Connect with us

Love

അലീന, തുടർക്കഥ (ഭാഗം: രണ്ട്) (ആദ്യഭാഗം ലിങ്ക് കമന്റ് ബോക്‌സിൽ…)

Published

on

രചന: സജി തൈപ്പറമ്പ്

കല്യാണ റിസപ്ഷനൊക്കെ കഴിഞ്ഞ് സ്കറിയാമാഷിൻ്റെ വീട്ടിൽ നിന്നും അന്നാമ്മയും മക്കളും തിരിച്ചു സ്വന്തം വീട്ടിൽ എത്തിയപ്പോൾ നേരം ,ഒരുപാട് വൈകിയിരുന്നു. “എങ്ങനെയുണ്ടായിരുന്നെടീ സിബിച്ചൻ്റെ വീടും പരിസരവുമൊക്കെ? നിങ്ങൾക്കെല്ലാവർക്കും അവിടെയൊക്കെ കണ്ടിട്ട് ഇഷ്ടമായോ?” ഭാര്യയും മക്കളും തിരിച്ചു വരുന്നതും നോക്കി, ഉറങ്ങാതെ കാത്തിരുന്ന, അവറാച്ചൻ അവരോട് ചോദിച്ചു. “എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടപ്പാ.. അതൊരു വീടല്ല, വലിയ ഒരു കൊട്ടാരമാണ്, അലീനേച്ചിയുടെ ഒരു ഭാഗ്യം…” ഏറ്റവും ഇളയവളായ ആമിയാണത് പറഞ്ഞത്. “നിൻ്റെ മുഖമെന്താ മോളേ.. വാടിയിരിക്കുന്നത്, അവിടെ ചെന്നപ്പോൾ, അവരൊക്കെ നിന്നോട് സ്നേഹത്തോടെയല്ലേ പെരുമാറിയത്?” അലീനയുടെ മുഖത്തെ മ്ളാനത കണ്ട്, അവറാച്ചൻ ചോദിച്ചു. “അതവള്, ഇത്രയും നേരം ആൾക്കാരുടെ മുന്നിലും, ക്യാമറയുടെ മുന്നിലുമൊക്കെ ഒരുങ്ങിക്കെട്ടി പാതിരാത്രിവരെ നിന്നതിൻ്റെ ക്ഷീണമാ…” അവിടെ നടന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് ,അച്ഛനോട് പറഞ്ഞ് അങ്ങേരെ കൂടി വിഷമിപ്പിക്കേണ്ടെന്ന്, അന്നാമ്മ മക്കളോട് ചട്ടം കെട്ടിയിരുന്നു. “ങ്ഹാ ,എന്നാൽ മക്കള് പോയി കിടന്നുറങ്ങ് ,രാവിലെ എഴുന്നേല്ക്കണ്ടതല്ലേ?” അവറാച്ചൻ മക്കളോട് വാത്സല്യപൂർവ്വം പറഞ്ഞു. “നിങ്ങൾക്ക് കഴിക്കാനുള്ള ആഹാരം ,സ്കറിയാ മാഷ് നിർബന്ധിച്ച് ഞങ്ങളുടെ കൈയ്യിൽ തന്ന് വിട്ടിട്ടുണ്ട്, എത്ര നാളായി, നിങ്ങൾക്ക് ഞാനിത്തിരി പോർക്കും, ബീഫുമൊക്കെ കൂട്ടി ആഹാരം തന്നിട്ട്, ആയ കാലത്ത് നിങ്ങൾ ,ഞങ്ങളെ കൊണ്ട് ഒരു പാട് തീറ്റിച്ചതല്ലേ?ഞാനെല്ലാം കുറേശ്ശെ വായിൽ വച്ച് തരാം ,എന്നിട്ട് ഗുളിക കഴിക്കേണ്ടതല്ലേ?” അന്നാമ്മ ഭർത്താവിൻ്റെ നെറുകയിൽ അരുമയായി തഴുകി. പിറ്റേന്ന് അതിരാവിലെ, സ്കറിയാ മാഷ് ഏർപ്പാടാക്കിയ, ബ്യൂട്ടീഷനും സഹായിയുമെത്തി, അലീനയെ അണിയിച്ചൊരുക്കി. “എൻ്റെ മോള് ഇപ്പോൾ ഒരു മാലാഖയെപ്പോലുണ്ട് ,നിന്നെ അവിടെ എല്ലാവർക്കും ഇഷ്ടമാവും ,മോൾക്കറിയാമല്ലോ? ഒത്തിരി അംഗങ്ങളുള്ള ഒരു വലിയ തറവാടാണത്, എല്ലാവരോടും നല്ല ബഹുമാനത്തോട് കൂടിവേണം, പെരുമാറാൻ, ചെറിയ ചെറിയ അനിഷ്ടങ്ങളൊക്കെ, മറ്റുള്ളവർ പ്രകടിപ്പിച്ചാലും, മോള് അതൊക്കെയങ്ങ് കണ്ണടച്ചേക്കണം, എടുത്ത് ചാടി ഒരു തീരുമാനവും എടുക്കരുത്, മോൾക്കവിടെ എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ട് തോന്നുമ്പോൾ, അപ്പനേയും അമ്മയേയും അനുജത്തിമാരേയുമൊക്കെ ഓർക്കുക, അപ്പോൾ മോൾക്ക് അതെല്ലാം സഹിക്കാനുള്ള മനോബലം, കർത്താവ് തരും, മോൾക്ക് നല്ലതേ വരു…” അപ്പൻ്റെ അനുഗ്രഹം വാങ്ങാനെത്തിയ, അലീനയെ അവറാച്ചൻ ഉപദേശിച്ചതിന് ശേഷം ആശീർവദിച്ചു.

