച്ചയ്ക്ക് അച്ഛനും മക്കളും കൂടി ഊണ് റെഡിയാക്കി. മോൻ വന്നു കഴിക്കാൻ വിളിച്ചപ്പോഴും ഞാൻ എഴുനേറ്റ് ചെന്നില്ല. അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ടുപ്പോകാൻ അവൻ അച്ഛനെ നിർബന്ധിക്കുന്നത് കേട്ടു. ഇടയ്ക്ക് മക്കൾ നിർബന്ധിച്ചു ഒരു ഗ്ലാസ്‌ പാലും റസ്കും കഴിപ്പിച്ചു അപ്പോഴൊക്കെ ചേട്ടൻ ചേട്ടന്റെ കാര്യങ്ങൾ ചെയ്തും ടിവി കണ്ടും സമയം ചിലവിട്ടു. ഇന്നലത്തെ കാര്യം പറഞ്ഞു പരസ്പരം വഴക്കുണ്ടാക്കിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് നെഞ്ചിനകത്തു ഉണ്ടാകുമായിരുന്നില്ല. ഇതിപ്പോ എന്താണ് ചേട്ടന്റെ ഉദ്ദേശം എന്നറിയില്ല. എന്നെ ഉപേക്ഷിക്കാൻ തന്നെ ആവും ഞാനായിട്ട് ഒഴിഞ്ഞു പോകണോ? ചോദ്യങ്ങൾ ഉത്തരമില്ലാതെ അലട്ടുമ്പോൾ റൂമിലെ ലൈറ്റ് ഓൺ ആയി. “ആഹാ സന്ധ്യക്ക്‌ കിടക്കുക ആണോ?” പ്രായമുള്ള ഒരു അമ്മ കയ്യിൽ ഒരു കുഞ്ഞുമുണ്ട്. മോളുടെ കേട്യോൻ ആകാശിന്റെ കൂട്ടുകാരൻ ഇല്ലേ പ്രവീൺ.ഞാൻ പ്രവീണിന്റെ അമ്മയാണ്. പ്രവീണിനെ എനിക്കറിയാം. വർഷങ്ങൾക്ക് മുമ്പ് കടയിൽ നിന്നിട്ടുണ്ട് അങ്ങനൊരു പരിചയം ഉണ്ട്. അപ്പോഴേക്കും അവൾ കയറിവന്നു എന്റെ ജീവിതത്തിലെ വില്ലത്തി.

ഇനി ഈ തള്ളയുടെ കയ്യിലിരിക്കുന്ന കുഞ്ഞ് എന്റെ കെട്യോന്റെ ആണോ? അവകാശം ഉറപ്പിക്കാൻ ആളെ കൂട്ടി ഇറങ്ങിയതാണോ? |മോളെ ഇത് സുജ എന്റെ മരുമകൾ ആണ്. പ്രവീണിന്റെ ഭാര്യ.” ചേച്ചിയെ എന്നുവിളിച്ചു പ്രവീൺ അകത്തേക്ക് വന്നപ്പോൾ ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു. അവരെ വിളിച്ചു ഹാളിൽ കൊണ്ടുപോയി ഇരുത്തി വെള്ളം എടുക്കുമ്പോൾ പോലും എനിക്ക് എന്താണ് ഇവിടെ സംഭവിക്കുന്നതെന്നുപോലും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ആകാശ് ചേട്ടൻ പുറത്തു പോയി എന്ന് തോന്നുന്നു കാണുന്നില്ല മക്കൾ ടിവിയുടെ മുമ്പിലുണ്ട്. മോളെ ഒന്നും പറയണ്ട കുഞ്ഞിന്റെ കാർഡ് ഇവിടെ ആയിപ്പോയി.അതാണ് ഇങ്ങോട്ട് ഇപ്പോൾ വന്നത് നാളെ ഒന്നും കൂടി കാണിക്കണമല്ലോ? എന്നെ കണ്ടിട്ട് ഒന്നും മനസിലായില്ല എന്ന് ബോധ്യപ്പെട്ടിട്ടു ആവണം പ്രവീൺ വിശദീകരിച്ചത്. ചേച്ചി ഞാൻ വന്നിട്ട് ക്വാറന്റൈനിൽ ആയിരുന്നു. ഇന്നലെ വരയെ ഉണ്ടായിരുന്നുള്ളു. ഞാൻ മുകളിലത്തെ നിലയിലും ഇവർ താഴത്തുമായിരുന്നു. ഇന്നലെ പെട്ടന്ന് മോന് ഒരു ഛർദിൽ വന്നു. ഇന്നലെ ഒരു ദിവസം കൂടി കഴിയാതെ പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ടു ആകാശ് ചേട്ടനാണ് ഓടിവന്നു ആശുപത്രിയിൽ കൊണ്ടുപോയത്. കവലയിലുള്ള ക്ലിനിക്കിൽ ആണ് കൊണ്ടുപോയത്. ഒരു സിറപ്പ് പുറത്തേക്ക് കുറിച്ച് കൊടുത്തിരുന്നു സുജയും ചേട്ടനും കൂടി അമ്മയെ മോന്റെ അടുത്തിരുത്തിയിട്ട് നമ്മുടെ ജംഗ്ഷനിലുള്ള മെഡിക്കൽ സ്റ്റോറിൽ വന്നു വാങ്ങിച്ചു കൊടുക്കുക ആയിരുന്നു. “ചേച്ചി, ചേട്ടൻ ഇന്നലെ ഇട്ട ഷർട്ടിന്റെ പോക്കറ്റിൽ മോന്റെ കാർഡ് ഉണ്ട് ഒന്നെടുത്തു തരുമോ? ഞാനിപ്പോ ചേട്ടനെ വിളിച്ചിരുന്നു മൂപ്പര് വരാൻ അരമണിക്കൂർ എടുക്കും.” ഷർട്ടിൽ നിന്നും കാർഡ് എടുത്തു കൊടുക്കുമ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടാൻ തോന്നി. എല്ലാം എല്ലാം തന്റെ തോന്നലായിരുന്നു. എന്റെ ചേട്ടൻ എന്നെ ചതിച്ചിട്ടില്ല. അവര് പോയിക്കഴിഞ്ഞു മക്കളുടെ അടുത്ത് ചെന്നിരുന്നു അവരെ ഉമ്മ വെച്ചു ചിരിച്ചപ്പോൾ പിള്ളേർ ചോദിച്ചു അമ്മയുടെ തലവേദന മാറി ഓക്കേ ആയല്ലോ എന്ന്. പിന്നെയൊരു ഉത്സാഹമായിരുന്നു. കുളിച്ചു വൃത്തിയായി ഒരുങ്ങി ചേട്ടൻ വരുന്നതും കാത്തു ആഹാരം തയ്യാറാക്കി ഇരുന്നു. വണ്ടി നിർത്തി മൈൻഡ് ചെയ്യാതെ അകത്തേക്ക് പോയ ചേട്ടന്റെ പുറകെ ചെന്നു കെട്ടി പിടിക്കുമ്പോൾ കരഞ്ഞുപോയി. കൈ ബലമായി വിടുവിച്ചു ചേട്ടൻ ആദ്യം കുറെ ചീത്ത വിളിച്ചു. കടയിൽ ചെന്നതും ഓട്ടോ പിടിച്ചു പോയതും തിരിച്ചു വന്നതുമെല്ലാം അങ്ങേര് അറിഞ്ഞിരുന്നു. “നീ എത്രത്തോളം പോകും എന്ന് എനിക്ക് അറിയണമായിരുന്നു അതാണ് ഞാൻ മിണ്ടാതിരുന്നത് പിന്നെ പട്ടിണി കിടന്നു മോങ്ങുന്നത് കണ്ടപ്പോൾ സഹിച്ചില്ല പ്രവീണിനോട് കാര്യങ്ങൾ പറഞ്ഞു അതാണ് അവൻ എല്ലാരേയും കൂട്ടി ഇങ്ങോട്ട് വന്നത് അല്ലാതെ കാർഡ് അത്യാവശ്യമുണ്ടായിട്ടല്ല. നിന്നെപോലുള്ള സംശയരോഗികൾ നേരിട്ട് കാണുന്നതല്ലേ വിശ്വസിക്കു. നാലു നല്ല പെട തരാനാണ് തോന്നുന്നത്.” “നിങ്ങൾ ഞാൻ വിളിച്ചപ്പോൾ കള്ളം പറഞ്ഞതുകൊണ്ടല്ലേ ഇത്രേം ഒക്കെ ഉണ്ടായത് ആദ്യമേ സത്യം പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു.” “അന്നേരത്തെ തിരക്കിന് ഫോൺ വെക്കാൻ വേണ്ടിയാണു ഞാൻ കള്ളം പറഞ്ഞത് ഇല്ലെങ്കിൽ പിന്നെ നിന്റെ വക നൂറു ചോദ്യങ്ങൾ പുറകെ വരും. വീട്ടിൽ വന്നിട്ട് സമാധാനമായിട്ട് പറയാല്ലോ എന്നോർത്തു അപ്പോഴേക്കും ഇവിടെ ഇറങ്ങിപ്പോക്ക് വരെ കഴിഞ്ഞില്ലേ? ആദ്യം നീ സംശയത്തിന്റെ വിത്ത് നിന്റെ മനസ്സിൽ നിന്നും കള. ഭർത്താക്കന്മാരൊക്കെ അവസരം നോക്കി അവിഹിതത്തിന് പോകുകയാണെന്ന ചിന്തയെ എന്റെ കാര്യത്തിൽ ഇനി ആലോചിച്ചു കൂട്ടരുത്.” “സോറി ചേട്ടാ ഇനി ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടാവില്ല സത്യം.” “നിൻറെ താലി എവിടെ?” “അയ്യോ ഞാൻ അത് മേശപ്പുറത്തു ഊരിവെച്ചിരുന്നു.” “മ്മ് ഇങ്ങു വാ മേശയിൽ നിന്നു താലിമാല എടുത്ത് കഴുത്തിൽ കെട്ടി തരുമ്പോൾ അങ്ങേര് പറഞ്ഞു…” ഡി താലി രണ്ടുമനസ്സുകളുടെ പരസ്പരവിശ്വാസമാണ്. ഇനി അതിൽ എങ്ങാനും നീ തൊട്ടാൽ…. ഇല്ലല്ലോ ഇനി വിശ്വാസക്കുറവ് ഒരിക്കലും ഉണ്ടാവില്ല എന്നുപറഞ്ഞു ആകാശിന്റെ കവിളിലൊരു മുത്തമായി അവന്റെ പെണ്ണിന്റെ മാപ്പുപറച്ചിൽ.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ… നിങ്ങളുടെ സ്വന്തം രചനകൾ ഈ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കുക….

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 

Relationship

പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ…

Published

on

By

രചന: Unni K Parthan

#ഇനിയും.. “പഠിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല ഏട്ടാ.. വിവാഹം കഴിഞ്ഞു ഇത്രേം മാസമല്ലേ ആയുള്ളൂ.. ഏട്ടന്റെ അമ്മയും അച്ഛനുമൊക്കെ ന്ത് വിചാരിക്കും..” ദേവികയുടെ ചോദ്യം കേട്ട് നിഖിൽ ചിരിച്ചു.. “നീ പഠിക്കാൻ പോകുന്നതിനു അവർക്ക് ന്താ ന്നേ… മാത്രല്ല നീ എന്റെ ഭാര്യയല്ലേ.. എന്റെ ഭാര്യ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്..” നിഖിൽ പറഞ്ഞത് കേട്ട് ദേവിക ഒന്ന് പതറി.. “അറിയാലോ ഏട്ടാ.. വീട്ടിലേ സാഹചര്യം.. മാത്രമല്ല നമ്മുടെ ലവ് മാര്യേജ് ആണ്.. ഏട്ടന്റെ അമ്മയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്നേ.. ഏട്ടന്റെ നിർബന്ധം കൊണ്ടല്ലേ.. ഞാൻ ഈ വീട്ടിൽ വലതു കാൽ വച്ചു കയറിയത്..” ദേവികയുടെ ശബ്ദം ഇടറി.. “എനിക്ക് വിശക്കുന്നു.. നീ കഴിക്കാൻ എടുത്തു വെച്ചേ.. ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.. നേരത്തെ ഉറങ്ങണം.. രാവിലെ നേരത്തെ എണിക്കണം എനിക്ക്..” കൂടുതൽ ഒന്നും പറയാതെ നിഖിൽ.. ബാത്‌റൂമിലേക്ക് നടന്നു.. ദേവിക എഴുന്നേറ്റു താഴേക്ക് ചെന്നു.. “നിഖിൽ എവിടെ മോളേ..” പത്മാവതി ദേവികയോട് ചോദിച്ചു.. “കുളിക്കാൻ കേറി.. കഴിക്കാൻ എടുത്തു വെയ്ക്കാൻ പറഞ്ഞു ഏട്ടൻ..” “മ്മ്.. മോള് ഇങ്ങോട്ട് ഇരുന്നേ..” സെറ്റിയിൽ തനിക്കു അരികിലേക്ക് പത്മാവതി ദേവികയേ വിളിച്ചു.. “ന്തേ.. പഠിക്കാൻ പോണുണ്ടോ എന്നിട്ട്..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് ഞെട്ടി… “കൃഷ്ണാ.. കൊല്ലാൻ ആണോ വളർത്താൻ ആണോ..” ദേവിക മനസ്സിൽ ചോദിച്ചു.. “അത് പിന്നേ…” ദേവിക വിക്കി.. ”

മോൾക്ക് ഇപ്പോളും എന്നേ മോളുടെ അമ്മയായി കാണാൻ കഴിഞ്ഞിട്ടില്ല ല്ലേ..” പത്മാവതിയുടെ ചോദ്യം കേട്ട് ദേവിക ഒന്ന് പിടിഞ്ഞു.. “ന്തേ..അമ്മ അങ്ങനെ ചോദിച്ചത്..” “അമ്മയേ മാത്രം അല്ല അച്ഛനേയും മോൾക്ക്‌ അങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല ലോ..” ഹരി ദേവികയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ദേവിക നിന്നിടത്തു നിന്ന് ഉരുകി.. “മോളേ..” പത്മാവതിയുടെ വിളി കേട്ട് ദേവിക തലയുയർത്തി നോക്കി.. “ഈ വിവാഹത്തിന് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം.. പക്ഷെ.. ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയതു മുതൽ ഇന്ന് വരെയുള്ള ഈ നിമിഷം വരെ ഞങ്ങൾക്ക് മോള്.. ഞങ്ങളുടെ മോളാണ്.. ഇനി എന്നും മുന്നോട്ട് അങ്ങനെ തന്നേയായിരിക്കും.. പൊരുത്തപെടൽ മോൾക്ക് അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണെന്ന് മനസിലായി.. പക്ഷെ.. മോള് പേടിക്കേണ്ട മോളേ ഞങ്ങൾക്ക് ഇഷ്ടാണ്.. ഞങ്ങൾ പറഞ്ഞിട്ടാണ് മോളോട് തുടർന്നു പഠിക്കാൻ മോൻ പറഞ്ഞത്.. കാരണം മോൾക്ക്‌ മുന്നിൽ ഒരു നല്ല ഭാവിയുണ്ട്.. ഇത്രേം നാളും കഷ്ടപാടുകൾക്ക് ഇടയിൽ നിന്നും പട വെട്ടി പൊരുതി നേടിയത് എല്ലാം ഒരു സുപ്രഭാതം കൊണ്ട് ഇല്ലാതാക്കണ്ട ന്നേ..

ഇനി മോൾക്ക്‌ കഷ്ടപാടുകൾ ഉണ്ടാവില്ല.. ഇന്ന് നിഖിലിന്റെ ഭാര്യ എന്ന് അറിയപ്പെടുന്ന മോള് കാലം കൊറേ കഴിയുമ്പോൾ ദേവികയുടെ ഭർത്താവാണ് എന്നുള്ള നിലയിലേക്കുള്ള വളർച്ചയുണ്ടാകും.. വിവാഹം ഒന്നിന്റെയും അവസാനമല്ല തുടക്കമാണ്.. പുതിയ ജീവിതവും പുതിയ ചുറ്റുപാടും.. അതിലെ പുതിയ അനുഭവങ്ങളും എല്ലാം മോൾക്ക് കരുത്തു നൽകുന്നത് മാത്രമാവും.. നാളേയുടെ പുലരികൾ.. ഞങ്ങൾ മോൾക്ക് വെളിച്ചമായ് മുന്നിൽ ഉണ്ടാവും.. കാലം മോൾക്ക് മുന്നിൽ കാത്തു വെച്ച നിധിയെന്ന സ്വപ്നം.. മോളുടെ ഭാവി.. എല്ലാം ഇനി ഭദ്രമായിരിക്കും.. പത്മാവതി പറഞ്ഞു നിർത്തി.. ദേവിക ഇരു കൈയ്യും കൂപ്പി പൊട്ടി കരഞ്ഞു.. “കരയല്ലേ പെണ്ണേ.. നീ ചിരിക്കാൻ നോക്ക്..” ഹരി പറഞ്ഞത് കേട്ട് ദേവിക ചിരിച്ചു.. ചുമരിൽ കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന നിഖിലിനെ നോക്കി ദേവിക ചിരിച്ചു.. മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു… ശുഭം..

Continue Reading

Relationship

അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി…

Published

on

രചന: Seema Binu

പ്രണയം വരും വഴി “ങാ അഖീ പറ ” തോളിനും ചെവിക്കുമിടയിൽ ഫോണും പിടിച്ചു സംസാരിച്ചുകൊണ്ട് രണ്ടു് കയ്യിലും സാധങ്ങളുമായി വിദ്യ ഊണുമുറിയിലേയ്ക്ക് വന്നു . “ഹരിയേട്ടാ അവിടെ മേശപ്പുറത്ത് കഴിക്കാനുള്ളതും ടിഫിനും വച്ചിട്ടുണ്ട് . ഞാൻ പിള്ളേരെ എഴുന്നേൽപ്പിച്ചു സ്കൂളിൽ വിടാൻ നോക്കട്ടെ .” കഴിക്കാനായി വന്ന ഹരിയോട് അത്രയും പറഞ്ഞു കയ്യിലെ വെള്ളം ഇട്ടിരുന്ന നെറ്റിയിൽ തുടച്ചു ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ വിദ്യ അകത്തേയ്ക്ക് പോയി . ഇവൾക്കിപ്പോൾ എന്നോടു സംസാരിക്കാനോ എന്റെ കാര്യം നോക്കാനോ തീരെ സമയമില്ല . എന്തു പറഞ്ഞാലും ഒരു അഖി .. വിദ്യയുടെ പെരുമാറ്റം ഹരിയേ ചൊടിപ്പിച്ചു . അപ്പോഴേയ്ക്കും ഹരിക്കു കൊണ്ടുപോകാനുള്ള ബാഗുമായി വിദ്യയെത്തി . “നിനക്കെന്താ വിദ്യേ എന്നേ കണ്ണിൽ പിടിക്കുന്നില്ലേ ? നീ എന്നോടൊന്ന് ശരിക്കും സംസാരിച്ചിട്ട് എത്ര നാളായെന്നറിയാമോ ? എപ്പോൾ നോക്കിയാലും ഫോണിൽ തന്നെ .” അവൾ ഒരു നിമിഷം നിശബ്ദയായി . “അതിന് ഹരിയേട്ടൻ എപ്പോഴാ എന്നോട് സംസാരിച്ചിട്ടുള്ളത് ? പിന്നാലെ നടന്ന് എന്തെങ്കിലും പറഞ്ഞാൽ തന്നെ ഒന്നു നിർത്തുന്നുണ്ടോ എന്ന് പറഞ്ഞ് ഒച്ച വയ്ക്കും . ഞാനുമൊരു മനുഷ്യ ജീവിയല്ലേ ? എന്നേ കേൾക്കുന്ന ആരോടെങ്കിലും ഞാനും സംസാരിക്കട്ടെന്നേ ” “നിന്റെ ശബ്ദത്തിനെന്താ പതിവില്ലാത്തൊരു കടുപ്പം ?” ഹരിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൾ കുട്ടികളേ ഉണർത്താൻ പോയി . ശബ്ദത്തിന് കടുപ്പം പോലും ..

വെളുപ്പിന് അഞ്ചു മാണിക്കു തുടങ്ങുന്ന അങ്കമാ . എന്തെങ്കിലും ഒന്നു സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞങ്ങൾ അഞ്ചു മക്കളുടേം അച്ഛന്റേം പിന്നെ വീട്ടിലെ എല്ലാ പണീം ചെയ്തിട്ടും എന്റമ്മ ഒരു പരാതീം പറഞ്ഞിരുന്നില്ലല്ലോ എന്ന് .അതുപോലാണോ എനിക്ക് എന്നെങ്ങാനും പറഞ്ഞു പോയാൽ ഉടൻ വരും നിനക്ക് ജോലിയുണ്ടെന്നുള്ള അഹങ്കാരമാ എന്ന് .. അവൾക്ക് ദേഷ്യം വന്നു . വിദ്യ കുട്ടികളേ എഴുനെല്പിച്ചു റെഡിയാക്കി എങ്ങനെയൊക്ക്വയോ ബ്രേക്ക് ഫാസ്റ് കഴിപ്പിച്ചു സ്കൂൾ ബസിൽ കയറ്റി വീട്ടു . ഹരിയും കുട്ടികളും പോയപ്പോൾ അവൾ ടീ വി ഓണാക്കി സൗണ്ട് കുറച്ചു വച്ചു .ഫോൺ എടുത്തു നോക്കിയപ്പോൾ ഹരീടെ പെങ്ങളുടെ മൂന്നു മിസ്ഡ് കോൾ .. .അവൾ ഹിമയുടെ നമ്പർ ഡയൽ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ ആള് ഫോണെടുത്തു . “നീ ഇത് എവിടെയാ വിദ്യേ ? എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ?” “അനിയന്റെ ദേഷ്യം അങ്ങോട്ടും പകർന്നോ ?”വിദ്യ ശബ്ദമില്ലാതെ ചിരിച്ചു . “നീ ഇന്നു ഓഫീസിൽ പോയില്ലേ ? “ഇല്ല ചേച്ചീ .. ഇന്നൊരു ലീവെടുത്തു . എന്റെ കൂടെ വർക്കു ചെയ്യുന്ന ഒരാളുടെ ബെർത്ത് ഡേ യാ . അതിനൊന്നു പോകണം ” “ലീവെടുത്തു പോകാനും മാത്രം ഇതാരാ ഇത്ര വല്യ ആള് ? അഖിയാണോ ??” “ങേ !!! ചേച്ചിക്ക് എങ്ങനെ മനസിലായി ?” “ങ ചേച്ചിക്കു പലതും മനസ്സിലാവുന്നുണ്ട് .

എന്താ വിദ്യേ നിന്റെ ഉദ്ദേശം ?” കുറച്ചു നേരം വിദ്യ ഒന്നും മിണ്ടിയില്ല . “ചേച്ചിക്ക് എന്താ അറിയേണ്ടത് ?” “ആരാ ഈ അഖി ? അയാളുമായി നിനക്കെന്താ ബന്ധം ?” “ഓ ഇത്രേയുള്ളോ ? അഖി .. അഖി എന്റൊപ്പം വർക്ക് ചെയ്യുന്ന വിവാഹമോചനം ഒക്കെ കഴിഞ്ഞ നല്ല സ്വീറ്റ് ആയ ഒരാൾ .. അഖിയെ എല്ലാർക്കും ഇഷ്ടമാ .. എനിക്കും . അഖി അടുത്തുള്ളപ്പോൾ ഞാൻ ഹാപ്പിയാ ചേച്ചീ …. ” “വിദ്യേ .. നീ … നീയെന്തൊക്കെയാ ഈ പറയുന്നത് എന്ന് നിനക്കു വല്ല ബോധവുമുണ്ടോ ? ഇതൊക്കെ ഹരി അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവുക എന്നു വല്ലോം നീ ചിന്തിച്ചിട്ടുണ്ടോ ?? “ഹരിയേട്ടന് അറിയാല്ലോ ഞങ്ങളടെ ഫ്രണ്ട്ഷിപ്പിനെ പറ്റി .” വിദ്യ വാക്കുകളിൽ ദുഃഖത്തിന്റെ മേമ്പൊടിയിട്ടു. “ചേച്ചിക്കറിയാമോ വിവാഹം കഴിഞ്ഞുള്ള ഉപാധികളില്ലാത്ത പ്രണയത്തോടായിരുന്നു ബാലൻമാഷിന്റ മകൾക്കു പ്രണയം .. മനസിലും ശരീരത്തിലും ഒരാളേ മാത്രം നിറച്ചു ആ ആളിന്റെ രണ്ടു് മക്കളെ പ്രസവിച്ച എനിക്ക് പക്ഷേ ഈ പതിമൂന്നു വർഷങ്ങൾക്കിപ്പുറവും അറിയില്ല എന്താണ് പ്രണയമെന്ന് ?? ഞാനുമൊരു മനുഷ്യ സ്ത്രീ തന്നെയല്ലേ ? ഇനി എന്തിന്റെ പേരിലായാലും അഖിയുമായുള്ള സൗഹൃദം വേണ്ടെന്നു വയ്ക്കാൻ ഞാൻ തയ്യാറല്ല ചേച്ചീ ..” “എടീ ബാലൻ മാഷിന്റെ മോളേ…എന്റെ അനിയൻ കെട്ടിക്കൊണ്ടു വരുമ്പോഴല്ല നിന്നേ ഞാൻ ആദ്യമായി കാണുന്നത് കേട്ടോ . എന്തായാലും ഞാനൊന്നു കാണുന്നുണ്ട് നിന്റെയീ അഖിയേ . നിന്നെയൊക്കെ നേർവഴിക്ക് നടത്താൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ .” അടുത്ത ദിവസം തന്നെ ഹിമയുടെ കോൾ ഹരിക്ക് ചെന്നു . “ഹരീ പ്രശ്നം നമ്മള് കരുതിയതിലും സീരിയസ് ആണ് കേട്ടോ . നി ഇപ്പൊഴും നമ്മുടെ അച്ഛനെ റോൾ മോഡലാക്കി ഇരുന്നോ .ഇതു പണ്ടത്തെ കാലമൊന്നുമല്ല . അവളും ഈ പറഞ്ഞ അഖിയും ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്നാ കേട്ടത് .അവൾ അവളുടെ പാട്ടിനു പോകും . പോകട്ടെ അതാ നല്ലത് .. പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഹരീ .. അവളേ പ്പോലൊരു പെണ്ണിനേ നീ അർഹിക്കുന്നില്ല .

അതാ സത്യം .” അപ്പുറത്ത് ഫോൺ കട്ടാകുന്ന ശബ്ദം കേട്ടിട്ടും അനങ്ങാനാവാതെ ഇരുന്നു ഹരി . സമയം കളയാതെ വീട്ടിലേയ്ക്ക് തിരിച്ചു . വീട്ടിലെത്തിയ ഹരി കാണുന്നത് എവിടേക്കോ പോകാൻ തയ്യാറായി പുറത്തേയ്ക്ക് വരുന്ന വിദ്യയെയാണ് . ഇവളിതെങ്ങോട്ടാ കെട്ടിയൊരുങ്ങി ??ഓർത്തത് അങ്ങനെയാണെങ്കിലും ചോദിച്ചത് മറ്റൊന്നാണ് . “ങേ. അടിപൊളിയാണല്ലോ .. എങ്ങോട്ടാ യാത്ര ??” ഹരീടെ ചോദ്യത്തിൽ കിളിപോയി നിന്നു വിദ്യ . “എന്താ ?” “അല്ല സാരിയൊക്കെ ഉടുത്ത് സുന്ദരി ആയിട്ട് എങ്ങോട്ടാണെന്ന് ചോദിച്ചതാ ” “അത് .. അത് കുറച്ചു സാധനങ്ങൾ വാങ്ങണം . പിന്നെ ഒരു ഫ്രണ്ടിന്റെ ബെർത്ഡേയാ .. അതിനും ഒന്നു പോകണം .” “വരാൻ വൈകുമോ ? പിക് ചെയ്യാൻ ഞാൻ വരണോ ?” വിദ്യയ്ക്ക് വീണ്ടും ഞെട്ടൽ .. “ഓ വേണ്ട … ഞാനിങ്ങു വന്നോളാം . പിന്നെ കുട്ടികൾ വരുമ്പോൾ ചായേം സ്നാക്സും എടുത്തു കൊടുക്കണേ ..” അവൾ പോകുന്നതു ഹരി നോക്കി നിന്നു . അവളുടെ ഉള്ളിൽ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ . ഇനി ചേച്ചി പറഞ്ഞതു പോലെ എന്തെങ്കിലും ??? ഏയ് .,,എങ്കിലും ഈയിടെയായി അവൾ തന്നേ അവഗണിക്കുന്നുണ്ടോന്നൊരു സംശയം .. തോന്നലാവും .. കുട്ടികൾ വന്നിട്ട് കുറച്ചു നേരം കൂടി കഴിഞ്ഞാണ് വിദ്യ എത്തിയത് . “ബെർത്ത് ഡേ പാർട്ടി എങ്ങെനെ ഉണ്ടായിരുന്നു ? എല്ലാവരും കൂടി അടിച്ചു പൊളിച്ചോ ?” ഹരിയുടെ ചോദ്യമാണ് അവളേ വരവേറ്റത് .അങ്ങനൊരു ചോദ്യം ഹരിയിൽ നിന്ന് പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ മറുപടി പറയാൻ ഇത്തിരി വൈകി . “എല്ലാവരുമൊന്നുമില്ല ..

ഞാനും അഖിയും മാത്രമുള്ളോരു കുഞ്ഞാഘോഷം .. പിന്നെ പാലട ഇഷ്ടമാണെന്നും പറഞ്ഞ് അതു വാങ്ങി വച്ചിരുന്നു . ഞാൻ ചെന്നിട്ട് അതുണ്ടാക്കി . ഒരു കേക്കും മുറിച്ചു തീർന്നു ആഘോഷം . എങ്കിലും നന്നായിരുന്നു .” “പാലടയോ ?? കൊള്ളാല്ലോ .. നീയിവിടെ പാലട ഉണ്ടാക്കിയിട്ട് ഒത്തിരി നാളായില്ലേ ?” “ഒരിക്കൽ ഞാൻ ഉണ്ടാക്കിയപ്പോൾ ഹരിയേട്ടന് ഇഷ്ടമല്ല അതുകൊണ്ട് ഇനി ഉണ്ടാക്കണ്ടാ എന്ന് പറഞ്ഞത് മറന്നു പോയോ ?” “അത് .. അതു പോട്ടെ . ഈ പറഞ്ഞ അഖിക്ക് ഇഷ്ടമാണോ ഈ വക സാധനങ്ങളൊക്കെ ?” “അഖിക്കല്ല .. എനിക്കിഷ്ടമാണെന്നറിഞ്ഞ് വാങ്ങിയതാ ” വിദ്യ അകത്തു കയറി പ്പോയിട്ടും ഹരി അതേ നിൽപ്പു നിന്നു . നിന്റെ ഇഷ്ടങ്ങളൊക്കെ അങ്ങു നിന്റെ വീട്ടിൽ . ഇവിടെ ഞാൻ പറയുന്നത് ഉണ്ടാക്കിയാൽ മതി …പണ്ടെന്നോ പറഞ്ഞ വാക്കുകൾ ഓർത്ത് ഹരിക്കു സ്വയം പുച്ഛം തോന്നി . ഒപ്പം വിദ്യയും അഖിയും മാത്രമുള്ള പാർട്ടി എന്നോർത്തൊരു അസ്വസ്ഥതയും ഹരിയേ പൊതിഞ്ഞു . വൈകിട്ട് കുട്ടികളേ പഠിപ്പിക്കാൻ ചെന്ന ഹരിയേ അവര് കണ്ടം വഴി ഓടിച്ചു . “അമ്മ ഞങ്ങളേ ഹോംവർക്ക് ചെയ്യിച്ചാൽ മതി .അച്ഛനറിയില്ല ഞങ്ങൾക്ക് പഠിക്കേണ്ടത് എന്തൊക്കെയാണെന്ന് .. ” “ആരു പറഞ്ഞു അച്ഛന് അറിയില്ലെന്ന് ?നിങ്ങൾക്കറിയാമോ അച്ഛൻ ജോലി കിട്ടുന്നതിന് മുൻപ് കുറേ നാള് പാരലൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട് .. വന്നേ ഇന്ന് അച്ഛൻ പഠിപ്പിക്കാം . അതുമല്ല അമ്മയ്ക്ക് കിച്ചണിൽ ഒത്തിരി ജോലിയുണ്ട് ..” “അമ്മയ്ക്കെന്നും ഉണ്ടല്ലോ ഒത്തിരി ജോലി .. പിന്നെന്താ ഇന്ന് ? അച്ഛൻ പോ .ഞങ്ങളെ അമ്മ പഠിപ്പിച്ചാൽ മതി .” ഹരി മെല്ലെ ബെഡ്‌റൂമിലേക്ക് നടന്നു . വിദ്യയെ അവിടെ കാണാത്തതു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചപ്പാത്തിക്ക്‌ മാവ് കുഴയ്ക്കുന്നു . “ഇന്നെന്താ ചപ്പാത്തിയാ ? ഇങ്ങു താ . ഞാൻ ചുട്ടെടുക്കാം . നീ ചെന്ന് പിള്ളേരുടെ ഹോംവർക്ക് ചെയ്യിക്ക് ..” “വേണ്ടാ .. ” “അതു വിദ്യേ .. നിനക്കെല്ലാം കൂടി ബുദ്ധിമുട്ടാകില്ലേ ? ” വിദ്യ കുറച്ചു നേരം അനങ്ങാതെ നിന്നു . “എനിക്കു ബുദ്ധിമുട്ടൊന്നുമില്ല . ഹരിയേട്ടൻ പോയി റസ്റ്റ് എടുത്തോ . ” ഇനിയൊന്നും പറയാനില്ലാത്തതു പോലെ വിദ്യ തന്റെ ജോലി തുടർന്നു . “നീ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് ചേച്ചി പറഞ്ഞു ” “ങാ നോക്കുന്നുണ്ട് . ” “നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ ?” “ഞാൻ ഇല്ലേലും ഇവിടെ ഒന്നും സംഭവിക്കില്ല ഹരിയേട്ടാ . അത്രയ്ക്ക് പറ്റില്ലെങ്കിൽ ഒരു ജോലിക്കാരിയെ വയ്ക്കണം . പിന്നെ രാത്രിയിലെ കാര്യത്തിന് പൈസ ഇത്തിരി കൂടുതൽ കൊടുക്കേണ്ടി വരുമായിരിക്കും .

എന്നാലും എല്ലാം നടക്കേണ്ടേ ??” “രാ ..രാത്രിയിലെ എന്തു കാര്യം ?”ഹരി നിന്നു വിക്കി . “പിള്ളേരുടെ പഠിപ്പീര് . അല്ലാതെന്താ ?അവരു ഹരിയേട്ടനെ അടുപ്പിക്കില്ലല്ലോ . അപ്പൊൾ പിന്നെ ട്യൂഷന് ആളിനേ നിർത്തണം . അവർക്ക് ഒക്കെ ഇപ്പോൾ എന്തു ഡിമാൻഡ് ആണെന്നറിയാമോ ?”അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഹരി നിന്നിടം ശൂന്യം . പൊട്ടി വന്ന ചിരിയടക്കി വിദ്യ തന്റെ ജോലി തുടർന്നു . ഹരിയിൽ കാണപ്പെട്ട ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എന്നത്തേയും പോലെ വിദ്യയുടെ ആ ദിനവും പോയി മറഞ്ഞു . അടുത്ത ദിവസങ്ങളിൽ അവളേ ജോലിയിൽ സഹായിക്കാനും കുട്ടികളേ റെഡിയാക്കാനും ഒക്കെയായി ഹരി പിന്നാലെയുണ്ടായിരുന്നു . ഒന്നും പുറത്തു കാണിച്ചില്ലെങ്കിലും ഒരു കുഞ്ഞു സന്തോഷം തോന്നി അവൾക്ക് . ഒരു വെള്ളിയാഴ്ച വിദ്യ ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരി മാത്രമേയുള്ളു വീട്ടിൽ . “പിള്ളേര് എന്തിയെ ? “അവൾ ഹരിയേ നോക്കി . “അതു ഞാൻ പറയാൻ വീട്ടു പോയി . ഇന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു . അവരുടെ കൂടെ പോകണമെന്ന് പിള്ളേർക്ക് ഒരേ നിർബന്ധം . പിന്നെ ഞാനും ഓർത്തു ശനിയും ഞായറുമല്ലേ . രണ്ടു ദിവസം അവിടെ നിൽക്കട്ടെ എന്ന് . ” “അവിടെ കായലും വെള്ളോമൊക്കെയുള്ളതല്ലേ .. നമ്മളില്ലാതെ അവരെ വിടേണ്ടിയിരുന്നില്ല .” “എന്റച്ഛനും അമ്മയുമില്ലേ ? എന്നേ വളർത്തിയ അവർക്കറിയില്ലേ എന്റെ പിള്ളേരെ എങ്ങനെ നോക്കണമെന്ന് ?” ങാ അതിന്റെ ഗുണം എനിക്കല്ലേ അറിയൂ . അവൾ മനസ്സിൽ പറഞ്ഞു . രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുക ആയിരുന്ന വിദ്യയെ പിന്നിൽ നിന്നും ഹരി കെട്ടിപ്പിടിച്ചു . അവൾ ഞെട്ടിപ്പോയി . “ഹരിയേട്ടനിതെന്താ ? ഞാൻ ഇവിടെ ജോലി ചെയ്യുന്നത് കാണാൻ മേലേ ?” “അതു കൊള്ളാം എനിക്കെന്റെ ഭാര്യയേ ഒന്നു കെട്ടിപ്പിടിക്കണമെങ്കിൽ നേരോം കാലോം നോക്കണോ ?” “ആരുടെ ഉപദേശമാ ?” “എന്ത് ?” “അല്ല ഇപ്പോൾ ഈ കാട്ടിക്കൂട്ടിയത് ആരുടെ ഉപദേശമനുസരിച്ചാണെന്നാ ചോദിച്ചത് ?” “എനിക്കു നിന്നേ സ്നേഹിക്കാൻ ആരുടെയെങ്കിലും ഉപദേശം വേണോ ?” ” സ്നേഹിച്ചതാരുന്നോ ? ശീലമില്ലാത്തതു കൊണ്ടാവും എനിക്കങ്ങോട്ടു മനസിലായില്ല കേട്ടോ. സോറി ഹരിയേട്ടാ .. ” “നിന്റെ പരിഹാസം ഒക്കെ എനിക്കു മനസ്സിലാകുന്നുണ്ട് . ഞാനിനി എങ്ങനാ നിന്നേ പ്രീതിപ്പെടുത്തേണ്ടത് ? എന്റെ സ്നേഹം പോരാഞ്ഞിട്ടാണോ നീ …” “എന്തേ നിർത്തിക്കളഞ്ഞത് ? ” വിദ്യ ഹരിക്കു നേരേ നിന്നു . “ഞാനിനി മുഴുവൻ പറഞ്ഞാലേ നിനക്കു മനസിലാകൂ?” “എന്താണെങ്കിലും പറയാൻ വന്നത് മുഴുവൻ പറയെന്നേ . അല്ലാതെ ഞാൻ എങ്ങനെ അറിയും ?” “എന്നാൽ നീ അറിയണ്ടാ .” ഹരിക്ക് ദേഷ്യം വന്നു . “ഓക്കേ അത് ഹരിയേട്ടന് ഇഷ്ടമുള്ളപ്പോൾ പറഞ്ഞാൽ മതി .

ഇനി ഞാനൊരു കാര്യം പറയട്ടേ .?” എന്താണെന്നുള്ള അർത്ഥത്തിൽ ഹരി അവളേ നോക്കി . “ഞാൻ പറഞ്ഞിരുന്നില്ലേ ഞങ്ങൾ ട്രാൻസ്ഫെറിന് ട്രൈ ചെയ്യുന്നെന്ന് .” “ഞങ്ങളോ ?” “ങ ഞാനും അഖിയും .. അതു ശരിയായി .” “വിദ്യേ …”അറിയാതെ ഹരിയുടെ ശബ്ദം ഉയർന്നു . “ഹരിയേട്ടനെന്തിനാ ഒച്ചയെടുക്കുന്നത് ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല . ഇപ്പോൾ അഖിക്ക് മാത്രേ ഓർഡർ വന്നുള്ളൂ . അതും ഒരു മ്യൂച്വൽ ട്രാൻസ്ഫർ . എനിക്കും താമസിയാതെ ശരിയാകുമെന്നാ സൂപ്രണ്ട് പറഞ്ഞത് . ങാ പറഞ്ഞു വന്നത് അതല്ല . നാളെ അഖി ഇങ്ങോട്ടു വരാൻ ഇരിക്കുകാരുന്നു .പോകുന്നതിനു മുൻപ് പിള്ളേരേം ഹരിയേട്ടനേം ഒന്നു കാണണം എന്ന് . ഇനിയിപ്പോൾ വരണ്ടാ എന്ന് എങ്ങനാ പറയുന്നേ ? വന്നിട്ട് പോട്ടെ .പിള്ളേരേ ഞാൻ അങ്ങോട്ടു കൊണ്ടുപോയി കാണിക്കാം അല്ലേ ? ഓഫീസിൽ വച്ചുള്ളതോന്നും പോരാഞ്ഞിട്ടായിരിക്കും ഇനി വീട്ടിലും . എന്തായാലും എന്റെ പിള്ളേരേ കൊണ്ട് നീ എവിടെ പോവില്ല. ഹരി മനസ്സിൽ ഉറപ്പിച്ചു . “ഓ വേണ്ടെങ്കിൽ വേണ്ടാ .അതു പോട്ടെ ആദ്യമായിട്ട് വരുവല്ലേ അഖി ഇവിടെ . അപ്പൊൾ ശരിക്കെന്തെങ്കിലും ഉണ്ടാക്കി കൊടുക്കണ്ടേ ? രാവിലെ പോയി കുറച്ചു നല്ല കൊഞ്ചു വാങ്ങിക്കൊണ്ടു വരണേ . അഖിക്ക് കൊഞ്ചു തീയൽ ഭയങ്കര ഇഷ്ടമാ .. ” മറുപടി പറയാതെ ഹരി തിരിഞ്ഞു മുറിയിലേയ്ക്ക് പോയി . നിന്റെ എല്ലാ കൊഞ്ചലും അവസാനിക്കാൻ പോകുവാ .. നാളെയിങ്ങു വരട്ടെ നിന്റെ മറ്റവൻ .കാണിച്ചു കൊടുക്കാം അവന് ഈ ഞാൻ ആരാണെന്ന് . ക്ഷമിക്കുന്നതിനൊക്കെ ഒരു ലിമിറ്റില്ലേ ? അടുത്ത ദിവസം രാവിലേ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഹരി ക്ലോക്കിലേയ്ക്ക് നോക്കി . നേരം വെളുത്തില്ല അതിനു മുന്പിങ്ങെത്തിയോ ? ഈർഷ്യയോടെ വാതിൽ തുറന്ന ഹരി കണ്ടത് നല്ല ഭംഗിയായി വസ്ത്രധാരണം ചെയ്ത ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയാണ് . “ആരാ ?” ഹരിയുടെ ചോദ്യത്തിനുള്ള മറുപടിക്കു മുൻപ് വിദ്യ ഇറങ്ങി വന്ന് ആളിനെ അകത്തേയ്ക്ക് കൂട്ടിയിരുന്നു . “ദാ ഇതാ എന്റെ ഹരിയേട്ടൻ ” പിന്നാലെയെത്തിയ ഹരിയെ കൂട്ടുകാരിക്കു വിദ്യ പരിചയപ്പെടുത്തി . “ങാ എനിക്കറിയാം . ഫോട്ടോയിൽ കണ്ടിട്ടുണ്ടല്ലോ .” “ആളിനെ എനിക്കങ്ങോട്ട് പിടി കിട്ടിയില്ല .” ഹരി നിന്നു പരുങ്ങി . “ഞാൻ പറഞ്ഞിട്ടില്ലേ ഒരു അഖിയേ പറ്റി ?” “ഉവ്വ് . അപ്പൊൾ ഇത് അഖീടെ ??” “അഖീടെ ആരുമല്ല .

അഖി തന്നെയാ . എന്നു വച്ചാൽ അഖില .. അഖിയെന്നുള്ളത് അവളുടെ വിളിപ്പേരാ .. അല്ലേടാ ?” “ഞാൻ കരുതി ….”ഹരി എന്തു പറയണം എന്നറിയാതെ കുഴങ്ങി . “അഖി എന്റെ ബോയ് ഫ്രണ്ടാണെന്ന് അല്ലേ ?” “ഏ … ഏയ് .. അല്ല .. അതെന്തിനാ അങ്ങനെ കരുതുന്നത് ? നിങ്ങൾ സംസാരിക്ക് .. ഞാൻ ഒന്നു പുറത്തു പോയിട്ടു വരാം ..” “ഉം ഉം .ഒക്കെ ” ഹരി നിന്നു വിക്കുന്നത് കണ്ടു വിദ്യ ചിരിയടക്കി . അഖിലയുടെ ഇഷ്ടവിഭങ്ങൾ ഒക്കെ ഒരുക്കി വയറും മനസും നിറച്ചാണ് വിദ്യയും ഹരിയും അവളേ യാത്രയാക്കിയത് . കുട്ടികളേ കാണാൻ കഴിഞ്ഞില്ലല്ലോ എന്നു സങ്കടം പറഞ്ഞ അഖിയോട് അഖില പോകുന്നതിനു മുൻപൊരു ദിവസം കുട്ടികളേം കൊണ്ടു ഞങ്ങൾ അങ്ങോട്ടിറങ്ങാം .. എന്നു സന്തോഷത്തോടെ പറഞ്ഞു ഹരി. “അഖിലയല്ല ഹരിയേട്ടാ അഖി ” വിദ്യ ചിരിയോടെ തിരുത്തി. “എന്നേ കുഴക്കിയത് ഈ പേരാണ് . എന്നാലും അഖി മതി .. അതാ ഒരു ഭംഗി ..” ഹരിയും അവരുടെ ചിരിയിൽ പങ്കു ചേർന്നു . “കളഞ്ഞിട്ടു പോകുമെന്നു കരുതിയോ ?” അഖില പോകുന്നത് നോക്കി നിന്ന ഹരിയുടെ കണ്ണിലേക്ക് നോക്കി വിദ്യ . മറുപടിയായി ഹരി അവളേ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു .

അവൾ അനങ്ങാതെ നിന്നു . “ഹരിയേട്ടാ ..” “എന്താ ?? ഇനി ഇതും അഭിനയമാണെന്നാണോ ??” ഹരിയുടെ ശബ്ദം അടഞ്ഞിരുന്നു . അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ട് ഒന്നുകൂടി അവനോടു ചേർന്നു നിന്നു .. “ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാനങ്ങ് ഇല്ലാതായിപ്പോയി .”അവൻ ആ നെറുകയിൽ മെല്ലെ തലോടി . “അത്രയ്ക്കിഷ്ടമാ എന്നേ ??” മറുപടി പറയാതെ അവളുടെ നെറുകിൽ ചുണ്ടു ചേർത്തു ഹരി . “കുട്ടികളേ കൂട്ടിക്കൊണ്ടു വരാൻ എപ്പോഴാ പോകേണ്ടത് ?” “അവരു രണ്ടു് ദിവസം അവിടെ വെള്ളത്തിലും കായലിലും ഒക്കെ കളിക്കട്ടെന്നേ ” “ശരിക്കും ? ” “ആന്നേ .. ഇന്നിവിടെ നമ്മളു മാത്രം മതി .. ” അവന്റെ കണ്ണിൽ കുസൃതി മിന്നി . “ഇന്ന് എനിക്കെന്റെ പെണ്ണിനേ ശരിക്കൊന്നു സ്നേഹിക്കണം .” അവൾ കണ്ണു കൂർപ്പിച്ചു . “ഇന്നു മാത്രമല്ല ഇനിയെന്നും …” അവളുടെ മുഖം കൈക്കുമ്പിളിൽ കോരി ആ നിറഞ്ഞ കണ്ണുകളിൽ ഹരി ചുണ്ടു ചേർക്കുമ്പോൾ അനിയനെ നന്നാക്കാൻ ബുദ്ധി ഉപദേശിച്ച ഹിമയ്ക്ക് മനസുകൊണ്ട് നന്ദി പറയുന്ന തിരക്കിലായിരുന്നു വിദ്യ .

Continue Reading

Relationship

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്…

Published

on

By

രചന: വിദ്യ പ്രദീപ്‌ ❤

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു… എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി…. ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്… “ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു… കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ… ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..

മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു.. വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി. കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ…. കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്… ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് .. അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല… തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു.. ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു… “എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി.. “നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “…എന്ന മറുപടി അവൾക്ക് അസഹ്യമായി… മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല.. നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു .. ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..” നീ ഉറങ്ങിയോ “…. ഇല്ലാ… എന്നാ എന്തേലും പറയ് “.. വീണ്ടും മൗനം…. എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും.. രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ..

ഉമ്മ വെച്ചിരുന്നെങ്കിൽ…😔 ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി… ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു.. എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു.. ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം… എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു…. ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Continue Reading

Most Popular