Connect with us

Love

ഒന്ന് ചിന്തിക്കും മുൻപേ കൂർപ്പിച്ചിരുന്ന ചുണ്ടുകൾ ആ പതിനേഴ്കാരന് സ്വന്തമായിരുന്നു….

Published

on

രചന: ദേവ സൂര്യ

“”നിക്ക്.. ശെരിക്കും ഇഷ്ട്ടാടി നിന്റെയാ ഏട്ടൻ വാധ്യാരെ..വെറും മരംചുറ്റി പ്രേമം ഒന്നുമല്ലടി അമ്മുവേ.. കൊല്ലം ഏഴായി ആ ഇടംകൈയ്യൻ ദാ ഇവിടെയിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്””…. പറയുന്നതോടൊപ്പം കരിവളയിട്ട ആ വലത് കൈ അവളുടെ നെഞ്ചിലമർന്നിരുന്നു…. ഏഴ് വർഷമോ??… എന്താ കൺമഷിയേ എന്റെ ഏട്ടന്റെ കയ്യിൽന്ന് ഒരെണ്ണം കിട്ടിയപ്പോ തലക്കകത്തെ പിരി ഒരെണ്ണം അയഞ്ഞു പോയോ.. ഏഹ്ഹ്??. അതേടി… മനക്കലെ വേലക്കാരി സാവിത്രീടെ മോള് കൺമഷിക്ക് മനക്കലെ മൂത്തപുത്രൻ നന്ദകിഷോറിനോട് ഒടുക്കത്തെ പ്രേമമാണെന്നേ… അത് തുറന്നടിച്ചു പോയി പറഞ്ഞതിന്റെയാ ദാണ്ടെ ഈ ഉറുമാൻ പഴം പോലെ ചുവന്ന് തുടുത്ത കവിളത്ത് കാണുന്ന അഞ്ചു വരകള്… ആഹ്… ബെസ്റ്റ്… പ്രേമിക്കാൻ വേറെ ഒരു മൊതലിനേം കിട്ടാഞ്ഞിട്ടാണോടി നീയ്യ് ആ ഹിറ്റ്ലറെ പ്രേമിച്ചത്.. അതും എന്തിനും ഏതിനും വാല് പോലെ കൂടെ നടക്കണ എന്നോട് പോലും ഒരു വാക്ക് പറയാതെ…കാര്യം എന്റെ ഏട്ടൻ തന്നെയാ… അങ്ങേരുടെ അനിയത്തി ആയത് കൊണ്ട് പറയുവല്ല… വെറുതെ ആ മൊതലിന്റെ പിന്നാലെ നടന്ന് സമയം കളയണ്ട കൺമഷി നീയ്യ്…അങ്ങേർക്ക് വലുത് ആരാണ്ടൊക്കെയോ എഴുതിയ കുറേ നോവലുകളും.. ആ പൊട്ടിയ നീലമഷി പേനയും അതിൽ നിന്ന് വിരിയുന്ന അക്ഷരങ്ങളുമാണ്.. എന്റെ ഏട്ടൻ ജീവിക്കുന്നത് തന്നെ എഴുതാനും വായിക്കാനുമാടി… ഏട്ടന്റെ പ്രണയവും അക്ഷരങ്ങളോടാണ്… അങ്ങനെയുള്ള അങ്ങേരുടെ പിന്നാലെ പ്രേമം എന്ന് പറഞ്ഞു നടന്നാൽ… കുറച്ചേറേ വാങ്ങി കൂട്ടും മോള്… മുന്നിലെ നിഴലനക്കമാണ് ഇരുവരുടേയും സംഭാഷണത്തിന് ഭംഗം വരുത്തിയത്… മിഴികളുയർത്തി നോക്കുമ്പോൾ കണ്ടു.. തന്നെ ചുട്ടെരിക്കാൻ പാകത്തിന് ചുവപ്പ് പടർന്ന കണ്ണുകളെ… ഗൗരവം നിറഞ്ഞ താടിക്കുള്ളിലൂടെ എങ്ങോ പോയ്‌ മറഞ്ഞ നുണക്കുഴികളെ ഒരുവേള അവളുടെ കരിനീല മിഴികൾ പരതി… അവന്റെ കൂർപ്പിച്ച നോട്ടം താങ്ങാനാവാതെ പതിയെ മിഴികൾ താഴ്ത്തി… “”ദേ അമ്മൂസ്സേ നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട്… ഇവളെ പോലെ വീട്ടിൽന്ന് അഴിച് വിട്ടതിന്റെ കൂടെ നടക്കരുത് ന്ന്.. സാവിത്രി ചേച്ചിയെ പറയിക്കാൻ നടക്കുവാണ് പൊന്ന്മോള്.. വന്ന് വന്ന് ഇതിനൊന്നും പഠിപ്പിക്കുന്നവൻമാരെ പോലും അറിയാൻ വയ്യാതായി… മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല.. വീട്ടിലെ വാല്യക്കാരിപെണ്ണിനോട് മോശമായി പെരുമാറി ന്ന് നാലാള് പറയാതിരിക്കാനാ… ഇനീം പ്രേമംന്ന് പറഞ്ഞോണ്ട് പിന്നാലെ വന്നാൽ നേരത്തെ കിട്ടിയതിന്റെ ബാക്കി കിട്ടുംന്ന് പറഞ്ഞ് കൊടുത്തേരെ തലതെറിച്ചവളോട്… ഗൗരവത്തോടെ പറഞ്ഞ് നിർത്തി മുണ്ട് മടക്കി കുത്തി നടന്നകലുന്നവനെ നോക്കി നിൽക്കെ ഓർമ്മകൾ ഒരുപാട് വർഷങ്ങൾ മുന്നിലേക്ക് പോയ്‌ മറഞ്ഞു…

“”നന്ദേട്ടാ… ന്താ നിക്ക് പിറന്നാളായിട്ട് തരണ സമ്മാനം.. ഏഹ്??””…മഞ്ഞയിൽ പച്ച ചേർന്ന പുത്തൻ പട്ടുപാവാടയും കൈനിറയെ ചുവന്ന കുപ്പിവളകളും അണിഞ്ഞ് പിറന്നാൾ ദിവസം കളിക്കൂട്ടുകാരന്റെ അരികിലേക്കായ് ഓടിയണച്ചുകൊണ്ട് പത്ത് വയസ്സുകാരിയുടെ കുസൃതിനിറഞ്ഞ സ്വരം.. “”നിനക്ക് ദാ ഈ പുസ്തകം തരട്ടെ ഞാൻ””.. പൂഴ്ത്തിയിരുന്ന മുഖം പുസ്തകത്തിൽ നിന്ന് ഉയർത്തി…കയ്യിലുണ്ടായിരുന്ന ബുക്ക്‌ മടക്കി കാണിച്ചുകൊണ്ട് ആ പതിനേഴ്കാരൻ കുസൃതിയോടവളെ നോക്കി.. “”നിക്കെങ്ങും വേണ്ടാ..എപ്പോ നോക്കിയാലും ണ്ടാവും ഒരു പുസ്തകം കയ്യില്… ഞാൻ പോണു””…ചുണ്ട് കൂർപ്പിച്ചു പിന്തിരിഞ്ഞവളെ നിമിഷനേരം തന്നിലേക്ക് ചേർത്തണച്ചു… “”ന്നാ ഞാൻ വേറൊരു സമ്മാനം തരട്ടെ??””… കാതോരമായി പറഞ്ഞ സ്വരത്തെ കൗതുകത്തോടെ കേട്ട് നിന്നു…ഒന്ന് ചിന്തിക്കും മുൻപേ കൂർപ്പിച്ചിരുന്ന ചുണ്ടുകൾ ആ പതിനേഴ്കാരന് സ്വന്തമായിരുന്നു…ഒന്നും ചിന്തിക്കാൻ അറിയാത്ത പ്രായത്തിൽ ഒരുവനിൽ നിന്ന് കിട്ടിയ ആദ്യചുംബനം… കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…കൂടുതൽ ആയി ഒന്നും അറിയില്ലെങ്കിലും തെറ്റാണ് നടന്നതെന്ന് ഉള്ളിൽ നിന്നാരോ പറയുന്നു…നിമിഷ നേരം കൊണ്ട് ആഞ്ഞുതള്ളുന്നതിനോടൊപ്പം ആ കുഞ്ഞുകൈകൾ ആ പൊടിമീശകാരന്റെ കവിളിൽ പതിഞ്ഞിരുന്നു… അതിന് ശേഷം തന്നെ കണ്ടാൽ പോലും ഒന്ന് നോക്കാറില്ലായിരുന്നു…കണ്ണുകൾ തമ്മിലിടഞ്ഞാലും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നത് താനറിയാറുണ്ട്…അവഗണകൾക്കിടയിൽ എപ്പോളോ ആ മുഖം മാനസ്സിൽ പതിഞ്ഞിരുന്നു…പ്രണയം എന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നതും ആ കടുംകാപ്പി മിഴികളാണ്…ഒരേ മനസ്സും ഇരു ശരീരങ്ങളും ആയി കഴിഞ്ഞ അമ്മുവിനോട്‌ പോലും മറച്ചു വച്ച പ്രണയം… “”നിശബ്ദ പ്രണയം… അതും രസമല്ലേ …മഞ്ചാടിമണികൾക്ക് ഇത്തിൾകണ്ണിയോട് തോന്നുന്നത് പോലെ.. ആഞ്ഞുപുൽകാൻ വെമ്പും തിര തീരത്തോട് നിശബ്ദമായ് പറയുന്ന പോലെ””….. ആളെ കാണാൻ വേണ്ടി തന്നെയാണ് ആള് പഠിപ്പിക്കുന്ന കോളേജിൽ തന്നെ ചേർന്നത്… വല്യ താൽപര്യമില്ലാതിരുന്നിട്ടും ആളുടെ ഇഷ്ട്ടവിഷയമായ മലയാളം തന്നെ തന്റെയും വിഷയമായി…പിന്നീട് പ്രണയം അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെയായിരുന്നു…മഷിനിറച്ച വക്ക് പൊട്ടിയ ആ ഹീറോ പേനയോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്…എഴുതുന്ന കഥകളിലൂടെയും കവിതകളിലൂടെയും ആർത്തിയോടെ വായിച്ച നായികമാർ ഈ പൊട്ടിപെണ്ണാണെന്ന് കിനാവ് കാണും…അക്ഷരങ്ങളിലൂടെ വരച്ചു വച്ച പ്രണയം തന്റേതാണ് എന്ന് പുഞ്ചിരിയോടെ ഓർത്ത് കിടക്കും…. കോളേജിലെ പലരുടെയും ആരാധനാപാത്രം…യങ് ലുക്കിങ് ഹാൻസം..പെൺകുട്ടികൾക്കിടയിലെ റോമിയോ.. വിശേഷണങ്ങൾ പലതായിരുന്നു… കേൾക്കുമ്പോളൊക്കെ കുശുമ്പോടെ ഒരു വശത്തേക്ക് ചുണ്ട് കോട്ടും… ആദ്യമാദ്യം കണ്ടാൽ പോലും ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കുമെങ്കിലും പിന്നീട് ഓരോ സംശയങ്ങൾ ചോദിച്ചു ആൾക്ക് അരികിലേക്കായി പോയി തുടങ്ങി…””സംശയം തീർക്കാതിരിക്കാൻ ഉള്ളറിഞ്ഞ ഏത് അധ്യാപകനാ കഴിയാതെ ഇരിക്യാ””… ഗൗരവം നിറഞ്ഞ ആ മുഖത്തോടെ സംശയങ്ങൾ പറഞ്ഞ് തരുമ്പോളും ആ പേര് പതിന്മടങ്ങായി മനസ്സിൽ പതിഞ്ഞിരുന്നു… “”മാഷ്””…കുഞ്ഞിലേ കൂട്ടായിരുന്നു ആ നന്ദേട്ടനെയല്ല..ഗൗരവകാരനായ മാഷിനോടായിരുന്നു എന്നും ഇഷ്ട്ടം.. പ്രണയം തോന്നിയതും ആ മാഷിന്റെ വിരൽ തുമ്പിൽ വിരിയുന്ന അക്ഷരമൊട്ടുകളോടായിരുന്നു… പഠിപ്പിക്കുന്നതിനിടയിൽ വിടർന്ന കണ്ണുകളോടെ അക്ഷരങ്ങളെയും സാഹിത്യത്തെയും വർണിക്കുന്നത് കൗതുകത്തോടെ നോക്കിയിരിക്കാറുണ്ട്…അപ്പോഴും ഷർട്ടിന്റെ ഇടനെഞ്ചു ഭാഗത്ത് തുന്നിചേർത്ത പോക്കറ്റിനുള്ളിൽ നാണത്തോടെ ഒളിഞ്ഞിരിക്കുന്ന ആ വക്ക് പൊട്ടിയ നീലമഷിപേനയോട് കുശുമ്പ് തോന്നുമായിരുന്നു…

ആ പൊട്ടിപ്പെണ്ണിന്റെ കണ്ണിൽ പരിഭവം നിറയുമായിരുന്നു… “”നന്ദൻകുഞ്ഞ് രണ്ടീസം കഴിഞ്ഞാൽ ബാംഗ്ലൂർക്ക് പോവാണ് കൺമഷിയേ… കോളേജിലെ പഠിപ്പിക്കല് നിർത്തി ത്രെ..അവിടെ ഏതോ കമ്പനീല് എന്തോ വല്യ ആളായി ജോലി കിട്ടീയ ത്രെ””…തോളിലിരുന്ന തോർത്ത്‌ മുണ്ട് എടുത്ത് മുഖത്തെ വിയർപ്പ് ഒപ്പിയെടുക്കുന്നതിനിടെ അലസമായി പറഞ്ഞ അമ്മയുടെ വാക്കുകൾ കേൾക്കെ…അരിഞ്ഞിരുന്ന പിച്ചാത്തി ഒരു നിമിഷം ചലനമറ്റു…കണ്ണുകൾക്കുള്ളിലെ വട്ടപ്പൊട്ടുകൾ എന്തിനോ വേണ്ടി പാഞ്ഞു നടന്നു…ഹൃദയം എന്തിനോ വേണ്ടി വല്ലാതെ മിടിച്ചു…. “”നാലഞ്ചു കൂട്ടം അച്ചാറ് ണ്ടാക്കണം കൺമഷിയെ..ന്നേ കൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടില്ല…നീയും വരണം ഒരു കൈ സഹായത്തിന്””….നിറഞ്ഞ കണ്ണുകളോടെ പിന്തിരിഞ്ഞു പോകുമ്പോഴും കേൾക്കുന്നുണ്ടായിരുന്നു.. മനക്കലെ വേലക്കാരിയുടെ ആദിയും വേവലാതിയും…. “”മാഷേ… ഒന്ന് നിന്നെ””…. കുട്ടികളോടായ് യാത്ര പറഞ്ഞ് കോളേജ്‌ വരാന്തയിലൂടെ പിന്തിരിഞ്ഞു നടന്നകലുന്നവൻ ഒരുവേള പതിയെ തിരിഞ്ഞു നോക്കി…ഏതോ ഒരു പുസ്തകവും മാറിലടക്കിപിടിച്ചു കിതച്ചു കൊണ്ടോടി വരുന്നവളെ കണ്ട് ആ കണ്ണുകൾ ഒന്ന് കുറുകി…. “”നിക്കായി… ഒരു കൈയ്യൊപ്പെങ്കിലും തരുവോ മാഷേ??””… തനിക്ക് നേരെ നീട്ടിപിടിച്ച പുസ്തകം വാങ്ങുന്നതിനിടെ ഒരുവേള ആ മുഖത്തേക്കൊന്ന് നോക്കി… കരഞ്ഞുകലങ്ങിയ കണ്ണുകൾ… പാറിപറന്ന മുടിയിഴകൾ… അവശത്തയാർന്ന മുഖമെങ്കിലും എന്നും ആവരണം ചെയ്ത പുഞ്ചിരി… “”പറയണം ന്ന് വിചാരിച്ചതല്ല മാഷേ…അന്ന് പാർവതീടെ കൂടെ മാഷ് ചിരിച്ച് സംസാരിച്ച് നിക്കണത് കണ്ടപ്പോ… ചങ്കിൽ ആരോ കൊളുത്തി വലിക്കണപോലെ തോന്നി…മനസ്സിനെ പിടിച്ചു നിർത്താൻ പറ്റീല…അതാ അന്ന് അങ്ങനൊക്കെ…പറ്റി പോയതാ മാഷേ..അല്ലാതെ സാവിത്രിടെ വളർത്തുദോഷമോ പഠിപ്പിക്കുന്നവനെ അറിയാത്തതോ അല്ല…മനക്കലെ ചെക്കനെ മോഹിക്കാൻ പാടില്ലാന്ന് മനസ്സിനെ പലതവണ പഠിപ്പിക്കാൻ നോക്കിയതാ… പക്ഷെ മൂപ്പര് പറഞ്ഞാൽ കേൾക്കണില്ല്യാ ന്നെ””…. വക്ക്പൊട്ടിയ നീലമഷിപേനകൊണ്ട് എന്തോ കോറിയിട്ട് തിരികെ നൽകുന്നതിനിടയിൽ അവനും ആ മുഖത്തേക്ക് ആദ്യമായി കൗതുകത്തോടെ നോക്കി..ചോർന്നൊലിക്കാനായി വെമ്പുന്ന കരിനീല മിഴികൾ കണ്ടതും ആ കടുംകാപ്പി മിഴികൾ ഒന്ന് വിടർന്നു..തിരികെ ആ ചുവന്ന ചട്ടയുള്ള പുസ്തകം കൊടുക്കുമ്പോൾ അവന്റെ കൈകളിൽ പിടിവീണിരുന്നു… “”വക്ക് പൊട്ടിയ ഈ നീലമഷിപേനയിൽ നിന്നടർന്നു വീഴുന്ന അക്ഷരങ്ങളാണ് എന്നെ പ്രണയിക്കാൻ പഠിപ്പിച്ചത്… ചിരിക്കാൻ പഠിപ്പിക്കുന്ന… ദുഃഖങ്ങളെ മറക്കാൻ പഠിപ്പിക്കുന്ന…പ്രണയത്തിന്റെ മധുരം പകർന്നു തരുന്ന…ഇപ്പോഴിതാ വിരഹത്തിന്റെ… നഷ്ടത്തിന്റെ കഥ പറഞ്ഞ് തരുന്ന ഈ പേന എനിക്ക് തരുവോ മാഷേ “”.. പ്ലീസ്… ഒരു കണ്ണ് കുറുക്കി.. കൊച്ച് കുട്ടികളെ പോലെ ചിണുങ്ങി ചോദിക്കുന്നവളെ ചെറുചിരിയാൽ ഒന്ന് നോക്കി…ശേഷം മൗനമായി പിന്തിരിഞ്ഞ് നടന്നകന്നു… “”നാളെയല്ലേ മാഷേ ബാംഗ്ലൂർക്ക് പോണത്? “” അടുക്കളയിലെ തിരക്കിട്ട പണിക്കിടയിൽ വെള്ളം കുടിക്കാനായി വന്നവനോട് കുസൃതിയോടെ ചോദിച്ചു… “”മ്മ്ഹ്…””എന്നത്തേയും പോലെ ഗൗരവത്തോടുള്ള ഒരു മൂളൽ മാത്രം മറുപടിയായി തന്ന് ഒരു നോട്ടം കൊണ്ട്പോലും കനിയാതെ പിന്തിരിഞ്ഞു പോയി… “”ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനിയൊരു കല്യാണത്തെ പറ്റിയൊക്കെ ആലോചിച്ചാലോ നന്ദാ””…. ഉച്ചക്കത്തെ ഊണിനായി തീന്മേശക്ക് ചുറ്റും വട്ടം കൂടിയിരുന്നവരിൽ കാരണവരുടെ ഉയർന്ന ശബ്‌ദം കേൾക്കെ ആകാംഷയോടെ പിന്നാമ്പുറത്തെ വാതിൽ പടിക്കിപ്പുറത്ത് നിന്ന് ആ മുഖത്തേക്ക് പാളി നോക്കി… “”ആവാം വല്ല്യമാമേ…ഞാനും ഇപ്പൊ ഒരു കൂട്ടിനെ പറ്റി ചിന്തിക്കുന്നുണ്ട്””…ഭാവഭേദങ്ങളില്ലാതെയുള്ള ആ സ്വരം കേൾക്കെ കഴിച്ചുകൊണ്ടിരുന്ന വറ്റ് നെഞ്ചിൽ വിലങ്ങടിച്ചു നിൽക്കുന്ന പോലെ…. ഹൃദയം പിടഞ്ഞുലഞ്ഞ പോലെ…. “”അല്ലേലും ഈ കൺമഷിയാരാ..വെറും വേലക്കാരിപെണ്ണ്… ഉണ്ട ചോറിന് നന്ദി കാട്ടാത്ത അശ്രീകരം…ആശിക്കണ്ടാ ന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും കേൾക്കാതെ പിന്നേം സ്വപ്നം കണ്ട് നടന്ന ബുദൂസ്സ്””… സന്ധ്യക്ക്‌ വിളക്ക് വച്ച് കഴിഞ്ഞ് നാഗത്തറക്ക് താഴെ ചമ്രം പടിഞ്ഞിരുന്ന്… കാവിലെ നാഗത്താന്മാരോട് പരിഭവം പറയുവാണ് പൊട്ടിപെണ്ണ്…കണ്ണുകളിൽ നിന്ന് ചാലിട്ട് എന്തിനോ വേണ്ടി വാശിയോടെ ഒഴുകുന്നു…നിശബ്ദപ്രണയത്തിന് ഉണ്ടായിരുന്നു ഒരേയൊരു സാക്ഷി…അത് മാണിക്യം കാക്കുന്ന നാഗത്താന്മാരായിരുന്നു…എന്നും വിളക്ക് വച്ച് കഴിഞ്ഞു.. മാഷിനെ കുറിച്ച് വിടർന്ന കണ്ണുകളോടെ വാചാലയായിരുന്നതും അവരോട് മാത്രമായിരുന്നു… പിന്നിലെ ചമ്മലയനക്കം കേൾക്കെ ഞെട്ടലോടെ തിരിഞ്ഞു നോക്കി…വെള്ളമുണ്ട് മടക്കികുത്തി കൈകൾ രണ്ടും പിണച്ചുകെട്ടി തന്നെ കുസൃതിയോടെ നോക്കുന്ന കടുംകാപ്പി മിഴികൾ…ആ മിഴികളിൽ ഒരായിരം കഥകൾ മറഞ്ഞിരിക്കുന്ന പോലെ…

“”ആഹ്… ദാരാപ്പോ.. മനക്കലെ കല്യാണച്ചെക്കനോ…ന്താ പ്പോ ഇങ്ങടെക്കൊക്കെ??””…പണിപ്പെട്ട് പുഞ്ചിരി വിടർത്തി കുസൃതിയോടെ ചോദിച്ചു… “”ഒന്ന് തൊഴാൻ തോന്നി…പിന്നെ… കാണാനും””…എങ്ങോട്ടോ നോക്കി പറയുന്നവനോട് പിന്നീട് ഒന്നും മിണ്ടാൻ തോന്നിയില്ല…മെല്ലെ എണീറ്റു കാവിന് അടുത്തായുള്ള കുളക്കടവിലേക്ക് നടന്നു… “”ഒന്ന് മുഖത്തേക്ക് നോക്കിയാൽ എന്താ… ആ മുഖം കണ്ടാൽ തോന്നൂല്ലോ…ഞാൻ അങ്ങേരുടെ ആ പൊട്ടപേന പൊട്ടിച്ച് ഇരിക്കുവാണ് ന്ന്…ജാഡകൊരങ്ങൻ””…. ചുണ്ട് പിളർത്തി വിതുമ്പുന്നതിനിടെയിൽ ദാവണി തുമ്പ് കൈവിരലിൽ ചുഴറ്റി നിറഞ്ഞൊഴുകുന്ന കണ്ണുകൾ വാശിയോടെ തുടച്ചുകൊണ്ട് കടവിലെ പരൽമീനുകളോടായി ഏറെ പരാതി പറയുന്നു… കുളത്തിലെ ഓളപ്പരപ്പിൽ തെളിഞ്ഞ നിഴലനക്കം കാൺകെ പെട്ടെന്ന് വെപ്രാളപ്പെട്ട് തിരിഞ്ഞു നോക്കി… മുണ്ട് മടക്കി കുത്തി മീശപിരിച്ച് കൈ രണ്ടും പിറകിൽ കെട്ടി തന്നെ തന്നെ നോക്കുവാണ്..ആ ചുണ്ടിൽ നിന്നും അപ്പോഴും കുസൃതിചിരി മാറിയിരുന്നില്ല… “”പണ്ടൊരിക്കെ ഒരാളുടെ പിറന്നാൾ സമ്മാനമായി കൊടുക്കാൻ വച്ചിരുന്നതാ… ദാ ഈ പുസ്തകം…അന്നിത് വേണ്ടാ ന്ന് പറഞ്ഞപ്പോ.. മറ്റൊരു സമ്മാനം കൊടുത്തിരുന്നു…അതിന് തിരിച്ചും കിട്ടിയിരുന്നു അതിലേറെ മധുരമുള്ള മറ്റൊരു സമ്മാനം””… കവിളിൽ പതിയെ തഴുകികൊണ്ട് ഇടംകണ്ണിട്ട് ഗൗരവത്തോടെ പറയുന്നത് കേൾക്കെ കണ്ണുകൾ ഒന്ന് കുറുകി.. പുരികം ചെറുതായി ചുളിഞ്ഞു… “”ആ ആൾടെ 22-ാം വയസ്സിലെ പിറന്നാളായിരുന്നു ഇന്ന്…സമ്മാനമായി കൊടുക്കാൻ കൊണ്ട് വന്നതാ””….പുസ്തകത്തിന്റെ പുറംചട്ട കാണിച്ച് കുസൃതിയോടെ നോക്കുന്നവനെ കൗതുകത്തോടെ നോക്കി…. “”എനിക്കെങ്ങും വേണ്ട ഈ പുസ്തകം…അത് മാഷിന്റെ ദാ ഈ നീലമഷിപേനക്ക് കൊടുത്താ മതി… ഇടംകൈയ്യന് ചേര്യാ ആ വക്ക് പൊട്ടിയ പേന തന്നെയാ””….അപ്പോളേക്കും ഉള്ളിൽ നുരഞ്ഞ പരിഭവം കുശുമ്പായി പുറത്തേക്ക് പതഞ്ഞിരുന്നു…. ചുണ്ട് കൊട്ടി തിരിഞ്ഞു നടന്നതും…കൈകളിൽ പിടി വീണിരുന്നു…സംശയത്തോടെ പിടിച്ച കൈകളിലേക്കും ആ കണ്ണുകളിലേക്കും മാറിമാറി നോക്കുമ്പോൾ ആ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു… “”പുസ്തകം വേണ്ടേൽ വേണ്ടാ…പകരം അന്ന് തന്നത് പോലുള്ള സമ്മാനം തരണില്ല്യാ…എന്തിനാ വെറുതെ തിരിച്ചും ഓരോന്ന് വാങ്ങിച്ചു കൂട്ടുന്നെ””…താടിയുഴിഞ്ഞു പറയുന്നത് കേൾക്കെ അറിയാതെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു… അതോണ്ട്…””വരുവോ ഇടംകയ്യിൽ എന്നും കൂട്ടായി വക്ക് പൊട്ടിയ ഈ പേനയുള്ളത് പോലെ…ഇടംനെഞ്ചിന് ചാരെയായ് ചേർന്ന് നിൽക്കാൻ… എഴുതി കൂട്ടിയ അക്ഷരങ്ങൾക്കത്രെയും നിറമേകാൻ… വാക്കുകൾക്ക് അർത്ഥം പൂർണത നൽകുന്ന പോലെ…എന്നിലെ അക്ഷരങ്ങൾക്ക് പൂർണത നൽകാൻ””…. കണ്ണിലേക്ക് ആഴ്ന്നിറങ്ങിയ ആ നോട്ടത്തിന് കൂർപ്പിച്ചൊരു നോട്ടം മറുപടിയായ് നൽകികൊണ്ട് ആ പിടിച്ചിരുന്ന കൈകൾ തട്ടിമാറ്റി… “”വരണമെങ്കിൽ പറയ്യ്…ന്നോടാണോ അതോ ഈ വക്ക് പൊട്ടിയ നീലമഷി പേനയോടാണോ ഏറെയിഷ്ടം??””…ചുണ്ട് കൂർപ്പിച്ചുള്ള ചോദ്യം കേൾക്കെ ആ നുണകുഴികൾ അവൾക്കായി വിരിഞ്ഞു… “”പെയ്തിറങ്ങുന്ന പുതുമഴക്ക് എന്നും പ്രണയം ആരോടാ ന്ന് അറിയുവോ കൺമഷി നിനക്ക്??..വിണ്ണിലേക്ക് പെയ്തിറങ്ങാൻ കൂടെ നിന്ന കരിമേഘത്തോടല്ല…ഇളം വെയിലിൽ തളിർത്ത് വരുന്ന ഏഴഴകുള്ള സുന്ദരിയായ മഴവില്ലിനോടാണ്””….. ഓരോ പുതുമഴ പെയ്തിരുന്നതും അവൾക്ക് വേണ്ടി മാത്രമായിരുന്നു…”””മഴക്ക് മാത്രം സ്വന്തമായ മഴവില്ലിന് വേണ്ടി”””….. അതുപോലെ എന്റെ ഇടംകൈ ഈ വക്ക് പൊട്ടിയ നീലമഷിപേനയെ ഇങ്ങനെ ചേർത്ത് പിടിച്ചിട്ടുണ്ടെങ്കിൽ അത്… “””നീയെന്ന പ്രണയത്തെ അക്ഷരങ്ങളിലൂടെ പ്രണയിക്കാനായിരുന്നു…അത്രമേൽ എന്നിൽ വേരുറച്ചിരിക്കുന്നു കൺമഷി…. നീയെന്ന മൂന്നക്ഷരം… പ്രണയം”””…. ആ വാക്കുകൾ മതിയായിരുന്നു കൂർത്തചുണ്ടുകളിൽ പുഞ്ചിരി വിരിയാൻ…ആദ്യമായി എന്നപോലെ കൗതുകത്തോടെ ആ മുഖത്തേക്ക് നോക്കി…ആദ്യമായി പ്രണയത്തോടെ കാതോരമായി മെല്ലെ വിളിച്ചു…”””മാഷേ”””….. “”മഞ്ചാടിപെണ്ണിന് ഇത്തിൾകണ്ണി ചെക്കനോട് തോന്നിയ നിശബ്ദപ്രണയത്തേക്കാൾ സുന്ദരം…പുതുമഴക്ക് മഴവിൽകൊടിയോട് തോന്നിയ ഭ്രാന്തമായ പ്രണയമാണ്…കേട്ടോടി കാന്താരി””…… കാതോരമായി കുസൃതിയോടെ പറയുന്നവനെ നോക്കി മറുപടിയെന്നോണം…ആ കരിനീല മിഴികൾ വിടർന്നു….ഇത്രയും നാൾ നിശബ്തമായി സൂക്ഷിച്ചിരുന്ന പ്രണയം കരിമഷി പടർന്ന കണ്ണുകളിലൂടെ പെയ്തിറങ്ങി… കരിവളയിട്ട ആ കൈകൾ ഇറുകെ ആ ഷർട്ടിൽ അള്ളിപ്പിടിച്ചു…പണ്ടെങ്ങോ പതിഞ്ഞ ആ കൈവെള്ളപാടിലേക്കവൾ ഒന്ന് പുഞ്ചിരിയോടെ ആ ചുണ്ടുകൾ ചേർത്ത് വച്ചു…അത് കാൺകെ വക്ക് പൊട്ടിയ ആ നീലമഷി പേന നാണത്താൽ കണ്ണ് ചിമ്മി…….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular