Connect with us

Love

പട്ടാളക്കാരന്റെ പെണ്ണ്

Published

on

രചന: അനു സത്യൻ നിഹാരിക

അഞ്ച് വർഷം ജീവന്റെ പാതിയായി കൊണ്ട് നടന്ന പെണ്ണ് ഒരു ഗൾഫുകാരന്റെ ആലോചനക്ക് സമ്മതം മൂളിയപ്പോൾ ആണ് പ്രണയിക്കാൻ ജോലി ഉള്ളവർക്ക് മാത്രമേ കഴിയുള്ളൂ എന്നു എനിക്ക് തോന്നിയത്. അവളുടെ ഇംഗേജ്മെന്റിന് ശോകമടിച് വീട്ടിൽ ഇരുന്ന എന്നോട് അവളെ ഓർത്തു ഇങ്ങനെ വീട്ടിൽ കുത്തിയിരിക്കാതെ പുറത്തോട്ട് ഇറങ്ങി വല്ല ജോലിയും അന്വേഷിക്കട എന്നു അച്ഛൻ പറഞ്ഞപ്പോൾ ജോലിയുടെ ആവശ്യകത ഒന്നു കൂടി മനസ്സിലായി. എന്റെ കാമുകി, അമ്മയുടെ ബന്ധത്തിൽ പെട്ടൊരു പെൺകുട്ടി തന്നെ ആയിരുന്നത് കൊണ്ട് അത്യാവശ്യം ബന്ധുക്കൾക്കോക്കെ ഞങ്ങളുടെ കാര്യം അറിയാമായിരുന്നു. എന്നെപ്പറ്റി അവളോട് തിരക്കുന്നവരോട് ജോലിയും കൂലിയും ഇല്ലാത്തവനേ കെട്ടി പട്ടിണി കിടക്കാൻ വയ്യാ എന്നു അവള് മറുപടി പറഞ്ഞത് അറിഞ്ഞപ്പോൾ, പ്രണയത്തിന്റെ ആദ്യകാലത്ത് “പട്ടിണി ആണേലും വേണ്ടില്ല നീ എന്റെ കൂടെ ഉണ്ടായാൽ മതി” എന്ന് തേൻ പുരട്ടിയ വാക്കുകളാൽ എന്നോട് പറഞ്ഞത് പുച്ഛത്തോടെ ഞാൻ ഓർത്തു. ഏതെങ്കിലും പരിപാടികൾക്ക് പോയാൽ അവിടെ ഒക്കെ തേപ്പ് കിട്ടി അല്ലേ, അവള് തേച്ചു അല്ലേ എന്ന ചോദ്യങ്ങൾ കേട്ട് മടുത്തപ്പോൾ എനിക്ക് എങ്ങനെയെലും ഒരു ജോലി കിട്ടിയാൽ മതി എന്നായി. പഠിച്ചിറങ്ങിയാൽ ഉടൻ ജോലി കിട്ടും എന്ന തെറ്റിദ്ധാരണയിൽ ഡിപ്ലോമക്ക് ചേർന്ന ഞാൻ ആ സർട്ടിഫിക്കറ്റുമായി പല സ്ഥലങ്ങളിലും കേറി ഇറങ്ങി. എല്ലായിടത്തും ഡിഗ്രീ ആണത്രേ യോഗ്യത. അവള് തേച്ച വിഷമവും ജോലി ഇല്ലാത്ത വിഷമവും കൂടി ചേർന്ന് വല്ലാത്തൊരു അവസ്ഥയിൽ എത്തിയപ്പോൾ ആണ് ആർമിയിലേക്ക് റിക്ക്രൂട്മെന്റ് നടക്കുന്ന വാർത്ത കണ്ടത്. ആർമി എങ്കിൽ ആർമി എന്നും പറഞ്ഞു ഞാൻ റിക്ക്രൂട്മെന്റിന് പോയി. എന്തോ ഭാഗ്യത്തിന് സെലക്ഷൻ ഒക്കെ കിട്ടി ഞാൻ ഒരു പട്ടാളക്കാരൻ ആയി. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. രണ്ടു വർഷക്കാലത്തിന് ശേഷം ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ചു ഞാൻ കമാൻഡർ ആയി. തണുപ്പ് കാലത്ത് ചുരുണ്ട് കൂടി കിടന്നുറങ്ങിയിരുന്ന ഞാൻ പട്ടാളത്തിൽ എത്തിയതോടെ തണുപ്പെന്നോ ചൂടെന്നോ മഴയെന്നോ വെയിലെന്നോ ഇല്ലാതെ ഭാരതാംബയെ സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്തു. ഉറക്കം പോലും ഉപേക്ഷിച്ചു. അമ്മ ഇടക്കൊക്കെ വീട്ടിൽ നിന്നും വിളിക്കുമ്പോൾ ആണ് നാട്ടിലെ കാര്യങ്ങള് അറിയുന്നത്. വീടിനടുത്ത വീട്ടിൽ താമസിച്ചിരുന്നവർ സ്ഥലം ഒക്കെ വിറ്റു പോയതും അവിടെ പുതിയ താമസക്കാർ വന്നതും അമ്മ പറയുമായിരുന്നു. പിന്നീട് അമ്മ പറയുന്ന കഥകളിൽ ഞാൻ ഒരു വായാടി പെൺകുട്ടിയെ കുറിച്ച് അറിയാൻ തുടങ്ങി. സർക്കാർ ജീവനക്കാരായ അച്ഛനമ്മമാരുടെ ഒരേയൊരു മകൾ.. നന്ദിത എന്ന അമ്മയുടെ നന്ദു.. അവളെ കുറിച്ച് വാ തോരാതെ പറഞ്ഞു കേട്ട് എനിക്കും അവള് ആരോ ആയത് പോലെ തോന്നി. നാട്ടിൽ മുഴുവൻ കൊറോണ പടർന്നു പിടിച്ചപ്പോൾ ആകെ ഒരു പേടി. അച്ഛനെയും അമ്മയെയും കാണാൻ തോന്നി. ലീവിന് ചോദിച്ചപ്പോൾ സുപീരിയർ ഒരു മാസത്തെ ലീവ് തന്നു. കൂട്ടത്തിൽ വേണേൽ ഒരു മാസം കൂടി ലീവ് എടുത്തോളൂ.. ആവശ്യം വന്നാലോ എന്നൊരു പറച്ചിലും. അദ്ദേഹം ഉദ്ദേശിച്ചത് മനസ്സിലായി എങ്കിലും ഒരു തേപ്പ് കിട്ടിയത് കൊണ്ട് കല്യാണം എന്നൊരു ചിന്ത മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു മാസത്തെ ലീവിന് നാട്ടിലേക്ക് എത്തി. അവിടുന്ന് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയിരുന്നതിനാൽ വീട്ടിൽ ഹോം ക്വാരന്റിൻ പോകാൻ തീരുമാനിച്ചു. എന്റെ പതിനാല് ദിവസത്തെ ക്വാരന്റിൻ ജീവിതത്തിന് വേണ്ടി എന്റെ മുറി തന്നെ ഒരുക്കി ഇട്ടിരുന്നു. എന്നെ കണ്ട സന്തോഷം അമ്മക്കും അച്ഛനും ഒക്കെ ഉണ്ടായിരുന്നു.

കഴിക്കാൻ ഉള്ള ആഹാരവും വെള്ളവും ഒക്കെ റൂമിന്റെ പുറത്ത് എനിക്കായി വച്ചിരിക്കുന്ന പാത്രത്തിൽ വിളമ്പി അമ്മ പോകും.. ഞാൻ അതെടുത്തു കഴിക്കും.. ജയിൽ ജീവിതം പോലെ തോന്നി എനിക്ക്.. ഒറ്റ ദിവസം കൊണ്ട് ക്വാരന്റിൻ എനിക്ക് മടുത്തു. പിറ്റെ ദിവസം എങ്ങനെ കഴിയും എന്ന് ആലോചിച്ചു ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടക്കുമ്പോൾ ആണ് വാതിലിൽ ആരോ കൊട്ടിയത്. പുറത്തേ മുറ്റത്തേക്ക് വാതിൽ ഉള്ള മുറി ആണ് എന്റേത്. വീടിന് ചുറ്റും കെട്ടിയിരിക്കുന്ന വരാന്തയിൽ ചെറിയൊരു അരഭിതി കെട്ടിയിട്ടുണ്ട്. ആ അരഭിതിയിൽ എന്നെ പ്രതീക്ഷിച്ചെന്ന വണ്ണം ഒരു പെൺകുട്ടി ഇരിക്കുന്നു. നീളമുള്ള ചുരുണ്ട മുടി പിന്നി മുന്നിലേക്ക് ഇട്ടിരിക്കുന്നു. ഒരു നീല ചുരിദാർ ആണ് വേഷം. നിഷ്കളങ്കത നിറഞ്ഞ വെളുത്ത കുഞ്ഞു മുഖം. നെറ്റിയിൽ ചുവന്ന പൊട്ടിനൊപ്പം ചന്ദന കുറി തൊട്ടിട്ടുണ്ട്. “ഹേയ്.. സാമൂഹിക അകലം പാലിക്കു..” നന്ദു പറയുന്നത് കേട്ടാണ് താൻ അവളെ നോക്കി അവളുടെ അടുക്കൽ ചെന്നു എന്നു മനസ്സിലായത്. വേഗം തിരിച്ചു പോയി ജനാലയുടെ അവിടെ ഒരു കസേര വലിച്ചിട്ട് അവളെ കാണാവുന്ന രീതിയിൽ ഇരുന്നു. “ഇപ്പൊ ഓകെ ആയി..” അവള് ചിരിയോടെ പറയുന്നത് കേട്ടു ഞാൻ ചിരിച്ചു. യാതൊരു അപരിചിതത്വം ഇല്ലാതെ അവള് എന്നോട് സംസാരിക്കുന്നത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു. “ചേട്ടൻ ഇങ്ങനെ നോക്കണ്ട.. അമ്മ പറഞ്ഞു ചേട്ടനെ എനിക്ക് നന്നായി അറിയാം..” എന്റെ മനസറിഞ്ഞത് പോലെ നന്ദു കണ്ണിറുക്കി പറഞ്ഞു. “എനിക്ക് തന്നെയും..” ചിരിയോടെ ഞാനും പറഞ്ഞു. എന്റെ പട്ടാള ജീവിതത്തിലെ വീര സാഹസിക കഥകൾ കേൾക്കാൻ അവൾക്ക് വലിയ താൽപര്യം ആണ്.. ഇടക്കു ഓരോ വട്ട്ചോദ്യം ചോദിക്കും അവള്.. കളിയാക്കിയാൽ കൊഞ്ഞനം കുത്തി കാണിച്ചു അമ്മയുടെ അടുത്തേക്ക് ഒരോട്ടം ആണ്.. അവളുടെ അച്ഛനും അമ്മയും ജോലിക്ക് പോവുന്നതിനാൽ പകൽ മുഴുവൻ എന്റെ വീട്ടിൽ ആണ്.. ഡിഗ്രീ കഴിഞ്ഞതാണ്.. പിജി ക്ക് പോവാൻ ആഗ്രഹം ഉണ്ടായിട്ടും കൊറോണ മൂലം വീട്ടിൽ ഇരിക്കേണ്ടി വന്നതാണ് പെണ്ണിന്. അവള് ഉള്ളത് കൊണ്ട് ബാക്കി ഉള്ള ദിവസങ്ങൾ കഴിഞ്ഞു പോയത് അറിഞ്ഞതേയില്ല. എന്നും രാവിലെ വന്നു ആ ഭിത്തിയിൽ ഇരിക്കും ഞാൻ ജനാലക്കലും. കഴിക്കാൻ നേരം ഞാൻ അകത്തിരുന്ന് കഴിക്കുമ്പോൾ അവൾക്കൊപ്പം അമ്മയും അവിടെ ഇരുന്നു കഴിക്കും. കളിയും ചിരിയും ആയി എന്റെ ക്വാരന്റിൻ അവസാന ദിവസം ആയി. അത് ഒരു ഞായറാഴ്ച ആയിരുന്നു. രാവിലെ തന്നെ അവളുടെ വിളി കേട്ടാണ് ഉണർന്നത്. “ചേട്ടാ.. ഞാൻ രാവിലെ അമ്പലത്തിൽ പോയിരുന്നു.. ദേ ഇവിടെ ചന്ദനം വച്ചിട്ടുണ്ട്.. കുളി കഴിഞ്ഞ് വന്നു തൊടണം കേട്ടോ.. പിന്നെ ഞാൻ ഇന്ന് ഉണ്ടാവില്ല.. വീട്ടിൽ അമ്മാവൻ ഒക്കെ വന്നിട്ടുണ്ട്.. അയ്യോ.. അമ്മ വിളിക്കുന്നു.. പോകട്ടെ..” എന്നും പറഞ്ഞു എനിക്ക് സംസാരിക്കാൻ ഒരു അവസരം പോലും തരാതെ ഓടിപോവുന്ന അവളെ ചെറു ചിരിയോടെ ഞാൻ നോക്കി നിന്നു. അന്നത്തെ ദിവസം സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ എനിക്ക് തോന്നി. അവള് ഇല്ലാത്തത് കൊണ്ടാവും. അമ്മയും അവിടെ പോയതിനാൽ രാവിലെയും ഉച്ചക്കും ഒറ്റക്ക് ആഹാരം കഴിക്കേണ്ടി വന്നു എനിക്ക്. വൈകിട്ട് നന്ദു ഇരിക്കുന്ന സ്ഥലത്ത് വന്നിരുന്ന അമ്മയുടെ മുഖത്ത് വല്ലാത്ത സങ്കടം ഉള്ളത് പോലെ തോന്നി എനിക്ക്. “എന്ത് പറ്റി അമ്മേ..? വയ്യേ..? മുഖം ഒക്കെ വല്ലതിരിക്കുന്നു..”

“ഒന്നുമില്ല മോനെ.. ഞാൻ നമ്മുടെ നന്ദുവിന്റെ കാര്യം ഓർത്തു ഇരുന്നത്താ..” “അവൾക്ക് എന്ത് പറ്റി..? രാവിലെ ഞാൻ കണ്ടപ്പോഴും കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ..” “ഇന്ന് അവളെ പെണ്ണ് കാണാൻ ഒരു കൂട്ടർ വന്നിരുന്നു മോനെ.. ഞാനത് ഓർത്തതാ.. ഈ വിവാഹം എങ്കിലും നടന്നാൽ മതിയാരുന്നു..” അത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. നെഞ്ചില് ആരോ കുത്തുന്നത് പോലെ.. പിന്നെ അമ്മ പറയുന്നതിൽ ഒന്നും ശ്രദ്ധ ചെലുത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ എന്റെ റിസൾട്ട് വന്നിരുന്നു. നെഗറ്റീവ് ആണ്. നാളെ മുതൽ പുറത്തിറങ്ങാം. അത് ഒരു തരത്തിൽ എനിക്ക് ആശ്വാസമായി. വല്ലപ്പോഴും മാത്രം അവളെ അഭിമുഖീകരിച്ചാൽ മതിയല്ലോ. പക്ഷേ പിറ്റെ ദിവസം പഴയ പോലെ ചിരിയുമായി അവള് വന്നപ്പോൾ എനിക്ക് അതേ ചിരി തിരികെ നൽകാൻ കഴിഞ്ഞില്ല. ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മ അവളോട് ഇന്നലത്തെ പെണ്ണ് കാണലിനെ പറ്റി ചോദിച്ചത്. അത് കേട്ടതും അവളുടെ മറുപടി അറിയാൻ വേണ്ടി ഞാൻ ചെവി കൂർപ്പിച്ചു. “അവർക്ക് എന്നെ ഇഷ്ടപ്പെട്ടു.. പക്ഷേ ജാതക ദോഷം ഉള്ള ഒരു പെൺകുട്ടിയെ അവർക്ക് വേണ്ടാന്നു പറഞ്ഞു അമ്മേ.. ” ചിരിയോടെ അവള് പറഞ്ഞപ്പോൾ അമ്മയുടെയും അച്ഛന്റെയും മുഖം മങ്ങുന്നത് ഞാൻ കണ്ടു. അവർ പെൺകുട്ടിയെ വേണ്ട എന്ന് പറഞ്ഞത് മാത്രം എക്കോ പോലെ എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു. എന്റെ ഉള്ളം സന്തോഷം കൊണ്ട് വിടരുന്നത് ഞാൻ അറിഞ്ഞു. ” അവൾക്ക് എന്താ ജാതക ദോഷം..?” സന്ധ്യക്ക് വിളക്ക് വെച്ച് കഴിഞ്ഞ് വരാന്തയിൽ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ ഞാൻ ചോദിച്ചു. “അത്.. അവൾക്ക് വൈദവ്യ ദോഷം ആണ് മോനെ..” “എന്ന് വെച്ചാൽ..?” “അവളുടെ കഴുത്തിൽ താലി കെട്ടുന്നവൻ വിവാഹം കഴിഞ്ഞ് മൂന്നാം പക്കം മരിക്കും എന്നാണ് ദോഷം..” അത് കേട്ട് ഞാൻ അമ്മയുടെ മുഖത്തേക്ക് ഞെട്ടലോടെ നോക്കി. പക്ഷേ അച്ഛന്റെ മുഖത്ത് ചിരി ആയിരുന്നു. “ഈ വന്ന കാലത്ത് ജാതകം നോക്കി ജീവിക്കുന്നവരെ കാണാൻ കിട്ടുമോ..? ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒക്കെ ജാതകം നോക്കിയാണോ കല്യാണം കഴിക്കുന്നതും ഒരുമിച്ച് ജീവിക്കുന്നതും..? ഈ ഒളിച്ചോടുന്നവർ ഒക്കെ ജാതകം ഒക്കെ നോക്കിയാണോ പ്രേമിക്കുന്നത്..? ജാതക ദോഷം ഒന്നുമില്ലാത്ത രണ്ടു പേര് തമ്മിൽ വിവാഹം കഴിച്ചാലും മനപ്പൊരുത്തം ഇല്ലെങ്കിൽ പിന്നെ ആ ജീവിതം തീരില്ലെ..?” ഞങ്ങളെ ഒന്ന് നോക്കി അച്ഛൻ തുടർന്നു. ” ഒരാളുടെ മരണം തീരുമാനിക്കുന്നത് ദൈവം ആണ്.. ജനിക്കുമ്പോൾ തന്നെ മരണവും കുറിക്കപ്പെടുന്നു എന്നു കേട്ടിട്ടില്ലേ..? അവളെ സംബന്ധിച്ച് ജാതക ദോഷം അല്ലേ ഉള്ളൂ.. പേര് ദോഷം ഒന്നും ഇല്ലല്ലോ.. അവളെ പോലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടാൻ പുണ്യം ചെയ്യണം..” അതും പറഞ്ഞു അച്ഛൻ എഴുന്നേറ്റു പോയി. “ഡാ.. മോനെ.. നിനക്ക് സമ്മതം ആണെങ്കിൽ നന്ദുവിനെ ഇവിടേക്ക് കൊണ്ട് വന്നാലോ..? നിന്റെ പെണ്ണായി..?” രാത്രി ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അച്ഛൻ എന്നോട് ചോദിച്ചത്. അത് കേട്ട് ഞെട്ടി ചോറ് നെറുകയിൽ കയറുമ്പോൾ അമ്മ വേഗം നെറുകയിൽ തട്ടി. “അവളെ കല്യാണം ആലോചിച്ചപ്പോൾ തന്നെ നമ്മുടെ മോന്റെ ജീവൻ പോയല്ലോഡി..” അതും പറഞ്ഞു അമ്മയോട് ചിരിക്കുന്ന അച്ഛനെ ഞാൻ വിശ്വസിക്കാൻ പറ്റാതെ നോക്കി ഇരുന്നു. “മോനെ.. നിന്റെ അച്ഛൻ പറഞ്ഞതിനോട് എനിക്കും സമ്മതമാണ്.. നിന്റെ അഭിപ്രായം എന്തായാലും നാളെ പറയണം.. കേട്ടോ..” കിടക്കാൻ പോകുമ്പോൾ അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ എന്റെ മനസ്സിൽ നന്ദു ആയിരുന്നു. അച്ഛന്റെ വാക്കുകൾ ഒരു വേള എന്റെ ചെവിയിൽ മുഴങ്ങി കേട്ടു. ശരിയാണ് അച്ഛൻ പറയുന്നത്. പത്തിൽ പത്ത് പൊരുത്തം നോക്കി വിവാഹം കഴിക്കുന്ന എത്ര പേര് ആ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുന്നുണ്ട്..? ഇത് പോലെയുള്ള ജാതക ദോഷങ്ങൾക്ക് പരിഹാരം ചെയ്തു കെട്ടിച്ചു വിടുന്ന പെണ്ണിനും ദൈവം അനുഗ്രഹിച്ചാൽ മാത്രം സ്വസ്ഥത ഉള്ളൊരു ജീവിതം കിട്ടും.. അതിൽ ഈ ജാതകത്തിനോ ഗ്രഹങ്ങൾക്കോ പൊരുതത്തിനോ ഒരു സ്ഥാനവും ഇല്ല..

രണ്ടു പേര് പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ അവിടെ ഒരു ദോഷവും ഉണ്ടാവില്ല.. പകരം സ്നേഹമുള്ള ഒരു ജീവിതം ഉണ്ടാവും.. പല വിധ ചിന്തകളാൽ മുഴുകിയ ഞാൻ എപ്പോഴോ ഉറങ്ങി. രാവിലെ എഴുന്നേൽക്കുമ്പോൾ ഉറച്ച ഒരു തീരുമാനം എടുത്തിരുന്നു. അന്ന് പതിവ് പോലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ അവളും ഉണ്ടായിരുന്നു. “നന്ദു.. വളച്ച് കെട്ടാതെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?” അവള് എന്താ എന്ന അർത്ഥത്തിൽ എന്നെ നോക്കി. ശേഷം അച്ഛനമ്മമാരെയും. അവരും ഞാൻ പറയാൻ പോകുന്നത് എന്താണെന്ന് ശ്രദ്ധിക്കുവാണ്. “ഞാൻ ഒരു പട്ടാളക്കാരൻ ആണ്.. എനിക്ക് എന്റെ അച്ഛനെയും അമ്മയെയും നന്നായി നോക്കുന്ന ഒരു പെണ്ണിനെ വിവാഹം കഴിക്കാൻ ആണ് ആഗ്രഹം.. ഞാൻ ഇവിടെ ഇല്ലാത്തപ്പോൾ നീ ഇവരെ നന്നായി നോക്കുന്നുണ്ട്.. ഒരു പക്ഷെ മകൻ എന്ന നിലയിൽ ഞാൻ നോക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് നന്നായി ആണ് നീ നോക്കുന്നത്.. നിന്നെ പോലെ ഒരു പെണ്ണിനെ ആണ് ഞാൻ ആഗ്രഹിച്ചതും.. എനിക്ക് നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട്.. നിന്നെ ഞാൻ വിവാഹം കഴിക്കുന്നതിൽ ഇവർക്കും എതിർപ്പ് ഇല്ല.. എനിക്ക് നിന്റെ തീരുമാനം അറിയണം.. എന്നിട്ട് വേണം നിന്റെ പേരന്റ്‌സിനോട് സംസാരിക്കാൻ..” അവള് കണ്ണിമ വെട്ടാതെ ഒരു നിമിഷം എന്നെ നോക്കി. “ചേട്ടാ.. ഞാൻ ജാതക ദോഷം ഉള്ള പെണ്ണ് ആണ്.. അതും വൈധവ്യം.. എന്റെ കഴുത്തിൽ താലി ചാർത്തുന്നവൻ മൂന്നാം പക്കം മരണപ്പെടും എന്നാണ്.. അതൊക്കെ അറിഞ്ഞിട്ടാണോ ഏട്ടൻ..” “ഞാൻ ഒരു പട്ടാളക്കാരൻ ആണെന്ന് ആദ്യമേ പറഞ്ഞു നന്ദു.. ജന്മ നാടിനെ സംരക്ഷിക്കാൻ വേണ്ടി എതിരാളിയുടെ തോക്കിൽ നിന്നും വരുന്ന വെടിയുണ്ടക്ക് മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന ഒരു പട്ടാളക്കാരൻ.. ആ എന്റെ മനസുറപ്പിനെ തോൽപിക്കാൻ ഒരു ജാതക ദോഷത്തിനും ആവില്ല.. ഞാൻ ആലോചിച്ചു എടുത്ത തീരുമാനം ആണ്.. ഇനി നിനക്ക് തീരുമാനിക്കാം..” അതും പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി. “ഞങ്ങളുടെ മകൾ ആയി ആണ് നിന്നെ ഇവിടേക്ക് വിളിക്കുന്നത്.. വരില്ലേ മോളേ നീ .?” പുറകിൽ അമ്മ അവളോട് ചോദിക്കുന്നത് കേൾക്കാമായിരുന്നു. എന്തായാലും അവള് സമ്മതം മൂളി. അവളുടെ വീട്ടുകാർക്ക് പെരുത്ത് സന്തോഷം. കൊറോണ കാരണവും എന്റെ ലീവ് കാരണവും ഏറ്റവും അടുത്ത മുഹൂർത്തത്തിൽ അടുത്ത ബന്ധുക്കളെ കൂട്ടി ഒരു ചടങ്ങ്. അതായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹ തലേന്ന് സീനിയറിനെ വിളിച്ചു ഒരു മാസം കൂടി ലീവ് നീട്ടി ചോദിക്കുമ്പോൾ അദ്ദേഹം ചിരിച്ച ചിരിയിൽ ഞാൻ ഇത് അന്നേ പറഞ്ഞതല്ലേ എന്നൊരു ധ്വനി കൂടി ഉണ്ടായിരുന്നു. ആദ്യ മൂന്നു ദിവസം നന്ദു വിളിക്കാത്ത ദൈവങ്ങൾ ഇല്ല. രാത്രിയിൽ പോലും ഉറക്കമിളച്ച് എനിക്ക് കാവൽ ഇരുന്നു. നാലാം ദിവസം രാവിലെ ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത് നിറകണ്ണുകളോടെ എന്റെ മുന്നിൽ നിൽക്കുന്ന അവളെ ആണ്.. എന്താടി എന്നു ചോദിച്ചപ്പോൾ നെഞ്ചില് വീണു പൊട്ടിക്കരഞ്ഞു അവള്. “അല്ല മോളേ.. നിന്റെ നേർച്ചയും ഭക്തിയും ഒക്കെ കഴിഞ്ഞിരുന്നു എങ്കിൽ ഈ നാലാം ദിവസം എങ്കിലും നമ്മുടെ ഫസ്റ്റ് നൈറ്റ് നടത്താമായിരുന്നു” എന്നു ഞാൻ പറഞ്ഞതും എന്നെ തള്ളി മാറ്റി ഒരു ഓട്ടം ആയിരുന്നു പെണ്ണ്. ജാതക ദോഷം മാറാൻ അവള് നേർന്ന നേർച്ചകൾ എല്ലാം നടത്തിയതിന് ശേഷം ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു. വഴക്കിട്ടു പിണങ്ങി പിന്നെ സ്നേഹിച്ചും ലീവിൽ ബാക്കിയുള്ള ദിവസങ്ങൾ തീർത്തു. രണ്ടു മാസത്തെ ലീവ് തീർന്നു ഞാൻ പോകാൻ ഇറങ്ങുമ്പോൾ നിറയുന്ന കണ്ണിനെ ശാസനയോടെ പിടിച്ചു നിർത്തി അവള് പറഞ്ഞു, “ഞാൻ ഒരു പട്ടാളക്കാരന്റെ പെണ്ണ് ആണ്.. ഞാൻ കരയില്ല.. എന്റെ ഭർത്താവ് ജന്മനാടിന്റെ സംരക്ഷകനാവാൻ പോവുകയാണ്.. അതിൽ ഞാൻ അഭിമാനിക്കുന്നു..” അച്ഛനും അമ്മക്കും ഒരു മകൾ ആയി എന്റെ ഒരു കുറവും അറിയിക്കാതെ അവരെ നോക്കും എന്നു ഉറപ്പു നൽകി ആണ് എന്നെ അവള് വിട്ടത്. തിരികെ യുദ്ധ ഭൂമിയിലേക്ക് ട്രെയിൻ കയറുമ്പോൾ തിരിച്ചു വരും എന്ന് അവൾക്ക് നൽകിയ വാക്ക് പാലിക്കാൻ മനസ്സ് കൈ വരിക്കുകയായിരുന്നു ഞാൻ. ഇതിനിടയിൽ അവളുടെ ഫോൺ വന്നു.

ഞാൻ ഒരു അച്ഛൻ ആകാൻ പോവുന്നു എന്ന്. ഗർഭകാലത്ത് ഞാൻ അരികെ ഉണ്ടാവണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ പോലും എന്നോട് പറഞ്ഞില്ല. എന്റെ ചുമതലകൾ, എന്റെ ജോലിയുടെ ഉത്തരവാദിത്തം എല്ലാം ഞാൻ പറയാതെ തന്നെ അവള് മനസ്സിലാക്കി. ഞങ്ങളുടെ അച്ഛനമ്മമാർ അവളെ പൊന്നു പോലെ നോക്കും എന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒരു വർഷത്തിനു ശേഷം ലീവ് കിട്ടി നാട്ടിൽ വരുമ്പോൾ എനിക്ക് ജനിച്ച കുഞ്ഞു മോളേ കാണാൻ ഉള്ള ആഗ്രഹം ആയിരുന്നു നെഞ്ചകം നിറയെ. നന്ദുവിനെ ഒരു കയ്യിൽ പിടിച്ചു മറു കയ്യിൽ എന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ചു നിൽക്കുമ്പോൾ എന്നെ ഉപേക്ഷിച്ചു പോയ കാമുകിയെയും നന്ദുവിനു ജാതക ദോഷം ഉണ്ടെന്ന് പറഞ്ഞു അവളെ എനിക്കായി കാത്തു വച്ച ദൈവത്തിനും നന്ദി പറയുകയായിരുന്നു ഞാൻ… എനിക്ക് നന്ദുവിനെ തന്നതിന്.. എന്റെ മകളെ തന്നതിന്… ശുഭം

അനു സത്യൻ നിഹാരിക ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, നിങ്ങളുടെ ചെറുകഥ ഈ പേജിൽ വരാൻ പേജിലേക്ക് മെസേജ് ചെയ്യുക.

വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Love

അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി…

Published

on

By

രചന: ഭാഗ്യലക്ഷ്മി. കെ. സി.

മൊബൈലും അവളും

ഒരു സ്മാർട്ട് ഫോൺ കിട്ടിയതോടെ അവളാകെ മാറി. ഓഫീസ് വിട്ടുവന്നാൽ തനിക്ക് അവളുടെ വ൪ത്തമാനം കേൾക്കലായിരുന്നു ഏറ്റവും വലിയ ബോറടി. പകൽമുഴുവൻ തനിച്ചിരിക്കുന്നതല്ലേ.. ഒന്നും എതി൪ത്ത് പറയാനും വയ്യ.. അഥവാ വല്ലതും പറഞ്ഞാൽ കരച്ചിലായി, പരിഭവമായി.. മക്കൾ രണ്ടുപേരും ഹോസ്റ്റലിലല്ലേ.. എനിക്ക് സംസാരിക്കാൻ നിങ്ങളല്ലാതെ പിന്നാരാണുള്ളത്… അവളുടെ സ്ഥിരം പരിഭവമാണ്.. അപ്പോഴാണ് യാദൃച്ഛികമായി ഒരു സുഹൃത്ത് ഗൾഫിൽനിന്നും കൊണ്ടുവന്ന മൊബൈൽ ഫോൺ തന്നത്. തനിക്ക് വിലകൂടിയ ഒരെണ്ണം ഉള്ളതുകൊണ്ടും അതിലെ നമ്പേ൪സും മറ്റ് ഡാറ്റാസും അടുത്തതിലേക്ക് മാറ്റാനുള്ള മടികൊണ്ടുമാണ് അത് അവൾക്ക് കൊടുത്തത്.. ആദ്യമൊക്കെ അവൾക്ക് വലിയ താത്പര്യമൊന്നുമില്ലായിരുന്നു. പിന്നീട് പതിയെ ഓരോന്ന് പഠിച്ചെടുത്തതോടെ അവൾ സോഷ്യൽ മീഡിയയിൽ സജീവമായി. വാട്സാപ്പ് ഗ്രൂപ്പുകൾ, അവയിൽ പഴയ സുഹൃത്തുക്കൾ ഒക്കെ ആയതോടെ നിലത്തൊന്നുമായിരുന്നില്ല അവൾ. എപ്പോഴും ചാറ്റും കമന്റും സന്തോഷവും തന്നെയായിരുന്നു.

വൈകുന്നേരങ്ങൾ അവളുടെ പരിഭവമോ ഗോസിപ്പോ കേൾക്കാതെ കുറച്ചുസമയം ന്യൂസ് കാണാൻ സാധിച്ചതോടെ താനും ഹാപ്പിയായി. പക്ഷേ പൊടുന്നനെ ഒരു ദിവസം അവൾ മൊബൈൽ സോഫയിലേക്ക് വലിച്ചെറിഞ്ഞു. എന്താ.. എന്തുപറ്റി? തന്റെ ചോദ്യത്തിന് അവളുത്തരമൊന്നും തരാതെ പോയി കിടന്നു. തന്റെ തലയിൽ സംശയങ്ങൾ പെരുകാൻ തുടങ്ങി. പതിയെ അടുത്തുപോയി വളരെ മൃദുവായി ചോദിച്ചുനോക്കി.. എന്താ..? ആരെങ്കിലും പിണങ്ങിയോ? അതോ വഴക്കിട്ടോ? മൌനം മാത്രം മറുപടി. ആഹാരമൊക്കെ കഴിച്ച് പോയികിടന്നപ്പോൾ വീണ്ടും ചോദിച്ചുനോക്കി.. എന്തിനാ നേരത്തെ ഫോൺ വലിച്ചെറിഞ്ഞത്? ഒന്നൂല്ല… അവൾ പുതപ്പ് വലിച്ച് മുഖം മൂടിക്കിടന്നു. പക്ഷേ അവൾ കരയുന്നുണ്ടോ… തന്റെയുള്ളിൽ സംശയം കിളി൪ക്കാൻ തുടങ്ങി. അവളെന്തോ ഒളിക്കുന്നുണ്ട്.. കണ്ടുപിടിക്കുക തന്നെ.. പക്ഷേ പാസ് വേ൪ഡ് എങ്ങനെ അറിയും. മകനാണ് എല്ലാം സെറ്റ്‌ചെയ്തു കൊടുത്തത്. തനിക്കും വലുതായൊന്നും മൊബൈലിനെക്കുറിച്ച് അറിയില്ല. അവനാണ് എല്ലാം പറഞ്ഞുതന്നത്. അവനിനി അടുത്ത പ്രാവശ്യം ബാംഗ്ലൂർനിന്ന് വരണം. അപ്പോഴേ ചോദിക്കാൻ പറ്റൂ.. അതുവരെ ക്ഷമയോടെ കാത്തിരിക്കുകതന്നെ. അടുത്തദിവസം ഓഫീസിൽ പോയിട്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഇവൾക്ക് എന്തുപറ്റിയതാണെന്നറിയാതെ ആകെ ഒരു വല്ലായ്ക.. നേരിട്ട് ഗൌരവമായി ചോദിച്ചാലോ.. വലിയ വഴക്കാകുമോ.. അതോ വല്ല കള്ളത്തരവും കണ്ടുവെച്ചിട്ടുണ്ടാവുമോ പറയാൻ… ഒരുവിധം വൈകുന്നേരമാക്കി. ബസ്സിറങ്ങി, അത്യാവശ്യം പച്ചക്കറികളും സാധനങ്ങളും വാങ്ങി ഓട്ടോപിടിച്ച് ഓടിവന്നു. നോക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചും മൂളിപ്പാട്ട് പാടിയും സന്തോഷമായി നിൽക്കുന്ന അവളെയാണ് കണ്ടത്.

പെട്ടെന്ന് ഒന്നും ചോദിക്കാൻ തോന്നിയില്ല. വരട്ടെ, പതുക്കെ ചോദിക്കാം.. മനസ്സിൽ കരുതി. തന്നെ കണ്ടതും അവൾ ഓടിവന്ന് സാധനങ്ങൾ വാങ്ങി. ഇന്നെന്താ നേരത്തേ ഇറങ്ങിയോ? ഉം.. ഞാൻ കപ്പ പുഴുങ്ങിവെച്ചിട്ടുണ്ട്.. മത്തി മുളകിട്ടതും.. വേഗം കുളിച്ചിട്ട് വന്നോളൂ.. അവൾ ചായവെക്കാൻ അടുക്കളയിലേക്ക് പോയി. അവളുടെ മൊബൈൽ ടീപ്പോയിൽ അനാഥമായി കിടക്കുന്നു. ഇതാദ്യമായാണ് ഇങ്ങനെ കാണുന്നത്. എപ്പോഴും അതും കൈയിൽ വെച്ചുകൊണ്ടല്ലാതെ അവളെ കാണാറില്ല. താനാ മൊബൈൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി. ഒന്നും ചെയ്യാനാകാതെ അവിടെത്തന്നെ വെച്ചു. കുളിച്ചുവരുമ്പോഴേക്കും ഡൈനിങ് ടേബിളിൽ അവൾ പലതും കഴിക്കാനായി നിരത്തിയിരുന്നു. വിശപ്പോടെ എല്ലാം ആസ്വദിച്ച് കഴിച്ചു. പഴയതുപോലെ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അടുത്തവീട്ടിലെ പൂച്ച നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതും പറമ്പിലെ വാഴ കുലച്ചതും എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പതിയെ ചോദിച്ചു: ഇന്നെന്താ… എഫ്ബീയിലൊന്നും കയറിയില്ലേ? ഇല്ല.. ഇനി കയറുന്നില്ല… അവൾ മുഖംകറുപ്പിച്ച് പാത്രങ്ങളുമെടുത്ത് അകത്തേക്ക് പോയി. വീണ്ടും ടെൻഷൻ.. ടെൻഷൻ… ആവുന്നത്ര മയപ്പെടുത്തി വീണ്ടും പിറകേനടന്ന് ചോദിച്ചു: അതെന്താ? നിന്റെ പാചകഗ്രൂപ്പിൽ ആരും പുതിയ റെസിപ്പിയൊന്നും ഇട്ടില്ലേ? മൊബൈൽ തുറന്നാൽപ്പിന്നെ വേണ്ടാത്ത ഓരോന്ന് കയറിവരും.. അത് വായിച്ചാൽ എന്റെ മനഃസ്സമാധാനം പോകും.. എന്ത്..? നിങ്ങളുടെ കഴുത്തിന്റെ ഇവിടെ വേദനയുണ്ടോ.. സൂക്ഷിക്കുക, നിങ്ങൾ രാത്രി ഉറങ്ങുന്നത് ഇങ്ങനെയാണോ.. ശ്രദ്ധിക്കുക, നിങ്ങളുടെ കാലിൽ ഈ പാടുകളുണ്ടെങ്കിൽ ഉറപ്പായും എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക, എന്നിങ്ങനെ എപ്പോഴും ഒരോ പോസ്റ്റുകൾ കാണാം.. വായിച്ചുവായിച്ച് എനിക്കില്ലാത്ത രോഗങ്ങളില്ല എന്നായിട്ടുണ്ട്… ഇനി വയ്യ… അവൾ പാത്രംകഴുകൽ തുട൪ന്നു. താൻ പതിയെ അടുക്കളയിൽനിന്ന് പിൻവാങ്ങി പൂമുഖത്ത് പോയിരുന്ന് വിസ്തരിച്ചൊന്ന് ചിരിച്ചു… ആശ്വാസത്തോടെ.

Continue Reading

Love

തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ…

Published

on

By

രചന: സജി തൈപ്പറമ്പ്

“മോളേ ചാരു … അമ്മേടെ ഫോണെന്തേടാ?” ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു. “അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്” “ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?” അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് ,മുറിയിൽ കുത്തിയിട്ടിരിക്കുവാ ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ? അതാണോ കാര്യം? അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ? അത് നേരാണല്ലോ ? ഞാനെന്ത് മണ്ടിയാണ് ? അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്? ഡീ ഡീ … ,നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ?, ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ… മരക്കഴുത.., മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി. അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ,

കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത് അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി. സെക്കൻ്റ് വൈഫ് .,,, വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു. അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഈശ്വരാ… തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ? അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി ,വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു. എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി? മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല ,ദുഷ്ടനാണയാൾ ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്,

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു. തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി. അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ നമ്പർ ഡയൽ ചെയ്തു. പക്ഷേ, അത് എൻഗേജ്ഡായിരുന്നു ഛെ! അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു. അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു. സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു. സത്യം പറയെടീ… ആരാടീ നീ? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ? എടീ.. ഊർമ്മിളേ… നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ? നീയാരുടെ കാര്യമാണീ പറയുന്നത് ? ഓഹ്, ഒന്നുമറിയാത്ത പോലെ ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ?

നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ? ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ… ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് ,നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് ,ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് ,അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ? അത് ശരി ,എൻ്റെ മനുഷ്യാ… വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത, ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല ,സോറി എൻ്റെ ഫസ്റ്റ് വൈഫേ… അല്ല വെറുംവൈഫേ..’ അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

Continue Reading

Love

അറിയാതെ കിട്ടിയ പ്രണയം….

Published

on

By

രചന: വയലിനെ പ്രണയിക്കുന്നവൻ

രാവിലെ ഫോൺ എടുത്തുനോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നു അതിൽ എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെയും നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു ആ കുട്ടിയെ…. നല്ലൊരു കുട്ടിയാണ് എപ്പോഴും അമ്പലത്തിൽ പോകുകയും മുടിയിൽ തുളസിക്കതിർ വെക്കുകയും എല്ലാം ചെയുന്ന (ഇപ്പോഴത്തെകാലത്തു ഇങ്ങനെയുള്ള കുട്ടികളെ കാണാൻ ഇല്ല )ഒരു തനി നാട്ടിൻപുറത്തുകാരി കുട്ടി…. ആദ്യം ഓർത്തു ഒരു റിക്വസ്റ്റ് അയച്ചാലോയെന്നു പിന്നെ വിചാരിച്ചു വേണ്ട… ഒരു മെസ്സേജ് അയച്ചുനോക്കാം എന്നിട്ട് അതിനു റിപ്ലൈ കിട്ടുവാണേൽ ചോദിച്ചിട്ട് റിക്വസ്റ്റ് അയക്കാമെന്നു… അങ്ങനെ ഒരു മെസ്സേജ് അയച്ചു… പേരും അറിയുമോ എന്നെല്ലാം ചോദിച്ചുകൊണ്ട്…. കുറെ നേരം നോക്കിയിരുന്നിട്ടും റിപ്ലൈ ഒന്നും കിട്ടിയില്ല… വൈകുന്നേരം ജോലിയെല്ലാം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ വെറുതെ ഫോൺ എടുത്തു…

അവൾ എന്റെ മെസ്സേജ് സീൻ ചെയ്തോ എന്ന് നോക്കി… അപ്പൊ ജസ്റ്റ്‌ സീൻ ചെയ്തതെ ഉള്ളു… എന്തോ റിപ്ലൈ ടൈപ്പ് ചെയുന്നു… അവിടെത്തന്നെ നോക്കിയിരുന്നു എന്താവും അവളയ്ക്കുക എന്ന്… അപ്പൊ അവളയച്ചത് അവൾക്ക് ആളെ മനസിലായില്ല എന്ന്… ഞാൻ അപ്പൊ തന്നെ അവൾക്ക് എന്റെ ഒരു ഫോട്ടോ സെന്റ് ചെയ്തുകൊണ്ട് ചോദിച്ചു ഇപ്പൊ മനസ്സിലായോ എന്ന്… അതിനു അറിയാം എന്ന് മറുപടി വന്നു… “”എങ്കിൽ ഞാൻ റിക്വസ്റ്റ് അയക്കട്ടെ”” എന്നുചോദിച്ചപ്പോൾ… “”റിക്വസ്റ്റ് അയക്കണ്ട ചേട്ടൻ എന്തെകിലും ഉണ്ടകിൽ ഇവിടെ വന്നു സംസാരിച്ചാൽ മതിയെന്നു”” പറഞ്ഞു… ഞാൻ പറഞ്ഞു… “”അങ്ങനെ സംസാരിക്കാൻ ഒന്നുമില്ല… വെറുതെ കണ്ടപ്പോൾ ഒന്ന് വിശേഷങ്ങൾ അറിയാൻ ഒരു ആഗ്രഹം… അത്രയും ഉള്ളു… ചേട്ടൻ ഇപ്പൊ ബാംഗ്ലൂർ അല്ലേ… അതേല്ലോ… അതെങ്ങനെ അറിയാം… അതൊക്കെ അറിയാം… ഞാൻ മംഗലാപുരത്താണ് നഴ്സിംഗ് ചെയ്തത്… ആഹാ താൻ നഴ്സിംഗ് എല്ലാം കഴിഞ്ഞോ… കഴിഞ്ഞു…

ചേട്ടൻ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു ചേട്ടനെ… പക്ഷെ ചേട്ടൻ എന്നെ കണ്ടില്ല… M ഞാൻ കഴിഞ്ഞ തവണ മൂന്നു ദിവസം ലീവിന് ആണ് വന്നത്… പിന്നെ ഫ്രണ്ട്സിന്റെ എല്ലാം വീട്ടിൽ പോയി തിരിച്ചു പോന്നു… ഇപ്പോഴും കള്ളുകുടി ഉണ്ടോ… അതില്ലാതെയിരിക്കുമോ ബാംഗ്ലൂർ അല്ലേ… എപ്പോ വേണേൽ സാധനം കിട്ടും… പിന്നെ കുടിക്കാതെ ഇരിക്കുമോ… അതും നാട്ടിലെക്കാൾ വിലക്കുറവും.. ചേട്ടന്റെ കല്യാണം എന്തെകിലും ആയോ… ഓ എന്ത് കല്യാണം… അതൊന്നും വേണോന്ന് ഒന്നും ഇല്ല.. ഇപ്പൊ ഈ ലൈഫ് സുഖം ഉണ്ട്… തന്റെയോ..? എന്റെ കല്യാണം വീട്ടുകാർ നോക്കുന്നുണ്ട്… ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലേ… അങ്ങനെ തന്നോട് ആരാ പറഞ്ഞത്… ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടൻ എന്നെ നോക്കുന്നത്.. അതിനു നോക്കി എന്ന് വെച്ചു.. തന്നെ കാണാൻ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ടായിരുന്നു അതാ നോക്കിയത്… പിന്നെ എന്റെ കാര്യങ്ങൾ എല്ലാം അറിയാല്ലോ…

അറിയാൻ എന്തിരിക്കുന്നു അല്ലേ നാട്ടിൽ പാട്ടല്ലേ… ഒരു പെണ്ണിനെ പ്രണയിച്ചു അവൾ പോയി കഴിഞ്ഞു കള്ളുകുടിച്ചു ജീവിതം നശിപ്പിക്കുന്ന ഒരു മണ്ടൻ അല്ലേ… ഞാൻ വേറെ ഒന്നും വിചാരിച്ചല്ല തന്നെ നോക്കിയത്… അപ്പൊ ചേട്ടന് എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു… ഇഷ്ടം അങ്ങനെ ചോദിച്ചാൽ… എനിക്ക് തന്നോട് ഒരു സ്നേഹം ഉണ്ടായിരുന്നു… കാരണം നമ്മുടെ നാട്ടിൽ ആണെകിലും വേറെ എവിടെ ആണെകിലും തന്നെ പോലെ ഒരു പെൺകുട്ടിയെ കാണാൻ ഇല്ലായിരുന്നു… രാവിലെ കുളിച്ചു തുളസിക്കതിർ എല്ലാം ചൂടി അമ്പലത്തിൽ വരുന്ന ഒരു കുട്ടി… അതിനു ചേട്ടൻ ആ ഉത്സവത്തിന്റെ സമയത്തു മാത്രം അല്ലേ എന്നെ അങ്ങനെ കണ്ടിട്ടുള്ളു… അതെ… ആ സമയത്തു ഫുൾ ടൈം അമ്പലത്തിൽ ആണല്ലോ അതുകൊണ്ട്…

ബാക്കി എല്ലാദിവസവും അടിച്ചുപൂക്കുറ്റിയായി കിടന്നുറങ്ങിയാൽ പിന്നെ എഴുനേൽക്കാൻ പാടാനല്ലേ… അതെ സത്യം… ഉത്സവത്തിന്റെ സമയത്തും ആ കൗണ്ടറിൽ ഇരിക്കുമ്പോഴും ആരെകിലും രസീത് എഴുതാൻ ഉണ്ടെകിൽ ചേട്ടൻ പോയി രണ്ടെണ്ണം അടിച്ചിട്ടല്ലേ അവിടെവന്നിരിക്കുക… ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം… അതോ… അത് പിന്നെ പറയാം… ഹ കഷ്ടമുണ്ട്ട്ടോ പറഞ്ഞിട്ട് പോ… പറയാം… പക്ഷെ ഇനി കള്ളുകുടിക്കരുത്… അത് അങ്ങനെ പെട്ടന്ന് നിർത്താൻ പറ്റുമോ… ഇനി എന്നെകിലും ഒരിക്കൽ എന്നെ സ്നേഹിക്കാൻ ഒരു പെണ്ണ് വരട്ടെ… അപ്പൊ അവള് പറയുവാണേൽ അപ്പൊ നോക്കാം… ഞാൻ മതിയോ… ഞാൻ ചേട്ടനെ സ്നേഹിക്കാം.. അപ്പൊ ഞാൻ പറയുന്നതെല്ലാം ചേട്ടൻ കേൾക്കുമോ.. എന്താ… എന്താ പറഞ്ഞത്… അതോ ഒരു ദിവസം അമ്പലത്തിന്റെ അടുത്തുവെച്ചു ഞാനും അമ്മയും അതിലെ പോകുവായിരുന്നു… അപ്പൊ ചേട്ടനും കൂട്ടുകാരും എല്ലാവരും അവിടെ നിൽക്കുന്നുണ്ടായിരുന്നു… ചേട്ടൻ ആണേൽ അടിച്ചു നല്ല പൂസ്… ഞാൻ അമ്മയോട് ചോദിച്ചു “” ആ ചേട്ടൻ ആണേൽ എനിക്ക് അമ്മ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കുമോ എന്ന് “”…

അപ്പൊ അമ്മ പറഞ്ഞു… “” ആ കള്ളുകുടിയനോ എന്ന്.. ഒരിക്കലും ഇല്ല എന്ന് “”… അപ്പൊ ഞാൻ പറഞ്ഞു “”അമ്മേ ആ ചേട്ടൻ ആ ചേച്ചി ഇട്ടിട്ട് പോയതുകൊണ്ട് അല്ലേ ഇങ്ങനെ ആയതു എന്ന്… ആ ചേട്ടന് ആ ചേച്ചിയെ അത്രയും ഇഷ്ടം ആയിട്ടല്ലേ… ഇങ്ങനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരാളെ അല്ലേ അമ്മേ എല്ലാ പെണ്ണും ആഗ്രഹിക്കുക എന്ന്.. “”… എന്നിട്ടോ എന്നിട്ട് അമ്മ പറഞ്ഞു അവൻ എന്നെകിലും നന്നായി വരുവണേൽ നിന്നെ അവനു ഇഷ്ടം ആണേൽ അവൻ ഇവിടെ ഞങ്ങളോട് വന്നു ചോദിക്കട്ടെ എന്ന്… എന്നിട്ട് ഇതൊക്കെ എന്താ താൻ അന്ന് പറയാതെയിരുന്നത്…. അത് പിന്നെ ഞാൻ പറയാൻ ആഗ്രഹിച്ച സമയത്തു ചേട്ടനെ കണ്ടില്ല… പിന്നെ ചേട്ടന് എന്നെ ഇഷ്ടമാണെകിൽ എന്നോട് വന്നു പറയട്ടെ എന്ന് വിചാരിച്ചു… ചേട്ടൻ അത് പറഞ്ഞതും ഇല്ല… പിന്നെ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടി ഞാൻ അങ്ങോട്ട്‌ പോയി… പിന്നെ അമ്മയെ വിളിക്കുമ്പോൾ ചേട്ടനെപ്പറ്റി ചോദിക്കുമായിരുന്നു… കുറെ നാൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കേട്ടു… പിന്നെ ബാംഗ്ലൂർ പോയി എന്നും കെട്ടു… കോൺടാക്ട് ചെയ്യാൻ ഒത്തിരി നോക്കി പക്ഷെ കിട്ടിയില്ല… ഇനി പറ ഞാൻ പറഞ്ഞാൽ കേൾക്കുമോ…?.. ഇനി എന്റെ ലൈഫിൽ ഒരു പെണ്ണ്… അത് ശെരിയാവുമെന്നു തോന്നുന്നില്ല…

പിന്നെ ഇനി എനിക്ക് പഴയതുപോലെ ആവാൻ പറ്റുമെന്നും തോന്നുന്നില്ല… അതൊക്കെ ഞാൻ ശെരിയാക്കി എടുത്തോളാം… മര്യാദക്ക് കള്ളുകുടിക്കാതെ വീട്ടിൽ പോയി നമ്മുടെ കാര്യം സംസാരിച്ചോളണം… ഇനി അവധിക്കു വരുമ്പോൾ… പിന്നെ ചേട്ടനെ കള്ളുകുടി എല്ലാം നിർത്തി ശെരിയാക്കി എടുക്കുന്നകാര്യം ഞാൻ ഏറ്റു… അവൾ ഇതുപറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് ഒരു പെണ്ണ് പോയതുകൊണ്ട് ഇങ്ങനെ കള്ളുകുടിച്ചു കുറെ ജീവിതം കളഞ്ഞു… ഇപ്പൊ നല്ല ഒരു പെൺകുട്ടി… അവളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് എന്റെ ജീവിതം നന്നാക്കാൻ എന്റെ ലൈഫിലേക്ക് വരാൻ റെഡിയായിനിൽക്കുവാണ്… ഇതുപോലൊരു സ്നേഹം ഇനി ഒരിക്കലും കിട്ടി എന്ന് വരില്ല… നമ്മൾ സ്നേഹിക്കുന്നവരെ നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ സ്നേഹിക്കാൻ… ഇനി ഇതിന്റെ സ്നേഹം വേണ്ട എന്ന് വെക്കാൻ ആവില്ല… ….. എങ്കിൽ അവളുടെ വീട്ടിൽ ഒരു ദിവസം എങ്കിലും കള്ളുകുടിക്കാതെ ഡീസന്റ് ആയി പോയി ചോദിച്ചു നോക്കാം അല്ലേ…?… കെട്ടിച്ചുതരുവാണേൽ തരട്ടെ അല്ലേ…?.. പക്ഷെ കെട്ടിക്കഴിഞ്ഞു ഒരു തുള്ളിപോലും അവൾ കുടിപ്പിക്കാതെ ഇരിക്കുമോ എന്നാണ് സംശയം……

Continue Reading

Most Popular