ഒൻപത് മണിയായപ്പോൾ, അന്നാമ്മയ്ക്കും മക്കൾക്കും കയറാനുള്ള ,ഇന്നോവ കാറ് കൂടാതെ ,ഒരു വലിയ ടൂറിസ്റ്റ് ബസ്സ് കൂടി ,സ്കറിയാ മാഷ് പറഞ്ഞ് വിട്ടിരുന്നു. ബന്ധുക്കളും അയൽക്കാരും കയറി കഴിഞ്ഞിട്ടും, ബസ്സിലെ പാതി സീറ്റുകളും കാലിയായിരുന്നു. വലിയ പള്ളിയുടെ മുറ്റത്ത് കണ്ട പുരുഷാരം, ഇതിന് മുമ്പ് പള്ളിപ്പെരുന്നാളിന് മാത്രമേ അവർ കണ്ടിട്ടുള്ളു. നിരവധി ആഡംബരക്കാറുകൾ, പള്ളിമുറ്റത്ത് സ്ഥലമില്ലാത്തതിനാൽ, റോഡരികിൽ തന്നെ തലങ്ങും വിലങ്ങുമൊക്കെയായി പാർക്ക് ചെയ്തിരിക്കുന്നു. ഒരു മണിക്കൂറോളം നീണ്ട ചടങ്ങുകൾക്കൊടുവിൽ , സിബിച്ചൻ്റെയും അലീനയുടെയും വിവാഹം ആർഭാടമായി കഴിഞ്ഞു. പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ്, പള്ളിമുറ്റത്ത് നിന്ന് എല്ലാവരും വീട്ടിലേക്ക് തിരിച്ചത്. അന്നാമ്മയും മക്കളും സ്വന്തം വീട്ടിലേക്കും, സിബിച്ചനും അലീനയും ബന്ധുക്കളോടൊപ്പം മാളിയേക്കൽ തറവാട്ടിലേക്കും പോയി. ബന്ധുക്കളുടെ ചോദ്യം ചെയ്യലും, പരിചയപ്പെടലുമൊക്കെ കഴിഞ്ഞ് അവർ പിരിഞ്ഞ് പോയപ്പോഴേക്കും, അലീന നന്നേ ക്ഷീണിച്ചിരുന്നു. എങ്കിൽ മോള് മുറിയിൽ പോയി ഒന്ന് റെസ്റ്റെടുക്ക് ,സിബിച്ചൻ ഇനി കുട്ടുകാരെയൊക്കെ സർക്കരിച്ചിട്ട് വരുമ്പോൾ രാത്രിയാകും അലീനയുടെ ക്ഷീണിച്ച മുഖം കണ്ട് അലിവ് തോന്നിയ മറിയാമ്മ, മരുമകളോട് പറഞ്ഞു. ദാഹിച്ച് വലഞ്ഞിരുന്നപ്പോൾ, കുറച്ച് തണുത്ത വെള്ളം കിട്ടിയ ആശ്വാസമായിരുന്നു, അവൾക്കപ്പോൾ തോന്നിയത്. മറിയാമ്മ കാണിച്ച് കൊടുത്ത അലങ്കരിച്ച മുറിയിലേക്ക്, അലീന കയറിച്ചെന്നു. കരിവീട്ടിയിൽ തീർത്ത കൊത്ത് പണികളുള്ള വലിയ കട്ടിലിൻ്റെ മുകളിലെ, പതുപതുത്ത പട്ട്മെത്ത കണ്ടപ്പോൾ, വാടിയ വാഴത്തണ്ട് പോലെ അവളതിലേക്ക് വീണ് പോയി ,ശരീരത്തിൻ്റെ ക്ഷീണവും മനസ്സിലെ പറഞ്ഞറിയിക്കാനാവാത്ത വിഷമങ്ങളും കൊണ്ട്, കിടന്നപാടെ അവളുടെ കണ്ണുകൾ മെല്ലെയടഞ്ഞു . “ആഹാ രാജകുമാരി പള്ളിയുറക്കമായോ?” ഒരു സ്ത്രീ ശബ്ദം കേട്ടാണ്, അലീന മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത് . “ഇല്ല, ഞാനറിയാതെ ക്ഷീണം കൊണ്ട്…” മുന്നിൽ നില്ക്കുന്നത്, സിബിച്ചൻ്റെ നേരെ മൂത്ത ചേട്ടനായ ബിനോയിയുടെ ഭാര്യ റെയ്ച്ചലാണെന്ന് മനസ്സിലാക്കിയ അലീന, ക്ഷമാപണത്തോടെ പറഞ്ഞു. “ഉം, എങ്കിലീ സാരിയും സ്വർണ്ണാഭരണങ്ങളുമൊക്കെ അഴിച്ച് വച്ചിട്ട്, അടുക്കളയിലോട്ടൊന്ന് എഴുന്നള്ളിയാട്ടേ, വൈകിട്ടത്തേയ്ക്ക് എന്തെങ്കിലും വച്ചുണ്ടാക്കണം, ബാക്കിയുള്ളോര് രണ്ട് ദിവസമായി ഈ വീട്ടിൽ കിടന്ന് കഷ്ടപ്പെടുവാ, ഞങ്ങൾക്കുമുണ്ട് ക്ഷീണമൊക്കെ….” “അയ്യോ.. ഞാൻ ഇപ്പോൾ വരാം ചേച്ചി…” ഭവ്യതയോടെ അലീന പറഞ്ഞു.

അന്ന് സിബിച്ചൻ, റെയ്ച്ചലിൻ്റെ അപ്പനോട് കയർത്ത് സംസാരിച്ചതിൻ്റെ വൈരാഗ്യം, തന്നോടവർക്കുണ്ടാവുമെന്ന് അലീനയ്ക്കറിയാമായിരുന്നു. “മോളെന്തിനാ ഇപ്പോഴിങ്ങോട്ട് വന്നത്, റസ്റ്റൈടുത്തോളാൻ മേലാരുന്നോ?” മറിയാമ്മ പുഞ്ചിരിച്ചോണ്ട് ചോദിച്ചു. “അത് സാരമില്ലമ്മച്ചി, ഇനി മുതൽ ഞാനും ഈ അടുക്കളയിൽ ഉണ്ടാവേണ്ടതല്ലേ ?” “ഞാനും, എന്ന് എടുത്ത് പറയേണ്ട കാര്യമില്ല റെയ്ച്ചലിനും , എനിക്കും നാളെ മുതൽ ഓഫീസിൽ പോകാനുള്ളതാണ് , ഇനി മുതൽ നീ തന്നെയാണ് അടുക്കള കാര്യങ്ങളെല്ലാം നോക്കേണ്ടത്…” സിബിച്ചൻ്റെ മൂത്ത ജ്യേഷ്ടൻ ഡേവിസിൻ്റെ ഭാര്യ സൂസിയത് പറഞ്ഞപ്പോൾ, തനിക്കീ വീട്ടിൽ ഒന്നിലധികം ശത്രുക്കളെയാണ് ദിവസേന അഭിമുഖീകരിക്കേണ്ടി വരിക എന്ന തിരിച്ചറിവ്, അലീനയുടെ മനസ്സിൽ ആശങ്ക പരത്തി. “സൂസിചേച്ചി പറഞ്ഞത് നേരാ, പിന്നെ അമ്മേ .. ആ കല്യാണി ഇനി മുതൽ പുറം പണികളൊക്കെ ചെയ്താൽ മതിയെന്ന് പറ ,അവൾക്ക് തീരെ വൃത്തിയും വെടിപ്പുമില്ലാത്തവളാ ,ഇനിയിപ്പോൾ ഇവിടുത്തെ കാര്യങ്ങള്ളൊക്കെ അലീന നോക്കിക്കോളും ,അമ്മ കുട്ടികളെയും കളിപ്പിച്ച് ഒരിടത്ത് ഇരുന്നാൽ മതി…” മൂത്തമരുമക്കളുടെ സംസാരം കേട്ട് തല കുലുക്കി സമ്മതമറിയിച്ചതല്ലാതെ, അമ്മായിയമ്മ തനിക്ക് വേണ്ടി ഒരക്ഷരവും പറഞ്ഞില്ലല്ലോ, എന്നോർത്ത് അവൾക്ക് നിരാശ തോന്നി, കഥയില്ലാത്തൊരു സത്രീയാണതെന്നും, മരുമക്കളുടെ മുന്നിൽ അവരുടെ വോയിസ് ഉയരില്ലെന്നും, അലീന മനസ്സിലാക്കി. ഈ വീട്ടിൽ തന്നെ സപ്പോർട്ട് ചെയ്യാൻ പെണ്ണുങ്ങളാരുമുണ്ടാവില്ലെന്ന് അലീനയ്ക്ക് ബോധ്യമായി. അടുക്കള ജോലികൾ ഓരോന്നായി തീർക്കുമ്പോഴും, സിബിച്ചൻ വന്നോ എന്ന് ഇടയ്ക്കിടെ പുറത്തേയ്ക്കവൾ എത്തി നോക്കുന്നുണ്ടായിരുന്നു. ഇന്നലെ, തന്നെയും കുടുംബത്തെയും സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കൊണ്ട് മാത്രമല്ല, ഇന്ന് തന്നെ മിന്ന് കെട്ടുന്ന സമയത്തും, ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴുമൊക്കെ, അദ്ദേഹത്തിന് മദ്യപിച്ചതിൻ്റെ യാതൊരു ലക്ഷണവുമില്ലാതിരുന്നത്, അവൾക്ക് ഒരു പാട് ആശ്വാസം നല്കിയിരുന്നു. മാത്രമല്ല തന്നോട് സംസാരിച്ചതൊക്കെ എത്ര മാന്യമായിട്ടാണ് ,അതോടെ തൻ്റെ മനസ്സിൽ സിബിച്ചനോട് എന്തോ അടുപ്പം തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി. അന്ന് വഴിയിൽ വച്ച് കണ്ടപ്പോൾ, താൻ അദ്ദേഹത്തോട് മോശമായി പെരുമാറിയതിന് ,സിബിച്ചനോട് മാപ്പ് പറയണമെന്ന് അവൾ തീരുമാനമെടുത്തിരിക്കുകയാണ്. അത് കൊണ്ട് കൂടിയാണ്, സിബിച്ചനൊന്ന് വന്നിരുന്നെങ്കിലെന്ന് ,അലീന അതിയായി ആഗ്രഹിക്കുന്നത്. “നീയും അവിടിരുന്ന് കഴിക്ക് മോളേ…” രാത്രിയിൽ എല്ലാവർക്കും അത്താഴം വിളമ്പുന്നതിനിടയിൽ, സ്കറിയാ മാഷ് അലീനയോട് പറഞ്ഞു. “വേണ്ടപ്പാ.. ഞാൻ പിന്നെ കഴിച്ചോളാം” “അപ്പനോ? അത് നിൻ്റെ വീട്ടിൽ, ഇവിടെയെല്ലാവരും, അപ്പനെ ഡാഡിയെന്നാ വിളിക്കുന്നത്, അതാണ് അന്തസ്സ്, നീയും ഇനി മുതൽ അങ്ങനെ വിളിച്ചാൽ മതി” റെയ്ച്ചൽ അലീനയോട് ആജ്ഞാപിച്ചു. എല്ലാവരും വയറ് നിറച്ച് കൈ കഴുകി പോയപ്പോൾ ,അലീനയ്ക്ക് കുന്ന്കൂടിയ എച്ചില് പാത്രങ്ങൾക്കൂടി കഴുകി വൃത്തിയാക്കി വയ്ക്കേണ്ടി വന്നു. സ്വന്തം മുറിയിൽ തിരിച്ച് വന്ന്, മേല് കഴുകി മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി സ്യൂട്കെയ്സിൽ നിന്നും കല്യാണ വസ്ത്രങ്ങളോടൊപ്പം വാങ്ങി വച്ചിരുന്ന, ഒരു ചുരിദാറെടുത്തണിഞ്ഞിട്ട്, അലീന ബാൽക്കണിയിലേക്കിറങ്ങി നിന്ന് മുൻവശത്തെ റോഡിലേക്ക് കണ്ണും നട്ട് നിന്നു.

സമയം വൈകുന്തോറും, അവൾക്ക് ഉള്ളിലെ ആധികൂടി കൊണ്ടിരുന്നു. വിശപ്പ് കലശലായപ്പോൾ സിബിച്ചൻ വന്നിട്ട് ഒരുമിച്ചിരുന്ന് കഴിക്കാമെന്ന് തോന്നിയത് അബദ്ധമായിപ്പോയെന്ന് അവൾക്ക് മനസ്സിലായി. താൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ട്, അവസാനം കൂട്ടുകാരോടൊപ്പം അദ്ദേഹം കുടിച്ച് ലക്കില്ലാതെ ആയിരിക്കുമോ വരുന്നത്. “നീയിത് ആരെ നോക്കി നിക്കുവാ?…” പിന്നിൽ നിന്നൊരു ശബ്ദം കേട്ട് അലീന ഞെട്ടിത്തിരിഞ്ഞ് നോക്കി. “സിബിച്ചനെയാണെങ്കിൽ, അതിന് വച്ച വെള്ളമങ്ങ് വാങ്ങി വച്ചേര് ,അവൻ വന്നാൽ വന്നൂന്ന് പറയാം, രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങുന്ന ശീലമൊന്നും അവന് പണ്ടേയില്ല ,കുടിച്ച് ലക്ക് കെട്ട് പറമ്പിലെ ഏതെങ്കിലും തെങ്ങിൻ ചുവട്ടിൽ കാണും, നാളെ രാവിലെ ചെന്ന് നോക്കുന്നതാണ് ഉത്തമം, പിന്നെ ,മദ്യം മാത്രമല്ല ,പെണ്ണും അവനൊരു ദൗർബല്യമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, അത് ശരിയാണോന്ന് ചോദിച്ചാൽ, എൻ്റെ കയ്യിൽ തെളിവൊന്നുമില്ല കെട്ടോ ,അങ്ങനൊന്നുമില്ലെങ്കിൽ നിൻ്റെ ഭാഗ്യം….” എരിതീയിൽ എണ്ണയൊഴിച്ചിട്ട് റെയ്ച്ചൽ നടന്ന് അവരുടെ മുറിയിലേക്ക് പോയപ്പോൾ, അലീനയുടെ മനസ്സിലെ ആശങ്ക വർദ്ധിച്ചു…(തുടരും…)

അടുത്ത ഭാഗം നോട്ടിഫിഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ….

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular