Connect with us

Love

ഒരു ജോലീം കൂലീം ഇല്ലാതെ നടക്കണ നീ എന്തിനാടാ ഇപ്പൊ പെണ്ണിനേം വിളിച്ചിറക്കി കൊണ്ടൊരാൻ പോയേ…

Published

on

രചന: കണ്ണൻ സാജു

“നമുക്ക് പിരിയാം മീരാ… താൻ എനിക്ക് വേണ്ടി ഇനിയും ഒരുപാട് സഹിക്കണ്ട” “പിരിയാം… അപ്പൊ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നിനക്ക് വേണ്ടേ ?” അവൻ ഞെട്ടലോടെ അവളെ നോക്കി “എന്തോന്ന്?” “അത് പറയാനാണ് ഞാനിപ്പോ നിന്നെ വിളിച്ചു വരുത്തിയത്… ഞാൻ കോളേജിൽ തല കറങ്ങി വീണു.. അവര് തൂക്കി എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോ ആണ് അറിയുന്നത് പ്രെഗ്നന്റ് ആണെന്ന്” “ഏഹ്… അപ്പൊ നീ അന്ന് മരുന്ന് കഴിച്ചില്ലേ ???” “അതൊന്നും നൂറു ശതമാനം ഉറപ്പൊന്നും ഇല്ലല്ലോ കണ്ണാ” “ദൈവമേ.. അന്ന് ബൈക്കിൽ നിന്നെ ഫോളൊ ചെയ്‌തെന്നും പറഞ്ഞു നിന്റെ ഉപ്പയും കൂട്ടരും തല്ലിയതിന്റെ വേദന ഇതുവരെ മാറിയിട്ടില്ല…” “ആണത്വം ഇല്ലെങ്കിൽ ചിലപ്പോ തല്ലൊക്കെ കിട്ടും.. രണ്ട് കയ്യിണ്ടല്ലോ… തിരിച്ചു തല്ലാൻ മേലെ ??” കണ്ണന്റെ കയ്യും കാലും വിറച്ചു തുടങ്ങിയിരുന്നു… “പ്രിൻസി എന്തായാലും ഇപ്പൊ ഉപ്പാനെ വിളിച്ചു കാണും… ഞാൻ ഫോൺ ഓഫ് ചെയ്തു… ഇനി നിനക്ക് രണ്ട് ഓപ്ഷൻ ഉളളൂ” കണ്ണൻ അവളുടെ കണ്ണുകളിലേക്കു നോക്കി… “ഒന്നെങ്കിൽ വരുന്നതെല്ലാം നേരിടാൻ തയ്യാറായി ആണിനെ പോലെ എന്നെ സ്വീകരിക്കാം… അതല്ലങ്കിൽ ഒരു ഭീരുവിനെ പോലെ ഓടി ഒളിക്കാം..” “അപ്പൊ നീ എന്ത് ചെയ്യും??” “അതൊന്നും നീ അറിയണ്ട… എന്തായാലും എന്റെ വീട്ടിലേക്കു ഞാൻ പോവില്ല.. ഈ ശരീരം വിറ്റായാലും എന്റെ കുഞ്ഞിനെ ഞാൻ വളർത്തും” പാർക്കിലെ ബെഞ്ചിൽ നിന്നും കണ്ണൻ ചാടി എഴുന്നേറ്റു… അവൻ തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി…. ഫോണെടുത്തു ചേട്ടനെ വിളിച്ചു “ഒരു ജോലീം കൂലീം ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കണ നീ എന്തിനാടാ ഇപ്പൊ പെണ്ണിനേം വിളിച്ചിറക്കി കൊണ്ടൊരാൻ പോയേ.. അതും.. നടക്കില്ല മോനേ.. കുടുംബായിട്ടു ഇവിടെ ജീവിക്കേണ്ടതാ ..” ചേട്ടൻ ഫോൺ കട്ട് ചെയ്‌തു….. അവളുമായി തന്റെ പാർടി ഓഫിസിലേക്കു ചെന്നു “എന്റെ പൊന്നു കണ്ണാ അല്ലെങ്കിലേ ഇലക്ഷൻ വരുവാ… ഇനി മതപരിവർത്തനം അത് ഇതിനൊക്കെ പറഞ്ഞു ആരോപണം വന്നാൽ… നിനക്കറിയാലോ… തല്ക്കാലം ഇവളെ ഇവള്ടെ വീട്ടിൽ കൊണ്ടു വിട്…” അവരും കയ്യൊഴിഞ്ഞു… കൂട്ടുകാരെ വിളിച്ചു…. “ഡാ ഞങ്ങള് മലപ്പുറത്ത് ടൂർണമെന്റ് കളിക്കുവാണല്ലോ.. കഴിയാതെ വരാൻ പറ്റത്തില്ല…” കണ്ണൻ അവളെയും കൂട്ടി kss കാരൻ കൂട്ടുകാരന്റെ വീട്ടിൽ എത്തി “സംഗതി ഞങ്ങള് കട്ടക്ക് കൂടെ നിക്കാം.. പക്ഷെ അവള് നമ്മടെ ഇതിലോട്ടു മാറണം” “ഏയ്‌.. അതൊന്നും പറ്റില്ല” “എന്നാ പിന്നെ മക്കള് വന്ന വഴി വിട്ടോ” നേരം സന്ധ്യ മയങ്ങി തുടങ്ങി… അവളുമായി വീട്ടിലേക്കു ചെന്നു “ഉം??? എങ്ങോട്ടാ ????” “ഞാനിവളെ… “കേട്ടില്ല” അച്ഛൻ എടുത്തു പറഞ്ഞു “ഞാൻ ഇവളെ വിളിച്ചോണ്ട് പോന്നു..”

“അതിനു ?? നാട് മുഴുവൻ കടവുമായി നടക്കുന്ന ഇവനെ മാത്രേ കിട്ടിയോളോടി കൊച്ചെ നിനക്ക്… ?? അല്ലേൽ തന്നെ ഇവൻ ക്യാഷ് കൊടുക്കാൻ ഉള്ളവരുടെ ശല്യ ഇനി നിന്റെ വീട്ടുകാരെ കൂടി സഹിക്കാൻ ഞങ്ങക്ക് വയ്യ മോളേ..” അയ്യാൾ കൈ കൂപ്പി.. കണ്ണൻ തന്റെ സാധങ്ങൾ ഒക്കെ എടുത്തു അവളെയും കൂട്ടി ഇറങ്ങി… പുഴയിറമ്പിലെ പമ്പ് ഹൌസിൽ അവളുമായി വെള്ളത്തിലേക്കും നോക്കി അങ്ങനെ ഇരുന്നു… മീര ഒന്നും മിണ്ടാതെ അവനെ നോക്കി ഇരുന്നു…. കണ്ണൻ വിളിച്ച അവന്റെ രണ്ട് കൂട്ടുകാർ വന്നു “നിന്റെ പഴയ വീട് വെറുതെ കിടക്കുവല്ലേ? അത് ഞങ്ങക്ക് വാടകക്ക് വേണം” അവൻ സമ്മതിച്ചു. “നിന്റെ കയ്യിൽ ഉണ്ടങ്കിൽ എനിക്ക് ഒരു ഒരു ലക്ഷം രൂപ തരണം… ആറ് മാസ്സം.. അതിനുള്ളിൽ തിരിച്ചു തരാം…” “ഇപ്പൊ തന്നെ 75 പെന്റിങ് ആണ്” “താരാട…” “ഉം.. ഞാൻ അക്കൗണ്ടിലേക്കു ഇട്ടേക്കാം” “അത് മാത്രം പോരാ .. രാവിലെ നിമ്മിയേം കൂട്ടി രജിസ്റ്റർ ഓഫീസിലേക്ക് വരണം” “ഉം….. അപ്പൊ ഇന്ന് രാത്രി?” “അഞ്ജലി വരും.. അവളുടെ വീട്ടിലേക്കു പോവും” രാവിലെ തന്നെ അവർ വിവാഹം രജിസ്റ്റർ ചെയ്തു… കണ്ണനും മീരയും ചേർന്ന് വീട് കഴുകി വൃത്തിയാക്കി…. വീട്ടിലേക്കു അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം വാങ്ങിച്ചു… സാധാരണ വില പോലും ചോദിക്കാതെ ഓരോന്ന് വാങ്ങി കൂട്ടുന്ന കണ്ണനെ അന്നവൾക്കു കാണാൻ കഴിഞ്ഞില്ല.. ഓരോന്നിനും അവൻ വില പേശി.. കട്ടിലു മുതൽ കർപ്പൂരം വരെ വിലപേശുന്ന കണ്ണനെ അവൾ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. എല്ലാം വാങ്ങി വീടിനു മുന്നിൽ എത്തുമ്പോൾ മീരയുടെ ഉപ്പയും കൂട്ടരും അവിടെ ഉണ്ടായിരുന്നു.. “വന്നു വണ്ടിയിൽ കയറടി” അവളെ നോക്കി ആങ്ങള പറഞ്ഞു… അവൾ അനങ്ങാതെ നിന്നു.. ആങ്ങള അവളെ ബലമായി പിടിച്ചു കയറ്റാൻ മുന്നോട്ടു വന്നതും കണ്ണൻ അവനു വട്ടം നിന്നു.. മുൻപൊക്കെ ആങ്ങളയുടെ നിഴൽ വെട്ടം കണ്ടാൽ ഓടുന്ന കണ്ണനെ മാത്രം കണ്ടിരുന്ന മീര അപ്പോഴും ഞെട്ടൽ മാറാതെ നിന്നു. “മുന്നീന്ന് മാറെടാ” “മുനീറെ ഇവളെ ഇവിടുന്നു കൊണ്ടൊണെങ്കിൽ നിനക്കെന്നെ കൊല്ലണ്ടി വരും” “എന്നാ നിന്നെ കൊന്നിട്ട് കൊണ്ടൊവൂടാ” മുനീർ വീശിയ കൈ കണ്ണൻ തടഞ്ഞു… “അതെ ഒന്ന് നിർത്തിയെ” .ചായക്കടക്കാരൻ ജബ്ബാറും മീന്കാരന് ജോണിയും മുറ്റത്തേക്കു വന്നു… “ഇതെന്താ വെള്ളരിക്കാ പട്ടണാ?” അവളെ നോക്കി “മോളേ നിന്നെ ഇവൻ പിടിച്ചോണ്ട് വന്നതാണോ??” “അല്ല” “ആ കേട്ടല്ലോ… പ്രായ പൂർത്തി ആയ പിള്ളേരാണ്… ഓരു കെട്ടി… ഇനി ഇപ്പൊ ഒരുടെ പാട്ടിനു വിട്ടേക്ക്…” “ഇല്ലെങ്കിൽ” “ഇത് സ്ഥലം വേറെയാ മാഷെ.. ബെറുതെ എന്തിനാ തല്ലു വാങ്ങി കൂട്ടുന്നെ ?” ബാപ്പ പുറത്തു കൂടിയിരിക്കുന്ന ആൾക്കാരെ നോക്കി ഒന്നും മിണ്ടാതെ അവർ വണ്ടിയിൽ കയറി സ്ഥലം വിട്ടു.. “എടുത്തു ചാട്ടം ഒക്കെ നല്ലതാ.. ജീവിച്ചു കണ്ടാ മതി..” താക്കീത് നൽകി ജബ്ബാറ് മടങ്ങി… “എന്തെ ഉറങ്ങാത്ത കിടക്കുന്നെ ?” അവന്റെ നെഞ്ചിൽ തല വെച്ചുകൊണ്ട് മീര ചോദിച്ചു “ഏയ്‌.. നീ നല്ല സൗകര്യത്തിൽ ജീവിച്ചതല്ലേ… ഇവിടെ…” “അതൊക്കെ രണ്ട് ദിവസം കൊണ്ടു ശരിയായിക്കോളും” “മം.. കിടന്നുറങ്ങാൻ നോക്ക്… കോളേജിൽ പോവണ്ടേ നാളെ?” “കോളേജിലോ ?” അവൾ ഞെട്ടലോടെ ചോദിച്ചു.. “പിന്നല്ലാതെ.. പാടിപ്പൊന്നും മുടക്കേണ്ട.. മൂന്ന് മാസം കൂടി അല്ലേ ഉളളൂ..” “ഇനി ഇപ്പൊ കോളേജൊന്നും വേണ്ട… ഞാൻ നിങ്ങടെ കൂടെ ഇവിടെ ഇരുന്നോളാം” “അതൊന്നും പറ്റില്ല.. നാളെ ഞാനെങ്ങാനും തട്ടി പോയാൽ നീയും കുഞ്ഞും എന്ത് ചെയ്യും ?” മീര അത്ഭുദത്തോടെ അവനെ നോക്കി…

“പഠിക്കണം … അതിപ്പോ പ്രസവം കഴിഞ്ഞാലും പിന്നേം പഠിക്കണം.. അവൻ അങ്കണവാടി പോയി തുടങ്ങിയാൽ നിനക്ക് ജോലിക്കു പോവാലോ” അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു നിറഞ്ഞു “എന്തൊക്കെയാ ചിന്തിച്ചു വെക്കുന്നെ എന്റെ കണ്ണാ ???” മുൻപെല്ലാം ഭാവിയെ പറ്റി ചോദിക്കുമ്പോൾ വരുമ്പോലെ വരട്ടെ എന്ന് പറഞ്ഞിരുന്നവൻ ഇന്ന് കാലങ്ങൾ കടന്നു ചിന്തിക്കുന്നു. “അപ്പൊ എന്റെ മോൻ നാളെ എന്ത് ചെയ്യാൻ പോവാ?” അവന്റെ മീശ പിരിച്ചു കൊണ്ടു അവൾ ചോദിച്ചു… “ഒരു വഴി കണ്ടിട്ടുണ്ട്…” രാവിലെ. അച്ഛന്റെ പലചരക്കു കടക്കു മുന്നിൽ നിക്കുന്ന കണ്ണൻ അവനെ അടിമുടി നോക്കിയാ അച്ഛൻ “ഉം…” “ഉഹൂം” “കുക്കും ന്നല്ല… എന്ത് വേണം ?” “ഇവിടെ നിന്നിരുന്ന ആ തമിഴൻ നാട്ടിൽ പോയില്ലേ?” “അയിന്?” “അയ്യാളോടിനി വരണ്ടാന്നു പറഞ്ഞേക്കു” “പിന്നെ ഇവിടുള്ള പണിയൊക്കെ നിന്റപ്പൻ വന്നു ചെയ്യുവോ?” “ഈ കാലമാടൻ തന്നെ അല്ലേ എന്റെ തന്ത” അവൻ മനസ്സിൽ പിറു പിറുത്തു “ഏഹ്… എന്താ???” “ഏയ്‌ ഒന്നുല്ല.. ആ ജോലി ഞാൻ ചെയ്തോളാം അച്ഛാ” അച്ഛൻ അവനെ കടുപ്പിച്ചൊന്നു നോക്കി “അല്ല മുതലാളി… അയ്യാക്കു കൊടുക്കുന്ന പൈസ എനിയ്ക്കു തന്ന മതി” “അയ്യോ അതൊക്കെ സാറിനൊരു ബുദ്ധിമുട്ടാവില്ലേ ??” “ഏയ്‌.. എനിക്കൊരു ബുദ്ധിമുട്ടൂ ല്ലാ…” “അപ്പൊ പാടത്തെ ക്രിക്കറ്റ്‌ കളിയോ?” “ഞാനിനി ബാറ്റു കൈകൊണ്ടു പോലും തൊടില്ല” “ഉച്ചക്കത്തെ സിനിമയോ?” “ടീവിയിലേക്കു നോക്കത്ത് പോലും ഇല്ല” “ഉം.. എന്നാ കേറിക്കോ…. ആ പിന്നെ സ്വന്തം കടയാന്നുള്ള തോന്നലൊന്നും വേണ്ട.. നീ ഇവിടുത്തെ പണിക്കാരൻ മാത്രമാണ്.. കേട്ടല്ലോ” “ഉവ്വ്” കോളേജിൽ നിന്നും ഇറങ്ങിയ മീരയെയും കാത്തു മുനീർ പുറത്തു നിക്കുന്നുണ്ടായിരുന്നു. അവനെ കണ്ട അവൾ ഒന്ന് ഭയന്നു. “പേടിക്കണ്ട തല്ലാനും കൊല്ലാനൊന്നും വന്നതല്ല.. അതൊക്കെ ബാപ്പടെ മുന്നിൽ ഒരു ഷോ അല്ലേ…” മീര അന്തം വിട്ടു നിന്നു “നിനക്കിഷ്ടം ഉള്ള ആളുടെ കൂടെ നീ ജീവിക്ക്… ഈ സമുദായം കാരണം കല്ല്യാണം നടക്കാതെ പോവുന്നെന്റ വിഷമം ഇക്കാക്കറിയാം… ഇന്നാ ഇത് വെച്ചോ” “അയ്യോ വേണ്ട” അവൻ നീട്ടിയ കവർ അവൾ വാങ്ങിയില്ല മുനീർ അവളുടെ കൈ പിടിച്ചു കവർ അതിലേക്കു വെച്ചു “നിന്റെ നിക്കാഹിനു ഞാൻ കരുതി വെച്ചിരുന്നതാ.. നിനക്കുള്ളതാ… അവനോടു ദേഷ്യം ഒന്നും ഇല്ലെന്നു പറഞ്ഞേക്ക്” മീരയുടെ മനസ്സ് നിറഞ്ഞു…. ബസ്സിറങ്ങി വീട്ടിലേക്കു നടക്കുന്ന വഴിയിൽ കണ്ണന്റെ അച്ഛൻ നിക്കുന്നുണ്ടായിരുന്നു അവളുടെ ഉള്ളൂ പിടക്കാൻ തുടങ്ങി “മോള് പേടിക്കണ്ട.. അന്നേരം മോളേ ശരിക്കുമോന്നു കാണാൻ പോലും പറ്റിയില്ല.. അന്നങ്ങനെ ഒക്കെ പറ്റി പോയി.. മോള് അച്ഛനോട് ക്ഷമിക്കണം” “അയ്യോ എന്താ ഇങ്ങനെ ??” “ഏയ്‌ ഒന്നുല്ല മോളേ.. ദാ ഇത് വെച്ചോ.. അവനോടു പറയണ്ട… എന്തെലും ഒക്കെ ആവശ്യം കാണില്ലേ” അച്ഛൻ അവൾക്കു നേരെ ഒരു കവർ നീട്ടി “വാങ്ങിച്ചോ… സ്വന്തം അച്ഛൻ തരുന്നതാന്നു കരുതിയ മതി.. അവന്റെ കല്യാണത്തിന് കരുതി വെച്ചിരുന്നതാ… മോൾക്ക് ആവശ്യം വരും അവളതു വാങ്ങി “അവന്റെ കയ്യിലെങ്ങും കൊടുത്തേക്കല്ലേ” “ഇല്ല” ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു “എന്നാ ഞാൻ പോട്ടെ.. രാവിലെ ജോലിക്കു നിക്കാനന്നും കടയിൽ വന്നു കയറിയിട്ടുണ്ട്.. കട മൊത്തമായി വിക്കും മുന്നേ ചെല്ലട്ടെ” അച്ഛൻ നടന്നകന്നു…. സമയം കടന്നു പോയി.. അച്ഛന് വയ്യാതായി.. കണ്ണൻ കട ഏറ്റെടുത്തു… മറ്റു രണ്ട് മൂന്ന് ഇടങ്ങളിൽ കൂടി കടകൾ ആരംഭിച്ചു.. അത് പയ്യെ സൂപ്പർ മാർക്കേറ്റായി… മീര കുഞ്ഞിന് ജന്മം നൽകി.. അവൻ വളർന്നു തുടങ്ങി.. അച്ഛനും അമ്മേം അവനെ കളിപ്പിച്ചു സമയം കളഞ്ഞു… മീര ബാങ്കിൽ ജോലിക്കു കയറി…. അങ്ങനെ കണ്ണന്റെ കണക്കു കൂട്ടലുകൾ അനുസരിച്ചു രണ്ട് മൂന്ന് കൊല്ലത്തിനുള്ളിൽ എല്ലാം വിജയകരമായി… അങ്ങനെ ഒരു രാത്രി കെട്ടിപ്പിടിച്ചു കിടക്കുന്ന ഇരുവരും… “ശരിക്കും നമ്മുടെ മോളോടാണല്ലേടി നന്ദി പറയണ്ടേ???” “ഉം.. എന്തെ ഇപ്പൊ അങ്ങനൊരു തോന്നൽ ?”

“അപ്രതീക്ഷിതമായി അവളുണ്ടായോണ്ടാണല്ലോ ഇതെല്ലം നടന്നത്” “അപ്രതീക്ഷിതമാണെന്നു ആര് പറഞ്ഞു?” “പിന്നെ?” കണ്ണൻ ഞെട്ടലോടെ അവളെ നോക്കി “ഞാൻ അന്ന് മനപ്പൂർവം വിളിച്ചു വരുത്തിയതാ . അതുപോലെ ഗുളികയും കഴിച്ചില്ല” കണ്ണൻ കട്ടിലിൽ ചാടി എണീറ്റിരുന്നു “എന്തിനു?” “എനിക്ക് ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ള… നിന്റെ കൂടെ ഉള്ള ജീവിതം.. ഇങ്ങനെ ചെയ്തില്ലെങ്കിൽ പേടി തൂറനും മടിയനും ആയ നീ ഒരുകാലത്തും എന്ന കെട്ടാൻ പോണില്ലാന്ന് എനിക്കറിയാം… പ്രെഗ്നൻസി ഉറപ്പ് വരുത്തി കഴിഞ്ഞു ഞാൻ മനഃപൂർവം തല കറങ്ങി വീണ പോലെ അഭിനയിച്ചതാ..” “എടി ദുഷ്ടി.. നിനക്കിത്രേം ബുദ്ധി ഉണ്ടായിരുന്നോ??” “ഇതെന്റ ബുദ്ധി ഒന്നും അല്ല മനുഷ്യ.. നിങ്ങളൊരു കഥ കേട്ടിട്ടില്ലേ.. ഒരു രാജാവ് കാപ്പലിൽ തന്റെ സൈന്യവുമായി യുദ്ധത്തിന് പോവും.. കരയിൽ ചെല്ലുമ്പോൾ അവർ വന്ന കപ്പലുകൾ എല്ലാം കത്തിച്ചു കളയാൻ അവരോടു തന്നെ ആ രാജാവ് പറയും.അവർ അത് കത്തിക്കുകയും ചെയ്യും… അത് കഴിയുമ്പോൾ ആണ് രാജാവ് അവരോടു പറയുന്നത്, നമ്മളുടെ നാലിരട്ടി സൈനീക ശക്തിയുള്ള പടയുമായി ആണ് നമ്മൾ യുദ്ധം ചെയ്യാൻ പോവുന്നതു. അതുകൊണ്ട് ഇവിടെ നിന്നും ഇനി ജീവനോടെ മടങ്ങണം എങ്കിൽ ഈ യുദ്ധം നമുക്ക് ജയിച്ചേ മതിയാവൂ. എന്ന്.. തിരിച്ചു പോണം എങ്കിൽ തന്റെ ഉറ്റവരെയും ഉടയവരെയും കാണണം എങ്കിൽ അവർക്കാ യുദ്ധം ജയിച്ചെ പറ്റു എന്നൊരു ഓപ്ഷൻ മാത്രമായി… അവർ പൊരുതി.. യുദ്ധം ജയിച്ചു.. അതെ ഞാനും ചിന്തിച്ചുള്ളൂ.. എന്നെ സ്വീകരിക്കുക മാത്രം നിനക്കൊരു ഓപ്ഷൻ ആയി വരുമ്പോൾ നീ മാറും എന്ന് എനിക്കുറപ്പുണ്ടായിരുന്നു…” കണ്ണൻ കണ്ണ് മിഴിച്ചിരുന്നു …… “എടി വായങ്കരി… ” “എന്തോ” മീര അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… അവനവളെ ചേർത്തു പിടിച്ചു നിറുകയിൽ ചുംബിച്ചു

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular