Connect with us

Love

കോളേജ്കാലം മുതലുള്ള പ്രണയമാണ് കല്യാണിയും ഭഗത്തും…

Published

on

രചന: മഹാ ദേവൻ

“എനിക്കൊന്നേ പറയാനുള്ളു. ഒരു അൻപത് പവനെങ്കിലും ഇട്ടിട്ടു വേണം എന്റെ മകന്റെ ഭാര്യയാവുന്ന പെണ്ണ് മണ്ഡപത്തിലേക്ക് വരാൻ. അതെനിക്ക് നിര്ബന്ധമാണ്. എന്റെ സ്റ്റാറ്റസിന് പറ്റിയ മരുമകളെ തന്നെ കിട്ടി എന്ന് നാട്ടുകാർ അറിയണം. അല്ലാതെ ഉണ്ണാനും ഉടുക്കാനും ഇല്ലാത്ത ഒരു പെണ്ണിനെ ആണ് മകന് വേണ്ടി ഭാഗീരഥി കണ്ടെത്തിയത് എന്ന് ചോദിച്ചാൽ അതെനിക്കൊരു കുറച്ചിലാവും. പറഞ്ഞത് മോഹനന് മനസ്സിലാകുന്നുണ്ടല്ലോ അല്ലെ” മകന് പെണ്ണ് കാണാൻ വന്ന ഭാഗീരഥിയമ്മയുടെ തുറന്നടിച്ചുള്ള വാക്ക് കേട്ട് എന്ത് പറയണമെന്ന് അറിയാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു മനോഹരനും സീതയും മകളായ കല്യാണിയും. കോളേജ്കാലം മുതലുള്ള പ്രണയമാണ് കല്യാണിയും ഭഗത്തും. അന്നൊക്കെ നിന്നെ കണ്ടാൽ തന്നെ അമ്മക്ക് ഇഷ്ട്ടമാകും എന്ന് പറഞ്ഞിരുന്നവന്റെ ഇരുത്തം കണ്ട് കല്യാണി ശരിക്കും അമ്പരന്നിരുന്നു. ഭാഗീരഥിയുടെ കടുംപിടുത്തം നിറഞ്ഞ വാക്കുകൾ കേട്ട് അവനും അമ്മയെ നോക്കി “എന്താ അമ്മേ ഇതെന്ന്” പതിയെ ചോദിക്കുമ്പോൾ കണ്ണുകൾ കൊണ്ട് “മിണ്ടരുതെന്ന്” ശാസനയെന്നോണം ഭാഗീരഥി പറയുമ്പോൾ മറുത്തൊന്നും പറയാൻ കഴിയാതെ ഭഗത് തല താഴ്ത്തി. വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു മോഹനനും. ഇത്രേം വലിയൊരു സ്ത്രീധനം മരിക്കുന്ന കാലം വരെ പണിയെടുത്താൽ പോലും കൂട്ടിയാൽ കൂടില്ല. പിന്നെ കുറച്ച് സമയത്തിനുള്ളിൽ എങ്ങനെ ഉണ്ടാക്കാൻ ആണ് അൻപതു പവൻ. അത്‌ കൂടാതെ കല്യാണത്തിനും മറ്റുമായി വേറേം ചിലവുകൾക്കും വേണം പണം.” ആലോചിക്കുമ്പോൾ തന്നെ തല പെരുകുന്നത് പോലെ തോന്നി മോഹനന്. “മോഹനൻ ഒന്നും പറഞ്ഞില്ല…. എന്റെ പെട്ടിയിൽ പൂട്ടിവെക്കാൻ ഒന്നുമല്ല ഞാൻ ഇത് ചോദിക്കുന്നത്. നിങ്ങൾ കൊടുക്കുന്നത് നിങ്ങളുടെ മകൾക്കു തന്നെ ഉള്ളതാണ്. അതിൽ നിന്ന് ഒരു നക്കാപിച്ചയും എനിക്ക് വേണ്ട. പക്ഷേ, മറ്റുള്ളവർക്ക് മുന്നിൽ സ്റ്ററ്റ്സ് കളഞ്ഞുള്ള ഒരു കല്യാണക്കളിക്കും ഈ ഭാഗീരഥിയെ കിട്ടില്ല. എന്തായാലും മോള് കയറിപിടിച്ചത് പുളിങ്കൊമ്പിൽ ആണല്ലോ. അപ്പൊ പിന്നെ പിടിവിടാതിരിക്കാൻ ശ്രമിക്കുമെന്ന് അറിയാം. ഇനി നിങ്ങൾക്ക് ഇത് സാധിക്കില്ലെങ്കിൽ അതും പറയാം. ഇവന് നല്ല വല്ല ആലോചനയും നോക്കാമല്ലോ. വെറുതെ ഇവിടെ കിടന്ന് കൊതുകുകടി കൊള്ളുന്നതിനേക്കാൾ ഭേദം അതായിരിക്കും” ഭാഗീരഥി പുച്ഛത്തോടെ മോഹനനെയും സീതയെയും നോക്കി പറയുമ്പോൾ അവർക്ക് തല താഴ്ത്താനേ കഴിഞ്ഞുളൂ. മോളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അതിന് ഇത്രയും വലിയ വില വേണ്ടിവരുമെന്ന് കരുതിയില്ല എന്ന് ചിന്തിച്ചുകൊണ്ട് അയാൾ മുഖത്തെ വിയർപ്പൊന്നു തുടച്ചുകൊണ്ട് ഭാഗീരഥിയെ നോക്കി. “ഭാഗീരഥിയമ്മ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാകും. പക്ഷേ, പെട്ടന്ന് എത്രയും വലിയൊരു തുക ഞാൻ എങ്ങിനെ ഉണ്ടാക്കാൻ ആണ്.

എന്റെ അവസ്ഥ അറിയാലോ.. ഉള്ളത് വിറ്റുപെറുക്കി നടത്താമെന്ന് വെച്ചാൽ പോലും ഒന്നിനും തികയില്ല. അതുകൊണ്ട് എന്റെ അവസ്ഥ കൂടി മനസ്സിലാക്കി മക്കളുടെ ആഗ്രഹം നടത്തികൂടെ.. എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ അവളുടെ കഴുത്തിൽ പൊന്നായി ഇട്ടുകൊള്ളാം. മക്കളുടെ ഇഷ്ടത്തെക്കാൾ വലുതല്ലല്ലോ ഒന്നും…” എന്നും പറഞ്ഞ് ഒരു പ്രതീക്ഷയോടെ അയാൾ ഭാഗീരഥിയെ നോക്കുമ്പോൾ ആ മുഖത്തൊരു പുച്ഛഭാവം ആയിരുന്നു. ആ പുച്ഛഭാവത്തോടെ തന്നെ അവർ മകനെ നോക്കി കൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു ” നീ കണ്ടുപിടിച്ച സംബന്ധം കൊള്ളാം. ഇതിലും നല്ലത് നീ പെണ്ണ് കെട്ടാതിരിക്കുന്നതാ ” എന്ന്. പിന്നെ മോഹനനെയും സീതയെയും വാതിൽ ചാരി നിൽക്കുന്ന കല്യാണിയേയും നോക്കികൊണ്ട്‌ അറുത്തുമുറിച്ച പോലെ അവർ പറയുന്നുണ്ടായിരുന്നു “മക്കളുടെ ഇഷ്ട്ടം അവിടെ നിൽക്കട്ടെ. ഈ പ്രായത്തിൽ അതൊക്ക പതിവാ. എന്നും വെച്ച് മൂന്ന് നേരം തിന്നാൻ പോലും ഇല്ലാത്ത വീട്ടിൽ നിന്ന് പെണ്ണിനെ പട്ടും വളയും തന്ന് നിലവിളക്കും പിടിപ്പിച്ചു രണ്ട് കയ്യും നീട്ടി സ്വീകരിക്കാമെന്ന് ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല. അതല്ല, എന്റെ വാക്കിനപ്പുറം എന്റെ മകന് ഇവിടെ നിന്ന് സംബന്ധം കൂടണം എന്നാണെങ്കിൽ ആയിക്കോട്ടെ. പക്ഷേ പിന്നെ ഇവിടെ തന്നെ കിടന്നോണം അച്ചിവീട്ടിലെ കൊതുകടിയും കൊണ്ട്” എന്നും പറഞ്ഞ് എഴുനേറ്റ് ചുളിഞ്ഞ സാരി ഒന്ന് നേരെ ആക്കി മകനെ ഒന്ന് രൂക്ഷമായി നോക്കിയപ്പോൾ അവൻ വേഗം അമ്മക്കൊപ്പം എഴുനേറ്റു. പിന്നെ കല്യാണിയെ ഒന്ന് നോക്കികൊണ്ട് തല താഴ്ത്തുമ്പോൾ പോകാൻ തിരിഞ്ഞ ഭാഗീരഥി ഒന്നുകൂടി പറഞ്ഞു, “ഞാൻ പറഞ്ഞത് ഒക്കെ ആണെങ്കിൽ പറഞ്ഞാൽ മതി അപ്പൊ ഞങ്ങൾ ഒന്നുകൂടി വരാം. അതല്ല, നടക്കില്ല എങ്കിൽ പിന്നെ ഈ പെണ്ണിനോട് പറഞ്ഞേക്കണം ഇതങ്ങു മറന്നേക്കാൻ” എന്നും പറഞ്ഞ് ഭഗത്തിനോട് വാടാ എന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും “ഒന്ന് നിന്നെ രണ്ട് പേരും” എന്ന് പറയുന്നത് കേട്ടാണ് ഭാഗീരഥിയും ഭഗത്തും തിരിഞ്ഞുനോക്കിയത്.. മുന്നിൽ കൈ കെട്ടി നിൽക്കുന്ന കല്യാണിയെ കണ്ട് അവർ പുച്ഛത്തോടെ നോക്കുമ്പോൾ ഭഗത്തിന്റെ മുഖത്തു ” ഒന്നും പറയണ്ട ” എന്നൊരു ഭാവം ഉണ്ടായിരുന്നു. അത്‌ കണ്ട് കൊണ്ട് തന്നെ ചിരിയോടെ ആണ് അവൾ ചോദിച്ചതും. “ഭഗത്.. നിങ്ങൾ ഇഷ്ട്ടപ്പെട്ടത് എന്നെ ആണോ അതോ പണത്തെയോ.” എന്ന്. അത്‌ കേട്ട് പരുങ്ങലോടെ അമ്മയെ ഒന്ന് നോക്കികൊണ്ട് അവൻ വിക്കി വിക്കി പറയുന്നുണ്ടായിരുന്നു “കല്യാണി… അമ്മ പറഞ്ഞതിൽ കൂടുതൽ…. എന്നെ വളർത്തിയത് അമ്മ അല്ലെ.. അപ്പൊ……” വാക്കുകൾ മുഴുവനാക്കാൻ കിട്ടാതെ നിൽക്കുന്ന അവനേ ഒന്ന് പുച്ഛത്തോടെ നോക്കികൊണ്ട് അവൾ ബഗീരഥിക്ക് നേരെ തിരിഞ്ഞു. പിന്നെ ശാന്തമായി തന്നെ പറഞ്ഞു “അപ്പൊ ഇനി അമ്മക്കും മകനും പോകാം. വെറുതെ ഇവിടെ നിന്ന് കൊതുകടി കൊള്ളണ്ട. പിന്നെ നിങ്ങടെ മകന്റെ പിന്നാലെ ഞാൻ വന്നതല്ല. ഇവൻ എന്റെ പിന്നാലെ വന്നതാണ്. പക്ഷേ, ഇഷ്ടപ്പെട്ടുപോയി. അത്‌ നിങ്ങടെ പണത്തിന്റെ വലുപ്പം കണ്ടിട്ടല്ല. ഇവന്റെ മനസ്സിന് വലുപ്പം ഉണ്ടെന്ന് തോന്നിപ്പോയി. പിന്നെ മുഖത്തു കാണുന്ന മീശക്ക് ഇച്ചിരി ബലം ഉണ്ടെന്നും. പക്ഷേ, ഇപ്പഴും അമ്മയുടെ സാരിത്തുമ്പിൽ കറങ്ങുന്ന ഇവനോട്‌ എനിക്ക് ഒന്നും പറയാനില്ല.

പക്ഷേ, നിങ്ങളോട് എനിക്ക് പറയാനുള്ളത് ഞാൻ ആഗ്രഹിച്ചത് തന്റേടം ഉള്ള ഒരു പുരുഷനെയാ.. അതില്ലാത്ത ഒരുത്തന് വേണ്ടി സ്ത്രീധനം ചോദിച്ച് വരാൻ ഉളുപ്പ് ഇല്ലേ നിങ്ങൾക്ക്.? പിന്നെ നിങ്ങടെ മോൻ പറഞ്ഞല്ലോ അമ്മ പറയുന്നതിൽ അപ്പുറം ഇല്ലെന്ന്. അമ്മ ആണ് വളർത്തി വലുതാക്കിയതും എന്ന്. അതുപോലെ എന്നെ വളർത്തി വലുതാക്കിയത് എന്റെ അച്ഛനും അമ്മയും ആണ്. അവരെ കുടിയിറക്കി നിങ്ങടെ വീട്ടിൽ വന്ന് ഇതുപോലെ ഒരുത്തന്റെ ഭാര്യ ആവുന്നതിലും നല്ലത് ഇവിടെ ഈ അമ്മക്കും അച്ഛനും ഒപ്പം സ്നേഹത്തോടെ ഇവിടുത്തെ കൊതുകടി കൊള്ളുന്നതാ. അതുകൊണ്ട് അമ്മ ഈ മകനേം വിളിച്ചു പോവാൻ നോക്ക്. ഇവിടുത്തെ കൊതു കടിച്ചാൽ ഇച്ചിരി ചൊറിച്ചിൽ കൂടും.” അവളുടെ വാക്ക് കേട്ട് ദേഷ്യത്തോടെ ഭാഗീരഥി ചാടിത്തുള്ളി പുറത്തേക്ക് പൊകുമമ്പോൾ ഭഗത് അവളെ വിഷമത്തോടെ ഒന്ന് നോക്കി. അത്‌ കണ്ട് പുഞ്ചിരിച്ചുകൊണ്ടവൾ പറയുന്നുണ്ടായിരുന്നു “മോൻ ചെല്ല്.. സാരിത്തുമ്പിൽ മകനെ കണ്ടില്ലെങ്കിൽ അമ്മക്ക് അപസ്‌മാരം വന്ന് തുള്ളാൻ തുടങ്ങും. നൂറ് പവന്റെ ഉരുപ്പിടി അല്ലെ” എന്ന്. അതും പറഞ്ഞു അവൾ മോഹനനും സീതക്കും നേരെ തിരിയുമ്പോൾ ഒന്ന് കണ്ണിറുക്കികൊണ്ട് പറയുന്നുണ്ടായിരുന്നു “ചിലപ്പോൾ ഈ പ്രേമമൊക്കെ ഒരു കോമഡി ആണല്ലേ” എന്ന്. അത്‌ പറയുമ്പോൾ മാത്രം അവളുടെ കണ്ണുകളിൽ ഒരു നനവ് പടർന്നിരുന്നു. സ്നേഹിച്ചവനെ നഷ്ടപ്പെട്ടതിൽ അല്ല.. സ്നേഹത്തിന്റെ വിലതൂക്കം ഓർത്ത്. സ്വന്തം ചെറുകഥകൾ ഈ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് ചെയ്യുക,

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular