Connect with us

Love

എന്നിലേക്കൊന്നു കൂടി ചേർത്ത് പിടിച്ച് ആ നെറുകിൽ ചുണ്ട് ചേർത്ത് അവളെ എനിക്ക് തന്ന ഈശ്വരന് വാക്ക് കൊടുക്കുകയായിരുന്നു ഞാൻ…

Published

on

രചന: ബിന്ധ്യ ബാലൻ

“ദേ ചെക്കാ…. ഇനീം ചെക്കനെന്റെ പിന്നാലെ നടന്നാ…നടന്നാ…..” കണ്ണുരുട്ടി ചുണ്ടുകൾ കൂർപ്പിച്ച് പാതി മുറിഞ്ഞ വാക്കുകൾക്കായി പരതി എന്റെ മുന്നിൽ നിന്ന് ഉറഞ്ഞു തുള്ളിയ അവളുടെ മുന്നിലേക്ക് ഒന്ന് കൂടി കയറി നിന്ന് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു “പിന്നാലെ നടന്നാ എന്റെയീ കിലുക്കാംപെട്ടി എന്തോ ചെയ്യുമെന്നെ?കേൾക്കട്ടെ” “മാറിയേ ന്റെ മുന്നീന്ന്.. നിക്ക് പോണം…” അവൾ ചിണുങ്ങി “പൊയ്ക്കോ… പക്ഷേ പറഞ്ഞിട്ട് പോ… ഇനീം നിന്റെ പിന്നാലെ നടന്നാ എന്നെ നീയെന്ത് ചെയ്യും?” ഞാൻ വീണ്ടും എന്റെ ചോദ്യം ആവർത്തിച്ചു. പക്ഷെ അപ്പോഴും അവൾ അതിനുത്തരമൊന്നും പറഞ്ഞില്ല. പകരം എന്നെ നോക്കിയൊന്നു കൂടി കണ്ണുരുട്ടിയിട്ട് “മുന്നീന്ന് മാറ് ചെക്കാ…. നിക്ക് പോണംന്നു പറഞ്ഞില്ലേ…” എന്ന് പറഞ്ഞ് എന്നെ തള്ളി മാറ്റി.പിന്തിരിഞ്ഞു നോക്കാതെ നടന്നു പോകുമ്പോൾ ഞാൻ അവൾ കേൾക്കാനായി ഉറക്കെ പറഞ്ഞു “എനിക്കറിയാം നിനക്കെന്നെ ഇഷ്ട്ടാണെന്നു.. എവിടെപ്പോയാലും തെക്കേപ്പാട്ടെ നാരായണൻ മാഷ്ടെ മോള് ഗായത്രിയെ ഈ അനുദീപ് തന്നെ കല്യാണം കഴിക്കും..കേട്ടോടി കാ‍ന്താരി” എന്റെ വാക്കുകൾ അവളുടെ കാതുകളിൽ ചെന്ന് വീണെങ്കിലും, ഒരു നോട്ടം കൊണ്ട് പോലും പ്രതികരിക്കാതെ നടന്നു പോകുന്ന അവളെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ നിന്നൊരു കൈ വന്നെന്റെ തോളിൽ പതിഞ്ഞത്. തിരിഞ്ഞു നോക്കുമ്പോൾ നാരായണൻ മാഷ്.ഒന്നും മിണ്ടാതെ മാഷിന്റെ മുന്നിൽ തല കുനിച്ച് നിൽക്കുമ്പോൾ മെല്ലെയെന്റെ തോളിലൊന്ന് തട്ടി “എന്താടോ…..അനുദീപേ.. ന്റെ കുട്ടി പാവമാണ്.. പറ്റൂച്ചാ വേദനിപ്പിക്കാതിരിക്കാ ന്റെ മോളെ..” എന്ന് പറഞ്ഞ് കണ്ണുകൾ നിറച്ചപ്പോൾ മറുത്തൊന്നും പറയാനില്ലാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. ഇടവഴി തുമ്പ് എത്താറായപ്പോൾ കണ്ണാടിയിലൂടെ ഞാൻ കണ്ടു ഒരു കാലൻകുടയുടെ ബലത്തിലൂന്നി നടക്കുന്ന മാഷിനെ.. വണ്ടി തിരിച്ച് മാഷിന്റെ അടുത്ത് കൊണ്ട് നിർത്തി “മാഷ് കയറിയെ… ഞാൻ കൊണ്ട് വിടാം… വീട്ടിൽ ഗായത്രിയും അമ്മയും മാത്രമല്ലേയുള്ളൂ…” എന്ന് പറഞ്ഞപ്പോൾ വീണ്ടും എന്റെ തോളിലൊന്ന് തട്ടിയിട്ട് മാഷ് പറഞ്ഞു “മോൻ പൊയ്ക്കോ…നടന്നാ ദേഹത്തിനൊരു ആയാസവൂല്ലോ… ഞാൻ നടന്നോളാം” “മാഷിന് എന്നോട് ദേഷ്യം ആണോ?” ഞാൻ ചോദിച്ചു “ദേഷ്യം ഒന്നുമില്ലെടോ… ഞാൻ പഠിപ്പിച്ച കുട്ടിയല്ലേ താൻ… പഠിച്ചു വലിയ ആളാവൂന്ന് അന്നേ എനിക്ക് അറിയാരുന്നു. വലിയ ആളായി…. ചെറിയെ പ്രായത്തിൽ തന്നെ പേരെടുത്ത ഡോക്ടറായി… ഇനി തന്റെ നിലയ്‌ക്കൊത്ത ഒരു കുട്ടിയെ കല്യാണം കഴിച്ച് സുഖായി ജീവിക്ക്..തനിക്ക് നല്ലതേ വരൂ ……” അത്രയും പറഞ്ഞിട്ട് എന്റെ മറുപടിക്കോ നോട്ടത്തിനോ കാത്തു നിൽക്കാതെ നടന്ന് നീങ്ങുന്ന മാഷിനെ നോക്കി നിൽക്കുമ്പോൾ ഉള്ളിലൊരു ഉച്ചമണി കിലുങ്ങുന്നുണ്ടായിരുന്നു. ഓരോന്നാലോചിച്ചു തിരിച്ചു വണ്ടിയോടിച്ചു വീടെത്തി, നീറുന്ന നെഞ്ചുമായി ഉമ്മറത്തേക്ക് കയറുമ്പോഴാണ് അമ്മയുടെ ശകാരം കാതിൽ വന്നു വീണത്. “എവിടെപ്പോയതാ അനൂട്ടാ നീ….അമ്മാവൻ വന്നിട്ട് എത്ര നേരായീന്നറിയോ”

“എന്താടാ ത്രിസന്ധ്യ കഴിഞ്ഞാലും കൂട്ടുകാരേം കൂട്ടി കറക്കം തന്നെയാണോ” ചോദ്യം അമ്മാവന്റേതായിരുന്നു. മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു “ബാംഗ്ലൂരുന്ന് വരുമ്പോഴല്ലേ അമ്മാവാ ഇങ്ങനെ കറങ്ങി നടക്കാൻ പറ്റൂ.. തിരിച്ചു ചെന്നാൽ മരുന്നും രോഗികളും മാത്രമുള്ളൊരു ലൈഫ് അല്ലേ.. അപ്പൊ ഇവിടെയുള്ള ടൈം മാക്സിമം അടിച്ചുപൊളിക്കാന്നു വിചാരിച്ചു..” “ഓഹ്.. ആയിക്കോട്ടെ.. നെനക്കിനി എത്ര ദിവസത്തെ ലീവുണ്ട്..” എന്റെ ചിരിയിൽ കൂടെ ചേർന്ന് അമ്മാവൻ വീണ്ടും ചോദിച്ചു “ഇനിയൊരു നാല് ദിവസം കൂടിയുണ്ട്.. എന്താ അമ്മാവാ..?” “നാളെ നിനക്കൊരു പെണ്ണ് കാണൽ ഉണ്ട്.. നമുക്ക് രണ്ടാൾക്കും കൂടി പോകാം…” അമ്മാവൻ പറഞ്ഞത് കേട്ട് തലയ്ക്കകാത്തൊരു വെള്ളിടി വെട്ടുന്നത് പോലെയാണ് തോന്നിയത്. എനിക്ക് മൂന്ന്‌ വയസുള്ളപ്പോൾ നഷ്ട്ടമായതാണ് അച്ഛനെ. അവിടെ നിന്നിങ്ങോട്ട് എന്നെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം അമ്മാവനാണ്. അച്ഛനില്ലാത്ത കുറവ് ഒരിക്കൽപ്പോലും ഞാനറിഞ്ഞിട്ടില്ല. അങ്ങനെയുള്ള അമ്മാവൻ എന്തെങ്കിലും പറഞ്ഞാൽ എതിർത്തൊരു വാക്ക് പറയാൻ എനിക്ക് ആവുമായിരുന്നില്ല. പക്ഷേ ഇത്…. ഗായത്രിയെ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി.. അവളല്ലാതെ മറ്റൊരു പെണ്ണിന് ഇനി ഉയിരിലിടമില്ല…. അമ്മാവനോടെന്തു പറയും എന്നാലോചിച്ച് വിഷമിച്ചു നിൽക്കുമ്പോഴാണ് അമ്മാവൻ വീണ്ടുമൊരു ബോംബ് പൊട്ടിച്ചത് “പെങ്ങളെ…. നാളെ ഞാനും ഇവനും കൂടി മ്മടെ തെക്കേപ്പാട്ട് നാരായണൻ മാഷിന്റെ വീട്ടിൽ, മാഷ്ടെ മോള് ഗായത്രിയെ പെണ്ണ് ചോദിക്കാൻ പോവാണ്. ആകെയുള്ള അനന്തിരവന്റെ ആഗ്രഹത്തിന് എതിര് നിൽക്കരുതല്ലോ…” ആകെ ഞെട്ടി നിൽക്കുമ്പോൾ അമ്മാവൻ എന്നെപ്പിടിച്ച് അടുത്തിരുത്തിക്കൊണ്ട് പറഞ്ഞു “എനിക്കറിയാം അനൂ…. എല്ലാം നിന്റെ അമ്മ പറഞ്ഞു.. നിന്റെ ഇഷ്ട്ടാണ് അമ്മാമയ്ക്കും… നിനക്ക് ആ കുട്ടിയെ ഇഷ്ട്ടായീച്ചാ കുടുംബം, സ്വത്ത് ഇതൊന്നും അമ്മാവൻ നോക്കില്ലേടാ…. നാളെ നമുക്ക് പോകാം…. നാട്ടു നടപ്പ് പോലെ ചെന്ന് ചോദിച്ചാൽ അവർക്ക് ഇഷ്ട്ടായാലോ” കണ്ണുകൾ നിറഞ്ഞ് എന്ത് പറയണമെന്നറിയാതെ അമ്മാവന്റെ തോളിലേക്ക് ചായുമ്പോൾ മനസിൽ നിറയെ എന്റെ കിലുക്കാംപെട്ടിപ്പെണ്ണിന്റെ മുഖമായിരുന്നു… പിറ്റേന്ന് രാഹുകാലത്തിനു മുന്നേ ഞാനും അമ്മാവനും കൂടി അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു. മനസു നിറയെ ടെൻഷൻ ആയിരുന്നു.. ഒരിക്കൽപ്പോലും എന്നോട് ഇഷ്ടം കാണിച്ചിട്ടില്ലാത്തൊരുവളെ പെണ്ണ് ചോദിക്കാൻ ചെല്ലുകയാണ്. ഇന്ന് മുഖത്ത് നോക്കി അവൾ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ പിന്നെ ഞാനില്ല.. എന്ന് മുതലാണെന്നു ഓർമ്മയില്ലാത്ത കാലം മുതൽ ഉള്ളിൽ കൊണ്ട് നടക്കുന്നതാണ് അവളെ.. അത്‌ അവൾക്കുമറിയാം. പക്ഷെ ഒരിക്കൽപ്പോലും അവളെന്നോട്.. അവൾക്കതിനു അവളുടേതായ കാരണം ഉണ്ടായേക്കാം.. പക്ഷെ എന്റെ ഇഷ്ടം.. സ്നേഹം….

“ടാ…… വീടെത്തി” അമ്മാവന്റെ സ്വരമാണ് ചിന്തകളുടെ ചരട് മുറിച്ചത്. വീടിന്റെ വരാന്തയിലേക്ക് കയറിക്കൊണ്ട് അമ്മാവൻ അകത്തേക്ക് നോക്കി വിളിച്ചു “മാഷേ.. മാഷേ.. ആരുമില്ലേ ഇവിടെ” “ആരാ?” പുറത്തേക്ക് വന്ന മാഷ് ഒരു നിമിഷം ഞങ്ങളെ കണ്ടൊന്നു പകച്ചു. “എന്താണാവോ മേനോൻ സാർ ഈ വഴി.. ഇരുന്നാട്ടെ….” ഞങ്ങളെ ഉമ്മറത്തെ കസേരകളിൽ ഇരുത്തിക്കൊണ്ട് മാഷ് ചോദിച്ചു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു “ജാനകി ഉമ്മറത്തേക്ക് രണ്ടു ചായ” “മാഷേ ചായ മോളോട് എടുക്കാൻ പറയ്.. ഞങ്ങൾ മാഷ്ടെ മോളെ പെണ്ണ് കാണാൻ വന്നതാണ്” അമ്മാവൻ പറഞ്ഞത് കേട്ട് നെഞ്ചിൽ കൈ വച്ച് അദ്ദേഹം പറഞ്ഞു “മേനോൻ സർ എന്താണീ പറയുന്നത്… തെക്കേപ്പാട്ടുകാർ പാവങ്ങളാ.. ആകെയുള്ള സമ്പാദ്യം ന്റെ മോളും പിന്നെ പഠിപ്പിച്ച കുട്ടികളുമാണ്…. പിന്നെ ന്റെ മോളെ അറിയാല്ലോ.. ഒരു കാലിനു സ്വാധീനക്കുറവുള്ള കുട്ടിയാ അവള്. കൂടെപ്പഠിച്ച കുട്ടികളുടെ ‘ചട്ടുകാലീന്നുള്ള ‘ വിളി കേട്ട് കേട്ട് നൊന്ത് പത്താം ക്ലാസ്സിൽ പഠിപ്പ് നിർത്തിതാ ന്റെ മോള്…കണക്കറ്റ് പൊന്നും പണവുമില്ലാതെ ആരും ന്റെ മോളെ കൊണ്ട് പോവില്ല.. കൊടുക്കാനൊട്ട് എനിക്ക് ആസ്തീമില്ല…..” പറഞ്ഞു തീർന്നൊടുവിൽ വിങ്ങിപ്പൊട്ടിയ മാഷിന്റെ അടുത്ത് ആ തിണ്ണമേൽ ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു “മാഷേ… എനിക്ക് ഗായത്രിയെ എന്റെ പതിമൂന്നാമത്തെ വയസിൽ ഇഷ്ട്ടായതാ. സഹതാപം ഒന്നുമല്ല മാഷേ… എനിക്ക് ഇഷ്ട്ടാണ് അവളെ…. ഒരു കുറവുമില്ലാതെ, വേദനിപ്പിക്കാതെ പൊന്നുപോലെ ഞാൻ നോക്കിക്കോളാം അവളെ… തന്നേക്കാമോ എനിക്ക്?” “എന്റെ മോന് കുട്ടിയെ ഇഷ്ട്ടാണ്.. അവന്റെ ഇഷ്ട്ടാണ് എന്റേം ഇഷ്ടം….. പൊന്നോ പണമോ ഒന്നും വേണ്ട നാരായണേട്ടാ…” അമ്മാവനും പറഞ്ഞു. പെട്ടെന്ന് ഞാൻ കേട്ടു, വാതിലിനു മറവിൽ നിന്നൊരു തേങ്ങൽ. എഴുന്നേറ്റ് ചെന്നപ്പോൾ . എന്റെ കാൽപ്പെരുമാറ്റം കേട്ട് അവളൊന്നുകൂടി അകത്തേക്ക് നീങ്ങി. മുറിക്കകത്തേക്ക് പോകാനൊരുങ്ങിയ അവളുടെ കയ്യിൽ പിടിച്ച് നിർത്തി ഞാൻ പറഞ്ഞു “ഗായത്രി…. എനിക്ക് നിന്നെ വേണം… നീയില്ലാതെ പറ്റില്ല ഗായൂ എനിക്ക്.. പറയെടി ഇനിയെങ്കിലും എന്നോട് ഇഷ്ട്ടാണെന്നൊന്ന് അതോ വെറുപ്പാണോ നിനക്കെന്നോട്…” ഒരു പൊട്ടിക്കരച്ചിലായിരുന്നു എനിക്കുള്ള അവളുടെ മറുപടി. ആ കരച്ചിലായിരുന്നു എനിക്കുള്ള അവളുടെ ഉത്തരം… “ഞാൻ…. എനിക്ക്…. ഞാൻ വേണ്ട അനുവേട്ടന്..ഇഷ്ട്ടാണെന്ന് പറഞ്ഞ് ന്റെ പിന്നാലെ വന്നപ്പോഴെല്ലാം അറിഞ്ഞോണ്ട് വഴക്കുണ്ടാക്കിയതാ ഞാൻ… ഇഷ്ടക്കേട് അഭിനയിച്ചതാ…രണ്ട് കാലേൽ നടക്കാൻ ആവതില്ലാത്തൊരുവളാ ഞാൻ.. …വയ്യ അനുവേട്ടാ അനുവേട്ടന് വെറുതെ ഒരു ഭാരമാവാൻ….” കണ്ണുനീർ വീണ് കുതിർന്ന വാക്കുകൾ മുഴുവനാക്കാൻ സമ്മതിക്കാതെ ആ ചുണ്ടുകളിൽ വിരൽ ചേർത്ത് ഞാൻ പറഞ്ഞു “മിണ്ടരുത് ഇനി…. നിനക്കൊരു കാലിനു വയ്യങ്കിലെന്താ ദേ എന്റെയീ രണ്ട് കാലും ഇല്ലേടി നിന്നെ എടുത്തോണ്ട് നടക്കാൻ.. അത്‌ പോരേടി കിലുക്കാംപെട്ടി… എന്നോടുള്ള ഇഷ്ടം നെഞ്ചിലൊതുക്കി വിങ്ങിപ്പൊട്ടി നടന്ന് മടുത്തില്ലേടി …

മതി… ഇനി നമുക്ക് ഒന്നിച്ച് ജീവിക്കാം… നിനക്കൊരു കുറവുമില്ല പെണ്ണേ..ഇനി എന്തെങ്കിലും കുറവുള്ളതായിട്ട് നിനക്ക് തോന്നുന്നുണ്ടെങ്കിൽ അതങ്ങ് മാറ്റിയെക്ക് മനസിന്നു” ഞാൻ പറഞ്ഞതൊക്കെ കേട്ട് കണ്ണുകളിൽ നിന്ന് പെയ്തു വീണൊരു പെരുമഴക്കാലവുമായി അവളെന്റെ നെഞ്ചിലേക്ക് വീഴുമ്പോൾ, വാ തോരാതെ സംസാരിക്കാറുണ്ടായിരുന്ന എന്റെ കിലുക്കാംപെട്ടിയെ നെഞ്ചിൽ നിന്നടർത്തി മാറ്റി അവളുടെ കണ്ണുകൾ തുടച്ച് ഞാൻ പറഞ്ഞു “ഇനി നീ കരയരുത്… ഈ നിമിഷം ഓർത്ത് വച്ചോ, ഇനി നീ ഓരോ തവണ കരയുമ്പോഴും നിന്റെ ആ ഓരോ തുള്ളി കണ്ണുനീരിലും കുറയുന്നത് എന്റെ ആയുസ്സായിരിക്കും… കേട്ടല്ലോ” അത്‌ കേട്ട്, കണ്ണുനീർ വീണ് ശുദ്ധമായൊരു നറുചിരി എനിക്കായവൾ നീട്ടിയപ്പോൾ, എന്നിലേക്കൊന്നു കൂടി ചേർത്ത് പിടിച്ച് ആ നെറുകിൽ ചുണ്ട് ചേർത്ത് അവളെ എനിക്ക് തന്ന ഈശ്വരന് വാക്ക് കൊടുക്കുകയായിരുന്നു ഞാൻ, പൂവിതളിന്റെ വക്ക്‌ കൊണ്ടാൽപ്പോലും നൊമ്പരപ്പെടുന്ന മനസുള്ള എന്റെ പെണ്ണിന് കാവലായി ഇനി എന്നും ഞാനുണ്ടാവുമെന്ന്…

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular